Skip to main content

وَاِذْ اَنْجَيْنٰكُمْ مِّنْ اٰلِ فِرْعَوْنَ يَسُوْمُوْنَكُمْ سُوْۤءَ الْعَذَابِۚ يُقَتِّلُوْنَ اَبْنَاۤءَكُمْ وَيَسْتَحْيُوْنَ نِسَاۤءَكُمْۗ وَفِيْ ذٰلِكُمْ بَلَاۤءٌ مِّنْ رَّبِّكُمْ عَظِيْمٌ ࣖ   ( الأعراف: ١٤١ )

wa-idh anjaynākum
وَإِذْ أَنجَيْنَٰكُم
നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം
min āli fir'ʿawna
مِّنْ ءَالِ فِرْعَوْنَ
ഫിര്‍ഔന്റെ കൂട്ടരില്‍ നിന്നു
yasūmūnakum
يَسُومُونَكُمْ
അവര്‍ നിങ്ങള്‍ക്കു അനുഭവിപ്പിച്ചുകൊണ്ടിരിക്കെ
sūa l-ʿadhābi
سُوٓءَ ٱلْعَذَابِۖ
ദുഷിച്ച (കടുത്ത - മോശകരമായ) ശിക്ഷ
yuqattilūna
يُقَتِّلُونَ
അവര്‍ അറുകൊല ചെയ്തുകൊണ്ടിരുന്ന (കൊണ്ടിരിക്കെ)
abnāakum
أَبْنَآءَكُمْ
നിങ്ങളുടെ ആണ്‍മക്കളെ
wayastaḥyūna
وَيَسْتَحْيُونَ
അവര്‍ ജീവിക്കുമാറാക്കുക (ബാക്കിയാക്കുക)യും
nisāakum
نِسَآءَكُمْۚ
നിങ്ങളുടെ സ്ത്രീകളെ
wafī dhālikum
وَفِى ذَٰلِكُم
അതിലുണ്ടു
balāon
بَلَآءٌ
ഒരു പരീക്ഷണം
min rabbikum
مِّن رَّبِّكُمْ
നിങ്ങളുടെ റബ്ബില്‍ നിന്നും
ʿaẓīmun
عَظِيمٌ
വമ്പിച്ച.

ഫറവോന്റെ ആള്‍ക്കാരില്‍ നിന്ന് നാം നിങ്ങളെ രക്ഷിച്ചതോര്‍ക്കുക: അവര്‍ നിങ്ങളെ പീഡനങ്ങളേല്‍പിക്കുകയായിരുന്നു. നിങ്ങളുടെ ആണ്‍കുട്ടികളെ അവര്‍ അറുകൊല നടത്തി. സ്ത്രീകളെ മാത്രം ജീവിക്കാന്‍ വിട്ടു. അതില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള കടുത്ത പരീക്ഷണമുണ്ടായിരുന്നു.

തഫ്സീര്‍

۞ وَوٰعَدْنَا مُوْسٰى ثَلٰثِيْنَ لَيْلَةً وَّاَتْمَمْنٰهَا بِعَشْرٍ فَتَمَّ مِيْقَاتُ رَبِّهٖٓ اَرْبَعِيْنَ لَيْلَةً ۚوَقَالَ مُوْسٰى لِاَخِيْهِ هٰرُوْنَ اخْلُفْنِيْ فِيْ قَوْمِيْ وَاَصْلِحْ وَلَا تَتَّبِعْ سَبِيْلَ الْمُفْسِدِيْنَ  ( الأعراف: ١٤٢ )

wawāʿadnā
وَوَٰعَدْنَا
നാം വാഗ്ദാനം (കരാര്‍) നടത്തി (നിശ്ചയം ചെയ്തു)
mūsā
مُوسَىٰ
മൂസായോടു, മൂസയുമായി
thalāthīna laylatan
ثَلَٰثِينَ لَيْلَةً
മുപ്പതു രാത്രിക്ക്‌ (ദിവസത്തേക്ക്)
wa-atmamnāhā
وَأَتْمَمْنَٰهَا
അവയെ (അതിനെ) നാം പൂര്‍ത്തിയാക്കുകയും ചെയ്തു
biʿashrin
بِعَشْرٍ
ഒരു പത്തു കൊണ്ടു
fatamma
فَتَمَّ
അങ്ങനെ പൂര്‍ത്തിയായി, തികഞ്ഞു
mīqātu
مِيقَٰتُ
നിശ്ചിത സമയം, സമയ നിശ്ചയം
rabbihi
رَبِّهِۦٓ
തന്റെ റബ്ബിന്റെ
arbaʿīna laylatan
أَرْبَعِينَ لَيْلَةًۚ
നാല്‍പതു രാത്രി (ദിവസം)
waqāla mūsā
وَقَالَ مُوسَىٰ
മൂസാ പറയുകയും ചെയ്തു
li-akhīhi
لِأَخِيهِ
തന്റെ സഹോദരന്‍
hārūna
هَٰرُونَ
ഹാറൂനോടു
ukh'luf'nī
ٱخْلُفْنِى
നീ എനിക്കു പിന്‍ഗാമിയാകുക (പ്രതിനിധികരിക്കുക)
fī qawmī
فِى قَوْمِى
എന്റെ ജനതയില്‍
wa-aṣliḥ
وَأَصْلِحْ
നന്നാക്കുക (നല്ലതു പ്രവര്‍ത്തിക്കുക) യും ചെയ്യുക
walā tattabiʿ
وَلَا تَتَّبِعْ
പിന്‍പറ്റുകയും ചെയ്യരുതു
sabīla
سَبِيلَ
മാര്‍ഗ്ഗം, വഴി
l-muf'sidīna
ٱلْمُفْسِدِينَ
നാശം (കുഴപ്പം) ഉണ്ടാക്കുന്നവരുടെ.

മൂസാക്ക് നാം മുപ്പത് രാവുകള്‍ നിശ്ചയിച്ചുകൊടുത്തു. പിന്നീട് പത്തുകൂടി ചേര്‍ത്ത് അത് പൂര്‍ത്തിയാക്കി. അങ്ങനെ തന്റെ നാഥന്‍ നിശ്ചയിച്ച നാല്‍പത് നാള്‍ തികഞ്ഞു. മൂസാ തന്റെ സഹോദരന്‍ ഹാറൂനോട് പറഞ്ഞു: ''എനിക്കു പിറകെ നീ എന്റെ ജനത്തിന് എന്റെ പ്രതിനിധിയാവണം. നല്ല നിലയില്‍ വര്‍ത്തിക്കണം. കുഴപ്പക്കാരുടെ വഴിയെ പോകരുത്.''

തഫ്സീര്‍

وَلَمَّا جَاۤءَ مُوْسٰى لِمِيْقَاتِنَا وَكَلَّمَهٗ رَبُّهٗۙ قَالَ رَبِّ اَرِنِيْٓ اَنْظُرْ اِلَيْكَۗ قَالَ لَنْ تَرٰىنِيْ وَلٰكِنِ انْظُرْ اِلَى الْجَبَلِ فَاِنِ اسْتَقَرَّ مَكَانَهٗ فَسَوْفَ تَرٰىنِيْۚ فَلَمَّا تَجَلّٰى رَبُّهٗ لِلْجَبَلِ جَعَلَهٗ دَكًّا وَّخَرَّ مُوْسٰى صَعِقًاۚ فَلَمَّآ اَفَاقَ قَالَ سُبْحٰنَكَ تُبْتُ اِلَيْكَ وَاَنَا۠ اَوَّلُ الْمُؤْمِنِيْنَ  ( الأعراف: ١٤٣ )

walammā jāa
وَلَمَّا جَآءَ
വന്നപ്പോള്‍, വന്നപ്പോഴോ
mūsā
مُوسَىٰ
മൂസാ
limīqātinā
لِمِيقَٰتِنَا
നമ്മുടെ നിശ്ചിത സമയത്തേക്കു
wakallamahu
وَكَلَّمَهُۥ
അദ്ദേഹത്തോടു സംസാരിക്കുകയും ചെയ്തു
rabbuhu
رَبُّهُۥ
അദ്ദേഹത്തിന്റെ റബ്ബു
qāla
قَالَ
അദ്ദേഹം പറഞ്ഞു
rabbi
رَبِّ
എന്റെ റബ്ബേ
arinī
أَرِنِىٓ
എനിക്കു കാണിച്ചു തരണം
anẓur ilayka
أَنظُرْ إِلَيْكَۚ
നിന്നിലേക്കു ഞാന്‍ നോക്കിട്ടെ (കാണട്ടെ)
qāla
قَالَ
അവന്‍ പറഞ്ഞു
lan tarānī
لَن تَرَىٰنِى
നിശ്ചയമായും നീ എന്നെ കാണുന്നതല്ല, കാണുകയില്ല തന്നെ
walākini
وَلَٰكِنِ
എങ്കിലും, എന്നാല്‍
unẓur
ٱنظُرْ
നീ നോക്കുക
ilā l-jabali
إِلَى ٱلْجَبَلِ
മലയിലേക്കു
fa-ini is'taqarra
فَإِنِ ٱسْتَقَرَّ
എന്നിട്ടു (അതായതു) അതു ഉറച്ചു (സ്ഥിരപ്പെട്ടു) നിന്നെങ്കില്‍
makānahu
مَكَانَهُۥ
അതിന്റെ സ്ഥാനത്തു
fasawfa
فَسَوْفَ
എന്നാല്‍ വഴിയെ
tarānī
تَرَىٰنِىۚ
നീ എന്നെ കാണും
falammā tajallā
فَلَمَّا تَجَلَّىٰ
എന്നിട്ടു (അങ്ങനെ) വെളിപ്പെട്ടപ്പോള്‍
rabbuhu
رَبُّهُۥ
അദ്ദേഹത്തിന്റെ റബ്ബ്
lil'jabali
لِلْجَبَلِ
മലയിലേക്കു, പര്‍വ്വതത്തിനു
jaʿalahu
جَعَلَهُۥ
അതു (അവന്‍) അതിനെ ആക്കി
dakkan
دَكًّا
പൊടി, തുരുമ്പല്‍
wakharra
وَخَرَّ
(അടഞ്ഞ്) വീഴുകയും ചെയ്തു
mūsā
مُوسَىٰ
മൂസാ
ṣaʿiqan
صَعِقًاۚ
ബോധമറ്റവനായി, നിശ്ചേഷ്ടനായി
falammā afāqa
فَلَمَّآ أَفَاقَ
എന്നിട്ട് അദ്ദേഹത്തിനു ബോധം വന്നപ്പോള്‍
qāla
قَالَ
അദ്ദേഹം പറഞ്ഞു
sub'ḥānaka
سُبْحَٰنَكَ
നീ മഹാ പരിശുദ്ധന്‍, നിനക്കു സ്തോത്രം
tub'tu
تُبْتُ
ഞാന്‍ പശ്ചാത്തപിച്ചു മടങ്ങി
ilayka
إِلَيْكَ
നിന്നിലേക്കു
wa-anā
وَأَنَا۠
ഞാനാകട്ടെ
awwalu
أَوَّلُ
ഒന്നാമത്തേവനാണു
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളില്‍.

നാം നിശ്ചയിച്ച സമയത്ത് മൂസാ വന്നു. തന്റെ നാഥന്‍ അദ്ദേഹത്തോട് സംസാരിച്ചു. അപ്പോള്‍ മൂസാ പറഞ്ഞു: ''എന്റെ നാഥാ, നിന്നെ എനിക്കൊന്നു കാണിച്ചുതരൂ! ഞാന്‍ നിന്നെയൊന്നു നോക്കിക്കാണട്ടെ.'' അല്ലാഹു പറഞ്ഞു: ''നിനക്ക് എന്നെ കാണാനാവില്ല. എന്നാലും നീ ആ മലയിലേക്ക് നോക്കുക. അത് സ്വസ്ഥാനത്ത് ഉറച്ചുനിന്നാല്‍ നീയെന്നെ കാണും.'' അങ്ങനെ അദ്ദേഹത്തിന്റെ നാഥന്‍ പര്‍വതത്തിന് പ്രത്യക്ഷമായപ്പോള്‍ അവനതിനെ പൊടിയാക്കി. മൂസാ ബോധംകെട്ടു വീഴുകയും ചെയ്തു. പിന്നീട് ബോധമുണര്‍ന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: ''നീയെത്ര പരിശുദ്ധന്‍. ഞാനിതാ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു. ഞാന്‍ സത്യവിശ്വാസികളില്‍ ഒന്നാമനാകുന്നു.''

തഫ്സീര്‍

قَالَ يٰمُوْسٰٓى اِنِّى اصْطَفَيْتُكَ عَلَى النَّاسِ بِرِسٰلٰتِيْ وَبِكَلَامِيْ ۖفَخُذْ مَآ اٰتَيْتُكَ وَكُنْ مِّنَ الشّٰكِرِيْنَ  ( الأعراف: ١٤٤ )

qāla
قَالَ
അവന്‍ പറഞ്ഞു
yāmūsā
يَٰمُوسَىٰٓ
മൂസാ
innī
إِنِّى
നിശ്ചയമായും ഞാന്‍
iṣ'ṭafaytuka
ٱصْطَفَيْتُكَ
നിന്നെ തിരഞ്ഞു (തെളിയിച്ചു) എടുത്തിരിക്കുന്നു
ʿalā l-nāsi
عَلَى ٱلنَّاسِ
മനുഷ്യരെക്കാള്‍
birisālātī
بِرِسَٰلَٰتِى
എന്റെ ദൗത്യങ്ങള്‍കൊണ്ടു
wabikalāmī
وَبِكَلَٰمِى
എന്റെ സംസാരം കൊണ്ടും
fakhudh
فَخُذْ
അതിനാല്‍ എടുത്തു (പിടിച്ചു - സ്വീകരിച്ചു) കൊള്ളുക
mā ātaytuka
مَآ ءَاتَيْتُكَ
നിനക്കു ഞാന്‍ നല്‍കിയതു
wakun
وَكُن
ആയിരിക്കുകയും ചെയ്യുക
mina l-shākirīna
مِّنَ ٱلشَّٰكِرِينَ
നന്ദി കാണിക്കുന്നവരുടെ.

അല്ലാഹു പറഞ്ഞു: ''മൂസാ, ഞാനെന്റെ സന്ദേശങ്ങളാലും സംഭാഷണങ്ങളാലും മറ്റെല്ലാ മനുഷ്യരെക്കാളും പ്രാധാന്യം നല്‍കി നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ നിനക്കു തന്നതൊക്കെ മുറുകെപ്പിടിക്കുക. നന്ദിയുള്ളവനായിത്തീരുകയും ചെയ്യുക.''

തഫ്സീര്‍

وَكَتَبْنَا لَهٗ فِى الْاَلْوَاحِ مِنْ كُلِّ شَيْءٍ مَّوْعِظَةً وَّتَفْصِيْلًا لِّكُلِّ شَيْءٍۚ فَخُذْهَا بِقُوَّةٍ وَّأْمُرْ قَوْمَكَ يَأْخُذُوْا بِاَحْسَنِهَا ۗسَاُورِيْكُمْ دَارَ الْفٰسِقِيْنَ  ( الأعراف: ١٤٥ )

wakatabnā
وَكَتَبْنَا
നാം എഴുതുക (എഴുതിക്കൊടുക്കുക) യും ചെയ്തു
lahu
لَهُۥ
അദ്ദേഹത്തിനു
fī l-alwāḥi
فِى ٱلْأَلْوَاحِ
പലകകളില്‍
min kulli shayin
مِن كُلِّ شَىْءٍ
എല്ലാ കാര്യത്തെക്കുറിച്ചും, എല്ലാ കാര്യത്തില്‍ നിന്നും
mawʿiẓatan
مَّوْعِظَةً
അതായതു സദുപദേശം
watafṣīlan
وَتَفْصِيلًا
വിശദീകരണവും
likulli shayin
لِّكُلِّ شَىْءٍ
എല്ലാ കാര്യത്തിനും
fakhudh'hā
فَخُذْهَا
അതിനാല്‍ അവ എടുത്തു (പിടിച്ചു - സ്വീകരിച്ചു) കൊള്ളുക
biquwwatin
بِقُوَّةٍ
ശക്തിയോടെ, ബലത്തില്‍
wamur
وَأْمُرْ
കല്‍പിക്കുകയും ചെയ്യുക
qawmaka
قَوْمَكَ
നിന്റെ ജനങ്ങളോടു
yakhudhū
يَأْخُذُوا۟
അവര്‍ എടുക്കട്ടെ, (സ്വീകരിക്കുവാന്‍)
bi-aḥsanihā
بِأَحْسَنِهَاۚ
അവയിലെ(അതിലെ) വളരെ നല്ലതിനെ (നല്ല കാര്യങ്ങളെ)
sa-urīkum
سَأُو۟رِيكُمْ
നിങ്ങള്‍ക്കു ഞാന്‍ വഴിയെ കാട്ടിത്തരും
dāra
دَارَ
പാര്‍പ്പിടം, ഭവനം, വസതി
l-fāsiqīna
ٱلْفَٰسِقِينَ
തോന്നിയവാസി (ധിക്കാരി) കളുടെ.

സകലസംഗതികളെയും സംബന്ധിച്ച സദുപദേശങ്ങളും എല്ലാ കാര്യങ്ങളുടെയും വിശദാംശങ്ങളും നാം മൂസാക്ക് ഫലകങ്ങളില്‍ രേഖപ്പെടുത്തിക്കൊടുത്തു. എന്നിട്ടിങ്ങനെ പറഞ്ഞു: ''അവയെ മുറുകെപ്പിടിക്കുക. അവയിലെ ഏറ്റം നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിന്റെ ജനതയോട് കല്‍പിക്കുകയും ചെയ്യുക. അധര്‍മകാരികളുടെ താമസസ്ഥലം വൈകാതെ തന്നെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്.''

തഫ്സീര്‍

سَاَصْرِفُ عَنْ اٰيٰتِيَ الَّذِيْنَ يَتَكَبَّرُوْنَ فِى الْاَرْضِ بِغَيْرِ الْحَقِّۗ وَاِنْ يَّرَوْا كُلَّ اٰيَةٍ لَّا يُؤْمِنُوْا بِهَاۚ وَاِنْ يَّرَوْا سَبِيْلَ الرُّشْدِ لَا يَتَّخِذُوْهُ سَبِيْلًاۚ وَاِنْ يَّرَوْا سَبِيْلَ الْغَيِّ يَتَّخِذُوْهُ سَبِيْلًاۗ ذٰلِكَ بِاَنَّهُمْ كَذَّبُوْا بِاٰيٰتِنَا وَكَانُوْا عَنْهَا غٰفِلِيْنَ  ( الأعراف: ١٤٦ )

sa-aṣrifu
سَأَصْرِفُ
ഞാന്‍ തിരിച്ചു വിടും, തിരിച്ചു വിട്ടേക്കും
ʿan āyātiya
عَنْ ءَايَٰتِىَ
എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്നു
alladhīna
ٱلَّذِينَ
യാതൊരുകൂട്ടരെ
yatakabbarūna
يَتَكَبَّرُونَ
അഹംഭാവം നടിക്കുന്ന, വലുപ്പം കാണിക്കുന്ന
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
bighayri l-ḥaqi
بِغَيْرِ ٱلْحَقِّ
ന്യായം (കാര്യം - അവകാശം) ഇല്ലാതെ
wa-in yaraw
وَإِن يَرَوْا۟
അവര്‍ കാണുന്നപക്ഷം, കണ്ടാലും
kulla āyatin
كُلَّ ءَايَةٍ
എല്ലാ ദൃഷ്ടാന്തവും
lā yu'minū bihā
لَّا يُؤْمِنُوا۟ بِهَا
അതില്‍ അവര്‍ വിശ്വസിക്കുകയില്ല
wa-in yaraw
وَإِن يَرَوْا۟
അവര്‍ കാണുന്നപക്ഷം, കണ്ടാലാകട്ടെ
sabīla l-rush'di
سَبِيلَ ٱلرُّشْدِ
തന്റേടത്തിന്റെ മാര്‍ഗ്ഗം, നേര്‍വഴി
lā yattakhidhūhu
لَا يَتَّخِذُوهُ
അതവര്‍ ആക്കുക (സ്വീകരിക്കുക) യില്ല
sabīlan
سَبِيلًا
മാര്‍ഗ്ഗമായിട്ടു, വഴിയായിട്ടു
wa-in yaraw
وَإِن يَرَوْا۟
അവര്‍ കണ്ടുവെങ്കിലോ
sabīla l-ghayi
سَبِيلَ ٱلْغَىِّ
പിഴവിന്റെ മാര്‍ഗ്ഗം
yattakhidhūhu
يَتَّخِذُوهُ
അതവര്‍ ആക്കും, സ്വീകരിക്കും
sabīlan
سَبِيلًاۚ
മാര്‍ഗ്ഗമായി
dhālika
ذَٰلِكَ
അതു
bi-annahum kadhabū
بِأَنَّهُمْ كَذَّبُوا۟
അവര്‍ വ്യാജമാക്കിയിരുന്നതുകൊണ്ടാണ്
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെ
wakānū
وَكَانُوا۟
അവര്‍ ആയിരിക്കുകയും
ʿanhā
عَنْهَا
അവയെപ്പറ്റി
ghāfilīna
غَٰفِلِينَ
അശ്രദ്ധര്‍.

ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചു നടക്കുന്നവരെ ഞാനെന്റെ വചനങ്ങളില്‍ നിന്ന് തെറ്റിച്ചുകളയും. എന്തു തെളിവു കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. നേര്‍വഴി കണ്ടാലും അവര്‍ ആ മാര്‍ഗം സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാലോ അവര്‍ ആ പാത പിന്തുടരുകയും ചെയ്യും. നമ്മുടെ വചനങ്ങളെ കള്ളമാക്കിത്തള്ളുകയും അവയെ അപ്പാടെ അവഗണിക്കുകയും ചെയ്തതിനാലാണിത്.

തഫ്സീര്‍

وَالَّذِيْنَ كَذَّبُوْا بِاٰيٰتِنَا وَلِقَاۤءِ الْاٰخِرَةِ حَبِطَتْ اَعْمَالُهُمْۗ هَلْ يُجْزَوْنَ اِلَّا مَا كَانُوْا يَعْمَلُوْنَ ࣖ  ( الأعراف: ١٤٧ )

wa-alladhīna kadhabū
وَٱلَّذِينَ كَذَّبُوا۟
വ്യാജമാക്കിയവര്‍
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെ
waliqāi
وَلِقَآءِ
കാണുന്ന (കണ്ടുമുട്ടുന്ന) തിനെയും
l-ākhirati
ٱلْءَاخِرَةِ
പരലോകത്തെ
ḥabiṭat
حَبِطَتْ
വിഫലമായി, പൊളിഞ്ഞു
aʿmāluhum
أَعْمَٰلُهُمْۚ
അവരുടെ പ്രവൃത്തി (കര്‍മ്മം) കള്‍
hal yuj'zawna
هَلْ يُجْزَوْنَ
അവര്‍ക്കു പ്രതിഫലം കൊടുക്കപ്പെടുമോ
illā mā kānū
إِلَّا مَا كَانُوا۟
അവര്‍ ആയിരുന്നതിന്നല്ലാതെ
yaʿmalūna
يَعْمَلُونَ
(അവര്‍) പ്രവര്‍ത്തിക്കും.

നമ്മുടെ വചനങ്ങളെയും പരലോകത്തെ അഭിമുഖീകരിക്കുമെന്നതിനെയും തള്ളിപ്പറയുന്നവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും പാഴായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമല്ലാതെ അവര്‍ക്ക് കിട്ടുമോ?

തഫ്സീര്‍

وَاتَّخَذَ قَوْمُ مُوْسٰى مِنْۢ بَعْدِهٖ مِنْ حُلِيِّهِمْ عِجْلًا جَسَدًا لَّهٗ خُوَارٌۗ اَلَمْ يَرَوْا اَنَّهٗ لَا يُكَلِّمُهُمْ وَلَا يَهْدِيْهِمْ سَبِيْلًاۘ اِتَّخَذُوْهُ وَكَانُوْا ظٰلِمِيْنَ  ( الأعراف: ١٤٨ )

wa-ittakhadha
وَٱتَّخَذَ
ഉണ്ടാക്കിത്തീര്‍ത്തു
qawmu mūsā
قَوْمُ مُوسَىٰ
മൂസായുടെ ജനത ജനത
min baʿdihi
مِنۢ بَعْدِهِۦ
അദ്ദേഹത്തിനു ശേഷം
min ḥuliyyihim
مِنْ حُلِيِّهِمْ
അവരുടെ ആഭരണംകൊണ്ടു
ʿij'lan
عِجْلًا
ഒരു പശുക്കുട്ടി, മൂരിക്കുട്ടി
jasadan
جَسَدًا
ഒരു ശരീരം, തടി
lahu khuwārun
لَّهُۥ خُوَارٌۚ
അതിനു മുക്കുറ (ശബ്ദം) (ഉണ്ട്) ഉള്ളതായ
alam yaraw
أَلَمْ يَرَوْا۟
അവര്‍ കണ്ടില്ലേ, അവര്‍ക്കു കണ്ടുകൂടേ
annahu
أَنَّهُۥ
അതു (ആണ്) എന്നു
lā yukallimuhum
لَا يُكَلِّمُهُمْ
അവരോടു സംസാരിക്കുന്നില്ല (എന്നു)
walā yahdīhim
وَلَا يَهْدِيهِمْ
അവര്‍ക്കു കാട്ടിക്കൊടുക്കു (അവരെ നയിക്കു) ന്നുമില്ല
sabīlan
سَبِيلًاۘ
ഒരു മാര്‍ഗ്ഗവും, ഒരു വഴിക്കും
ittakhadhūhu
ٱتَّخَذُوهُ
അതിനെ അവരുണ്ടാക്കി
wakānū
وَكَانُوا۟
അവരായിരുന്നുതാനും
ẓālimīna
ظَٰلِمِينَ
അക്രമികള്‍.

മൂസാ പോയശേഷം അദ്ദേഹത്തിന്റെ ജനത തങ്ങളുടെ ആഭരണങ്ങള്‍ കൊണ്ട്, മുക്രയിടുന്ന ഒരു പശുക്കിടാവിന്റെ രൂപമുണ്ടാക്കി. അത് അവരോട് സംസാരിക്കുന്നില്ലെന്നും അതവരെ നേര്‍വഴിയില്‍ നയിക്കുന്നില്ലെന്നും അവര്‍ മനസ്സിലാക്കുന്നില്ലേ? എന്നിട്ടും അവരതിനെ ദൈവമാക്കി. അവര്‍ കടുത്ത അക്രമികള്‍ തന്നെ.

തഫ്സീര്‍

وَلَمَّا سُقِطَ فِيْٓ اَيْدِيْهِمْ وَرَاَوْا اَنَّهُمْ قَدْ ضَلُّوْاۙ قَالُوْا لَىِٕنْ لَّمْ يَرْحَمْنَا رَبُّنَا وَيَغْفِرْ لَنَا لَنَكُوْنَنَّ مِنَ الْخٰسِرِيْنَ  ( الأعراف: ١٤٩ )

walammā suqiṭa
وَلَمَّا سُقِطَ
വീഴുകയുണ്ടായപ്പോള്‍
fī aydīhim
فِىٓ أَيْدِيهِمْ
അവരുടെ കൈകളില്‍
wara-aw
وَرَأَوْا۟
അവര്‍ കാണുകയും
annahum
أَنَّهُمْ
അവര്‍ (ആകുന്നു) എന്നു
qad ḍallū
قَدْ ضَلُّوا۟
തങ്ങള്‍ വഴിപിഴച്ചിട്ടുണ്ടെന്നു (എന്നു)
qālū
قَالُوا۟
അവര്‍ പറഞ്ഞു
la-in lam
لَئِن لَّمْ
തീര്‍ച്ചയായും ഇല്ലെങ്കില്‍
yarḥamnā
يَرْحَمْنَا
നമ്മോട് (നമുക്കു) കരുണ ചെയ്തി(ല്ലെങ്കില്‍)
rabbunā
رَبُّنَا
നമ്മുടെ റബ്ബു
wayaghfir lanā
وَيَغْفِرْ لَنَا
അവന്‍ നമുക്കു പൊറുക്കുകയും
lanakūnanna
لَنَكُونَنَّ
നിശ്ചയമായും നാം ആയിരിക്കുക തന്നെ ചെയ്യും
mina l-khāsirīna
مِنَ ٱلْخَٰسِرِينَ
നഷ്ടക്കാരില്‍പെട്ട(വര്‍).

പിന്നീട് അവര്‍ക്ക് കുറ്റവിചാരമുണ്ടാവുകയും തങ്ങള്‍ പിഴച്ചുപോയതായി അവര്‍ കണ്ടറിയുകയും ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു: ''ഞങ്ങളുടെ നാഥന്‍ ഞങ്ങളോടു കരുണ കാണിക്കുകയും ഞങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടപ്പെട്ടവരില്‍ പെട്ടുപോകും.''

തഫ്സീര്‍

وَلَمَّا رَجَعَ مُوْسٰٓى اِلٰى قَوْمِهٖ غَضْبَانَ اَسِفًاۙ قَالَ بِئْسَمَا خَلَفْتُمُوْنِيْ مِنْۢ بَعْدِيْۚ اَعَجِلْتُمْ اَمْرَ رَبِّكُمْۚ وَاَلْقَى الْاَلْوَاحَ وَاَخَذَ بِرَأْسِ اَخِيْهِ يَجُرُّهٗٓ اِلَيْهِ ۗقَالَ ابْنَ اُمَّ اِنَّ الْقَوْمَ اسْتَضْعَفُوْنِيْ وَكَادُوْا يَقْتُلُوْنَنِيْۖ فَلَا تُشْمِتْ بِيَ الْاَعْدَاۤءَ وَلَا تَجْعَلْنِيْ مَعَ الْقَوْمِ الظّٰلِمِيْنَ  ( الأعراف: ١٥٠ )

walammā rajaʿa
وَلَمَّا رَجَعَ
മടങ്ങിയപ്പോള്‍
mūsā
مُوسَىٰٓ
മൂസാ
ilā qawmihi
إِلَىٰ قَوْمِهِۦ
അദ്ദേഹത്തിന്റെ ജനതയിലേക്കു
ghaḍbāna
غَضْبَٰنَ
കുപിതനായി, ദ്വേഷ്യപ്പെട്ടവനായിട്ടു
asifan
أَسِفًا
ഖേദക്കാരനായി, ദുഃഖിതനായിട്ടു
qāla
قَالَ
അദ്ദേഹം പറഞ്ഞു
bi'samā
بِئْسَمَا
യാതൊന്നു എത്രയോ (വളരെ) ചീത്ത, ദുഷിച്ചതു
khalaftumūnī
خَلَفْتُمُونِى
നിങ്ങള്‍ എനിക്കു (എന്റെ) പിന്നില്‍ ചെയ്ത
min baʿdī
مِنۢ بَعْدِىٓۖ
എന്റെ ശേഷം
aʿajil'tum
أَعَجِلْتُمْ
നിങ്ങള്‍ ധൃതിപ്പെട്ടോ, ബദ്ധപ്പാടു കാട്ടിയോ
amra
أَمْرَ
കല്‍പനക്കു, കല്‍പനയെ(ക്കാള്‍)
rabbikum
رَبِّكُمْۖ
നിങ്ങളുടെ റബ്ബിന്റെ
wa-alqā
وَأَلْقَى
അദ്ദേഹം ഇടുകയും ചെയ്തു
l-alwāḥa
ٱلْأَلْوَاحَ
പലകകളെ
wa-akhadha
وَأَخَذَ
പിടിക്കുകയും ചെയ്തു
birasi
بِرَأْسِ
തലക്കു, തലയെ
akhīhi
أَخِيهِ
തന്റെ സഹോദരന്റെ
yajurruhu
يَجُرُّهُۥٓ
അതു വലിച്ചുകൊണ്ടു
ilayhi
إِلَيْهِۚ
തന്നിലേക്കു
qāla
قَالَ
അദ്ദേഹം പറഞ്ഞു
ib'na umma
ٱبْنَ أُمَّ
എന്റെ ഉമ്മയുടെ മകനേ, മാതൃപുത്രാ
inna l-qawma
إِنَّ ٱلْقَوْمَ
നിശ്ചയമായും (ഈ) ജനത
is'taḍʿafūnī
ٱسْتَضْعَفُونِى
എന്നെ ബലഹീനനാക്കി (ദുര്‍ബ്ബലനാക്കി)
wakādū yaqtulūnanī
وَكَادُوا۟ يَقْتُلُونَنِى
അവര്‍ എന്നെ കൊല്ലുമാറാവുകയും ചെയ്തു
falā tush'mit
فَلَا تُشْمِتْ
അതിനാല്‍ നീ സന്തോഷപ്പെടുത്തരുതു
biya
بِىَ
എന്നെകൊണ്ടു, ഞാന്‍ മൂലം
l-aʿdāa
ٱلْأَعْدَآءَ
ശത്രുക്കളെ
walā tajʿalnī
وَلَا تَجْعَلْنِى
എന്നെ നീ ആക്കുകയും ചെയ്യരുതു
maʿa l-qawmi
مَعَ ٱلْقَوْمِ
ജനങ്ങളോടു കൂടെ
l-ẓālimīna
ٱلظَّٰلِمِينَ
(കൂട്ടത്തില്‍) അക്രമികളായ.

മൂസാ കുപിതനും ദുഃഖിതനുമായി തന്റെ ജനതയിലേക്ക് തിരിച്ചുവന്നു. അദ്ദേഹം പറഞ്ഞു: ''എനിക്ക് പിറകെ എന്റെ പ്രതിനിധികളായി നിങ്ങള്‍ ചെയ്തതെല്ലാം വളരെ ചീത്ത തന്നെ. നിങ്ങളുടെ നാഥന്റെ വിധി വരാന്‍ കാത്തിരിക്കാതെ നിങ്ങള്‍ ധൃതി കാണിച്ചോ?'' അദ്ദേഹം ഫലകം നിലത്തെറിഞ്ഞു. സഹോദരന്റെ തല തന്റെ നേരെ പിടിച്ചുവലിച്ചു. സഹോദരന്‍ പറഞ്ഞു: ''എന്റെ മാതാവിന്റെ മകനേ, ഈ ജനം എന്നെ കഴിവുകെട്ടവനായിക്കണ്ടു. അവരെന്നെ കൊല്ലുമെന്നേടത്തോളമെത്തി. അതിനാല്‍ എതിരാളികള്‍ക്ക് എന്നെ നോക്കിച്ചിരിക്കാന്‍ ഇടവരുത്താതിരിക്കുക. അക്രമികളായ ജനത്തിന്റെ കൂട്ടത്തില്‍ എന്നെ പെടുത്താതിരിക്കുക.''

തഫ്സീര്‍