Skip to main content

فَاتَّقُوا اللّٰهَ وَاَطِيْعُوْنِۚ   ( الشعراء: ١٣١ )

fa-ittaqū l-laha
فَٱتَّقُوا۟ ٱللَّهَ
അതുകൊണ്ടു അല്ലാഹുവിനെ സൂക്ഷിക്കുവിന്‍
wa-aṭīʿūni
وَأَطِيعُونِ
എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

''അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക.

തഫ്സീര്‍

وَاتَّقُوا الَّذِيْٓ اَمَدَّكُمْ بِمَا تَعْلَمُوْنَ ۚ  ( الشعراء: ١٣٢ )

wa-ittaqū
وَٱتَّقُوا۟
നിങ്ങള്‍ സൂക്ഷിക്കുവിന്‍
alladhī
ٱلَّذِىٓ
യതൊരുവനെ
amaddakum
أَمَدَّكُم
നിങ്ങള്‍ക്കവന്‍ സഹായം നല്‍കിയിരിക്കുന്നു
bimā taʿlamūna
بِمَا تَعْلَمُونَ
നിങ്ങള്‍ക്കറിയാവുന്നതു കൊണ്ട്

''അല്ലാഹു നിങ്ങളെ സഹായിച്ചതെങ്ങനെയെല്ലാമെന്ന് നിങ്ങള്‍ക്കു നന്നായറിയാമല്ലോ. അതിനാല്‍ നിങ്ങള്‍ അവനെ സൂക്ഷിക്കൂ.

തഫ്സീര്‍

اَمَدَّكُمْ بِاَنْعَامٍ وَّبَنِيْنَۙ   ( الشعراء: ١٣٣ )

amaddakum
أَمَدَّكُم
നിങ്ങള്‍ക്കവന്‍ സഹായം നല്‍കിയിരിക്കുന്നു
bi-anʿāmin
بِأَنْعَٰمٍ
കന്നുകാലികളെക്കൊണ്ട്, ആടുമാടൊട്ടകത്തില്‍
wabanīna
وَبَنِينَ
മക്കളെയും

''കന്നുകാലികളെയും മക്കളെയും നല്‍കി അവന്‍ നിങ്ങളെ സഹായിച്ചു.

തഫ്സീര്‍

وَجَنّٰتٍ وَّعُيُوْنٍۚ   ( الشعراء: ١٣٤ )

wajannātin
وَجَنَّٰتٍ
തോപ്പുകളെയും തോട്ടങ്ങളെയും
waʿuyūnin
وَعُيُونٍ
നീരുറവകളെയും, അരുവികളെയും

''തോട്ടങ്ങളും അരുവികളും തന്നു.

തഫ്സീര്‍

اِنِّيْٓ اَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيْمٍ ۗ   ( الشعراء: ١٣٥ )

innī
إِنِّىٓ
നിശ്ചയമായും ഞാന്‍
akhāfu
أَخَافُ
ഞാന്‍ ഭയപ്പെടുന്നു
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍, നിങ്ങളില്‍
ʿadhāba yawmin
عَذَابَ يَوْمٍ
ഒരു ദിവസത്തിലെ ശിക്ഷ
ʿaẓīmin
عَظِيمٍ
വമ്പിച്ച

''ഭയങ്കരമായ ഒരുനാളിലെ ശിക്ഷ നിങ്ങള്‍ക്കു വന്നെത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു.''

തഫ്സീര്‍

قَالُوْا سَوَاۤءٌ عَلَيْنَآ اَوَعَظْتَ اَمْ لَمْ تَكُنْ مِّنَ الْوَاعِظِيْنَ ۙ   ( الشعراء: ١٣٦ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
sawāon ʿalaynā
سَوَآءٌ عَلَيْنَآ
ഞങ്ങളില്‍ (ഞങ്ങളെ സംബന്ധിച്ച്) സമമാണ്
awaʿaẓta
أَوَعَظْتَ
നീ സദുപദേശം ചെയ്തുവോ
am lam takun
أَمْ لَمْ تَكُن
അല്ലെങ്കില്‍ നീ ആയില്ലയോ
mina l-wāʿiẓīna
مِّنَ ٱلْوَٰعِظِينَ
സദുപദേശം നല്‍കുന്നവരില്‍

അവര്‍ പറഞ്ഞു: ''നീ ഉപദേശിക്കുന്നതും ഉപദേശിക്കാതിരിക്കുന്നതും ഞങ്ങള്‍ക്ക് ഒരേപോലെയാണ്.

തഫ്സീര്‍

اِنْ هٰذَآ اِلَّا خُلُقُ الْاَوَّلِيْنَ ۙ   ( الشعراء: ١٣٧ )

in hādhā
إِنْ هَٰذَآ
ഇതല്ല
illā khuluqu
إِلَّا خُلُقُ
സ്വഭാവമല്ലാതെ, സമ്പ്രദായമല്ലാതെ
l-awalīna
ٱلْأَوَّلِينَ
മുന്‍കഴിഞ്ഞവരുടെ, ആദ്യത്തെ കൂട്ടരുടെ, മുന്‍ഗാമികളുടെ

''ഞങ്ങള്‍ ഈ ചെയ്യുന്നതൊക്കെ പൂര്‍വികരുടെ പതിവില്‍ പെട്ടതാണ്.

തഫ്സീര്‍

وَمَا نَحْنُ بِمُعَذَّبِيْنَ ۚ   ( الشعراء: ١٣٨ )

wamā naḥnu
وَمَا نَحْنُ
ഞങ്ങളല്ല
bimuʿadhabīna
بِمُعَذَّبِينَ
ശിക്ഷിക്കപ്പെടുന്നവര്‍

''ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല.''

തഫ്സീര്‍

فَكَذَّبُوْهُ فَاَهْلَكْنٰهُمْۗ اِنَّ فِيْ ذٰلِكَ لَاٰيَةً ۗوَمَا كَانَ اَكْثَرُهُمْ مُّؤْمِنِيْنَ   ( الشعراء: ١٣٩ )

fakadhabūhu
فَكَذَّبُوهُ
അങ്ങനെ അവരദ്ദേഹത്തെ കളവാക്കി, വ്യാജമാക്കി
fa-ahlaknāhum
فَأَهْلَكْنَٰهُمْۗ
അപ്പോള്‍ നാമവരെ നശിപ്പിച്ചു
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyatan
لَءَايَةًۖ
ഒരു ദൃഷ്ടാന്തം
wamā kāna
وَمَا كَانَ
ആയില്ല, അല്ല
aktharuhum
أَكْثَرُهُم
അവരില്‍ അധികവും, മിക്കവരും
mu'minīna
مُّؤْمِنِينَ
വിശ്വസിക്കുന്നവര്‍, വിശ്വാസികള്‍

അങ്ങനെ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാല്‍ നാമവരെ നശിപ്പിച്ചു. തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെപ്പേരും വിശ്വാസികളായില്ല.

തഫ്സീര്‍

وَاِنَّ رَبَّكَ لَهُوَ الْعَزِيْزُ الرَّحِيْمُ ࣖ  ( الشعراء: ١٤٠ )

wa-inna rabbaka
وَإِنَّ رَبَّكَ
നിശ്ചയമായും നിന്‍റെ റബ്ബ്
lahuwa
لَهُوَ
അവന്‍തന്നെ
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി
l-raḥīmu
ٱلرَّحِيمُ
കരുണാനിധി

നിശ്ചയം നിന്റെ നാഥന്‍ ഏറെ പ്രതാപിയും പരമദയാലുവുമാണ്.

തഫ്സീര്‍