اِلٰى يَوْمِ الْوَقْتِ الْمَعْلُوْمِ ( ص: ٨١ )
''നിശ്ചിതമായ ആ സമയം വന്നെത്തുന്ന ദിവസം വരെ.''
قَالَ فَبِعِزَّتِكَ لَاُغْوِيَنَّهُمْ اَجْمَعِيْنَۙ ( ص: ٨٢ )
ഇബ്‌ലീസ് പറഞ്ഞു: ''നിന്റെ പ്രതാപമാണ് സത്യം. തീര്‍ച്ചയായും ഇവരെയൊക്കെ ഞാന്‍ വഴിപിഴപ്പിക്കും.
اِلَّا عِبَادَكَ مِنْهُمُ الْمُخْلَصِيْنَ ( ص: ٨٣ )
''ഇവരിലെ നിന്റെ ആത്മാര്‍ഥതയുള്ള അടിമകളെയൊഴികെ.''
قَالَ فَالْحَقُّۖ وَالْحَقَّ اَقُوْلُۚ ( ص: ٨٤ )
അല്ലാഹു പറഞ്ഞു: ''എങ്കില്‍ സത്യം ഇതാണ്. സത്യം മാത്രമേ ഞാന്‍ പറയുകയുള്ളൂ.
لَاَمْلَئَنَّ جَهَنَّمَ مِنْكَ وَمِمَّنْ تَبِعَكَ مِنْهُمْ اَجْمَعِيْنَ ( ص: ٨٥ )
''നിന്നെയും നിന്നെ പിന്‍പറ്റിയ മറ്റെല്ലാവരെയുംകൊണ്ട് നാം നരകം നിറക്കുക തന്നെ ചെയ്യും.''
قُلْ مَآ اَسْـَٔلُكُمْ عَلَيْهِ مِنْ اَجْرٍ وَّمَآ اَنَا۠ مِنَ الْمُتَكَلِّفِيْنَ ( ص: ٨٦ )
പറയുക: ''ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. പിന്നെ ഞാന്‍ കള്ളം കെട്ടിച്ചമച്ചുണ്ടാക്കുന്നവനുമല്ല.''
اِنْ هُوَ اِلَّا ذِكْرٌ لِّلْعٰلَمِيْنَ ( ص: ٨٧ )
ഇത് ലോകര്‍ക്കാകമാനമുള്ള ഉദ്‌ബോധനം മാത്രമാണ്.
وَلَتَعْلَمُنَّ نَبَاَهٗ بَعْدَ حِيْنٍ ࣖ ( ص: ٨٨ )
നിശ്ചിത കാലത്തിനുശേഷം ഈ വൃത്താന്തത്തിന്റെ നിജസ്ഥിതി നിങ്ങളറിയുക തന്നെ ചെയ്യും.