Skip to main content

وَكَذٰلِكَ اَعْثَرْنَا عَلَيْهِمْ لِيَعْلَمُوْٓا اَنَّ وَعْدَ اللّٰهِ حَقٌّ وَّاَنَّ السَّاعَةَ لَا رَيْبَ فِيْهَاۚ اِذْ يَتَنَازَعُوْنَ بَيْنَهُمْ اَمْرَهُمْ فَقَالُوا ابْنُوْا عَلَيْهِمْ بُنْيَانًاۗ رَبُّهُمْ اَعْلَمُ بِهِمْۗ قَالَ الَّذِيْنَ غَلَبُوْا عَلٰٓى اَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَّسْجِدًا  ( الكهف: ٢١ )

wakadhālika
وَكَذَٰلِكَ
അപ്രകാരം തന്നെ
aʿtharnā
أَعْثَرْنَا
നാം വെളിവാക്കിക്കൊടുത്തു
ʿalayhim
عَلَيْهِمْ
അവരെ
liyaʿlamū
لِيَعْلَمُوٓا۟
അവര്‍ അറിയുവാന്‍
anna waʿda l-lahi
أَنَّ وَعْدَ ٱللَّهِ
നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം
ḥaqqun
حَقٌّ
യഥാര്‍ത്ഥമാണ്, സത്യമാണ് (എന്ന്)
wa-anna l-sāʿata
وَأَنَّ ٱلسَّاعَةَ
നിശ്ചയമായും അന്ത്യസമയം (ലോകാവസാന ഘട്ടം)
lā rayba
لَا رَيْبَ
സന്ദേഹമില്ല, സംശയമില്ല (എന്നും)
fīhā
فِيهَآ
അതില്‍
idh yatanāzaʿūna
إِذْ يَتَنَٰزَعُونَ
അവര്‍ തര്‍ക്കിക്കുമ്പോള്‍
baynahum
بَيْنَهُمْ
അവര്‍ തമ്മില്‍
amrahum
أَمْرَهُمْۖ
അവരുടെ കാര്യത്തില്‍
faqālū
فَقَالُوا۟
അങ്ങിനെ അവര്‍ പറഞ്ഞു
ib'nū
ٱبْنُوا۟
നിങ്ങള്‍ നിര്‍മ്മിക്കണം, സ്ഥാപിക്കണം
ʿalayhim
عَلَيْهِم
അവരുടെ മേല്‍
bun'yānan
بُنْيَٰنًاۖ
ഒരു കെട്ടിടം
rabbuhum
رَّبُّهُمْ
അവരുടെ റബ്ബ്, രക്ഷിതാവ്
aʿlamu bihim
أَعْلَمُ بِهِمْۚ
അവരെപ്പറ്റി കൂടുതല്‍ അറിയുന്നവനാണ്
qāla
قَالَ
പറഞ്ഞു
alladhīna ghalabū
ٱلَّذِينَ غَلَبُوا۟
വിജയം നേടിയവര്‍
ʿalā amrihim
عَلَىٰٓ أَمْرِهِمْ
തങ്ങളുടെ കാര്യത്തില്‍
lanattakhidhanna
لَنَتَّخِذَنَّ
നമുക്കു ഉണ്ടാക്കുക തന്നെ വേണം (നാം ഉണ്ടാക്കുക തന്നെ ചെയ്യും), നിശ്ചയമായും ഉണ്ടാക്കും
ʿalayhim
عَلَيْهِم
അവരുടെ മേല്‍
masjidan
مَّسْجِدًا
ഒരു പള്ളി

അങ്ങനെ അവരെ കണ്ടെത്താന്‍ നാം അവസരമൊരുക്കി. അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്നും അന്ത്യസമയം വരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവരറിയാന്‍ വേണ്ടി. അവരന്യോന്യം ഗുഹാവാസികളുടെ കാര്യത്തില്‍ തര്‍ക്കിച്ച സന്ദര്‍ഭം ഓര്‍ക്കുക. ചിലര്‍ പറഞ്ഞു: ''നിങ്ങള്‍ അവര്‍ക്കുമീതെ ഒരു കെട്ടിടമുണ്ടാക്കുക. അവരെപ്പറ്റി നന്നായറിയുന്നവന്‍ അവരുടെ നാഥനാണ്.'' എന്നാല്‍ അവരുടെ കാര്യത്തില്‍ സ്വാധീനമുള്ളവര്‍ പറഞ്ഞു: ''നാം അവര്‍ക്കു മീതെ ഒരാരാധനാലയം ഉണ്ടാക്കുകതന്നെ ചെയ്യും.''

തഫ്സീര്‍

سَيَقُوْلُوْنَ ثَلٰثَةٌ رَّابِعُهُمْ كَلْبُهُمْۚ وَيَقُوْلُوْنَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْمًاۢ بِالْغَيْبِۚ وَيَقُوْلُوْنَ سَبْعَةٌ وَّثَامِنُهُمْ كَلْبُهُمْ ۗقُلْ رَّبِّيْٓ اَعْلَمُ بِعِدَّتِهِمْ مَّا يَعْلَمُهُمْ اِلَّا قَلِيْلٌ ەۗ فَلَا تُمَارِ فِيْهِمْ اِلَّا مِرَاۤءً ظَاهِرًا ۖوَّلَا تَسْتَفْتِ فِيْهِمْ مِّنْهُمْ اَحَدًا ࣖ  ( الكهف: ٢٢ )

sayaqūlūna
سَيَقُولُونَ
അവര്‍ പറയും
thalāthatun
ثَلَٰثَةٌ
മൂന്നാളാണ്
rābiʿuhum
رَّابِعُهُمْ
അവരില്‍ നാലാമത്തേതു
kalbuhum
كَلْبُهُمْ
അവരുടെ നായയാണ്‌
wayaqūlūna
وَيَقُولُونَ
അവര്‍ പറയും
khamsatun
خَمْسَةٌ
അഞ്ചാളാണ്
sādisuhum
سَادِسُهُمْ
അവരില്‍ ആറാമത്തേത്
kalbuhum
كَلْبُهُمْ
അവരുടെ നായയാണ്‌
rajman
رَجْمًۢا
ഊഹപ്രകടനം (നടത്തുന്നു.)
bil-ghaybi
بِٱلْغَيْبِۖ
അദൃശ്യകാര്യത്തെ (മറഞ്ഞ കാര്യത്തെ)പ്പറ്റി
wayaqūlūna
وَيَقُولُونَ
അവര്‍ പറയും
sabʿatun
سَبْعَةٌ
ഏഴു പേരാണ്
wathāminuhum
وَثَامِنُهُمْ
അവരില്‍ ഏട്ടാമത്തേതു
kalbuhum
كَلْبُهُمْۚ
അവരുടെ നായയാണ്‌
qul
قُل
പറയുക
rabbī
رَّبِّىٓ
എന്റെ രക്ഷിതാവ്
aʿlamu
أَعْلَمُ
നല്ലവണ്ണം അറിയുന്നവനാണ് (കൂടുതല്‍ അറിയുന്നവനാണ്)
biʿiddatihim
بِعِدَّتِهِم
അവരുടെ എണ്ണത്തെപ്പറ്റി
mā yaʿlamuhum
مَّا يَعْلَمُهُمْ
അവരെക്കുറിച്ചു അറിയുകയില്ല
illā qalīlun
إِلَّا قَلِيلٌۗ
അല്‍പം ആളുകളല്ലാതെ
falā tumāri
فَلَا تُمَارِ
അതിനാല്‍ (എന്നിരിക്കെ) നീ തര്‍ക്കിക്കരുതു
fīhim
فِيهِمْ
അവരുടെ കാര്യത്തില്‍
illā mirāan
إِلَّا مِرَآءً
ഒരു (തരം) തര്‍ക്കമല്ലാതെ
ẓāhiran
ظَٰهِرًا
പ്രത്യക്ഷമായ
walā tastafti
وَلَا تَسْتَفْتِ
നീ തീരുമാനമാവശ്യപ്പെടുകയും വേണ്ട
fīhim
فِيهِم
അവരുടെ കാര്യത്തില്‍
min'hum
مِّنْهُمْ
അവരില്‍ നിന്ന്
aḥadan
أَحَدًا
ഒരാളോടും, ആരോടും.

ചിലര്‍ പറയും: ''അവര്‍ മൂന്നാളായിരുന്നു. നാലാമത്തേത് അവരുടെ നായയും.'' വേറെ ചിലര്‍ പറയും: ''അവര്‍ അഞ്ചാളുകളാണ്. ആറാമത്തേത് അവരുടെ നായയും.'' ഇതൊക്കെയും അഭൗതിക കാര്യങ്ങളെ സംബന്ധിച്ച ഊഹം മാത്രമാണ്. ഇനിയും ചിലര്‍ പറയും: ''അവര്‍ ഏഴുപേരാണ്. എട്ടാമത്തേത് അവരുടെ നായയും.'' പറയുക: ''എന്റെ നാഥനാണ് അവരുടെ എണ്ണത്തെപ്പറ്റി ഏറ്റം നന്നായറിയുന്നവന്‍.'' അല്‍പം ചിലര്‍ക്കൊഴികെ ആര്‍ക്കും അവരെപ്പറ്റി അറിയില്ല. അതിനാല്‍ വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ അവരുടെ കാര്യത്തില്‍ നീ തര്‍ക്കിക്കരുത്. ജനങ്ങളിലാരോടും നീ അവരുടെ കാര്യത്തില്‍ അഭിപ്രായം ചോദിക്കരുത്.

തഫ്സീര്‍

وَلَا تَقُوْلَنَّ لِشَا۟يْءٍ اِنِّيْ فَاعِلٌ ذٰلِكَ غَدًاۙ   ( الكهف: ٢٣ )

walā taqūlanna
وَلَا تَقُولَنَّ
തീര്‍ച്ചയായും (ഒരിക്കലും) നീ പറയരുതു
lishāy'in
لِشَا۟ىْءٍ
ഒരു കാര്യത്തെക്കുറിച്ചും
innī
إِنِّى
നിശ്ചയമായും
fāʿilun
فَاعِلٌ
ഞാന്‍ ചെയ്യുന്നവനാണ് (എന്ന്)
dhālika
ذَٰلِكَ
അത്
ghadan
غَدًا
നാളെ.

ഒരു കാര്യത്തെക്കുറിച്ചും തീര്‍ച്ചയായും 'നാളെ ഞാനത് ചെയ്യു'മെന്ന് നീ പറയരുത്;

തഫ്സീര്‍

اِلَّآ اَنْ يَّشَاۤءَ اللّٰهُ ۖوَاذْكُرْ رَّبَّكَ اِذَا نَسِيْتَ وَقُلْ عَسٰٓى اَنْ يَّهْدِيَنِ رَبِّيْ لِاَقْرَبَ مِنْ هٰذَا رَشَدًا  ( الكهف: ٢٤ )

illā an yashāa l-lahu
إِلَّآ أَن يَشَآءَ ٱللَّهُۚ
അല്ലാഹു ഉദ്ദേശിച്ചാലെന്ന നിലക്കല്ലാതെ (إن شاء الله എന്നു പറയാതെ)
wa-udh'kur
وَٱذْكُر
നീ ഓര്‍ക്കുക
rabbaka
رَّبَّكَ
നിന്റെ രക്ഷിതാവിനെ
idhā nasīta
إِذَا نَسِيتَ
നീ മറന്നാല്‍
waqul
وَقُلْ
നീ പറയുകയും ചെയ്യുക
ʿasā
عَسَىٰٓ
ആയേക്കാം
an yahdiyani
أَن يَهْدِيَنِ
എന്നെ നയിച്ചേക്കാം, എനിക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയേക്കാം
rabbī
رَبِّى
എന്റെ രക്ഷിതാവ്
li-aqraba
لِأَقْرَبَ
കൂടുതല്‍ അടുത്തതിലേക്കു
min hādhā
مِنْ هَٰذَا
ഇതിനേക്കാള്‍
rashadan
رَشَدًا
നേര്‍മ്മാര്‍ഗ്ഗം, തന്റേടം, (വിജയമാര്‍ഗ്ഗം)

'അല്ലാഹു ഇച്ഛിച്ചെങ്കില്‍' എന്ന് പറഞ്ഞല്ലാതെ. അഥവാ മറന്നുപോയാല്‍ ഉടനെ നീ നിന്റെ നാഥനെ ഓര്‍ക്കുക. എന്നിട്ടിങ്ങനെ പറയുക: ''എന്റെ നാഥന്‍ എന്നെ ഇതിനെക്കാള്‍ നേരായ വഴിക്കു നയിച്ചേക്കാം.''

തഫ്സീര്‍

وَلَبِثُوْا فِيْ كَهْفِهِمْ ثَلٰثَ مِائَةٍ سِنِيْنَ وَازْدَادُوْا تِسْعًا  ( الكهف: ٢٥ )

walabithū
وَلَبِثُوا۟
അവര്‍ താമസിച്ചു
fī kahfihim
فِى كَهْفِهِمْ
അവരുടെ ഗുഹയില്‍
thalātha mi-atin
ثَلَٰثَ مِا۟ئَةٍ
മുന്നൂറു
sinīna
سِنِينَ
കൊല്ലങ്ങള്‍
wa-iz'dādū
وَٱزْدَادُوا۟
അവര്‍ അധികമെടുത്തു
tis'ʿan
تِسْعًا
ഒമ്പതു (കൊല്ലം)

അവര്‍ തങ്ങളുടെ ഗുഹയില്‍ മുന്നൂറു കൊല്ലം താമസിച്ചു. ചിലര്‍ അതില്‍ ഒമ്പതു വര്‍ഷം കൂട്ടിപ്പറഞ്ഞു.

തഫ്സീര്‍

قُلِ اللّٰهُ اَعْلَمُ بِمَا لَبِثُوْا ۚ لَهٗ غَيْبُ السَّمٰوٰتِ وَالْاَرْضِۗ اَبْصِرْ بِهٖ وَاَسْمِعْۗ مَا لَهُمْ مِّنْ دُوْنِهٖ مِنْ وَّلِيٍّۗ وَلَا يُشْرِكُ فِيْ حُكْمِهٖٓ اَحَدًا  ( الكهف: ٢٦ )

quli
قُلِ
നീ പറയുക
l-lahu
ٱللَّهُ
അല്ലാഹു
aʿlamu
أَعْلَمُ
നല്ലവണ്ണം അറിയുന്നവനാണ്
bimā labithū
بِمَا لَبِثُوا۟ۖ
അവര്‍ താമസിച്ചതിനെപ്പറ്റി
lahu
لَهُۥ
അവനാകുന്നു
ghaybu l-samāwāti
غَيْبُ ٱلسَّمَٰوَٰتِ
ആകാശങ്ങളിലെ അദൃശ്യജ്ഞാനം
wal-arḍi
وَٱلْأَرْضِۖ
ഭൂമിയിലെയും
abṣir bihi
أَبْصِرْ بِهِۦ
അവനത്രെ കാഴ്ചയുള്ളവന്‍, (അവന്‍ വലിയ കാഴ്ചയുള്ളവന്‍)
wa-asmiʿ
وَأَسْمِعْۚ
എത്ര (വലിയ) കേള്‍വിയുള്ളവന്‍
mā lahum
مَا لَهُم
അവര്‍ക്കില്ല
min dūnihi
مِّن دُونِهِۦ
അവനല്ലാതെ, അവനെക്കൂടാതെ
min waliyyin
مِن وَلِىٍّ
ഒരു രക്ഷകനും, ഒരു ബന്ധുവും, കൈകാര്യകര്‍ത്താവും
walā yush'riku
وَلَا يُشْرِكُ
അവന്‍ പങ്കു ചേര്‍ക്കുകയുമില്ല
fī ḥuk'mihi
فِى حُكْمِهِۦٓ
അവന്റെ അധികാരത്തില്‍, വിധിയില്‍, ഭരണത്തില്‍
aḥadan
أَحَدًا
ഒരാളെയും ആരെയും

പറയുക: അവര്‍ താമസിച്ചതിനെ സംബന്ധിച്ച് ഏറ്റം നന്നായറിയുക അല്ലാഹുവിനാണ്. ആകാശഭൂമികളുടെ രഹസ്യങ്ങള്‍ അറിയുന്നത് അവന്ന് മാത്രമാണ്. അവന്‍ എന്തൊരു കാഴ്ചയുള്ളവന്‍! എത്ര നന്നായി കേള്‍ക്കുന്നവന്‍! ആര്‍ക്കും അവനല്ലാതെ ഒരു രക്ഷകനുമില്ല. തന്റെ ആധിപത്യത്തില്‍ അവനാരെയും പങ്കുചേര്‍ക്കുകയില്ല.

തഫ്സീര്‍

وَاتْلُ مَآ اُوْحِيَ اِلَيْكَ مِنْ كِتَابِ رَبِّكَۗ لَا مُبَدِّلَ لِكَلِمٰتِهٖۗ وَلَنْ تَجِدَ مِنْ دُوْنِهٖ مُلْتَحَدًا  ( الكهف: ٢٧ )

wa-ut'lu
وَٱتْلُ
നീ പാരായണം ചെയ്യുക, ഓതുക
mā ūḥiya
مَآ أُوحِىَ
വഹ്‌യ് (ബോധനം) നല്‍കപ്പെട്ടത്‌
ilayka
إِلَيْكَ
നിനക്ക്
min kitābi
مِن كِتَابِ
വേദഗ്രന്ഥത്തില്‍ നിന്നു
rabbika
رَبِّكَۖ
നിന്റെ രക്ഷിതാവിന്റെ
lā mubaddila
لَا مُبَدِّلَ
ഭേദഗതി വരുത്തുന്നവനില്ല, മാറ്റിമറിക്കുന്നവനില്ല
likalimātihi
لِكَلِمَٰتِهِۦ
അവന്റെ വചനങ്ങളെ
walan tajida
وَلَن تَجِدَ
നിനക്കു കിട്ടുന്നതേയല്ല, നീ കണ്ടെത്തുകയില്ല
min dūnihi
مِن دُونِهِۦ
അവനല്ലാതെ, അവനെക്കൂടാതെ
mul'taḥadan
مُلْتَحَدًا
ഒരു രക്ഷാവലംബം

നിനക്കു ബോധനമായി ലഭിച്ച നിന്റെ നാഥന്റെ വേദപുസ്തകം നീ വായിച്ചുകേള്‍പ്പിക്കുക. അവന്റെ വചനങ്ങളില്‍ ഭേദഗതി വരുത്തുന്ന ആരുമില്ല. അവനല്ലാത്ത ഒരഭയകേന്ദ്രം കണ്ടെത്താനും നിനക്കാവില്ല.

തഫ്സീര്‍

وَاصْبِرْ نَفْسَكَ مَعَ الَّذِيْنَ يَدْعُوْنَ رَبَّهُمْ بِالْغَدٰوةِ وَالْعَشِيِّ يُرِيْدُوْنَ وَجْهَهٗ وَلَا تَعْدُ عَيْنٰكَ عَنْهُمْۚ تُرِيْدُ زِيْنَةَ الْحَيٰوةِ الدُّنْيَاۚ وَلَا تُطِعْ مَنْ اَغْفَلْنَا قَلْبَهٗ عَنْ ذِكْرِنَا وَاتَّبَعَ هَوٰىهُ وَكَانَ اَمْرُهٗ فُرُطًا  ( الكهف: ٢٨ )

wa-iṣ'bir
وَٱصْبِرْ
നീ സ്ഥിരപ്പെടുത്തുക, ക്ഷമവരുത്തുക
nafsaka
نَفْسَكَ
നിന്നെ, നിന്റെ ആത്മാവിനെ, ദേഹത്തെ, മനസ്സിന്നു
maʿa alladhīna
مَعَ ٱلَّذِينَ
യാതൊരു കൂട്ടരോടുകൂടെ
yadʿūna
يَدْعُونَ
അവര്‍ പ്രാര്‍ത്ഥിക്കുന്നു
rabbahum
رَبَّهُم
അവരുടെ രക്ഷിതാവിനെ
bil-ghadati
بِٱلْغَدَوٰةِ
രാവിലെ
wal-ʿashiyi
وَٱلْعَشِىِّ
വൈകുന്നേരവും
yurīdūna
يُرِيدُونَ
(അവര്‍) ഉദ്ദേശിച്ചുകൊണ്ട്
wajhahu
وَجْهَهُۥۖ
അവന്റെ മുഖത്തെ (പ്രീതിയെ)
walā taʿdu
وَلَا تَعْدُ
വിട്ടുപോകരുത്
ʿaynāka
عَيْنَاكَ
നിന്റെ (രണ്ടു) കണ്ണുകള്‍, ദൃഷ്ടികള്‍
ʿanhum
عَنْهُمْ
അവരില്‍ നിന്നു
turīdu
تُرِيدُ
നീ ഉദ്ദേശിച്ചുകൊണ്ട്‌
zīnata
زِينَةَ
അലങ്കാരത്തെ; ഭംഗിയെ
l-ḥayati l-dun'yā
ٱلْحَيَوٰةِ ٱلدُّنْيَاۖ
ഐഹിക ജീവിതത്തിന്റെ
walā tuṭiʿ
وَلَا تُطِعْ
നീ അനുസരിക്കരുതു
man
مَنْ
യാതൊരുവനെ
aghfalnā
أَغْفَلْنَا
നാം ബോധരഹിതമാക്കി (അശ്രദ്ധമാക്കി) യിരിക്കുന്നു
qalbahu
قَلْبَهُۥ
അവന്റെ ഹൃദയത്തെ
ʿan dhik'rinā
عَن ذِكْرِنَا
നമ്മുടെ ബോധനത്തെ സംബന്ധിച്ചു, സ്മരണയെക്കുറിച്ച്
wa-ittabaʿa
وَٱتَّبَعَ
അവന്‍ പിന്‍പറ്റുകയും ചെയ്തു
hawāhu
هَوَىٰهُ
അവന്റെ ഇച്ഛയെ, തന്നിഷ്ടത്തെ
wakāna
وَكَانَ
ആകുകയും ചെയ്തു
amruhu
أَمْرُهُۥ
അവന്റെ കാര്യം
furuṭan
فُرُطًا
അതിരു കവിഞ്ഞതു, അതിരു വിട്ടത്

തങ്ങളുടെ നാഥന്റെ പ്രീതി പ്രതീക്ഷിച്ച് രാവിലെയും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരോടൊപ്പം നീ നിന്റെ മനസ്സിനെ ഉറപ്പിച്ചുനിര്‍ത്തുക. ഇഹലോക ജീവിതത്തിന്റെ മോടി തേടി നിന്റെ കണ്ണുകള്‍ അവരില്‍നിന്നും തെറ്റിപ്പോവാതിരിക്കട്ടെ. നമ്മുടെ സ്മരണയെ സംബന്ധിച്ച് അശ്രദ്ധരാവുന്നവനെയും തന്നിഷ്ടത്തെ പിന്‍പറ്റുന്നവനെയും പരിധി ലംഘിച്ച് ജീവിക്കുന്നവനെയും നീ അനുസരിച്ചുപോകരുത്.

തഫ്സീര്‍

وَقُلِ الْحَقُّ مِنْ رَّبِّكُمْۗ فَمَنْ شَاۤءَ فَلْيُؤْمِنْ وَّمَنْ شَاۤءَ فَلْيَكْفُرْۚ اِنَّآ اَعْتَدْنَا لِلظّٰلِمِيْنَ نَارًاۙ اَحَاطَ بِهِمْ سُرَادِقُهَاۗ وَاِنْ يَّسْتَغِيْثُوْا يُغَاثُوْا بِمَاۤءٍ كَالْمُهْلِ يَشْوِى الْوُجُوْهَۗ بِئْسَ الشَّرَابُۗ وَسَاۤءَتْ مُرْتَفَقًا  ( الكهف: ٢٩ )

waquli
وَقُلِ
പറയുക
l-ḥaqu
ٱلْحَقُّ
സത്യം, യഥാര്‍ത്ഥം, (ഈ പറയുന്ന സത്യം)
min rabbikum
مِن رَّبِّكُمْۖ
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു
faman
فَمَن
അതുകൊണ്ട് ആരെങ്കിലും
shāa
شَآءَ
വേണമെന്നുവെച്ചാല്‍, ഉദ്ദേശിച്ചാല്‍
falyu'min
فَلْيُؤْمِن
(എന്നാല്‍) അവന്‍ വിശ്വസിച്ചുകൊള്ളട്ടെ
waman shāa
وَمَن شَآءَ
ആര്‍ക്കെങ്കിലും വേണമെന്നുണ്ടെങ്കില്‍
falyakfur
فَلْيَكْفُرْۚ
അവര്‍ അവിശ്വസിച്ചുകൊള്ളട്ടെ
innā
إِنَّآ
നിശ്ചയമായും നാം
aʿtadnā
أَعْتَدْنَا
നാം ഒരുക്കിവെച്ചിരിക്കുന്നു
lilẓẓālimīna
لِلظَّٰلِمِينَ
അക്രമികള്‍ക്ക്
nāran
نَارًا
ഒരു അഗ്നി (നരകം)
aḥāṭa
أَحَاطَ
വലയം ചെയ്യുന്നതാണ്
bihim
بِهِمْ
അവരെ
surādiquhā
سُرَادِقُهَاۚ
അതിന്റെ പുറമൂടി (പുകപടലമാകുന്ന) വിരി
wa-in yastaghīthū
وَإِن يَسْتَغِيثُوا۟
അവര്‍ വെള്ളത്തിനു അപേക്ഷിച്ചാല്‍, മുറവിളി കൂട്ടിയാല്‍
yughāthū
يُغَاثُوا۟
അവര്‍ക്കു രക്ഷ (സഹായം) നല്‍കപ്പെടും
bimāin
بِمَآءٍ
ഒരു (തരം) വെള്ളം കൊണ്ടു
kal-muh'li
كَٱلْمُهْلِ
(ചെമ്പു മുതലായവ ഉരുക്കിയ) ലോഹദ്രാവകം പോലെയുള്ള, എണ്ണക്കീടം പോലെയുള്ള
yashwī
يَشْوِى
അതു ചുട്ടെരിക്കും
l-wujūha
ٱلْوُجُوهَۚ
മുഖങ്ങളെ
bi'sa
بِئْسَ
എത്ര (വളരെ) ചീത്തയാണ്‌
l-sharābu
ٱلشَّرَابُ
(ആ) പാനീയം
wasāat
وَسَآءَتْ
അതു (നരകം) എത്ര ദുഷിച്ചതുമാണ്
mur'tafaqan
مُرْتَفَقًا
വിശ്രമസ്ഥലം

പറയുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാണ്. വിശ്വസിക്കാനുദ്ദേശിച്ചവര്‍ക്ക് വിശ്വസിക്കാം. നിഷേധിക്കാനുദ്ദേശിച്ചവര്‍ക്ക് നിഷേധിക്കാം; അക്രമികള്‍ക്കു നാം നരകത്തീ തയ്യാറാക്കിവെച്ചിട്ടുണ്ട്. അതിന്റെ ജ്വാലകള്‍ അവരെ വലയം ചെയ്തുകഴിഞ്ഞു. അവിടെ അവര്‍ വെള്ളത്തിനു കേഴുകയാണെങ്കില്‍ അവര്‍ക്ക് കുടിക്കാന്‍ കിട്ടുക ഉരുകിയ ലോഹം പോലുള്ള പാനീയമായിരിക്കും. അതവരുടെ മുഖങ്ങളെ കരിച്ചുകളയും. അതൊരു നശിച്ച പാനീയം തന്നെ! അവിടം വളരെ ചീത്തയായ താവളമാണ്.

തഫ്സീര്‍

اِنَّ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ اِنَّا لَا نُضِيْعُ اَجْرَ مَنْ اَحْسَنَ عَمَلًاۚ   ( الكهف: ٣٠ )

inna
إِنَّ
നിശ്ചയമായും
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍
waʿamilū
وَعَمِلُوا۟
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍ക്കര്‍മ്മങ്ങള്‍
innā
إِنَّا
നിശ്ചയമായും നാം
lā nuḍīʿu
لَا نُضِيعُ
നാം പാഴാക്കുന്നതല്ല
ajra man
أَجْرَ مَنْ
ഒരുവന്റെ (ഒരു കൂട്ടരുടെ) പ്രതിഫലം
aḥsana
أَحْسَنَ
അവന്‍ നന്നാക്കി
ʿamalan
عَمَلًا
പ്രവര്‍ത്തനം, കര്‍മ്മം

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ, തീര്‍ച്ചയായും അത്തരം സല്‍പ്രവൃത്തികള്‍ ചെയ്യുന്ന ആരുടെയും പ്രതിഫലം നാം പാഴാക്കുകയില്ല.

തഫ്സീര്‍