Skip to main content

اَوَلَمْ يَكْفِهِمْ اَنَّآ اَنْزَلْنَا عَلَيْكَ الْكِتٰبَ يُتْلٰى عَلَيْهِمْ ۗاِنَّ فِيْ ذٰلِكَ لَرَحْمَةً وَّذِكْرٰى لِقَوْمٍ يُّؤْمِنُوْنَ ࣖ   ( العنكبوت: ٥١ )

awalam yakfihim
أَوَلَمْ يَكْفِهِمْ
അവര്‍ക്കു മതിയായിട്ടില്ലേ, പോരെയോ
annā anzalnā
أَنَّآ أَنزَلْنَا
നാം ഇറക്കിയതു
ʿalayka
عَلَيْكَ
നിനക്കു
l-kitāba
ٱلْكِتَٰبَ
വേദഗ്രന്ഥം
yut'lā
يُتْلَىٰ
ഓതിക്കേള്‍പ്പിക്കപ്പെട്ടുകൊണ്ടു
ʿalayhim
عَلَيْهِمْۚ
അവര്‍ക്കു, അവരില്‍
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laraḥmatan
لَرَحْمَةً
കാരുണ്യം, അനുഗ്രഹം
wadhik'rā
وَذِكْرَىٰ
ഉപദേശവും, സ്മരണയും
liqawmin
لِقَوْمٍ
ഒരു ജനതക്ക്
yu'minūna
يُؤْمِنُونَ
വിശ്വസിക്കുന്ന

നാം നിനക്ക് ഈ വേദപുസ്തകം ഇറക്കിത്തന്നു എന്നതുപോരേ അവര്‍ക്ക് തെളിവായി. അതവരെ ഓതിക്കേള്‍പ്പിക്കുന്നുമുണ്ട്. സംശയമില്ല; വിശ്വസിക്കുന്ന ജനത്തിന് അതില്‍ ധാരാളം അനുഗ്രഹമുണ്ട്. മതിയായ ഉദ്‌ബോധനവും.

തഫ്സീര്‍

قُلْ كَفٰى بِاللّٰهِ بَيْنِيْ وَبَيْنَكُمْ شَهِيْدًاۚ يَعْلَمُ مَا فِى السَّمٰوٰتِ وَالْاَرْضِۗ وَالَّذِيْنَ اٰمَنُوْا بِالْبَاطِلِ وَكَفَرُوْا بِاللّٰهِ اُولٰۤىِٕكَ هُمُ الْخٰسِرُوْنَ  ( العنكبوت: ٥٢ )

qul
قُلْ
പറയുക
kafā
كَفَىٰ
മതി
bil-lahi
بِٱللَّهِ
അല്ലാഹുതന്നെ
baynī
بَيْنِى
എന്‍റെ ഇടയില്‍
wabaynakum
وَبَيْنَكُمْ
നിങ്ങളുടെ ഇടയിലും
shahīdan
شَهِيدًاۖ
സാക്ഷിയായിട്ടു, ദൃക്സാക്ഷിയായി
yaʿlamu
يَعْلَمُ
അവന്‍ അറിയുന്നു
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളതു
wal-arḍi
وَٱلْأَرْضِۗ
ഭൂമിയിലും
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍
bil-bāṭili
بِٱلْبَٰطِلِ
വ്യര്‍ത്ഥത്തില്‍ (അയഥാര്‍ത്ഥമായതില്‍)
wakafarū
وَكَفَرُوا۟
അവിശ്വസിക്കുകയും ചെയ്ത
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
ulāika humu
أُو۟لَٰٓئِكَ هُمُ
അക്കൂട്ടര്‍തന്നെയാണ്
l-khāsirūna
ٱلْخَٰسِرُونَ
നഷ്ടപ്പെട്ടവര്‍

പറയുക: ''എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹുമതി. ആകാശഭൂമികളിലുള്ളതൊക്കെയും അവനറിയുന്നു. എന്നാല്‍ ഓര്‍ക്കുക; അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവില്‍ അവിശ്വസിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ് പരാജിതര്‍.

തഫ്സീര്‍

وَيَسْتَعْجِلُوْنَكَ بِالْعَذَابِۗ وَلَوْلَآ اَجَلٌ مُّسَمًّى لَّجَاۤءَهُمُ الْعَذَابُۗ وَلَيَأْتِيَنَّهُمْ بَغْتَةً وَّهُمْ لَا يَشْعُرُوْنَ  ( العنكبوت: ٥٣ )

wayastaʿjilūnaka
وَيَسْتَعْجِلُونَكَ
അവര്‍ നിന്നോടു ധൃതിപ്പെടുന്നു
bil-ʿadhābi
بِٱلْعَذَابِۚ
ശിക്ഷക്ക്, ശിക്ഷയെപ്പറ്റി
walawlā
وَلَوْلَآ
ഇല്ലായിരുന്നുവെങ്കില്‍
ajalun
أَجَلٌ
ഒരവധി
musamman
مُّسَمًّى
നിര്‍ണ്ണയിക്കപ്പെട്ട
lajāahumu
لَّجَآءَهُمُ
അവര്‍ക്കു വരികതന്നെ ചെയ്യുമായിരുന്നു
l-ʿadhābu
ٱلْعَذَابُ
ശിക്ഷ
walayatiyannahum
وَلَيَأْتِيَنَّهُم
അതവര്‍ക്കു വന്നെത്തുകയുംതന്നെ ചെയ്യും
baghtatan
بَغْتَةً
പെട്ടെന്നു, യാദൃച്ഛികമായി
wahum
وَهُمْ
അവര്‍ ആയിരിക്കെ
lā yashʿurūna
لَا يَشْعُرُونَ
അറിയുന്നില്ല

അവര്‍ നിന്നോട് ശിക്ഷക്കായി ധൃതി കൂട്ടുന്നു. കൃത്യമായ കാലാവധി നിശ്ചയിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ ശിക്ഷ അവര്‍ക്ക് ഇതിനകം വന്നെത്തിയിട്ടുണ്ടാകുമായിരുന്നു. അവരറിയാതെ പെട്ടെന്ന് അതവരില്‍ വന്നെത്തുകതന്നെ ചെയ്യും.

തഫ്സീര്‍

يَسْتَعْجِلُوْنَكَ بِالْعَذَابِۗ وَاِنَّ جَهَنَّمَ لَمُحِيْطَةٌ ۢ بِالْكٰفِرِيْنَۙ  ( العنكبوت: ٥٤ )

yastaʿjilūnaka
يَسْتَعْجِلُونَكَ
അവര്‍ നിന്നോടു ധൃതിപ്പെടുന്നു
bil-ʿadhābi
بِٱلْعَذَابِ
ശിക്ഷക്ക്
wa-inna jahannama
وَإِنَّ جَهَنَّمَ
നിശ്ചയമായും ജഹന്നം, നരകം
lamuḥīṭatun
لَمُحِيطَةٌۢ
വലയം ചെയ്യുന്നതാണ്
bil-kāfirīna
بِٱلْكَٰفِرِينَ
അവിശ്വാസികളെ

ശിക്ഷക്കായി അവര്‍ നിന്നോടു ധൃതി കൂട്ടുന്നു. സംശയംവേണ്ട; നരകം സത്യനിഷേധികളെ വലയംചെയ്തുനില്‍പുണ്ട്.

തഫ്സീര്‍

يَوْمَ يَغْشٰىهُمُ الْعَذَابُ مِنْ فَوْقِهِمْ وَمِنْ تَحْتِ اَرْجُلِهِمْ وَيَقُوْلُ ذُوْقُوْا مَا كُنْتُمْ تَعْمَلُوْنَ  ( العنكبوت: ٥٥ )

yawma yaghshāhumu
يَوْمَ يَغْشَىٰهُمُ
അവരെ മൂടുന്ന (പൊതിയുന്ന) ദിവസം
l-ʿadhābu
ٱلْعَذَابُ
ശിക്ഷ
min fawqihim
مِن فَوْقِهِمْ
അവരുടെ മുകളില്‍ കൂടി, മീതെനിന്നു
wamin taḥti
وَمِن تَحْتِ
അടിയില്‍ (താഴെ) നിന്നും
arjulihim
أَرْجُلِهِمْ
അവരുടെ കാലുകളുടെ
wayaqūlu
وَيَقُولُ
അവന്‍ പറയുകയും ചെയ്യും
dhūqū
ذُوقُوا۟
നിങ്ങള്‍ ആസ്വദിക്കുവിന്‍
mā kuntum taʿmalūna
مَا كُنتُمْ تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്

മുകളില്‍ നിന്നും കാലുകള്‍ക്കടിയില്‍ നിന്നും ശിക്ഷ അവരെ പൊതിയുന്ന ദിനം; അന്ന് അവരോടു പറയും: ''നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലം അനുഭവിച്ചുകൊള്ളുക.''

തഫ്സീര്‍

يٰعِبَادِيَ الَّذِيْنَ اٰمَنُوْٓا اِنَّ اَرْضِيْ وَاسِعَةٌ فَاِيَّايَ فَاعْبُدُوْنِ  ( العنكبوت: ٥٦ )

yāʿibādiya
يَٰعِبَادِىَ
എന്‍റെ അടിയാന്‍മാരെ
alladhīna āmanū
ٱلَّذِينَ ءَامَنُوٓا۟
വിശ്വസിച്ചവരായ
inna arḍī
إِنَّ أَرْضِى
നിശ്ചയമായും എന്‍റെ ഭൂമി
wāsiʿatun
وَٰسِعَةٌ
വിശാലമായതാണ്
fa-iyyāya
فَإِيَّٰىَ
അതുകൊണ്ട് എന്നെ
fa-uʿ'budūni
فَٱعْبُدُونِ
എന്നെ (ത്തന്നെ) ആരാധിക്കുവിന്‍

സത്യവിശ്വാസം സ്വീകരിച്ച എന്റെ ദാസന്മാരേ, എന്റെ ഭൂമി വിശാലമാണ്. അതിനാല്‍ നിങ്ങള്‍ എനിക്കുമാത്രം വഴിപ്പെടുക.

തഫ്സീര്‍

كُلُّ نَفْسٍ ذَاۤىِٕقَةُ الْمَوْتِۗ ثُمَّ اِلَيْنَا تُرْجَعُوْنَ  ( العنكبوت: ٥٧ )

kullu nafsin
كُلُّ نَفْسٍ
എല്ലാ ആത്മാവും, ആളും, ദേഹവും
dhāiqatu l-mawti
ذَآئِقَةُ ٱلْمَوْتِۖ
മരണം ആസ്വദിക്കുന്നതാണ്
thumma
ثُمَّ
പിന്നീടു
ilaynā
إِلَيْنَا
നമ്മുടെ അടുക്കലേക്കു
tur'jaʿūna
تُرْجَعُونَ
നിങ്ങള്‍ മടക്കപ്പെടുന്നു

എല്ലാവരും മരണത്തിന്റെ രുചി അറിയും. പിന്നെ നിങ്ങളെയൊക്കെ നമ്മുടെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരും.

തഫ്സീര്‍

وَالَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ لَنُبَوِّئَنَّهُمْ مِّنَ الْجَنَّةِ غُرَفًا تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِيْنَ فِيْهَاۗ نِعْمَ اَجْرُ الْعٰمِلِيْنَۖ  ( العنكبوت: ٥٨ )

wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരാകട്ടെ
waʿamilū
وَعَمِلُوا۟
പ്രവര്‍ത്തിക്കുകയും ചെയ്ത
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍ക്കര്‍മ്മങ്ങള്‍
lanubawwi-annahum
لَنُبَوِّئَنَّهُم
നിശ്ചയമായും നാം അവരെ താമസിപ്പിക്കും, സൗകര്യം ചെയ്തുകൊടുക്കും
mina l-janati
مِّنَ ٱلْجَنَّةِ
സ്വര്‍ഗ്ഗത്തില്‍നിന്നു
ghurafan
غُرَفًا
ഉന്നത സൗധങ്ങളില്‍, മണിമാളികകളില്‍
tajrī
تَجْرِى
ഒഴുകും
min taḥtihā
مِن تَحْتِهَا
അതിന്‍റെ അടിയില്‍കൂടി
l-anhāru
ٱلْأَنْهَٰرُ
നദികള്‍
khālidīna
خَٰلِدِينَ
നിത്യവാസികളായിക്കൊണ്ട്
fīhā
فِيهَاۚ
അവയില്‍
niʿ'ma
نِعْمَ
എത്രയോ വിശിഷ്ടം
ajru l-ʿāmilīna
أَجْرُ ٱلْعَٰمِلِينَ
പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം, കൂലി

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് നാം സ്വര്‍ഗത്തില്‍ സമുന്നത സൗധങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നു. അതിന്റെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. നന്നായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം വളരെ വിശിഷ്ടം തന്നെ.

തഫ്സീര്‍

الَّذِيْنَ صَبَرُوْا وَعَلٰى رَبِّهِمْ يَتَوَكَّلُوْنَ  ( العنكبوت: ٥٩ )

alladhīna ṣabarū
ٱلَّذِينَ صَبَرُوا۟
സഹനം കൈകൊണ്ടവര്‍
waʿalā rabbihim
وَعَلَىٰ رَبِّهِمْ
തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍
yatawakkalūna
يَتَوَكَّلُونَ
ഭരമേല്‍പ്പിക്കുകയും ചെയ്യുന്ന

ക്ഷമ പാലിക്കുന്നവരാണവര്‍. തങ്ങളുടെ നാഥനില്‍ ഭരമേല്‍പിക്കുന്നവരും.

തഫ്സീര്‍

وَكَاَيِّنْ مِّنْ دَاۤبَّةٍ لَّا تَحْمِلُ رِزْقَهَاۖ اللّٰهُ يَرْزُقُهَا وَاِيَّاكُمْ وَهُوَ السَّمِيْعُ الْعَلِيْمُ  ( العنكبوت: ٦٠ )

waka-ayyin
وَكَأَيِّن
എത്രയോ, എത്രയാണ്
min dābbatin
مِّن دَآبَّةٍ
ജീവിയായിട്ട്
lā taḥmilu
لَّا تَحْمِلُ
വഹിക്കാത്ത, ഏല്‍ക്കാത്ത
riz'qahā
رِزْقَهَا
അതിന്‍റെ ആഹാരം, ഉപജീവനം
l-lahu yarzuquhā
ٱللَّهُ يَرْزُقُهَا
അതിന് (അവയ്ക്ക്) അല്ലാഹു ആഹാരം നല്‍കുന്നു
wa-iyyākum
وَإِيَّاكُمْۚ
നിങ്ങള്‍ക്കും
wahuwa
وَهُوَ
അവന്‍
l-samīʿu
ٱلسَّمِيعُ
കേള്‍ക്കുന്നവനാണ്
l-ʿalīmu
ٱلْعَلِيمُ
അറിയുന്നവനാണ്

എത്രയെത്ര ജീവികളുണ്ട്. അവയൊന്നും തങ്ങളുടെ അന്നം ചുമന്നല്ല നടക്കുന്നത്. അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ആഹാരം നല്‍കുന്നത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

തഫ്സീര്‍