Skip to main content

وَلِسُلَيْمٰنَ الرِّيْحَ عَاصِفَةً تَجْرِيْ بِاَمْرِهٖٓ اِلَى الْاَرْضِ الَّتِيْ بٰرَكْنَا فِيْهَاۗ وَكُنَّا بِكُلِّ شَيْءٍ عٰلِمِيْنَ  ( الأنبياء: ٨١ )

walisulaymāna
وَلِسُلَيْمَٰنَ
സുലൈമാന്നും (കീഴ്പ്പെടുത്തി)
l-rīḥa
ٱلرِّيحَ
കാറ്റിനെ
ʿāṣifatan
عَاصِفَةً
ശക്തിയായി അടിക്കുന്ന (അടിച്ചുവീശുന്ന) നിലയില്‍
tajrī
تَجْرِى
അതു സഞ്ചരിച്ചിരുന്നു, നടന്നിരുന്നു
bi-amrihi
بِأَمْرِهِۦٓ
അദ്ദേഹത്തിന്റെ കല്‍പന പ്രകാരം
ilā l-arḍi
إِلَى ٱلْأَرْضِ
ഭൂമിയിലേക്ക്
allatī bāraknā
ٱلَّتِى بَٰرَكْنَا
നാം ഗുണാഭിവൃദ്ധി നല്‍കിയതായ
fīhā
فِيهَاۚ
അതില്‍
wakunnā
وَكُنَّا
നാമാകുന്നു
bikulli shayin
بِكُلِّ شَىْءٍ
എല്ലാ കാര്യത്തെപ്പറ്റിയും
ʿālimīna
عَٰلِمِينَ
അറിയുന്നവര്‍

സുലൈമാന്ന് നാം ആഞ്ഞുവീശുന്ന കാറ്റിനെയും അധീനപ്പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ കല്‍പന പ്രകാരം, നാം അനുഗ്രഹങ്ങളൊരുക്കിവെച്ച നാട്ടിലേക്ക് അത് സഞ്ചരിച്ചുകൊണ്ടിരുന്നു. എല്ലാ കാര്യത്തെപ്പറ്റിയും നന്നായറിയുന്നവനാണ് നാം.

തഫ്സീര്‍

وَمِنَ الشَّيٰطِيْنِ مَنْ يَّغُوْصُوْنَ لَهٗ وَيَعْمَلُوْنَ عَمَلًا دُوْنَ ذٰلِكَۚ وَكُنَّا لَهُمْ حٰفِظِيْنَ ۙ  ( الأنبياء: ٨٢ )

wamina l-shayāṭīni
وَمِنَ ٱلشَّيَٰطِينِ
പിശാചുക്കളില്‍നിന്നും (കീഴ്പ്പെടുത്തി)
man yaghūṣūna
مَن يَغُوصُونَ
മുങ്ങുന്നവരെ
lahu
لَهُۥ
അദ്ദേഹത്തിനുവേണ്ടി
wayaʿmalūna
وَيَعْمَلُونَ
പ്രവര്‍ത്തിക്കുകയും ചെയ്യുന്ന
ʿamalan dūna dhālika
عَمَلًا دُونَ ذَٰلِكَۖ
അതല്ലാത്ത പ്രവൃത്തി
wakunnā
وَكُنَّا
നാമായിരുന്നു
lahum
لَهُمْ
അവരെ
ḥāfiẓīna
حَٰفِظِينَ
സൂക്ഷിച്ചു (കാത്തു) വരുന്നവര്‍

പിശാചുക്കളില്‍നിന്ന് ചിലരെയും നാം അദ്ദേഹത്തിനു കീഴ്‌പെടുത്തിക്കൊടുത്തു. അവര്‍ അദ്ദേഹത്തിനുവേണ്ടി വെള്ളത്തില്‍മുങ്ങുമായിരുന്നു. കൂടാതെ മറ്റു പല ജോലികളും ചെയ്യുന്നവരുമായിരുന്നു. നാമാണവര്‍ക്ക് മേല്‍നോട്ടംവഹിച്ചിരുന്നത്.

തഫ്സീര്‍

۞ وَاَيُّوْبَ اِذْ نَادٰى رَبَّهٗٓ اَنِّيْ مَسَّنِيَ الضُّرُّ وَاَنْتَ اَرْحَمُ الرَّاحِمِيْنَ ۚ  ( الأنبياء: ٨٣ )

wa-ayyūba
وَأَيُّوبَ
അയ്യൂബിനെയും (ഓര്‍ക്കുക)
idh nādā
إِذْ نَادَىٰ
അദ്ദേഹം വിളിച്ച (പ്രാര്‍ത്ഥിച്ച)പ്പോള്‍
rabbahu
رَبَّهُۥٓ
തന്റെ രക്ഷിതാവിനെ
annī massaniya
أَنِّى مَسَّنِىَ
എനിക്കു ബാധിച്ചിരിക്കുന്നു എന്ന്
l-ḍuru
ٱلضُّرُّ
കഷ്ടപ്പാട്, വിഷമം, ഉപദ്രവം
wa-anta
وَأَنتَ
നീ, നീയാകട്ടെ
arḥamu
أَرْحَمُ
അധികം കരുണ ചെയ്യുന്നവനാണ്
l-rāḥimīna
ٱلرَّٰحِمِينَ
കരുണ ചെയ്യുന്നവരില്‍

അയ്യൂബ് തന്റെ നാഥനെ വിളിച്ച് പ്രാര്‍ഥിച്ച കാര്യം ഓര്‍ക്കുക: ''എന്നെ ദുരിതം ബാധിച്ചിരിക്കുന്നു. നീ കരുണയുള്ളവരിലേറ്റവും കരുണയുള്ളവനാണല്ലോ.''

തഫ്സീര്‍

فَاسْتَجَبْنَا لَهٗ فَكَشَفْنَا مَا بِهٖ مِنْ ضُرٍّ وَّاٰتَيْنٰهُ اَهْلَهٗ وَمِثْلَهُمْ مَّعَهُمْ رَحْمَةً مِّنْ عِنْدِنَا وَذِكْرٰى لِلْعٰبِدِيْنَ ۚ  ( الأنبياء: ٨٤ )

fa-is'tajabnā
فَٱسْتَجَبْنَا
അപ്പോള്‍ നാം ഉത്തരം നല്‍കി
lahu
لَهُۥ
അദ്ദേഹത്തിനു
fakashafnā
فَكَشَفْنَا
അങ്ങിനെ നാം അകറ്റി, നീക്കി, തുറവിയാക്കി
mā bihi
مَا بِهِۦ
അദ്ദേഹത്തിലുള്ളതിനെ
min ḍurrin
مِن ضُرٍّۖ
കഷ്ടപ്പാടായിട്ടു, വിഷമത്തില്‍പെട്ടതായി
waātaynāhu
وَءَاتَيْنَٰهُ
അദ്ദേഹത്തിനു നാം കൊടുക്കുകയും ചെയ്തു
ahlahu
أَهْلَهُۥ
തന്റെ വീട്ടുകാരെ, സ്വന്തക്കാരെ
wamith'lahum
وَمِثْلَهُم
അവരുടെ അത്രയും
maʿahum
مَّعَهُمْ
അവരോടൊപ്പം
raḥmatan
رَحْمَةً
കാരുണ്യമായിട്ട്
min ʿindinā
مِّنْ عِندِنَا
നമ്മുടെ പക്കല്‍നിന്നുള്ള
wadhik'rā
وَذِكْرَىٰ
ഉപദേശവും, സ്മരണയും
lil'ʿābidīna
لِلْعَٰبِدِينَ
ആരാധന ചെയ്യുന്നവര്‍ക്കു, ആരാധകന്‍മാര്‍ക്കു

അപ്പോള്‍ അദ്ദേഹത്തിനു നാം ഉത്തരമേകി. അദ്ദേഹത്തിനുണ്ടായിരുന്ന ദുരിതം ദൂരീകരിച്ചുകൊടുത്തു. അദ്ദേഹത്തിനു നാം തന്റെ കുടുംബത്തെ നല്‍കി. അവരോടൊപ്പം അത്രയും പേരെ വേറെയും കൊടുത്തു. നമ്മുടെ ഭാഗത്തുനിന്നുള്ള അനുഗ്രഹമായാണത്. വഴിപ്പെടുന്നവര്‍ക്ക് ഒരോര്‍മപ്പെടുത്തലും.

തഫ്സീര്‍

وَاِسْمٰعِيْلَ وَاِدْرِيْسَ وَذَا الْكِفْلِۗ كُلٌّ مِّنَ الصّٰبِرِيْنَ ۙ  ( الأنبياء: ٨٥ )

wa-is'māʿīla
وَإِسْمَٰعِيلَ
ഇസ്മാഈലിനെയും (ഓര്‍ക്കുക)
wa-id'rīsa
وَإِدْرِيسَ
ഇദ്-രീസിനെയും
wadhā l-kif'li
وَذَا ٱلْكِفْلِۖ
ദുല്‍കിഫ്‌ലിയെയും
kullun
كُلٌّ
എല്ലാവരും (ഓരോരുത്തരും)
mina l-ṣābirīna
مِّنَ ٱلصَّٰبِرِينَ
ക്ഷമാശീലന്‍മാരില്‍ പെട്ടവരാണ്

ഇസ്മാഈലിന്റെയും ഇദ്‌രീസിന്റെയും ദുല്‍കിഫ്‌ലിന്റെയും കാര്യവും ഓര്‍ക്കുക. അവരൊക്കെ ഏറെ ക്ഷമാലുക്കളായിരുന്നു.

തഫ്സീര്‍

وَاَدْخَلْنٰهُمْ فِيْ رَحْمَتِنَاۗ اِنَّهُمْ مِّنَ الصّٰلِحِيْنَ   ( الأنبياء: ٨٦ )

wa-adkhalnāhum
وَأَدْخَلْنَٰهُمْ
അവരെ നാം പ്രവേശിപ്പിക്കുക (ഉള്‍പ്പെടുത്തുക)യും ചെയ്തു
fī raḥmatinā
فِى رَحْمَتِنَآۖ
നമ്മുടെ കാരുണ്യത്തില്‍
innahum
إِنَّهُم
നിശ്ചയമായും അവര്‍
mina l-ṣāliḥīna
مِّنَ ٱلصَّٰلِحِينَ
സദ്‌വൃത്തന്‍മാരില്‍ (നല്ലജനങ്ങളില്‍) പെട്ടവരാണ്

അവരെയെല്ലാം നാം നമ്മുടെ അനുഗ്രഹത്തിലുള്‍പ്പെടുത്തി. അവരെല്ലാവരും സച്ചരിതരായിരുന്നു.

തഫ്സീര്‍

وَذَا النُّوْنِ اِذْ ذَّهَبَ مُغَاضِبًا فَظَنَّ اَنْ لَّنْ نَّقْدِرَ عَلَيْهِ فَنَادٰى فِى الظُّلُمٰتِ اَنْ لَّآ اِلٰهَ اِلَّآ اَنْتَ سُبْحٰنَكَ اِنِّيْ كُنْتُ مِنَ الظّٰلِمِيْنَ ۚ  ( الأنبياء: ٨٧ )

wadhā l-nūni
وَذَا ٱلنُّونِ
ദുന്നൂനിനെയും (ഓര്‍ക്കുക)
idh dhahaba
إِذ ذَّهَبَ
അതായതു അദ്ദേഹം പോയപ്പോള്‍
mughāḍiban
مُغَٰضِبًا
കോപിഷ്ഠനായിക്കൊണ്ടു (ദ്വേഷ്യഭാവത്തോടെ)
faẓanna
فَظَنَّ
അപ്പോള്‍ അദ്ദേഹം ധരിച്ചു (കരുതി)
an lan naqdira
أَن لَّن نَّقْدِرَ
നിശ്ചയമായും നാം കുടുസ്സാക്കുകയില്ല എന്നു
ʿalayhi
عَلَيْهِ
അദ്ദേഹത്തിന്റെമേല്‍
fanādā
فَنَادَىٰ
അങ്ങനെ അദ്ദേഹം വിളിച്ചു (പ്രാര്‍ത്ഥിച്ചു)
fī l-ẓulumāti
فِى ٱلظُّلُمَٰتِ
അന്ധകാരങ്ങളില്‍
an lā ilāha
أَن لَّآ إِلَٰهَ
ഒരു ഇലാഹും ഇല്ല എന്നു്
illā anta
إِلَّآ أَنتَ
നീയല്ലാതെ
sub'ḥānaka
سُبْحَٰنَكَ
നീയെത്രയോ പരിശുദ്ധന്‍
innī
إِنِّى
നിശ്ചയമായും ഞാന്‍
kuntu
كُنتُ
ഞാന്‍ ആയിരിക്കുന്നു
mina l-ẓālimīna
مِنَ ٱلظَّٰلِمِينَ
അക്രമികളില്‍പെട്ട (വന്‍)

ദുന്നൂന്‍ കുപിതനായി പോയ കാര്യം ഓര്‍ക്കുക: നാം പിടികൂടുകയില്ലെന്ന് അദ്ദേഹം കരുതി. അതിനാല്‍ കൂരിരുളുകളില്‍ വെച്ച് അദ്ദേഹം കേണപേക്ഷിച്ചു: ''നീയല്ലാതെ ദൈവമില്ല. നീയെത്ര പരിശുദ്ധന്‍! സംശയമില്ല; ഞാന്‍ അതിക്രമിയായിരിക്കുന്നു.''

തഫ്സീര്‍

فَاسْتَجَبْنَا لَهٗۙ وَنَجَّيْنٰهُ مِنَ الْغَمِّۗ وَكَذٰلِكَ نُـْۨجِى الْمُؤْمِنِيْنَ   ( الأنبياء: ٨٨ )

fa-is'tajabnā
فَٱسْتَجَبْنَا
അപ്പോള്‍ നാം ഉത്തരം നല്‍കി
lahu
لَهُۥ
അദ്ദേഹത്തിനു
wanajjaynāhu
وَنَجَّيْنَٰهُ
അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു
mina l-ghami
مِنَ ٱلْغَمِّۚ
ദുഃഖത്തില്‍നിന്നു, ആപത്തില്‍ നിന്നു
wakadhālika
وَكَذَٰلِكَ
അപ്രകാരം തന്നെ
nunjī
نُۨجِى
നാം രക്ഷിക്കും
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളെ

അന്നേരം നാം അദ്ദേഹത്തിന് ഉത്തരമേകി. അദ്ദേഹത്തെ ദുഃഖത്തില്‍നിന്നു മോചിപ്പിച്ചു. ഇവ്വിധം നാം സത്യവിശ്വാസികളെ രക്ഷപ്പെടുത്തുന്നു.

തഫ്സീര്‍

وَزَكَرِيَّآ اِذْ نَادٰى رَبَّهٗ رَبِّ لَا تَذَرْنِيْ فَرْدًا وَّاَنْتَ خَيْرُ الْوٰرِثِيْنَ ۚ  ( الأنبياء: ٨٩ )

wazakariyyā
وَزَكَرِيَّآ
സകരിയ്യായെയും (ഓര്‍ക്കുക)
idh nādā
إِذْ نَادَىٰ
അദ്ദേഹം വിളിച്ച (പ്രാര്‍ത്ഥിച്ച) സന്ദര്‍ഭം
rabbahu
رَبَّهُۥ
തന്റെ റബ്ബിനെ
rabbi
رَبِّ
റബ്ബേ, രക്ഷിതാവേ
lā tadharnī
لَا تَذَرْنِى
നീ എന്നെ വിട്ടുകളയരുതേ
fardan
فَرْدًا
ഒറ്റയായി
wa-anta
وَأَنتَ
നീ, നീയാകട്ടെ
khayru l-wārithīna
خَيْرُ ٱلْوَٰرِثِينَ
അനന്തരമെടുക്കുന്നുവരില്‍ ഉത്തമനാണ്

സകരിയ്യാ തന്റെ നാഥനെ വിളിച്ചുപ്രാര്‍ഥിച്ച കാര്യം ഓര്‍ക്കുക: ''എന്റെ നാഥാ, നീയെന്നെ ഒറ്റയാനായി വിടരുതേ. നീയാണല്ലോ അനന്തരമെടുക്കുന്നവരില്‍ അത്യുത്തമന്‍.''

തഫ്സീര്‍

فَاسْتَجَبْنَا لَهٗ ۖوَوَهَبْنَا لَهٗ يَحْيٰى وَاَصْلَحْنَا لَهٗ زَوْجَهٗۗ اِنَّهُمْ كَانُوْا يُسٰرِعُوْنَ فِى الْخَيْرٰتِ وَيَدْعُوْنَنَا رَغَبًا وَّرَهَبًاۗ وَكَانُوْا لَنَا خٰشِعِيْنَ   ( الأنبياء: ٩٠ )

fa-is'tajabnā
فَٱسْتَجَبْنَا
അപ്പോള്‍ നാം ഉത്തരം നല്‍കി
lahu
لَهُۥ
അദ്ദേഹത്തിനു
wawahabnā lahu
وَوَهَبْنَا لَهُۥ
അദ്ദേഹത്തിനു നാം പ്രദാനവും ചെയ്തു
yaḥyā
يَحْيَىٰ
യഹ്-യായെ
wa-aṣlaḥnā
وَأَصْلَحْنَا
നാം നന്നാക്കികൊടുക്കുകയും ചെയ്തു
lahu
لَهُۥ
അദ്ദേഹത്തിനു
zawjahu
زَوْجَهُۥٓۚ
തന്റെ ഭാര്യയെ
innahum
إِنَّهُمْ
നിശ്ചയമായും അവര്‍
kānū
كَانُوا۟
അവരായിരുന്നു
yusāriʿūna
يُسَٰرِعُونَ
ബദ്ധപ്പാടു (ധൃതി) കാണിച്ചിരുന്നു
fī l-khayrāti
فِى ٱلْخَيْرَٰتِ
സല്‍കാര്യങ്ങളില്‍
wayadʿūnanā
وَيَدْعُونَنَا
അവര്‍ നമ്മോടു പ്രാര്‍ത്ഥിക്കയും ചെയ്തിരുന്നു
raghaban
رَغَبًا
ആശിച്ചുകൊണ്ട്
warahaban
وَرَهَبًاۖ
പേടിച്ചുകൊണ്ടും
wakānū
وَكَانُوا۟
അവര്‍ ആയിരുന്നുതാനും
lanā
لَنَا
നമ്മോടു
khāshiʿīna
خَٰشِعِينَ
ഭക്തികാണിക്കുന്നവര്‍

അപ്പോള്‍ നാം അദ്ദേഹത്തിനുത്തരം നല്‍കി. യഹ്‌യായെ സമ്മാനമായി കൊടുത്തു. അദ്ദേഹത്തിന്റെ പത്‌നിയെ നാമതിന് പ്രാപ്തയാക്കി. തീര്‍ച്ചയായും അവര്‍ നല്ല കാര്യങ്ങളില്‍ ആവേശം കാണിക്കുന്നവരായിരുന്നു. പേടിയോടെയും പ്രതീക്ഷയോടെയും നമ്മോട് പ്രാര്‍ഥിക്കുന്നവരും താഴ്മ കാണിക്കുന്നവരുമായിരുന്നു.

തഫ്സീര്‍