Skip to main content

فَاطِرُ السَّمٰوٰتِ وَالْاَرْضِۗ جَعَلَ لَكُمْ مِّنْ اَنْفُسِكُمْ اَزْوَاجًا وَّمِنَ الْاَنْعَامِ اَزْوَاجًاۚ يَذْرَؤُكُمْ فِيْهِۗ لَيْسَ كَمِثْلِهٖ شَيْءٌ ۚوَهُوَ السَّمِيْعُ الْبَصِيْرُ   ( الشورى: ١١ )

fāṭiru l-samāwāti
فَاطِرُ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ സൃഷ്ടികർത്താവു
wal-arḍi
وَٱلْأَرْضِۚ
ഭൂമിയുടെയും
jaʿala lakum
جَعَلَ لَكُم
നിങ്ങൾക്കു അവൻ ഉണ്ടാക്കിത്തന്നു
min anfusikum
مِّنْ أَنفُسِكُمْ
നിങ്ങളിൽ (നിങ്ങളുടെ വർഗ്ഗത്തില്‍) നിന്നുതന്നെ
azwājan
أَزْوَٰجًا
ഇണകളെ
wamina l-anʿāmi
وَمِنَ ٱلْأَنْعَٰمِ
ആടുമാടൊട്ടകം (കാലി)കളില്‍ നിന്നും
azwājan
أَزْوَٰجًاۖ
ഇണകളെ
yadhra-ukum
يَذْرَؤُكُمْ
നിങ്ങളെ അവൻ പെരുപ്പിച്ചുണ്ടാക്കുന്നു
fīhi
فِيهِۚ
അതിൽ (കൂടി)
laysa
لَيْسَ
ഇല്ല
kamith'lihi
كَمِثْلِهِۦ
അവനെപ്പോലെ, (അവനു തുല്യമായി)
shayon
شَىْءٌۖ
യാതൊരു വസ്തുവും
wahuwa
وَهُوَ
അവൻ
l-samīʿu
ٱلسَّمِيعُ
കേൾക്കുന്നവനാണ്
l-baṣīru
ٱلْبَصِيرُ
കാണുന്നവനാണ്

ആകാശഭൂമികളുടെ സ്രഷ്ടാവാണവന്‍. അവന്‍ നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നു തന്നെ ഇണകളെ സൃഷ്ടിച്ചു തന്നിരിക്കുന്നു. നാല്‍ക്കാലികളിലും ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അതിലൂടെ അവന്‍ നിങ്ങളെ സൃഷ്ടിച്ച് വംശം വികസിപ്പിക്കുന്നു. അല്ലാഹുവിനു തുല്യമായി ഒന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനാണ്. കാണുന്നവനും.

തഫ്സീര്‍

لَهٗ مَقَالِيْدُ السَّمٰوٰتِ وَالْاَرْضِۚ يَبْسُطُ الرِّزْقَ لِمَنْ يَّشَاۤءُ وَيَقْدِرُ ۚاِنَّهٗ بِكُلِّ شَيْءٍ عَلِيْمٌ   ( الشورى: ١٢ )

lahu
لَهُۥ
അവന്നാണ്, അവന്റേതാണ്
maqālīdu
مَقَالِيدُ
താക്കോലുകൾ, ഖജനാക്കൾ (അധികാരങ്ങൾ)
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ
wal-arḍi
وَٱلْأَرْضِۖ
ഭൂമിയുടെയും
yabsuṭu l-riz'qa
يَبْسُطُ ٱلرِّزْقَ
അവൻ ഉപജീവനം (ആഹാരം) വിശാലമാക്കുന്നു
liman yashāu
لِمَن يَشَآءُ
താൻ ഉദ്ദേശിക്കുന്നവർക്കു
wayaqdiru
وَيَقْدِرُۚ
കണക്കാക്കുക (കുടുസ്സാക്കുക)യും ചെയ്യുന്നു
innahu
إِنَّهُۥ
നിശ്ചയമായും അവൻ
bikulli shayin
بِكُلِّ شَىْءٍ
എല്ലാ കാര്യത്തെ (വസ്‌തുവെ)ക്കുറിച്ചും
ʿalīmun
عَلِيمٌ
അറിയുന്നവനാണ്

ആകാശഭൂമികളുടെ താക്കോലുകള്‍ അവന്റെ അധീനതയിലാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അളവറ്റ വിഭവങ്ങള്‍ നല്‍കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അതില്‍ കുറവ് വരുത്തുന്നു. അവന്‍ സകല സംഗതികളും നന്നായറിയുന്നവനാണ്.

തഫ്സീര്‍

۞ شَرَعَ لَكُمْ مِّنَ الدِّيْنِ مَا وَصّٰى بِهٖ نُوْحًا وَّالَّذِيْٓ اَوْحَيْنَآ اِلَيْكَ وَمَا وَصَّيْنَا بِهٖٓ اِبْرٰهِيْمَ وَمُوْسٰى وَعِيْسٰٓى اَنْ اَقِيْمُوا الدِّيْنَ وَلَا تَتَفَرَّقُوْا فِيْهِۗ كَبُرَ عَلَى الْمُشْرِكِيْنَ مَا تَدْعُوْهُمْ اِلَيْهِۗ اَللّٰهُ يَجْتَبِيْٓ اِلَيْهِ مَنْ يَّشَاۤءُ وَيَهْدِيْٓ اِلَيْهِ مَنْ يُّنِيْبُۗ  ( الشورى: ١٣ )

sharaʿa lakum
شَرَعَ لَكُم
നിങ്ങൾക്കു അവൻ നിയമിച്ചു (മാർഗ്ഗമാക്കി) തന്നിരിക്കുന്നു
mina l-dīni
مِّنَ ٱلدِّينِ
മതത്തിൽ നിന്നു, മതമായി
mā waṣṣā bihi
مَا وَصَّىٰ بِهِۦ
അവൻ കൽപിച്ചരുളിയതു
nūḥan
نُوحًا
നൂഹിനോടു
wa-alladhī awḥaynā
وَٱلَّذِىٓ أَوْحَيْنَآ
നാം വഹ്‌യു നൽകിയതും
ilayka
إِلَيْكَ
നിനക്കു
wamā waṣṣaynā bihi
وَمَا وَصَّيْنَا بِهِۦٓ
നാം കൽപിച്ചരുളിയതും
ib'rāhīma
إِبْرَٰهِيمَ
ഇബ്റാഹീമിനോടും
wamūsā waʿīsā
وَمُوسَىٰ وَعِيسَىٰٓۖ
മൂസായോടും ഈസായോടും
an aqīmū
أَنْ أَقِيمُوا۟
നിങ്ങൾ നിലനിറുത്തണമെന്നു
l-dīna
ٱلدِّينَ
മതത്തെ
walā tatafarraqū
وَلَا تَتَفَرَّقُوا۟
നിങ്ങൾ ഭിന്നിക്കരുതെന്നും
fīhi
فِيهِۚ
അതിൽ
kabura
كَبُرَ
വളരെ വമ്പിച്ചതാണ്, വലുതായിരിക്കുന്നു
ʿalā l-mush'rikīna
عَلَى ٱلْمُشْرِكِينَ
മുശ്‌രിക്കുകൾക്കു
mā tadʿūhum ilayhi
مَا تَدْعُوهُمْ إِلَيْهِۚ
നീ അവരെ യാതൊന്നിലേക്കു ക്ഷണിക്കുന്നുവോ അത്
l-lahu yajtabī
ٱللَّهُ يَجْتَبِىٓ
അല്ലാഹു തിരഞ്ഞെടുക്കുന്നു
ilayhi
إِلَيْهِ
അവനിലേക്കു
man yashāu
مَن يَشَآءُ
അവനുദ്ദേശിക്കുന്നവരെ
wayahdī
وَيَهْدِىٓ
അവൻ മാർഗ്ഗദർശനം നൽകുകയും ചെയ്യുന്നു
ilayhi
إِلَيْهِ
തന്നിലേക്കു, അവനിലേക്കു
man yunību
مَن يُنِيبُ
വിനയപ്പെട്ടു (മനസ്സു) മടങ്ങുന്നവരെ

നൂഹിനോടു കല്‍പിച്ചതും നിനക്കു നാം ദിവ്യബോധനമായി നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചതുമായ കാര്യം തന്നെ അവന്‍ നിങ്ങള്‍ക്കു നിയമമായി നിശ്ചയിച്ചു തന്നിരിക്കുന്നു. 'നിങ്ങള്‍ ഈ ജീവിതവ്യവസ്ഥ സ്ഥാപിക്കുക; അതില്‍ ഭിന്നിക്കാതിരിക്കുക'യെന്നതാണത്. നിങ്ങള്‍ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന ഈ സന്ദേശം ബഹുദൈവവിശ്വാസികള്‍ക്ക് വളരെ വലിയ ഭാരമായിത്തോന്നുന്നു. അല്ലാഹു താനിച്ഛിക്കുന്നവരെ തനിക്കുവേണ്ടി പ്രത്യേകം തെരഞ്ഞെടുക്കുന്നു. പശ്ചാത്തപിച്ചു തന്നിലേക്കു മടങ്ങുന്നവരെ, അല്ലാഹു നേര്‍വഴിയില്‍ നയിക്കുന്നു.

തഫ്സീര്‍

وَمَا تَفَرَّقُوْٓا اِلَّا مِنْۢ بَعْدِ مَا جَاۤءَهُمُ الْعِلْمُ بَغْيًاۢ بَيْنَهُمْۗ وَلَوْلَا كَلِمَةٌ سَبَقَتْ مِنْ رَّبِّكَ اِلٰٓى اَجَلٍ مُّسَمًّى لَّقُضِيَ بَيْنَهُمْۗ وَاِنَّ الَّذِيْنَ اُوْرِثُوا الْكِتٰبَ مِنْۢ بَعْدِهِمْ لَفِيْ شَكٍّ مِّنْهُ مُرِيْبٍ   ( الشورى: ١٤ )

wamā tafarraqū
وَمَا تَفَرَّقُوٓا۟
അവർ ഭിന്നിച്ചിട്ടുമില്ല, വേർപിരിഞ്ഞിട്ടില്ല
illā min baʿdi
إِلَّا مِنۢ بَعْدِ
ശേഷമല്ലാതെ
mā jāahumu
مَا جَآءَهُمُ
അവർക്കു വന്നതിന്റെ
l-ʿil'mu
ٱلْعِلْمُ
അറിവു
baghyan
بَغْيًۢا
ധിക്കാരം (അതിക്രമം, താന്തോന്നിത്തം, ശത്രുത, അസൂയ) നിമിത്തം
baynahum
بَيْنَهُمْۚ
അവർക്കിടയിലുള്ള
walawlā
وَلَوْلَا
ഇല്ലായിരുന്നെങ്കിൽ
kalimatun
كَلِمَةٌ
ഒരു വാക്കു
sabaqat
سَبَقَتْ
മുൻകഴിഞ്ഞ, കഴിഞ്ഞുപോയ
min rabbika
مِن رَّبِّكَ
നിന്റെ റബ്ബിങ്കൽനിന്നു
ilā ajalin
إِلَىٰٓ أَجَلٍ
ഒരു അവധിവരേക്കു
musamman
مُّسَمًّى
നിർണ്ണയിക്കപ്പെട്ട, പേരു പറയപ്പെട്ട
laquḍiya
لَّقُضِىَ
വിധി നിശ്ചയിക്ക (തീരുമാനിക്ക)പ്പെടുകതന്നെ ചെയ്‌തിരുന്നു
baynahum
بَيْنَهُمْۚ
അവർക്കിടയിൽ
wa-inna alladhīna
وَإِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരുവര്‍
ūrithū l-kitāba
أُورِثُوا۟ ٱلْكِتَٰبَ
വേദഗ്രന്ഥം അനന്തരാവകാശമായി നൽകപ്പെട്ട
min baʿdihim
مِنۢ بَعْدِهِمْ
അവരുടെ ശേഷം
lafī shakkin
لَفِى شَكٍّ
സംശയത്തിൽ തന്നെയാണ്
min'hu
مِّنْهُ
അതിനെക്കുറിച്ചു
murībin
مُرِيبٍ
ആശങ്കാപരമായ, സന്ദേഹകരമായ

ശരിയായ അറിവു വന്നെത്തിയശേഷമല്ലാതെ ജനം ഭിന്നിച്ചിട്ടില്ല. ആ ഭിന്നതയോ അവര്‍ക്കിടയിലുണ്ടായിരുന്ന വിരോധം മൂലമാണ്. ഒരു നിശ്ചിത അവധിവരെ അന്ത്യവിധി സംഭവിക്കില്ലെന്ന നിന്റെ നാഥന്റെ തീരുമാനം ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ വിധിത്തീര്‍പ്പ് കല്‍പിക്കുമായിരുന്നു. അവര്‍ക്കുശേഷം വേദപുസ്തകത്തിന് അവകാശികളായിത്തീര്‍ന്നവര്‍ തീര്‍ച്ചയായും അതേക്കുറിച്ച് സങ്കീര്‍ണമായ സംശയത്തിലാണ്.

തഫ്സീര്‍

فَلِذٰلِكَ فَادْعُ ۚوَاسْتَقِمْ كَمَآ اُمِرْتَۚ وَلَا تَتَّبِعْ اَهْوَاۤءَهُمْۚ وَقُلْ اٰمَنْتُ بِمَآ اَنْزَلَ اللّٰهُ مِنْ كِتٰبٍۚ وَاُمِرْتُ لِاَعْدِلَ بَيْنَكُمْ ۗ اَللّٰهُ رَبُّنَا وَرَبُّكُمْ ۗ لَنَآ اَعْمَالُنَا وَلَكُمْ اَعْمَالُكُمْ ۗ لَاحُجَّةَ بَيْنَنَا وَبَيْنَكُمْ ۗ اَللّٰهُ يَجْمَعُ بَيْنَنَا ۚوَاِلَيْهِ الْمَصِيْرُ ۗ   ( الشورى: ١٥ )

falidhālika
فَلِذَٰلِكَ
അതിലേക്കു, അതിനാൽ
fa-ud'ʿu
فَٱدْعُۖ
നീ ക്ഷണിക്കുക
wa-is'taqim
وَٱسْتَقِمْ
നീ ചൊവ്വായി നിൽക്കുകയും ചെയ്യുക
kamā umir'ta
كَمَآ أُمِرْتَۖ
നിന്നോടു കൽപിക്കപ്പെട്ടതുപോലെ
walā tattabiʿ
وَلَا تَتَّبِعْ
നീ പിൻപറ്റുകയും അരുതു
ahwāahum
أَهْوَآءَهُمْۖ
അവരുടെ ഇച്ഛകളെ
waqul
وَقُلْ
നീ പറയുകയും ചെയ്യുക
āmantu
ءَامَنتُ
ഞാൻ വിശ്വസിച്ചിരിക്കുന്നു
bimā anzala
بِمَآ أَنزَلَ
ഇറക്കിയതിൽ
l-lahu
ٱللَّهُ
അല്ലാഹു
min kitābin
مِن كِتَٰبٍۖ
വേദഗ്രന്ഥമായിട്ടു
wa-umir'tu
وَأُمِرْتُ
ഞാൻ കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു
li-aʿdila baynakumu
لِأَعْدِلَ بَيْنَكُمُۖ
നിങ്ങൾക്കിടയിൽ നീതി ചെയ്യുവാന്‍
l-lahu rabbunā
ٱللَّهُ رَبُّنَا
അല്ലാഹു ഞങ്ങളുടെ റബ്ബാണ്‌
warabbukum
وَرَبُّكُمْۖ
നിങ്ങളുടെ റബ്ബും
lanā aʿmālunā
لَنَآ أَعْمَٰلُنَا
ഞങ്ങൾക്കു ഞങ്ങളുടെ കർമ്മങ്ങൾ, പ്രവൃത്തികൾ
walakum
وَلَكُمْ
നിങ്ങൾക്കു
aʿmālukum
أَعْمَٰلُكُمْۖ
നിങ്ങളുടെ കർമ്മങ്ങളും
lā ḥujjata
لَا حُجَّةَ
ന്യായം (തർക്കം, വാദം) ഇല്ല
baynanā wabaynakumu
بَيْنَنَا وَبَيْنَكُمُۖ
ഞങ്ങളുടെയും നിങ്ങളുടെയും ഇടയിൽ
l-lahu yajmaʿu
ٱللَّهُ يَجْمَعُ
അല്ലാഹു ഒരുമിച്ചുകൂട്ടും
baynanā
بَيْنَنَاۖ
നമുക്കിടയിൽ
wa-ilayhi
وَإِلَيْهِ
അവങ്കലേക്കു തന്നെയാണ്
l-maṣīru
ٱلْمَصِيرُ
തിരിച്ചെത്തൽ

അതിനാല്‍ നീ സത്യപ്രബോധനം നടത്തുക. കല്‍പിക്കപ്പെട്ടപോലെ നേരാംവിധം നിലകൊള്ളുക. അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. പറയുക: ''അല്ലാഹു ഇറക്കിത്തന്ന എല്ലാ വേദപുസ്തകത്തിലും ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതി പാലിക്കാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് ഞങ്ങളുടെയും നിങ്ങളുടെയും നാഥന്‍. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മങ്ങള്‍. നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങളും. നമുക്കിടയില്‍ തര്‍ക്കമൊന്നുമില്ല. ഒരു നാള്‍ അല്ലാഹു നമ്മെയെല്ലാം ഒരുമിച്ചുകൂട്ടും. എല്ലാവര്‍ക്കും മടങ്ങിച്ചെല്ലാനുള്ളത് അവങ്കലേക്കുതന്നെയാണല്ലോ.''

തഫ്സീര്‍

وَالَّذِيْنَ يُحَاۤجُّوْنَ فِى اللّٰهِ مِنْۢ بَعْدِ مَا اسْتُجِيْبَ لَهٗ حُجَّتُهُمْ دَاحِضَةٌ عِنْدَ رَبِّهِمْ وَعَلَيْهِمْ غَضَبٌ وَّلَهُمْ عَذَابٌ شَدِيْدٌ   ( الشورى: ١٦ )

wa-alladhīna yuḥājjūna
وَٱلَّذِينَ يُحَآجُّونَ
ന്യായവാദം നടത്തുന്നവർ
fī l-lahi
فِى ٱللَّهِ
അല്ലാഹുവിന്റെ കാര്യത്തിൽ
min baʿdi
مِنۢ بَعْدِ
ശേഷം
mā us'tujība lahu
مَا ٱسْتُجِيبَ لَهُۥ
അവനു ഉത്തരം (സ്വീകരണം) ലഭിച്ചതിന്റെ
ḥujjatuhum
حُجَّتُهُمْ
അവരുടെ ന്യായം
dāḥiḍatun
دَاحِضَةٌ
ഫലശൂന്യമായതു (നിരർത്ഥം, പരാജയമടഞ്ഞതു) ആണ്
ʿinda rabbihim
عِندَ رَبِّهِمْ
അവരുടെ റബ്ബിന്റെ അടുക്കൽ
waʿalayhim
وَعَلَيْهِمْ
അവരുടെ മേലുണ്ടുതാനും
ghaḍabun
غَضَبٌ
കോപം, ദേഷ്യം
walahum ʿadhābun
وَلَهُمْ عَذَابٌ
അവർക്കു ശിക്ഷയുമുണ്ട്
shadīdun
شَدِيدٌ
കഠിനമായ

അല്ലാഹുവിന്റെ ക്ഷണം സ്വീകരിച്ചശേഷം അത് സ്വീകരിച്ചവരോട് അല്ലാഹുവെക്കുറിച്ച് തര്‍ക്കിക്കുന്നവരുടെ വാദം അവരുടെ നാഥന്റെയടുത്ത് തീര്‍ത്തും നിരര്‍ഥകമാണ്. അവര്‍ക്ക് ദൈവകോപമുണ്ട്; കഠിനമായ ശിക്ഷയും.

തഫ്സീര്‍

اَللّٰهُ الَّذِيْٓ اَنْزَلَ الْكِتٰبَ بِالْحَقِّ وَالْمِيْزَانَ ۗوَمَا يُدْرِيْكَ لَعَلَّ السَّاعَةَ قَرِيْبٌ   ( الشورى: ١٧ )

al-lahu alladhī
ٱللَّهُ ٱلَّذِىٓ
അല്ലാഹു യാതൊരുവനാകുന്നു
anzala l-kitāba
أَنزَلَ ٱلْكِتَٰبَ
ഗ്രന്ഥം ഇറക്കിയ
bil-ḥaqi
بِٱلْحَقِّ
യഥാർത്ഥ പ്രകാരം
wal-mīzāna
وَٱلْمِيزَانَۗ
തുലാസ്സും
wamā yud'rīka
وَمَا يُدْرِيكَ
നിനക്കെന്തറിയാം, അറിയാമോ
laʿalla l-sāʿata
لَعَلَّ ٱلسَّاعَةَ
അന്ത്യസമയമായേക്കാം
qarībun
قَرِيبٌ
അടുത്തതു, സമീപസ്ഥം

സത്യസന്ദേശവുമായി വേദപുസ്തകവും തുലാസുമിറക്കിത്തന്നത് അല്ലാഹുവാണ്. നിനക്കറിയുമോ? ആ അന്ത്യസമയം അടുത്തുതന്നെ വന്നെത്തിയേക്കാം.

തഫ്സീര്‍

يَسْتَعْجِلُ بِهَا الَّذِيْنَ لَا يُؤْمِنُوْنَ بِهَاۚ وَالَّذِيْنَ اٰمَنُوْا مُشْفِقُوْنَ مِنْهَاۙ وَيَعْلَمُوْنَ اَنَّهَا الْحَقُّ ۗ اَلَآ اِنَّ الَّذِيْنَ يُمَارُوْنَ فِى السَّاعَةِ لَفِيْ ضَلٰلٍۢ بَعِيْدٍ   ( الشورى: ١٨ )

yastaʿjilu bihā
يَسْتَعْجِلُ بِهَا
അതിനു ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു
alladhīna
ٱلَّذِينَ
യാതൊരു കൂട്ടർ
lā yu'minūna bihā
لَا يُؤْمِنُونَ بِهَاۖ
അതിൽ വിശ്വസിക്കാത്ത
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരാകട്ടെ
mush'fiqūna min'hā
مُشْفِقُونَ مِنْهَا
അതിനെപ്പറ്റി ഭയപ്പെടുന്നവരാണ്
wayaʿlamūna
وَيَعْلَمُونَ
അവർ അറിയുകയും ചെയ്യും
annahā l-ḥaqu
أَنَّهَا ٱلْحَقُّۗ
അതു യഥാർത്ഥമാണെന്നു
alā
أَلَآ
അല്ലാ, അറിയുക
inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരുവര്‍
yumārūna
يُمَارُونَ
തർക്കം നടത്തുന്ന, സംശയം പ്രകടിപ്പിക്കുന്ന
fī l-sāʿati
فِى ٱلسَّاعَةِ
അന്ത്യസമയത്തിന്റെ കാര്യത്തിൽ
lafī ḍalālin
لَفِى ضَلَٰلٍۭ
വഴിപിഴവിൽ തന്നെ
baʿīdin
بَعِيدٍ
വിദൂരമായ

ആ അന്ത്യദിനത്തില്‍ വിശ്വസിക്കാത്തവരാണ് അതിനായി ധൃതി കൂട്ടുന്നത്. വിശ്വസിക്കുന്നവര്‍ അതേക്കുറിച്ച് ഭയപ്പെടുന്നവരാണ്. അവര്‍ക്കറിയാം അത് സംഭവിക്കാന്‍പോകുന്ന സത്യമാണെന്ന്. അറിയുക: അന്ത്യസമയത്തെ സംബന്ധിച്ച് തര്‍ക്കിക്കുന്നവര്‍ തീര്‍ച്ചയായും വഴികേടില്‍ ഏറെ ദൂരം പിന്നിട്ടിരിക്കുന്നു.

തഫ്സീര്‍

اَللّٰهُ لَطِيْفٌۢ بِعِبَادِهٖ يَرْزُقُ مَنْ يَّشَاۤءُ ۚوَهُوَ الْقَوِيُّ الْعَزِيْزُ ࣖ   ( الشورى: ١٩ )

al-lahu
ٱللَّهُ
അല്ലാഹു
laṭīfun
لَطِيفٌۢ
സൗമ്യം (മയം) ഉള്ളവനാകുന്നു
biʿibādihi
بِعِبَادِهِۦ
തന്റെ അടിയാന്മാരോടു
yarzuqu
يَرْزُقُ
അവൻ ഉപജീവനം നൽകുന്നു, കൊടുക്കും
man yashāu
مَن يَشَآءُۖ
അവൻ ഉദ്ദേശിക്കുന്നവർക്കു
wahuwa
وَهُوَ
അവൻതന്നെ
l-qawiyu
ٱلْقَوِىُّ
ശക്തൻ
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി

അല്ലാഹു തന്റെ ദാസന്മാരോട് ദയാമയനാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ അന്നം നല്‍കുന്നു. അവന്‍ കരുത്തനാണ്; പ്രതാപിയും.

തഫ്സീര്‍

مَنْ كَانَ يُرِيْدُ حَرْثَ الْاٰخِرَةِ نَزِدْ لَهٗ فِيْ حَرْثِهٖۚ وَمَنْ كَانَ يُرِيْدُ حَرْثَ الدُّنْيَا نُؤْتِهٖ مِنْهَاۙ وَمَا لَهٗ فِى الْاٰخِرَةِ مِنْ نَّصِيْبٍ   ( الشورى: ٢٠ )

man kāna
مَن كَانَ
ആരെങ്കിലും ആയാൽ
yurīdu
يُرِيدُ
ഉദ്ദേശിക്കും
ḥartha l-ākhirati
حَرْثَ ٱلْءَاخِرَةِ
പരലോകത്തെ കൃഷി (വിള, സമ്പാദ്യം)
nazid lahu
نَزِدْ لَهُۥ
അവനു നാം വർദ്ധിപ്പിച്ചുകൊടുക്കും
fī ḥarthihi
فِى حَرْثِهِۦۖ
അവന്റെ കൃഷിയിൽ
waman kāna
وَمَن كَانَ
ആരെങ്കിലും ആയിരുന്നാൽ
yurīdu
يُرِيدُ
ഉദ്ദേശിക്കും
ḥartha l-dun'yā
حَرْثَ ٱلدُّنْيَا
ഇഹത്തിലെ കൃഷിയെ
nu'tihi
نُؤْتِهِۦ
അവനു നാം കൊടുക്കും
min'hā
مِنْهَا
അതിൽ നിന്ന്
wamā lahu
وَمَا لَهُۥ
അവന്നില്ലതാനും
fī l-ākhirati
فِى ٱلْءَاخِرَةِ
പരലോകത്തു
min naṣībin
مِن نَّصِيبٍ
ഒരു അംശവും, പങ്കും

വല്ലവനും പരലോകത്തെ വിളവാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാമവനത് സമൃദ്ധമായി നല്‍കും. ആരെങ്കിലും ഇഹലോക വിളവാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവന് നാമതും നല്‍കും. അപ്പോഴവന് പരലോക വിഭവങ്ങളൊന്നുമുണ്ടാവുകയില്ല.

തഫ്സീര്‍