Skip to main content

اِنَّا لَنَنْصُرُ رُسُلَنَا وَالَّذِيْنَ اٰمَنُوْا فِى الْحَيٰوةِ الدُّنْيَا وَيَوْمَ يَقُوْمُ الْاَشْهَادُۙ   ( غافر: ٥١ )

innā lananṣuru
إِنَّا لَنَنصُرُ
നിശ്ചയം നാം സഹായിക്കുകതന്നെ ചെയ്യും
rusulanā
رُسُلَنَا
നമ്മുടെ ദൂതന്മാരെ
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെയും
fī l-ḥayati l-dun'yā
فِى ٱلْحَيَوٰةِ ٱلدُّنْيَا
ഐഹികജീവിതത്തിൽ
wayawma yaqūmu
وَيَوْمَ يَقُومُ
എഴുന്നേൽക്കുന്ന (നിൽക്കുന്ന) ദിവസവും
l-ashhādu
ٱلْأَشْهَٰدُ
സാക്ഷികൾ, സാക്ഷ്യങ്ങൾ

തീര്‍ച്ചയായും നമ്മുടെ ദൂതന്മാരെയും സത്യവിശ്വാസികളെയും നാം സഹായിക്കും. ഈ ഐഹിക ജീവിതത്തിലും സാക്ഷികള്‍ രംഗത്തുവരുന്ന അന്ത്യനാളിലും.

തഫ്സീര്‍

يَوْمَ لَا يَنْفَعُ الظّٰلِمِيْنَ مَعْذِرَتُهُمْ وَلَهُمُ اللَّعْنَةُ وَلَهُمْ سُوْۤءُ الدَّارِ   ( غافر: ٥٢ )

yawma lā yanfaʿu
يَوْمَ لَا يَنفَعُ
അതായതു ഉപകാരം ചെയ്യാത്ത ദിവസം
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികൾക്കു
maʿdhiratuhum
مَعْذِرَتُهُمْۖ
അവരുടെ ഒഴികഴിവു
walahumu
وَلَهُمُ
അവർക്കുണ്ട്(അവർക്കാണ്) താനും
l-laʿnatu
ٱللَّعْنَةُ
ശാപം
walahum
وَلَهُمْ
അവർക്കുതന്നെ
sūu l-dāri
سُوٓءُ ٱلدَّارِ
കടുത്ത (മോശമായ) ഭവനം, (ആ) ഭവനത്തിന്റെ കെടുതി

അന്ന് അക്രമികള്‍ക്ക് അവരുടെ ഒഴികഴിവുകള്‍ ഒട്ടും ഉപകരിക്കുകയില്ല. അവര്‍ക്കാണ് കൊടും ശാപം. വളരെ ചീത്തയായ പാര്‍പ്പിടമാണ് അവര്‍ക്കുണ്ടാവുക.

തഫ്സീര്‍

وَلَقَدْاٰتَيْنَا مُوْسٰى الْهُدٰى وَاَوْرَثْنَا بَنِيْٓ اِسْرَاۤءِيْلَ الْكِتٰبَۙ   ( غافر: ٥٣ )

walaqad ātaynā
وَلَقَدْ ءَاتَيْنَا
നാം കൊടുത്തിട്ടുണ്ടു
mūsā
مُوسَى
മൂസാക്ക്
l-hudā
ٱلْهُدَىٰ
മാർഗ്ഗദർശനം, നേർമ്മാർഗം
wa-awrathnā
وَأَوْرَثْنَا
നാം അവകാശപ്പെടുത്തുകയും ചെയ്തു
banī is'rāīla
بَنِىٓ إِسْرَٰٓءِيلَ
ഇസ്രാഈൽ സന്തതികൾക്കു
l-kitāba
ٱلْكِتَٰبَ
വേദഗ്രന്ഥം

മൂസാക്കു നാം നേര്‍വഴി നല്‍കി. ഇസ്രയേല്‍ മക്കളെ നാം വേദപുസ്തകത്തിന്റെ അവകാശികളാക്കി.

തഫ്സീര്‍

هُدًى وَّذِكْرٰى لِاُولِى الْاَلْبَابِ  ( غافر: ٥٤ )

hudan
هُدًى
മാർഗ്ഗദർശനമായി, വഴികാട്ടിയായി
wadhik'rā
وَذِكْرَىٰ
ഉപദേശമായും, സ്മരണയായും
li-ulī l-albābi
لِأُو۟لِى ٱلْأَلْبَٰبِ
ബുദ്ധിമാന്മാർക്കു

അത് വിചാരമതികള്‍ക്ക് വഴികാട്ടിയും ഉത്തമമായ ഉദ്‌ബോധനവുമായിരുന്നു.

തഫ്സീര്‍

فَاصْبِرْ اِنَّ وَعْدَ اللّٰهِ حَقٌّ وَّاسْتَغْفِرْ لِذَنْۢبِكَ وَسَبِّحْ بِحَمْدِ رَبِّكَ بِالْعَشِيِّ وَالْاِبْكَارِ  ( غافر: ٥٥ )

fa-iṣ'bir
فَٱصْبِرْ
ആകയാൽ ക്ഷമിക്കുക
inna waʿda l-lahi
إِنَّ وَعْدَ ٱللَّهِ
നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം
ḥaqqun
حَقٌّ
യഥാർത്ഥമാണ്, ശരിയായതാണ്
wa-is'taghfir
وَٱسْتَغْفِرْ
പാപമോചനം തേടുകയും ചെയ്യുക
lidhanbika
لِذَنۢبِكَ
നിന്റെ പാപത്തിനുവേണ്ടി
wasabbiḥ
وَسَبِّحْ
'തസ്ബീഹും' നടത്തുക
biḥamdi rabbika
بِحَمْدِ رَبِّكَ
നിന്റെ റബ്ബിനെ സ്തുതിച്ചു കൊണ്ടു, സ്തുതിയോടെ
bil-ʿashiyi
بِٱلْعَشِىِّ
വൈകുന്നേരം, സന്ധ്യക്ക്
wal-ib'kāri
وَٱلْإِبْكَٰرِ
കാലത്തും, രാവിലെയും

അതിനാല്‍ നീ ക്ഷമിക്കുക. സംശയമില്ല; അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. നിന്റെ പാപങ്ങള്‍ക്ക് മാപ്പിരക്കുക. രാവിലെയും വൈകുന്നേരവും നിന്റെ നാഥനെ വാഴ്ത്തുക. അവനെ കീര്‍ത്തിക്കുക.

തഫ്സീര്‍

اِنَّ الَّذِيْنَ يُجَادِلُوْنَ فِيْٓ اٰيٰتِ اللّٰهِ بِغَيْرِ سُلْطٰنٍ اَتٰىهُمْ ۙاِنْ فِيْ صُدُوْرِهِمْ اِلَّا كِبْرٌ مَّا هُمْ بِبَالِغِيْهِۚ فَاسْتَعِذْ بِاللّٰهِ ۗاِنَّهٗ هُوَ السَّمِيْعُ الْبَصِيْرُ  ( غافر: ٥٦ )

inna
إِنَّ
നിശ്ചയമായും
alladhīna yujādilūna
ٱلَّذِينَ يُجَٰدِلُونَ
തർക്കം നടത്തുന്നവർ
fī āyāti l-lahi
فِىٓ ءَايَٰتِ ٱللَّهِ
അല്ലാഹുവിന്റെ ആയത്തുകളിൽ
bighayri sul'ṭānin
بِغَيْرِ سُلْطَٰنٍ
ഒരു അധികൃത ലക്ഷ്യവും (പ്രമാണവും) ഇല്ലാതെ
atāhum
أَتَىٰهُمْۙ
തങ്ങൾക്കു വന്നിട്ടുള്ള
in fī ṣudūrihim
إِن فِى صُدُورِهِمْ
അവരുടെ നെഞ്ഞുകളിൽ (ഹൃദയങ്ങളിൽ) ഇല്ല
illā kib'run
إِلَّا كِبْرٌ
അഹംഭാവം,( ഗർവ്വ്) അല്ലാതെ
mā hum
مَّا هُم
അവരല്ല
bibālighīhi
بِبَٰلِغِيهِۚ
അതിനു എത്തിയവർ (അതിന്നു തക്ക അർഹതയുള്ളവർ)
fa-is'taʿidh
فَٱسْتَعِذْ
ആകയാൽ നീ ശരണം (അഭയം) തേടുക
bil-lahi
بِٱللَّهِۖ
അല്ലാഹുവിൽ, അല്ലാഹുവിനോടു
innahu huwa
إِنَّهُۥ هُوَ
നിശ്ചയമായും അവൻ തന്നെ
l-samīʿu
ٱلسَّمِيعُ
കേൾക്കുന്നവൻ
l-baṣīru
ٱلْبَصِيرُ
കാണുന്നവൻ

ഒരു തെളിവുമില്ലാതെ അല്ലാഹുവിന്റെ വചനങ്ങളെപ്പറ്റി തര്‍ക്കിക്കുന്നതാരോ, ഉറപ്പായും അവരുടെ ഹൃദയങ്ങളില്‍ അഹങ്കാരം മാത്രമേയുള്ളൂ. എന്നാല്‍ അവര്‍ക്കാര്‍ക്കും ഉയരങ്ങളിലെത്താനാവില്ല. അതിനാല്‍ നീ അല്ലാഹുവോട് രക്ഷതേടുക. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.

തഫ്സീര്‍

لَخَلْقُ السَّمٰوٰتِ وَالْاَرْضِ اَكْبَرُ مِنْ خَلْقِ النَّاسِ وَلٰكِنَّ اَكْثَرَ النَّاسِ لَا يَعْلَمُوْنَ  ( غافر: ٥٧ )

lakhalqu l-samāwāti
لَخَلْقُ ٱلسَّمَٰوَٰتِ
ആകാശങ്ങളെ സൃഷ്ടിക്കൽ
wal-arḍi
وَٱلْأَرْضِ
ഭൂമിയും
akbaru
أَكْبَرُ
അധികം വലുതു (തന്നെ)
min khalqi l-nāsi
مِنْ خَلْقِ ٱلنَّاسِ
മനുഷ്യരെ സൃഷ്ടിക്കുന്നതിനേക്കാൾ
walākinna
وَلَٰكِنَّ
എങ്കിലും, പക്ഷെ
akthara l-nāsi
أَكْثَرَ ٱلنَّاسِ
മനുഷ്യരിൽ അധികവും
lā yaʿlamūna
لَا يَعْلَمُونَ
അറിയുന്നില്ല

ആകാശഭൂമികളുടെ സൃഷ്ടി മനുഷ്യസൃഷ്ടിയെക്കാള്‍ എത്രയോ വലിയ കാര്യമാണ്. പക്ഷേ, അധികമാളുകളും അതറിയുന്നില്ല.

തഫ്സീര്‍

وَمَا يَسْتَوِى الْاَعْمٰى وَالْبَصِيْرُ ەۙ وَالَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ وَلَا الْمُسِيْۤئُ ۗقَلِيْلًا مَّا تَتَذَكَّرُوْنَ  ( غافر: ٥٨ )

wamā yastawī
وَمَا يَسْتَوِى
സമമാവുക (ഒക്കുക)യില്ല
l-aʿmā
ٱلْأَعْمَىٰ
അന്ധൻ
wal-baṣīru
وَٱلْبَصِيرُ
കാഴ്ചയുളളവനും
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരും
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത
walā l-musīu
وَلَا ٱلْمُسِىٓءُۚ
ദുഷ്ക്കർമ്മിയും (തിന്മ ചെയ്യുന്നവനും) ഇല്ല
qalīlan
قَلِيلًا
എന്തോ (വളരെ) കുറച്ചു (മാത്രം)
mā tatadhakkarūna
مَّا تَتَذَكَّرُونَ
നിങ്ങൾ ഉറ്റാലോചിക്കുന്നു

കുരുടനും കാഴ്ചയുള്ളവനും ഒരുപോലെയല്ല. സത്യവിശ്വാസം സ്വീകരിച്ച് സല്‍ക്കര്‍മം പ്രവര്‍ത്തിച്ചവരും തിന്മ ചെയ്തവരും സമമാവുകയില്ല. നിങ്ങള്‍ വളരെ കുറച്ചേ ചിന്തിച്ചു മനസ്സിലാക്കുന്നുള്ളൂ.

തഫ്സീര്‍

اِنَّ السَّاعَةَ لَاٰتِيَةٌ لَّا رَيْبَ فِيْهَا ۖوَلٰكِنَّ اَكْثَرَ النَّاسِ لَا يُؤْمِنُوْنَ  ( غافر: ٥٩ )

inna l-sāʿata
إِنَّ ٱلسَّاعَةَ
നിശ്ചയമായും അന്ത്യഘട്ടം, ആ നാഴിക
laātiyatun
لَءَاتِيَةٌ
വരുന്നതുതന്നെ
lā rayba
لَّا رَيْبَ
സന്ദേഹമേ ഇല്ല
fīhā
فِيهَا
അതിൽ
walākinna akthara l-nāsi
وَلَٰكِنَّ أَكْثَرَ ٱلنَّاسِ
എങ്കിലും മനുഷ്യരിൽ അധികവും
lā yu'minūna
لَا يُؤْمِنُونَ
വിശ്വസിക്കുന്നില്ല

ആ അന്ത്യസമയം വന്നെത്തുകതന്നെ ചെയ്യും. അതിലൊട്ടും സംശയം വേണ്ട. എന്നാല്‍ മനുഷ്യരിലേറെ പേരും വിശ്വസിക്കുന്നില്ല.

തഫ്സീര്‍

وَقَالَ رَبُّكُمُ ادْعُوْنِيْٓ اَسْتَجِبْ لَكُمْ ۗاِنَّ الَّذِيْنَ يَسْتَكْبِرُوْنَ عَنْ عِبَادَتِيْ سَيَدْخُلُوْنَ جَهَنَّمَ دَاخِرِيْنَ ࣖࣖࣖ   ( غافر: ٦٠ )

waqāla rabbukumu
وَقَالَ رَبُّكُمُ
നിങ്ങളുടെ റബ്ബ് പറയുന്നു, പറയുകയാണ്
id'ʿūnī
ٱدْعُونِىٓ
നിങ്ങളെന്നെ വിളിക്കുവിൻ, പ്രാർത്ഥിക്കുവിൻ
astajib lakum
أَسْتَجِبْ لَكُمْۚ
നിങ്ങൾക്കു ഞാൻ ഉത്തരം നൽകാം, നൽകും
inna
إِنَّ
നിശ്ചയമായും
alladhīna yastakbirūna
ٱلَّذِينَ يَسْتَكْبِرُونَ
അഹംഭാവം നടിക്കുന്നവർ
ʿan ʿibādatī
عَنْ عِبَادَتِى
എനിക്കു (എന്നെ) ആരാധന ചെയ്യുന്നതിനു
sayadkhulūna
سَيَدْخُلُونَ
അവർ അടുത്തു പ്രവേശിക്കും
jahannama
جَهَنَّمَ
ജഹന്നമിൽ, നരകത്തിൽ
dākhirīna
دَاخِرِينَ
നിന്ദ്യരായി, നിസ്സാരൻമാരായി

നിങ്ങളുടെ നാഥന്‍ പറഞ്ഞിരിക്കുന്നു: നിങ്ങളെന്നോടു പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്കുത്തരം തരാം. എന്നെ വഴിപ്പെടാതെ അഹന്ത നടിക്കുന്നവര്‍ ഏറെ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കും.

തഫ്സീര്‍