Skip to main content

فَوَقٰىهُمُ اللّٰهُ شَرَّ ذٰلِكَ الْيَوْمِ وَلَقّٰىهُمْ نَضْرَةً وَّسُرُوْرًاۚ  ( الانسان: ١١ )

fawaqāhumu
فَوَقَىٰهُمُ
അതിനാല്‍ അവര്‍ക്കു കാത്തു കൊടുക്കും, അവരെ രക്ഷിക്കുന്നതാണ്
l-lahu
ٱللَّهُ
അല്ലാഹു
sharra
شَرَّ
തിന്‍മയെ (ആപത്തിനെ), തിന്‍മയില്‍ നിന്നു
dhālika l-yawmi
ذَٰلِكَ ٱلْيَوْمِ
ആ ദിവസത്തിന്റെ
walaqqāhum
وَلَقَّىٰهُمْ
അവര്‍ക്കവന്‍ ഇട്ടുകൊടുക്കുകയും ചെയ്യും
naḍratan
نَضْرَةً
പ്രസന്നത, തിളക്കം, ഭംഗി
wasurūran
وَسُرُورًا
സന്തോഷവും

അതിനാല്‍ ആ നാളിന്റെ നാശത്തില്‍നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിച്ചു. അവര്‍ക്ക് സമാശ്വാസവും സന്തോഷവും സമ്മാനിച്ചു.

തഫ്സീര്‍

وَجَزٰىهُمْ بِمَا صَبَرُوْا جَنَّةً وَّحَرِيْرًاۙ  ( الانسان: ١٢ )

wajazāhum
وَجَزَىٰهُم
അവര്‍ക്കു പ്രതിഫലം നല്‍കുകയും ചെയ്യും
bimā ṣabarū
بِمَا صَبَرُوا۟
അവര്‍ ക്ഷമിച്ച (സഹിച്ച)തു കൊണ്ട്
jannatan
جَنَّةً
സ്വര്‍ഗം, തോട്ടം
waḥarīran
وَحَرِيرًا
പട്ടും

അവര്‍ ക്ഷമ പാലിച്ചതിനാല്‍ പ്രതിഫലമായി അവനവര്‍ക്ക് പൂന്തോപ്പുകളും പട്ടുടുപ്പുകളും പ്രദാനം ചെയ്തു.

തഫ്സീര്‍

مُّتَّكِـِٕيْنَ فِيْهَا عَلَى الْاَرَاۤىِٕكِۚ لَا يَرَوْنَ فِيْهَا شَمْسًا وَّلَا زَمْهَرِيْرًاۚ  ( الانسان: ١٣ )

muttakiīna
مُّتَّكِـِٔينَ
ചാരിയിരുന്നുകൊണ്ടു
fīhā
فِيهَا
അതില്‍
ʿalā l-arāiki
عَلَى ٱلْأَرَآئِكِۖ
അലങ്കൃത കട്ടിലുകളില്‍, സോഫമേല്‍
lā yarawna
لَا يَرَوْنَ
അവര്‍ കാണുകയില്ല
fīhā
فِيهَا
അതില്‍
shamsan
شَمْسًا
സൂര്യനെ, വെയില്‍ (ചൂട്)
walā zamharīran
وَلَا زَمْهَرِيرًا
അതിശൈത്യവും (കാണുക) ഇല്ല

അവരവിടെ ഉയര്‍ന്ന മഞ്ചങ്ങളില്‍ ചാരിയിരിക്കും. അത്യുഷ്ണമോ അതിശൈത്യമോ അനുഭവിക്കുകയില്ല.

തഫ്സീര്‍

وَدَانِيَةً عَلَيْهِمْ ظِلٰلُهَا وَذُلِّلَتْ قُطُوْفُهَا تَذْلِيْلًا   ( الانسان: ١٤ )

wadāniyatan
وَدَانِيَةً
അടുത്തതായിക്കൊണ്ടും
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍
ẓilāluhā
ظِلَٰلُهَا
അതിലെ തണലുകള്‍
wadhullilat
وَذُلِّلَتْ
എളുപ്പമാക്ക (നിഷ്പ്രയാസമാക്ക - സൗകര്യപ്പെടുത്ത) പ്പെടുകയും ചെയ്തിരിക്കുന്നു
quṭūfuhā
قُطُوفُهَا
അതിലെ (പറിച്ചെടുക്കുന്ന) പഴങ്ങള്‍, പഴക്കുലകള്‍
tadhlīlan
تَذْلِيلًا
ഒരു എളുപ്പമാക്കല്‍...

സ്വര്‍ഗീയഛായ അവര്‍ക്കു മേല്‍ തണല്‍ വിരിക്കും. അതിലെ പഴങ്ങള്‍, പറിച്ചെടുക്കാന്‍ പാകത്തില്‍ അവരുടെ അധീനതയിലായിരിക്കും.

തഫ്സീര്‍

وَيُطَافُ عَلَيْهِمْ بِاٰنِيَةٍ مِّنْ فِضَّةٍ وَّاَكْوَابٍ كَانَتْ قَوَارِيْرَا۠   ( الانسان: ١٥ )

wayuṭāfu
وَيُطَافُ
ചുറ്റിനടക്കപ്പെടും
ʿalayhim
عَلَيْهِم
അവരില്‍
biāniyatin
بِـَٔانِيَةٍ
പാത്രങ്ങളുമായി
min fiḍḍatin
مِّن فِضَّةٍ
വെള്ളിയാലുള്ള
wa-akwābin
وَأَكْوَابٍ
കോപ്പ (കൂജ) കളുമായും
kānat
كَانَتْ
അവയായിരിക്കുന്നു
qawārīrā
قَوَارِيرَا۠
പളുങ്കു (പാത്രം) കള്‍, സ്ഫടികങ്ങള്‍

വെള്ളിപ്പാത്രങ്ങളും സ്ഫടികക്കോപ്പകളുമായി പരിചാരകര്‍ അവര്‍ക്കിടയില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും.

തഫ്സീര്‍

قَوَارِيْرَا۟ مِنْ فِضَّةٍ قَدَّرُوْهَا تَقْدِيْرًا   ( الانسان: ١٦ )

qawārīrā
قَوَارِيرَا۟
അതായതു പളുങ്കുകള്‍
min fiḍḍatin
مِن فِضَّةٍ
വെള്ളികൊണ്ടുള്ള
qaddarūhā
قَدَّرُوهَا
അതിനെ അവര്‍ കണക്കാക്കി (നിര്‍ണ്ണയം ചെയ്തി) രിക്കുന്നു
taqdīran
تَقْدِيرًا
ഒരു കണക്കാക്കല്‍

ആ സ്ഫടികവും വെള്ളിമയമായിരിക്കും. പരിചാരകര്‍ അവ കണിശതയോടെ കണക്കാക്കിവെക്കുന്നു.

തഫ്സീര്‍

وَيُسْقَوْنَ فِيْهَا كَأْسًا كَانَ مِزَاجُهَا زَنْجَبِيْلًاۚ  ( الانسان: ١٧ )

wayus'qawna
وَيُسْقَوْنَ
അവര്‍ക്കു കുടിക്കുവാന്‍ കൊടുക്കും (കുടിപ്പിക്കപ്പെടും)
fīhā
فِيهَا
അതില്‍വെച്ചു
kasan
كَأْسًا
ഒരു (മദ്യം നിറച്ച) പാനപാത്രം
kāna mizājuhā
كَانَ مِزَاجُهَا
അതിന്റെ ചേരുവ ആയിരിക്കും
zanjabīlan
زَنجَبِيلًا
ഇഞ്ചി

ഇഞ്ചിനീരിന്റെ ചേരുവ ചേര്‍ത്ത പാനീയം അവര്‍ക്കവിടെ കുടിക്കാന്‍ കിട്ടും.

തഫ്സീര്‍

عَيْنًا فِيْهَا تُسَمّٰى سَلْسَبِيْلًا   ( الانسان: ١٨ )

ʿaynan
عَيْنًا
അതായതു ഒരു ഉറവു
fīhā
فِيهَا
അതിലുള്ള
tusammā
تُسَمَّىٰ
അതിനു പേരു പറയപ്പെടും
salsabīlan
سَلْسَبِيلًا
സല്‍സബീല്‍ എന്നു

അത് സ്വര്‍ഗത്തിലെ ഒരരുവിയില്‍ നിന്നുള്ളതാണ്. സല്‍സബീല്‍ എന്നാണ് അതിനെ വിളിക്കുക.

തഫ്സീര്‍

۞ وَيَطُوْفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُوْنَۚ اِذَا رَاَيْتَهُمْ حَسِبْتَهُمْ لُؤْلُؤًا مَّنْثُوْرًا  ( الانسان: ١٩ )

wayaṭūfu ʿalayhim
وَيَطُوفُ عَلَيْهِمْ
അവരില്‍ ചുറ്റിനടക്കും
wil'dānun
وِلْدَٰنٌ
ചില കുട്ടികള്‍
mukhalladūna
مُّخَلَّدُونَ
ശാശ്വതത്വം നല്‍കപ്പെട്ടവരായ
idhā ra-aytahum
إِذَا رَأَيْتَهُمْ
നീ അവരെ കണ്ടാല്‍
ḥasib'tahum
حَسِبْتَهُمْ
നീ അവരെ ഗണിക്കും, വിചാരിക്കും
lu'lu-an
لُؤْلُؤًا
മുത്താണെന്ന്
manthūran
مَّنثُورًا
വിതറപ്പെട്ട

നിത്യബാല്യം നല്‍കപ്പെട്ട കുട്ടികള്‍ അവര്‍ക്കിടയിലൂടെ ചുറ്റിനടന്നുകൊണ്ടിരിക്കും. അവരെ കണ്ടാല്‍ ചിതറിത്തെറിച്ച മുത്തുകളായേ നിനക്ക് തോന്നൂ.

തഫ്സീര്‍

وَاِذَا رَاَيْتَ ثَمَّ رَاَيْتَ نَعِيْمًا وَّمُلْكًا كَبِيْرًا   ( الانسان: ٢٠ )

wa-idhā ra-ayta
وَإِذَا رَأَيْتَ
നീ കണ്ടുവെങ്കിലോ
thamma
ثَمَّ
അവിടം
ra-ayta
رَأَيْتَ
നീ കാണും, നിനക്കു കാണാം
naʿīman
نَعِيمًا
ഒരു സൗഖ്യം, അനുഗ്രഹീത സുഖം
wamul'kan
وَمُلْكًا
ഒരു രാജകീയതയും, രാജത്വവും, സാമ്രാജ്യവും
kabīran
كَبِيرًا
വലുതായ, വമ്പിച്ച

സ്വര്‍ഗത്തില്‍ മഹത്തായ അനുഗ്രഹങ്ങളും ഒരു മഹാസാമ്രാജ്യത്തിന്റെ അവസ്ഥയും നിനക്കു കാണാം.

തഫ്സീര്‍