Skip to main content

اِنْفِرُوْا خِفَافًا وَّثِقَالًا وَّجَاهِدُوْا بِاَمْوَالِكُمْ وَاَنْفُسِكُمْ فِيْ سَبِيْلِ اللّٰهِ ۗذٰلِكُمْ خَيْرٌ لَّكُمْ اِنْ كُنْتُمْ تَعْلَمُوْنَ   ( التوبة: ٤١ )

infirū
ٱنفِرُوا۟
നിങ്ങള്‍ (യുദ്ധത്തിന്‌) പുറപ്പെട്ടു പോകുവിന്‍
khifāfan
خِفَافًا
ലഘുവായവരായി, ഭാരം കുറഞ്ഞ (സൗകര്യമുള്ള) വരായി
wathiqālan
وَثِقَالًا
ഭാരമുള്ളവരായും, ഘനംകൂടിയ (അസൗകര്യമുള്ള)വരായും
wajāhidū
وَجَٰهِدُوا۟
നിങ്ങള്‍ സമരം ചെയ്യുകയും ചെയ്യുവിന്‍
bi-amwālikum
بِأَمْوَٰلِكُمْ
നിങ്ങളുടെ സ്വത്തു (ധനം) കള്‍ കൊണ്ട്‌
wa-anfusikum
وَأَنفُسِكُمْ
നിങ്ങളുടെ സ്വന്തങ്ങള്‍ (ദേഹങ്ങള്‍) കൊണ്ടും
fī sabīli l-lahi
فِى سَبِيلِ ٱللَّهِۚ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍
dhālikum
ذَٰلِكُمْ
അത്‌
khayrun lakum
خَيْرٌ لَّكُمْ
നിങ്ങള്‍ക്ക്‌ ഉത്തമമാണ്‌, വളരെ നല്ലതാണ്‌
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
taʿlamūna
تَعْلَمُونَ
നിങ്ങള്‍ അറിയുന്നു, നിങ്ങള്‍ക്കറിയാം (എങ്കില്‍)

നിങ്ങള്‍ സാധന സാമഗ്രികള്‍ കൂടിയവരായാലും കുറഞ്ഞവരായാലും ഇറങ്ങിപ്പുറപ്പെടുക. നിങ്ങളുടെ ദേഹംകൊണ്ടും ധനംകൊണ്ടും ദൈവമാര്‍ഗത്തില്‍ സമരംചെയ്യുക. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍!

തഫ്സീര്‍

لَوْ كَانَ عَرَضًا قَرِيْبًا وَّسَفَرًا قَاصِدًا لَّاتَّبَعُوْكَ وَلٰكِنْۢ بَعُدَتْ عَلَيْهِمُ الشُّقَّةُۗ وَسَيَحْلِفُوْنَ بِاللّٰهِ لَوِ اسْتَطَعْنَا لَخَرَجْنَا مَعَكُمْۚ يُهْلِكُوْنَ اَنْفُسَهُمْۚ وَاللّٰهُ يَعْلَمُ اِنَّهُمْ لَكٰذِبُوْنَ ࣖ   ( التوبة: ٤٢ )

law kāna
لَوْ كَانَ
അതായിരുന്നെങ്കില്‍
ʿaraḍan
عَرَضًا
ഒരു വിഭവം, സാമഗ്രി
qarīban
قَرِيبًا
അടുത്തതായ, സമീപത്തുള്ള
wasafaran
وَسَفَرًا
ഒരു യാത്രയും
qāṣidan
قَاصِدًا
മിതമായ
la-ittabaʿūka
لَّٱتَّبَعُوكَ
അവര്‍ നിന്നെ പിന്‍തുടരുക തന്നെ ചെയ്‌തിരുന്നു
walākin
وَلَٰكِنۢ
പക്ഷേ
baʿudat
بَعُدَتْ
ദൂരമായി, വിദൂരപ്പെട്ടു
ʿalayhimu
عَلَيْهِمُ
അവരുടെ മേല്‍
l-shuqatu
ٱلشُّقَّةُۚ
വിഷമയാത്ര, ഞെരുക്കമാര്‍ഗം, യാത്രാക്ലേശം
wasayaḥlifūna
وَسَيَحْلِفُونَ
അവര്‍ വഴിയെ സത്യം (ശപഥം) ചെയ്യും
bil-lahi
بِٱللَّهِ
അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ട്‌
lawi is'taṭaʿnā
لَوِ ٱسْتَطَعْنَا
ഞങ്ങള്‍ക്ക്‌ സാധ്യതയുണ്ടായിരുന്നെങ്കില്‍
lakharajnā
لَخَرَجْنَا
ഞങ്ങള്‍ പുറപ്പെടുകതന്നെ ചെയ്യും
maʿakum
مَعَكُمْ
നിങ്ങളോടൊപ്പം
yuh'likūna
يُهْلِكُونَ
അവര്‍ നാശത്തിലാക്കുന്നു
anfusahum
أَنفُسَهُمْ
തങ്ങളുടെ സ്വന്തങ്ങളെ, തങ്ങളെത്തന്നെ
wal-lahu
وَٱللَّهُ
അല്ലാഹു (വാകട്ടെ)
yaʿlamu
يَعْلَمُ
അറിയുന്നു
innahum
إِنَّهُمْ
നിശ്ചയമായും അവര്‍
lakādhibūna
لَكَٰذِبُونَ
വ്യാജം പറയുന്നവര്‍ തന്നെ (എന്ന്‌)

ലക്ഷ്യം തൊട്ടടുത്തതും യാത്ര പ്രയാസരഹിതവുമാണെങ്കില്‍ അവര്‍ നിന്നെ അനുഗമിക്കുമായിരുന്നു. എന്നാല്‍ ലക്ഷ്യം വിദൂരവും വഴി വിഷമകരവുമായി അവര്‍ക്ക് തോന്നി. അതിനാല്‍ അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തു പറയും: ''ഞങ്ങള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളോടൊപ്പം പുറപ്പെടുമായിരുന്നു.'' സത്യത്തിലവര്‍ തങ്ങളെത്തന്നെയാണ് നശിപ്പിക്കുന്നത്. അല്ലാഹുവിനറിയാം; അവര്‍ കള്ളം പറയുന്നവരാണെന്ന്.

തഫ്സീര്‍

عَفَا اللّٰهُ عَنْكَۚ لِمَ اَذِنْتَ لَهُمْ حَتّٰى يَتَبَيَّنَ لَكَ الَّذِيْنَ صَدَقُوْا وَتَعْلَمَ الْكٰذِبِيْنَ   ( التوبة: ٤٣ )

ʿafā l-lahu
عَفَا ٱللَّهُ
അല്ലാഹു മാപ്പു ചെയ്‌തിരിക്കുന്നു
ʿanka
عَنكَ
നിനക്ക്‌, നിന്നെപ്പറ്റി
lima
لِمَ
എന്തിന്‌
adhinta
أَذِنتَ
നീ സമ്മതംകൊടുത്തു
lahum
لَهُمْ
അവര്‍ക്ക്‌
ḥattā yatabayyana
حَتَّىٰ يَتَبَيَّنَ
വ്യക്തമാകുന്നതുവരെ
laka
لَكَ
നിനക്ക്‌
alladhīna ṣadaqū
ٱلَّذِينَ صَدَقُوا۟
സത്യം പറഞ്ഞവര്‍
wataʿlama
وَتَعْلَمَ
നീ അറിയുകയും (ചെയ്യുന്നതുവരെ)
l-kādhibīna
ٱلْكَٰذِبِينَ
വ്യാജം പറയുന്നവരെ

അല്ലാഹു നിനക്ക് മാപ്പേകിയിരിക്കുന്നു. അവരില്‍ സത്യം പറഞ്ഞവര്‍ ആരെന്ന് നിനക്ക് വ്യക്തമാവുകയും കള്ളം പറഞ്ഞവരെ തിരിച്ചറിയുകയും ചെയ്യുംവരെ നീ അവര്‍ക്ക് വിട്ടുനില്‍ക്കാന്‍ അനുവാദം നല്‍കിയതെന്തിന്?

തഫ്സീര്‍

لَا يَسْتَأْذِنُكَ الَّذِيْنَ يُؤْمِنُوْنَ بِاللّٰهِ وَالْيَوْمِ الْاٰخِرِ اَنْ يُّجَاهِدُوْا بِاَمْوَالِهِمْ وَاَنْفُسِهِمْۗ وَاللّٰهُ عَلِيْمٌۢ بِالْمُتَّقِيْنَ   ( التوبة: ٤٤ )

lā yastadhinuka
لَا يَسْتَـْٔذِنُكَ
നിന്നോട്‌ സമ്മതം തേടുക (ചോദിക്കുക) യില്ല
alladhīna yu'minūna
ٱلَّذِينَ يُؤْمِنُونَ
വിശ്വസിക്കുന്നവര്‍
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wal-yawmi
وَٱلْيَوْمِ
ദിന (ദിവസ)ത്തിലും
l-ākhiri
ٱلْءَاخِرِ
അന്ത്യ, അവസാന
an yujāhidū
أَن يُجَٰهِدُوا۟
അവര്‍ സമരം ചെയ്യുന്നതിനു (വെറുത്തിട്ട്‌), സമരം ചെയ്യുന്നതില്‍ നിന്ന്‌ (ഒഴിവാകുവാന്‍)
bi-amwālihim
بِأَمْوَٰلِهِمْ
തങ്ങളുടെ സ്വത്തുക്കള്‍ (ധനം) കൊണ്ട്‌
wa-anfusihim
وَأَنفُسِهِمْۗ
തങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും
wal-lahu
وَٱللَّهُ
അല്ലാഹു
ʿalīmun
عَلِيمٌۢ
അറിയുന്നവനാണ്‌
bil-mutaqīna
بِٱلْمُتَّقِينَ
സൂക്ഷ്‌മത പാലിക്കുന്നവരെ (ഭയഭക്തരെ)പ്പറ്റി

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാരും തങ്ങളുടെ ധനംകൊണ്ടും ദേഹംകൊണ്ടും ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നിന്നോട് അനുവാദം ചോദിക്കുകയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ ആരെന്ന് നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

اِنَّمَا يَسْتَأْذِنُكَ الَّذِيْنَ لَا يُؤْمِنُوْنَ بِاللّٰهِ وَالْيَوْمِ الْاٰخِرِ وَارْتَابَتْ قُلُوْبُهُمْ فَهُمْ فِيْ رَيْبِهِمْ يَتَرَدَّدُوْنَ   ( التوبة: ٤٥ )

innamā
إِنَّمَا
നിശ്ചയമായും മാത്രം (തന്നെ)
yastadhinuka
يَسْتَـْٔذِنُكَ
നിന്നോട്‌ സമ്മതം തേടുന്നതാണ്‌
alladhīna
ٱلَّذِينَ
യാതൊരുവര്‍ (മാത്രം, തന്നെ)
lā yu'minūna
لَا يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നില്ല
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wal-yawmi l-ākhiri
وَٱلْيَوْمِ ٱلْءَاخِرِ
അന്ത്യദിനത്തിലും
wa-ir'tābat
وَٱرْتَابَتْ
സന്ദേഹ (സംശയ) പ്പെടുകയും ചെയ്‌ത, ആശയക്കുഴപ്പത്തിലുമായിരിക്കുന്നു
qulūbuhum
قُلُوبُهُمْ
അവരുടെ ഹൃദയങ്ങള്‍
fahum
فَهُمْ
അങ്ങിനെ (അതിനാല്‍) അവര്‍
fī raybihim
فِى رَيْبِهِمْ
അവരുടെ സന്ദേഹ (സംശയ) ത്തില്‍
yataraddadūna
يَتَرَدَّدُونَ
അവര്‍ ചഞ്ചലിച്ചു (അസ്ഥിരപ്പെട്ടു-അങ്ങുമിങ്ങുമായി) കൊണ്ടിരിക്കുന്നു

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരും മനസ്സില്‍ സംശയമുള്ളവരും മാത്രമാണ് നിന്നോട് അനുവാദം ചോദിക്കുന്നത്. അവര്‍ സംശയാലുക്കളായി അങ്ങുമിങ്ങും ആടിക്കളിക്കുന്നവരാണ്.

തഫ്സീര്‍

۞ وَلَوْ اَرَادُوا الْخُرُوْجَ لَاَعَدُّوْا لَهٗ عُدَّةً وَّلٰكِنْ كَرِهَ اللّٰهُ انْۢبِعَاثَهُمْ فَثَبَّطَهُمْ وَقِيْلَ اقْعُدُوْا مَعَ الْقٰعِدِيْنَ   ( التوبة: ٤٦ )

walaw arādū
وَلَوْ أَرَادُوا۟
അവര്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍
l-khurūja
ٱلْخُرُوجَ
പുറപ്പാട്‌, പുറപ്പെടുന്നതിന്‌
la-aʿaddū
لَأَعَدُّوا۟
അവര്‍ ഒരുങ്ങുക (ഒരുക്കുക) തന്നെചെയ്യുമായിരുന്നു
lahu
لَهُۥ
അതിന്‌ വേണ്ടി
ʿuddatan
عُدَّةً
വല്ല ഒരുക്കവും
walākin
وَلَٰكِن
എങ്കിലും
kariha
كَرِهَ
വെറുത്തു, അനിഷ്‌ടമായിരിക്കുന്നു
l-lahu
ٱللَّهُ
അല്ലാഹു, അല്ലാഹുവിന്‌
inbiʿāthahum
ٱنۢبِعَاثَهُمْ
അവരുടെ എഴുന്നേല്‍പ്പ്‌, പുറപ്പാട്‌
fathabbaṭahum
فَثَبَّطَهُمْ
എന്നിട്ട്‌ (അതിനാല്‍-അങ്ങനെ) അവരെ അവന്‍ തടഞ്ഞു (മുടക്കി-പിന്തിച്ചു) വെച്ചു
waqīla
وَقِيلَ
പറയപ്പെടുകയും ചെയ്‌തു
uq'ʿudū
ٱقْعُدُوا۟
നിങ്ങള്‍ ഇരുന്നുകൊള്ളുവിന്‍
maʿa l-qāʿidīna
مَعَ ٱلْقَٰعِدِينَ
ഇരിക്കുന്നവരുടെ കൂടെ, ഇരിപ്പായവരോടൊപ്പം

അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങി പുറപ്പെടാന്‍ യഥാര്‍ഥത്തില്‍തന്നെ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനായി സജ്ജമാക്കേണ്ട സാമഗ്രികളൊക്കെ ഒരുക്കിവെക്കുമായിരുന്നു. എന്നാല്‍ അവര്‍ ഇറങ്ങിപ്പുറപ്പെടുന്നത് അല്ലാഹുവിന് അനിഷ്ടകരമായിരുന്നു. അതിനാല്‍ അവനവരെ തടഞ്ഞുനിര്‍ത്തി. അവരോടിങ്ങനെ പറയുകയും ചെയ്തു: ''ഇവിടെ ചടഞ്ഞിരിക്കുന്നവരോടൊപ്പം നിങ്ങളും ഇരുന്നുകൊള്ളുക.''

തഫ്സീര്‍

لَوْ خَرَجُوْا فِيْكُمْ مَّا زَادُوْكُمْ اِلَّا خَبَالًا وَّلَاَوْضَعُوْا خِلٰلَكُمْ يَبْغُوْنَكُمُ الْفِتْنَةَۚ وَفِيْكُمْ سَمّٰعُوْنَ لَهُمْۗ وَاللّٰهُ عَلِيْمٌۢ بِالظّٰلِمِيْنَ   ( التوبة: ٤٧ )

law kharajū
لَوْ خَرَجُوا۟
അവര്‍ പുറപ്പെട്ടിരുന്നാല്‍
fīkum
فِيكُم
നിങ്ങളുടെ കൂട്ടത്തില്‍
mā zādūkum
مَّا زَادُوكُمْ
നിങ്ങള്‍ക്കവര്‍ വര്‍ധിപ്പിക്കുക (അധികമാക്കുക.) യില്ല
illā khabālan
إِلَّا خَبَالًا
കുഴപ്പം (അസ്വാസ്ഥ്യം -കിറുക്ക്‌- ആപത്ത്‌) അല്ലാതെ
wala-awḍaʿū
وَلَأَوْضَعُوا۟
അവര്‍ ഓടി നടക്കുക (പരക്കം പായുക) യും തന്നെ ചെയ്യും (കിണഞ്ഞു ശ്രമിക്കും)
khilālakum
خِلَٰلَكُمْ
നിങ്ങള്‍ക്കിടയിലൂടെ
yabghūnakumu
يَبْغُونَكُمُ
നിങ്ങള്‍ക്കുതേടി (അന്വേഷിച്ചു- ആഗ്രഹിച്ചു) കൊണ്ട്‌
l-fit'nata
ٱلْفِتْنَةَ
കുഴപ്പം
wafīkum
وَفِيكُمْ
നിങ്ങളിലുണ്ട്‌ താനും
sammāʿūna
سَمَّٰعُونَ
കേട്ടുകൊണ്ടിരിക്കുന്ന (ചെവി കൊടുക്കുന്ന) വര്‍
lahum
لَهُمْۗ
അവര്‍ക്ക്‌ അവരിലേക്ക്‌
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
ʿalīmun
عَلِيمٌۢ
അറിയുന്നവനാണ്‌
bil-ẓālimīna
بِٱلظَّٰلِمِينَ
അക്രമികളെപ്പറ്റി

അവര്‍ നിങ്ങളുടെ കൂട്ടത്തില്‍ പുറപ്പെട്ടിരുന്നുവെങ്കില്‍ നിങ്ങള്‍ക്കവര്‍ കൂടുതല്‍ വിപത്തുകള്‍ വരുത്തിവെക്കുമായിരുന്നു. നിങ്ങള്‍ക്കിടയില്‍ കലാപം സൃഷ്ടിക്കാനായി അവര്‍ ഓടിനടക്കുമായിരുന്നു. നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ക്ക് ചെവികൊടുക്കുന്നവരുമുണ്ടല്ലോ. അക്രമികളെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

لَقَدِ ابْتَغَوُا الْفِتْنَةَ مِنْ قَبْلُ وَقَلَّبُوْا لَكَ الْاُمُوْرَ حَتّٰى جَاۤءَ الْحَقُّ وَظَهَرَ اَمْرُ اللّٰهِ وَهُمْ كٰرِهُوْنَ   ( التوبة: ٤٨ )

laqadi ib'taghawū
لَقَدِ ٱبْتَغَوُا۟
അവര്‍ തേടുക (ആഗ്രഹിക്കുക) യുണ്ടായിട്ടുണ്ട്‌
l-fit'nata
ٱلْفِتْنَةَ
കുഴപ്പത്തെ
min qablu
مِن قَبْلُ
മുമ്പേ, മുമ്പ്‌ (തന്നെ)
waqallabū
وَقَلَّبُوا۟
അവര്‍ മറിച്ചിടുക (തിരിച്ചു മറിക്കുക-അവതാളത്തിലാക്കുക-സൂത്രപ്രയോഗം നടത്തുക)യും
laka
لَكَ
നിനക്ക്‌, നിന്നോട്‌
l-umūra
ٱلْأُمُورَ
കാര്യങ്ങളെ
ḥattā jāa
حَتَّىٰ جَآءَ
അങ്ങനെ വന്നു, വരുന്നത്‌വരെ
l-ḥaqu
ٱلْحَقُّ
യഥാര്‍ഥം
waẓahara
وَظَهَرَ
പ്രത്യക്ഷപ്പെടുക (വിജയിക്കുക) യും ചെയ്‌തു
amru l-lahi
أَمْرُ ٱللَّهِ
അല്ലാഹുവിന്‍റെ കാര്യം
wahum
وَهُمْ
അവരാകട്ടെ, അവര്‍ ആയിരിക്കെ
kārihūna
كَٰرِهُونَ
വെറുക്കുന്നവരുമാണ്‌ (അതൃപ്‌തര്‍)

ഇതിനു മുമ്പും അവര്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നിനക്കെതിരെ തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. എന്നിട്ടും അവര്‍ക്ക് അനിഷ്ടകരമായിരിക്കെത്തന്നെ സത്യം വന്നെത്തി. അല്ലാഹുവിന്റെ വിധി പുലരുകയും ചെയ്തു.

തഫ്സീര്‍

وَمِنْهُمْ مَّنْ يَّقُوْلُ ائْذَنْ لِّيْ وَلَا تَفْتِنِّيْۗ اَلَا فِى الْفِتْنَةِ سَقَطُوْاۗ وَاِنَّ جَهَنَّمَ لَمُحِيْطَةٌ ۢ بِالْكٰفِرِيْنَ   ( التوبة: ٤٩ )

wamin'hum
وَمِنْهُم
അവരിലുണ്ട്‌. അവരില്‍പെട്ടവരാണ്‌
man yaqūlu
مَّن يَقُولُ
പറയുന്ന ചിലര്‍
i'dhan lī
ٱئْذَن لِّى
എനിക്കു സമ്മതം നല്‍കണം
walā taftinnī
وَلَا تَفْتِنِّىٓۚ
എന്നെ കുഴപ്പത്തിലാക്കുകയും അരുത്‌
alā
أَلَا
അല്ലാ അറിയുക
fī l-fit'nati
فِى ٱلْفِتْنَةِ
കുഴപ്പത്തില്‍ (തന്നെ)
saqaṭū
سَقَطُوا۟ۗ
അവര്‍ വീണിരിക്കുന്നു, പതിച്ചു
wa-inna jahannama
وَإِنَّ جَهَنَّمَ
നിശ്ചയമായും ജഹന്നമാകട്ടെ
lamuḥīṭatun
لَمُحِيطَةٌۢ
വലയം ചെയ്യുന്നത്‌ (ചൂഴ്‌ന്നു നില്‍ക്കുന്നത്‌) തന്നെ
bil-kāfirīna
بِٱلْكَٰفِرِينَ
അവിശ്വാസികളെ

അവരില്‍ ഇങ്ങനെ പറയുന്നവരുണ്ട്: ''എനിക്ക് ഇളവ് അനുവദിച്ചാലും. എന്നെ കുഴപ്പത്തില്‍ പെടുത്താതിരുന്നാലും.'' അറിയുക: കുഴപ്പത്തില്‍ തന്നെയാണ് അവര്‍ വീണിരിക്കുന്നത്. തീര്‍ച്ചയായും നരകം സത്യനിഷേധികളെ വലയം ചെയ്യും.

തഫ്സീര്‍

اِنْ تُصِبْكَ حَسَنَةٌ تَسُؤْهُمْۚ وَاِنْ تُصِبْكَ مُصِيْبَةٌ يَّقُوْلُوْا قَدْ اَخَذْنَآ اَمْرَنَا مِنْ قَبْلُ وَيَتَوَلَّوْا وَّهُمْ فَرِحُوْنَ   ( التوبة: ٥٠ )

in tuṣib'ka
إِن تُصِبْكَ
നിന്നെ (നിനക്ക്‌) ബാധിക്കുന്നപക്ഷം
ḥasanatun
حَسَنَةٌ
വല്ല നന്‍മയും, നല്ല കാര്യവും
tasu'hum
تَسُؤْهُمْۖ
അതവരെ വെറുപ്പിക്കും, അസുഖമുണ്ടാക്കും, മോശപ്പെടുത്തും
wa-in tuṣib'ka
وَإِن تُصِبْكَ
നിനക്കു ബാധിക്കുന്ന (എത്തുന്ന) പക്ഷം
muṣībatun
مُصِيبَةٌ
വല്ല ബാധയും, വിപത്തും
yaqūlū
يَقُولُوا۟
അവര്‍ പറയും
qad akhadhnā
قَدْ أَخَذْنَآ
ഞങ്ങള്‍ എടുത്തി (സ്വീകരിച്ചി)ട്ടുണ്ട്‌
amranā
أَمْرَنَا
ഞങ്ങളുടെ കാര്യം
min qablu
مِن قَبْلُ
മുമ്പേ
wayatawallaw
وَيَتَوَلَّوا۟
അവര്‍ തിരിഞ്ഞുപോകയും ചെയ്യും
wahum
وَّهُمْ
അവരായിക്കൊണ്ട്‌
fariḥūna
فَرِحُونَ
ആഹ്ലാദിക്കുന്നവര്‍, സന്തോഷം (പുളകം) കൊള്ളുന്നവര്‍

നിനക്കു വല്ല നേട്ടവും കിട്ടിയാല്‍ അതവരെ ദുഃഖിതരാക്കും. നിനക്കു വല്ല വിപത്തും വന്നാല്‍, അവര്‍ പറയും: ''ഞങ്ങള്‍ നേരത്തെ തന്നെ ഞങ്ങളുടെ കാര്യം കൈക്കലാക്കിയിരിക്കുന്നു.'' അങ്ങനെ ആഹ്ലാദത്തോടെ അവര്‍ പിന്തിരിഞ്ഞുപോവുകയും ചെയ്യും.

തഫ്സീര്‍