Skip to main content

وَّجَعَلَنِيْ مُبٰرَكًا اَيْنَ مَا كُنْتُۖ وَاَوْصٰنِيْ بِالصَّلٰوةِ وَالزَّكٰوةِ مَا دُمْتُ حَيًّا ۖ  ( مريم: ٣١ )

wajaʿalanī
وَجَعَلَنِى
എന്നെ ആക്കുകയും ചെയ്തു
mubārakan
مُبَارَكًا
അനുഗ്രഹിക്കപ്പെട്ടവന്‍, അനുഗ്രഹീതന്‍
ayna mā kuntu
أَيْنَ مَا كُنتُ
ഞാന്‍ എവിടെ ആയിരുന്നാലും
wa-awṣānī
وَأَوْصَٰنِى
എന്നോടു അവന്‍ ആജ്ഞാപിക്കുകയും (വസിയ്യത്തു ചെയ്യുകയും) ചെയ്തു
bil-ṣalati
بِٱلصَّلَوٰةِ
നമസ്കാരത്തിനും
wal-zakati
وَٱلزَّكَوٰةِ
സക്കാത്തിനും, വിശുദ്ധധര്‍മ്മത്തിനും
mā dum'tu
مَا دُمْتُ
ഞാന്‍ ആയിരിക്കുമ്പോഴെല്ലാം
ḥayyan
حَيًّا
ജീവനുള്ളവന്‍

''ഞാന്‍ എവിടെയായിരുന്നാലും അവനെന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്‌കരിക്കാനും സകാത്ത് നല്‍കാനും അവനെന്നോട് കല്‍പിച്ചിരിക്കുന്നു.

തഫ്സീര്‍

وَّبَرًّاۢ بِوَالِدَتِيْ وَلَمْ يَجْعَلْنِيْ جَبَّارًا شَقِيًّا   ( مريم: ٣٢ )

wabarran
وَبَرًّۢا
നന്മ ചെയ്യുന്നവനും, ഗുണം ചെയ്യുന്നവനും
biwālidatī
بِوَٰلِدَتِى
എന്‍റെ മാതാവിന്നു
walam yajʿalnī
وَلَمْ يَجْعَلْنِى
എന്നെ അവന്‍ ആക്കിയിട്ടുമില്ല
jabbāran
جَبَّارًا
ക്രൂരന്‍, കഠിനന്‍, ഡംഭുകാരന്‍
shaqiyyan
شَقِيًّا
നിര്‍ഭാഗ്യവാനായ

''അല്ലാഹു എന്നെ എന്റെ മാതാവിനോട് നന്നായി വര്‍ത്തിക്കുന്നവനാക്കിയിരിക്കുന്നു. അവനെന്നെ ക്രൂരനും ഭാഗ്യംകെട്ടവനുമാക്കിയിട്ടില്ല.

തഫ്സീര്‍

وَالسَّلٰمُ عَلَيَّ يَوْمَ وُلِدْتُّ وَيَوْمَ اَمُوْتُ وَيَوْمَ اُبْعَثُ حَيًّا   ( مريم: ٣٣ )

wal-salāmu
وَٱلسَّلَٰمُ
സമാധാന, ശാന്തി, രക്ഷ
ʿalayya
عَلَىَّ
എന്‍റെ മേല്‍ ഉണ്ടു
yawma wulidttu
يَوْمَ وُلِدتُّ
ഞാന്‍ ജനിച്ച ദിവസം , പ്രസവിക്കപ്പെട്ട ദിവസം
wayawma amūtu
وَيَوْمَ أَمُوتُ
ഞാന്‍ മരിക്കുന്ന ദിവസവും
wayawma ub'ʿathu
وَيَوْمَ أُبْعَثُ
ഞാന്‍ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും
ḥayyan
حَيًّا
ജീവനുള്ളവനായി

''എന്റെ ജനനദിനത്തിലും മരണദിവസത്തിലും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാളിലും എനിക്ക് സമാധാനം!''

തഫ്സീര്‍

ذٰلِكَ عِيْسَى ابْنُ مَرْيَمَ ۚقَوْلَ الْحَقِّ الَّذِيْ فِيْهِ يَمْتَرُوْنَ   ( مريم: ٣٤ )

dhālika
ذَٰلِكَ
അതു, അതാണ്‌
ʿīsā ub'nu maryama
عِيسَى ٱبْنُ مَرْيَمَۚ
മര്‍യമിന്‍റെ മകന്‍ ഈസാ
qawla l-ḥaqi
قَوْلَ ٱلْحَقِّ
സത്യവചനം, യഥാര്‍ത്ഥവാക്കു
alladhī
ٱلَّذِى
യാതൊരു (വചനം)
fīhi
فِيهِ
അതില്‍
yamtarūna
يَمْتَرُونَ
അവര്‍ തര്‍ക്കിക്കുന്നു, സംശയിക്കുന്നു

അതാണ് മര്‍യമിന്റെ മകന്‍ ഈസാ. ജനം തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിലുള്ള സത്യസന്ധമായ വിവരണമാണിത്.

തഫ്സീര്‍

مَا كَانَ لِلّٰهِ اَنْ يَّتَّخِذَ مِنْ وَّلَدٍ سُبْحٰنَهٗ ۗاِذَا قَضٰٓى اَمْرًا فَاِنَّمَا يَقُوْلُ لَهٗ كُنْ فَيَكُوْنُ ۗ  ( مريم: ٣٥ )

mā kāna
مَا كَانَ
ഉണ്ടാകവതല്ല, പാടുള്ളതല്ല
lillahi
لِلَّهِ
അല്ലാഹുവിനു
an yattakhidha
أَن يَتَّخِذَ
അവന്‍ സ്വീകരിക്കല്‍, സ്വീകരിക്കുകയെന്നതു
min waladin
مِن وَلَدٍۖ
ഒരു സന്താനവും
sub'ḥānahu
سُبْحَٰنَهُۥٓۚ
അവന്‍ എത്ര പരിശുദ്ധന്‍
idhā qaḍā
إِذَا قَضَىٰٓ
അവന്‍ തീരുമാനിച്ചാല്‍
amran
أَمْرًا
ഒരു കാര്യം
fa-innamā yaqūlu
فَإِنَّمَا يَقُولُ
എന്നാലവന്‍ പറയുക മാത്രം ചെയ്യും
lahu
لَهُۥ
അതിനോടു, അതിനെക്കുറിച്ചു
kun
كُن
ഉണ്ടാകുക എന്നു (മാത്രം)
fayakūnu
فَيَكُونُ
അപ്പോള്‍ അതു ഉണ്ടാകും

പുത്രനെ സ്വീകരിക്കുകയെന്നത് അല്ലാഹുവിനു ചേര്‍ന്നതല്ല. അവനെത്ര പരിശുദ്ധന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ അതിനോട് 'ഉണ്ടാവുക' എന്ന വചനമേ വേണ്ടൂ. അതോടെ അതുണ്ടാവുന്നു.

തഫ്സീര്‍

وَاِنَّ اللّٰهَ رَبِّيْ وَرَبُّكُمْ فَاعْبُدُوْهُ ۗهٰذَا صِرَاطٌ مُّسْتَقِيْمٌ   ( مريم: ٣٦ )

wa-inna l-laha
وَإِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
rabbī
رَبِّى
എന്‍റെ രക്ഷിതാവാകുന്നു
warabbukum
وَرَبُّكُمْ
നിങ്ങളുടെ രക്ഷിതാവും
fa-uʿ'budūhu
فَٱعْبُدُوهُۚ
അതുകൊണ്ടു അവനെ ആരാധിക്കുവിന്‍
hādhā
هَٰذَا
ഇതു, ഇതാണ്
ṣirāṭun
صِرَٰطٌ
മാര്‍ഗ്ഗമാണ്, മാര്‍ഗ്ഗം
mus'taqīmun
مُّسْتَقِيمٌ
ചൊവ്വായ

ഈസാ പറഞ്ഞു: ''സംശയമില്ല; അല്ലാഹു എന്റെയും നിങ്ങളുടെയും നാഥനാണ്. അതിനാല്‍ അവനു വഴിപ്പെടുക. ഇതാണ് നേര്‍വഴി.''

തഫ്സീര്‍

فَاخْتَلَفَ الْاَحْزَابُ مِنْۢ بَيْنِهِمْۚ فَوَيْلٌ لِّلَّذِيْنَ كَفَرُوْا مِنْ مَّشْهَدِ يَوْمٍ عَظِيْمٍ   ( مريم: ٣٧ )

fa-ikh'talafa
فَٱخْتَلَفَ
എന്നിട്ടു ഭിന്നിച്ചു, അഭിപ്രായവ്യത്യാസത്തിലായി
l-aḥzābu
ٱلْأَحْزَابُ
കക്ഷികള്‍
min baynihim
مِنۢ بَيْنِهِمْۖ
അവരുടെ ഇടയില്‍ നിന്നു
fawaylun
فَوَيْلٌ
അതിനാല്‍ നാശം
lilladhīna kafarū
لِّلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍ക്കു
min mashhadi
مِن مَّشْهَدِ
(അനുഭവപ്പെടുന്ന) കാഴ്ചയാല്‍
yawmin
يَوْمٍ
ഒരു ദിവസത്തെ
ʿaẓīmin
عَظِيمٍ
വമ്പിച്ചതായ

എന്നാല്‍ അവര്‍ ഭിന്നിച്ച് വിവിധ വിഭാഗങ്ങളായി. ആ ഭീകരനാളിനെ കണ്ടുമുട്ടുമ്പോള്‍ അതിനെ തള്ളിപ്പറഞ്ഞവര്‍ക്കെല്ലാം കടുത്ത വിപത്താണുണ്ടാവുക.

തഫ്സീര്‍

اَسْمِعْ بِهِمْ وَاَبْصِرْۙ يَوْمَ يَأْتُوْنَنَا لٰكِنِ الظّٰلِمُوْنَ الْيَوْمَ فِيْ ضَلٰلٍ مُّبِيْنٍ   ( مريم: ٣٨ )

asmiʿ bihim
أَسْمِعْ بِهِمْ
അവര്‍ക്കു എന്തൊരു കേള്‍വിയാണ് (വല്ലാത്തൊരു കേള്‍വി)
wa-abṣir
وَأَبْصِرْ
എന്തൊരു കാഴ്ചയാണ് (വല്ലാത്തൊരു കാഴ്ച)
yawma yatūnanā
يَوْمَ يَأْتُونَنَاۖ
അവര്‍ നമ്മുടെ അടുക്കല്‍ വരുന്ന ദിവസം
lākini
لَٰكِنِ
പക്ഷേ, എങ്കിലും
l-ẓālimūna
ٱلظَّٰلِمُونَ
അക്രമികള്‍
l-yawma
ٱلْيَوْمَ
ഇന്നു
fī ḍalālin
فِى ضَلَٰلٍ
ദുര്‍മ്മാര്‍ഗ്ഗത്തിലാകുന്നു
mubīnin
مُّبِينٍ
വ്യക്തമായ, സ്പഷ്ടമായ

അവര്‍ നമ്മുടെ അടുത്ത് വരുംദിനം അവര്‍ക്കെന്തൊരു കേള്‍വിയും കാഴ്ചയുമായിരിക്കും? എന്നാലിന്ന് ആ അക്രമികള്‍ പ്രകടമായ വഴികേടിലാണ്.

തഫ്സീര്‍

وَاَنْذِرْهُمْ يَوْمَ الْحَسْرَةِ اِذْ قُضِيَ الْاَمْرُۘ وَهُمْ فِيْ غَفْلَةٍ وَّهُمْ لَا يُؤْمِنُوْنَ   ( مريم: ٣٩ )

wa-andhir'hum
وَأَنذِرْهُمْ
അവര്‍ക്കു മുന്നറിയിപ്പു (താക്കീതു) നല്‍കുക
yawma l-ḥasrati
يَوْمَ ٱلْحَسْرَةِ
നെടുംഖേദത്തിന്‍റെ ദിവസം
idh quḍiya
إِذْ قُضِىَ
തീരുമാനിക്കപ്പെടുമ്പോള്‍
l-amru
ٱلْأَمْرُ
കാര്യം
wahum
وَهُمْ
അവരാകട്ടെ, അവര്‍
fī ghaflatin
فِى غَفْلَةٍ
അശ്രദ്ധയിലാണ്, ബോധമില്ലായ്മയിലാണ്
wahum
وَهُمْ
അവര്‍,അവരാകട്ടെ
lā yu'minūna
لَا يُؤْمِنُونَ
വിശ്വസിക്കുന്നുമില്ല

തീരാ ദുഃഖത്തിന്റെ ആ ദുര്‍ദിനത്തെപ്പറ്റി അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക. കാര്യം അന്തിമമായി തീരുമാനിക്കപ്പെടുന്ന ദിനമാണത്. എന്നാല്‍ അവര്‍ അതേക്കുറിച്ച് തീര്‍ത്തും അശ്രദ്ധയിലാണ്. അവര്‍ വിശ്വസിക്കുന്നുമില്ല.

തഫ്സീര്‍

اِنَّا نَحْنُ نَرِثُ الْاَرْضَ وَمَنْ عَلَيْهَا وَاِلَيْنَا يُرْجَعُوْنَ ࣖ  ( مريم: ٤٠ )

innā naḥnu
إِنَّا نَحْنُ
നിശ്ചയമായും നാമാണ്, നാം തന്നെ
narithu
نَرِثُ
നാം അനന്തരാവകാശമെടുക്കുന്നു
l-arḍa
ٱلْأَرْضَ
ഭൂമിയെ
waman ʿalayhā
وَمَنْ عَلَيْهَا
അതിനുമീതെയുള്ളവരെയും
wa-ilaynā
وَإِلَيْنَا
നമ്മുടെ അടുക്കലേക്ക് തന്നെ
yur'jaʿūna
يُرْجَعُونَ
അവര്‍ മടക്കപ്പെടുന്നു

അവസാനം ഭൂമിയുടെയും അതിലുള്ളവരുടെയും അവകാശിയാകുന്നത് നാം തന്നെയാണ്. എല്ലാവരും തിരിച്ചെത്തുന്നതും നമ്മുടെ അടുത്തേക്കു തന്നെ.

തഫ്സീര്‍