Skip to main content

الَّذِيْنَ هُمْ فِيْ غَمْرَةٍ سَاهُوْنَۙ  ( الذاريات: ١١ )

alladhīna
ٱلَّذِينَ
അതായതു യതൊരുവര്‍
hum
هُمْ
അവര്‍
fī ghamratin
فِى غَمْرَةٍ
വിഡ്ഢിത്തത്തില്‍,(അജ്ഞതയുടെ)മൂടലില്‍
sāhūna
سَاهُونَ
അശ്രദ്ധരാണു, ബോധരഹിതരാണു

അവരോ വിവരക്കേടില്‍ മതിമറന്നവര്‍.

തഫ്സീര്‍

يَسْـَٔلُوْنَ اَيَّانَ يَوْمُ الدِّيْنِۗ  ( الذاريات: ١٢ )

yasalūna
يَسْـَٔلُونَ
അവര്‍ ചോദിക്കുന്നു
ayyāna
أَيَّانَ
എതവസരത്തിലാണ്, എപ്പോഴാണു
yawmu l-dīni
يَوْمُ ٱلدِّينِ
നടപടിയെടുക്കുന്ന (പ്രതിഫലത്തിന്റെ) ദിവസം

അവര്‍ ചോദിക്കുന്നു, ന്യായവിധിയുടെ ദിനം എപ്പോഴെന്ന്!

തഫ്സീര്‍

يَوْمَ هُمْ عَلَى النَّارِ يُفْتَنُوْنَ   ( الذاريات: ١٣ )

yawma
يَوْمَ
ദിവസം
hum
هُمْ
അവര്‍
ʿalā l-nāri
عَلَى ٱلنَّارِ
അഗ്നിയുടെ മീതെ, നരകത്തില്‍
yuf'tanūna
يُفْتَنُونَ
പരീക്ഷണം ചെയ്യപ്പെടുന്ന

അതോ, അവര്‍ നരകാഗ്നിയില്‍ എരിയുന്ന ദിനം തന്നെ.

തഫ്സീര്‍

ذُوْقُوْا فِتْنَتَكُمْۗ هٰذَا الَّذِيْ كُنْتُمْ بِهٖ تَسْتَعْجِلُوْنَ   ( الذاريات: ١٤ )

dhūqū
ذُوقُوا۟
ആസ്വദിക്കുവിന്‍, രുചിനോക്കുവിന്‍
fit'natakum
فِتْنَتَكُمْ
നിങ്ങളുടെ പരീക്ഷണം
hādhā alladhī
هَٰذَا ٱلَّذِى
ഇതു യാതൊന്നാണ്, ഇതത്രെ യാതൊന്നു
kuntum
كُنتُم
നിങ്ങളായിരുന്നു
bihi tastaʿjilūna
بِهِۦ تَسْتَعْجِلُونَ
അതിനു നിങ്ങള്‍ ധൃതികൂട്ടും

അന്ന് അവരോട് പറയും: ഇതാ, നിങ്ങള്‍ക്കുള്ള ശിക്ഷ. ഇത് അനുഭവിച്ചുകൊള്ളുക. നിങ്ങള്‍ തിടുക്കം കാട്ടി ആവശ്യപ്പെട്ടുകൊണ്ടിരുന്നത് ഇതാണല്ലോ.

തഫ്സീര്‍

اِنَّ الْمُتَّقِيْنَ فِيْ جَنّٰتٍ وَّعُيُوْنٍۙ  ( الذاريات: ١٥ )

inna l-mutaqīna
إِنَّ ٱلْمُتَّقِينَ
നിശ്ചയമായും ഭയഭക്തന്മാര്‍
fī jannātin
فِى جَنَّٰتٍ
തോപ്പുകളില്‍ (സ്വര്‍ഗ്ഗങ്ങളില്‍)ആയിരിക്കും
waʿuyūnin
وَعُيُونٍ
അരുവി(നീരുറവു)കളിലും

എന്നാല്‍ സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും.

തഫ്സീര്‍

اٰخِذِيْنَ مَآ اٰتٰىهُمْ رَبُّهُمْ ۗ اِنَّهُمْ كَانُوْا قَبْلَ ذٰلِكَ مُحْسِنِيْنَۗ  ( الذاريات: ١٦ )

ākhidhīna
ءَاخِذِينَ
എടുത്തുകൊണ്ടു(ഏറ്റുവാങ്ങിക്കൊണ്ടു)
mā ātāhum
مَآ ءَاتَىٰهُمْ
അവര്‍ക്കു നല്‍കിയതിനെ
rabbuhum
رَبُّهُمْۚ
അവരുടെ റബ്ബ്
innahum kānū
إِنَّهُمْ كَانُوا۟
നിശ്ചയമായും അവരായിരുന്നു
qabla dhālika
قَبْلَ ذَٰلِكَ
അതിനുമുമ്പു
muḥ'sinīna
مُحْسِنِينَ
സുകൃതം ചെയ്യുന്നവര്‍, നന്മ ചെയ്യുന്നവര്‍

തങ്ങളുടെ നാഥന്റെ വരദാനങ്ങള്‍ അനുഭവിക്കുന്നവരായി. അവര്‍ നേരത്തെ സദ്‌വൃത്തരായിരുന്നുവല്ലോ.

തഫ്സീര്‍

كَانُوْا قَلِيْلًا مِّنَ الَّيْلِ مَا يَهْجَعُوْنَ   ( الذاريات: ١٧ )

kānū
كَانُوا۟
അവരായിരുന്നു
qalīlan
قَلِيلًا
അല്പം, കുറച്ചു
mina al-layli
مِّنَ ٱلَّيْلِ
രാത്രിയില്‍നിന്നു
mā yahjaʿūna
مَا يَهْجَعُونَ
അവര്‍ ഉറങ്ങുന്നതു

രാത്രിയില്‍ അല്‍പനേരമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.

തഫ്സീര്‍

وَبِالْاَسْحَارِ هُمْ يَسْتَغْفِرُوْنَ   ( الذاريات: ١٨ )

wabil-asḥāri
وَبِٱلْأَسْحَارِ
നിശാന്ത്യങ്ങളില്‍, രാത്രി അവസാന യാമങ്ങളില്‍
hum yastaghfirūna
هُمْ يَسْتَغْفِرُونَ
അവര്‍ പാപമോചനം (പൊറുതി) തേടുകയും ചെയ്യും

അവര്‍ രാവിന്റെ ഒടുവുവേളകളില്‍ പാപമോചനം തേടുന്നവരുമായിരുന്നു.

തഫ്സീര്‍

وَفِيْٓ اَمْوَالِهِمْ حَقٌّ لِّلسَّاۤىِٕلِ وَالْمَحْرُوْمِ   ( الذاريات: ١٩ )

wafī amwālihim
وَفِىٓ أَمْوَٰلِهِمْ
അവരുടെ സ്വത്തുക്കളിലുണ്ട്
ḥaqqun
حَقٌّ
അവകാശം (ഓഹരി)
lilssāili
لِّلسَّآئِلِ
ചോദിക്കുന്നവന്നു
wal-maḥrūmi
وَٱلْمَحْرُومِ
തടസ്സം ബാധിച്ചവന്, തടയപ്പെട്ടവന്നും

അവരുടെ സമ്പാദ്യങ്ങളില്‍ ചോദിക്കുന്നവന്നും നിരാലംബനും അവകാശമുണ്ടായിരുന്നു.

തഫ്സീര്‍

وَفِى الْاَرْضِ اٰيٰتٌ لِّلْمُوْقِنِيْنَۙ  ( الذاريات: ٢٠ )

wafī l-arḍi
وَفِى ٱلْأَرْضِ
ഭൂമിയിലുണ്ടു
āyātun
ءَايَٰتٌ
ദൃഷ്ടാന്തങ്ങള്‍
lil'mūqinīna
لِّلْمُوقِنِينَ
ദൃഢവിശ്വാസികള്‍ക്കു, ഉറപ്പിക്കുന്നവര്‍ക്കു

ദൃഢവിശ്വാസികള്‍ക്ക് ഭൂമിയില്‍ നിരവധി തെളിവുകളുണ്ട്.

തഫ്സീര്‍