Skip to main content

وَجَعَلْنٰهُمْ اَىِٕمَّةً يَّدْعُوْنَ اِلَى النَّارِۚ وَيَوْمَ الْقِيٰمَةِ لَا يُنْصَرُوْنَ   ( القصص: ٤١ )

wajaʿalnāhum
وَجَعَلْنَٰهُمْ
അവരെ നാം ആക്കി
a-immatan
أَئِمَّةً
നേതാക്കന്‍മാര്‍, മുമ്പന്മാര്‍
yadʿūna
يَدْعُونَ
ക്ഷണിക്കുന്ന, വിളിക്കുന്ന
ilā l-nāri
إِلَى ٱلنَّارِۖ
നരകത്തിലേക്കു
wayawma l-qiyāmati
وَيَوْمَ ٱلْقِيَٰمَةِ
ഖിയാമത്തുനാളില്‍
lā yunṣarūna
لَا يُنصَرُونَ
അവര്‍ സഹായിക്കപ്പെടുന്നതുമല്ല

അവരെ നാം നരകത്തിലേക്കു വിളിക്കുന്ന നായകന്മാരാക്കി. ഒന്നുറപ്പ്; ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ക്കൊരു സഹായവും ലഭിക്കുകയില്ല.

തഫ്സീര്‍

وَاَتْبَعْنٰهُمْ فِيْ هٰذِهِ الدُّنْيَا لَعْنَةً ۚوَيَوْمَ الْقِيٰمَةِ هُمْ مِّنَ الْمَقْبُوْحِيْنَ ࣖ  ( القصص: ٤٢ )

wa-atbaʿnāhum
وَأَتْبَعْنَٰهُمْ
നാം അവരെ അനുഗമിച്ചു, പിന്‍തുടര്‍ത്തുകയും ചെയ്തു
fī hādhihi l-dun'yā
فِى هَٰذِهِ ٱلدُّنْيَا
ഈ ഐഹിക ലോകത്തു
laʿnatan
لَعْنَةًۖ
ശാപം
wayawma l-qiyāmati
وَيَوْمَ ٱلْقِيَٰمَةِ
ഖിയാമത്തുനാളിലാകട്ടെ
hum
هُم
അവര്‍
mina l-maqbūḥīna
مِّنَ ٱلْمَقْبُوحِينَ
വഷളാക്കപ്പെട്ട (ചീത്തപ്പെടുത്തപ്പെട്ട)വരിലായിരിക്കും

ഈ ലോകത്ത് ശാപം അവരെ പിന്തുടരുന്ന അവസ്ഥ നാം ഉണ്ടാക്കി. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഉറപ്പായും അവര്‍ തന്നെയായിരിക്കും അങ്ങേയറ്റം നീചന്മാര്‍.

തഫ്സീര്‍

وَلَقَدْ اٰتَيْنَا مُوْسَى الْكِتٰبَ مِنْۢ بَعْدِ مَآ اَهْلَكْنَا الْقُرُوْنَ الْاُوْلٰى بَصَاۤىِٕرَ لِلنَّاسِ وَهُدًى وَّرَحْمَةً لَّعَلَّهُمْ يَتَذَكَّرُوْنَ   ( القصص: ٤٣ )

walaqad ātaynā
وَلَقَدْ ءَاتَيْنَا
നാം കൊടുക്കുകയുണ്ടായി, നല്‍കിയിട്ടുണ്ട്
mūsā
مُوسَى
മൂസാക്ക്
l-kitāba
ٱلْكِتَٰبَ
വേദഗ്രന്ഥം
min baʿdi
مِنۢ بَعْدِ
ശേഷമായി
mā ahlaknā
مَآ أَهْلَكْنَا
നാം നശിപ്പിച്ചതിന്‍റെ
l-qurūna
ٱلْقُرُونَ
തലമുറകളെ, കാലക്കാരെ
l-ūlā
ٱلْأُولَىٰ
പൂര്‍വ്വ, ആദ്യത്തെ, മുന്‍കഴിഞ്ഞ
baṣāira
بَصَآئِرَ
ഉള്‍ക്കാഴ്ചകളായി, അന്തര്‍ബോധങ്ങളായിട്ടു
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്കു
wahudan
وَهُدًى
മാര്‍ഗ്ഗദര്‍ശ നമായും
waraḥmatan
وَرَحْمَةً
കാരുണ്യമായും
laʿallahum
لَّعَلَّهُمْ
അവരായേക്കാം
yatadhakkarūna
يَتَذَكَّرُونَ
ചിന്തിക്കുന്ന, ഉറ്റാലോചിക്കുന്ന

മൂസാക്കു നാം വേദപുസ്തകം നല്‍കി. മുന്‍തലമുറകളെ നശിപ്പിച്ചശേഷമാണത്. ജനങ്ങള്‍ക്ക് ഉള്‍ക്കാഴ്ചയും നേര്‍വഴിയും അനുഗ്രഹവുമായാണത്. ഒരു വേള, അവര്‍ ചിന്തിച്ചു മനസ്സിലാക്കിയെങ്കിലോ.

തഫ്സീര്‍

وَمَا كُنْتَ بِجَانِبِ الْغَرْبِيِّ اِذْ قَضَيْنَآ اِلٰى مُوْسَى الْاَمْرَ وَمَا كُنْتَ مِنَ الشّٰهِدِيْنَ ۙ  ( القصص: ٤٤ )

wamā kunta
وَمَا كُنتَ
നീ ഉണ്ടായിരുന്നില്ല, നീ ആയിരുന്നില്ല
bijānibi l-gharbiyi
بِجَانِبِ ٱلْغَرْبِىِّ
പടിഞ്ഞാറുവശത്തിന്‍റെ പാര്‍ശ്വത്തില്‍, ഓരത്തില്‍
idh qaḍaynā
إِذْ قَضَيْنَآ
നാം നിര്‍വ്വഹിച്ചപ്പോള്‍, നിറവേറ്റിയപ്പോള്‍
ilā mūsā
إِلَىٰ مُوسَى
മൂസാക്ക്
l-amra
ٱلْأَمْرَ
(ആ) കാര്യം, കല്‍പന
wamā kunta
وَمَا كُنتَ
നീ ആയിരുന്നതുമില്ല
mina l-shāhidīna
مِنَ ٱلشَّٰهِدِينَ
സാക്ഷികളില്‍, ഹാജരുള്ളവരില്‍ (പെട്ടവന്‍)

മൂസാക്കു നാം നിയമ പ്രമാണം നല്‍കിയപ്പോള്‍ ആ പശ്ചിമ ദിക്കില്‍ നീ ഉണ്ടായിരുന്നില്ല. അതിനു സാക്ഷിയായവരിലും നീയുണ്ടായിരുന്നില്ല.

തഫ്സീര്‍

وَلٰكِنَّآ اَنْشَأْنَا قُرُوْنًا فَتَطَاوَلَ عَلَيْهِمُ الْعُمُرُۚ وَمَا كُنْتَ ثَاوِيًا فِيْٓ اَهْلِ مَدْيَنَ تَتْلُوْا عَلَيْهِمْ اٰيٰتِنَاۙ وَلٰكِنَّا كُنَّا مُرْسِلِيْنَ   ( القصص: ٤٥ )

walākinnā
وَلَٰكِنَّآ
എങ്കിലും നാം
anshanā
أَنشَأْنَا
നാം ഉണ്ടാക്കി, ഉത്ഭവിപ്പിച്ചു
qurūnan
قُرُونًا
പല തലമുറകളെ, കാലക്കാരെ
fataṭāwala
فَتَطَاوَلَ
എന്നിട്ടു ദീര്‍ഘമായി, നീണ്ടുനിന്നു
ʿalayhimu
عَلَيْهِمُ
അവരില്‍, അവര്‍ക്കു
l-ʿumuru
ٱلْعُمُرُۚ
ആയുഷ്കാലം, ആയുസ്സ്
wamā kunta
وَمَا كُنتَ
നീ ആയിരുന്നതുമില്ല
thāwiyan
ثَاوِيًا
നിവസിക്കുന്നവന്‍, പാര്‍ക്കുന്നവന്‍
fī ahli madyana
فِىٓ أَهْلِ مَدْيَنَ
മദ്‌യൻകാരില്‍
tatlū
تَتْلُوا۟
നീ ഓതിക്കൊടുത്തുകൊണ്ട്
ʿalayhim
عَلَيْهِمْ
അവര്‍ക്ക്, അവരില്‍
āyātinā
ءَايَٰتِنَا
നമ്മുടെ ലക്ഷ്യങ്ങള്‍, ദൃഷ്ടാന്ത ങ്ങള്‍
walākinnā
وَلَٰكِنَّا
എങ്കിലും നാം
kunnā
كُنَّا
നാം ആകുന്നു
mur'silīna
مُرْسِلِينَ
ദൗത്യം നല്‍കുന്നവര്‍, അയക്കുന്നവര്‍

എന്നല്ല; പിന്നീട് പല തലമുറകളെയും നാം കരുപ്പിടിപ്പിച്ചു. അവരിലൂടെ കുറേകാലം കടന്നുപോയി. നമ്മുടെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ട് മദ്‌യന്‍കാരിലും നീ ഉണ്ടായിരുന്നില്ല. എങ്കിലും നാം സന്ദേശവാഹകരെ അയക്കുകയായിരുന്നു.

തഫ്സീര്‍

وَمَا كُنْتَ بِجَانِبِ الطُّوْرِ اِذْ نَادَيْنَا وَلٰكِنْ رَّحْمَةً مِّنْ رَّبِّكَ لِتُنْذِرَ قَوْمًا مَّآ اَتٰىهُمْ مِّنْ نَّذِيْرٍ مِّنْ قَبْلِكَ لَعَلَّهُمْ يَتَذَكَّرُوْنَ   ( القصص: ٤٦ )

wamā kunta
وَمَا كُنتَ
നീ ഉണ്ടായിരുന്നില്ല, ആയിരുന്നില്ല
bijānibi l-ṭūri
بِجَانِبِ ٱلطُّورِ
ത്വൂറിന്‍റെ പാര്‍ശ്വത്തില്‍, അരികില്‍
idh nādaynā
إِذْ نَادَيْنَا
നാം വിളിച്ചപ്പോള്‍
walākin
وَلَٰكِن
എങ്കിലും, പക്ഷേ
raḥmatan
رَّحْمَةً
കാരുണ്യമായിട്ട്, അനുഗ്രഹമായിട്ട്
min rabbika
مِّن رَّبِّكَ
നിന്‍റെ റബ്ബിന്‍റെ പക്കല്‍നിന്നുള്ള
litundhira
لِتُنذِرَ
നീ താക്കീതു (മുന്നറിയിപ്പ് നല്‍കുവാന്‍)
qawman
قَوْمًا
ഒരു ജനതക്ക്
mā atāhum
مَّآ أَتَىٰهُم
അവര്‍ക്ക് വന്നിട്ടില്ല
min nadhīrin
مِّن نَّذِيرٍ
ഒരു താക്കീതുകാരനും, മുന്നറിയിപ്പുകാരനും
min qablika
مِّن قَبْلِكَ
നിനക്കുമുമ്പ്
laʿallahum
لَعَلَّهُمْ
അവര്‍ ആയേക്കാം, ആകുവാന്‍വേണ്ടി
yatadhakkarūna
يَتَذَكَّرُونَ
ഉറ്റാലോചിക്കും

നാം മൂസയെ വിളിച്ചപ്പോള്‍ ആമലയുടെ ഭാഗത്തും നീയുണ്ടായിരുന്നില്ല. എന്നാല്‍, നിന്റെ നാഥന്റെ അനുഗ്രഹത്താല്‍ ഇതൊക്കെ നിനക്കറിയിച്ചുതരികയാണ്. ഒരു ജനതക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. നിനക്കുമുമ്പ് ഒരു മുന്നറിയിപ്പുകാരനും അവരില്‍ വന്നെത്തിയിട്ടില്ല. അവര്‍ ചിന്തിച്ചു മനസ്സിലാക്കിയേക്കാം.

തഫ്സീര്‍

وَلَوْلَآ اَنْ تُصِيْبَهُمْ مُّصِيْبَةٌ ۢبِمَا قَدَّمَتْ اَيْدِيْهِمْ فَيَقُوْلُوْا رَبَّنَا لَوْلَآ اَرْسَلْتَ اِلَيْنَا رَسُوْلًا فَنَتَّبِعَ اٰيٰتِكَ وَنَكُوْنَ مِنَ الْمُؤْمِنِيْنَ   ( القصص: ٤٧ )

walawlā
وَلَوْلَآ
ഇല്ലായിരുന്നുവെങ്കില്‍
an tuṣībahum
أَن تُصِيبَهُم
അവര്‍ക്കു ബാധിക്കുക
muṣībatun
مُّصِيبَةٌۢ
വല്ല വിപത്തും, ബാധയും
bimā qaddamat
بِمَا قَدَّمَتْ
മുന്‍ചെയ്തതു (മുമ്പു പ്രവര്‍ത്തിച്ചതു) നിമിത്തം
aydīhim
أَيْدِيهِمْ
അവരുടെ കരങ്ങള്‍, കൈകള്‍
fayaqūlū
فَيَقُولُوا۟
അപ്പോള്‍ അവര്‍ പറയുകയും
rabbanā
رَبَّنَا
ഞങ്ങളുടെ രക്ഷിതാവേ
lawlā arsalta
لَوْلَآ أَرْسَلْتَ
നീ അയച്ചു കൂടായിരുന്നോ, എന്തുകൊണ്ട് അയച്ചുതന്നില്ല
ilaynā
إِلَيْنَا
ഞങ്ങളിലേക്ക്
rasūlan
رَسُولًا
ഒരു റസൂലിനെ, ദൈവദൂതനെ
fanattabiʿa
فَنَتَّبِعَ
എന്നാല്‍ ഞങ്ങള്‍ പിന്‍പറ്റുമായിരുന്നു, തുടരുമായിരുന്നു
āyātika
ءَايَٰتِكَ
നിന്‍റെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ
wanakūna
وَنَكُونَ
ഞങ്ങളാകുകയും ചെയ്യുമായിരുന്നു
mina l-mu'minīna
مِنَ ٱلْمُؤْمِنِينَ
സത്യവിശ്വാസികളില്‍പെട്ട (വര്‍)

തങ്ങളുടെ തന്നെ കൈകള്‍ നേരത്തെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി വല്ല വിപത്തും അവരെ ബാധിച്ചാല്‍ അവര്‍ ഇങ്ങനെ പറയാതിരിക്കാനാണ് നാം നിന്നെ അയച്ചത്: ''ഞങ്ങളുടെ നാഥാ, ഞങ്ങളിലേക്ക് ഒരു ദൂതനെ നിനക്ക് നിയോഗിച്ചുകൂടായിരുന്നോ? എങ്കില്‍ ഞങ്ങള്‍ നിന്റെ കല്‍പനകള്‍ പിന്‍പറ്റുകയും സത്യവിശ്വാസികളിലുള്‍പ്പെടുകയും ചെയ്യുമായിരുന്നല്ലോ.''

തഫ്സീര്‍

فَلَمَّا جَاۤءَهُمُ الْحَقُّ مِنْ عِنْدِنَا قَالُوْا لَوْلَآ اُوْتِيَ مِثْلَ مَآ اُوْتِيَ مُوْسٰىۗ اَوَلَمْ يَكْفُرُوْا بِمَآ اُوْتِيَ مُوْسٰى مِنْ قَبْلُۚ قَالُوْا سِحْرٰنِ تَظَاهَرَاۗ وَقَالُوْٓا اِنَّا بِكُلٍّ كٰفِرُوْنَ   ( القصص: ٤٨ )

falammā jāahumu
فَلَمَّا جَآءَهُمُ
അങ്ങനെ അവര്‍ക്കു വന്നപ്പോള്‍
l-ḥaqu
ٱلْحَقُّ
യഥാര്‍ത്ഥം, സത്യം
min ʿindinā
مِنْ عِندِنَا
നമ്മുടെ പക്കല്‍ നിന്നു
qālū
قَالُوا۟
അവ൪ പറഞ്ഞു
lawlā ūtiya
لَوْلَآ أُوتِىَ
അവനു നല്‍കപ്പെടാത്തതെന്തു, കൊടുക്കപ്പെടരുതോ
mith'la mā ūtiya
مِثْلَ مَآ أُوتِىَ
നല്‍കപ്പെട്ടതുപോലെ
mūsā
مُوسَىٰٓۚ
മൂസാക്കു
awalam yakfurū
أَوَلَمْ يَكْفُرُوا۟
അവര്‍ അവിശ്വസിക്കയും ചെയ്തില്ലേ
bimā ūtiya
بِمَآ أُوتِىَ
നല്‍കപ്പെട്ടതില്‍
mūsā
مُوسَىٰ
മൂസാക്കു
min qablu
مِن قَبْلُۖ
മുമ്പു
qālū
قَالُوا۟
അവര്‍ പറഞ്ഞു
siḥ'rāni
سِحْرَانِ
രണ്ടു ജാലവിദ്യകള്‍
taẓāharā
تَظَٰهَرَا
രണ്ടും പരസ്പരം പിന്തുണ നല്‍കുന്നു
waqālū
وَقَالُوٓا۟
അവര്‍ പറയുകയും ചെയ്തു
innā
إِنَّا
നിശ്ചയമായും ഞങ്ങള്‍
bikullin
بِكُلٍّ
എല്ലാറ്റിലും
kāfirūna
كَٰفِرُونَ
അവിശ്വസിക്കുന്നവരാണ്

എന്നാല്‍ നമ്മില്‍ നിന്നുള്ള സത്യം വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: ''മൂസാക്കു ലഭിച്ചതുപോലുള്ള ദൃഷ്ടാന്തം ഇവനു കിട്ടാത്തതെന്ത്?'' എന്നാല്‍ മൂസാക്കു ദൃഷ്ടാന്തം കിട്ടിയിട്ടും ജനം അദ്ദേഹത്തെ തള്ളിപ്പറയുകയല്ലേ ചെയ്തത്? അവര്‍ പറഞ്ഞു: ''പരസ്പരം പിന്തുണക്കുന്ന രണ്ടു ജാലവിദ്യക്കാര്‍!'' അവര്‍ ഇത്രകൂടി പറഞ്ഞു: ''ഞങ്ങളിതാ ഇതിനെയൊക്കെ തള്ളിപ്പറയുന്നു.''

തഫ്സീര്‍

قُلْ فَأْتُوْا بِكِتٰبٍ مِّنْ عِنْدِ اللّٰهِ هُوَ اَهْدٰى مِنْهُمَآ اَتَّبِعْهُ اِنْ كُنْتُمْ صٰدِقِيْنَ   ( القصص: ٤٩ )

qul
قُلْ
പറയുക
fatū
فَأْتُوا۟
എന്നാല്‍ വരുവിന്‍
bikitābin
بِكِتَٰبٍ
ഒരു വേദഗ്രന്ഥംകൊണ്ട്
min ʿindi l-lahi
مِّنْ عِندِ ٱللَّهِ
അല്ലാഹുവിന്‍റെ പക്കല്‍നിന്ന്
huwa
هُوَ
അതു
ahdā
أَهْدَىٰ
കൂടുതല്‍ മാര്‍ഗ്ഗദര്‍ശകമാണ്
min'humā
مِنْهُمَآ
അതു രണ്ടിനെക്കാള്‍
attabiʿ'hu
أَتَّبِعْهُ
(എന്നാല്‍) ഞാനതിനെ പിന്‍പറ്റാം
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യവാന്‍മാര്‍, സത്യവാദികള്‍

പറയുക: ''ഇവ രണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്ന ഒരു ഗ്രന്ഥം അല്ലാഹുവിങ്കല്‍ നിന്നിങ്ങ് കൊണ്ടുവരൂ. ഞാനത് പിന്‍പറ്റാം. നിങ്ങള്‍ സത്യവാദികളെങ്കില്‍!''

തഫ്സീര്‍

فَاِنْ لَّمْ يَسْتَجِيْبُوْا لَكَ فَاعْلَمْ اَنَّمَا يَتَّبِعُوْنَ اَهْوَاۤءَهُمْۗ وَمَنْ اَضَلُّ مِمَّنِ اتَّبَعَ هَوٰىهُ بِغَيْرِ هُدًى مِّنَ اللّٰهِ ۗاِنَّ اللّٰهَ لَا يَهْدِى الْقَوْمَ الظّٰلِمِيْنَ ࣖ  ( القصص: ٥٠ )

fa-in lam yastajībū
فَإِن لَّمْ يَسْتَجِيبُوا۟
എന്നിട്ടവര്‍ മറുപടി (ഉത്തരം) തന്നില്ലെങ്കില്‍
laka
لَكَ
നിനക്ക്
fa-iʿ'lam
فَٱعْلَمْ
എന്നാല്‍ അറിയുക
annamā yattabiʿūna
أَنَّمَا يَتَّبِعُونَ
നിശ്ചയമായും അവര്‍ പിന്‍പറ്റുന്നു എന്ന്
ahwāahum
أَهْوَآءَهُمْۚ
അവരുടെ ഇച്ഛകളെ (മാത്രം)
waman aḍallu
وَمَنْ أَضَلُّ
ആരാണ് അധികം വഴി തെറ്റിയവന്‍
mimmani ittabaʿa
مِمَّنِ ٱتَّبَعَ
പിന്‍പറ്റിയവനെക്കാള്‍, തുടര്‍ന്നവനെക്കാള്‍
hawāhu
هَوَىٰهُ
തന്‍റെ ഇച്ഛയെ
bighayri hudan
بِغَيْرِ هُدًى
ഒരു മാര്‍ഗ്ഗദര്‍ശനവും കൂടാതെ
mina l-lahi
مِّنَ ٱللَّهِۚ
അല്ലാഹുവിങ്കല്‍നിന്ന്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yahdī
لَا يَهْدِى
അവന്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുകയില്ല, വഴി കാട്ടുകയില്ല
l-qawma l-ẓālimīna
ٱلْقَوْمَ ٱلظَّٰلِمِينَ
അക്രമികളായ ജനതക്ക്

അഥവാ, അവര്‍ നിനക്ക് ഉത്തരം നല്‍കുന്നില്ലെങ്കില്‍ അറിയുക: തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. അല്ലാഹുവില്‍നിന്നുള്ള മാര്‍ഗദര്‍ശനമൊന്നുമില്ലാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റുന്നവനെക്കാള്‍ വഴിപിഴച്ചവനായി ആരുമില്ല. സംശയമില്ല; അല്ലാഹു അക്രമികളായ ജനത്തെ നേര്‍വഴിയിലാക്കുകയില്ല.

തഫ്സീര്‍