Skip to main content

وَلَقَدْ اٰتَيْنَا مُوْسٰى تِسْعَ اٰيٰتٍۢ بَيِّنٰتٍ فَسْـَٔلْ بَنِيْٓ اِسْرَاۤءِيْلَ اِذْ جَاۤءَهُمْ فَقَالَ لَهٗ فِرْعَوْنُ اِنِّيْ لَاَظُنُّكَ يٰمُوْسٰى مَسْحُوْرًا   ( الإسراء: ١٠١ )

walaqad ātaynā
وَلَقَدْ ءَاتَيْنَا
തീര്‍ച്ചയായും നാം നല്‍കിയിട്ടുണ്ട്‌
mūsā
مُوسَىٰ
മൂസാക്ക്‌
tis'ʿa
تِسْعَ
ഒമ്പത്‌
āyātin
ءَايَٰتٍۭ
ദൃഷ്‌ടാന്തങ്ങള്‍
bayyinātin
بَيِّنَٰتٍۖ
സുവ്യക്തങ്ങളായ, സ്‌പഷ്‌ടങ്ങളായ
fasal
فَسْـَٔلْ
എന്നാല്‍ ചോദിക്കുക (അന്വേഷിക്കുക)
banī is'rāīla
بَنِىٓ إِسْرَٰٓءِيلَ
ഇസ്‌റാഈല്‍ സന്തതികളോട്‌
idh jāahum
إِذْ جَآءَهُمْ
അദ്ദേഹം അവരില്‍ ചെന്ന സന്ദര്‍ഭത്തെ
faqāla lahu
فَقَالَ لَهُۥ
അപ്പോള്‍ അദ്ദേഹത്തോട്‌ പറഞ്ഞു
fir'ʿawnu
فِرْعَوْنُ
ഫിര്‍ഔന്‍
innī la-aẓunnuka
إِنِّى لَأَظُنُّكَ
നിശ്ചയമായും ഞാന്‍ നിന്നെ കരുതുന്നു, വിചാരിക്കുന്നു
yāmūsā
يَٰمُوسَىٰ
മൂസാ
masḥūran
مَسْحُورًا
ഒരു മാരണം ചെയ്യപ്പെട്ട (പിടിപെട്ടവനെന്ന്‌)

മൂസാക്കു നാം പ്രത്യക്ഷത്തില്‍ കാണാവുന്ന ഒമ്പതു തെളിവുകള്‍ നല്‍കി. നീ ഇസ്രയേല്യരോട് ചോദിച്ചു നോക്കുക: അദ്ദേഹം അവരിലേക്ക് ചെന്ന സന്ദര്‍ഭം; അപ്പോള്‍ ഫറവോന്‍ പറഞ്ഞു: ''മൂസാ, നിന്നെ മാരണം ബാധിച്ചവനായാണ് ഞാന്‍ കരുതുന്നത്.''

തഫ്സീര്‍

قَالَ لَقَدْ عَلِمْتَ مَآ اَنْزَلَ هٰٓؤُلَاۤءِ اِلَّا رَبُّ السَّمٰوٰتِ وَالْاَرْضِ بَصَاۤىِٕرَۚ وَاِنِّيْ لَاَظُنُّكَ يٰفِرْعَوْنُ مَثْبُوْرًا   ( الإسراء: ١٠٢ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
laqad ʿalim'ta
لَقَدْ عَلِمْتَ
തീര്‍ച്ചയായും നീ അറിഞ്ഞിട്ടുണ്ട്
mā anzala
مَآ أَنزَلَ
ഇറക്കിയിട്ടില്ല എന്നു
hāulāi
هَٰٓؤُلَآءِ
ഇവയെ
illā rabbu
إِلَّا رَبُّ
റബ്ബല്ലാതെ
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
baṣāira
بَصَآئِرَ
ഉള്‍ക്കാഴ്ച നല്‍കുന്നവയായി, തെളിവുകളായിട്ടു
wa-innī
وَإِنِّى
നിശ്ചയമായും ഞാന്, ഞാനാവട്ടെ
la-aẓunnuka
لَأَظُنُّكَ
നിന്നെ ഞാന് കരുതുക തന്നെ ചെയ്യുന്നു
yāfir'ʿawnu
يَٰفِرْعَوْنُ
ഫിര്ഔനേ
mathbūran
مَثْبُورًا
ആട്ടിവിടപ്പെട്ടവന്, നാശം പിണഞ്ഞവന്

മൂസാ പറഞ്ഞു: ''ഉള്‍ക്കാഴ്ചയുണ്ടാക്കാന്‍ പോന്ന ഈ അടയാളങ്ങള്‍ ഇറക്കിയത് ആകാശഭൂമികളുടെ നാഥനല്ലാതെ മറ്റാരുമല്ലെന്ന് താങ്കള്‍ക്കു തന്നെ നന്നായറിയാവുന്നതാണല്ലോ. ഫറവോന്‍, താങ്കള്‍ തുലഞ്ഞവനാണെന്നാണ് ഞാന്‍ കരുതുന്നത്.''

തഫ്സീര്‍

فَاَرَادَ اَنْ يَّسْتَفِزَّهُمْ مِّنَ الْاَرْضِ فَاَغْرَقْنٰهُ وَمَنْ مَّعَهٗ جَمِيْعًاۙ   ( الإسراء: ١٠٣ )

fa-arāda
فَأَرَادَ
എന്നാല്‍ അവന്‍ ഉദ്ദേശിച്ചു
an yastafizzahum
أَن يَسْتَفِزَّهُم
അവരെ ഇളക്കി (മിരട്ടി) വിടുവാന്‍
mina l-arḍi
مِّنَ ٱلْأَرْضِ
ഭൂമിയില്‍ (നാട്ടില്‍) നിന്നു
fa-aghraqnāhu
فَأَغْرَقْنَٰهُ
അപ്പോള്‍ (അതിനാല്‍) അവനെ നാം മുക്കി (നശിപ്പിച്ചു)
waman maʿahu
وَمَن مَّعَهُۥ
അവന്റെ കൂടെയുള്ളവരെയും
jamīʿan
جَمِيعًا
മുഴുവനും

അപ്പോള്‍ അവരെ നാട്ടില്‍നിന്ന് വിരട്ടിയോടിക്കാന്‍ ഫറവോന്‍ തീരുമാനിച്ചു. എന്നാല്‍ അവനെയും അവന്റെ കൂടെയുള്ളവരെയും നാം മുക്കിക്കൊന്നു.

തഫ്സീര്‍

وَّقُلْنَا مِنْۢ بَعْدِهٖ لِبَنِيْٓ اِسْرَاۤءِيْلَ اسْكُنُوا الْاَرْضَ فَاِذَا جَاۤءَ وَعْدُ الْاٰخِرَةِ جِئْنَا بِكُمْ لَفِيْفًاۗ   ( الإسراء: ١٠٤ )

waqul'nā
وَقُلْنَا
നാം പറയുകയും ചെയ്തു
min baʿdihi
مِنۢ بَعْدِهِۦ
അവന്റെ ശേഷം
libanī is'rāīla
لِبَنِىٓ إِسْرَٰٓءِيلَ
ഇസ്രാഈല്‍ സന്തതികളോടു
us'kunū
ٱسْكُنُوا۟
നിങ്ങള്‍ പാര്‍ത്തു (താമസിച്ചു) കൊള്ളുവിന്‍
l-arḍa
ٱلْأَرْضَ
ഭൂമിയില്‍ (നാട്ടില്‍)
fa-idhā jāa
فَإِذَا جَآءَ
അങ്ങനെ (എന്നിട്ടു - എന്നാല്‍) വന്നാല്‍
waʿdu
وَعْدُ
വാഗ്ദത്തം, നിശ്ചയം
l-ākhirati
ٱلْءَاخِرَةِ
പരലോകത്തിന്റെ
ji'nā
جِئْنَا
നാം വരുന്നതാണ്
bikum
بِكُمْ
നിങ്ങളെക്കൊണ്ടു
lafīfan
لَفِيفًا
കൂട്ടമായിട്ടു, ഒരുമിച്ചു കൂടിയതായി

അതിനുശേഷം നാം ഇസ്രയേല്‍ മക്കളോടു പറഞ്ഞു: ''നിങ്ങള്‍ ഈ നാട്ടില്‍ പാര്‍ത്തുകൊള്ളുക. പിന്നീട് പരലോകത്തിന്റെ വാഗ്ദത്ത സമയം വന്നെത്തിയാല്‍ നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി കൂട്ടത്തോടെ കൊണ്ടുവരുന്നതാണ്.''

തഫ്സീര്‍

وَبِالْحَقِّ اَنْزَلْنٰهُ وَبِالْحَقِّ نَزَلَۗ وَمَآ اَرْسَلْنٰكَ اِلَّا مُبَشِّرًا وَّنَذِيْرًاۘ  ( الإسراء: ١٠٥ )

wabil-ḥaqi
وَبِٱلْحَقِّ
യഥാര്‍ത്ഥ പ്രകാരം (യഥാര്‍ത്ഥത്തോടെ) തന്നെ
anzalnāhu
أَنزَلْنَٰهُ
നാം ഇതിനെ (അതിനെ) അവതരിപ്പിച്ചിരിക്കുന്നു
wabil-ḥaqi
وَبِٱلْحَقِّ
യഥാര്‍ത്ഥ പ്രകാരം (അനുസരിച്ചു) തന്നെ
nazala
نَزَلَۗ
അതു അവതരിക്കുകയും ചെയ്തിരിക്കുന്നു
wamā arsalnāka
وَمَآ أَرْسَلْنَٰكَ
നിന്നെ നാം അയച്ചിട്ടുമില്ല
illā mubashiran
إِلَّا مُبَشِّرًا
സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിട്ടല്ലാതെ
wanadhīran
وَنَذِيرًا
താക്കീതു(മുന്നറിയിപ്പു)കാരനും

നാം ഈ ഖുര്‍ആന്‍ ഇറക്കിയത് സത്യസന്ദേശവുമായാണ്. സത്യനിഷ്ഠമായിത്തന്നെ അത് ഇറങ്ങുകയും ചെയ്തിരിക്കുന്നു. ശുഭവാര്‍ത്ത അറിയിക്കുന്നവനും താക്കീതു നല്‍കുന്നവനുമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.

തഫ്സീര്‍

وَقُرْاٰنًا فَرَقْنٰهُ لِتَقْرَاَهٗ عَلَى النَّاسِ عَلٰى مُكْثٍ وَّنَزَّلْنٰهُ تَنْزِيْلًا   ( الإسراء: ١٠٦ )

waqur'ānan
وَقُرْءَانًا
ക്വുര്‍ആനെ, ക്വുര്‍ആനെയാകട്ടെ
faraqnāhu
فَرَقْنَٰهُ
അതിനെ നാം വേര്‍തിരിച്ചിരിക്കുന്നു, വിവേചി(ച്ചു വിവരി)ച്ചിരിക്കുന്നു
litaqra-ahu
لِتَقْرَأَهُۥ
അതിനെ നീ ഓതുവാന്‍ വേണ്ടി
ʿalā l-nāsi
عَلَى ٱلنَّاسِ
മനുഷ്യര്‍ക്ക്, മനുഷ്യരില്‍
ʿalā muk'thin
عَلَىٰ مُكْثٍ
താമസത്തോടെ, സാവധാനത്തില്‍
wanazzalnāhu
وَنَزَّلْنَٰهُ
അതിനെ നാം ഇറക്കുകയും ചെയ്തിരിക്കുന്നു
tanzīlan
تَنزِيلًا
ഒരു (തരം) ഇറക്കല്‍

ഈ ഖുര്‍ആനിനെ നാം പല ഭാഗങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. നീ ജനങ്ങള്‍ക്ക് സാവധാനം ഓതിക്കൊടുക്കാന്‍ വേണ്ടിയാണിത്. നാമതിനെ ക്രമേണയായി ഇറക്കിത്തന്നിരിക്കുന്നു.

തഫ്സീര്‍

قُلْ اٰمِنُوْا بِهٖٓ اَوْ لَا تُؤْمِنُوْاۗ اِنَّ الَّذِيْنَ اُوْتُوا الْعِلْمَ مِنْ قَبْلِهٖٓ اِذَا يُتْلٰى عَلَيْهِمْ يَخِرُّوْنَ لِلْاَذْقَانِ سُجَّدًاۙ  ( الإسراء: ١٠٧ )

qul
قُلْ
പറയുക
āminū
ءَامِنُوا۟
വിശ്വസിക്കുവിന്‍
bihi
بِهِۦٓ
ഇതി(അതി)ല്‍
aw lā tu'minū
أَوْ لَا تُؤْمِنُوٓا۟ۚ
അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുവിന്‍
inna
إِنَّ
നിശ്ചയമായും
alladhīna ūtū
ٱلَّذِينَ أُوتُوا۟
നല്‍കപ്പെട്ടവര്‍
l-ʿil'ma
ٱلْعِلْمَ
അറിവു
min qablihi
مِن قَبْلِهِۦٓ
ഇതിനു (അതിനു) മുമ്പ്
idhā yut'lā
إِذَا يُتْلَىٰ
അതു ഓതിക്കേള്‍പിക്ക (ഓതിക്കൊടുക്ക) പ്പെടുന്നതായാല്‍
ʿalayhim
عَلَيْهِمْ
അവര്‍ക്കു
yakhirrūna
يَخِرُّونَ
അവര്‍ വീഴും, നിലം പതിക്കും, അടഞ്ഞുവീഴും
lil'adhqāni
لِلْأَذْقَانِ
താടികളിലേക്ക് (താടി കുത്തി)
sujjadan
سُجَّدًا
സുജൂദു (സാഷ്ടാംഗ നമസ്കാരം) ചെയ്യുന്നവരായി

പറയുക: നിങ്ങള്‍ക്കിത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ ഇതിനു മുമ്പു ദിവ്യജ്ഞാനം ലഭിച്ചവര്‍ ഇത് വായിച്ചുകേള്‍ക്കുമ്പോള്‍ മുഖം കുത്തി സാഷ്ടാംഗം പ്രണമിക്കുന്നതാണ്.

തഫ്സീര്‍

وَّيَقُوْلُوْنَ سُبْحٰنَ رَبِّنَآ اِنْ كَانَ وَعْدُ رَبِّنَا لَمَفْعُوْلًا  ( الإسراء: ١٠٨ )

wayaqūlūna
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യും
sub'ḥāna
سُبْحَٰنَ
മഹാപരിശുദ്ധന്‍ (വാഴ്ത്തുന്നു)
rabbinā
رَبِّنَآ
ഞങ്ങളുടെ റബ്ബ് (റബ്ബിനെ)
in kāna
إِن كَانَ
നിശ്ചയമായും ആകുന്നു, ആയിരിക്കുന്നു
waʿdu
وَعْدُ
വാഗ്ദാനം (നിശ്ചയം)
rabbinā
رَبِّنَا
ഞങ്ങളുടെ റബ്ബിന്റെ
lamafʿūlan
لَمَفْعُولًا
ചെയ്യപ്പെടുന്ന (പ്രവര്‍ത്തനത്തില്‍ വരുത്തപ്പെടുന്ന)തു തന്നെ

അവര്‍ പറയും: ഞങ്ങളുടെ നാഥന്‍ എത്ര പരിശുദ്ധന്‍! ഞങ്ങളുടെ നാഥന്റെ വാഗ്ദാനം നിറവേറ്റപ്പെടുന്നതു തന്നെ.

തഫ്സീര്‍

وَيَخِرُّوْنَ لِلْاَذْقَانِ يَبْكُوْنَ وَيَزِيْدُهُمْ خُشُوْعًا ۩  ( الإسراء: ١٠٩ )

wayakhirrūna
وَيَخِرُّونَ
അവര്‍ വീഴുക (നിലംപതിക്കുക)യും ചെയ്യും
lil'adhqāni
لِلْأَذْقَانِ
താടികളിലേക്ക് (താടി കുത്തി)
yabkūna
يَبْكُونَ
അവര്‍ കരഞ്ഞുകൊണ്ടു
wayazīduhum
وَيَزِيدُهُمْ
അതവര്‍ക്കു വര്‍ദ്ധിപ്പിക്കുകയും ചെയ്യും
khushūʿan
خُشُوعًا۩
ഭക്തി, ഭയപ്പാട്

അവര്‍ കരഞ്ഞുകൊണ്ട് മുഖം കുത്തിവീഴുന്നു. അതവരുടെ ഭയഭക്തി വര്‍ധിപ്പിക്കുന്നു.

തഫ്സീര്‍

قُلِ ادْعُوا اللّٰهَ اَوِ ادْعُوا الرَّحْمٰنَۗ اَيًّا مَّا تَدْعُوْا فَلَهُ الْاَسْمَاۤءُ الْحُسْنٰىۚ وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَابْتَغِ بَيْنَ ذٰلِكَ سَبِيْلًا  ( الإسراء: ١١٠ )

quli
قُلِ
പറയുക
id'ʿū
ٱدْعُوا۟
നിങ്ങള്‍ വിളിക്കുക
l-laha
ٱللَّهَ
അല്ലാഹു എന്നു, 'അല്ലാഹു'വിനെ
awi id'ʿū
أَوِ ٱدْعُوا۟
അല്ലെങ്കില്‍ വിളിക്കുക
l-raḥmāna
ٱلرَّحْمَٰنَۖ
റഹ്മാന്‍ എന്നു, 'അര്‍റഹ്മാനെ'
ayyan mā
أَيًّا مَّا
ഏതു തന്നെ
tadʿū
تَدْعُوا۟
നിങ്ങള്‍ വിളിച്ചാലും, വിളിക്കുന്നുവോ
falahu
فَلَهُ
എന്നാല്‍ അവനുണ്ട്
l-asmāu
ٱلْأَسْمَآءُ
നാമങ്ങള്‍, പേരുകള്‍
l-ḥus'nā
ٱلْحُسْنَىٰۚ
ഏറ്റം നല്ല (അത്യുല്‍കൃഷ്ടമായ)
walā tajhar
وَلَا تَجْهَرْ
നീ ഉച്ചത്തിലാക്കുക (ഉറക്കെയാക്കുക)യും ചെയ്യരുത്
biṣalātika
بِصَلَاتِكَ
നിന്റെ നാമസ്കാരത്തെ
walā tukhāfit
وَلَا تُخَافِتْ
നീ പതുക്കെയാക്കു (ഒതുക്കു) കയും അരുതു
bihā
بِهَا
അതിനെ
wa-ib'taghi
وَٱبْتَغِ
തേടുകയും ചെയ്യുക
bayna dhālika
بَيْنَ ذَٰلِكَ
അതിനിടയില്‍
sabīlan
سَبِيلًا
ഒരു മാര്‍ഗ്ഗം

പറയുക: നിങ്ങള്‍ 'അല്ലാഹു' എന്ന് വിളിച്ചോളൂ. അല്ലെങ്കില്‍ 'പരമകാരുണികനെ'ന്ന് വിളിച്ചോളൂ. നിങ്ങള്‍ ഏതു പേരു വിളിച്ചു പ്രാര്‍ഥിച്ചാലും തരക്കേടില്ല. ഉത്തമ നാമങ്ങളൊക്കെയും അവന്നുള്ളതാണ്. നിന്റെ നമസ്‌കാരം വളരെ ഉറക്കെയാക്കരുത്. വളരെ പതുക്കെയുമാക്കരുത്. അവയ്ക്കിടയില്‍ മധ്യമാര്‍ഗമവലംബിക്കുക.

തഫ്സീര്‍