Skip to main content

۞ رَبِّ قَدْ اٰتَيْتَنِيْ مِنَ الْمُلْكِ وَعَلَّمْتَنِيْ مِنْ تَأْوِيْلِ الْاَحَادِيْثِۚ فَاطِرَ السَّمٰوٰتِ وَالْاَرْضِۗ اَنْتَ وَلِيّٖ فِى الدُّنْيَا وَالْاٰخِرَةِۚ تَوَفَّنِيْ مُسْلِمًا وَّاَلْحِقْنِيْ بِالصّٰلِحِيْنَ  ( يوسف: ١٠١ )

rabbi
رَبِّ
എന്‍റെ റബ്ബേ
qad ātaytanī
قَدْ ءَاتَيْتَنِى
നീ എനിക്കു നല്‍കിയിട്ടുണ്ട്
mina l-mul'ki
مِنَ ٱلْمُلْكِ
രാജാധികാരത്തില്‍നിന്നു
waʿallamtanī
وَعَلَّمْتَنِى
എനിക്കു നീ പഠിപ്പിക്കുകയും ചെയ്തു
min tawīli
مِن تَأْوِيلِ
വ്യാഖ്യാനത്തില്‍ നിന്നു
l-aḥādīthi
ٱلْأَحَادِيثِۚ
വര്‍ത്തമാനങ്ങളുടെ
fāṭira
فَاطِرَ
സൃഷ്ടിച്ചുണ്ടാക്കിയവനേ
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍi
وَٱلْأَرْضِ
ഭൂമിയെയും
anta
أَنتَ
നീ
waliyyī
وَلِىِّۦ
എന്‍റെ രക്ഷാധികാരി (കൈകാര്യക്കാരന്‍) ആകുന്നു
fī l-dun'yā
فِى ٱلدُّنْيَا
ഇഹത്തില്‍
wal-ākhirati
وَٱلْءَاخِرَةِۖ
പരലോകത്തിലും
tawaffanī
تَوَفَّنِى
എന്നെ നീ പൂര്‍ണ്ണമായെടുക്കേണമേ (മരിപ്പിക്കണേ)
mus'liman
مُسْلِمًا
മുസ്ലിമായിക്കൊണ്ടു
wa-alḥiq'nī
وَأَلْحِقْنِى
എന്നെ ചേര്‍ക്കുകയും ചെയ്യേണമേ
bil-ṣāliḥīna
بِٱلصَّٰلِحِينَ
സജ്ജനങ്ങളോടു, സദ്-വൃത്തരില്‍.

''എന്റെ നാഥാ, നീ എനിക്ക് അധികാരം നല്‍കി. സ്വപ്നകഥകളുടെ വ്യാഖ്യാനം പഠിപ്പിച്ചു. ആകാശഭൂമികളെ പടച്ചവനേ, ഇഹത്തിലും പരത്തിലും നീയാണെന്റെ രക്ഷകന്‍. നീയെന്നെ മുസ്‌ലിമായി മരിപ്പിക്കേണമേ, സജ്ജനങ്ങളിലുള്‍പ്പെടുത്തേണമേ.''

തഫ്സീര്‍

ذٰلِكَ مِنْ اَنْۢبَاۤءِ الْغَيْبِ نُوْحِيْهِ اِلَيْكَۚ وَمَا كُنْتَ لَدَيْهِمْ اِذْ اَجْمَعُوْٓا اَمْرَهُمْ وَهُمْ يَمْكُرُوْنَ  ( يوسف: ١٠٢ )

dhālika
ذَٰلِكَ
അതു
min anbāi
مِنْ أَنۢبَآءِ
വാര്‍ത്തകളില്‍ പെട്ടതാണു
l-ghaybi
ٱلْغَيْبِ
അദൃശ്യത്തിന്‍റെ, മറഞ്ഞ
nūḥīhi
نُوحِيهِ
അതിനെ നാം വഹ്-യു നല്‍കുന്നു
ilayka
إِلَيْكَۖ
നിനക്ക്
wamā kunta
وَمَا كُنتَ
നീ ഉണ്ടായിരുന്നില്ല, ആയിരുന്നില്ല
ladayhim
لَدَيْهِمْ
അവരുടെ അടുക്കല്‍
idh ajmaʿū
إِذْ أَجْمَعُوٓا۟
അവര്‍ ഏകോപിച്ച (തീര്‍ച്ചപ്പെടുത്തിയ - ഉറപ്പിച്ച)പ്പോള്‍
amrahum
أَمْرَهُمْ
അവരുടെ കാര്യം
wahum
وَهُمْ
അവര്‍, അവരായുംകൊണ്ടു
yamkurūna
يَمْكُرُونَ
അവര്‍ കുതന്ത്രം പ്രയോഗിച്ചു (കൊണ്ടു).

നബിയേ, ഇക്കഥ അഭൗതിക ജ്ഞാനങ്ങളില്‍പെട്ടതാണ്. നാമത് നിനക്ക് ബോധനമായി നല്‍കുന്നു. അവര്‍ കൂടിയിരുന്ന് കുതന്ത്രം മെനഞ്ഞ് തങ്ങളുടെ കാര്യം തീരുമാനിച്ചപ്പോള്‍ നീ അവരുടെ അടുത്തുണ്ടായിരുന്നില്ല.

തഫ്സീര്‍

وَمَآ اَكْثَرُ النَّاسِ وَلَوْ حَرَصْتَ بِمُؤْمِنِيْنَ  ( يوسف: ١٠٣ )

wamā aktharu
وَمَآ أَكْثَرُ
അധികമാളുമല്ല
l-nāsi
ٱلنَّاسِ
മനുഷ്യരില്‍
walaw ḥaraṣta
وَلَوْ حَرَصْتَ
നീ മോഹിച്ചാലും, നിനക്കു അത്യാഗ്രഹമുണ്ടായാലും
bimu'minīna
بِمُؤْمِنِينَ
സത്യവിശ്വാസികള്‍.

എന്നാല്‍ നീ എത്രതന്നെ ആഗ്രഹിച്ചാലും ജനങ്ങളിലേറെപ്പേരും വിശ്വാസികളാവുകയില്ല.

തഫ്സീര്‍

وَمَا تَسْـَٔلُهُمْ عَلَيْهِ مِنْ اَجْرٍۗ اِنْ هُوَ اِلَّا ذِكْرٌ لِّلْعٰلَمِيْنَ ࣖ  ( يوسف: ١٠٤ )

wamā tasaluhum
وَمَا تَسْـَٔلُهُمْ
അവരോടു നീ ചോദിക്കുന്നുമില്ല
ʿalayhi
عَلَيْهِ
ഇതിന്‍റെ (അതിന്‍റെ) പേരില്‍
min ajrin
مِنْ أَجْرٍۚ
യാതൊരു പ്രതിഫലവും
in huwa
إِنْ هُوَ
അതല്ല, ഇതല്ല
illā dhik'run
إِلَّا ذِكْرٌ
ഒരു ഉല്‍ബോധനം, സ്മരണ (പ്രസ്താവന) അല്ലാതെ
lil'ʿālamīna
لِّلْعَٰلَمِينَ
ലോകര്‍ക്കു, ലോകര്‍ക്കു വേണ്ടിയുള്ള.

നീ അവരോട് ഇതിന്റെ പേരില്‍ പ്രതിഫലമൊന്നും ചോദിക്കുന്നില്ല. ഇത് ലോകര്‍ക്കാകമാനമുള്ള ഒരുദ്‌ബോധനം മാത്രമാണ്.

തഫ്സീര്‍

وَكَاَيِّنْ مِّنْ اٰيَةٍ فِى السَّمٰوٰتِ وَالْاَرْضِ يَمُرُّوْنَ عَلَيْهَا وَهُمْ عَنْهَا مُعْرِضُوْنَ  ( يوسف: ١٠٥ )

waka-ayyin
وَكَأَيِّن
എത്രയേറെ (എത്രയോ) ഉണ്ട്
min āyatin
مِّنْ ءَايَةٍ
ദൃഷ്ടാന്തമായിട്ടു, ദൃഷ്ടാന്തത്തില്‍നിന്ന്
fī l-samāwāti
فِى ٱلسَّمَٰوَٰتِ
ആകാശങ്ങളില്‍
wal-arḍi
وَٱلْأَرْضِ
ഭൂമിയിലും
yamurrūna
يَمُرُّونَ
അവര്‍ നടന്നുകൊണ്ടിരിക്കുന്നു, സഞ്ചരിക്കുന്നു
ʿalayhā
عَلَيْهَا
അതിലൂടെ, അവയുടെ അടുക്കലൂടെ
wahum
وَهُمْ
അവരാകട്ടെ, അവര്‍ ആയിക്കൊണ്ടു
ʿanhā
عَنْهَا
അവയെക്കുറിച്ചു, അവയില്‍നിന്നും
muʿ'riḍūna
مُعْرِضُونَ
തിരിഞ്ഞുകളയുന്നവരാണു, അവഗണിക്കുന്നവര്‍.

ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര അടയാളങ്ങളുണ്ട്. ആളുകള്‍ അവയ്ക്കരികിലൂടെ നടന്നുനീങ്ങുന്നു. എന്നിട്ടും അവരവയെ അപ്പാടെ അവഗണിക്കുകയാണ്.

തഫ്സീര്‍

وَمَا يُؤْمِنُ اَكْثَرُهُمْ بِاللّٰهِ اِلَّا وَهُمْ مُّشْرِكُوْنَ  ( يوسف: ١٠٦ )

wamā yu'minu
وَمَا يُؤْمِنُ
വിശ്വസിക്കുന്നുമില്ല
aktharuhum
أَكْثَرُهُم
അവരിലധികവും, അധികമാളും
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
illā wahum
إِلَّا وَهُم
അവരായിക്കൊണ്ടല്ലാതെ
mush'rikūna
مُّشْرِكُونَ
മുശ്രിക്കുകള്‍, പങ്കുചേര്‍ക്കുന്നവര്‍.

അവരില്‍ ഏറെ പേരും അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല; അവനില്‍ മറ്റുള്ളവയെ പങ്കുചേര്‍ക്കുന്നവരായിക്കൊണ്ടല്ലാതെ.

തഫ്സീര്‍

اَفَاَمِنُوْٓا اَنْ تَأْتِيَهُمْ غَاشِيَةٌ مِّنْ عَذَابِ اللّٰهِ اَوْ تَأْتِيَهُمُ السَّاعَةُ بَغْتَةً وَّهُمْ لَا يَشْعُرُوْنَ  ( يوسف: ١٠٧ )

afa-aminū
أَفَأَمِنُوٓا۟
എന്നാല്‍ (അപ്പോള്‍) അവര്‍ നിര്‍ഭയമായിരിക്കയോ, സമാധാനിച്ചിരിക്കയോ
an tatiyahum
أَن تَأْتِيَهُمْ
അവര്‍ക്കു വരുന്നതിനെ
ghāshiyatun
غَٰشِيَةٌ
വല്ല മൂടുന്ന സംഭവവും (പൊതു ആപത്തും)
min ʿadhābi
مِّنْ عَذَابِ
ശിക്ഷയില്‍നിന്നു
l-lahi
ٱللَّهِ
അല്ലാഹുവിന്‍റെ
aw tatiyahumu
أَوْ تَأْتِيَهُمُ
അല്ലെങ്കില്‍ അവര്‍ക്കുവരുന്നതിനെ
l-sāʿatu
ٱلسَّاعَةُ
അന്ത്യസമയം
baghtatan
بَغْتَةً
പെട്ടെന്ന്, യാദൃശ്ഛികമായി
wahum
وَهُمْ
അവര്‍ ആയിക്കൊണ്ടു (ആയിരിക്കുന്ന വിധത്തില്‍)
lā yashʿurūna
لَا يَشْعُرُونَ
അവര്‍ അറിയാതെ, ബോധാപ്പെടാതെ.

അവരെ ആവരണം ചെയ്യുന്ന അല്ലാഹുവിന്റെ ശിക്ഷ അവര്‍ക്ക് വന്നെത്തുന്നതിനെ സംബന്ധിച്ച് അവര്‍ നിര്‍ഭയരായിരിക്കയാണോ? അല്ലെങ്കില്‍ അവരോര്‍ക്കാത്ത നേരത്ത് പെട്ടെന്ന് അന്ത്യദിനം അവര്‍ക്ക് വന്നുപെടുന്നതിനെപ്പറ്റി?

തഫ്സീര്‍

قُلْ هٰذِهٖ سَبِيْلِيْٓ اَدْعُوْٓا اِلَى اللّٰهِ ۗعَلٰى بَصِيْرَةٍ اَنَا۠ وَمَنِ اتَّبَعَنِيْ ۗوَسُبْحٰنَ اللّٰهِ وَمَآ اَنَا۠ مِنَ الْمُشْرِكِيْنَ  ( يوسف: ١٠٨ )

qul
قُلْ
പറയുക
hādhihi
هَٰذِهِۦ
ഇതു, ഇതാ, ഇതത്രെ
sabīlī
سَبِيلِىٓ
എന്‍റെ മാര്‍ഗ്ഗം, വഴി
adʿū
أَدْعُوٓا۟
ഞാന്‍ ക്ഷണിക്കുന്നു, വിളിക്കുന്നു
ilā l-lahi
إِلَى ٱللَّهِۚ
അല്ലാഹുവിലേക്കു
ʿalā baṣīratin
عَلَىٰ بَصِيرَةٍ
(ഉള്‍ക്കാഴ്ച നല്‍കുന്ന) തെളിവോടെ, തെളിവോടെയാണു
anā
أَنَا۠
ഞാന്‍ (ഞാനും)
wamani ittabaʿanī
وَمَنِ ٱتَّبَعَنِىۖ
എന്നെ പിന്‍പറ്റിയവരും
wasub'ḥāna l-lahi
وَسُبْحَٰنَ ٱللَّهِ
അല്ലാഹു പരിശുദ്ധനും, അല്ലാഹുവിനെ ഞാന്‍ വാഴ്ത്തുകയും ചെയ്യുന്നു
wamā anā
وَمَآ أَنَا۠
ഞാനല്ല താനും
mina l-mush'rikīna
مِنَ ٱلْمُشْرِكِينَ
ശിര്‍ക്കു (പങ്കുചേര്‍ക്കല്‍) ചെയ്യുന്നവരില്‍ (പെട്ടവന്‍).

പറയുക: ഇതാണെന്റെ വഴി; തികഞ്ഞ ഉള്‍ക്കാഴ്ചയോടെയാണ് ഞാന്‍ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നത്. ഞാനും എന്നെ അനുഗമിച്ചവരും. അല്ലാഹു എത്ര പരിശുദ്ധന്‍. ഞാന്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരില്‍പെട്ടവനല്ല; തീര്‍ച്ച.

തഫ്സീര്‍

وَمَآ اَرْسَلْنَا مِنْ قَبْلِكَ اِلَّا رِجَالًا نُّوْحِيْٓ اِلَيْهِمْ مِّنْ اَهْلِ الْقُرٰىۗ اَفَلَمْ يَسِيْرُوْا فِى الْاَرْضِ فَيَنْظُرُوْا كَيْفَ كَانَ عَاقِبَةُ الَّذِيْنَ مِنْ قَبْلِهِمْۗ وَلَدَارُ الْاٰخِرَةِ خَيْرٌ لِّلَّذِيْنَ اتَّقَوْاۗ اَفَلَا تَعْقِلُوْنَ  ( يوسف: ١٠٩ )

wamā arsalnā
وَمَآ أَرْسَلْنَا
നാം അയച്ചിട്ടില്ല
min qablika
مِن قَبْلِكَ
നിന്‍റെ മുമ്പു
illā rijālan
إِلَّا رِجَالًا
ചില പുരുഷന്‍മാരെയല്ലാതെ
nūḥī
نُّوحِىٓ
നാം വഹ്-യ് നല്‍കിക്കൊണ്ട്
ilayhim
إِلَيْهِم
അവര്‍ക്കു
min ahli
مِّنْ أَهْلِ
ആള്‍ക്കാരില്‍ നിന്നു
l-qurā
ٱلْقُرَىٰٓۗ
രാജ്യങ്ങളിലെ
afalam yasīrū
أَفَلَمْ يَسِيرُوا۟
അ(ഇ)വര്‍ നടക്കുന്നില്ലേ, സഞ്ചരിച്ചിട്ടില്ലേ
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍, ഭൂമിയിലൂടെ
fayanẓurū
فَيَنظُرُوا۟
അപ്പോള്‍ (എന്നാല്‍) അവര്‍ക്കു നോക്കാം (കാണാമല്ലോ)
kayfa
كَيْفَ
എങ്ങിനെ
kāna
كَانَ
ആയി, ഉണ്ടായി (എന്നു)
ʿāqibatu
عَٰقِبَةُ
പര്യവസാനം, കലാശം
alladhīna
ٱلَّذِينَ
യതൊരുവരുടെ
min qablihim
مِن قَبْلِهِمْۗ
അവരുടെ (ഇവരുടെ) മുമ്പുള്ള
waladāru
وَلَدَارُ
ഭവനം (വീടു) തന്നെ
l-ākhirati
ٱلْءَاخِرَةِ
പരലോകത്തെ, പരലോകമാകുന്ന
khayrun
خَيْرٌ
ഉത്തമം, അധികം നല്ലതു
lilladhīna
لِّلَّذِينَ
യാതൊരു കൂട്ടര്‍ക്കു
ittaqaw
ٱتَّقَوْا۟ۗ
സൂക്ഷിച്ച, സൂക്ഷ്മത പാലിച്ച
afalā taʿqilūna
أَفَلَا تَعْقِلُونَ
അപ്പോള്‍ നിങ്ങള്‍ ബുദ്ധി കൊടുക്കു(ഗ്രഹിക്കു)ന്നില്ലേ.

ചില പുരുഷന്മാരെയല്ലാതെ നിനക്കുമുമ്പു നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല. നാം അവര്‍ക്ക് ബോധനം നല്‍കി. അവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. എന്നിട്ടും ഇക്കൂട്ടര്‍ ഭൂമിയില്‍ സഞ്ചരിച്ചുനോക്കുന്നില്ലേ? അങ്ങനെ അവര്‍ക്കു മുമ്പുണ്ടായിരുന്നവരുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുന്നില്ലേ? ഭക്തി പുലര്‍ത്തുന്നവര്‍ക്ക് കൂടുതലുത്തമം പരലോകഭവനമാണ്. ഇതൊന്നും നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

തഫ്സീര്‍

حَتّٰٓى اِذَا اسْتَا۟يْـَٔسَ الرُّسُلُ وَظَنُّوْٓا اَنَّهُمْ قَدْ كُذِبُوْا جَاۤءَهُمْ نَصْرُنَاۙ فَنُجِّيَ مَنْ نَّشَاۤءُ ۗوَلَا يُرَدُّ بَأْسُنَا عَنِ الْقَوْمِ الْمُجْرِمِيْنَ  ( يوسف: ١١٠ )

ḥattā
حَتَّىٰٓ
(ഇതു) വരെ, അങ്ങനെ (അവസാനം)
idhā is'tayasa
إِذَا ٱسْتَيْـَٔسَ
നിരാശയടഞ്ഞപ്പോള്‍
l-rusulu
ٱلرُّسُلُ
റസൂലുകള്‍
waẓannū
وَظَنُّوٓا۟
അവര്‍ കരുതുക (വിചാരിക്കുക - ധരിക്കുക)യും
annahum
أَنَّهُمْ
അവര്‍ (ആകുന്നു) എന്നു
qad
قَدْ
തീര്‍ച്ചയായും
kudhibū
كُذِبُوا۟
അവരോടു കളവു (വ്യാജം) പറയപ്പെട്ടു, അവര്‍ കളവാ (വ്യാജമാ)ക്കപ്പെട്ടു (വെന്നു)
jāahum
جَآءَهُمْ
അവര്‍ക്കു വന്നു
naṣrunā
نَصْرُنَا
നമ്മുടെ സഹായം
fanujjiya
فَنُجِّىَ
അപ്പോള്‍ രക്ഷിക്കപ്പെട്ടു
man nashāu
مَن نَّشَآءُۖ
നാം ഉദ്ദേശിച്ചിരുന്നവര്‍
walā yuraddu
وَلَا يُرَدُّ
തട്ട (തടുക്ക - തിരിക്ക) പ്പെടുകയുമില്ല
basunā
بَأْسُنَا
നമ്മുടെ ശിക്ഷ, ദണ്ഡനം - ശൗര്യം
ʿani l-qawmi
عَنِ ٱلْقَوْمِ
ജനങ്ങളില്‍നിന്നു
l-muj'rimīna
ٱلْمُجْرِمِينَ
കുറ്റവാളികളായ

അങ്ങനെ ആ ദൈവദൂതന്മാര്‍ ആശയറ്റവരാവുകയും അവര്‍ തങ്ങളോട് പറഞ്ഞത് കളവാണെന്ന് ജനം കരുതുകയും ചെയ്തപ്പോള്‍ നമ്മുടെ സഹായം അവര്‍ക്ക് വന്നെത്തി. അങ്ങനെ നാം ഇച്ഛിച്ചവര്‍ രക്ഷപ്പെട്ടു. കുറ്റവാളികളായ ജനത്തില്‍ നിന്ന് നമ്മുടെ ശിക്ഷ തട്ടിമാറ്റപ്പെടുകയില്ല.

തഫ്സീര്‍