Skip to main content

۞ وَاعْلَمُوْٓا اَنَّمَا غَنِمْتُمْ مِّنْ شَيْءٍ فَاَنَّ لِلّٰهِ خُمُسَهٗ وَلِلرَّسُوْلِ وَلِذِى الْقُرْبٰى وَالْيَتٰمٰى وَالْمَسٰكِيْنِ وَابْنِ السَّبِيْلِ اِنْ كُنْتُمْ اٰمَنْتُمْ بِاللّٰهِ وَمَآ اَنْزَلْنَا عَلٰى عَبْدِنَا يَوْمَ الْفُرْقَانِ يَوْمَ الْتَقَى الْجَمْعٰنِۗ وَاللّٰهُ عَلٰى كُلِّ شَيْءٍ قَدِيْرٌ   ( الأنفال: ٤١ )

wa-iʿ'lamū
وَٱعْلَمُوٓا۟
അറിയുകയും ചെയ്യുവിന്‍
annamā
أَنَّمَا
യാതൊന്നു (ആണ്) എന്നു
ghanim'tum
غَنِمْتُم
നിങ്ങള്‍ ഗനീമത്തു എടുത്ത, യുദ്ധ മുതലായെടുത്ത
min shayin
مِّن شَىْءٍ
വല്ല വസ്തുവെയും
fa-anna lillahi
فَأَنَّ لِلَّهِ
എന്നാല്‍ അല്ലാഹുവിനാണെന്നു, അല്ലാഹുവിനുള്ളതെന്നു
khumusahu
خُمُسَهُۥ
അതിന്റെ അഞ്ചിലൊന്നു
walilrrasūli
وَلِلرَّسُولِ
റസൂലിനും
walidhī l-qur'bā
وَلِذِى ٱلْقُرْبَىٰ
അടുത്ത കുടുംബങ്ങള്‍ക്കും
wal-yatāmā
وَٱلْيَتَٰمَىٰ
അനാഥകള്‍ക്കും
wal-masākīni
وَٱلْمَسَٰكِينِ
സാധുക്കള്‍ക്കും, പാവങ്ങള്‍ക്കും
wa-ib'ni l-sabīli
وَٱبْنِ ٱلسَّبِيلِ
വഴിപോക്കര്‍ക്കും
in kuntum
إِن كُنتُمْ
നിങ്ങള്‍ ആകുന്നുവെങ്കില്‍
āmantum
ءَامَنتُم
നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wamā anzalnā
وَمَآ أَنزَلْنَا
നാം ഇറക്കിയത്തിലും
ʿalā ʿabdinā
عَلَىٰ عَبْدِنَا
നമ്മുടെ അടിയാന്റെ (അടിമയുടെ) മേല്‍
yawma
يَوْمَ
ദിവസം
l-fur'qāni
ٱلْفُرْقَانِ
വിവേചനത്തിന്റെ
yawma l-taqā
يَوْمَ ٱلْتَقَى
അതായതു കണ്ടുമുട്ടിയ ദിവസം
l-jamʿāni
ٱلْجَمْعَانِۗ
രണ്ടു സംഘങ്ങള്‍, കൂട്ടങ്ങള്‍
wal-lahu
وَٱللَّهُ
അല്ലാഹു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
qadīrun
قَدِيرٌ
കഴിവുള്ളവനാകുന്നു

അറിയുക: നിങ്ങള്‍ നേടിയ യുദ്ധമുതല്‍ എന്തായാലും അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും അവന്റെ ദൂതന്നും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാണ്; അല്ലാഹുവിലും, ഇരുസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയതിലൂടെ സത്യാസത്യങ്ങള്‍ വ്യക്തമായി വേര്‍തിരിഞ്ഞ നാളില്‍ നാം നമ്മുടെ ദാസന്ന് ഇറക്കിക്കൊടുത്തതിലും വിശ്വസിച്ചവരാണ് നിങ്ങളെങ്കില്‍! അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനത്രെ.

തഫ്സീര്‍

اِذْ اَنْتُمْ بِالْعُدْوَةِ الدُّنْيَا وَهُمْ بِالْعُدْوَةِ الْقُصْوٰى وَالرَّكْبُ اَسْفَلَ مِنْكُمْۗ وَلَوْ تَوَاعَدْتُّمْ لَاخْتَلَفْتُمْ فِى الْمِيْعٰدِۙ وَلٰكِنْ لِّيَقْضِيَ اللّٰهُ اَمْرًا كَانَ مَفْعُوْلًا ەۙ لِّيَهْلِكَ مَنْ هَلَكَ عَنْۢ بَيِّنَةٍ وَّيَحْيٰى مَنْ حَيَّ عَنْۢ بَيِّنَةٍۗ وَاِنَّ اللّٰهَ لَسَمِيْعٌ عَلِيْمٌۙ  ( الأنفال: ٤٢ )

idh antum
إِذْ أَنتُم
നിങ്ങള്‍ ആയിരുന്ന സന്ദര്‍ഭം
bil-ʿud'wati
بِٱلْعُدْوَةِ
താഴ്‌വരയുടെ ഭാഗത്തു (പാര്‍ശ്വത്തില്‍ - ഓരത്തില്‍)
l-dun'yā
ٱلدُّنْيَا
അധികം അടുത്തതായ, അണഞ്ഞതായ
wahum
وَهُم
അവരോ, അവരാകട്ടെ
bil-ʿud'wati
بِٱلْعُدْوَةِ
താഴ്‌വരയുടെ പാര്‍ശ്വത്തിലും (ഭാഗത്തിലും)
l-quṣ'wā
ٱلْقُصْوَىٰ
അകന്നതായ, ദൂരയുള്ള
wal-rakbu
وَٱلرَّكْبُ
വാഹന സംഘമാകട്ടെ
asfala minkum
أَسْفَلَ مِنكُمْۚ
നിങ്ങളില്‍ നിന്നു അധികം (വളരെ - കൂടുതല്‍) താഴെയും
walaw tawāʿadttum
وَلَوْ تَوَاعَدتُّمْ
നിങ്ങള്‍ അന്യോന്യം വാഗ്ദത്തം നടത്തി (പറഞ്ഞുറച്ചു - നിശ്ചയിച്ചു) ഇരുന്നെങ്കില്‍
la-ikh'talaftum
لَٱخْتَلَفْتُمْ
നിങ്ങള്‍ ഭിന്നിക്കുക (വ്യത്യാസം ചെയ്യുക) തന്നെ ചെയ്യുമായിരുന്നു
fī l-mīʿādi
فِى ٱلْمِيعَٰدِۙ
നിശ്ചിത സമയത്തില്‍, നിശ്ചിത സ്ഥലത്തില്‍, നിശ്ചയത്തില്‍, കരാറില്‍
walākin
وَلَٰكِن
എങ്കിലും, പക്ഷേ
liyaqḍiya
لِّيَقْضِىَ
തീരുമാക്കുവാന്‍, നിര്‍വ്വഹിക്കുവാന്‍
l-lahu
ٱللَّهُ
അല്ലാഹു
amran
أَمْرًا
ഒരു കാര്യം
kāna
كَانَ
അതായിരിക്കുന്നു
mafʿūlan
مَفْعُولًا
പ്രാവര്‍ത്തികമാക്കേണ്ടത്
liyahlika
لِّيَهْلِكَ
നശിക്കുവാന്‍വേണ്ടി
man halaka
مَنْ هَلَكَ
നശിച്ച(നശിക്കുന്ന)വര്‍
ʿan bayyinatin
عَنۢ بَيِّنَةٍ
(വ്യക്തമായ) തെളിവോടുകൂടി
wayaḥyā
وَيَحْيَىٰ
ജീവിക്കുവാനും
man ḥayya
مَنْ حَىَّ
ജീവിച്ച(ജീവിക്കുന്ന)വര്‍
ʿan bayyinatin
عَنۢ بَيِّنَةٍۗ
തെളിവോടെ
wa-inna l-laha
وَإِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lasamīʿun
لَسَمِيعٌ
കേള്‍ക്കുന്നവന്‍ തന്നെ
ʿalīmun
عَلِيمٌ
അറിയുന്നവന്‍(നും)

നിങ്ങള്‍ താഴ്‌വരയുടെ അടുത്ത ഭാഗത്തും അവര്‍ അകന്ന ഭാഗത്തും കച്ചവടസംഘം നിങ്ങള്‍ക്കു താഴെയുമായ സന്ദര്‍ഭം. നിങ്ങള്‍ പരസ്പരം ഏറ്റുമുട്ടാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കില്‍ നിങ്ങളതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുമായിരുന്നു. എന്നാല്‍ ഉറപ്പായും ഉണ്ടാകേണ്ട ഒരു കാര്യം നടപ്പില്‍ വരുത്താനാണ് അല്ലാഹു ഇങ്ങനെ ചെയ്തത്. അഥവാ നശിക്കേണ്ടവന്‍ വ്യക്തമായ തെളിവോടെ നശിക്കാനും ജീവിക്കേണ്ടവന്‍ വ്യക്തമായ തെളിവോടെ ജീവിക്കാനും വേണ്ടിയാണിത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും തന്നെ; തീര്‍ച്ച.

തഫ്സീര്‍

اِذْ يُرِيْكَهُمُ اللّٰهُ فِيْ مَنَامِكَ قَلِيْلًاۗ وَلَوْ اَرٰىكَهُمْ كَثِيْرًا لَّفَشِلْتُمْ وَلَتَنَازَعْتُمْ فِى الْاَمْرِ وَلٰكِنَّ اللّٰهَ سَلَّمَۗ اِنَّهٗ عَلِيْمٌۢ بِذَاتِ الصُّدُوْرِ   ( الأنفال: ٤٣ )

idh yurīkahumu
إِذْ يُرِيكَهُمُ
അവരെ നിനക്കു കാട്ടി (കാണിച്ചു) തന്നിരുന്ന സന്ദര്‍ഭം
l-lahu
ٱللَّهُ
അല്ലാഹു
fī manāmika
فِى مَنَامِكَ
നിന്റെ ഉറക്കുവേളയില്‍, ഉറക്കില്‍ (സ്വപ്നത്തില്‍)
qalīlan
قَلِيلًاۖ
കുറച്ചായി, അല്‍പമായി
walaw arākahum
وَلَوْ أَرَىٰكَهُمْ
നിനക്കവന്‍ അവരെ കാണിച്ചു തന്നിരുന്നെങ്കില്‍
kathīran
كَثِيرًا
അധികമായി, വളരെയായി
lafashil'tum
لَّفَشِلْتُمْ
നിങ്ങള്‍ ഭീരുത്വം കാണിക്കുക തന്നെ ചെയ്തിരുന്നു
walatanāzaʿtum
وَلَتَنَٰزَعْتُمْ
നിങ്ങള്‍ ഭിന്നിക്കുക (പിണങ്ങുക)യും ചെയ്തിരുന്നു
fī l-amri
فِى ٱلْأَمْرِ
കാര്യത്തില്‍
walākinna l-laha
وَلَٰكِنَّ ٱللَّهَ
എങ്കിലും (പക്ഷേ) അല്ലാഹു
sallama
سَلَّمَۗ
രക്ഷപ്പെടുത്തി
innahu ʿalīmun
إِنَّهُۥ عَلِيمٌۢ
നിശ്ചയമായും അവന്‍ അറിയുന്നവനാണു
bidhāti l-ṣudūri
بِذَاتِ ٱلصُّدُورِ
നെഞ്ചുകളിലുള്ളതിനെ (മനസ്സിലുള്ളതിനെ)പ്പറ്റി

അല്ലാഹു സ്വപ്നത്തിലൂടെ അവരെ വളരെ കുറച്ചുപേര്‍ മാത്രമായി നിനക്ക് കാണിച്ചുതന്ന സന്ദര്‍ഭം. നിനക്ക് അവരെ എണ്ണക്കൂടുതലുള്ളതായി കാണിച്ചു തന്നിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്ക് ധൈര്യക്ഷയമുണ്ടാകുമായിരുന്നു. യുദ്ധത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ഭിന്നിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അല്ലാഹു രക്ഷിച്ചു. തീര്‍ച്ചയായും മനസ്സുകളിലുള്ളതെല്ലാം അറിയുന്നവനാണ് അവന്‍.

തഫ്സീര്‍

وَاِذْ يُرِيْكُمُوْهُمْ اِذِ الْتَقَيْتُمْ فِيْٓ اَعْيُنِكُمْ قَلِيْلًا وَّيُقَلِّلُكُمْ فِيْٓ اَعْيُنِهِمْ لِيَقْضِيَ اللّٰهُ اَمْرًا كَانَ مَفْعُوْلًا ۗوَاِلَى اللّٰهِ تُرْجَعُ الْاُمُوْرُ ࣖ   ( الأنفال: ٤٤ )

wa-idh yurīkumūhum
وَإِذْ يُرِيكُمُوهُمْ
നിങ്ങള്‍ക്കു അവരെ അവന്‍ കാട്ടിതന്നിരുന്ന സന്ദര്‍ഭവും
idhi l-taqaytum
إِذِ ٱلْتَقَيْتُمْ
നിങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ (പരസ്പരം കണ്ടപ്പോള്‍)
fī aʿyunikum
فِىٓ أَعْيُنِكُمْ
നിങ്ങളുടെ കണ്ണുകളില്‍
qalīlan
قَلِيلًا
കുറച്ചായി, അല്‍പമായി
wayuqallilukum
وَيُقَلِّلُكُمْ
നിങ്ങളെ കുറച്ചു കാട്ടുകയും ചെയ്തിരുന്നു
fī aʿyunihim
فِىٓ أَعْيُنِهِمْ
അവരുടെ കണ്ണുകളില്‍
liyaqḍiya
لِيَقْضِىَ
നിര്‍വ്വഹിക്കുവാന്‍ വേണ്ടി
l-lahu
ٱللَّهُ
അല്ലാഹു
amran
أَمْرًا
ഒരു കാര്യത്തെ
kāna
كَانَ
അതായിരുന്നു
mafʿūlan
مَفْعُولًاۗ
ചെയ്യപ്പെട്ടതു, പ്രാവര്‍ത്തികമാക്കേണ്ടത്
wa-ilā l-lahi
وَإِلَى ٱللَّهِ
അല്ലാഹുവിങ്കലേക്കത്രെ
tur'jaʿu
تُرْجَعُ
മടക്കപ്പെടുക
l-umūru
ٱلْأُمُورُ
കാര്യങ്ങള്‍

നിങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ നിങ്ങളുടെ കണ്ണില്‍ അവരെ കുറച്ചു കാണിച്ചതും അവരുടെ കണ്ണില്‍ നിങ്ങളെ കുറച്ചു കാണിച്ചതും ഓര്‍ക്കുക. സംഭവിക്കേണ്ട കാര്യം നടപ്പാക്കാന്‍ അല്ലാഹു പ്രയോഗിച്ച തന്ത്രമായിരുന്നു അത്. കാര്യങ്ങളൊക്കെയും മടക്കപ്പെടുക അല്ലാഹുവിങ്കലേക്കാണ്.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِذَا لَقِيْتُمْ فِئَةً فَاثْبُتُوْا وَاذْكُرُوا اللّٰهَ كَثِيْرًا لَّعَلَّكُمْ تُفْلِحُوْنَۚ   ( الأنفال: ٤٥ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
വിശ്വസിച്ചവരേ
idhā laqītum
إِذَا لَقِيتُمْ
നിങ്ങള്‍ കണ്ടുമുട്ടിയാല്‍
fi-atan
فِئَةً
വല്ല സംഘത്തെയും, ഒരു കൂട്ടത്തെ
fa-uth'butū
فَٱثْبُتُوا۟
നിങ്ങള്‍ ഉറച്ചു (സ്ഥിരപ്പെട്ടു) നില്‍ക്കുവിന്‍
wa-udh'kurū
وَٱذْكُرُوا۟
ഓര്‍മ്മിക്കുകയും ചെയ്യുവിന്‍
l-laha
ٱللَّهَ
അല്ലാഹുവിനെ
kathīran
كَثِيرًا
വളരെ, അധികം, ധാരാളം
laʿallakum
لَّعَلَّكُمْ
നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി
tuf'liḥūna
تُفْلِحُونَ
നിങ്ങള്‍ വിജയം പ്രാപിക്കും

വിശ്വസിച്ചവരേ, നിങ്ങള്‍ ശത്രു സംഘവുമായി സന്ധിച്ചാല്‍ സ്ഥൈര്യത്തോടെ നിലകൊള്ളുക. ദൈവത്തെ ധാരാളമായി സ്മരിക്കുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.

തഫ്സീര്‍

وَاَطِيْعُوا اللّٰهَ وَرَسُوْلَهٗ وَلَا تَنَازَعُوْا فَتَفْشَلُوْا وَتَذْهَبَ رِيْحُكُمْ وَاصْبِرُوْاۗ اِنَّ اللّٰهَ مَعَ الصّٰبِرِيْنَۚ   ( الأنفال: ٤٦ )

wa-aṭīʿū
وَأَطِيعُوا۟
അനുസരിക്കുകയും ചെയ്യുവിന്‍
l-laha
ٱللَّهَ
അല്ലാഹുവിനെ
warasūlahu
وَرَسُولَهُۥ
അവന്റെ റസൂലിനെയും
walā tanāzaʿū
وَلَا تَنَٰزَعُوا۟
പരസ്പരം ഭിന്നിക്കുക (പിണങ്ങുക - വഴക്കടിക്കുക)യും ചെയ്യരുത്
fatafshalū
فَتَفْشَلُوا۟
എന്നാല്‍ നിങ്ങള്‍ക്കു ഭീരുത്വം പിണയും, നിങ്ങള്‍ ഭീരുത്വം കാണിക്കും
watadhhaba
وَتَذْهَبَ
പോകുകയും ചെയ്യും
rīḥukum
رِيحُكُمْۖ
നിങ്ങളുടെ കാറ്റ് (വീര്യം)
wa-iṣ'birū
وَٱصْبِرُوٓا۟ۚ
ക്ഷമിക്കുകയും ചെയ്യുവിന്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
maʿa l-ṣābirīna
مَعَ ٱلصَّٰبِرِينَ
ക്ഷമിക്കുന്നവരുടെ കൂടെയായിരിക്കും

അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങളന്യോന്യം കലഹിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ദുര്‍ബലരാകും. നിങ്ങളുടെ കാറ്റുപോകും. നിങ്ങള്‍ ക്ഷമിക്കൂ. അല്ലാഹു ക്ഷമാശീലരോടൊപ്പമാണ്.

തഫ്സീര്‍

وَلَا تَكُوْنُوْا كَالَّذِيْنَ خَرَجُوْا مِنْ دِيَارِهِمْ بَطَرًا وَّرِئَاۤءَ النَّاسِ وَيَصُدُّوْنَ عَنْ سَبِيْلِ اللّٰهِ ۗوَاللّٰهُ بِمَايَعْمَلُوْنَ مُحِيْطٌ   ( الأنفال: ٤٧ )

walā takūnū
وَلَا تَكُونُوا۟
നിങ്ങളാവുകയുമരുത്
ka-alladhīna kharajū
كَٱلَّذِينَ خَرَجُوا۟
പുറപ്പെട്ടവരെപ്പോലെ
min diyārihim
مِن دِيَٰرِهِم
അവരുടെ വീടു (വസതി) കളില്‍ നിന്നു
baṭaran
بَطَرًا
ഗര്‍വ്വായിട്ടു, മതിമറന്നുകൊണ്ടു, അഹങ്കാരമായി
wariāa
وَرِئَآءَ
കാണിക്കുവാനും
l-nāsi
ٱلنَّاسِ
മനുഷ്യരേ
wayaṣuddūna
وَيَصُدُّونَ
അവര്‍ തടയുകയും ചെയ്തിരുന്നു, തടഞ്ഞുകൊണ്ടും
ʿan sabīli
عَن سَبِيلِ
മാര്‍ഗ്ഗത്തില്‍നിന്നു
l-lahi
ٱللَّهِۚ
അല്ലാഹുവിന്റെ
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
bimā yaʿmalūna
بِمَا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കുന്നതിനെ
muḥīṭun
مُحِيطٌ
വലയം ചെയ്യുന്ന (സൂക്ഷ്മമായറിയുന്ന) വനാണ്

അഹങ്കാരത്തോടെയും ജനങ്ങളെ കാണിക്കാനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനത്തെ തടയാനുമായി വീട് വിട്ടിറങ്ങിപ്പോന്നവരെപ്പോലെ നിങ്ങളാകരുത്. അവര്‍ ചെയ്യുന്നതൊക്കെയും നന്നായി നിരീക്ഷിക്കുന്നവനാണ് അല്ലാഹു.

തഫ്സീര്‍

وَاِذْ زَيَّنَ لَهُمُ الشَّيْطٰنُ اَعْمَالَهُمْ وَقَالَ لَا غَالِبَ لَكُمُ الْيَوْمَ مِنَ النَّاسِ وَاِنِّيْ جَارٌ لَّكُمْۚ فَلَمَّا تَرَاۤءَتِ الْفِئَتٰنِ نَكَصَ عَلٰى عَقِبَيْهِ وَقَالَ اِنِّيْ بَرِيْۤءٌ مِّنْكُمْ اِنِّيْٓ اَرٰى مَا لَا تَرَوْنَ اِنِّيْٓ اَخَافُ اللّٰهَ ۗوَاللّٰهُ شَدِيْدُ الْعِقَابِ ࣖ   ( الأنفال: ٤٨ )

wa-idh zayyana
وَإِذْ زَيَّنَ
ഭംഗിയാക്കിക്കൊടുത്ത (അലങ്കാരമായി കാണിച്ച) സന്ദര്‍ഭവും
lahumu
لَهُمُ
അവര്‍ക്കു
l-shayṭānu
ٱلشَّيْطَٰنُ
പിശാചു, ശൈത്താന്‍
aʿmālahum
أَعْمَٰلَهُمْ
അവരുടെ പ്രവൃത്തികളെ
waqāla
وَقَالَ
അവന്‍ പറയുകയും (ചെയ്തു - ചെയ്ത)
lā ghāliba
لَا غَالِبَ
ജയിച്ചടക്കുന്നവനേ ഇല്ല
lakumu
لَكُمُ
നിങ്ങളെ, നിങ്ങളോടു
l-yawma
ٱلْيَوْمَ
ഇന്നു, ഈ ദിവസം
mina l-nāsi
مِنَ ٱلنَّاسِ
മനുഷ്യരില്‍നിന്നു
wa-innī
وَإِنِّى
നിശ്ചയമായും ഞാന്‍
jārun lakum
جَارٌ لَّكُمْۖ
നിങ്ങള്‍ക്കു ഒരയല്‍ക്കാരനാണ്, (അഭയം നല്‍കുന്ന) സഹായിയാണു
falammā tarāati
فَلَمَّا تَرَآءَتِ
എന്നിട്ടു അന്യോന്യം കണ്ടപ്പോള്‍
l-fi-atāni
ٱلْفِئَتَانِ
രണ്ടു സംഘങ്ങള്‍
nakaṣa
نَكَصَ
അവന്‍ പിന്നോക്കം വെച്ചു, പിന്നോട്ടു മാറി
ʿalā ʿaqibayhi
عَلَىٰ عَقِبَيْهِ
തന്റെ മടമ്പുകാലുകളില്‍
waqāla
وَقَالَ
അവന്‍ പറയുകയും ചെയ്തു
innī barīon
إِنِّى بَرِىٓءٌ
ഞാന്‍ ഒഴിവായവനാണ്
minkum
مِّنكُمْ
നിങ്ങളില്‍ നിന്നും, നിങ്ങളോടു
innī arā
إِنِّىٓ أَرَىٰ
നിശ്ചയമായും ഞാന്‍ കാണുന്നു
mā lā tarawna
مَا لَا تَرَوْنَ
നിങ്ങള്‍ കാണാത്തതു
innī akhāfu
إِنِّىٓ أَخَافُ
നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു, പേടിക്കുന്നു
l-laha
ٱللَّهَۚ
അല്ലാഹുവിനെ
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
shadīdu
شَدِيدُ
കഠിനമായവനാണു
l-ʿiqābi
ٱلْعِقَابِ
ശിക്ഷാനടപടി

ചെകുത്താന്‍ അവര്‍ക്ക് അവരുടെ ചെയ്തികള്‍ ചേതോഹരമായി തോന്നിപ്പിച്ച സന്ദര്‍ഭം. അവന്‍ പറഞ്ഞു: ''ഇന്ന് നിങ്ങളെ ജയിക്കുന്നവരായി ജനങ്ങളിലാരുമില്ല. ഉറപ്പായും ഞാന്‍ നിങ്ങളുടെ രക്ഷകനായിരിക്കും.'' അങ്ങനെ ഇരുപക്ഷവും ഏറ്റുമുട്ടിയപ്പോള്‍ അവന്‍ പിന്മാറി. എന്നിട്ടിങ്ങനെ പറയുകയും ചെയ്തു: ''എനിക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ കാണാത്തത് ഞാന്‍ കാണുന്നുണ്ട്. ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണല്ലോ.''

തഫ്സീര്‍

اِذْ يَقُوْلُ الْمُنٰفِقُوْنَ وَالَّذِيْنَ فِيْ قُلُوْبِهِمْ مَّرَضٌ غَرَّ هٰٓؤُلَاۤءِ دِيْنُهُمْۗ وَمَنْ يَّتَوَكَّلْ عَلَى اللّٰهِ فَاِنَّ اللّٰهَ عَزِيْزٌ حَكِيْمٌ   ( الأنفال: ٤٩ )

idh yaqūlu
إِذْ يَقُولُ
പറയുന്ന (പറഞ്ഞിരുന്ന) സന്ദര്‍ഭം
l-munāfiqūna
ٱلْمُنَٰفِقُونَ
കപടവിശ്വാസികള്‍
wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടരും
fī qulūbihim
فِى قُلُوبِهِم
അവരുടെ ഹൃദയങ്ങളിലുണ്ടു
maraḍun
مَّرَضٌ
ഒരു (തരം) രോഗമുള്ളവരും
gharra
غَرَّ
വഞ്ചിച്ചു, ചതിപ്പെടുത്തിയിരിക്കുന്നു
hāulāi
هَٰٓؤُلَآءِ
ഈ കൂട്ടരെ
dīnuhum
دِينُهُمْۗ
അവരുടെ മതം
waman
وَمَن
ആരെങ്കിലും, വല്ലവരും, ആര്‍
yatawakkal
يَتَوَكَّلْ
ഭരമേല്‍പിക്കുന്ന(പക്ഷം)
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെമേല്‍
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
ʿazīzun
عَزِيزٌ
പ്രതാപശാലിയാണു
ḥakīmun
حَكِيمٌ
അഗാധജ്ഞനാണു, യുക്തിമാനാണു.

കപടവിശ്വാസികളും ദീനംബാധിച്ച മനസ്സുള്ളവരും പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭം: ''ഇക്കൂട്ടരെ അവരുടെ മതം വഞ്ചിച്ചിരിക്കുന്നു.'' ആരെങ്കിലും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നുവെങ്കില്‍, സംശയം വേണ്ട, അല്ലാഹു അജയ്യനും യുക്തിമാനുമാണ്.

തഫ്സീര്‍

وَلَوْ تَرٰٓى اِذْ يَتَوَفَّى الَّذِيْنَ كَفَرُوا الْمَلٰۤىِٕكَةُ يَضْرِبُوْنَ وُجُوْهَهُمْ وَاَدْبَارَهُمْۚ وَذُوْقُوْا عَذَابَ الْحَرِيْقِ  ( الأنفال: ٥٠ )

walaw tarā
وَلَوْ تَرَىٰٓ
നീ കണ്ടിരുന്നുവെങ്കില്‍, കാണുമായിരുന്നെങ്കില്‍
idh yatawaffā
إِذْ يَتَوَفَّى
പിടിച്ചെടുക്കുമ്പോള്‍
alladhīna kafarū
ٱلَّذِينَ كَفَرُوا۟ۙ
അവിശ്വസിച്ചവരെ
l-malāikatu
ٱلْمَلَٰٓئِكَةُ
മലക്കുകള്‍
yaḍribūna
يَضْرِبُونَ
അവര്‍ അടിച്ചും കൊണ്ട്
wujūhahum
وُجُوهَهُمْ
അവരുടെ മുഖങ്ങളെ
wa-adbārahum
وَأَدْبَٰرَهُمْ
അവരുടെ പിന്‍പുറങ്ങളെയും
wadhūqū
وَذُوقُوا۟
ആസ്വദിക്കുക (രുചി നോക്കുക - അനുഭവിക്കുക) യും ചെയ്യുവിന്‍
ʿadhāba
عَذَابَ
ശിക്ഷ വെന്തു
l-ḥarīqi
ٱلْحَرِيقِ
കരിച്ചലിന്റെ

സത്യനിഷേധികളെ മരിപ്പിക്കുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! മലക്കുകള്‍ അവരുടെ മുഖത്തും പിന്‍ഭാഗത്തും അടിക്കും. അവരോടിങ്ങനെ പറയുകയും ചെയ്യും: ''കരിച്ചുകളയുന്ന നരകത്തീയിന്റെ കൊടിയ ശിക്ഷ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക.''

തഫ്സീര്‍