Skip to main content

وَمَا كَانَ لِنَبِيٍّ اَنْ يَّغُلَّ ۗوَمَنْ يَّغْلُلْ يَأْتِ بِمَا غَلَّ يَوْمَ الْقِيٰمَةِ ۚ ثُمَّ تُوَفّٰى كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُوْنَ  ( آل عمران: ١٦١ )

wamā kāna
وَمَا كَانَ
ഉണ്ടാകയില്ല, പാടില്ല, ഉണ്ടാകാവതല്ല
linabiyyin
لِنَبِىٍّ
ഒരു നബിക്കും
an yaghulla
أَن يَغُلَّۚ
അദ്ദേഹം വഞ്ചിച്ചെടുക്കല്‍
waman yaghlul
وَمَن يَغْلُلْ
ആര്‍ വഞ്ചിച്ചെടുക്കുന്നുവോ
yati
يَأْتِ
അവന്‍ വരും
bimā ghalla
بِمَا غَلَّ
അവന്‍ വഞ്ചിച്ചെടുത്തതുമായി
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِۚ
ക്വിയാമത്ത് നാളില്‍
thumma tuwaffā
ثُمَّ تُوَفَّىٰ
പിന്നീട് നിറവേറ്റിക്കൊടുക്കപ്പെടും, പൂര്‍ണമായി നല്‍കപ്പെടും
kullu nafsin
كُلُّ نَفْسٍ
എല്ലാ ആത്മാവിനും, ആള്‍ക്കും, വ്യക്തിക്കും
mā kasabat
مَّا كَسَبَتْ
അത് സമ്പാദിച്ചത്
wahum
وَهُمْ
അവരാകട്ടെ
lā yuẓ'lamūna
لَا يُظْلَمُونَ
അക്രമി [അനീതി]ക്കപ്പെടുകയില്‍

വഞ്ചന നടത്തുകയെന്നത് ഒരു പ്രവാചകനില്‍നിന്നുമുണ്ടാവില്ല. ആരെങ്കിലും വല്ലതും വഞ്ചിച്ചെടുത്താല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അയാള്‍ തന്റെ ചതിക്കെട്ടുമായാണ് ദൈവസന്നിധിയിലെത്തുക. പിന്നീട് എല്ലാ ഓരോരുത്തര്‍ക്കും താന്‍ നേടിയതിന്റെ ഫലം പൂര്‍ണമായി നല്‍കും. ആരോടും ഒരനീതിയും കാണിക്കുകയില്ല.

തഫ്സീര്‍

اَفَمَنِ اتَّبَعَ رِضْوَانَ اللّٰهِ كَمَنْۢ بَاۤءَ بِسَخَطٍ مِّنَ اللّٰهِ وَمَأْوٰىهُ جَهَنَّمُ ۗ وَبِئْسَ الْمَصِيْرُ   ( آل عمران: ١٦٢ )

afamani
أَفَمَنِ
അപ്പോള്‍ (എന്നാല്‍) യാതൊരുവനോ
ittabaʿa
ٱتَّبَعَ
പിന്‍പറ്റിയ
riḍ'wāna l-lahi
رِضْوَٰنَ ٱللَّهِ
അല്ലാഹുവിന്‍റെ പ്രീതിയെ
kaman bāa
كَمَنۢ بَآءَ
മടങ്ങിയ(നേടിയ)വനെപ്പോലെ
bisakhaṭin
بِسَخَطٍ
ക്രോധവുമായി
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവില്‍ നിന്ന്
wamawāhu
وَمَأْوَىٰهُ
അവന്‍റെ സങ്കേതസ്ഥാനമാകട്ടെ, പ്രാപ്യസ്ഥാനം
jahannamu
جَهَنَّمُۚ
ജഹന്നമാകുന്നു
wabi'sa
وَبِئْسَ
എത്രയോ ചീത്ത
l-maṣīru
ٱلْمَصِيرُ
(ആ) പര്യവസാന സ്ഥലം, ചെന്നു ചേരുന്ന സ്ഥാനം

അല്ലാഹുവിന്റെ പ്രീതി പിന്തുടര്‍ന്നവന്‍ ദൈവകോപവുമായി മടങ്ങിവന്നവനെപ്പോലെയാണോ? അവന്റെ താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം!

തഫ്സീര്‍

هُمْ دَرَجٰتٌ عِنْدَ اللّٰهِ ۗ وَاللّٰهُ بَصِيْرٌ ۢبِمَا يَعْمَلُوْنَ   ( آل عمران: ١٦٣ )

hum darajātun
هُمْ دَرَجَٰتٌ
പല പദവികളാണ്, പടികളാകുന്നു
ʿinda l-lahi
عِندَ ٱللَّهِۗ
അല്ലാഹുവിന്‍റെ അടുക്കല്‍
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
baṣīrun
بَصِيرٌۢ
കണ്ടറിയുന്നവനാണ്
bimā yaʿmalūna
بِمَا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

അവര്‍ അല്ലാഹുവിന്റെ അടുത്ത് ഉന്നത പദവികളിലാണ്. അവര്‍ ചെയ്യുന്നതൊക്കെ കണ്ടറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

لَقَدْ مَنَّ اللّٰهُ عَلَى الْمُؤْمِنِيْنَ اِذْ بَعَثَ فِيْهِمْ رَسُوْلًا مِّنْ اَنْفُسِهِمْ يَتْلُوْا عَلَيْهِمْ اٰيٰتِهٖ وَيُزَكِّيْهِمْ وَيُعَلِّمُهُمُ الْكِتٰبَ وَالْحِكْمَةَۚ وَاِنْ كَانُوْا مِنْ قَبْلُ لَفِيْ ضَلٰلٍ مُّبِيْنٍ   ( آل عمران: ١٦٤ )

laqad
لَقَدْ
തീര്‍ച്ചയായും ഉണ്ട്
manna l-lahu
مَنَّ ٱللَّهُ
അല്ലാഹു ദാക്ഷിണ്യം (കനപ്പെട്ട അനുഗ്രഹം) ചെയ്തി(ട്ടുണ്ട്)
ʿalā l-mu'minīna
عَلَى ٱلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക്
idh baʿatha
إِذْ بَعَثَ
അവന്‍ അയച്ചതിനാല്‍, നിയോഗിച്ച സ്ഥിതിക്ക്
fīhim
فِيهِمْ
അവരില്‍
rasūlan
رَسُولًا
ഒരു ദൂതനെ
min anfusihim
مِّنْ أَنفُسِهِمْ
അവരില്‍നിന്ന് തന്നെ, അവരുടെ സ്വന്തങ്ങളില്‍ നിന്നായി
yatlū ʿalayhim
يَتْلُوا۟ عَلَيْهِمْ
അവര്‍ക്ക് അദ്ദേഹം ഓതിക്കൊടുക്കും
āyātihi
ءَايَٰتِهِۦ
അവന്‍റെ ആയത്തുകളെ
wayuzakkīhim
وَيُزَكِّيهِمْ
അവരെ സംസ്‌കരിക്കുകയും ചെയ്യും
wayuʿallimuhumu
وَيُعَلِّمُهُمُ
അവരെ പഠിപ്പിക്കുകയും
l-kitāba
ٱلْكِتَٰبَ
(വേദ)ഗ്രന്ഥം
wal-ḥik'mata
وَٱلْحِكْمَةَ
വിജ്ഞാനവും
wa-in kānū
وَإِن كَانُوا۟
നിശ്ചയമായും അവരായിരുന്നു
min qablu
مِن قَبْلُ
മുമ്പ്, മുമ്പ് മുതല്‍ക്കേ
lafī ḍalālin
لَفِى ضَلَٰلٍ
വഴിപിഴവില്‍ തന്നെ
mubīnin
مُّبِينٍ
വ്യക്തമായ, പ്രത്യക്ഷമായ

തങ്ങളില്‍നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചതിലൂടെ സത്യവിശ്വാസികളെ അല്ലാഹു അതിയായി അനുഗ്രഹിച്ചിരിക്കുന്നു. അദ്ദേഹം അവരെ അല്ലാഹുവിന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്നു. അവരെ സംസ്‌കരിച്ചെടുക്കുന്നു. വേദപുസ്തകവും യുക്തിജ്ഞാനവും പഠിപ്പിക്കുന്നു. അവരോ, അതിനു മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു.

തഫ്സീര്‍

اَوَلَمَّآ اَصَابَتْكُمْ مُّصِيْبَةٌ قَدْ اَصَبْتُمْ مِّثْلَيْهَاۙ قُلْتُمْ اَنّٰى هٰذَا ۗ قُلْ هُوَ مِنْ عِنْدِ اَنْفُسِكُمْ ۗ اِنَّ اللّٰهَ عَلٰى كُلِّ شَيْءٍ قَدِيْرٌ   ( آل عمران: ١٦٥ )

awalammā aṣābatkum
أَوَلَمَّآ أَصَٰبَتْكُم
നിങ്ങള്‍ക്ക് ബാധിച്ചപ്പോഴേക്കോ, ബാധിച്ച പ്പോഴോ
muṣībatun
مُّصِيبَةٌ
ഒരു ബാധ (വിപത്ത്)
qad aṣabtum
قَدْ أَصَبْتُم
നിങ്ങള്‍ക്ക് ബാധിപ്പിച്ചിട്ടുണ്ട്
mith'layhā
مِّثْلَيْهَا
അതിന്‍റെ രണ്ടത്ര (ഇരട്ടി)
qul'tum
قُلْتُمْ
നിങ്ങള്‍ പറയുകയോ, പറഞ്ഞു(വോ)
annā hādhā
أَنَّىٰ هَٰذَاۖ
ഇതെങ്ങിനെയാണ്
qul huwa
قُلْ هُوَ
നീ പറയുക അത്
min ʿindi
مِنْ عِندِ
അടുക്കല്‍ നിന്നാണ്
anfusikum
أَنفُسِكُمْۗ
നിങ്ങളുടെ തന്നെ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
qadīrun
قَدِيرٌ
കഴിവുള്ളവനാണ്

നിങ്ങളെ ഒരു വിപത്ത് ബാധിച്ചപ്പോഴേക്കും 'ഇതെങ്ങനെ സംഭവിച്ചു'വെന്ന് നിങ്ങള്‍ ചോദിക്കുന്നു. എന്നാല്‍ ഇതിന്റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്കേല്‍പിച്ചിട്ടുണ്ട്. പറയുക: ''ഇത് നിങ്ങളുടെ ഭാഗത്തുനിന്നുതന്നെ സംഭവിച്ചതാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.''

തഫ്സീര്‍

وَمَآ اَصَابَكُمْ يَوْمَ الْتَقَى الْجَمْعٰنِ فَبِاِذْنِ اللّٰهِ وَلِيَعْلَمَ الْمُؤْمِنِيْنَۙ  ( آل عمران: ١٦٦ )

wamā aṣābakum
وَمَآ أَصَٰبَكُمْ
നിങ്ങള്‍ക്ക് ബാധിച്ചത്
yawma l-taqā
يَوْمَ ٱلْتَقَى
കണ്ടുമുട്ടിയ ദിവസം
l-jamʿāni
ٱلْجَمْعَانِ
രണ്ട് സംഘങ്ങള്‍
fabi-idh'ni l-lahi
فَبِإِذْنِ ٱللَّهِ
അല്ലാഹുവിന്‍റെ സമ്മതം കൊണ്ടാണ്
waliyaʿlama
وَلِيَعْلَمَ
അവന്‍ അറിയുവാന്‍ വേണ്ടിയും
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളെ

രണ്ടു വിഭാഗം ഏറ്റുമുട്ടിയ ദിവസം നിങ്ങളെ ബാധിച്ച വിപത്ത് ദൈവഹിതമനുസരിച്ചു തന്നെയാണ്. നിങ്ങളിലെ യഥാര്‍ഥ വിശ്വാസികളാരെന്ന് വേര്‍തിരിച്ചറിയാന്‍ വേണ്ടിയാണത്.

തഫ്സീര്‍

وَلِيَعْلَمَ الَّذِيْنَ نَافَقُوْا ۖوَقِيْلَ لَهُمْ تَعَالَوْا قَاتِلُوْا فِيْ سَبِيْلِ اللّٰهِ اَوِ ادْفَعُوْا ۗ قَالُوْا لَوْ نَعْلَمُ قِتَالًا لَّاتَّبَعْنٰكُمْ ۗ هُمْ لِلْكُفْرِ يَوْمَىِٕذٍ اَقْرَبُ مِنْهُمْ لِلْاِيْمَانِ ۚ يَقُوْلُوْنَ بِاَفْوَاهِهِمْ مَّا لَيْسَ فِيْ قُلُوْبِهِمْ ۗ وَاللّٰهُ اَعْلَمُ بِمَا يَكْتُمُوْنَۚ  ( آل عمران: ١٦٧ )

waliyaʿlama
وَلِيَعْلَمَ
അവന്‍ അറിയുവാനും
alladhīna nāfaqū
ٱلَّذِينَ نَافَقُوا۟ۚ
കാപട്യം കാണിച്ചവരെ
waqīla
وَقِيلَ
പറയപ്പെട്ടു
lahum
لَهُمْ
അവരോട്
taʿālaw
تَعَالَوْا۟
നിങ്ങള്‍ വരുവിന്‍
qātilū
قَٰتِلُوا۟
യുദ്ധം ചെയ്യുവിന്‍
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍
awi id'faʿū
أَوِ ٱدْفَعُوا۟ۖ
അല്ലെങ്കില്‍ തടുക്കു (ചെറുക്കു)വിന്‍
qālū
قَالُوا۟
അവര്‍ പറഞ്ഞു
law naʿlamu
لَوْ نَعْلَمُ
ഞങ്ങള്‍ക്കറിയുന്നപക്ഷം
qitālan
قِتَالًا
ഒരു യുദ്ധത്തെ
la-ittabaʿnākum
لَّٱتَّبَعْنَٰكُمْۗ
ഞങ്ങള്‍ നിങ്ങളെ പിന്‍തുടരുകതന്നെ ചെയ്യുമായിരുന്നു
hum
هُمْ
അവര്‍
lil'kuf'ri
لِلْكُفْرِ
അവിശ്വാസത്തോട്
yawma-idhin
يَوْمَئِذٍ
അന്നത്തെ ദിവസം
aqrabu
أَقْرَبُ
ഏറ്റം (അധികം) അടുത്തവരാണ്
min'hum
مِنْهُمْ
അവരെ (അവര്‍ അടുത്തതിനെ)ക്കാള്‍
lil'īmāni
لِلْإِيمَٰنِۚ
സത്യവിശ്വാസത്തോട്
yaqūlūna
يَقُولُونَ
അവര്‍ പറയുന്നു
bi-afwāhihim
بِأَفْوَٰهِهِم
അവരുടെ വായകള്‍കൊണ്ട്
mā laysa
مَّا لَيْسَ
ഇല്ലാത്തത്
fī qulūbihim
فِى قُلُوبِهِمْۗ
തങ്ങളുടെ ഹൃദയങ്ങളില്‍
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
aʿlamu
أَعْلَمُ
ഏറ്റവും അറിയുന്നവനാണ്
bimā yaktumūna
بِمَا يَكْتُمُونَ
അവര്‍ ഒളിച്ചുവെക്കുന്നതിനെപ്പറ്റി

കപടവിശ്വാസികളാരെന്ന് വ്യക്തമാകാനും. ''നിങ്ങള്‍ വരൂ! അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ; അല്ലെങ്കില്‍ ചെറുത്തുനില്‍ക്കുകയെങ്കിലും ചെയ്യൂ'' എന്ന് കല്‍പിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ''യുദ്ധമുണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളെ പിന്തുടരുമായിരുന്നു.'' അന്ന് അവര്‍ക്ക് സത്യവിശ്വാസത്തേക്കാള്‍ അടുപ്പം സത്യനിഷേധത്തോടായിരുന്നു. അവരുടെ മനസ്സിലില്ലാത്തതാണ് നാവുകൊണ്ടവര്‍ പറയുന്നത്. അവര്‍ മറച്ചുവെക്കുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

اَلَّذِيْنَ قَالُوْا لِاِخْوَانِهِمْ وَقَعَدُوْا لَوْ اَطَاعُوْنَا مَا قُتِلُوْا ۗ قُلْ فَادْرَءُوْا عَنْ اَنْفُسِكُمُ الْمَوْتَ اِنْ كُنْتُمْ صٰدِقِيْنَ   ( آل عمران: ١٦٨ )

alladhīna qālū
ٱلَّذِينَ قَالُوا۟
പറഞ്ഞവരാണ് അവര്‍
li-ikh'wānihim
لِإِخْوَٰنِهِمْ
തങ്ങളുടെ സഹോദരങ്ങളെക്കുറിച്ച്
waqaʿadū
وَقَعَدُوا۟
അവര്‍ ഇരിക്കുകയും ചെയ്തു
law aṭāʿūnā
لَوْ أَطَاعُونَا
അവര്‍ നമ്മെ അനുസരിച്ചെങ്കില്‍
mā qutilū
مَا قُتِلُوا۟ۗ
അവര്‍ കൊല്ലപ്പെടുമായിരുന്നില്ല
qul
قُلْ
നീ പറയുക
fa-id'raū
فَٱدْرَءُوا۟
എന്നാല്‍ നിങ്ങള്‍ തടുക്കുവിന്‍
ʿan anfusikumu
عَنْ أَنفُسِكُمُ
നിങ്ങളുടെ സ്വന്തങ്ങളെ (ദേഹങ്ങളെ) സംബന്ധിച്ച്
l-mawta
ٱلْمَوْتَ
മരണത്തെ
in kuntum
إِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യം പറയുന്നവര്‍ സത്യവാന്‍മാര്‍

വെറുതെയിരിക്കുകയും എന്നിട്ട് തങ്ങളുടെ സഹോദരങ്ങളെപ്പറ്റി 'ഞങ്ങള്‍ പറഞ്ഞതനുസരിച്ചിരുന്നെങ്കില്‍ അവര്‍ വധിക്കപ്പെടുമായിരുന്നില്ല' എന്നു പറഞ്ഞവരുമാണവര്‍. പറയുക: ''എങ്കില്‍ നിങ്ങള്‍ നിങ്ങളില്‍നിന്ന് മരണത്തെ തട്ടിമാറ്റുക; നിങ്ങള്‍ സത്യസന്ധരെങ്കില്‍!''

തഫ്സീര്‍

وَلَا تَحْسَبَنَّ الَّذِيْنَ قُتِلُوْا فِيْ سَبِيْلِ اللّٰهِ اَمْوَاتًا ۗ بَلْ اَحْيَاۤءٌ عِنْدَ رَبِّهِمْ يُرْزَقُوْنَۙ  ( آل عمران: ١٦٩ )

walā taḥsabanna
وَلَا تَحْسَبَنَّ
തീര്‍ച്ചയായും നീ ഗണിക്കരുത്, വിചാരിക്കരുത്
alladhīna qutilū
ٱلَّذِينَ قُتِلُوا۟
കൊല്ലപ്പെട്ടവരെ
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
amwātan
أَمْوَٰتًۢاۚ
മരിച്ചവരായി, മരണപ്പെട്ടവരെന്ന്
bal aḥyāon
بَلْ أَحْيَآءٌ
എന്നാല്‍ ജീവിച്ചിരിക്കുന്നവരാണ്
ʿinda rabbihim
عِندَ رَبِّهِمْ
തങ്ങളുടെ റബ്ബിന്റെ അടുക്കല്‍
yur'zaqūna
يُرْزَقُونَ
അവര്‍ക്ക് ആഹാരം (ഉപജീവനം) നല്‍കപ്പെടുന്നു

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍ മരിച്ചുപോയവരാണെന്ന് കരുതരുത്. സത്യത്തിലവര്‍ തങ്ങളുടെ നാഥന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ജീവിത വിഭവം നിര്‍ലോഭം ലഭിച്ചുകൊണ്ടിരിക്കും.

തഫ്സീര്‍

فَرِحِيْنَ بِمَآ اٰتٰىهُمُ اللّٰهُ مِنْ فَضْلِهٖۙ وَيَسْتَبْشِرُوْنَ بِالَّذِيْنَ لَمْ يَلْحَقُوْا بِهِمْ مِّنْ خَلْفِهِمْ ۙ اَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُوْنَۘ  ( آل عمران: ١٧٠ )

fariḥīna
فَرِحِينَ
സന്തുഷ്ടരായിക്കൊണ്ട്
bimā ātāhumu
بِمَآ ءَاتَىٰهُمُ
അവര്‍ക്ക് നല്‍കിയതില്‍
l-lahu
ٱللَّهُ
അല്ലാഹു
min faḍlihi
مِن فَضْلِهِۦ
അവന്റെ അനുഗ്രഹത്തില്‍ നിന്ന്, ഔദാര്യം നിമിത്തം
wayastabshirūna
وَيَسْتَبْشِرُونَ
അവര്‍ സന്തോഷമടയുക (ശുഭാപ്തി വിശ്വാസമടയുക)യും ചെയ്യും
bi-alladhīna lam yalḥaqū
بِٱلَّذِينَ لَمْ يَلْحَقُوا۟
(വന്ന്) ചേര്‍ന്നിട്ടില്ലാത്തവരെപ്പറ്റി
bihim
بِهِم
അവരോട്, അവരുമായി
min khalfihim
مِّنْ خَلْفِهِمْ
അവരുടെ പിന്നില്‍ നിന്ന്, പിന്നാലെ (യുള്ളവരില്‍) നിന്ന്
allā khawfun
أَلَّا خَوْفٌ
ഒരു ഭയവുമില്ലെന്ന്
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍
walā hum
وَلَا هُمْ
അവരില്ല എന്നും
yaḥzanūna
يَحْزَنُونَ
വ്യസനപ്പെടുക

അല്ലാഹു അവര്‍ക്കു നല്‍കിയ അനുഗ്രഹത്തിലവര്‍ സന്തുഷ്ടരാണ്. തങ്ങളുടെ പിന്നിലുള്ളവരും തങ്ങളോടൊപ്പം വന്നെത്തിയിട്ടില്ലാത്തവരുമായ വിശ്വാസികളുടെ കാര്യത്തിലുമവര്‍ സംതൃപ്തരാണ്. അവര്‍ക്ക് ഒന്നും പേടിക്കാനോ ദുഃഖിക്കാനോ ഇല്ലെന്നതിനാലാണിത്.

തഫ്സീര്‍