Skip to main content

هَمَّازٍ مَّشَّاۤءٍۢ بِنَمِيْمٍۙ  ( القلم: ١١ )

hammāzin
هَمَّازٍ
കുത്തുവാക്ക് പറയുന്നവന്‍, കുറ്റവും കുറവും പറഞ്ഞു കൊണ്ടിരിക്കുന്നവന്‍
mashāin
مَّشَّآءٍۭ
നടക്കുന്നവന്‍
binamīmin
بِنَمِيمٍ
ഏഷണിയുമായി

അവനോ ദൂഷണം പറയുന്നവന്‍, ഏഷണിയുമായി ചുറ്റിക്കറങ്ങുന്നവന്‍.

തഫ്സീര്‍

مَّنَّاعٍ لِّلْخَيْرِ مُعْتَدٍ اَثِيْمٍۙ  ( القلم: ١٢ )

mannāʿin
مَّنَّاعٍ
തടസ്സമുണ്ടാക്കുന്ന (മുടക്കം ചെയ്യുന്ന)വന്‍
lil'khayri
لِّلْخَيْرِ
നന്മയെ, നല്ല കാര്യത്തിന്
muʿ'tadin
مُعْتَدٍ
അതിക്രമി, അതിരുകടന്നവന്‍
athīmin
أَثِيمٍ
മഹാപാപി

നന്മയെ തടയുന്നവന്‍, അതിക്രമി, മഹാപാപി.

തഫ്സീര്‍

عُتُلٍّۢ بَعْدَ ذٰلِكَ زَنِيْمٍۙ  ( القلم: ١٣ )

ʿutullin
عُتُلٍّۭ
ക്രൂരന്‍, ദുഷ്ടന്‍
baʿda dhālika
بَعْدَ ذَٰلِكَ
അതിനുശേഷം (പുറമെ)
zanīmin
زَنِيمٍ
കുപ്രസിദ്ധി നേടിയവന്‍ (വ്യഭിചാരപുത്രന്‍ - ജാരസന്താനം - അന്യകുടുംബത്തോട് ഒട്ടിച്ചേര്‍ന്നവന്‍)

ക്രൂരന്‍, പിന്നെ, പിഴച്ചു പെറ്റവനും.

തഫ്സീര്‍

اَنْ كَانَ ذَا مَالٍ وَّبَنِيْنَۗ  ( القلم: ١٤ )

an kāna
أَن كَانَ
അവന്‍ ആയതിനാല്‍
dhā mālin
ذَا مَالٍ
ധനമുള്ളവന്‍
wabanīna
وَبَنِينَ
മക്കളും, പുത്രന്മാരും

അതിനു കാരണമോ സമൃദ്ധമായ സമ്പത്തും സന്താനങ്ങളുമുണ്ടെന്നതും.

തഫ്സീര്‍

اِذَا تُتْلٰى عَلَيْهِ اٰيٰتُنَا قَالَ اَسَاطِيْرُ الْاَوَّلِيْنَۗ  ( القلم: ١٥ )

idhā tut'lā
إِذَا تُتْلَىٰ
ഓതിക്കൊടുക്കപ്പെടുന്നതായാല്‍
ʿalayhi
عَلَيْهِ
അവന്
āyātunā
ءَايَٰتُنَا
നമ്മുടെ ആയത്തു (ലക്ഷ്യം - ദൃഷ്ടാന്തം)കള്‍
qāla
قَالَ
അവന്‍ പറയും
asāṭīru
أَسَٰطِيرُ
പുരാണങ്ങള്‍, പഴങ്കഥകള്‍
l-awalīna
ٱلْأَوَّلِينَ
പൂര്‍വികന്മാരുടെ

നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ അവന്‍ പറയും: ''ഇത് പൂര്‍വികരുടെ പുരാണ കഥകളാണ്.''

തഫ്സീര്‍

سَنَسِمُهٗ عَلَى الْخُرْطُوْمِ   ( القلم: ١٦ )

sanasimuhu
سَنَسِمُهُۥ
(വഴിയെ - അടുത്ത്) നാമവന് അടയാളം വെക്കും
ʿalā l-khur'ṭūmi
عَلَى ٱلْخُرْطُومِ
തുമ്പിക്കൈക്ക് (മൂക്കിന്)

അടുത്തുതന്നെ അവന്റെ തുമ്പിക്കൈക്ക് നാം അടയാളമിടും.

തഫ്സീര്‍

اِنَّا بَلَوْنٰهُمْ كَمَا بَلَوْنَآ اَصْحٰبَ الْجَنَّةِۚ اِذْ اَقْسَمُوْا لَيَصْرِمُنَّهَا مُصْبِحِيْنَۙ  ( القلم: ١٧ )

innā balawnāhum
إِنَّا بَلَوْنَٰهُمْ
നിശ്ചയമായും നാം അവരെ പരീക്ഷണം ചെയ്തിരിക്കയാണ്
kamā balawnā
كَمَا بَلَوْنَآ
നാം പരീക്ഷണം ചെയ്തതുപോലെ
aṣḥāba l-janati
أَصْحَٰبَ ٱلْجَنَّةِ
തോട്ടക്കാരെ
idh aqsamū
إِذْ أَقْسَمُوا۟
അവര്‍ സത്യം ചെയ്ത സന്ദര്‍ഭം
layaṣrimunnahā
لَيَصْرِمُنَّهَا
നിശ്ചയമായും അവര്‍ അത് മുറിച്ചെടുക്കും (ഫലം പറിക്കും) എന്ന്
muṣ'biḥīna
مُصْبِحِينَ
അവര്‍ പ്രഭാതവേളയിലായിരിക്കെ

ഇവരെ നാം പരീക്ഷണ വിധേയരാക്കിയിരിക്കുന്നു. തോട്ടക്കാരെ പരീക്ഷിച്ചപോലെ. തോട്ടത്തിലെ പഴങ്ങള്‍ പ്രഭാതത്തില്‍ തന്നെ പറിച്ചെടുക്കുമെന്ന് അവര്‍ ശപഥം ചെയ്ത സന്ദര്‍ഭം!

തഫ്സീര്‍

وَلَا يَسْتَثْنُوْنَ   ( القلم: ١٨ )

walā yastathnūna
وَلَا يَسْتَثْنُونَ
അവര്‍ ഒഴിവാക്കി പറഞ്ഞിരുന്നതുമില്ല

അവര്‍ ഒന്നും ഒഴിവാക്കിപ്പറഞ്ഞില്ല.

തഫ്സീര്‍

فَطَافَ عَلَيْهَا طَاۤىِٕفٌ مِّنْ رَّبِّكَ وَهُمْ نَاۤىِٕمُوْنَ   ( القلم: ١٩ )

faṭāfa
فَطَافَ
എന്നിട്ട് ചുറ്റി, വലയം ചെയ്തു, സഞ്ചരിച്ചു (ബാധിച്ചു)
ʿalayhā
عَلَيْهَا
അതിന്‍മേല്‍, അതിന്
ṭāifun
طَآئِفٌ
ഒരു ബാധ (ശിക്ഷാവലയം)
min rabbika
مِّن رَّبِّكَ
നിന്‍റെ റബ്ബിങ്കല്‍ നിന്ന്‍
wahum
وَهُمْ
അവര്‍ ആയിരിക്കെ
nāimūna
نَآئِمُونَ
ഉറങ്ങുന്നവര്‍

അങ്ങനെ അവര്‍ ഉറങ്ങവെ നിന്റെ നാഥനില്‍നിന്നുള്ള വിപത്ത് ആ തോട്ടത്തെ ബാധിച്ചു.

തഫ്സീര്‍

فَاَصْبَحَتْ كَالصَّرِيْمِۙ  ( القلم: ٢٠ )

fa-aṣbaḥat
فَأَصْبَحَتْ
അങ്ങനെ അതു പ്രഭാതത്തിലായി
kal-ṣarīmi
كَٱلصَّرِيمِ
മുറിച്ചെടുക്കപ്പെട്ടതു പോലെ, ഇരുളിയ രാത്രിപോലെ

അത് വിളവെടുപ്പ് കഴിഞ്ഞ വയല്‍പോലെയായി.

തഫ്സീര്‍