Skip to main content

اَنْ دَعَوْا لِلرَّحْمٰنِ وَلَدًا ۚ  ( مريم: ٩١ )

an daʿaw
أَن دَعَوْا۟
അവര്‍ വാദിച്ചതിനാല്‍
lilrraḥmāni
لِلرَّحْمَٰنِ
പരമകാരുണികനു
waladan
وَلَدًا
സന്താനം (ഉണ്ടെന്നു) മക്കളെ

പരമകാരുണികനായ അല്ലാഹുവിന് പുത്രനുണ്ടെന്ന് അവര്‍ വാദിച്ചല്ലോ.

തഫ്സീര്‍

وَمَا يَنْۢبَغِيْ لِلرَّحْمٰنِ اَنْ يَّتَّخِذَ وَلَدًا ۗ  ( مريم: ٩٢ )

wamā yanbaghī
وَمَا يَنۢبَغِى
യോജിക്കുകയില്ല, യുക്തമാവുകയില്ല,ചേരുകയില്ല
lilrraḥmāni
لِلرَّحْمَٰنِ
പരമകാരുണികനു
an yattakhidha
أَن يَتَّخِذَ
അവന്‍ സ്വീകരിക്കുന്നത്
waladan
وَلَدًا
സന്താനത്തെ

ആരെയെങ്കിലും പുത്രനായി സ്വീകരിക്കുകയെന്നത് പരമകാരുണികനായ അല്ലാഹുവിന് ചേര്‍ന്നതല്ല.

തഫ്സീര്‍

اِنْ كُلُّ مَنْ فِى السَّمٰوٰتِ وَالْاَرْضِ اِلَّآ اٰتِى الرَّحْمٰنِ عَبْدًا ۗ  ( مريم: ٩٣ )

in kullu
إِن كُلُّ
എല്ലാവരും (ഓരോരുത്തനും) അല്ല
man fī l-samāwāti
مَن فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുളവര്‍
wal-arḍi
وَٱلْأَرْضِ
ഭൂമിയിലും
illā ātī
إِلَّآ ءَاتِى
വരുന്നവരല്ലാതെ, ചെല്ലുന്നവനല്ലാതെ
l-raḥmāni
ٱلرَّحْمَٰنِ
റഹ്മാന്‍റെ അടുക്കല്‍
ʿabdan
عَبْدًا
അടിയാനായി, അടിമയായി

ആകാശഭൂമികളിലുള്ളവരെല്ലാം ആ പരമകാരുണികന്റെ മുന്നില്‍ കേവലം ദാസന്മാരായി വന്നെത്തുന്നവരാണ്.

തഫ്സീര്‍

لَقَدْ اَحْصٰىهُمْ وَعَدَّهُمْ عَدًّا ۗ  ( مريم: ٩٤ )

laqad
لَّقَدْ
തീര്‍ച്ചയായും
aḥṣāhum
أَحْصَىٰهُمْ
അവന്‍ അവരെ ക്ലിപ്തമായി അറിയുന്നതാണ്
waʿaddahum
وَعَدَّهُمْ
അവരെ എണ്ണുക (കണക്കാക്കുക)യും ചെയ്തിരിക്കുന്നു
ʿaddan
عَدًّا
ഒരു (ശരിയായ) എണ്ണല്‍

തീര്‍ച്ചയായും അവന്‍ അവരെ തിട്ടപ്പെടുത്തിയിട്ടുണ്ട്. എണ്ണിക്കണക്കാക്കുകയും ചെയ്തിരിക്കുന്നു.

തഫ്സീര്‍

وَكُلُّهُمْ اٰتِيْهِ يَوْمَ الْقِيٰمَةِ فَرْدًا   ( مريم: ٩٥ )

wakulluhum
وَكُلُّهُمْ
അവരെല്ലാവരും
ātīhi
ءَاتِيهِ
അവന്‍റെ അടുക്കല്‍ വരുന്നതാണ്
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ഖിയാമത്തുനാളില്‍
fardan
فَرْدًا
ഒറ്റയായി, ഒറ്റപ്പെട്ടവനായി

ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവരെല്ലാം ഒറ്റയ്‌ക്കൊറ്റയ്ക്ക് അവന്റെ അടുത്ത് വന്നെത്തും.

തഫ്സീര്‍

اِنَّ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ سَيَجْعَلُ لَهُمُ الرَّحْمٰنُ وُدًّا   ( مريم: ٩٦ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരു കൂട്ടര്‍
āmanū
ءَامَنُوا۟
അവര്‍ വിശ്വസിച്ചു
waʿamilū
وَعَمِلُوا۟
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍ക്കര്‍മ്മങ്ങളെ
sayajʿalu
سَيَجْعَلُ
ഉണ്ടാക്കികൊടുക്കും, ഏര്‍പ്പെടുത്തികൊടുക്കും
lahumu
لَهُمُ
അവര്‍ക്കു
l-raḥmānu
ٱلرَّحْمَٰنُ
പരമകാരുണികന്‍
wuddan
وُدًّا
സ്നേഹം , താൽപര്യം

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവക്ക് പരമകാരുണികന്‍ സ്‌നേഹവിരുന്നൊരുക്കും.

തഫ്സീര്‍

فَاِنَّمَا يَسَّرْنٰهُ بِلِسَانِكَ لِتُبَشِّرَ بِهِ الْمُتَّقِيْنَ وَتُنْذِرَ بِهٖ قَوْمًا لُّدًّا   ( مريم: ٩٧ )

fa-innamā yassarnāhu
فَإِنَّمَا يَسَّرْنَٰهُ
എന്നാല്‍ നാമതിനെ എളുപ്പമാക്കിയിരിക്കുന്നു, സൗകര്യപ്പെടുത്തിയിരിക്കുന്നു
bilisānika
بِلِسَانِكَ
നിന്‍റെ ഭാഷയില്‍
litubashira
لِتُبَشِّرَ
നീ സന്തോഷവാര്‍ത്ത അറിയിക്കുവാന്‍ (തന്നെ)
bihi
بِهِ
അതുകൊണ്ടു, അതു മൂലം
l-mutaqīna
ٱلْمُتَّقِينَ
ഭയഭക്തന്‍മാര്‍ക്ക്
watundhira
وَتُنذِرَ
നീ താക്കീതു നല്‍കുവാനും മുന്നറിയിപ്പ് നല്‍കുവാനും (തന്നെ),
bihi
بِهِۦ
അതുകൊണ്ട്
qawman
قَوْمًا
ഒരു ജനതക്കു
luddan
لُّدًّا
കുതര്‍ക്കികളായ

നാം ഈ വചനങ്ങളെ നിന്റെ ഭാഷയില്‍ വളരെ ലളിതവും സരളവുമാക്കിയിരിക്കുന്നു. നീ സൂക്ഷ്മത പാലിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കാനാണിത്. കുതര്‍ക്കികളായ ജനത്തെ താക്കീത് ചെയ്യാനും.

തഫ്സീര്‍

وَكَمْ اَهْلَكْنَا قَبْلَهُمْ مِّنْ قَرْنٍۗ هَلْ تُحِسُّ مِنْهُمْ مِّنْ اَحَدٍ اَوْ تَسْمَعُ لَهُمْ رِكْزًا ࣖ  ( مريم: ٩٨ )

wakam
وَكَمْ
എത്രയോ. എത്ര
ahlaknā
أَهْلَكْنَا
നാം നശിപ്പിച്ചിരിക്കുന്നു
qablahum
قَبْلَهُم
ഇവരുടെ മുമ്പ്
min qarnin
مِّن قَرْنٍ
തലമുറകളില്‍ നിന്നു, തലമുറകളായി
hal tuḥissu
هَلْ تُحِسُّ
നീ അറിയുന്നുണ്ടോ, കാണുന്നുണ്ടോ
min'hum
مِنْهُم
അവരില്‍ നിന്നു
min aḥadin
مِّنْ أَحَدٍ
ഒരാളെയെങ്കിലും (ആരെയെങ്കിലും)
aw tasmaʿu
أَوْ تَسْمَعُ
അല്ലെങ്കില്‍ നീ കേള്‍ക്കുന്നുണ്ടോ
lahum
لَهُمْ
അവരുടെ, അവര്‍ക്കു
rik'zan
رِكْزًۢا
ലഘുശബ്ദം (വല്ല നേരിയ ശബ്ദവും)

ഇവര്‍ക്കു മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചു! എന്നിട്ട് അവരിലാരെയെങ്കിലും നീയിപ്പോള്‍ കാണുന്നുണ്ടോ? അല്ലെങ്കില്‍ അവരുടെ നേര്‍ത്ത ശബ്ദമെങ്കിലും കേള്‍ക്കുന്നുണ്ടോ?

തഫ്സീര്‍