Skip to main content

اِنَّمَا يُرِيْدُ الشَّيْطٰنُ اَنْ يُّوْقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاۤءَ فِى الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللّٰهِ وَعَنِ الصَّلٰوةِ فَهَلْ اَنْتُمْ مُّنْتَهُوْنَ   ( المائدة: ٩١ )

innamā yurīdu
إِنَّمَا يُرِيدُ
നിശ്ചയമായും ഉദ്ദേശിക്കുകതന്നെ (മാത്രം) ചെയ്യുന്നു
l-shayṭānu
ٱلشَّيْطَٰنُ
പിശാച്
an yūqiʿa
أَن يُوقِعَ
ഉണ്ടാക്കുവാന്‍ (തന്നെ-മാത്രം)
baynakumu
بَيْنَكُمُ
നിങ്ങള്‍ക്കിടയില്‍
l-ʿadāwata
ٱلْعَدَٰوَةَ
ശത്രുത
wal-baghḍāa
وَٱلْبَغْضَآءَ
വിദ്വേഷവും
fī l-khamri
فِى ٱلْخَمْرِ
കള്ളില്‍ (കള്ളിലൂടെ)
wal-maysiri
وَٱلْمَيْسِرِ
മൈസിറിലും
wayaṣuddakum
وَيَصُدَّكُمْ
നിങ്ങളെ തടയു(തടുക്കു)വാനും
ʿan dhik'ri l-lahi
عَن ذِكْرِ ٱللَّهِ
അല്ലാഹുവിനെ ഓര്‍മിക്കുന്നതില്‍ നിന്ന്
waʿani l-ṣalati
وَعَنِ ٱلصَّلَوٰةِۖ
നമസ്‌കാരത്തില്‍ നിന്നും
fahal antum
فَهَلْ أَنتُم
എന്നാല്‍ (അതിനാല്‍) നിങ്ങള്‍ ആകുന്നുവോ
muntahūna
مُّنتَهُونَ
വിരമിക്കുന്നവര്‍

മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്താനും, അല്ലാഹുവെ ഓര്‍ക്കുന്നതില്‍നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയാനുമാണ് പിശാച് ഉദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ആ തിന്മകളില്‍നിന്ന് വിരമിക്കാനൊരുക്കമുണ്ടോ?

തഫ്സീര്‍

وَاَطِيْعُوا اللّٰهَ وَاَطِيْعُوا الرَّسُوْلَ وَاحْذَرُوْا ۚفَاِنْ تَوَلَّيْتُمْ فَاعْلَمُوْٓا اَنَّمَا عَلٰى رَسُوْلِنَا الْبَلٰغُ الْمُبِيْنُ   ( المائدة: ٩٢ )

wa-aṭīʿū l-laha
وَأَطِيعُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍
wa-aṭīʿū l-rasūla
وَأَطِيعُوا۟ ٱلرَّسُولَ
റസൂലിനെയും നിങ്ങള്‍ അനുസരിക്കുവിന്‍
wa-iḥ'dharū
وَٱحْذَرُوا۟ۚ
നിങ്ങള്‍ കാത്തുകൊള്ളുക (ജാഗ്രത വെക്കുക)യും ചെയ്യുക
fa-in tawallaytum
فَإِن تَوَلَّيْتُمْ
എനി നിങ്ങള്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍
fa-iʿ'lamū
فَٱعْلَمُوٓا۟
നിങ്ങള്‍ അറിയുവിന്‍
annamā
أَنَّمَا
മാത്രമെന്ന്, നിശ്ചയമായും എന്ന്
ʿalā rasūlinā
عَلَىٰ رَسُولِنَا
നമ്മുടെ റസൂലിന്‍റെ മേല്‍ (ഉള്ളത്)
l-balāghu
ٱلْبَلَٰغُ
പ്രബോധനം, എത്തിക്കല്‍ (മാത്രമാണെന്ന്)
l-mubīnu
ٱلْمُبِينُ
പ്രത്യക്ഷമായ, വ്യക്തമായ

അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. ജാഗ്രത പുലര്‍ത്തുകയും ചെയ്യുക. അഥവാ നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ അറിയുക: നമ്മുടെ ദൂതന്റെ കടമ ദിവ്യസന്ദേശം വ്യക്തമായി എത്തിച്ചുതരല്‍ മാത്രമാണ്.

തഫ്സീര്‍

لَيْسَ عَلَى الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ جُنَاحٌ فِيْمَا طَعِمُوْٓا اِذَا مَا اتَّقَوْا وَّاٰمَنُوْا وَعَمِلُوا الصّٰلِحٰتِ ثُمَّ اتَّقَوْا وَّاٰمَنُوْا ثُمَّ اتَّقَوْا وَّاَحْسَنُوْا ۗوَاللّٰهُ يُحِبُّ الْمُحْسِنِيْنَ ࣖ   ( المائدة: ٩٣ )

laysa
لَيْسَ
ഇല്ല
ʿalā alladhīna
عَلَى ٱلَّذِينَ
യാതൊരുവരുടെ മേല്‍
āmanū
ءَامَنُوا۟
വിശ്വസിച്ച
waʿamilū
وَعَمِلُوا۟
പ്രവര്‍ത്തിക്കുകയും ചെയ്ത
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍കര്‍മങ്ങള്‍
junāḥun
جُنَاحٌ
കുറ്റം, തെറ്റ്
fīmā ṭaʿimū
فِيمَا طَعِمُوٓا۟
അവര്‍ ഭക്ഷിച്ചതില്‍
idhā mā ittaqaw
إِذَا مَا ٱتَّقَوا۟
അവര്‍ സൂക്ഷിച്ചാല്‍
waāmanū
وَّءَامَنُوا۟
അവര്‍ വിശ്വസിക്കുകയും
waʿamilū
وَعَمِلُوا۟
അവര്‍ പ്രവര്‍ത്തിക്കുകയും
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍ക്കര്‍മങ്ങളെ
thumma ittaqaw
ثُمَّ ٱتَّقَوا۟
പിന്നെയും അവര്‍ സൂക്ഷിച്ചു
waāmanū
وَّءَامَنُوا۟
അവര്‍ വിശ്വസിക്കുകയും ചെയ്തു
thumma ittaqaw
ثُمَّ ٱتَّقَوا۟
പിന്നെയും അവര്‍ സൂക്ഷിച്ചു
wa-aḥsanū
وَّأَحْسَنُوا۟ۗ
അവര്‍ നന്മ (സുകൃതം) പ്രവര്‍ത്തിക്കുകയും
wal-lahu
وَٱللَّهُ
അല്ലാഹു, അല്ലാഹുവാകട്ടെ
yuḥibbu
يُحِبُّ
സ്‌നേഹിക്കുന്നു, ഇഷ്ടപ്പെടുന്നു
l-muḥ'sinīna
ٱلْمُحْسِنِينَ
നന്മ (സുകൃതം) ചെയ്യുന്നവരെ

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവര്‍ നേരത്തെ നിഷിദ്ധം ഭക്ഷിച്ചതിന്റെ പേരില്‍ കുറ്റമില്ല. എന്നാല്‍ അവര്‍ സൂക്ഷ്മത പാലിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും പിന്നെയും സൂക്ഷ്മത പാലിക്കുകയും സത്യവിശ്വാസികളാവുകയും വീണ്ടും തെറ്റ് പറ്റാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തുകയും നല്ലനിലയില്‍ വര്‍ത്തിക്കുകയും വേണം. തീര്‍ച്ചയായും നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَيَبْلُوَنَّكُمُ اللّٰهُ بِشَيْءٍ مِّنَ الصَّيْدِ تَنَالُهٗٓ اَيْدِيْكُمْ وَرِمَاحُكُمْ لِيَعْلَمَ اللّٰهُ مَنْ يَّخَافُهٗ بِالْغَيْبِۚ فَمَنِ اعْتَدٰى بَعْدَ ذٰلِكَ فَلَهٗ عَذَابٌ اَلِيْمٌ   ( المائدة: ٩٤ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരേ
layabluwannakumu
لَيَبْلُوَنَّكُمُ
നിശ്ചയമായും നിങ്ങളെ പരീക്ഷണം ചെയ്യുക തന്നെ ചെയ്യും
l-lahu
ٱللَّهُ
അല്ലാഹു
bishayin
بِشَىْءٍ
വല്ല വസ്തുവെയും കൊണ്ട്, വല്ലതും മുഖേന
mina l-ṣaydi
مِّنَ ٱلصَّيْدِ
വേട്ടജന്തുവില്‍പെട്ട
tanāluhu
تَنَالُهُۥٓ
അതിനോട് എത്തുമാറ്, അതിനെ കിട്ടത്തക്കവണ്ണം
aydīkum
أَيْدِيكُمْ
നിങ്ങളുടെ കൈകള്‍, കൈകള്‍ക്ക്
warimāḥukum
وَرِمَاحُكُمْ
നിങ്ങളുടെ കുന്തങ്ങളും, കുന്തങ്ങള്‍ക്കും
liyaʿlama l-lahu
لِيَعْلَمَ ٱللَّهُ
അല്ലാഹു അറിയുവാന്‍ വേണ്ടി
man yakhāfuhu
مَن يَخَافُهُۥ
അവനെ ഭയപ്പെടുന്നവനെ, ആര്‍ ഭയപ്പെടുമെന്ന്
bil-ghaybi
بِٱلْغَيْبِۚ
അദൃശ്യത്തില്‍ (കാണാതെ)
famani
فَمَنِ
എന്നിട്ടു വല്ലവരും, ആര്‍
iʿ'tadā
ٱعْتَدَىٰ
അതിരുവിട്ടു(വെങ്കില്‍)
baʿda dhālika
بَعْدَ ذَٰلِكَ
അതിനു ശേഷം
falahu ʿadhābun
فَلَهُۥ عَذَابٌ
എന്നാലവന് ശിക്ഷയുണ്ടായിരിക്കും
alīmun
أَلِيمٌ
വേദനയേറിയ

വിശ്വസിച്ചവരേ, നിങ്ങളുടെ കൈകള്‍ക്കും കുന്തങ്ങള്‍ക്കും വേഗം പിടികൂടാവുന്ന ചില വേട്ട ജന്തുക്കളെക്കൊണ്ട് അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. കാണാതെതന്നെ അല്ലാഹുവെ ഭയപ്പെടുന്നവരാരെന്ന് തിരിച്ചറിയാനാണിത്. ആരെങ്കിലും അതിനുശേഷം അതിക്രമം കാണിച്ചാല്‍ അയാള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَقْتُلُوا الصَّيْدَ وَاَنْتُمْ حُرُمٌ ۗوَمَنْ قَتَلَهٗ مِنْكُمْ مُّتَعَمِّدًا فَجَزَۤاءٌ مِّثْلُ مَا قَتَلَ مِنَ النَّعَمِ يَحْكُمُ بِهٖ ذَوَا عَدْلٍ مِّنْكُمْ هَدْيًاۢ بٰلِغَ الْكَعْبَةِ اَوْ كَفَّارَةٌ طَعَامُ مَسٰكِيْنَ اَوْ عَدْلُ ذٰلِكَ صِيَامًا لِّيَذُوْقَ وَبَالَ اَمْرِهٖ ۗعَفَا اللّٰهُ عَمَّا سَلَفَ ۗوَمَنْ عَادَ فَيَنْتَقِمُ اللّٰهُ مِنْهُ ۗوَاللّٰهُ عَزِيْزٌ ذُو انْتِقَامٍ   ( المائدة: ٩٥ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
lā taqtulū
لَا تَقْتُلُوا۟
നിങ്ങള്‍ കൊലപ്പെടുത്തരുത്
l-ṣayda
ٱلصَّيْدَ
വേട്ട (വേട്ടയാടി പിടിക്കപ്പെടുന്ന) ജന്തുവെ
wa-antum
وَأَنتُمْ
നിങ്ങള്‍ ആയിരിക്കെ
ḥurumun
حُرُمٌۚ
ഇഹ്‌റാം ചെയ്തവര്‍ (ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍)
waman qatalahu
وَمَن قَتَلَهُۥ
അതിനെ ആരെങ്കിലും കൊല്ലുന്നപക്ഷം
minkum
مِنكُم
നിങ്ങളില്‍ നിന്ന്
mutaʿammidan
مُّتَعَمِّدًا
കല്‍പിച്ചു (കരുതി) കൂട്ടിയവനായിട്ട്
fajazāon
فَجَزَآءٌ
എന്നാല്‍ ഒരു പ്രതിഫലമാകുന്നു (വേണ്ടത്)
mith'lu
مِّثْلُ
യാതൊന്നുപോലെയുള്ള, തുല്യമായി
mā qatala
مَا قَتَلَ
അവന്‍ കൊന്ന
mina l-naʿami
مِنَ ٱلنَّعَمِ
കാലി (ആടുമാടൊട്ടകം)കളില്‍ നിന്ന്
yaḥkumu bihi
يَحْكُمُ بِهِۦ
അതിനെപ്പറ്റി വിധി കല്‍പിക്കും
dhawā ʿadlin
ذَوَا عَدْلٍ
രണ്ടു നീതിമാന്മാര്‍
minkum
مِّنكُمْ
നിങ്ങളില്‍ നിന്ന്
hadyan
هَدْيًۢا
ബലിമൃഗമായിക്കൊണ്ട്
bāligha l-kaʿbati
بَٰلِغَ ٱلْكَعْبَةِ
കഅ്ബത്തിങ്കല്‍ എത്തുന്ന
aw kaffāratun
أَوْ كَفَّٰرَةٌ
അല്ലെങ്കില്‍ ഒരു പ്രായശ്ചിത്തം
ṭaʿāmu
طَعَامُ
അതായത് ഭക്ഷണം
masākīna
مَسَٰكِينَ
സാധുക്കളുടെ, പാവങ്ങള്‍ക്ക്
aw ʿadlu
أَوْ عَدْلُ
അല്ലെങ്കില്‍ കിടയായത്, സമാനമായത്
dhālika
ذَٰلِكَ
അതിന്‍റെ, അതിന്
ṣiyāman
صِيَامًا
നോമ്പ്, നോമ്പായിട്ട്
liyadhūqa
لِّيَذُوقَ
അവന്‍ രുചി നോക്കു (ആസ്വദിക്കു- അനുഭവിക്കു)വാന്‍ വേണ്ടി
wabāla
وَبَالَ
ദോഷം, കെടുതി, ദുഷ്ഫലം
amrihi
أَمْرِهِۦۗ
അവന്‍റെ കാര്യത്തിന്‍റെ
ʿafā l-lahu
عَفَا ٱللَّهُ
അല്ലാഹു മാപ്പു നല്‍കിയിരിക്കുന്നു
ʿammā salafa
عَمَّا سَلَفَۚ
മുന്‍കഴിഞ്ഞതിനെക്കുറിച്ച്
waman ʿāda
وَمَنْ عَادَ
വല്ലവരും മടങ്ങിയാല്‍, (ആവര്‍ത്തിച്ചാല്‍-വീണ്ടുംചെയ്താല്‍)
fayantaqimu
فَيَنتَقِمُ
അപ്പോള്‍ ശിക്ഷാ (പ്രതികാര) നടപടിയെടുക്കും
l-lahu
ٱللَّهُ
അല്ലാഹു
min'hu
مِنْهُۗ
അവനോട്, അവനെക്കുറിച്ച്
wal-lahu ʿazīzun
وَٱللَّهُ عَزِيزٌ
അല്ലാഹു പ്രതാപശാലിയാകുന്നു
dhū intiqāmin
ذُو ٱنتِقَامٍ
ശിക്ഷാ (പ്രതികാര) നടപടിയെടുക്കുന്നവന്‍

വിശ്വാസികളേ, നിങ്ങള്‍ ഇഹ്‌റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്. ആരെങ്കിലും ബോധപൂര്‍വം അങ്ങനെ ചെയ്താല്‍ പരിഹാരമായി, അയാള്‍ കൊന്നതിനു തുല്യമായ ഒരു കാലിയെ ബലി നല്‍കണം. നിങ്ങളിലെ നീതിമാന്മാരായ രണ്ടുപേരാണ് അത് തീരുമാനിക്കേണ്ടത്. ആ ബലിമൃഗത്തെ കഅ്ബയിലെത്തിക്കുകയും വേണം. അതല്ലെങ്കില്‍ പ്രായശ്ചിത്തം ചെയ്യണം. ഏതാനും അഗതികള്‍ക്ക് അന്നം നല്‍കലാണത്. അല്ലെങ്കില്‍ അതിനു തുല്യമായി നോമ്പനുഷ്ഠിക്കലാണ്. താന്‍ ചെയ്തതിന്റെ ഭവിഷ്യത്ത് സ്വയം തന്നെ അനുഭവിക്കാനാണിത്. നേരത്തെ കഴിഞ്ഞുപോയതെല്ലാം അല്ലാഹു മാപ്പാക്കിയിരിക്കുന്നു. എന്നാല്‍ ഇനി ആരെങ്കിലും അതാവര്‍ത്തിച്ചാല്‍ അല്ലാഹു അവന്റെ മേല്‍ ശിക്ഷാനടപടി സ്വീകരിക്കും. അല്ലാഹു പ്രതാപിയും പകരം ചെയ്യാന്‍ പോന്നവനുമാണ്.

തഫ്സീര്‍

اُحِلَّ لَكُمْ صَيْدُ الْبَحْرِ وَطَعَامُهٗ مَتَاعًا لَّكُمْ وَلِلسَّيَّارَةِ ۚوَحُرِّمَ عَلَيْكُمْ صَيْدُ الْبَرِّ مَا دُمْتُمْ حُرُمًا ۗوَاتَّقُوا اللّٰهَ الَّذِيْٓ اِلَيْهِ تُحْشَرُوْنَ   ( المائدة: ٩٦ )

uḥilla lakum
أُحِلَّ لَكُمْ
നിങ്ങള്‍ക്ക് അനുവദനീയമാക്കപ്പെട്ടിരിക്കുന്നു
ṣaydu l-baḥri
صَيْدُ ٱلْبَحْرِ
സമുദ്രത്തിലെ വേട്ട ജന്തു(ക്കള്‍)
waṭaʿāmuhu
وَطَعَامُهُۥ
അതിലെ ഭക്ഷണവും (ഭക്ഷ്യവും)
matāʿan lakum
مَتَٰعًا لَّكُمْ
നിങ്ങള്‍ക്ക് ഉപയോഗത്തിനായിക്കൊണ്ട്, സുഖഭോഗമായിട്ട്
walilssayyārati
وَلِلسَّيَّارَةِۖ
യാത്രാസംഘത്തിനും
waḥurrima ʿalaykum
وَحُرِّمَ عَلَيْكُمْ
നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു
ṣaydu l-bari
صَيْدُ ٱلْبَرِّ
കരയിലെവേട്ട ജന്തു(ക്കള്‍)
mā dum'tum
مَا دُمْتُمْ
നിങ്ങളായിക്കൊണ്ടിരിക്കുമ്പോള്‍
ḥuruman
حُرُمًاۗ
ഇഹ്‌റാമില്‍പ്രവേശിച്ചവര്‍
wa-ittaqū l-laha
وَٱتَّقُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍
alladhī
ٱلَّذِىٓ
യാതൊരുവനായ
ilayhi
إِلَيْهِ
അവങ്കലേക്ക്
tuḥ'sharūna
تُحْشَرُونَ
നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്നു

കടലിലെ വേട്ടയും അതിലെ ആഹാരവും നിങ്ങള്‍ക്ക് അനുവദനീയമാണ്. അത് നിങ്ങള്‍ക്കും യാത്രാസംഘങ്ങള്‍ക്കുമുള്ള ഭക്ഷണമാണ്. എന്നാല്‍ ഇഹ്‌റാമിലായിരിക്കെ കരയിലെ വേട്ട നിങ്ങള്‍ക്കു നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ആരിലേക്കാണോ ഒരുമിച്ചു കൂട്ടപ്പെടുക, ആ അല്ലാഹുവെ സൂക്ഷിക്കുക.

തഫ്സീര്‍

۞ جَعَلَ اللّٰهُ الْكَعْبَةَ الْبَيْتَ الْحَرَامَ قِيٰمًا لِّلنَّاسِ وَالشَّهْرَ الْحَرَامَ وَالْهَدْيَ وَالْقَلَاۤىِٕدَ ۗذٰلِكَ لِتَعْلَمُوْٓا اَنَّ اللّٰهَ يَعْلَمُ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِۙ وَاَنَّ اللّٰهَ بِكُلِّ شَيْءٍ عَلِيْمٌ   ( المائدة: ٩٧ )

jaʿala l-lahu
جَعَلَ ٱللَّهُ
അല്ലാഹു ആക്കി, ഏര്‍പ്പെടുത്തിയിരിക്കുന്നു
l-kaʿbata
ٱلْكَعْبَةَ
കഅ്ബഃയെ
l-bayta l-ḥarāma
ٱلْبَيْتَ ٱلْحَرَامَ
അലംഘനീയ വീടാകുന്ന (വീടായ)
qiyāman
قِيَٰمًا
ഒരു നിലനില്‍പ്
lilnnāsi
لِّلنَّاسِ
മനുഷ്യര്‍ക്ക്
wal-shahra
وَٱلشَّهْرَ
മാസത്തെയും
l-ḥarāma
ٱلْحَرَامَ
അലംഘനീയമായ
wal-hadya
وَٱلْهَدْىَ
ബലിമൃഗത്തെയും
wal-qalāida
وَٱلْقَلَٰٓئِدَۚ
(ബലിമൃഗങ്ങളുടെ) കഴുത്തില്‍ തൂക്കപ്പെട്ടവയും, കണ്ഠാഭരണങ്ങളെയും
dhālika
ذَٰلِكَ
അത്
litaʿlamū
لِتَعْلَمُوٓا۟
നിങ്ങള്‍ അറിയുവാന്‍ വേണ്ടിയാണ്
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്ന്
yaʿlamu
يَعْلَمُ
അറിയുന്നതാണ് (എന്ന്)
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളത്
wamā fī l-arḍi
وَمَا فِى ٱلْأَرْضِ
ഭൂമിയിലുള്ളതും
wa-anna l-laha
وَأَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്നും
bikulli shayin
بِكُلِّ شَىْءٍ
എല്ലാ കാര്യത്തെ (വസ്തുവെ)ക്കുറിച്ചും
ʿalīmun
عَلِيمٌ
അറിയുന്നവനാണ് (എന്നും)

ആദരണീയ മന്ദിരമായ കഅ്ബയെ അല്ലാഹു മനുഷ്യരാശിയുടെ നിലനില്‍പിനുള്ള ആധാരമാക്കിയിരിക്കുന്നു. ആദരണീയ മാസം, ബലിമൃഗം, അവയുടെ കഴുത്തിലെ അടയാളപ്പട്ടകള്‍ എന്നിവയെയും. നിശ്ചയമായും ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുന്നുവെന്നും അവന്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും സൂക്ഷ്മ ജ്ഞാനമുള്ളവനാണെന്നും നിങ്ങള്‍ അറിയാനാണിത്.

തഫ്സീര്‍

اِعْلَمُوْٓا اَنَّ اللّٰهَ شَدِيْدُ الْعِقَابِۙ وَاَنَّ اللّٰهَ غَفُوْرٌ رَّحِيْمٌۗ   ( المائدة: ٩٨ )

iʿ'lamū
ٱعْلَمُوٓا۟
നിങ്ങള്‍ അറിയുവിന്‍
anna l-laha
أَنَّ ٱللَّهَ
അല്ലാഹു ആകുന്നു എന്ന്
shadīdu
شَدِيدُ
കഠിനമായവനാണ് (എന്ന്)
l-ʿiqābi
ٱلْعِقَابِ
ശിക്ഷാ നടപടി, പ്രതികാര നടപടി
wa-anna l-laha
وَأَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്നും
ghafūrun
غَفُورٌ
വളരെപൊറുക്കുന്നവന്‍
raḥīmun
رَّحِيمٌ
കരുണാനിധി

അറിയുക: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. അതോടൊപ്പം അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.

തഫ്സീര്‍

مَا عَلَى الرَّسُوْلِ اِلَّا الْبَلٰغُ ۗوَاللّٰهُ يَعْلَمُ مَا تُبْدُوْنَ وَمَا تَكْتُمُوْنَ   ( المائدة: ٩٩ )

mā ʿalā l-rasūli
مَّا عَلَى ٱلرَّسُولِ
റസൂലിന്‍റെ മേല്‍ ഇല്ല
illā l-balāghu
إِلَّا ٱلْبَلَٰغُۗ
എത്തിക്കല്‍ (പ്രബോധനം) അല്ലാതെ
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
yaʿlamu
يَعْلَمُ
അറിയും, അറിയുന്നു താനും
mā tub'dūna
مَا تُبْدُونَ
നിങ്ങള്‍ വെളിവാക്കുന്നത്
wamā taktumūna
وَمَا تَكْتُمُونَ
നിങ്ങള്‍ ഒളിച്ചു (മറച്ചു) വെക്കുന്നതും

സന്ദേശം എത്തിച്ചുതരുന്ന ബാധ്യത മാത്രമേ ദൈവദൂതന്നുള്ളൂ. നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നുണ്ട്.

തഫ്സീര്‍

قُلْ لَّا يَسْتَوِى الْخَبِيْثُ وَالطَّيِّبُ وَلَوْ اَعْجَبَكَ كَثْرَةُ الْخَبِيْثِۚ فَاتَّقُوا اللّٰهَ يٰٓاُولِى الْاَلْبَابِ لَعَلَّكُمْ تُفْلِحُوْنَ ࣖ  ( المائدة: ١٠٠ )

qul
قُل
പറയുക
lā yastawī
لَّا يَسْتَوِى
സമമാകുകയില്ല
l-khabīthu
ٱلْخَبِيثُ
ചീത്തയായത്, ദുഷിച്ചത്
wal-ṭayibu
وَٱلطَّيِّبُ
നല്ലതും, വിശിഷ്ടമായതും
walaw aʿjabaka
وَلَوْ أَعْجَبَكَ
നിന്നെ ആശ്ചര്യപ്പെടുത്തിയാലും ശരി
kathratu
كَثْرَةُ
ആധിക്യം
l-khabīthi
ٱلْخَبِيثِۚ
ചീത്തയുടെ, ദുഷിച്ചതിന്‍റെ
fa-ittaqū
فَٱتَّقُوا۟
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുവിന്‍
l-laha
ٱللَّهَ
അല്ലാഹുവിനെ
yāulī l-albābi
يَٰٓأُو۟لِى ٱلْأَلْبَٰبِ
ബുദ്ധിമാന്മാരേ, (സല്‍) ബുദ്ധിയുള്ളവരേ
laʿallakum
لَعَلَّكُمْ
നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി
tuf'liḥūna
تُفْلِحُونَ
നിങ്ങള്‍ വിജയം പ്രാപിക്കും

പറയുക: നല്ലതും തിയ്യതും തുല്യമല്ല. തിയ്യതിന്റെ ആധിക്യം നിന്നെ എത്രതന്നെ അത്ഭുതപ്പെടുത്തിയാലും ശരി! അതിനാല്‍ ബുദ്ധിമാന്മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ക്കു വിജയംവരിക്കാം.

തഫ്സീര്‍