Skip to main content

مَثَلُ الَّذِيْنَ يُنْفِقُوْنَ اَمْوَالَهُمْ فِيْ سَبِيْلِ اللّٰهِ كَمَثَلِ حَبَّةٍ اَنْۢبَتَتْ سَبْعَ سَنَابِلَ فِيْ كُلِّ سُنْۢبُلَةٍ مِّائَةُ حَبَّةٍ ۗ وَاللّٰهُ يُضٰعِفُ لِمَنْ يَّشَاۤءُ ۗوَاللّٰهُ وَاسِعٌ عَلِيْمٌ  ( البقرة: ٢٦١ )

mathalu alladhīna
مَّثَلُ ٱلَّذِينَ
യാതൊരു കൂട്ടരുടെ ഉപമ, ഉദാഹരണം
yunfiqūna
يُنفِقُونَ
അവര്‍ ചിലവഴിക്കുന്നു
amwālahum
أَمْوَٰلَهُمْ
തങ്ങളുടെ സ്വത്തുക്കളെ
fī sabīli
فِى سَبِيلِ
മാര്‍ഗത്തില്‍
l-lahi
ٱللَّهِ
അല്ലാഹുവിന്റെ
kamathali ḥabbatin
كَمَثَلِ حَبَّةٍ
ഒരു ധാന്യമണിയുടെ മാതിരിയാണ്
anbatat
أَنۢبَتَتْ
അത് ഉല്‍പാദിപ്പിച്ചു
sabʿa sanābila
سَبْعَ سَنَابِلَ
ഏഴ് കതിരു (കുല)കളെ
fī kulli sunbulatin
فِى كُلِّ سُنۢبُلَةٍ
എല്ലാ കതിരിലുമുണ്ട്
mi-atu ḥabbatin
مِّا۟ئَةُ حَبَّةٍۗ
നൂറ്ധാന്യമണി
wal-lahu
وَٱللَّهُ
അല്ലാഹു
yuḍāʿifu
يُضَٰعِفُ
ഇരട്ടി(പ്പടി)യായി കൊടുക്കുകയും ചെയ്യും
liman yashāu
لِمَن يَشَآءُۗ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
wal-lahu wāsiʿun
وَٱللَّهُ وَٰسِعٌ
അല്ലാഹു വിശാലനുമാകുന്നു
ʿalīmun
عَلِيمٌ
(എല്ലാം) അറിയുന്നവന്‍

ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി; അത് ഏഴ് കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറു മണികള്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ഇരട്ടിപ്പിച്ചുകൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്.

തഫ്സീര്‍

اَلَّذِيْنَ يُنْفِقُوْنَ اَمْوَالَهُمْ فِيْ سَبِيْلِ اللّٰهِ ثُمَّ لَا يُتْبِعُوْنَ مَآ اَنْفَقُوْا مَنًّا وَّلَآ اَذًىۙ لَّهُمْ اَجْرُهُمْ عِنْدَ رَبِّهِمْۚ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُوْنَ  ( البقرة: ٢٦٢ )

alladhīna
ٱلَّذِينَ
യാതൊരു കൂട്ടര്‍
yunfiqūna
يُنفِقُونَ
അവര്‍ ചെലവഴിക്കും
amwālahum
أَمْوَٰلَهُمْ
തങ്ങളുടെസ്വത്തുക്കളെ, ധനത്തെ
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
thumma lā yut'biʿūna
ثُمَّ لَا يُتْبِعُونَ
പിന്നെഅവര്‍ തുടര്‍ന്ന് ചെയ്കയില്ല
mā anfaqū
مَآ أَنفَقُوا۟
അവര്‍ ചിലവഴിച്ചതിനെ (തുടര്‍ന്ന്)
mannan
مَنًّا
ഉപകാരം എടുത്ത് പറയല്‍
walā adhan
وَلَآ أَذًىۙ
ദ്രോഹവും (ഉപദ്രവവും) ഇല്ല
lahum
لَّهُمْ
അവര്‍ക്കുണ്ട്
ajruhum
أَجْرُهُمْ
അവരുടെ പ്രതിഫലം
ʿinda rabbihim
عِندَ رَبِّهِمْ
അവരുടെ റബ്ബിന്റെ അടുക്കല്‍
walā khawfun
وَلَا خَوْفٌ
യാതൊരു ഭയവുമില്ല
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍, അവര്‍ക്ക്
walā hum yaḥzanūna
وَلَا هُمْ يَحْزَنُونَ
അവര്‍ വ്യസനപ്പെടുകയുമില്ല

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നു; എന്നിട്ട് ചെലവഴിച്ചത് എടുത്തുപറയുകയോ ദാനം വാങ്ങിയവരെ ശല്യപ്പെടുത്തുകയോ ചെയ്യുന്നുമില്ല; അത്തരക്കാര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ പേടിക്കേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല.

തഫ്സീര്‍

۞ قَوْلٌ مَّعْرُوْفٌ وَّمَغْفِرَةٌ خَيْرٌ مِّنْ صَدَقَةٍ يَّتْبَعُهَآ اَذًى ۗ وَاللّٰهُ غَنِيٌّ حَلِيْمٌ  ( البقرة: ٢٦٣ )

qawlun maʿrūfun
قَوْلٌ مَّعْرُوفٌ
മര്യാദപ്പെട്ട (സദാചാരമായ) ഒരു വാക്ക് (വല്ലവാക്കും)
wamaghfiratun
وَمَغْفِرَةٌ
(വല്ല) പൊറുത്തുകൊടുക്കലും
khayrun
خَيْرٌ
ഉത്തമമാണ്
min ṣadaqatin
مِّن صَدَقَةٍ
ഒരുധര്‍മത്തെക്കാള്‍
yatbaʿuhā
يَتْبَعُهَآ
അതിനെത്തുടര്‍ന്നുണ്ടാകും
adhan
أَذًىۗ
ഉപദ്രവം
wal-lahu
وَٱللَّهُ
അല്ലാഹു
ghaniyyun
غَنِىٌّ
ധന്യനാണ്, അനാശ്രയനാകുന്നു
ḥalīmun
حَلِيمٌ
സുശീലനാകുന്നു

ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉത്തമം നല്ലവാക്കു പറയലും മാപ്പേകലുമാകുന്നു. അല്ലാഹു സ്വയം പര്യാപ്തനും ഏറെ ക്ഷമയുള്ളവനും തന്നെ.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تُبْطِلُوْا صَدَقٰتِكُمْ بِالْمَنِّ وَالْاَذٰىۙ كَالَّذِيْ يُنْفِقُ مَالَهٗ رِئَاۤءَ النَّاسِ وَلَا يُؤْمِنُ بِاللّٰهِ وَالْيَوْمِ الْاٰخِرِۗ فَمَثَلُهٗ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَاَصَابَهٗ وَابِلٌ فَتَرَكَهٗ صَلْدًا ۗ لَا يَقْدِرُوْنَ عَلٰى شَيْءٍ مِّمَّا كَسَبُوْا ۗ وَاللّٰهُ لَا يَهْدِى الْقَوْمَ الْكٰفِرِيْنَ  ( البقرة: ٢٦٤ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരേ
lā tub'ṭilū
لَا تُبْطِلُوا۟
നിങ്ങള്‍ നിഷ്ഫലമാക്കരുത്
ṣadaqātikum
صَدَقَٰتِكُم
നിങ്ങളുടെ (ദാന) ധര്‍മങ്ങളെ
bil-mani
بِٱلْمَنِّ
ഉപകാരം എടുത്തു പറയല്‍ കൊണ്ട്
wal-adhā
وَٱلْأَذَىٰ
ദ്രോഹവും
ka-alladhī yunfiqu
كَٱلَّذِى يُنفِقُ
ചിലവഴിക്കുന്നവനെപ്പോലെ
mālahu
مَالَهُۥ
തന്റെ ധനത്തെ
riāa l-nāsi
رِئَآءَ ٱلنَّاسِ
മനുഷ്യരെ കാണിക്കുവാന്‍ (മാനം നേടാന്‍)
walā yu'minu
وَلَا يُؤْمِنُ
അവന്‍ വിശ്വസിക്കയുമില്ല
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wal-yawmi l-ākhiri
وَٱلْيَوْمِ ٱلْءَاخِرِۖ
അന്ത്യദിനത്തിലും
famathaluhu
فَمَثَلُهُۥ
എന്നാല്‍ അവന്റെഉപമ
kamathali ṣafwānin
كَمَثَلِ صَفْوَانٍ
ഒരു മിനുസപ്പാറമാതിരിയാണ്
ʿalayhi turābun
عَلَيْهِ تُرَابٌ
അതില്‍മേല്‍ മണ്ണുണ്ട്
fa-aṣābahu
فَأَصَابَهُۥ
എന്നിട്ട് അതിന് ബാധിച്ചു
wābilun
وَابِلٌ
ഒരു പേമാരി
fatarakahu
فَتَرَكَهُۥ
എന്നിട്ടത് അതിനെവിട്ടേച്ചു (ബാക്കിയാക്കി വിട്ടു)
ṣaldan
صَلْدًاۖ
ഉറച്ചതായി, ഉറച്ചു മിനുത്തുകൊണ്ട്
lā yaqdirūna
لَّا يَقْدِرُونَ
അവര്‍ക്ക് കഴിയുകയില്ല
ʿalā shayin
عَلَىٰ شَىْءٍ
യാതൊന്നിനും
mimmā kasabū
مِّمَّا كَسَبُوا۟ۗ
അവര്‍ സമ്പാദിച്ചു (ചെയ്തു) വെച്ചതില്‍ (പെട്ട)
wal-lahu lā yahdī
وَٱللَّهُ لَا يَهْدِى
അല്ലാഹു സന്‍മാര്‍ഗത്തിലാക്കുകയുമില്ല
l-qawma l-kāfirīna
ٱلْقَوْمَ ٱلْكَٰفِرِينَ
അവിശ്വാസികളായ ജനങ്ങളെ

വിശ്വസിച്ചവരേ, കൊടുത്തത് എടുത്തുപറഞ്ഞും സൈ്വരം കെടുത്തിയും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ പാഴാക്കരുത്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതെ ആളുകളെ കാണിക്കാനായി മാത്രം ചെലവഴിക്കുന്നവനെപ്പോലെ. അതിന്റെ ഉപമയിതാ: ഒരുറച്ച പാറ; അതിന്മേല്‍ ഇത്തിരി മണ്ണുണ്ടായിരുന്നു. അങ്ങനെ അതിന്മേല്‍ കനത്ത മഴ പെയ്തു. അതോടെ അത് മിനുത്ത പാറപ്പുറം മാത്രമായി. അവര്‍ അധ്വാനിച്ചതിന്റെ ഫലമൊന്നുമനുഭവിക്കാനവര്‍ക്ക് കഴിഞ്ഞില്ല. അല്ലാഹു സത്യനിഷേധികളായ ജനത്തെ നേര്‍വഴിയിലാക്കുകയില്ല.

തഫ്സീര്‍

وَمَثَلُ الَّذِيْنَ يُنْفِقُوْنَ اَمْوَالَهُمُ ابْتِغَاۤءَ مَرْضَاتِ اللّٰهِ وَتَثْبِيْتًا مِّنْ اَنْفُسِهِمْ كَمَثَلِ جَنَّةٍۢ بِرَبْوَةٍ اَصَابَهَا وَابِلٌ فَاٰتَتْ اُكُلَهَا ضِعْفَيْنِۚ فَاِنْ لَّمْ يُصِبْهَا وَابِلٌ فَطَلٌّ ۗوَاللّٰهُ بِمَا تَعْمَلُوْنَ بَصِيْرٌ  ( البقرة: ٢٦٥ )

wamathalu
وَمَثَلُ
ഉപമയാകട്ടെ
alladhīna yunfiqūna
ٱلَّذِينَ يُنفِقُونَ
ചിലവഴിക്കുന്നവരുടെ
amwālahumu
أَمْوَٰلَهُمُ
തങ്ങളുടെ സ്വത്തുക്കളെ
ib'tighāa
ٱبْتِغَآءَ
തേടിക്കൊണ്ടും
marḍāti l-lahi
مَرْضَاتِ ٱللَّهِ
അല്ലാഹുവിന്റെ പ്രീതി
watathbītan
وَتَثْبِيتًا
ദൃഢപ്പെടുത്തലായും
min anfusihim
مِّنْ أَنفُسِهِمْ
തങ്ങളുടെ മനസ്സുകളില്‍ നിന്നുള്ള
kamathali jannatin
كَمَثَلِ جَنَّةٍۭ
ഒരു തോട്ടം മാതിരിയാകുന്നു
birabwatin
بِرَبْوَةٍ
ഒരു മേടില്‍, പീഠപ്രദേശത്ത്
aṣābahā
أَصَابَهَا
അതിന് കിട്ടി
wābilun
وَابِلٌ
ഒരു കനത്ത മഴ
faātat
فَـَٔاتَتْ
അങ്ങനെ അത് നല്‍കി
ukulahā
أُكُلَهَا
അതിന്റെ കനി, ഫലം
ḍiʿ'fayni
ضِعْفَيْنِ
രണ്ടിരട്ടിയായി
fa-in lam yuṣib'hā
فَإِن لَّمْ يُصِبْهَا
എനി അതിന് കിട്ടിയില്ലെങ്കില്‍
wābilun
وَابِلٌ
ഒരുകനത്ത മഴ
faṭallun
فَطَلٌّۗ
എന്നാല്‍ ഒരു (നേരിയ) ചാറല്‍ മഴ
wal-lahu
وَٱللَّهُ
അല്ലാഹു
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
baṣīrun
بَصِيرٌ
കണ്ടറിയുന്നവനാണ്

ദൈവപ്രീതി പ്രതീക്ഷിച്ചും തികഞ്ഞ നിശ്ചയദാര്‍ഢ്യത്തിന്റെ അടിസ്ഥാനത്തിലും തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉദാഹരണമിതാ: ഉയര്‍ന്ന പ്രദേശത്തുള്ള ഒരു തോട്ടം; കനത്ത മഴ കിട്ടിയപ്പോള്‍ അതിരട്ടി വിളവു നല്‍കി. അഥവാ, അതിനു കനത്ത മഴകിട്ടാതെ ചാറ്റല്‍ മഴ മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അതും മതിയാകും. നിങ്ങള്‍ ചെയ്യുന്നതെല്ലാം കാണുന്നവനാണ് അല്ലാഹു.

തഫ്സീര്‍

اَيَوَدُّ اَحَدُكُمْ اَنْ تَكُوْنَ لَهٗ جَنَّةٌ مِّنْ نَّخِيْلٍ وَّاَعْنَابٍ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُۙ لَهٗ فِيْهَا مِنْ كُلِّ الثَّمَرٰتِۙ وَاَصَابَهُ الْكِبَرُ وَلَهٗ ذُرِّيَّةٌ ضُعَفَاۤءُۚ فَاَصَابَهَآ اِعْصَارٌ فِيْهِ نَارٌ فَاحْتَرَقَتْ ۗ كَذٰلِكَ يُبَيِّنُ اللّٰهُ لَكُمُ الْاٰيٰتِ لَعَلَّكُمْ تَتَفَكَّرُوْنَ ࣖ  ( البقرة: ٢٦٦ )

ayawaddu
أَيَوَدُّ
മോഹിക്കു (ഇഷ്ടപ്പെടു)മോ
aḥadukum
أَحَدُكُمْ
നിങ്ങളിലൊരുവന്‍
an takūna lahu
أَن تَكُونَ لَهُۥ
അവനുണ്ടായിരിക്കുവാന്‍
jannatun
جَنَّةٌ
ഒരു തോട്ടം
min nakhīlin
مِّن نَّخِيلٍ
ഈത്തപ്പനകളുടെ
wa-aʿnābin
وَأَعْنَابٍ
മുന്തിരിവള്ളികളുടെയും
tajrī
تَجْرِى
ഒഴുകും
min taḥtihā
مِن تَحْتِهَا
അതിന്റെ അടിഭാഗത്തിലൂടെ
l-anhāru
ٱلْأَنْهَٰرُ
അരുവി (നദി)കള്‍
lahu fīhā
لَهُۥ فِيهَا
അവനുണ്ട് അതില്‍
min kulli l-thamarāti
مِن كُلِّ ٱلثَّمَرَٰتِ
എല്ലാ ഫലങ്ങളില്‍ നിന്നും
wa-aṣābahu
وَأَصَابَهُ
അവന് ബാധിക്കുക (എത്തുക)യും ചെയ്തു
l-kibaru
ٱلْكِبَرُ
വാര്‍ദ്ധക്യം
walahu dhurriyyatun
وَلَهُۥ ذُرِّيَّةٌ
അവന് കുറെ സന്താനങ്ങളുമുണ്ട്
ḍuʿafāu
ضُعَفَآءُ
ദുര്‍ബലരായ
fa-aṣābahā
فَأَصَابَهَآ
എന്നിട്ടതിന് ബാധിച്ചു
iʿ'ṣārun
إِعْصَارٌ
ഒരു ചുഴലിക്കാറ്റ്
fīhi nārun
فِيهِ نَارٌ
അതില്‍ തീയുണ്ട്
fa-iḥ'taraqat
فَٱحْتَرَقَتْۗ
അങ്ങനെ അത് കരിഞ്ഞു
kadhālika
كَذَٰلِكَ
അ(ഇ)പ്രകാരം
yubayyinu l-lahu
يُبَيِّنُ ٱللَّهُ
അല്ലാഹു വിവരിച്ചുതരുന്നു
lakumu l-āyāti
لَكُمُ ٱلْءَايَٰتِ
നിങ്ങള്‍ക്ക് ലക്ഷ്യങ്ങളെ
laʿallakum
لَعَلَّكُمْ
നിങ്ങള്‍ ആകുവാന്‍ വേണ്ടി, ആയേക്കാം
tatafakkarūna
تَتَفَكَّرُونَ
നിങ്ങള്‍ ചിന്തിക്കും

നിങ്ങളിലാര്‍ക്കെങ്കിലും ഈന്തപ്പനകളും മുന്തിരി വള്ളികളുമുള്ള തോട്ടമുണ്ടെന്ന് കരുതുക. അതിന്റെ താഴ്ഭാഗത്തൂടെ അരുവികളൊഴുകിക്കൊണ്ടിരിക്കുന്നു. അതില്‍ എല്ലായിനം കായ്കനികളുമുണ്ട്. അയാള്‍ക്കോ വാര്‍ധക്യം ബാധിച്ചിരിക്കുന്നു. അയാള്‍ക്ക് ദുര്‍ബലരായ കുറേ കുട്ടികളുമുണ്ട്. അപ്പോഴതാ തീക്കാറ്റേറ്റ് ആ തോട്ടം കരിഞ്ഞുപോകുന്നു. ഇങ്ങനെ സംഭവിക്കുന്നത് നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. നിങ്ങള്‍ ആലോചിച്ചറിയാന്‍.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اَنْفِقُوْا مِنْ طَيِّبٰتِ مَا كَسَبْتُمْ وَمِمَّآ اَخْرَجْنَا لَكُمْ مِّنَ الْاَرْضِ ۗ وَلَا تَيَمَّمُوا الْخَبِيْثَ مِنْهُ تُنْفِقُوْنَ وَلَسْتُمْ بِاٰخِذِيْهِ اِلَّآ اَنْ تُغْمِضُوْا فِيْهِ ۗ وَاعْلَمُوْٓا اَنَّ اللّٰهَ غَنِيٌّ حَمِيْدٌ  ( البقرة: ٢٦٧ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
ഹേ, വിശ്വസിച്ചവരേ
anfiqū
أَنفِقُوا۟
നിങ്ങള്‍ ചിലവഴിക്കുവിന്‍
min ṭayyibāti
مِن طَيِّبَٰتِ
നല്ല വസ്തുക്കളില്‍ നിന്ന്
mā kasabtum
مَا كَسَبْتُمْ
നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയതിലെ
wamimmā akhrajnā
وَمِمَّآ أَخْرَجْنَا
നാം പുറപ്പെടുവിച്ച (ഉല്‍പാദിപ്പിച്ച)തില്‍ നിന്നും
lakum
لَكُم
നിങ്ങള്‍ക്ക്
mina l-arḍi
مِّنَ ٱلْأَرْضِۖ
ഭൂമിയില്‍ നിന്ന്
walā tayammamū
وَلَا تَيَمَّمُوا۟
നിങ്ങള്‍ കരുതിവെക്കുകയും അരുത്
l-khabītha
ٱلْخَبِيثَ
ചീത്തയായതിനെ
min'hu tunfiqūna
مِنْهُ تُنفِقُونَ
അതില്‍ നിന്നുതന്നെ ചിലവഴിക്കുമാറ്, (ചിലവഴിക്കുവാന്‍)
walastum
وَلَسْتُم
നിങ്ങള്‍ അല്ലതാനും
biākhidhīhi
بِـَٔاخِذِيهِ
അത് വാങ്ങുന്നവര്‍
illā an tugh'miḍū
إِلَّآ أَن تُغْمِضُوا۟
നിങ്ങള്‍ കണ്ണടക്കുന്നതായാലല്ലാതെ, കണ്ണ് താഴ്ത്തുന്നതായാലൊഴികെ
fīhi
فِيهِۚ
അതില്‍, അതിനെപ്പറ്റി
wa-iʿ'lamū
وَٱعْلَمُوٓا۟
നിങ്ങള്‍ അറിയുകയും ചെയ്യുക
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്ന്
ghaniyyun
غَنِىٌّ
ധന്യന്‍
ḥamīdun
حَمِيدٌ
സ്തുത്യര്‍ഹന്‍

വിശ്വസിച്ചവരേ, നിങ്ങള്‍ സമ്പാദിച്ച ഉത്തമ വസ്തുക്കളില്‍നിന്നും നിങ്ങള്‍ക്കു നാം ഭൂമിയില്‍ ഉത്പാദിപ്പിച്ചുതന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ക്കു തന്നെ സ്വീകരിക്കാനാവാത്ത ചീത്ത വസ്തുക്കള്‍ ദാനം ചെയ്യാനായി കരുതിവെക്കരുത്. അറിയുക: അല്ലാഹു അന്യാശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്.

തഫ്സീര്‍

اَلشَّيْطٰنُ يَعِدُكُمُ الْفَقْرَ وَيَأْمُرُكُمْ بِالْفَحْشَاۤءِ ۚ وَاللّٰهُ يَعِدُكُمْ مَّغْفِرَةً مِّنْهُ وَفَضْلًا ۗ وَاللّٰهُ وَاسِعٌ عَلِيْمٌ ۖ   ( البقرة: ٢٦٨ )

al-shayṭānu
ٱلشَّيْطَٰنُ
പിശാച്, ശൈത്വാന്‍
yaʿidukumu
يَعِدُكُمُ
നിങ്ങളോട് വാഗ്ദത്തം (താക്കീത്- ഭീഷണി) ചെയ്യുന്നു
l-faqra
ٱلْفَقْرَ
ദാരിദ്ര്യത്തെ
wayamurukum
وَيَأْمُرُكُم
നിങ്ങളോടവന്‍ കല്‍പിക്കുകയും ചെയ്യുന്നു
bil-faḥshāi
بِٱلْفَحْشَآءِۖ
നീചവൃത്തിക്ക്
wal-lahu yaʿidukum
وَٱللَّهُ يَعِدُكُم
അല്ലാഹുവാകട്ടെ നിങ്ങളോട് വാഗ്ദതതം ചെയ്യുന്നു
maghfiratan min'hu
مَّغْفِرَةً مِّنْهُ
അവങ്കല്‍ നിന്നുള്ള പാപമോചനം
wafaḍlan
وَفَضْلًاۗ
ദയവും, അനുഗ്രഹവും, ഔദാര്യവും
wal-lahu
وَٱللَّهُ
അല്ലാഹു
wāsiʿun
وَٰسِعٌ
വിശാലനാകുന്നു
ʿalīmun
عَلِيمٌ
(എല്ലാം) അറിയുന്നവനുമാണ്

പിശാച് പട്ടിണിയെപ്പറ്റി നിങ്ങളെ പേടിപ്പിക്കുന്നു. നീചവൃത്തികള്‍ നിങ്ങളോടനുശാസിക്കുകയും ചെയ്യുന്നു. എന്നാല്‍ അല്ലാഹു തന്നില്‍ നിന്നുള്ള പാപമോചനവും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നു. അല്ലാഹു വിശാലതയുള്ളവനും എല്ലാം അറിയുന്നവനുമാണ്.

തഫ്സീര്‍

يُّؤْتِى الْحِكْمَةَ مَنْ يَّشَاۤءُ ۚ وَمَنْ يُّؤْتَ الْحِكْمَةَ فَقَدْ اُوْتِيَ خَيْرًا كَثِيْرًا ۗ وَمَا يَذَّكَّرُ اِلَّآ اُولُوا الْاَلْبَابِ  ( البقرة: ٢٦٩ )

yu'tī
يُؤْتِى
അവന്‍ നല്‍കുന്നു
l-ḥik'mata
ٱلْحِكْمَةَ
വിജ്ഞാനം, തത്വജ്ഞാനം, യുക്തി
man yashāu
مَن يَشَآءُۚ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
waman yu'ta
وَمَن يُؤْتَ
ആര്‍ക്ക് (ഏതൊരുവന്) നല്‍കപ്പെടുന്നുവോ
l-ḥik'mata
ٱلْحِكْمَةَ
വിജ്ഞാനം, യുക്തി
faqad ūtiya
فَقَدْ أُوتِىَ
എന്നാലവന് നല്‍കപ്പെട്ടു കഴിഞ്ഞു
khayran
خَيْرًا
നന്മ
kathīran
كَثِيرًاۗ
ധാരാളം
wamā yadhakkaru
وَمَا يَذَّكَّرُ
ഉറ്റാലോചിക്കുകയില്ല
illā ulū l-albābi
إِلَّآ أُو۟لُوا۟ ٱلْأَلْبَٰبِ
ബുദ്ധിമാന്‍മാര്‍ (സല്‍ബുദ്ധിയുള്ളവര്‍) അല്ലാതെ

അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് അഗാധമായ അറിവ് നല്‍കുന്നു. അത്തരം അറിവ് നല്‍കപ്പെടുന്നവന്ന്, കണക്കില്ലാത്ത നേട്ടമാണ് കിട്ടുന്നത്. എന്നാല്‍ ബുദ്ധിമാന്മാര്‍ മാത്രമേ പാഠമുള്‍ക്കൊള്ളുന്നുള്ളൂ.

തഫ്സീര്‍

وَمَآ اَنْفَقْتُمْ مِّنْ نَّفَقَةٍ اَوْ نَذَرْتُمْ مِّنْ نَّذْرٍ فَاِنَّ اللّٰهَ يَعْلَمُهٗ ۗ وَمَا لِلظّٰلِمِيْنَ مِنْ اَنْصَارٍ  ( البقرة: ٢٧٠ )

wamā anfaqtum
وَمَآ أَنفَقْتُم
നിങ്ങള്‍ എന്ത് ചിലവഴിക്കുന്നുവോ
min nafaqatin
مِّن نَّفَقَةٍ
ചിലവായിട്ട്, വല്ലചിലവും
aw nadhartum
أَوْ نَذَرْتُم
അല്ലെങ്കില്‍ നിങ്ങള്‍ നേര്‍ന്നു(വോ)
min nadhrin
مِّن نَّذْرٍ
വല്ല നേര്‍ച്ചയും, നേര്‍ച്ചയായിട്ട്
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
yaʿlamuhu
يَعْلَمُهُۥۗ
അതിനെ അറിയും
wamā lilẓẓālimīna
وَمَا لِلظَّٰلِمِينَ
അക്രമികള്‍ക്കില്ല
min anṣārin
مِنْ أَنصَارٍ
യാതൊരു സഹായികളും

നിങ്ങള്‍ എത്രയൊക്കെ ചെലവഴിച്ചാലും എന്തൊക്കെ നേര്‍ച്ചയാക്കിയാലും അതെല്ലാം ഉറപ്പായും അല്ലാഹു അറിയുന്നു. അക്രമികള്‍ക്ക് സഹായികളായി ആരുമുണ്ടാവില്ല.

തഫ്സീര്‍