Skip to main content

۞ مَآ اَشْهَدْتُّهُمْ خَلْقَ السَّمٰوٰتِ وَالْاَرْضِ وَلَا خَلْقَ اَنْفُسِهِمْۖ وَمَا كُنْتُ مُتَّخِذَ الْمُضِلِّيْنَ عَضُدًا  ( الكهف: ٥١ )

mā ashhadttuhum
مَّآ أَشْهَدتُّهُمْ
നാം അവരെ സാക്ഷിയാക്കിയിട്ടില്ല, സാക്ഷ്യപ്പെടുത്തിയിട്ടില്ല
khalqa l-samāwāti
خَلْقَ ٱلسَّمَٰوَٰتِ
ആകാശങ്ങളെ സൃഷ്‌ടിച്ചതിന്
wal-arḍi
وَٱلْأَرْضِ
ഭൂമിയെയും
walā khalqa
وَلَا خَلْقَ
സൃഷ്‌ടിച്ചതിനുമില്ല
anfusihim
أَنفُسِهِمْ
അവരെത്തന്നെ
wamā kuntu
وَمَا كُنتُ
ഞാനാകുന്നതുമല്ല, ഞാനല്ലതാനും
muttakhidha l-muḍilīna
مُتَّخِذَ ٱلْمُضِلِّينَ
വഴിപിഴപ്പിക്കുന്നവരെ ആക്കുന്നവന്‍ (സ്വീകരിക്കുന്നവന്‍)
ʿaḍudan
عَضُدًا
സഹായകന്‍മാരായി, സഹായമായി

ആകാശഭൂമികളുടെ സൃഷ്ടിപ്പിന് ഞാന്‍ അവരെ സാക്ഷികളാക്കിയിട്ടില്ല. അവരെ സൃഷ്ടിച്ചപ്പോഴും ഞാനങ്ങനെ ചെയ്തിട്ടില്ല. വഴിപിഴപ്പിക്കുന്നവരെ തുണയായി സ്വീകരിക്കുന്നവനല്ല ഞാന്‍.

തഫ്സീര്‍

وَيَوْمَ يَقُوْلُ نَادُوْا شُرَكَاۤءِيَ الَّذِيْنَ زَعَمْتُمْ فَدَعَوْهُمْ فَلَمْ يَسْتَجِيْبُوْا لَهُمْ وَجَعَلْنَا بَيْنَهُمْ مَّوْبِقًا  ( الكهف: ٥٢ )

wayawma yaqūlu
وَيَوْمَ يَقُولُ
അവന്‍ പറയുന്ന ദിവസം
nādū
نَادُوا۟
നിങ്ങള്‍ വിളിക്കുവിന്‍
shurakāiya
شُرَكَآءِىَ
എന്റെ പങ്കുകാരെ
alladhīna zaʿamtum
ٱلَّذِينَ زَعَمْتُمْ
നിങ്ങള്‍ ജല്‍പിച്ചിരുന്നവരായ
fadaʿawhum
فَدَعَوْهُمْ
അപ്പോള്‍ അവര്‍ അവരെ വിളിക്കും
falam yastajībū
فَلَمْ يَسْتَجِيبُوا۟
എന്നാല്‍ അവര്‍ ഉത്തരം നല്‍കുകയില്ല
lahum
لَهُمْ
അവര്‍ക്കു
wajaʿalnā
وَجَعَلْنَا
നാം ഏര്‍പ്പെടുത്തുകയും ചെയ്യും, ആക്കുകയും ചെയ്യും
baynahum
بَيْنَهُم
അവര്‍ക്കിടയില്‍
mawbiqan
مَّوْبِقًا
ഒരു അപകടസ്ഥലം

'എന്റെ പങ്കാളികളായി നിങ്ങള്‍ സങ്കല്‍പിച്ചുവെച്ചിരുന്നവരെ വിളിച്ചുനോക്കൂ' എന്ന് അല്ലാഹു പറയുന്ന ദിനം. അന്ന് ഇവര്‍ അവരെ വിളിക്കും. എന്നാല്‍ അവര്‍ ഇവര്‍ക്ക് ഉത്തരം നല്‍കുന്നതല്ല. അവര്‍ക്കിടയില്‍ നാം ഒരു നാശക്കുഴിയൊരുക്കിയിരിക്കുന്നു.

തഫ്സീര്‍

وَرَاَ الْمُجْرِمُوْنَ النَّارَ فَظَنُّوْٓا اَنَّهُمْ مُّوَاقِعُوْهَا وَلَمْ يَجِدُوْا عَنْهَا مَصْرِفًا ࣖ   ( الكهف: ٥٣ )

waraā l-muj'rimūna
وَرَءَا ٱلْمُجْرِمُونَ
കുറ്റവാളികള്‍ കാണും
l-nāra
ٱلنَّارَ
നരകം
faẓannū
فَظَنُّوٓا۟
അപ്പോള്‍ അവര്‍ക്കു വിചാരം വരും, (അവര്‍ക്കു മനസ്സിലാകും)
annahum muwāqiʿūhā
أَنَّهُم مُّوَاقِعُوهَا
അവര്‍ അതില്‍ അകപ്പെടുന്നവരാണെന്നു
walam yajidū
وَلَمْ يَجِدُوا۟
അവര്‍ കണ്ടെത്തുകയില്ല, അവര്‍ക്കു കിട്ടുകയില്ല
ʿanhā
عَنْهَا
അതില്‍ നിന്നു
maṣrifan
مَصْرِفًا
തിരിഞ്ഞുപോകുവാനുള്ള സ്ഥലം (മാര്‍ഗ്ഗം)

അന്ന് കുറ്റവാളികള്‍ നരകം നേരില്‍ കാണും. തങ്ങളതില്‍ പതിക്കാന്‍ പോകയാണെന്ന് അവര്‍ മനസ്സിലാക്കും. അതില്‍നിന്ന് രക്ഷപ്പെടാനൊരു മാര്‍ഗവും അവര്‍ക്ക് കണ്ടെത്താനാവില്ല.

തഫ്സീര്‍

وَلَقَدْ صَرَّفْنَا فِيْ هٰذَا الْقُرْاٰنِ لِلنَّاسِ مِنْ كُلِّ مَثَلٍۗ وَكَانَ الْاِنْسَانُ اَكْثَرَ شَيْءٍ جَدَلًا   ( الكهف: ٥٤ )

walaqad
وَلَقَدْ
തീര്‍ച്ചയായും
ṣarrafnā
صَرَّفْنَا
നാം വിവിധരൂപത്തില്‍ വിവരിച്ചിരിക്കുന്നു,
fī hādhā l-qur'āni
فِى هَٰذَا ٱلْقُرْءَانِ
ഈ ഖുര്‍ആനില്‍
lilnnāsi
لِلنَّاسِ
ജനങ്ങള്‍ക്കുവേണ്ടി
min kulli mathalin
مِن كُلِّ مَثَلٍۚ
എല്ലാ(വിധ) ഉപമകളില്‍നിന്നും
wakāna l-insānu
وَكَانَ ٱلْإِنسَٰنُ
മനുഷ്യന്‍ ആകുന്നു
akthara shayin
أَكْثَرَ شَىْءٍ
ഏതു വസ്തുവിലും കൂടുതലുള്ളവന്‍
jadalan
جَدَلًا
തര്‍ക്കം (തര്‍ക്കസ്വഭാവം, തര്‍ക്കവാസന)

ഈ ഖുര്‍ആനില്‍ നാം നിരവധി ഉദാഹരണങ്ങള്‍ വിവിധ രീതികളില്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുത്തിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ അതിരറ്റ തര്‍ക്കപ്രകൃതക്കാരന്‍ തന്നെ.

തഫ്സീര്‍

وَمَا مَنَعَ النَّاسَ اَنْ يُّؤْمِنُوْٓا اِذْ جَاۤءَهُمُ الْهُدٰى وَيَسْتَغْفِرُوْا رَبَّهُمْ اِلَّآ اَنْ تَأْتِيَهُمْ سُنَّةُ الْاَوَّلِيْنَ اَوْ يَأْتِيَهُمُ الْعَذَابُ قُبُلًا  ( الكهف: ٥٥ )

wamā manaʿa
وَمَا مَنَعَ
തടയുന്നതെന്താണ്?!, തടയുന്നില്ല
l-nāsa
ٱلنَّاسَ
മനുഷ്യരെ
an yu'minū
أَن يُؤْمِنُوٓا۟
അവര്‍ വിശ്വസിക്കുന്നതു
idh jāahumu
إِذْ جَآءَهُمُ
അവര്‍ക്കു വന്നെത്തിയപ്പോള്‍
l-hudā
ٱلْهُدَىٰ
മാര്‍ഗ്ഗദര്‍ശനം, സന്മാര്‍ഗ്ഗം
wayastaghfirū
وَيَسْتَغْفِرُوا۟
അവര്‍ പാപമോചനം തേടുന്നതും
rabbahum
رَبَّهُمْ
അവരുടെ രക്ഷിതാവിനോട്‌
illā an tatiyahum
إِلَّآ أَن تَأْتِيَهُمْ
അവര്‍ക്കു വന്നെത്തണമെന്നുള്ളതല്ലാതെ
sunnatu l-awalīna
سُنَّةُ ٱلْأَوَّلِينَ
പൂര്‍വ്വികന്‍മാരുടെ (മുന്‍ഗാമികളുടെ) നടപടി
aw yatiyahumu
أَوْ يَأْتِيَهُمُ
അല്ലെങ്കില്‍ അവര്‍ക്കു വരണമെന്നു
l-ʿadhābu
ٱلْعَذَابُ
ശിക്ഷ
qubulan
قُبُلًا
പെട്ടെന്ന്, അഭിമുഖമായി

നേര്‍വഴി വന്നെത്തിയപ്പോള്‍ അതില്‍ വിശ്വസിക്കുകയും തങ്ങളുടെ നാഥനോട് പാപമോചനം തേടുകയും ചെയ്യുന്നതില്‍നിന്ന് ജനത്തെ തടഞ്ഞത്, പൂര്‍വികരുടെ കാര്യത്തിലുണ്ടായ നടപടി തങ്ങളുടെ കാര്യത്തിലും ഉണ്ടാവണം; അഥവാ, ശിക്ഷ തങ്ങള്‍ നേരില്‍ കാണണം എന്ന അവരുടെ നിലപാടു മാത്രമാണ്.

തഫ്സീര്‍

وَمَا نُرْسِلُ الْمُرْسَلِيْنَ اِلَّا مُبَشِّرِيْنَ وَمُنْذِرِيْنَۚ وَيُجَادِلُ الَّذِيْنَ كَفَرُوْا بِالْبَاطِلِ لِيُدْحِضُوْا بِهِ الْحَقَّ وَاتَّخَذُوْٓا اٰيٰتِيْ وَمَآ اُنْذِرُوْا هُزُوًا  ( الكهف: ٥٦ )

wamā nur'silu
وَمَا نُرْسِلُ
നാം അയക്കാറില്ല
l-mur'salīna
ٱلْمُرْسَلِينَ
മുര്‍സലുകളെ, ദൂതന്‍മാരെ
illā mubashirīna
إِلَّا مُبَشِّرِينَ
സുവിശേഷം (സന്തോഷവാര്‍ത്ത) അറിയിക്കുന്നവരായിട്ടല്ലാതെ
wamundhirīna
وَمُنذِرِينَۚ
താക്കീതു ചെയ്യുന്നവരും
wayujādilu
وَيُجَٰدِلُ
തര്‍ക്കിക്കുന്നു
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
bil-bāṭili
بِٱلْبَٰطِلِ
നിരര്‍ത്ഥമായതുകൊണ്ട്, മിഥ്യാവാദംകൊണ്ട്
liyud'ḥiḍū
لِيُدْحِضُوا۟
അവര്‍ തകര്‍ക്കുവാന്‍വേണ്ടി, ഉടക്കുവാന്‍വേണ്ടി
bihi
بِهِ
അതുകൊണ്ട്
l-ḥaqa
ٱلْحَقَّۖ
സത്യത്തെ, യഥാര്‍ത്ഥത്തെ
wa-ittakhadhū
وَٱتَّخَذُوٓا۟
അവര്‍ ആക്കുകയും ചെയ്തു
āyātī
ءَايَٰتِى
എന്റെ ലക്ഷ്യങ്ങളെ
wamā undhirū
وَمَآ أُنذِرُوا۟
അവര്‍ക്കു താക്കീതു നല്‍കപ്പെട്ടതിനേയും
huzuwan
هُزُوًا
പരിഹാസ്യം

ശുഭവാര്‍ത്ത അറിയിക്കുന്നവരും താക്കീതു നല്‍കുന്നവരുമായല്ലാതെ നാം ദൈവദൂതന്മാരെ അയച്ചിട്ടില്ല. സത്യനിഷേധികള്‍ മിഥ്യാവാദങ്ങളുമായി സത്യത്തെ തകര്‍ക്കാന്‍ തര്‍ക്കിച്ചുകൊണ്ടേയിരിക്കുന്നു. അവരെന്റെ വചനങ്ങളെയും അവര്‍ക്കു നല്‍കിയ താക്കീതുകളെയും പുച്ഛിച്ചു തള്ളുന്നു.

തഫ്സീര്‍

وَمَنْ اَظْلَمُ مِمَّنْ ذُكِّرَ بِاٰيٰتِ رَبِّهٖ فَاَعْرَضَ عَنْهَا وَنَسِيَ مَا قَدَّمَتْ يَدَاهُۗ اِنَّا جَعَلْنَا عَلٰى قُلُوْبِهِمْ اَكِنَّةً اَنْ يَّفْقَهُوْهُ وَفِيْٓ اٰذَانِهِمْ وَقْرًاۗ وَاِنْ تَدْعُهُمْ اِلَى الْهُدٰى فَلَنْ يَّهْتَدُوْٓا اِذًا اَبَدًا   ( الكهف: ٥٧ )

waman
وَمَنْ
ആരാണ്?
aẓlamu
أَظْلَمُ
അധികം അക്രമി
mimman
مِمَّن
യാതൊരുവനെക്കാള്‍
dhukkira
ذُكِّرَ
അവനു ഉല്‍ബോധനം ചെയ്യപ്പെട്ടു, ഉപദേശിക്കപ്പെട്ടു
biāyāti
بِـَٔايَٰتِ
ലക്ഷ്യങ്ങളെക്കൊണ്ടു, ലക്ഷ്യങ്ങള്‍ മുഖേന
rabbihi
رَبِّهِۦ
തന്റെ രക്ഷിതാവിന്റെ
fa-aʿraḍa
فَأَعْرَضَ
എന്നിട്ടു അവന്‍ തിരിഞ്ഞുകളഞ്ഞു
ʿanhā
عَنْهَا
അതില്‍നിന്നു
wanasiya
وَنَسِىَ
അവന്‍ മറക്കുകയും ചെയ്തു
mā qaddamat
مَا قَدَّمَتْ
മുമ്പുചെയ്തു
yadāhu
يَدَاهُۚ
അവന്റെ കരങ്ങള്‍, കൈകള്‍ (അവന്‍)
innā jaʿalnā
إِنَّا جَعَلْنَا
നിശ്ചയമായും നാം ആക്കിയിരിക്കുന്നു
ʿalā qulūbihim
عَلَىٰ قُلُوبِهِمْ
അവരുടെ ഹൃദയങ്ങളില്‍, ഹൃദയങ്ങള്‍ക്കുമീതെ
akinnatan
أَكِنَّةً
ഒരുതരം മൂടികളെ
an yafqahūhu
أَن يَفْقَهُوهُ
അതിനെ ഗ്രഹിക്കുന്നതിനു (ഗ്രഹിക്കുവാന്‍ കഴിയാതെ)
wafī ādhānihim
وَفِىٓ ءَاذَانِهِمْ
അവരുടെ കാതുകളിലും
waqran
وَقْرًاۖ
ഒരുതരം കട്ടിയെ
wa-in tadʿuhum
وَإِن تَدْعُهُمْ
നീ അവരെ വിളിക്കുന്നതായാല്‍
ilā l-hudā
إِلَى ٱلْهُدَىٰ
സന്മാര്‍ഗ്ഗത്തിലേക്കു
falan yahtadū
فَلَن يَهْتَدُوٓا۟
എന്നാല്‍ അവര്‍ സന്മാര്‍ഗ്ഗം സ്വീകരിക്കുകയില്ല, പ്രാപിക്കുകയില്ല
idhan
إِذًا
അങ്ങിനെയിരിക്കെ, ആകയാല്‍
abadan
أَبَدًا
ഒരിക്കലും, ഒരു കാര്യവും

തന്റെ നാഥന്റെ വചനങ്ങള്‍ ഓര്‍മിപ്പിക്കുമ്പോള്‍ അതിനെ അവഗണിച്ചു തള്ളുകയും തന്റെ കൈകള്‍ നേരത്തെ ചെയ്തുവെച്ചത് മറന്നുകളയുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? അവര്‍ക്കു കാര്യം ഗ്രഹിക്കാനാവാത്ത വിധം അവരുടെ ഹൃദയങ്ങള്‍ക്കു നാം മൂടികളിട്ടിരിക്കുന്നു. അവരുടെ കാതുകളില്‍ അടപ്പിട്ടിരിക്കുന്നു. നീ അവരെ നേര്‍വഴിയിലേക്ക് എത്രതന്നെ വിളിച്ചാലും അവരൊരിക്കലും സന്മാര്‍ഗം സ്വീകരിക്കുകയില്ല.

തഫ്സീര്‍

وَرَبُّكَ الْغَفُوْرُ ذُو الرَّحْمَةِۗ لَوْ يُؤَاخِذُهُمْ بِمَا كَسَبُوْا لَعَجَّلَ لَهُمُ الْعَذَابَۗ بَلْ لَّهُمْ مَّوْعِدٌ لَّنْ يَّجِدُوْا مِنْ دُوْنِهٖ مَوْىِٕلًا  ( الكهف: ٥٨ )

warabbuka
وَرَبُّكَ
നിന്റെ രക്ഷിതാവ്
l-ghafūru
ٱلْغَفُورُ
വളരെ പൊറുക്കുന്നവനാണ്
dhū l-raḥmati
ذُو ٱلرَّحْمَةِۖ
കാരുണ്യമുള്ളവനാണ്
law yuākhidhuhum
لَوْ يُؤَاخِذُهُم
അവന്‍ അവരെ പിടികൂടുകയാണെങ്കില്‍ (നടപടിയെടുക്കുകയാണെങ്കില്‍)
bimā kasabū
بِمَا كَسَبُوا۟
അവര്‍ ചെയ്തുകൂട്ടിയതുകൊണ്ട്, സമ്പാദിച്ചുണ്ടാക്കിയതുകൊണ്ട്
laʿajjala
لَعَجَّلَ
അവന്‍ തല്‍ക്ഷണം നല്‍കുമായിരുന്നു, ധൃതിയായി കൊടുക്കുമായിരുന്നു
lahumu
لَهُمُ
അവര്‍ക്കു
l-ʿadhāba
ٱلْعَذَابَۚ
ശിക്ഷയെ
bal
بَل
പക്ഷേ, എങ്കിലും
lahum
لَّهُم
അവര്‍ക്കുണ്ട്
mawʿidun
مَّوْعِدٌ
ഒരു നിശ്ചിതസമയം
lan yajidū
لَّن يَجِدُوا۟
അവര്‍ക്കു കിട്ടുന്നതേയല്ല
min dūnihi
مِن دُونِهِۦ
അതിനെവിട്ടു, അതുകൂടാതെ
mawilan
مَوْئِلًا
ഒരു രക്ഷാവലംബവും

നിന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമാണ്. അവര്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍ അവരെയവന്‍ പിടികൂടുകയാണെങ്കില്‍ അവര്‍ക്കവന്‍ വളരെ പെട്ടെന്നു തന്നെ ശിക്ഷ നല്‍കുമായിരുന്നു. എന്നാല്‍ അവര്‍ക്കൊരു നിശ്ചിത കാലാവധിയുണ്ട്. അതിനെ മറികടക്കാന്‍ ഒരഭയകേന്ദ്രവും കണ്ടെത്താനവര്‍ക്കാവില്ല.

തഫ്സീര്‍

وَتِلْكَ الْقُرٰٓى اَهْلَكْنٰهُمْ لَمَّا ظَلَمُوْا وَجَعَلْنَا لِمَهْلِكِهِمْ مَّوْعِدًا ࣖ  ( الكهف: ٥٩ )

watil'ka
وَتِلْكَ
അതാ
l-qurā
ٱلْقُرَىٰٓ
(ആ) രാജ്യങ്ങള്‍
ahlaknāhum
أَهْلَكْنَٰهُمْ
നാം അവരെ (ആ രാജ്യക്കാരെ) നശിപ്പിച്ചു
lammā ẓalamū
لَمَّا ظَلَمُوا۟
അവര്‍അക്രമം ചെയ്തപ്പോള്‍
wajaʿalnā
وَجَعَلْنَا
നാം ആക്കുകയും ചെയ്തു, ഏര്‍പ്പെടുത്തുകയും ചെയ്തു
limahlikihim
لِمَهْلِكِهِم
അവരുടെ നശീകരണത്തിനു, നാശസമയത്തിന്
mawʿidan
مَّوْعِدًا
ഒരു നിശ്ചിതസമയം, ഒരു നിശ്ചയം

ആ നാടുകള്‍ അതിക്രമം കാണിച്ചപ്പോള്‍ നാം അവയെ നശിപ്പിച്ചു. അവയുടെ നാശത്തിനു നാം നിശ്ചിത കാലപരിധി വെച്ചിട്ടുണ്ടായിരുന്നു.

തഫ്സീര്‍

وَاِذْ قَالَ مُوْسٰى لِفَتٰىهُ لَآ اَبْرَحُ حَتّٰٓى اَبْلُغَ مَجْمَعَ الْبَحْرَيْنِ اَوْ اَمْضِيَ حُقُبًا  ( الكهف: ٦٠ )

wa-idh qāla
وَإِذْ قَالَ
പറഞ്ഞപ്പോള്‍
mūsā
مُوسَىٰ
മൂസാ (നബി)
lifatāhu
لِفَتَىٰهُ
തന്റെ വാലിയക്കാരനോട്, ഭൃത്യനോട്
lā abraḥu
لَآ أَبْرَحُ
ഞാന്‍ വിരമിക്കയില്ല, തുടര്‍ന്നുകൊണ്ടിരിക്കും
ḥattā ablugha
حَتَّىٰٓ أَبْلُغَ
ഞാന്‍ എത്തുവോളം
majmaʿa l-baḥrayni
مَجْمَعَ ٱلْبَحْرَيْنِ
രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേരുന്നിടത്തു
aw amḍiya
أَوْ أَمْضِىَ
അല്ലെങ്കില്‍ ഞാന്‍ നടക്കും
ḥuquban
حُقُبًا
ദീര്‍ഘകാലം

മൂസ തന്റെ ഭൃത്യനോട് പറഞ്ഞു: ''രണ്ടു നദികളുടെ സംഗമസ്ഥാനത്തെത്തുംവരെ ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. അല്ലെങ്കില്‍ അളവറ്റ കാലം ഞാന്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കും.''

തഫ്സീര്‍