Skip to main content

فَخَرَجَ مِنْهَا خَاۤىِٕفًا يَّتَرَقَّبُ ۖقَالَ رَبِّ نَجِّنِيْ مِنَ الْقَوْمِ الظّٰلِمِيْنَ ࣖ   ( القصص: ٢١ )

fakharaja
فَخَرَجَ
അപ്പോള്‍ അദ്ദേഹം പുറപ്പെട്ടുപോയി
min'hā
مِنْهَا
അവിടെനിന്നു
khāifan
خَآئِفًا
പേടിച്ചവനായി
yataraqqabu
يَتَرَقَّبُۖ
വീക്ഷിച്ചുകൊണ്ട്, പ്രതീക്ഷിച്ചുകൊണ്ട്
qāla
قَالَ
അദ്ദേഹം പറഞ്ഞു
rabbi
رَبِّ
റബ്ബേ
najjinī
نَجِّنِى
എന്നെ രക്ഷപ്പെടുത്തണേ
mina l-qawmi
مِنَ ٱلْقَوْمِ
ജനതയില്‍നിന്ന്
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളായ

അങ്ങനെ മൂസ പേടിയോടും കരുതലോടും കൂടി അവിടെനിന്ന് പുറപ്പെട്ടു. അദ്ദേഹം ഇങ്ങനെ പ്രാര്‍ഥിച്ചു: ''എന്റെ നാഥാ, അക്രമികളായ ഈ ജനതയില്‍ നിന്ന് നീയെന്നെ രക്ഷപ്പെടുത്തേണമേ.''

തഫ്സീര്‍

وَلَمَّا تَوَجَّهَ تِلْقَاۤءَ مَدْيَنَ قَالَ عَسٰى رَبِّيْٓ اَنْ يَّهْدِيَنِيْ سَوَاۤءَ السَّبِيْلِ   ( القصص: ٢٢ )

walammā tawajjaha
وَلَمَّا تَوَجَّهَ
അദ്ദേഹം തിരിഞ്ഞ (യാത്രതിരിച്ച)പ്പോള്‍
til'qāa madyana
تِلْقَآءَ مَدْيَنَ
മദ്‌യന്‍റെ നേരെ (ഭാഗത്തേക്ക്)
qāla
قَالَ
അദ്ദേഹം പറഞ്ഞു
ʿasā rabbī
عَسَىٰ رَبِّىٓ
എന്‍റെ റബ്ബ് ആയേക്കാം
an yahdiyanī
أَن يَهْدِيَنِى
എന്നെ നയിച്ച്‌ തന്നേക്കുമാറ്
sawāa l-sabīli
سَوَآءَ ٱلسَّبِيلِ
ശരിയായ മാര്‍ഗ്ഗത്തില്‍, ചൊവ്വായ വഴിക്ക്

മദ്‌യന്റെ നേരെ യാത്ര തിരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''എന്റെ നാഥന്‍ എന്നെ ശരിയായ വഴിയിലൂടെ നയിച്ചേക്കാം.''

തഫ്സീര്‍

وَلَمَّا وَرَدَ مَاۤءَ مَدْيَنَ وَجَدَ عَلَيْهِ اُمَّةً مِّنَ النَّاسِ يَسْقُوْنَ ەۖ وَوَجَدَ مِنْ دُوْنِهِمُ امْرَاَتَيْنِ تَذُوْدٰنِۚ قَالَ مَا خَطْبُكُمَا ۗقَالَتَا لَا نَسْقِيْ حَتّٰى يُصْدِرَ الرِّعَاۤءُ وَاَبُوْنَا شَيْخٌ كَبِيْرٌ  ( القصص: ٢٣ )

walammā warada
وَلَمَّا وَرَدَ
അദ്ദേഹം വന്നുചേര്‍ന്നപ്പോള്‍
māa madyana
مَآءَ مَدْيَنَ
മദ്‌യനിലെ വെള്ളത്തിങ്കല്‍
wajada ʿalayhi
وَجَدَ عَلَيْهِ
അതിനടുത്ത് അദ്ദേഹം കണ്ടെത്തി
ummatan
أُمَّةً
ഒരു സമൂഹത്തെ, ഒരു കൂട്ടം
mina l-nāsi
مِّنَ ٱلنَّاسِ
മനുഷ്യരില്‍നിന്ന്
yasqūna
يَسْقُونَ
അവര്‍ വെള്ളം കൊടുക്കുന്നതായി, കുടിപ്പിക്കുന്നതായി
wawajada
وَوَجَدَ
കണ്ടെത്തുകയും ചെയ്തു
min dūnihimu
مِن دُونِهِمُ
അവരുടെ ഇപ്പുറത്ത്, അവര്‍ക്കുപുറമെ
im'ra-atayni
ٱمْرَأَتَيْنِ
രണ്ടു സ്ത്രീകളെ
tadhūdāni
تَذُودَانِۖ
രണ്ടാളും തടഞ്ഞുകൊണ്ടിരിക്കുന്നതായി
qāla
قَالَ
അദ്ദേഹം പറഞ്ഞു
mā khaṭbukumā
مَا خَطْبُكُمَاۖ
നിങ്ങളുടെ കാര്യം (വിശേഷം) എന്താണ്
qālatā
قَالَتَا
അവര്‍ രണ്ടാളും പറഞ്ഞു
lā nasqī
لَا نَسْقِى
ഞങ്ങള്‍ വെള്ളം കൊടുക്കാറില്ല
ḥattā yuṣ'dira
حَتَّىٰ يُصْدِرَ
തിരിച്ചുകൊണ്ടു പോകുന്നതുവരെ
l-riʿāu
ٱلرِّعَآءُۖ
ഇടയന്‍മാര്‍
wa-abūnā
وَأَبُونَا
ഞങ്ങളുടെ പിതാവ്
shaykhun kabīrun
شَيْخٌ كَبِيرٌ
ഒരു വലിയ വൃദ്ധനാണ് (കാരണവരാണ്)

മദ്‌യനിലെ ജലാശയത്തിനടുത്തെത്തിയപ്പോള്‍ അവിടെ ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ ആടുകളെ വെള്ളം കുടിപ്പിക്കുന്നതുകണ്ടു. അവരില്‍ നിന്ന് വിട്ടുമാറി രണ്ടു സ്ത്രീകള്‍ ആടുകളെ തടഞ്ഞുനിര്‍ത്തുന്നതായും. അതിനാല്‍ അദ്ദേഹം ചോദിച്ചു: ''നിങ്ങളുടെ പ്രശ്‌നമെന്താണ്?'' അവരിരുവരും പറഞ്ഞു: ''ആ ഇടയന്മാര്‍ അവരുടെ ആടുകളെ തിരിച്ചുകൊണ്ടുപോകുംവരെ ഞങ്ങള്‍ക്ക് വെള്ളം കുടിപ്പിക്കാനാവില്ല. ഞങ്ങളുടെ പിതാവാണെങ്കില്‍ അവശനായ ഒരു വൃദ്ധനാണ്.''

തഫ്സീര്‍

فَسَقٰى لَهُمَا ثُمَّ تَوَلّٰىٓ اِلَى الظِّلِّ فَقَالَ رَبِّ اِنِّيْ لِمَآ اَنْزَلْتَ اِلَيَّ مِنْ خَيْرٍ فَقِيْرٌ   ( القصص: ٢٤ )

fasaqā
فَسَقَىٰ
അപ്പോള്‍ അദ്ദേഹം വെള്ളം കൊടുത്തു, കുടിപ്പിച്ചു
lahumā
لَهُمَا
അവര്‍ക്കു രണ്ടാള്‍ക്കുവേണ്ടി
thumma tawallā
ثُمَّ تَوَلَّىٰٓ
പിന്നെ അദ്ദേഹം മാറിനിന്നു, തിരിഞ്ഞുപോയി
ilā l-ẓili
إِلَى ٱلظِّلِّ
തണലിലേക്കു
faqāla
فَقَالَ
എന്നിട്ടു പറഞ്ഞു
rabbi
رَبِّ
എന്‍റെ റബ്ബേ
innī
إِنِّى
നിശ്ചയമായും ഞാന്‍
limā anzalta
لِمَآ أَنزَلْتَ
നീ ഇറക്കിത്തരുന്നതിനു
ilayya
إِلَىَّ
എനിക്ക്, എന്‍റെ നേരെ
min khayrin
مِنْ خَيْرٍ
നന്‍മയായിട്ടു, ഗുണമായ വല്ലതും
faqīrun
فَقِيرٌ
ആവശ്യക്കാരനാണ്

അപ്പോള്‍ അദ്ദേഹം അവര്‍ക്കുവേണ്ടി അവയെ വെള്ളം കുടിപ്പിച്ചു. പിന്നീട് ഒരു തണലില്‍ ചെന്നിരുന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു: ''എന്റെ നാഥാ, നീയെനിക്കിറക്കിത്തന്ന ഏതൊരു നന്മക്കും ഏറെ ആവശ്യമുള്ളവനാണ് ഞാന്‍.''

തഫ്സീര്‍

فَجَاۤءَتْهُ اِحْدٰىهُمَا تَمْشِيْ عَلَى اسْتِحْيَاۤءٍ ۖقَالَتْ اِنَّ اَبِيْ يَدْعُوْكَ لِيَجْزِيَكَ اَجْرَ مَا سَقَيْتَ لَنَاۗ فَلَمَّا جَاۤءَهٗ وَقَصَّ عَلَيْهِ الْقَصَصَۙ قَالَ لَا تَخَفْۗ نَجَوْتَ مِنَ الْقَوْمِ الظّٰلِمِيْنَ   ( القصص: ٢٥ )

fajāathu
فَجَآءَتْهُ
അപ്പോള്‍ (അങ്ങനെയിരിക്കെ) അദ്ദേഹത്തിനടുത്തു വന്നു
iḥ'dāhumā
إِحْدَىٰهُمَا
ആ രണ്ടില്‍ ഒരുവള്‍
tamshī
تَمْشِى
നടന്നുകൊണ്ട്
ʿalā is'tiḥ'yāin
عَلَى ٱسْتِحْيَآءٍ
ലജ്ജയോടെ, സങ്കോചപ്പെട്ടുകൊണ്ട്‌
qālat
قَالَتْ
അവള്‍ പറഞ്ഞു
inna abī
إِنَّ أَبِى
നിശ്ചയമായും എന്‍റെ പിതാവ്, ബാപ്പ
yadʿūka
يَدْعُوكَ
താങ്കളെ ക്ഷണിക്കുന്നു, വിളിക്കുന്നു
liyajziyaka
لِيَجْزِيَكَ
താങ്കള്‍ക്കു പ്രതിഫലം നല്‍കുവാനായി
ajra
أَجْرَ
കൂലി, പ്രതിഫലം
mā saqayta
مَا سَقَيْتَ
താങ്കള്‍ വെള്ളം കൊടുത്തതിന്‍റെ
lanā
لَنَاۚ
ഞങ്ങള്‍ക്കുവേണ്ടി
falammā jāahu
فَلَمَّا جَآءَهُۥ
അങ്ങനെ അദ്ദേഹത്തിനടുക്കല്‍ വന്നപ്പോള്‍
waqaṣṣa ʿalayhi
وَقَصَّ عَلَيْهِ
അദ്ദേഹത്തിനു വിവരിച്ചുകൊടുക്കയും
l-qaṣaṣa
ٱلْقَصَصَ
കഥ, വിവരം
qāla
قَالَ
അദ്ദേഹം പറഞ്ഞു
lā takhaf
لَا تَخَفْۖ
ഭയപ്പെടേണ്ട, പേടിക്കേ ണ്ട
najawta
نَجَوْتَ
താന്‍ രക്ഷപ്പെട്ടിരിക്കുന്നു
mina l-qawmi
مِنَ ٱلْقَوْمِ
ജനതയില്‍നിന്നു
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളായ

അപ്പോള്‍ ആ രണ്ടു സ്ത്രീകളിലൊരുവള്‍ ലജ്ജയോടെ അദ്ദേഹത്തെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: ''താങ്കള്‍ ഞങ്ങള്‍ക്കുവേണ്ടി വെള്ളം കുടിപ്പിച്ചു. അതിനുള്ള പ്രതിഫലം തരാനായി താങ്കളെ എന്റെ പിതാവ് വിളിക്കുന്നുണ്ട്.'' അങ്ങനെ മൂസ അദ്ദേഹത്തിന്റെ അടുത്തെത്തി, തന്റെ കഥകളൊക്കെയും വിവരിച്ചുകൊടുത്തു. അതുകേട്ട് ആ വൃദ്ധന്‍ പറഞ്ഞു: ''പേടിക്കേണ്ട. അക്രമികളില്‍നിന്ന് താങ്കള്‍ രക്ഷപ്പെട്ടുകഴിഞ്ഞു.''

തഫ്സീര്‍

قَالَتْ اِحْدٰىهُمَا يٰٓاَبَتِ اسْتَأْجِرْهُ ۖاِنَّ خَيْرَ مَنِ اسْتَأْجَرْتَ الْقَوِيُّ الْاَمِيْنُ   ( القصص: ٢٦ )

qālat iḥ'dāhumā
قَالَتْ إِحْدَىٰهُمَا
അവര്‍ രണ്ടില്‍ ഒരുവള്‍ പറഞ്ഞു
yāabati
يَٰٓأَبَتِ
എന്‍റെ ബാപ്പാ, പിതാവേ
is'tajir'hu
ٱسْتَـْٔجِرْهُۖ
ഇദ്ദേഹത്തെ കൂലിക്കു വിളിക്കുക, കൂലിവേലക്കു വെക്കുക
inna khayra
إِنَّ خَيْرَ
നിശ്ചയമായും നല്ലവന്‍, ഉത്തമന്‍
mani is'tajarta
مَنِ ٱسْتَـْٔجَرْتَ
നിങ്ങള്‍ കൂലിക്കു വിളിക്കുന്നവരില്‍
l-qawiyu
ٱلْقَوِىُّ
ശക്തിമാനാണ്, കഴിവുള്ളവനാണ്‌
l-amīnu
ٱلْأَمِينُ
വിശ്വസ്തനായ, വിശ്വസ്തനാണ്

ആ രണ്ടു സ്ത്രീകളിലൊരുവള്‍ പറഞ്ഞു: ''പിതാവേ, അങ്ങ് ഇദ്ദേഹത്തെ നമ്മുടെ ജോലിക്കാരനാക്കിയാലും. തീര്‍ച്ചയായും അങ്ങ്‌ജോലിക്കാരായി നിശ്ചയിച്ചിരിക്കുന്നവരില്‍ ഏറ്റവും നല്ലവന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനാണ്.''

തഫ്സീര്‍

قَالَ اِنِّيْٓ اُرِيْدُ اَنْ اُنْكِحَكَ اِحْدَى ابْنَتَيَّ هٰتَيْنِ عَلٰٓى اَنْ تَأْجُرَنِيْ ثَمٰنِيَ حِجَجٍۚ فَاِنْ اَتْمَمْتَ عَشْرًا فَمِنْ عِنْدِكَۚ وَمَآ اُرِيْدُ اَنْ اَشُقَّ عَلَيْكَۗ سَتَجِدُنِيْٓ اِنْ شَاۤءَ اللّٰهُ مِنَ الصّٰلِحِيْنَ   ( القصص: ٢٧ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
innī
إِنِّىٓ
നിശ്ചയമായും ഞാന്‍
urīdu
أُرِيدُ
ഞാന്‍ ഉദ്ദേശിക്കുന്നു
an unkiḥaka
أَنْ أُنكِحَكَ
താങ്കള്‍ക്കു വിവാഹം ചെയ്തുതരുവാന്‍
iḥ'dā ib'natayya
إِحْدَى ٱبْنَتَىَّ
എന്‍റെ രണ്ടു പെണ്‍മക്കളില്‍ ഒരുവളെ
hātayni
هَٰتَيْنِ
ഈരണ്ട്
ʿalā an tajuranī
عَلَىٰٓ أَن تَأْجُرَنِى
താങ്കളെനിക്കു കൂലിവേല ചെയ്യുന്നതിന്‍റെ പേരില്‍ (നിശ്ചയത്തോടെ)
thamāniya ḥijajin
ثَمَٰنِىَ حِجَجٍۖ
എട്ടു വര്‍ഷം
fa-in atmamta
فَإِنْ أَتْمَمْتَ
എനി താന്‍ പൂര്‍ത്തിയാക്കിയാല്‍
ʿashran
عَشْرًا
പത്തു (കൊല്ലം)
famin ʿindika
فَمِنْ عِندِكَۖ
എന്നാല്‍ (അതു) തന്‍റെ പക്കല്‍ നിന്നാണ് (തന്‍റെ വകയാണ്)
wamā urīdu
وَمَآ أُرِيدُ
ഞാന്‍ ഉദ്ദേശിക്കുന്നില്ല
an ashuqqa
أَنْ أَشُقَّ
ഞാന്‍ ബുദ്ധിമു ട്ടുണ്ടാക്കാന്‍, വിഷമമുണ്ടാക്കാന്‍
ʿalayka
عَلَيْكَۚ
താങ്കളുടെമേല്‍
satajidunī
سَتَجِدُنِىٓ
എന്നെ താങ്കള്‍ക്കു കാണാം, കണ്ടെത്താം
in shāa l-lahu
إِن شَآءَ ٱللَّهُ
അല്ലാഹു ഉദ്ദേശിച്ചാല്‍
mina l-ṣāliḥīna
مِنَ ٱلصَّٰلِحِينَ
സദ്‌വൃത്തന്‍മാരുടെ കൂട്ടത്തില്‍, നല്ലവരില്‍ പെട്ട(വനായി)

വൃദ്ധന്‍ പറഞ്ഞു: ''എന്റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരുവളെ നിനക്കു വിവാഹം ചെയ്തുതരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. അതിനുള്ള വ്യവസ്ഥയിതാണ്: എട്ടു കൊല്ലം നീയെനിക്ക് പണിയെടുക്കണം. അഥവാ പത്തുകൊല്ലം പൂര്‍ത്തിയാക്കുകയാണെങ്കില്‍ അതു നിന്റെയിഷ്ടം. ഞാന്‍ നിന്നെ ഒട്ടും കഷ്ടപ്പെടുത്താനുദ്ദേശിക്കുന്നില്ല. ഞാന്‍ നല്ലവനാണെന്ന് നിനക്കു കണ്ടറിയാം. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍!''

തഫ്സീര്‍

قَالَ ذٰلِكَ بَيْنِيْ وَبَيْنَكَۗ اَيَّمَا الْاَجَلَيْنِ قَضَيْتُ فَلَا عُدْوَانَ عَلَيَّۗ وَاللّٰهُ عَلٰى مَا نَقُوْلُ وَكِيْلٌ ࣖ  ( القصص: ٢٨ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
dhālika
ذَٰلِكَ
അതു
baynī wabaynaka
بَيْنِى وَبَيْنَكَۖ
എന്‍റെയും താങ്കളുടെയും ഇടയിലുള്ളതത്രെ (നമ്മുടെ നിശ്ചയമാണ്)
ayyamā l-ajalayni
أَيَّمَا ٱلْأَجَلَيْنِ
രണ്ടു കാലാവധികളില്‍ ഏതൊന്നും
qaḍaytu
قَضَيْتُ
ഞാന്‍ നിര്‍വ്വഹിക്കുന്നതായാല്‍, തീര്‍ത്താല്‍
falā ʿud'wāna
فَلَا عُدْوَٰنَ
ഒരതിക്രമവും ഇല്ല (ഉണ്ടായിക്കൂടാ)
ʿalayya
عَلَىَّۖ
എന്‍റെ മേല്‍
wal-lahu
وَٱللَّهُ
അല്ലാഹു
ʿalā mā naqūlu
عَلَىٰ مَا نَقُولُ
നാം പറയുന്നതിന്‍റെ മേല്‍, പറയുന്നതിനു
wakīlun
وَكِيلٌ
സാക്ഷ്യം വഹിക്കുന്നവനാണ്

മൂസ പറഞ്ഞു: ''നമുക്കിടയിലുള്ള വ്യവസ്ഥ അതുതന്നെ. രണ്ട് അവധികളില്‍ ഏതു പൂര്‍ത്തീകരിച്ചാലും പിന്നെ എനിക്ക് വിഷമമരുത്. നാം ഇപ്പറയുന്നതിന് അല്ലാഹു സാക്ഷി.''

തഫ്സീര്‍

۞ فَلَمَّا قَضٰى مُوْسَى الْاَجَلَ وَسَارَ بِاَهْلِهٖٓ اٰنَسَ مِنْ جَانِبِ الطُّوْرِ نَارًاۗ قَالَ لِاَهْلِهِ امْكُثُوْٓا اِنِّيْٓ اٰنَسْتُ نَارًا لَّعَلِّيْٓ اٰتِيْكُمْ مِّنْهَا بِخَبَرٍ اَوْ جَذْوَةٍ مِّنَ النَّارِ لَعَلَّكُمْ تَصْطَلُوْنَ  ( القصص: ٢٩ )

falammā qaḍā
فَلَمَّا قَضَىٰ
എന്നിട്ട് നിര്‍വ്വഹിച്ചപ്പോള്‍
mūsā
مُوسَى
മൂസാ
l-ajala
ٱلْأَجَلَ
കാലാവധി
wasāra
وَسَارَ
നടക്കുക (പോകുക)യും
bi-ahlihi
بِأَهْلِهِۦٓ
തന്‍റെ വീട്ടുകാരുമായി, കുടുംബസമേതം
ānasa
ءَانَسَ
അദ്ദേഹം ദര്‍ശിച്ചു, കണ്ടു സന്തോഷിച്ചു
min jānibi l-ṭūri
مِن جَانِبِ ٱلطُّورِ
'ത്വൂറി'ന്‍റെ ഭാഗത്തുനിന്നു
nāran
نَارًا
ഒരു തീ, അഗ്നി
qāla li-ahlihi
قَالَ لِأَهْلِهِ
അദ്ദേഹം തന്‍റെ വീട്ടുകാരോടു പറഞ്ഞു
um'kuthū
ٱمْكُثُوٓا۟
നിങ്ങള്‍ നില്‍ക്കുവിന്‍ (താമസിക്കിന്‍) തങ്ങുവിന്‍
innī ānastu
إِنِّىٓ ءَانَسْتُ
ഞാന്‍ കണ്ടിരിക്കുന്നു
nāran
نَارًا
ഒരു തീ
laʿallī ātīkum
لَّعَلِّىٓ ءَاتِيكُم
ഞാന്‍ നിങ്ങള്‍ക്കു വന്നേക്കാം
min'hā
مِّنْهَا
അതില്‍നിന്നു
bikhabarin
بِخَبَرٍ
വല്ല വര്‍ത്തമാനവും കൊണ്ട്
aw jadhwatin
أَوْ جَذْوَةٍ
അല്ലെങ്കില്‍ ഒരു കനല്‍ (കൊള്ളി)
mina l-nāri
مِّنَ ٱلنَّارِ
തീയില്‍നിന്നുള്ള
laʿallakum taṣṭalūna
لَعَلَّكُمْ تَصْطَلُونَ
നിങ്ങള്‍ക്കു തീ കായാം, തീ കായുവാന്‍ വേണ്ടി

അങ്ങനെ മൂസ ആ അവധി പൂര്‍ത്തിയാക്കി. പിന്നെ തന്റെ കുടുംബത്തെയും കൂട്ടി യാത്ര തിരിച്ചു. അപ്പോള്‍ ആ മലയുടെ ഭാഗത്തുനിന്ന് അദ്ദേഹം തീ കണ്ടു. മൂസ തന്റെ കുടുംബത്തോടു പറഞ്ഞു: ''നില്‍ക്കൂ. ഞാന്‍ ഒരു തീ കാണുന്നുണ്ട്. അവിടെ നിന്നു വല്ല വിവരവുമായി വരാം. അല്ലെങ്കില്‍ നിങ്ങള്‍ക്കൊരു തീക്കൊള്ളി കൊണ്ടുവന്നുതരാം. നിങ്ങള്‍ക്കു തീ കായാമല്ലോ.''

തഫ്സീര്‍

فَلَمَّآ اَتٰىهَا نُوْدِيَ مِنْ شَاطِئِ الْوَادِ الْاَيْمَنِ فِى الْبُقْعَةِ الْمُبٰرَكَةِ مِنَ الشَّجَرَةِ اَنْ يّٰمُوْسٰٓى اِنِّيْٓ اَنَا اللّٰهُ رَبُّ الْعٰلَمِيْنَ ۙ  ( القصص: ٣٠ )

falammā atāhā
فَلَمَّآ أَتَىٰهَا
അങ്ങനെ അതിനടുക്കല്‍ ചെന്നപ്പോള്‍
nūdiya
نُودِىَ
അദ്ദേഹം വിളിക്കപ്പെട്ടു (വിളിച്ചുപറ യപ്പെട്ടു)
min shāṭi-i l-wādi
مِن شَٰطِئِ ٱلْوَادِ
താഴ്‌വരയുടെ തീരത്തുനിന്നു, ഓരത്തുനിന്നു
l-aymani
ٱلْأَيْمَنِ
വലത്തേ
fī l-buq'ʿati
فِى ٱلْبُقْعَةِ
പ്രദേശത്തിലുള്ള, സ്ഥലത്തിലുള്ള
l-mubārakati
ٱلْمُبَٰرَكَةِ
അനുഗ്രഹീതമായ, ആശിര്‍വദിക്കപ്പെട്ട
mina l-shajarati
مِنَ ٱلشَّجَرَةِ
വൃക്ഷത്തില്‍ നിന്നു
an yāmūsā
أَن يَٰمُوسَىٰٓ
ഹേ മൂസാ എന്ന്
innī
إِنِّىٓ
നിശ്ചയമായും ഞാന്‍
anā l-lahu
أَنَا ٱللَّهُ
ഞാന്‍ അല്ലാഹുവ ത്രെ
rabbu l-ʿālamīna
رَبُّ ٱلْعَٰلَمِينَ
ലോകരുടെ രക്ഷിതാവായ

അങ്ങനെ അദ്ദേഹം അതിനടുത്തെത്തി. അപ്പോള്‍ അനുഗൃഹീതമായ ആ പ്രദേശത്തെ താഴ്‌വരയുടെ വലതുവശത്തെ വൃക്ഷത്തില്‍നിന്ന് ഒരശരീരിയുണ്ടായി. ''മൂസാ, സംശയം വേണ്ട; ഞാനാണ് അല്ലാഹു. സര്‍വലോകസംരക്ഷകന്‍.

തഫ്സീര്‍