Skip to main content

اِنَّمَا كَانَ قَوْلَ الْمُؤْمِنِيْنَ اِذَا دُعُوْٓا اِلَى اللّٰهِ وَرَسُوْلِهٖ لِيَحْكُمَ بَيْنَهُمْ اَنْ يَّقُوْلُوْا سَمِعْنَا وَاَطَعْنَاۗ وَاُولٰۤىِٕكَ هُمُ الْمُفْلِحُوْنَ   ( النور: ٥١ )

innamā kāna
إِنَّمَا كَانَ
നിശ്ചയമായും ആയിരിക്കും
qawla l-mu'minīna
قَوْلَ ٱلْمُؤْمِنِينَ
സത്യവിശ്വാസികളുടെവാക്കു
idhā duʿū
إِذَا دُعُوٓا۟
അവര്‍ ക്ഷണിക്കപ്പെട്ടാല്‍
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിലേക്കു
warasūlihi
وَرَسُولِهِۦ
അവന്റെ റസൂലിലേക്കും
liyaḥkuma
لِيَحْكُمَ
അദ്ദേഹം വിധിക്കുവാന്‍
baynahum
بَيْنَهُمْ
അവര്‍ക്കിടയില്‍
an yaqūlū
أَن يَقُولُوا۟
അവര്‍ പറയുക(മാത്രം) ആയിരിക്കും
samiʿ'nā
سَمِعْنَا
ഞങ്ങള്‍ കേട്ടു
wa-aṭaʿnā
وَأَطَعْنَاۚ
ഞങ്ങള്‍ അനുസരിക്കുകയും ചെയ്തു (എന്നു)
wa-ulāika humu
وَأُو۟لَٰٓئِكَ هُمُ
അക്കൂട്ടര്‍തന്നെയാണ്
l-muf'liḥūna
ٱلْمُفْلِحُونَ
വിജയികള്‍

എന്നാല്‍ തങ്ങള്‍ക്കിടയില്‍ വിധിത്തീര്‍പ്പ് കല്‍പിക്കാനായി അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ക്ഷണിച്ചാല്‍ സത്യവിശ്വാസികള്‍ പറയുക ഇതുമാത്രമായിരിക്കും: ''ഞങ്ങള്‍ കേട്ടിരിക്കുന്നു. അനുസരിച്ചിരിക്കുന്നു.'' അവര്‍ തന്നെയാണ് വിജയികള്‍.

തഫ്സീര്‍

وَمَنْ يُّطِعِ اللّٰهَ وَرَسُوْلَهٗ وَيَخْشَ اللّٰهَ وَيَتَّقْهِ فَاُولٰۤىِٕكَ هُمُ الْفَاۤىِٕزُوْنَ  ( النور: ٥٢ )

waman yuṭiʿi l-laha
وَمَن يُطِعِ ٱللَّهَ
അല്ലാഹുവിനെ ആര്‍ അനുസരിക്കുന്നുവോ, വഴിപ്പെടുന്നുവോ
warasūlahu
وَرَسُولَهُۥ
അവന്റെ റസൂലിനെയും
wayakhsha l-laha
وَيَخْشَ ٱللَّهَ
അല്ലാഹുവിനെ ഭയപ്പെടുകയും
wayattaqhi
وَيَتَّقْهِ
അവനെ സൂക്ഷിക്കുകയും
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
humu
هُمُ
അവര്‍ തന്നെയാണ്
l-fāizūna
ٱلْفَآئِزُونَ
ഭാഗ്യവാന്‍മാര്‍, വിജയം നേടിയവര്‍

അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും അല്ലാഹുവെ ഭയപ്പെടുകയും അവനോട് ഭക്തിപുലര്‍ത്തുകയും ചെയ്യുന്നവരാണ് വിജയംവരിക്കുന്നവര്‍.

തഫ്സീര്‍

۞ وَاَقْسَمُوْا بِاللّٰهِ جَهْدَ اَيْمَانِهِمْ لَىِٕنْ اَمَرْتَهُمْ لَيَخْرُجُنَّۗ قُلْ لَّا تُقْسِمُوْاۚ طَاعَةٌ مَّعْرُوْفَةٌ ۗاِنَّ اللّٰهَ خَبِيْرٌۢ بِمَا تَعْمَلُوْنَ  ( النور: ٥٣ )

wa-aqsamū
وَأَقْسَمُوا۟
അവര്‍ സത്യം ചെയ്തു പറയുന്നു
bil-lahi
بِٱللَّهِ
അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ടു
jahda aymānihim
جَهْدَ أَيْمَٰنِهِمْ
അവര്‍ക്കു കഴിയും പ്രകാരമുള്ള ശപഥം (ഏറ്റവും ശക്തിമത്തായ സത്യം)
la-in amartahum
لَئِنْ أَمَرْتَهُمْ
നീ അവരോടു കല്‍പിച്ചുവെങ്കില്‍
layakhrujunna
لَيَخْرُجُنَّۖ
നിശ്ചയമായും അവര്‍ പുറപ്പെട്ടുപോരും (എന്നു)
qul
قُل
പറയുക
lā tuq'simū
لَّا تُقْسِمُوا۟ۖ
നിങ്ങള്‍ സത്യം ചെയ്യരുത്‌, (ചെയ്യേണ്ടതില്ല)
ṭāʿatun
طَاعَةٌ
അനുസരണമാണ്
maʿrūfatun
مَّعْرُوفَةٌۚ
പരിചയപ്പെട്ട, അറിയപ്പെട്ട, പുണ്യപ്പെട്ട
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
khabīrun
خَبِيرٌۢ
സൂക്ഷ്മമായറിയുന്നവനാണ്
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി

അവര്‍ തങ്ങളാലാവുംവിധമൊക്കെ അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുപറയുന്നു, നീ അവരോട് കല്‍പിക്കുകയാണെങ്കില്‍ അവര്‍ ജിഹാദിന് പുറപ്പെടുകതന്നെ ചെയ്യുമെന്ന്. പറയുക: ''നിങ്ങള്‍ ആണയിടേണ്ടതില്ല. ആത്മാര്‍ഥമായ അനുസരണമാണാവശ്യം. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നതൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.''

തഫ്സീര്‍

قُلْ اَطِيْعُوا اللّٰهَ وَاَطِيْعُوا الرَّسُوْلَۚ فَاِنْ تَوَلَّوْا فَاِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُمْ مَّا حُمِّلْتُمْۗ وَاِنْ تُطِيْعُوْهُ تَهْتَدُوْاۗ وَمَا عَلَى الرَّسُوْلِ اِلَّا الْبَلٰغُ الْمُبِيْنُ   ( النور: ٥٤ )

qul
قُلْ
പറയുക
aṭīʿū l-laha
أَطِيعُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍
wa-aṭīʿū l-rasūla
وَأَطِيعُوا۟ ٱلرَّسُولَۖ
റസൂലിനെയും അനുസരിക്കുവിന്‍
fa-in tawallaw
فَإِن تَوَلَّوْا۟
എനി നിങ്ങള്‍ പിന്‍മാറുകയാണെങ്കില്‍
fa-innamā ʿalayhi
فَإِنَّمَا عَلَيْهِ
എന്നാലദ്ദേഹത്തിന്റെ പേരില്‍ ഉള്ളതു
mā ḥummila
مَا حُمِّلَ
അദ്ദേഹം ചുമതലപ്പെടുത്തപ്പെട്ടതു (മാത്രം) ആണ്
waʿalaykum
وَعَلَيْكُم
നിങ്ങളുടെ പേരിലായിരിക്കും
mā ḥummil'tum
مَّا حُمِّلْتُمْۖ
നിങ്ങള്‍ ചുമതലപ്പെടുത്തപ്പെട്ടതു
wa-in tuṭīʿūhu
وَإِن تُطِيعُوهُ
നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുന്നതായാല്‍
tahtadū
تَهْتَدُوا۟ۚ
നിങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കും, സന്‍മാര്‍ഗ്ഗത്തിലാകും
wamā ʿalā l-rasūli
وَمَا عَلَى ٱلرَّسُولِ
റസൂലിന്റെ പേരില്‍ ഇല്ല
illā l-balāghu
إِلَّا ٱلْبَلَٰغُ
പ്രബോധനം (എത്തിച്ചു കൊടുക്കല്‍) അല്ലാതെ
l-mubīnu
ٱلْمُبِينُ
വ്യക്തമായ

പറയുക: നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. അവന്റെ ദൂതനെയും അനുസരിക്കുക. അഥവാ, നിങ്ങള്‍ പുറംതിരിഞ്ഞുപോവുകയാണെങ്കില്‍ അറിയുക: ദൈവദൂതന് ബാധ്യതയുള്ളത് അദ്ദേഹം ഭരമേല്‍പിക്കപ്പെട്ട കാര്യത്തില്‍ മാത്രമാണ്. നിങ്ങള്‍ക്കുള്ള ബാധ്യത നിങ്ങള്‍ ഭരമേല്‍പിക്കപ്പെട്ട കാര്യത്തിലും. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു നേര്‍വഴി നേടാം. ദൈവദൂതന്റെ ബാധ്യത, സന്ദേശം തെളിമയോടെ എത്തിക്കല്‍ മാത്രമാണ്.

തഫ്സീര്‍

وَعَدَ اللّٰهُ الَّذِيْنَ اٰمَنُوْا مِنْكُمْ وَعَمِلُوا الصّٰلِحٰتِ لَيَسْتَخْلِفَنَّهُمْ فِى الْاَرْضِ كَمَا اسْتَخْلَفَ الَّذِيْنَ مِنْ قَبْلِهِمْۖ وَلَيُمَكِّنَنَّ لَهُمْ دِيْنَهُمُ الَّذِى ارْتَضٰى لَهُمْ وَلَيُبَدِّلَنَّهُمْ مِّنْۢ بَعْدِ خَوْفِهِمْ اَمْنًاۗ يَعْبُدُوْنَنِيْ لَا يُشْرِكُوْنَ بِيْ شَيْـًٔاۗ وَمَنْ كَفَرَ بَعْدَ ذٰلِكَ فَاُولٰۤىِٕكَ هُمُ الْفٰسِقُوْنَ  ( النور: ٥٥ )

waʿada l-lahu
وَعَدَ ٱللَّهُ
അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു
alladhīna
ٱلَّذِينَ
യാതൊരു കൂട്ടരോട്
āmanū
ءَامَنُوا۟
അവര്‍ വിശ്വസിച്ചിരിക്കുന്നു
minkum
مِنكُمْ
നിങ്ങളില്‍ നിന്ന്
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്തിരിക്കുന്നു
layastakhlifannahum
لَيَسْتَخْلِفَنَّهُمْ
നിശ്ചയമായും അവര്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതാണ് (എന്നു)
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
kamā is'takhlafa
كَمَا ٱسْتَخْلَفَ
അവന്‍ പ്രാതിനിധ്യം നല്‍കിയതുപോലെ
alladhīna min qablihim
ٱلَّذِينَ مِن قَبْلِهِمْ
അവരുടെ മുമ്പുള്ളവര്‍ക്കു
walayumakkinanna lahum
وَلَيُمَكِّنَنَّ لَهُمْ
നിശ്ചയമായും അവര്‍ക്കു സ്വാധീനം നല്‍കുകയും ചെയ്യും
dīnahumu
دِينَهُمُ
അവരുടെ മതത്തിന്
alladhī ir'taḍā
ٱلَّذِى ٱرْتَضَىٰ
അവന്‍ തൃപ്തിപ്പെട്ടു കൊടുത്തിട്ടുള്ള
lahum
لَهُمْ
അവര്‍ക്കു
walayubaddilannahum
وَلَيُبَدِّلَنَّهُم
അവര്‍ക്കു പകരം നല്‍കുകയും ചെയ്യും
min baʿdi khawfihim
مِّنۢ بَعْدِ خَوْفِهِمْ
അവരുടെ ഭയത്തിനു ശേഷം
amnan
أَمْنًاۚ
അഭയത്തെ
yaʿbudūnanī
يَعْبُدُونَنِى
അവര്‍ എന്നെ ആരാധിക്കുന്നു, എനിക്കു ഇബാദത്തു ചെയ്യുന്നു
lā yush'rikūna bī
لَا يُشْرِكُونَ بِى
അവര്‍ എന്നോട് പങ്കുചേര്‍ക്കാതെ
shayan
شَيْـًٔاۚ
യാതൊന്നും
waman kafara
وَمَن كَفَرَ
ആരെങ്കിലും നന്ദികേട് കാട്ടിയാല്‍, അവിശ്വസിച്ചാല്‍
baʿda dhālika
بَعْدَ ذَٰلِكَ
അതിനുശേഷം
fa-ulāika humu
فَأُو۟لَٰٓئِكَ هُمُ
എന്നാല്‍ അക്കൂട്ടര്‍ തന്നെയാണ്
l-fāsiqūna
ٱلْفَٰسِقُونَ
ദുര്‍ന്നടപ്പുകാര്‍, തോന്നിയവാസികള്‍

നിങ്ങളില്‍ നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: ''അവന്‍ അവരെ ഭൂമിയിലെ പ്രതിനിധികളാക്കും. അവരുടെ മുമ്പുള്ളവരെ പ്രതിനിധികളാക്കിയപോലെത്തന്നെ. അവര്‍ക്കായി അല്ലാഹു തൃപ്തിപ്പെട്ടേകിയ അവരുടെ ജീവിത വ്യവസ്ഥ സ്ഥാപിച്ചുകൊടുക്കും. നിലവിലുള്ള അവരുടെ ഭയാവസ്ഥക്കുപകരം നിര്‍ഭയാവസ്ഥ ഉണ്ടാക്കിക്കൊടുക്കും.'' അവര്‍ എനിക്കു മാത്രമാണ് വഴിപ്പെടുക. എന്നിലൊന്നിനെയും പങ്കുചേര്‍ക്കുകയില്ല. അതിനുശേഷം ആരെങ്കിലും സത്യത്തെ നിഷേധിക്കുന്നുവെങ്കില്‍ അവര്‍ തന്നെയാണ് ധിക്കാരികള്‍.

തഫ്സീര്‍

وَاَقِيْمُوا الصَّلٰوةَ وَاٰتُوا الزَّكٰوةَ وَاَطِيْعُوا الرَّسُوْلَ لَعَلَّكُمْ تُرْحَمُوْنَ  ( النور: ٥٦ )

wa-aqīmū
وَأَقِيمُوا۟
നിങ്ങള്‍ നിലനിറുത്തുകയും ചെയ്യുവിന്‍
l-ṣalata
ٱلصَّلَوٰةَ
നമസ്കാരം
waātū l-zakata
وَءَاتُوا۟ ٱلزَّكَوٰةَ
സക്കാത്തു കൊടുക്കുകയും ചെയ്യുവിന്‍
wa-aṭīʿū
وَأَطِيعُوا۟
അനുസരിക്കുകയും ചെയ്യുവിന്‍
l-rasūla
ٱلرَّسُولَ
റസൂലിനെ, ദൈവദൂതനെ
laʿallakum tur'ḥamūna
لَعَلَّكُمْ تُرْحَمُونَ
നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കും, കരുണ ചെയ്യപ്പെടുവാനായി

നിങ്ങള്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. ദൈവദൂതനെ അനുസരിക്കുക. നിങ്ങള്‍ക്ക് ദിവ്യാനുഗ്രഹം ലഭിച്ചേക്കാം.

തഫ്സീര്‍

لَا تَحْسَبَنَّ الَّذِيْنَ كَفَرُوْا مُعْجِزِيْنَ فِى الْاَرْضِۚ وَمَأْوٰىهُمُ النَّارُۗ وَلَبِئْسَ الْمَصِيْرُ ࣖ  ( النور: ٥٧ )

lā taḥsabanna
لَا تَحْسَبَنَّ
നിശ്ചയമായും നീ ധരിക്കേണ്ട, ഗണിക്കരുത്
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചിട്ടുള്ളവരെ
muʿ'jizīna
مُعْجِزِينَ
അസാധ്യമാക്കുന്നവരാണെന്ന് (പരാജയപ്പെടുത്തുന്നവരാണെന്ന്)
fī l-arḍi
فِى ٱلْأَرْضِۚ
ഭൂമിയില്‍ വെച്ചു
wamawāhumu
وَمَأْوَىٰهُمُ
അവരുടെ വാസസ്ഥലം, അഭയസ്ഥാനം, ചെന്നണയുന്ന സ്ഥലം
l-nāru
ٱلنَّارُۖ
നരകമാകുന്നു
walabi'sa
وَلَبِئْسَ
വളരെ മോശപ്പെട്ടതുതന്നെ
l-maṣīru
ٱلْمَصِيرُ
പ്രാപ്യസ്ഥാനം, ചെന്നെത്തുന്ന സ്ഥലം, മടക്കസ്ഥലം

സത്യനിഷേധികള്‍, ഇവിടെ ഭൂമിയില്‍ അല്ലാഹുവെ തോല്‍പിച്ചുകളയുമെന്ന് നീ കരുതരുത്. അവരുടെ താവളം നരകത്തീയാണ്. അതെത്ര ചീത്ത സങ്കേതം!

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لِيَسْتَأْذِنْكُمُ الَّذِيْنَ مَلَكَتْ اَيْمَانُكُمْ وَالَّذِيْنَ لَمْ يَبْلُغُوا الْحُلُمَ مِنْكُمْ ثَلٰثَ مَرّٰتٍۗ مِنْ قَبْلِ صَلٰوةِ الْفَجْرِ وَحِيْنَ تَضَعُوْنَ ثِيَابَكُمْ مِّنَ الظَّهِيْرَةِ وَمِنْۢ بَعْدِ صَلٰوةِ الْعِشَاۤءِۗ ثَلٰثُ عَوْرٰتٍ لَّكُمْۗ لَيْسَ عَلَيْكُمْ وَلَا عَلَيْهِمْ جُنَاحٌۢ بَعْدَهُنَّۗ طَوَّافُوْنَ عَلَيْكُمْ بَعْضُكُمْ عَلٰى بَعْضٍۗ كَذٰلِكَ يُبَيِّنُ اللّٰهُ لَكُمُ الْاٰيٰتِۗ وَاللّٰهُ عَلِيْمٌ حَكِيْمٌ  ( النور: ٥٨ )

yāayyuhā alladhīna
يَٰٓأَيُّهَا ٱلَّذِينَ
ഹേ, യാതൊരു കൂട്ടരെ
āmanū
ءَامَنُوا۟
വിശ്വസിച്ചിട്ടുള്ള
liyastadhinkumu
لِيَسْتَـْٔذِنكُمُ
നിങ്ങളോടു അനുവാദം തേടിക്കൊള്ളട്ടെ, സമ്മതം ചോദിക്കട്ടെ
alladhīna
ٱلَّذِينَ
യാതൊരു കൂട്ടര്‍
malakat
مَلَكَتْ
(അവരെ) ഉടമപ്പെടുത്തിയിരിക്കുന്നു
aymānukum
أَيْمَٰنُكُمْ
നിങ്ങളുടെ വലങ്കൈകള്‍
wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടരും
lam yablughū
لَمْ يَبْلُغُوا۟
അവര്‍ എത്തിയിട്ടില്ല, പ്രാപിച്ചിട്ടില്ല
l-ḥuluma
ٱلْحُلُمَ
തന്റേടം, ബുദ്ധി, പ്രായപൂര്‍ത്തി
minkum
مِنكُمْ
നിങ്ങളില്‍ നിന്നു്
thalātha marrātin
ثَلَٰثَ مَرَّٰتٍۚ
മൂന്നു് പ്രാവശ്യങ്ങളില്‍ (അവസരങ്ങളില്‍)
min qabli
مِّن قَبْلِ
മുമ്പായി
ṣalati l-fajri
صَلَوٰةِ ٱلْفَجْرِ
ഫജ്ര്‍ (സുബ്ഹ് - പ്രഭാത) നമസ്കാരത്തിന്റെ
waḥīna taḍaʿūna
وَحِينَ تَضَعُونَ
നിങ്ങള്‍ എടുത്തുവെക്കുന്ന നേരത്തും
thiyābakum
ثِيَابَكُم
നിങ്ങളുടെ വസ്ത്രങ്ങളെ
mina l-ẓahīrati
مِّنَ ٱلظَّهِيرَةِ
ഉച്ചവേളയിലായി
wamin baʿdi
وَمِنۢ بَعْدِ
ശേഷവും
ṣalati l-ʿishāi
صَلَوٰةِ ٱلْعِشَآءِۚ
ഇശാ (സന്ധ്യാ) നമസ്കാരത്തിന്റെ
thalāthu ʿawrātin
ثَلَٰثُ عَوْرَٰتٍ
മൂന്നു ഗോപ്യാവസരങ്ങളാണ് (മറ്റുള്ളവര്‍ അറിയാവതല്ലാത്തവയാണ്)
lakum
لَّكُمْۚ
നിങ്ങള്‍ക്ക്
laysa ʿalaykum
لَيْسَ عَلَيْكُمْ
നിങ്ങളുടെമേല്‍ ഇല്ല
walā ʿalayhim
وَلَا عَلَيْهِمْ
അവരുടെമേലും ഇല്ല
junāḥun
جُنَاحٌۢ
കുറ്റം, തെറ്റ്
baʿdahunna
بَعْدَهُنَّۚ
അവയ്ക്കു ശേഷം, അവയ്ക്കു പുറമെ
ṭawwāfūna
طَوَّٰفُونَ
ചുറ്റി (പ്പറ്റി) നടക്കുന്നവരാണ്
ʿalaykum
عَلَيْكُم
നിങ്ങളില്‍ കൂടി
baʿḍukum
بَعْضُكُمْ
അതായത് നിങ്ങളില്‍ ചിലര്‍
ʿalā baʿḍin
عَلَىٰ بَعْضٍۚ
ചിലരില്‍കൂടി
kadhālika
كَذَٰلِكَ
അപ്രകാരം, ഇപ്രകാരം
yubayyinu l-lahu
يُبَيِّنُ ٱللَّهُ
അല്ലാഹു വിവരിക്കുന്നു
lakumu
لَكُمُ
നിങ്ങള്‍ക്കു
l-āyāti
ٱلْءَايَٰتِۗ
ലക്ഷ്യങ്ങളെ
wal-lahu
وَٱللَّهُ
അല്ലാഹു
ʿalīmun
عَلِيمٌ
സര്‍വ്വജ്ഞനാണ്
ḥakīmun
حَكِيمٌ
അഗാധജ്ഞനുമാണ്

വിശ്വസിച്ചവരേ, നിങ്ങളുടെ അടിമകളും നിങ്ങളിലെ പ്രായപൂര്‍ത്തിയെത്താത്തവരും മൂന്നു പ്രത്യേക സമയങ്ങളില്‍ അനുവാദം വാങ്ങിയശേഷമേ നിങ്ങളുടെയടുത്തു വരാന്‍ പാടുള്ളൂ. പ്രഭാത നമസ്‌കാരത്തിനു മുമ്പും ഉച്ചയുറക്കിന് നിങ്ങള്‍ വസ്ത്രമഴിച്ചുവെക്കുന്ന നേരത്തും ഇശാ നമസ്‌കാരത്തിനുശേഷവുമാണത്. ഇതുമൂന്നും നിങ്ങളുടെ സ്വകാര്യ സമയങ്ങളാണ്. മറ്റുസമയങ്ങളില്‍ അനുവാദമാരായാതെ നിങ്ങളുടെ അടുത്തുവരുന്നതില്‍ നിങ്ങള്‍ക്കോ അവര്‍ക്കോ കുറ്റമില്ല. അവര്‍ നിങ്ങളെ ചുറ്റിപ്പറ്റിക്കഴിയുന്നവരാണല്ലോ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് ജീവിക്കുന്നവരുമാണ്. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ നിയമങ്ങള്‍ വിവരിച്ചുതരുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും.

തഫ്സീര്‍

وَاِذَا بَلَغَ الْاَطْفَالُ مِنْكُمُ الْحُلُمَ فَلْيَسْتَأْذِنُوْا كَمَا اسْتَأْذَنَ الَّذِيْنَ مِنْ قَبْلِهِمْۗ كَذٰلِكَ يُبَيِّنُ اللّٰهُ لَكُمْ اٰيٰتِهٖۗ وَاللّٰهُ عَلِيْمٌ حَكِيْمٌ   ( النور: ٥٩ )

wa-idhā balagha
وَإِذَا بَلَغَ
എത്തിയാല്‍, പ്രാപിച്ചാല്‍, തികഞ്ഞാല്‍
l-aṭfālu
ٱلْأَطْفَٰلُ
കുട്ടികള്‍, ശിശുക്കള്‍ക്ക്
minkumu
مِنكُمُ
നിങ്ങളില്‍ നിന്നു്
l-ḥuluma
ٱلْحُلُمَ
തന്റേടം, പ്രായപൂര്‍ത്തി
falyastadhinū
فَلْيَسْتَـْٔذِنُوا۟
എന്നാലവര്‍ സമ്മതം ചോദിക്കട്ടെ
kamā is'tadhana
كَمَا ٱسْتَـْٔذَنَ
സമ്മതം ചോദിച്ചതുപോലെ
alladhīna min qablihim
ٱلَّذِينَ مِن قَبْلِهِمْۚ
അവരുടെ മുമ്പുള്ളവര്‍
kadhālika
كَذَٰلِكَ
ഇപ്രകാരം, അപ്രകാരം
yubayyinu l-lahu
يُبَيِّنُ ٱللَّهُ
അല്ലാഹു വിവരിച്ചുതരുന്നു
lakum
لَكُمْ
നിങ്ങള്‍ക്ക്
āyātihi
ءَايَٰتِهِۦۗ
അവന്റെ ലക്ഷ്യങ്ങളെ
wal-lahu
وَٱللَّهُ
അല്ലാഹു
ʿalīmun
عَلِيمٌ
സര്‍വ്വജ്ഞനാണ്
ḥakīmun
حَكِيمٌ
അഗാധജ്ഞനുമാണ്

നിങ്ങളിലെ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയെത്തിയാല്‍ അവരും അനുവാദം തേടണം; മറ്റുള്ളവര്‍ അനുവാദം തേടുന്നപോലെത്തന്നെ. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ നിയമങ്ങള്‍ വിശദീകരിച്ചുതരുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.

തഫ്സീര്‍

وَالْقَوَاعِدُ مِنَ النِّسَاۤءِ الّٰتِيْ لَا يَرْجُوْنَ نِكَاحًا فَلَيْسَ عَلَيْهِنَّ جُنَاحٌ اَنْ يَّضَعْنَ ثِيَابَهُنَّ غَيْرَ مُتَبَرِّجٰتٍۢ بِزِيْنَةٍۗ وَاَنْ يَّسْتَعْفِفْنَ خَيْرٌ لَّهُنَّۗ وَاللّٰهُ سَمِيْعٌ عَلِيْمٌ   ( النور: ٦٠ )

wal-qawāʿidu
وَٱلْقَوَٰعِدُ
ഇരുപ്പിലായ സ്ത്രീകള്‍
mina l-nisāi
مِنَ ٱلنِّسَآءِ
സ്ത്രീകളില്‍നിന്ന്
allātī
ٱلَّٰتِى
യാതൊരു സ്ത്രീകള്‍
lā yarjūna
لَا يَرْجُونَ
അവര്‍ പ്രതീക്ഷിക്കുകയില്ല, പ്രതീക്ഷിക്കാവതല്ല
nikāḥan
نِكَاحًا
വിവാഹത്തെ
falaysa ʿalayhinna
فَلَيْسَ عَلَيْهِنَّ
അവരുടെ മേല്‍ ഇല്ല
junāḥun
جُنَاحٌ
തെറ്റ്, കുറ്റം
an yaḍaʿna
أَن يَضَعْنَ
അവര്‍ എടുത്തുവെക്കുന്നതു
thiyābahunna
ثِيَابَهُنَّ
അവരുടെ വസ്ത്രങ്ങള്‍
ghayra mutabarrijātin
غَيْرَ مُتَبَرِّجَٰتٍۭ
പ്രദര്‍ശിപ്പിക്കുന്ന (പുറത്തുകാട്ടുന്ന)വരല്ലാത്ത നിലയില്‍
bizīnatin
بِزِينَةٍۖ
ഒരു അലങ്കാരത്തെയും
wa-an yastaʿfif'na
وَأَن يَسْتَعْفِفْنَ
അവര്‍ ചാരിത്ര്യം സൂക്ഷിക്കല്‍, മാനം സംരക്ഷിക്കാന്‍ ശ്രമിക്കല്‍
khayrun lahunna
خَيْرٌ لَّهُنَّۗ
അവര്‍ക്ക് നല്ലതാണ്
wal-lahu
وَٱللَّهُ
അല്ലാഹു
samīʿun
سَمِيعٌ
കേള്‍ക്കുന്നവനാണ്
ʿalīmun
عَلِيمٌ
അറിയുന്നവനാണ്, സര്‍വ്വജ്ഞനാണ്

വിവാഹജീവിതം പ്രതീക്ഷിക്കാത്ത കിഴവികള്‍ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ അഴിച്ചുവെക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവര്‍ തങ്ങളുടെ ശരീരസൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നവരാകരുത്. മാന്യത പുലര്‍ത്തുന്നതുതന്നെയാണ് അവര്‍ക്കും നല്ലത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

തഫ്സീര്‍