Skip to main content

قَالَ خُذْهَا وَلَا تَخَفْۗ سَنُعِيْدُهَا سِيْرَتَهَا الْاُوْلٰى   ( طه: ٢١ )

qāla
قَالَ
അവന്‍ പറഞ്ഞു
khudh'hā
خُذْهَا
അതു എടുക്കുക
walā takhaf
وَلَا تَخَفْۖ
നീ പേടിക്കേണ്ട
sanuʿīduhā
سَنُعِيدُهَا
നാമതിനെ മടക്കും, ആക്കിത്തീര്‍ക്കും
sīratahā
سِيرَتَهَا
അതിന്റെ സ്ഥിതിയില്‍, സമ്പ്രദായത്തില്‍
l-ūlā
ٱلْأُولَىٰ
ആദ്യത്തെ

അല്ലാഹു പറഞ്ഞു: ''അതിനെ പിടിക്കൂ. പേടിക്കേണ്ട. നാം അതിനെ പൂര്‍വസ്ഥിതിയിലേക്കു തന്നെ തിരിച്ചുകൊണ്ടുവരും.

തഫ്സീര്‍

وَاضْمُمْ يَدَكَ اِلٰى جَنَاحِكَ تَخْرُجْ بَيْضَاۤءَ مِنْ غَيْرِ سُوْۤءٍ اٰيَةً اُخْرٰىۙ   ( طه: ٢٢ )

wa-uḍ'mum
وَٱضْمُمْ
നീ ചേര്‍ത്തു(കൂട്ടി)വെക്കുക
yadaka
يَدَكَ
നിന്റെ കൈ
ilā janāḥika
إِلَىٰ جَنَاحِكَ
നിന്റെ പാര്‍ശ്വ(കക്ഷ)ത്തിലേക്കു
takhruj
تَخْرُجْ
അതു പുറത്തുവരും
bayḍāa
بَيْضَآءَ
വെള്ളനിറമുള്ളതായി (മിനുങ്ങിക്കൊണ്ടു)
min ghayri sūin
مِنْ غَيْرِ سُوٓءٍ
യാതൊരു ദൂഷ്യവും (കേടുപാടും) കൂടാതെ
āyatan ukh'rā
ءَايَةً أُخْرَىٰ
മറ്റൊരു ദൃഷ്ടാന്തമായി

''നിന്റെ കൈ നീ കക്ഷത്തു ചേര്‍ത്തുവെക്കുക. അപ്പോഴതു ദോഷമേതുമില്ലാതെ വെളുത്തു തിളങ്ങുന്നതായി പുറത്തുവരും. ഇത് മറ്റൊരു ദൃഷ്ടാന്തമാണ്.

തഫ്സീര്‍

لِنُرِيَكَ مِنْ اٰيٰتِنَا الْكُبْرٰى ۚ  ( طه: ٢٣ )

linuriyaka
لِنُرِيَكَ
നിനക്കു നാം കാട്ടിത്തരുവാന്‍ വേണ്ടി
min āyātinā
مِنْ ءَايَٰتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്നു (ചിലതു)
l-kub'rā
ٱلْكُبْرَى
വലിയതായ, വമ്പിച്ച

''നമ്മുടെ മഹത്തായ ചില ദൃഷ്ടാന്തങ്ങള്‍ നിന്നെ കാണിക്കാന്‍ വേണ്ടിയാണിത്.

തഫ്സീര്‍

اِذْهَبْ اِلٰى فِرْعَوْنَ اِنَّهٗ طَغٰى ࣖ  ( طه: ٢٤ )

idh'hab
ٱذْهَبْ
നീ പോകുക
ilā fir'ʿawna
إِلَىٰ فِرْعَوْنَ
ഫിര്‍ഔന്റെ അടുക്കലേക്ക്
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
ṭaghā
طَغَىٰ
അതിക്രമിയായിരിക്കുന്നു, അതിരുകവിഞ്ഞിരിക്കുന്നു, അക്രമം മുഴുത്തിരിക്കുന്നു

''നീയിനി ഫറവോന്റെ അടുത്തേക്ക് പോകൂ. അവന്‍ കടുത്ത ധിക്കാരിയായിത്തീര്‍ന്നിരിക്കുന്നു.''

തഫ്സീര്‍

قَالَ رَبِّ اشْرَحْ لِيْ صَدْرِيْ ۙ  ( طه: ٢٥ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
rabbi
رَبِّ
എന്റെ റബ്ബേ, രക്ഷിതാവേ
ish'raḥ
ٱشْرَحْ
വികസിപ്പിച്ചു, (വിശാലപ്പെടുത്തി) തരേണമേ
لِى
എനിക്കു
ṣadrī
صَدْرِى
എന്റെ നെഞ്ചു (ഹൃദയം)

മൂസ പറഞ്ഞു: ''എന്റെ നാഥാ! എനിക്കു നീ ഹൃദയവിശാലത നല്‍കേണമേ.

തഫ്സീര്‍

وَيَسِّرْ لِيْٓ اَمْرِيْ ۙ  ( طه: ٢٦ )

wayassir lī
وَيَسِّرْ لِىٓ
എനിക്കു എളുപ്പമാക്കിത്തരികയും വേണമേ
amrī
أَمْرِى
എന്റെ കാര്യം

''എന്റെ കാര്യം എനിക്കു നീ എളുപ്പമാക്കിത്തരേണമേ!

തഫ്സീര്‍

وَاحْلُلْ عُقْدَةً مِّنْ لِّسَانِيْ ۙ  ( طه: ٢٧ )

wa-uḥ'lul
وَٱحْلُلْ
അഴിച്ചുതരുകയും വേണമേ
ʿuq'datan
عُقْدَةً
കെട്ടു
min lisānī
مِّن لِّسَانِى
എന്റെ നാവില്‍നിന്നു

''എന്റെ നാവിന്റെ കുരുക്കഴിച്ചു തരേണമേ!

തഫ്സീര്‍

يَفْقَهُوْا قَوْلِيْ ۖ  ( طه: ٢٨ )

yafqahū
يَفْقَهُوا۟
അവര്‍ ഗ്രഹിച്ചുകൊള്ളും
qawlī
قَوْلِى
എന്റെ വാക്കു, ഞാന്‍ പറയുന്നതു

''എന്റെ സംസാരം ജനം മനസ്സിലാക്കാനാവും വിധമാക്കേണമേ!

തഫ്സീര്‍

وَاجْعَلْ لِّيْ وَزِيْرًا مِّنْ اَهْلِيْ ۙ  ( طه: ٢٩ )

wa-ij'ʿal lī
وَٱجْعَل لِّى
എനിക്കു നിശ്ചയിച്ചു (ഏര്‍പ്പെടുത്തി) തരികയും ചെയ്യേണമേ
wazīran
وَزِيرًا
ഒരു സഹായകനെ
min ahlī
مِّنْ أَهْلِى
എന്റെ സ്വന്തക്കാരില്‍ നിന്നു, കുടുംബത്തില്‍ നിന്നു

''എന്റെ കുടുംബത്തില്‍ നിന്ന് എനിക്കൊരു സഹായിയെ ഏര്‍പ്പെടുത്തിത്തരേണമേ?''

തഫ്സീര്‍

هٰرُوْنَ اَخِى ۙ  ( طه: ٣٠ )

hārūna
هَٰرُونَ
അതായതു ഹാറൂനെ
akhī
أَخِى
എന്റെ സഹോദരന്‍

''എന്റെ സഹോദരന്‍ ഹാറൂനെ തന്നെ.

തഫ്സീര്‍