Skip to main content

مَثَلُ الَّذِيْنَ اتَّخَذُوْا مِنْ دُوْنِ اللّٰهِ اَوْلِيَاۤءَ كَمَثَلِ الْعَنْكَبُوْتِۚ اِتَّخَذَتْ بَيْتًاۗ وَاِنَّ اَوْهَنَ الْبُيُوْتِ لَبَيْتُ الْعَنْكَبُوْتِۘ لَوْ كَانُوْا يَعْلَمُوْنَ   ( العنكبوت: ٤١ )

mathalu
مَثَلُ
ഉപമ
alladhīna ittakhadhū
ٱلَّذِينَ ٱتَّخَذُوا۟
സ്വീകരിച്ചവരുടെ
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
awliyāa
أَوْلِيَآءَ
രക്ഷാകര്‍ത്താക്കളെ, കാര്യകര്‍ത്താക്കളെ
kamathali l-ʿankabūti
كَمَثَلِ ٱلْعَنكَبُوتِ
എട്ടുകാലിയുടെ മാതിരിയാണ്
ittakhadhat
ٱتَّخَذَتْ
ഉണ്ടാക്കിയിട്ടുള്ള
baytan
بَيْتًاۖ
വീടു
wa-inna awhana l-buyūti
وَإِنَّ أَوْهَنَ ٱلْبُيُوتِ
നിശ്ചയമായും വീടുകളില്‍ ഏറ്റവും ദുര്‍ബ്ബലമായതു
labaytu l-ʿankabūti
لَبَيْتُ ٱلْعَنكَبُوتِۖ
എട്ടുകാലിയുടെ വീടുതന്നെ
law kānū
لَوْ كَانُوا۟
അവരായിരുന്നെങ്കില്‍
yaʿlamūna
يَعْلَمُونَ
അറിയും

അല്ലാഹുവെ വെടിഞ്ഞ് രക്ഷാധികാരികളെ സ്വീകരിക്കുന്നവരുടെ അവസ്ഥ എട്ടുകാലിയുടേതുപോലെയാണ്. അതൊരു വീടുണ്ടാക്കി. വീടുകളിലേറ്റം ദുര്‍ബലം എട്ടുകാലിയുടെ വീടാണ്. അവര്‍ കാര്യം ഗ്രഹിക്കുന്നവരായിരുന്നെങ്കില്‍!

തഫ്സീര്‍

اِنَّ اللّٰهَ يَعْلَمُ مَا يَدْعُوْنَ مِنْ دُوْنِهٖ مِنْ شَيْءٍۗ وَهُوَ الْعَزِيْزُ الْحَكِيْمُ   ( العنكبوت: ٤٢ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yaʿlamu
يَعْلَمُ
അറിയും, അറിയുന്നു
mā yadʿūna
مَا يَدْعُونَ
അവര്‍ വിളിക്കുന്നതിനെ, പ്രാര്‍ത്ഥിക്കുന്നതു
min dūnihi
مِن دُونِهِۦ
അവനു പുറമെ
min shayin
مِن شَىْءٍۚ
ഏതൊരു വസ്തുവെയും
wahuwa
وَهُوَ
അവന്‍, അവനത്രെ
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞന്‍

തന്നെ വെടിഞ്ഞ് അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന ഏതൊരു വസ്തുവെ സംബന്ധിച്ചും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്. അവന്‍ പ്രതാപിയും യുക്തിമാനുമാണ്.

തഫ്സീര്‍

وَتِلْكَ الْاَمْثَالُ نَضْرِبُهَا لِلنَّاسِۚ وَمَا يَعْقِلُهَآ اِلَّا الْعَالِمُوْنَ   ( العنكبوت: ٤٣ )

watil'ka l-amthālu
وَتِلْكَ ٱلْأَمْثَٰلُ
ആ ഉദാഹരണങ്ങള്‍
naḍribuhā
نَضْرِبُهَا
നാം അവയെ വിവരിക്കുന്നു, ഏര്‍പ്പെടുത്തുന്നു
lilnnāsi
لِلنَّاسِۖ
മനുഷ്യര്‍ക്കു
wamā yaʿqiluhā
وَمَا يَعْقِلُهَآ
അവയെ മനസ്സിലാക്കുകയില്ല, ഗ്രഹിക്കുകയില്ല
illā l-ʿālimūna
إِلَّا ٱلْعَٰلِمُونَ
അറിവുള്ളവരല്ലാതെ, ജ്ഞാനികളല്ലാതെ

മനുഷ്യര്‍ക്കുവേണ്ടിയാണ് നാമിങ്ങനെ ഉപമകള്‍ വിശദീകരിക്കുന്നത്. എന്നാല്‍ അറിവുള്ളവരല്ലാതെ അതേക്കുറിച്ച് ചിന്തിച്ച് മനസ്സിലാക്കുന്നില്ല.

തഫ്സീര്‍

خَلَقَ اللّٰهُ السَّمٰوٰتِ وَالْاَرْضَ بِالْحَقِّۗ اِنَّ فِيْ ذٰلِكَ لَاٰيَةً لِّلْمُؤْمِنِيْنَ ࣖ ۔  ( العنكبوت: ٤٤ )

khalaqa l-lahu
خَلَقَ ٱللَّهُ
അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
ഭൂമിയെയും
bil-ḥaqi
بِٱلْحَقِّۚ
മുറപ്രകാരം, ന്യായപ്രകാരം, യഥാര്‍ത്ഥമനുസരിച്ചു
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyatan
لَءَايَةً
ദൃഷ്ടാന്തം
lil'mu'minīna
لِّلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക്

അല്ലാഹു ആകാശഭൂമികളെ യാഥാര്‍ഥ്യത്തോടെ സൃഷ്ടിച്ചു. നിശ്ചയം; സത്യവിശ്വാസികള്‍ക്ക് അതില്‍ ഒരു ദൃഷ്ടാന്തമുണ്ട്.

തഫ്സീര്‍

اُتْلُ مَآ اُوْحِيَ اِلَيْكَ مِنَ الْكِتٰبِ وَاَقِمِ الصَّلٰوةَۗ اِنَّ الصَّلٰوةَ تَنْهٰى عَنِ الْفَحْشَاۤءِ وَالْمُنْكَرِ ۗوَلَذِكْرُ اللّٰهِ اَكْبَرُ ۗوَاللّٰهُ يَعْلَمُ مَا تَصْنَعُوْنَ  ( العنكبوت: ٤٥ )

ut'lu
ٱتْلُ
നിങ്ങള്‍ പാരായണം ചെയ്യുക, ഓതുക
mā ūḥiya
مَآ أُوحِىَ
വഹ്‌യു നല്‍കപ്പെട്ടതു
ilayka
إِلَيْكَ
നിങ്ങള്‍ക്ക്
mina l-kitābi
مِنَ ٱلْكِتَٰبِ
വേദഗ്രന്ഥത്തില്‍നിന്നു, വേദഗ്രന്ഥമായിട്ടു
wa-aqimi l-ṣalata
وَأَقِمِ ٱلصَّلَوٰةَۖ
നമസ്‌കാരം നിലനിറുത്തുകയും ചെയ്യുക
inna l-ṣalata
إِنَّ ٱلصَّلَوٰةَ
നിശ്ചയമായും നമസ്‌കാരം
tanhā
تَنْهَىٰ
തടയുന്നു, നിരോധിക്കുന്നു
ʿani l-faḥshāi
عَنِ ٱلْفَحْشَآءِ
നീചവൃത്തി (ദുഷ്പ്രവൃത്തി)യില്‍നിന്നു
wal-munkari
وَٱلْمُنكَرِۗ
നിഷിദ്ധമായ (നികൃഷ്ടമായ-വെറുക്കപ്പെട്ട)തില്‍നിന്നും
waladhik'ru l-lahi
وَلَذِكْرُ ٱللَّهِ
അല്ലാഹുവിനെ ഓര്‍മ്മിക്കല്‍, സ്മരിക്കല്‍
akbaru
أَكْبَرُۗ
ഏറ്റവും വലിയ (മഹത്തായ) കാര്യംതന്നെ
wal-lahu yaʿlamu
وَٱللَّهُ يَعْلَمُ
അല്ലാഹു അറിയുന്നു
mā taṣnaʿūna
مَا تَصْنَعُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതു

ഈ വേദപുസ്തകത്തില്‍ നിനക്കു ബോധനമായി ലഭിച്ചവ നീ ഓതിക്കേള്‍പ്പിക്കുക. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നിശ്ചയമായും നമസ്‌കാരം നീചകൃത്യങ്ങളെയും നിഷിദ്ധകര്‍മങ്ങളെയും തടഞ്ഞുനിര്‍ത്തുന്നു. ദൈവസ്മരണയാണ് ഏറ്റവും മഹത്തരം. ഓര്‍ക്കുക: നിങ്ങള്‍ ചെയ്യുന്നതെന്തും അല്ലാഹു നന്നായി അറിയുന്നുണ്ട്.

തഫ്സീര്‍

۞ وَلَا تُجَادِلُوْٓا اَهْلَ الْكِتٰبِ اِلَّا بِالَّتِيْ هِيَ اَحْسَنُۖ اِلَّا الَّذِيْنَ ظَلَمُوْا مِنْهُمْ وَقُوْلُوْٓا اٰمَنَّا بِالَّذِيْٓ اُنْزِلَ اِلَيْنَا وَاُنْزِلَ اِلَيْكُمْ وَاِلٰهُنَا وَاِلٰهُكُمْ وَاحِدٌ وَّنَحْنُ لَهٗ مُسْلِمُوْنَ  ( العنكبوت: ٤٦ )

walā tujādilū
وَلَا تُجَٰدِلُوٓا۟
നിങ്ങള്‍ തര്‍ക്കം നടത്തരുത്, വാഗ്വാദം ചെയ്യരുത്
ahla l-kitābi
أَهْلَ ٱلْكِتَٰبِ
വേദക്കാരോടു
illā bi-allatī
إِلَّا بِٱلَّتِى
യാതൊന്നുകൊണ്ടല്ലാതെ (യാതൊരു രീതിയിലല്ലാതെ)
hiya
هِىَ
അതു
aḥsanu
أَحْسَنُ
ഏറ്റവും നല്ലതാണ്
illā alladhīna
إِلَّا ٱلَّذِينَ
യാതൊരു കൂട്ടരോടൊഴികെ
ẓalamū
ظَلَمُوا۟
അക്രമം പ്രവര്‍ത്തിച്ച
min'hum
مِنْهُمْۖ
അവരില്‍നിന്നു
waqūlū
وَقُولُوٓا۟
നിങ്ങള്‍ പറയുകയും ചെയ്യണം
āmannā
ءَامَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
bi-alladhī unzila ilaynā
بِٱلَّذِىٓ أُنزِلَ إِلَيْنَا
ഞങ്ങളിലേക്ക് ഇറക്കപ്പെട്ടിട്ടുള്ളതില്‍
wa-unzila ilaykum
وَأُنزِلَ إِلَيْكُمْ
നിങ്ങളിലേക്കും ഇറക്കപ്പെട്ടിട്ടുള്ളതിലും
wa-ilāhunā
وَإِلَٰهُنَا
ഞങ്ങളുടെ ഇലാഹും (ആരാധ്യനും)
wa-ilāhukum
وَإِلَٰهُكُمْ
നിങ്ങളുടെ ഇലാഹും
wāḥidun
وَٰحِدٌ
ഒരുവനാണ്, ഏകനാണ്
wanaḥnu
وَنَحْنُ
ഞങ്ങള്‍
lahu
لَهُۥ
അവന്
mus'limūna
مُسْلِمُونَ
കീഴ്പെട്ടവരുമാണ്, അനുസരണമുള്ളവരാണ്

ഏറ്റവും നല്ലരീതിയിലല്ലാതെ നിങ്ങള്‍ വേദക്കാരുമായി സംവാദത്തിലേര്‍പ്പെടരുത്; അവരിലെ അതിക്രമികളോടൊഴികെ. നിങ്ങള്‍ പറയൂ: ''ഞങ്ങള്‍ക്ക് ഇറക്കിത്തന്നതിലും നിങ്ങള്‍ക്ക് ഇറക്കിത്തന്നതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവനെ മാത്രം അനുസരിക്കുന്നവരാണ്.''

തഫ്സീര്‍

وَكَذٰلِكَ اَنْزَلْنَآ اِلَيْكَ الْكِتٰبَۗ فَالَّذِيْنَ اٰتَيْنٰهُمُ الْكِتٰبَ يُؤْمِنُوْنَ بِهٖۚ وَمِنْ هٰٓؤُلَاۤءِ مَنْ يُّؤْمِنُ بِهٖۗ وَمَا يَجْحَدُ بِاٰيٰتِنَآ اِلَّا الْكٰفِرُوْنَ  ( العنكبوت: ٤٧ )

wakadhālika
وَكَذَٰلِكَ
അപ്രകാരം, അതുപോലെ
anzalnā
أَنزَلْنَآ
നാം ഇറക്കിയിരിക്കുന്നു, അവതരിപ്പിച്ചു
ilayka
إِلَيْكَ
നിനക്ക്, നിന്നിലേക്ക്‌
l-kitāba
ٱلْكِتَٰبَۚ
വേദഗ്രന്ഥം, ഗ്രന്ഥം
fa-alladhīna
فَٱلَّذِينَ
എന്നാല്‍ (അപ്പോള്‍) യാതൊരുകൂട്ടര്‍
ātaynāhumu
ءَاتَيْنَٰهُمُ
നാം അവര്‍ക്കു നല്‍കിയിരിക്കുന്നു
l-kitāba
ٱلْكِتَٰبَ
വേദഗ്രന്ഥം
yu'minūna
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു, വിശ്വസിക്കും
bihi
بِهِۦۖ
ഇതില്‍, അതില്‍
wamin hāulāi
وَمِنْ هَٰٓؤُلَآءِ
ഇക്കൂട്ടരിലുമുണ്ട്, ഇവരില്‍ നിന്നുമുണ്ട്
man yu'minu
مَن يُؤْمِنُ
വിശ്വസിക്കുന്നവര്‍
bihi
بِهِۦۚ
ഇതില്‍, അതില്‍
wamā yajḥadu
وَمَا يَجْحَدُ
നിഷേധിക്കയില്ല
biāyātinā
بِـَٔايَٰتِنَآ
നമ്മുടെ ആയത്തു (ലക്ഷ്യം, ദൃഷ്ടാന്തം)കളെ
illā l-kāfirūna
إِلَّا ٱلْكَٰفِرُونَ
അവിശ്വാസികളല്ലാതെ, (സത്യത്തെ) മൂടിവെക്കുന്നവരല്ലാതെ

അവ്വിധം നിനക്കു നാം വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. നാം നേരത്തെ വേദം നല്‍കിയവര്‍ ഇതില്‍ വിശ്വസിക്കുന്നവരാണ്. ഇക്കൂട്ടരിലും ഇതില്‍ വിശ്വസിക്കുന്ന ചിലരുണ്ട്. സത്യനിഷേധികളല്ലാതെ നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയില്ല.

തഫ്സീര്‍

وَمَا كُنْتَ تَتْلُوْا مِنْ قَبْلِهٖ مِنْ كِتٰبٍ وَّلَا تَخُطُّهٗ بِيَمِيْنِكَ اِذًا لَّارْتَابَ الْمُبْطِلُوْنَ  ( العنكبوت: ٤٨ )

wamā kunta
وَمَا كُنتَ
നീ ആയിരുന്നില്ല
tatlū
تَتْلُوا۟
പാരായണം ചെയ്യും
min qablihi
مِن قَبْلِهِۦ
ഇതിനുമുമ്പ്
min kitābin
مِن كِتَٰبٍ
ഒരു ഗ്രന്ഥവും, ഗ്രന്ഥത്തില്‍ നിന്ന് (ഒന്നും)
walā takhuṭṭuhu
وَلَا تَخُطُّهُۥ
നീ അതു എഴുതുകയും ചെയ്തിരുന്നില്ല
biyamīnika
بِيَمِينِكَۖ
നിന്‍റെ വലങ്കൈകൊണ്ട്
idhan
إِذًا
എന്നാല്‍ (അങ്ങിനെയാണെങ്കില്‍)
la-ir'tāba
لَّٱرْتَابَ
സംശയിക്കാമായിരുന്നു, സന്ദേഹിക്കാമായിരുന്നു
l-mub'ṭilūna
ٱلْمُبْطِلُونَ
വ്യര്‍ത്ഥകാരികള്‍, നിരര്‍ത്ഥവാദികള്‍ (ക്ക്)

ഇതിനുമുമ്പ് നീ ഒരൊറ്റ പുസ്തകവും പാരായണം ചെയ്തിട്ടില്ല. നിന്റെ വലതുകൈകൊണ്ട് നീ അതെഴുതിയിട്ടുമില്ല. അങ്ങനെചെയ്തിരുന്നെങ്കില്‍ ഈ സത്യനിഷേധികള്‍ക്ക് സംശയിക്കാമായിരുന്നു.

തഫ്സീര്‍

بَلْ هُوَ اٰيٰتٌۢ بَيِّنٰتٌ فِيْ صُدُوْرِ الَّذِيْنَ اُوْتُوا الْعِلْمَۗ وَمَا يَجْحَدُ بِاٰيٰتِنَآ اِلَّا الظّٰلِمُوْنَ  ( العنكبوت: ٤٩ )

bal
بَلْ
എങ്കിലും, പക്ഷേ
huwa
هُوَ
അതു
āyātun
ءَايَٰتٌۢ
ലക്ഷ്യങ്ങളാണ്, ദൃഷ്ടാന്തങ്ങളാണ്
bayyinātun
بَيِّنَٰتٌ
സുവ്യക്തങ്ങളായ, തെളിഞ്ഞുകിടക്കുന്ന
fī ṣudūri alladhīna
فِى صُدُورِ ٱلَّذِينَ
യാതൊരു കൂട്ടരുടെ നെഞ്ഞു (ഹൃദയം) കളില്‍
ūtū l-ʿil'ma
أُوتُوا۟ ٱلْعِلْمَۚ
ജ്ഞാനം നല്‍കപ്പെട്ടിട്ടുള്ള
wamā yajḥadu
وَمَا يَجْحَدُ
നിഷേധിക്കുകയില്ല
biāyātinā
بِـَٔايَٰتِنَآ
നമ്മുടെ ആയത്തുകളെ
illā l-ẓālimūna
إِلَّا ٱلظَّٰلِمُونَ
അക്രമകാരികളല്ലാതെ

യഥാര്‍ഥത്തില്‍ ജ്ഞാനം വന്നെത്തിയവരുടെ ഹൃദയങ്ങളില്‍ ഇത് സുവ്യക്തമായ വചനങ്ങള്‍ തന്നെയാണ്. അക്രമികളല്ലാതെ നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയില്ല.

തഫ്സീര്‍

وَقَالُوْا لَوْلَآ اُنْزِلَ عَلَيْهِ اٰيٰتٌ مِّنْ رَّبِّهٖ ۗ قُلْ اِنَّمَا الْاٰيٰتُ عِنْدَ اللّٰهِ ۗوَاِنَّمَآ اَنَا۠ نَذِيْرٌ مُّبِيْنٌ  ( العنكبوت: ٥٠ )

waqālū
وَقَالُوا۟
അവര്‍ പറയുന്നു
lawlā unzila
لَوْلَآ أُنزِلَ
ഇറക്കപ്പെട്ടുകൂടേ, ഇറക്കപ്പെടരുതോ
ʿalayhi
عَلَيْهِ
അവന്‍റെമേല്‍, അവനു
āyātun
ءَايَٰتٌ
വല്ല ദൃഷ്ടാന്തങ്ങളും
min rabbihi
مِّن رَّبِّهِۦۖ
അവന്‍റെ റബ്ബിന്‍റെ പക്കല്‍നിന്ന്‍
qul
قُلْ
പറയുക
innamā l-āyātu
إِنَّمَا ٱلْءَايَٰتُ
നിശ്ചയമായും ദൃഷ്ടാന്തങ്ങള്‍
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിങ്കല്‍ (മാത്രമാണ്)
wa-innamā anā
وَإِنَّمَآ أَنَا۠
നിശ്ചയമായും ഞാന്‍
nadhīrun
نَذِيرٌ
താക്കീതുകാരന്‍ (മാത്രമാണ്, എന്നേയുള്ളു)
mubīnun
مُّبِينٌ
സ്പഷ്ടമായ

അവര്‍ ചോദിക്കുന്നു: ''ഇയാള്‍ക്ക് ഇയാളുടെ നാഥനില്‍നിന്ന് അദ്ഭുതദൃഷ്ടാന്തങ്ങള്‍ ഇറക്കിക്കൊടുക്കാത്തതെന്ത്?'' പറയുക: ''ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ പക്കല്‍ മാത്രമാണുള്ളത്. ഞാനോ വ്യക്തമായ ഒരു മുന്നറിയിപ്പുകാരന്‍ മാത്രം.''

തഫ്സീര്‍