Skip to main content

اِذْ قَالَ لَهٗ رَبُّهٗٓ اَسْلِمْۙ قَالَ اَسْلَمْتُ لِرَبِّ الْعٰلَمِيْنَ  ( البقرة: ١٣١ )

idh qāla lahu
إِذْ قَالَ لَهُۥ
അദ്ദേഹത്തോട് പറഞ്ഞപ്പോള്‍
rabbuhu
رَبُّهُۥٓ
അദ്ദേഹത്തിന്റെ രക്ഷിതാവ്
aslim
أَسْلِمْۖ
നീ കീഴൊതുങ്ങുക, മുസ്‌ലിമാകുക
qāla
قَالَ
അദ്ദേഹം പറഞ്ഞു
aslamtu
أَسْلَمْتُ
ഞാന്‍ കീഴൊതുങ്ങിയിരിക്കുന്നു
lirabbi l-ʿālamīna
لِرَبِّ ٱلْعَٰلَمِينَ
ലോകരക്ഷിതാവിന്

തന്റെ നാഥന്‍ അദ്ദേഹത്തോട് 'നീ കീഴ്‌പ്പെടുക' എന്ന് കല്‍പിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'സര്‍വലോകനാഥന് ഞാനിതാ കീഴ്‌പ്പെട്ടിരിക്കുന്നു.'

തഫ്സീര്‍

وَوَصّٰى بِهَآ اِبْرٰهٖمُ بَنِيْهِ وَيَعْقُوْبُۗ يٰبَنِيَّ اِنَّ اللّٰهَ اصْطَفٰى لَكُمُ الدِّيْنَ فَلَا تَمُوْتُنَّ اِلَّا وَاَنْتُمْ مُّسْلِمُوْنَ ۗ  ( البقرة: ١٣٢ )

wawaṣṣā bihā
وَوَصَّىٰ بِهَآ
ഇതിനെപ്പറ്റി വസ്വിയ്യത്തും ചെയ്തു
ib'rāhīmu
إِبْرَٰهِۦمُ
ഇബ്‌റാഹീം
banīhi
بَنِيهِ
തന്റെ മക്കളോട്, പുത്രന്മാരോട്
wayaʿqūbu
وَيَعْقُوبُ
യഅ്ക്വൂബും
yābaniyya
يَٰبَنِىَّ
എന്റെ മക്കളേ, പുത്രന്‍മാരേ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
iṣ'ṭafā
ٱصْطَفَىٰ
തിരഞ്ഞെടുത്തു (തെളിയിച്ചെടുത്തു) തന്നിരിക്കുന്നു
lakumu
لَكُمُ
നിങ്ങള്‍ക്ക്
l-dīna
ٱلدِّينَ
മതത്തെ, നടപടിക്രമത്തെ
falā tamūtunna
فَلَا تَمُوتُنَّ
അതിനാല്‍ തീര്‍ച്ചയായും നിങ്ങള്‍ മരണപ്പെടരുത്
illā wa-antum
إِلَّا وَأَنتُم
നിങ്ങള്‍ ആയിക്കൊണ്ടല്ലാതെ
mus'limūna
مُّسْلِمُونَ
കീഴൊതുങ്ങിയവര്‍ മുസ്‌ലിംകള്‍

ഇബ്‌റാഹീമും യഅ്ഖൂബും തങ്ങളുടെ മക്കളോട് ഇതുതന്നെ ഉപദേശിച്ചു: ''എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്കായി തെരഞ്ഞെടുത്തു തന്ന വിശിഷ്ടമായ ജീവിത വ്യവസ്ഥയാണിത്. അതിനാല്‍ നിങ്ങള്‍ മുസ്‌ലിംകളായല്ലാതെ മരണപ്പെടരുത്.''

തഫ്സീര്‍

اَمْ كُنْتُمْ شُهَدَاۤءَ اِذْ حَضَرَ يَعْقُوْبَ الْمَوْتُۙ اِذْ قَالَ لِبَنِيْهِ مَا تَعْبُدُوْنَ مِنْۢ بَعْدِيْۗ قَالُوْا نَعْبُدُ اِلٰهَكَ وَاِلٰهَ اٰبَاۤىِٕكَ اِبْرٰهٖمَ وَاِسْمٰعِيْلَ وَاِسْحٰقَ اِلٰهًا وَّاحِدًاۚ وَنَحْنُ لَهٗ مُسْلِمُوْنَ   ( البقرة: ١٣٣ )

am
أَمْ
അതല്ല, അതോ
kuntum
كُنتُمْ
നിങ്ങള്‍ ആയിരുന്നു(വോ)
shuhadāa
شُهَدَآءَ
സാക്ഷികള്‍, സന്നിഹിതര്‍
idh ḥaḍara
إِذْ حَضَرَ
ആസന്നമായ സന്ദര്‍ഭത്തില്‍
yaʿqūba
يَعْقُوبَ
യഅ്ക്വൂബിന്
l-mawtu
ٱلْمَوْتُ
മരണം
idh qāla
إِذْ قَالَ
അതായത് അദ്ദേഹം പറഞ്ഞപ്പോള്‍
libanīhi
لِبَنِيهِ
തന്റെ മക്കളോട്, പുത്രന്‍മാരോട്
mā taʿbudūna
مَا تَعْبُدُونَ
നിങ്ങള്‍ എന്തിനെ (ഏതിനെ) ആരാധിക്കും
min baʿdī
مِنۢ بَعْدِى
എന്റെ ശേഷം
qālū
قَالُوا۟
അവര്‍ പറഞ്ഞു
naʿbudu
نَعْبُدُ
ഞങ്ങള്‍ ആരാധിക്കും
ilāhaka
إِلَٰهَكَ
നിങ്ങളുടെ ആരാധ്യനെ-ദൈവത്തെ
wa-ilāha ābāika
وَإِلَٰهَ ءَابَآئِكَ
നിങ്ങളുടെ പിതാക്കളുടെ ആരാധ്യനെയും
ib'rāhīma
إِبْرَٰهِۦمَ
അതായത് ഇബ്‌റാഹീമിന്റെ
wa-is'māʿīla
وَإِسْمَٰعِيلَ
ഇസ്മാഈലിന്റെയും
wa-is'ḥāqa
وَإِسْحَٰقَ
ഇസ്ഹാക്വിന്റെയും
ilāhan wāḥidan
إِلَٰهًا وَٰحِدًا
ഒരേ ഒരാരാധ്യനെ
wanaḥnu lahu
وَنَحْنُ لَهُۥ
ഞങ്ങളാകട്ടെ അവന്
mus'limūna
مُسْلِمُونَ
മുസ്‌ലിംകള്‍ (കീഴൊതുങ്ങിയവര്‍) ആകുന്നു (താനും)

'എനിക്കുശേഷം നിങ്ങള്‍ ആരെയാണ് ആരാധിക്കുക'യെന്ന് ആസന്നമരണനായിരിക്കെ യഅ്ഖൂബ് തന്റെ മക്കളോടു ചോദിച്ചപ്പോള്‍ നിങ്ങളവിടെ ഉണ്ടായിരുന്നോ? അവര്‍ പറഞ്ഞു: ''ഞങ്ങള്‍ അങ്ങയുടെ ദൈവത്തെയാണ് ആരാധിക്കുക. അങ്ങയുടെ പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും നാഥനായ ആ ഏക ദൈവത്തെ. ഞങ്ങള്‍ അവന് കീഴ്‌പ്പെട്ട് കഴിയുന്നവരാകും.''

തഫ്സീര്‍

تِلْكَ اُمَّةٌ قَدْ خَلَتْ ۚ لَهَا مَا كَسَبَتْ وَلَكُمْ مَّا كَسَبْتُمْ ۚ وَلَا تُسْـَٔلُوْنَ عَمَّا كَانُوْا يَعْمَلُوْنَ  ( البقرة: ١٣٤ )

til'ka
تِلْكَ
അത്
ummatun
أُمَّةٌ
ഒരു സമുദായമത്രെ
qad khalat
قَدْ خَلَتْۖ
അത് കഴിഞ്ഞുപോയി
lahā
لَهَا
അതിനുണ്ട്, ഉണ്ടായിരിക്കും
mā kasabat
مَا كَسَبَتْ
അത് സമ്പാദിച്ചുവെച്ചത് , നേടിയത്
walakum
وَلَكُم
നിങ്ങള്‍ക്കുമുണ്ട്
mā kasabtum
مَّا كَسَبْتُمْۖ
നിങ്ങള്‍ സമ്പാദിച്ചുവെച്ചത്
walā tus'alūna
وَلَا تُسْـَٔلُونَ
നിങ്ങള്‍ ചോദിക്കപ്പെടുന്നതുമല്ല
ʿammā kānū
عَمَّا كَانُوا۟
അവര്‍ ആയിരുന്നതിനെപ്പറ്റി
yaʿmalūna
يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കും

ഏതായാലും അത് കഴിഞ്ഞുപോയ ഒരു സമുദായം. അവര്‍ക്ക് അവര്‍ ചെയ്തതിന്റെ ഫലമുണ്ട്. നിങ്ങള്‍ക്ക് നിങ്ങള്‍ ചെയ്തതിന്റെയും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങളോട് ചോദിക്കുകയില്ല.

തഫ്സീര്‍

وَقَالُوْا كُوْنُوْا هُوْدًا اَوْ نَصٰرٰى تَهْتَدُوْا ۗ قُلْ بَلْ مِلَّةَ اِبْرٰهٖمَ حَنِيْفًا ۗوَمَا كَانَ مِنَ الْمُشْرِكِيْنَ   ( البقرة: ١٣٥ )

waqālū
وَقَالُوا۟
അവര്‍ പറയുന്നു, പറയുകയും ചെയ്തു
kūnū
كُونُوا۟
നിങ്ങള്‍ ആകുവിന്‍
hūdan
هُودًا
ജൂതന്‍മാര്‍
aw naṣārā
أَوْ نَصَٰرَىٰ
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
tahtadū
تَهْتَدُوا۟ۗ
(എന്നാല്‍) നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കും
qul
قُلْ
നീ പറയുക
bal
بَلْ
പക്ഷേ
millata ib'rāhīma
مِلَّةَ إِبْرَٰهِۦمَ
ഇബ്‌റാഹീമിന്റെ മാര്‍ഗം, മതം, നടപടി
ḥanīfan
حَنِيفًاۖ
ഋജുമാനസനായിക്കൊണ്ട്, ശുദ്ധ ഹൃദയനായിക്കൊണ്ടുള്ള
wamā kāna
وَمَا كَانَ
അദ്ദേഹം ആയിരുന്നിട്ടുമില്ല
mina l-mush'rikīna
مِنَ ٱلْمُشْرِكِينَ
മുശ്‌രിക്കുകളില്‍ പെട്ട(വന്‍)

അവര്‍ പറഞ്ഞു: ''ജൂതരോ ക്രിസ്ത്യാനികളോ ആവുക. നിങ്ങള്‍ നേര്‍വഴിയിലാകും.'' പറയുക: ''അല്ല. ശുദ്ധ മാനസനായ ഇബ്‌റാഹീമിന്റെ മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. അദ്ദേഹം ബഹുദൈവ വാദിയായിരുന്നില്ല.''

തഫ്സീര്‍

قُوْلُوْٓا اٰمَنَّا بِاللّٰهِ وَمَآ اُنْزِلَ اِلَيْنَا وَمَآ اُنْزِلَ اِلٰٓى اِبْرٰهٖمَ وَاِسْمٰعِيْلَ وَاِسْحٰقَ وَيَعْقُوْبَ وَالْاَسْبَاطِ وَمَآ اُوْتِيَ مُوْسٰى وَعِيْسٰى وَمَآ اُوْتِيَ النَّبِيُّوْنَ مِنْ رَّبِّهِمْۚ لَا نُفَرِّقُ بَيْنَ اَحَدٍ مِّنْهُمْۖ وَنَحْنُ لَهٗ مُسْلِمُوْنَ   ( البقرة: ١٣٦ )

qūlū
قُولُوٓا۟
നിങ്ങള്‍ പറയുവിന്‍
āmannā
ءَامَنَّا
ഞങ്ങള്‍ വിശ്വസിച്ചു
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wamā unzila
وَمَآ أُنزِلَ
അവതരിപ്പിക്കപ്പെട്ടതിലും
ilaynā
إِلَيْنَا
ഞങ്ങള്‍ക്ക്
wamā unzila
وَمَآ أُنزِلَ
ഇറക്കപ്പെട്ടതിലും
ilā ib'rāhīma
إِلَىٰٓ إِبْرَٰهِۦمَ
ഇബ്‌റാഹീമിന്
wa-is'māʿīla
وَإِسْمَٰعِيلَ
ഇസ്മാഈലിനും
wa-is'ḥāqa
وَإِسْحَٰقَ
ഇസ്ഹാക്വിനും
wayaʿqūba
وَيَعْقُوبَ
യഅ്ക്വൂബിനും
wal-asbāṭi
وَٱلْأَسْبَاطِ
സന്തതി (കുലം)കള്‍ക്കും പൗത്രന്‍മാര്‍ക്കും
wamā ūtiya
وَمَآ أُوتِىَ
കൊടുക്കപ്പെട്ടതിലും
mūsā waʿīsā
مُوسَىٰ وَعِيسَىٰ
മൂസാക്കും ഈസാക്കും
wamā ūtiya
وَمَآ أُوتِىَ
കൊടുക്കപ്പെട്ടതിലും
l-nabiyūna
ٱلنَّبِيُّونَ
പ്രവാചകന്മാര്‍ക്ക്
min rabbihim
مِن رَّبِّهِمْ
അവരുടെ റബ്ബിങ്കല്‍ നിന്ന്
lā nufarriqu
لَا نُفَرِّقُ
ഞങ്ങള്‍ വ്യത്യാസം വരുത്തുകയില്ല, വേര്‍പിരിക്കുന്നതല്ല
bayna aḥadin
بَيْنَ أَحَدٍ
ഒരാള്‍ക്കിടയിലും
min'hum
مِّنْهُمْ
അവരില്‍ നിന്ന്
wanaḥnu
وَنَحْنُ
ഞങ്ങളാവട്ടെ
lahu
لَهُۥ
അവന്
mus'limūna
مُسْلِمُونَ
കീഴൊതുങ്ങിയവര്‍ (മുസ്‌ലിംകള്‍) ആകുന്നു

നിങ്ങള്‍ പ്രഖ്യാപിക്കുക: ഞങ്ങള്‍ അല്ലാഹുവിലും അവനില്‍നിന്ന് ഞങ്ങള്‍ക്ക് ഇറക്കിക്കിട്ടിയതിലും ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, അവരുടെ സന്താനപരമ്പരകള്‍ എന്നിവര്‍ക്ക് ഇറക്കിക്കൊടുത്തതിലും മൂസാക്കും ഈസാക്കും നല്‍കിയതിലും മറ്റു പ്രവാചകന്മാര്‍ക്ക് തങ്ങളുടെ നാഥനില്‍നിന്ന് അവതരിച്ചവയിലും വിശ്വസിച്ചിരിക്കുന്നു. അവരിലാര്‍ക്കുമിടയില്‍ ഞങ്ങളൊരുവിധ വിവേചനവും കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് കീഴ്‌പ്പെട്ട് കഴിയുന്നവരത്രെ.

തഫ്സീര്‍

فَاِنْ اٰمَنُوْا بِمِثْلِ مَآ اٰمَنْتُمْ بِهٖ فَقَدِ اهْتَدَوْا ۚوَاِنْ تَوَلَّوْا فَاِنَّمَا هُمْ فِيْ شِقَاقٍۚ فَسَيَكْفِيْكَهُمُ اللّٰهُ ۚوَهُوَ السَّمِيْعُ الْعَلِيْمُ ۗ   ( البقرة: ١٣٧ )

fa-in āmanū
فَإِنْ ءَامَنُوا۟
എന്നിട്ട് അവര്‍ വിശ്വസിച്ചെങ്കില്‍
bimith'li mā
بِمِثْلِ مَآ
യാതൊന്നുപോലെയുള്ളതില്‍
āmantum bihi
ءَامَنتُم بِهِۦ
നിങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു
faqadi
فَقَدِ
എന്നാല്‍ തീര്‍ച്ചയായും
ih'tadaw
ٱهْتَدَوا۟ۖ
അവര്‍ സന്മാര്‍ഗം പ്രാപിച്ചു
wa-in tawallaw
وَّإِن تَوَلَّوْا۟
അവര്‍ തിരിഞ്ഞുകളഞ്ഞുവെങ്കില്‍
fa-innamā hum
فَإِنَّمَا هُمْ
എന്നാല്‍ നിശ്ചയമായും അവര്‍
fī shiqāqin
فِى شِقَاقٍۖ
കക്ഷിപിരിവില്‍ (കക്ഷിത്തത്തില്‍) തന്നെ
fasayakfīkahumu
فَسَيَكْفِيكَهُمُ
എന്നാല്‍ വഴിയെ അവന്‍ അവരെ നിനക്ക് തടുത്തുതരും, അവരോട് നിനക്ക് മതിയായേക്കും
l-lahu
ٱللَّهُۚ
അല്ലാഹു
wahuwa
وَهُوَ
അവന്‍, അവന്‍ തന്നെ
l-samīʿu
ٱلسَّمِيعُ
കേള്‍ക്കുന്നവന്‍
l-ʿalīmu
ٱلْعَلِيمُ
അറിയുന്നവന്‍

നിങ്ങള്‍ വിശ്വസിച്ചപോലെ അവരും വിശ്വസിക്കുകയാണെങ്കില്‍ അവരും നേര്‍വഴിയിലാകുമായിരുന്നു. അവര്‍ പിന്തിരിയുകയാണെങ്കില്‍ അതിനു കാരണം അവരുടെ എതിര്‍പ്പ് മാത്രമാണ്. അവരില്‍നിന്ന് നിന്നെ കാക്കാന്‍ അല്ലാഹുമതി. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ.

തഫ്സീര്‍

صِبْغَةَ اللّٰهِ ۚ وَمَنْ اَحْسَنُ مِنَ اللّٰهِ صِبْغَةً ۖ وَّنَحْنُ لَهٗ عٰبِدُوْنَ   ( البقرة: ١٣٨ )

ṣib'ghata
صِبْغَةَ
വര്‍ണം നല്‍കല്‍, ചായംകൊടുക്കല്‍
l-lahi
ٱللَّهِۖ
അല്ലാഹുവിന്റെ
waman
وَمَنْ
ആരാണ്, ആരുണ്ട്
aḥsanu
أَحْسَنُ
അധികം നല്ലവന്‍
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവിനെക്കാള്‍
ṣib'ghatan
صِبْغَةًۖ
വര്‍ണം നല്‍കലില്‍, ചായംകൊടുക്കലില്‍
wanaḥnu
وَنَحْنُ
ഞങ്ങളാവട്ടെ
lahu
لَهُۥ
അവന്
ʿābidūna
عَٰبِدُونَ
ആരാധിക്കുന്നവരാകുന്നു

അല്ലാഹുവിന്റെ വര്‍ണം സ്വീകരിക്കുക. അല്ലാഹുവിന്റെ വര്‍ണത്തെക്കാള്‍ വിശിഷ്ടമായ വര്‍ണമുള്ള ആരുണ്ട്? അവനെയാണ് ഞങ്ങള്‍ വഴിപ്പെടുന്നത്.

തഫ്സീര്‍

قُلْ اَتُحَاۤجُّوْنَنَا فِى اللّٰهِ وَهُوَ رَبُّنَا وَرَبُّكُمْۚ وَلَنَآ اَعْمَالُنَا وَلَكُمْ اَعْمَالُكُمْۚ وَنَحْنُ لَهٗ مُخْلِصُوْنَ ۙ  ( البقرة: ١٣٩ )

qul
قُلْ
നീ പറയുക
atuḥājjūnanā
أَتُحَآجُّونَنَا
നിങ്ങള്‍ ഞങ്ങളോട് ന്യായവാദം (തര്‍ക്കം) നടത്തുകയോ
fī l-lahi
فِى ٱللَّهِ
അല്ലാഹുവി(ന്റെ കാര്യത്തി)ല്‍
wahuwa rabbunā
وَهُوَ رَبُّنَا
അവന്‍ ഞങ്ങളുടെ റബ്ബാണ്
warabbukum
وَرَبُّكُمْ
നിങ്ങളുടെ റബ്ബുമാണ്, നിങ്ങളുടെയും റബ്ബാണ്
walanā
وَلَنَآ
ഞങ്ങള്‍ക്കായിരിക്കും, ഞങ്ങള്‍ക്കുണ്ടായിരിക്കും
aʿmālunā
أَعْمَٰلُنَا
ഞങ്ങളുടെ കര്‍മങ്ങള്‍
walakum
وَلَكُمْ
നിങ്ങള്‍ക്കുണ്ടായിരിക്കും
aʿmālukum
أَعْمَٰلُكُمْ
നിങ്ങളുടെ കര്‍മങ്ങള്‍
wanaḥnu
وَنَحْنُ
ഞങ്ങളാവട്ടെ
lahu
لَهُۥ
അവന്
mukh'liṣūna
مُخْلِصُونَ
നിഷ്‌കളങ്കരാകുന്നു

ചോദിക്കുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും നാഥനല്ലോ. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മഫലം. നിങ്ങള്‍ക്ക് നിങ്ങളുടേതും. ഞങ്ങള്‍ അവനോട് മാത്രം ആത്മാര്‍ഥത പുലര്‍ത്തുന്നവരാണ്.

തഫ്സീര്‍

اَمْ تَقُوْلُوْنَ اِنَّ اِبْرٰهٖمَ وَاِسْمٰعِيْلَ وَاِسْحٰقَ وَيَعْقُوْبَ وَالْاَسْبَاطَ كَانُوْا هُوْدًا اَوْ نَصٰرٰى ۗ قُلْ ءَاَنْتُمْ اَعْلَمُ اَمِ اللّٰهُ ۗ وَمَنْ اَظْلَمُ مِمَّنْ كَتَمَ شَهَادَةً عِنْدَهٗ مِنَ اللّٰهِ ۗ وَمَا اللّٰهُ بِغَافِلٍ عَمَّا تَعْمَلُوْنَ   ( البقرة: ١٤٠ )

am taqūlūna
أَمْ تَقُولُونَ
അതല്ല നിങ്ങള്‍ പറയുന്നുവോ
inna ib'rāhīma
إِنَّ إِبْرَٰهِۦمَ
നിശ്ചയമായും ഇബ്‌റാഹീം
wa-is'māʿīla
وَإِسْمَٰعِيلَ
ഇസ്മാഈലും
wa-is'ḥāqa
وَإِسْحَٰقَ
ഇസ്ഹാക്വും
wayaʿqūba
وَيَعْقُوبَ
യഅ്ക്വൂബും
wal-asbāṭa
وَٱلْأَسْبَاطَ
(യഅ്ക്വൂബ്) സന്തതികളും
kānū
كَانُوا۟
അവരായിരുന്നു (എന്ന്)
hūdan
هُودًا
ജൂതന്‍മാര്‍
aw naṣārā
أَوْ نَصَٰرَىٰۗ
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
qul
قُلْ
നീ പറയുക
a-antum
ءَأَنتُمْ
നിങ്ങളോ
aʿlamu
أَعْلَمُ
അധികം അറിയുന്നവര്‍
ami l-lahu
أَمِ ٱللَّهُۗ
അതോ അല്ലാഹുവോ
waman
وَمَنْ
ആരാണ്
aẓlamu
أَظْلَمُ
അധികം അക്രമി
mimman katama
مِمَّن كَتَمَ
മറച്ചുവെച്ചവനെക്കാള്‍
shahādatan
شَهَٰدَةً
ഒരു സാക്ഷ്യം, വല്ല സാക്ഷ്യത്തെയും
ʿindahu
عِندَهُۥ
തന്റെ പക്കലുള്ള
mina l-lahi
مِنَ ٱللَّهِۗ
അല്ലാഹുവില്‍ നിന്ന്
wamā l-lahu
وَمَا ٱللَّهُ
അല്ലാഹു അല്ലതാനും
bighāfilin
بِغَٰفِلٍ
അശ്രദ്ധനേ
ʿammā taʿmalūna
عَمَّا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

ഇബ്‌റാഹീമും ഇസ്മാഈലും ഇസ്ഹാഖും യഅ്ഖൂബും അദ്ദേഹത്തിന്റെ സന്താനങ്ങളും ജൂതരോ ക്രിസ്ത്യാനികളോ ആയിരുന്നുവെന്നാണോ നിങ്ങള്‍ വാദിക്കുന്നത്? ചോദിക്കുക: നിങ്ങളാണോ ഏറ്റം നന്നായറിയുന്നവര്‍? അതോ അല്ലാഹുവോ? തന്റെ വശമുള്ള സാക്ഷ്യം അല്ലാഹുവില്‍നിന്ന് മറച്ചുവെക്കുന്നവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഒട്ടും അശ്രദ്ധനല്ല അല്ലാഹു.

തഫ്സീര്‍