Skip to main content

وَاُزْلِفَتِ الْجَنَّةُ لِلْمُتَّقِيْنَ غَيْرَ بَعِيْدٍ   ( ق: ٣١ )

wa-uz'lifati
وَأُزْلِفَتِ
സമീപത്തു കൊണ്ടുവരപ്പെടുകയും ചെയ്യും
l-janatu
ٱلْجَنَّةُ
സ്വര്‍ഗ്ഗം
lil'muttaqīna
لِلْمُتَّقِينَ
ഭയഭക്തന്മാര്‍ക്കു, സൂക്ഷിക്കുന്നവരിലേക്കു
ghayra baʿīdin
غَيْرَ بَعِيدٍ
അകലത്തല്ലാതെ

ഭക്തന്മാര്‍ക്കായി സ്വര്‍ഗം അടുത്തുകൊണ്ടുവരും. ഒട്ടും ദൂരെയല്ലാത്ത വിധം.

തഫ്സീര്‍

هٰذَا مَا تُوْعَدُوْنَ لِكُلِّ اَوَّابٍ حَفِيْظٍۚ  ( ق: ٣٢ )

hādhā
هَٰذَا
ഇതാ, ഇതു, ഇതാണ്
mā tūʿadūna
مَا تُوعَدُونَ
നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതു
likulli awwābin
لِكُلِّ أَوَّابٍ
എല്ലാ പേടിച്ചു മടങ്ങുന്നവര്‍ക്കും
ḥafīẓin
حَفِيظٍ
കാത്തു സൂക്ഷിക്കുന്നവരായ

സ്രഷ്ടാവിലേക്ക് മടങ്ങുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്ന ഏവര്‍ക്കും വാഗ്ദാനം ചെയ്യപ്പെട്ടതാണിത്.

തഫ്സീര്‍

مَنْ خَشِيَ الرَّحْمٰنَ بِالْغَيْبِ وَجَاۤءَ بِقَلْبٍ مُّنِيْبٍۙ  ( ق: ٣٣ )

man khashiya
مَّنْ خَشِىَ
അതായതു പേടിച്ചവര്‍
l-raḥmāna
ٱلرَّحْمَٰنَ
പരമകാരുണികനെ
bil-ghaybi
بِٱلْغَيْبِ
അദൃശ്യമായ നിലയില്‍, കാണാതെ
wajāa
وَجَآءَ
വരുകയും ചെയ്തു
biqalbin
بِقَلْبٍ
ഹൃദയത്തോടെ
munībin
مُّنِيبٍ
വിനയം കാണിക്കുന്ന, മടക്കം കാണിക്കുന്ന

അഥവാ, പരമകാരുണികനെ നേരില്‍ കാണാതെതന്നെ ഭയപ്പെടുകയും പശ്ചാത്താപ പൂര്‍ണമായ മനസ്സോടെ വന്നെത്തുകയും ചെയ്തവന്.

തഫ്സീര്‍

ۨادْخُلُوْهَا بِسَلٰمٍ ۗذٰلِكَ يَوْمُ الْخُلُوْدِ   ( ق: ٣٤ )

ud'khulūhā
ٱدْخُلُوهَا
അതില്‍ പ്രവേശിക്കുവിന്‍
bisalāmin
بِسَلَٰمٍۖ
ശാന്തിയോടെ, സമാധാനത്തോടെ
dhālika
ذَٰلِكَ
അതു
yawmu l-khulūdi
يَوْمُ ٱلْخُلُودِ
സ്ഥിരവാസത്തിന്റെ ദിവസമാണ്

സമാധാനത്തോടെ നിങ്ങളതില്‍ പ്രവേശിച്ചുകൊള്ളുക. നിത്യവാസത്തിനുള്ള ദിനമാണത്.

തഫ്സീര്‍

لَهُمْ مَّا يَشَاۤءُوْنَ فِيْهَا وَلَدَيْنَا مَزِيْدٌ   ( ق: ٣٥ )

lahum
لَهُم
അവര്‍ക്കുണ്ടു
mā yashāūna
مَّا يَشَآءُونَ
അവര്‍ ഉദ്ദേശിക്കുന്നതു
fīhā
فِيهَا
അതില്‍
waladaynā
وَلَدَيْنَا
നമ്മുടെ അടുക്കലുണ്ടുതാനും
mazīdun
مَزِيدٌ
കൂടുതലായതു, വര്‍ദ്ധനവു

അവര്‍ക്കവിടെ അവരാഗ്രഹിക്കുന്നതൊക്കെ ലഭിക്കും. നമ്മുടെ വശം വേറെയും ധാരാളമുണ്ട്.

തഫ്സീര്‍

وَكَمْ اَهْلَكْنَا قَبْلَهُمْ مِّنْ قَرْنٍ هُمْ اَشَدُّ مِنْهُمْ بَطْشًا فَنَقَّبُوْا فِى الْبِلَادِۗ هَلْ مِنْ مَّحِيْصٍ   ( ق: ٣٦ )

wakam
وَكَمْ
എത്രയോ, എത്രയാണ്
ahlaknā
أَهْلَكْنَا
നാം നശിപ്പിച്ചു
qablahum
قَبْلَهُم
ഇവരുടെ മുമ്പ്
min qarnin
مِّن قَرْنٍ
തലമുറകളെ
hum
هُمْ
അവര്‍
ashaddu min'hum
أَشَدُّ مِنْهُم
ഇവരെക്കാള്‍ കഠിനമാണ്, ഊക്കന്മാരാണ്, ഊക്കുള്ളവരാണ്
baṭshan
بَطْشًا
കയ്യൂക്ക് (ശക്തിയില്‍)
fanaqqabū
فَنَقَّبُوا۟
എന്നിട്ട് അവര്‍ കരണ്ടുനോക്കി, പരതിനടന്നു, പരക്കം പാഞ്ഞു
fī l-bilādi
فِى ٱلْبِلَٰدِ
നാടുകളില്‍, രാജ്യങ്ങളില്‍
hal
هَلْ
ഉണ്ടോ
min maḥīṣin
مِن مَّحِيصٍ
ഓടിപ്പോകുവാനുള്ള വല്ല (രക്ഷാ) സ്ഥാനവും

അവര്‍ക്കുമുമ്പ് എത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്. അവര്‍ ഇവരെക്കാള്‍ വളരെയേറെ ശക്തരായിരുന്നു. അങ്ങനെ അവര്‍ നാടായ നാടുകളിലൊക്കെ അന്വേഷിച്ചുനോക്കി. രക്ഷപ്പെടാന്‍ വല്ല ഇടവും ലഭിക്കുമോയെന്ന്.

തഫ്സീര്‍

اِنَّ فِيْ ذٰلِكَ لَذِكْرٰى لِمَنْ كَانَ لَهٗ قَلْبٌ اَوْ اَلْقَى السَّمْعَ وَهُوَ شَهِيْدٌ   ( ق: ٣٧ )

inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ടു
ladhik'rā
لَذِكْرَىٰ
ഉപദേശം, സ്മരണ (ഉറ്റാലോചിക്കാന്‍വക)
liman
لِمَن
യാതൊരുവനു
kāna lahu
كَانَ لَهُۥ
അവനുണ്ടു, ഉണ്ടായിരിക്കുന്നു
qalbun
قَلْبٌ
ഹൃദയം
aw alqā
أَوْ أَلْقَى
അല്ലെങ്കില്‍ അവന്‍ ഇട്ടു (കൊടുത്തു)
l-samʿa
ٱلسَّمْعَ
കേള്‍വി (കാതു-ശ്രദ്ധ)
wahuwa
وَهُوَ
അവന്‍ (ആയിക്കൊണ്ടു)
shahīdun
شَهِيدٌ
ഹാജറുള്ളവന്‍, (സന്നദ്ധന്‍)

ഹൃദയമുള്ളവന്നും മനസ്സറിഞ്ഞ് കേള്‍ക്കുന്നവന്നും ഇതില്‍ ഓര്‍ക്കാനേറെയുണ്ട്.

തഫ്സീര്‍

وَلَقَدْ خَلَقْنَا السَّمٰوٰتِ وَالْاَرْضَ وَمَا بَيْنَهُمَا فِيْ سِتَّةِ اَيَّامٍۖ وَّمَا مَسَّنَا مِنْ لُّغُوْبٍ   ( ق: ٣٨ )

walaqad khalaqnā
وَلَقَدْ خَلَقْنَا
നാം സൃഷ്ടിച്ചിട്ടുണ്ടു
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
ഭൂമിയെയും
wamā baynahumā
وَمَا بَيْنَهُمَا
അവയുടെ ഇടയിലുള്ളതും
fī sittati ayyāmin
فِى سِتَّةِ أَيَّامٍ
ആറുദിവസങ്ങളില്‍
wamā massanā
وَمَا مَسَّنَا
നമ്മെ സ്പര്‍ശിച്ചതു (തീണ്ടിയതു)മില്ല
min lughūbin
مِن لُّغُوبٍ
ഒരു കുഴക്കും, ക്ഷീണവും

ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും നാം ആറു നാളുകളിലായി സൃഷ്ടിച്ചു. അതുകൊണ്ടൊന്നും നമുക്കൊട്ടും ക്ഷീണം ബാധിച്ചിട്ടില്ല.

തഫ്സീര്‍

فَاصْبِرْ عَلٰى مَا يَقُوْلُوْنَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوْعِ الشَّمْسِ وَقَبْلَ الْغُرُوْبِ   ( ق: ٣٩ )

fa-iṣ'bir
فَٱصْبِرْ
എന്നിരിക്കെ (എന്നാല്‍) ക്ഷമിക്കുക
ʿalā mā yaqūlūna
عَلَىٰ مَا يَقُولُونَ
അവര്‍ പറയുന്നതിനെപ്പറ്റി
wasabbiḥ
وَسَبِّحْ
തസ്ബീഹു നടത്തുകയും ചെയ്യുക
biḥamdi rabbika
بِحَمْدِ رَبِّكَ
നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു
qabla ṭulūʿi l-shamsi
قَبْلَ طُلُوعِ ٱلشَّمْسِ
സൂര്യോദയത്തിനു മുമ്പു
waqabla l-ghurūbi
وَقَبْلَ ٱلْغُرُوبِ
അസ്തമനത്തിനു മുമ്പും

അതിനാല്‍ അവര്‍ പറയുന്നതൊക്കെ ക്ഷമിക്കുക. സൂര്യോദയത്തിനും അസ്തമയത്തിനും മുമ്പെ നിന്റെ നാഥനെ വാഴ്ത്തുക. ഒപ്പം കീര്‍ത്തിക്കുകയും ചെയ്യുക.

തഫ്സീര്‍

وَمِنَ الَّيْلِ فَسَبِّحْهُ وَاَدْبَارَ السُّجُوْدِ   ( ق: ٤٠ )

wamina al-layli
وَمِنَ ٱلَّيْلِ
രാത്രിയില്‍നിന്നു (കുറച്ചു)
fasabbiḥ'hu
فَسَبِّحْهُ
അവനു തസ്ബീഹുചെയ്യുക
wa-adbāra l-sujūdi
وَأَدْبَٰرَ ٱلسُّجُودِ
സുജൂദിന്റെ പിന്നിലും, അവസാനങ്ങളിലും, പുറകിലും

രാവിലും സ്വല്‍പസമയം അവനെ കീര്‍ത്തിക്കുക. സാഷ്ടാംഗാനന്തരവും.

തഫ്സീര്‍