Skip to main content

۞ مُنِيْبِيْنَ اِلَيْهِ وَاتَّقُوْهُ وَاَقِيْمُوا الصَّلٰوةَ وَلَا تَكُوْنُوْا مِنَ الْمُشْرِكِيْنَۙ  ( الروم: ٣١ )

munībīna
مُنِيبِينَ
മനസ്സു മടങ്ങിയവരായി, വിനയപ്പെട്ടവരായിട്ടു
ilayhi
إِلَيْهِ
അവങ്കലേക്ക്‌
wa-ittaqūhu
وَٱتَّقُوهُ
അവനെ സൂക്ഷിക്കുകയും ചെയ്യുവിന്‍
wa-aqīmū
وَأَقِيمُوا۟
നിലനിറുത്തുകയും ചെയ്യുവിന്‍
l-ṣalata
ٱلصَّلَوٰةَ
നമസ്കാരം
walā takūnū
وَلَا تَكُونُوا۟
നിങ്ങള്‍ ആകുകയും അരുതു
mina l-mush'rikīna
مِنَ ٱلْمُشْرِكِينَ
മുശ്രിക്കുകളില്‍ പെട്ട(വ൪)

നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുന്നവരായി നിലകൊള്ളുക. അവനെ സൂക്ഷിക്കുക. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. ബഹുദൈവവിശ്വാസികളില്‍ പെട്ടുപോകരുത്.

തഫ്സീര്‍

مِنَ الَّذِيْنَ فَرَّقُوْا دِيْنَهُمْ وَكَانُوْا شِيَعًا ۗ كُلُّ حِزْبٍۢ بِمَا لَدَيْهِمْ فَرِحُوْنَ  ( الروم: ٣٢ )

mina alladhīna
مِنَ ٱلَّذِينَ
അതായതു യാതൊരുവരില്‍
farraqū
فَرَّقُوا۟
അവര്‍ ഭിന്നിപ്പിച്ചിരിക്കുന്നു
dīnahum
دِينَهُمْ
തങ്ങളുടെ മതത്തെ
wakānū
وَكَانُوا۟
അവരാകുകയും ചെയ്തിരിക്കുന്നു
shiyaʿan
شِيَعًاۖ
പല കക്ഷികള്‍
kullu ḥiz'bin
كُلُّ حِزْبٍۭ
എല്ലാ (ഓരോ) സംഘവും
bimā ladayhim
بِمَا لَدَيْهِمْ
തങ്ങളുടെ പക്കലുള്ളതുകൊണ്ടു
fariḥūna
فَرِحُونَ
ആഹ്ളാദം (അഭിമാനം കൊള്ളുന്നവരാണ്)

അഥവാ, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും പല കക്ഷികളായി പിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍ പെടാതിരിക്കുക. ഓരോ കക്ഷിയും തങ്ങളുടെ വശമുള്ളതില്‍ സന്തുഷ്ടരാണ്.

തഫ്സീര്‍

وَاِذَا مَسَّ النَّاسَ ضُرٌّ دَعَوْا رَبَّهُمْ مُّنِيْبِيْنَ اِلَيْهِ ثُمَّ اِذَآ اَذَاقَهُمْ مِّنْهُ رَحْمَةً اِذَا فَرِيْقٌ مِّنْهُمْ بِرَبِّهِمْ يُشْرِكُوْنَۙ  ( الروم: ٣٣ )

wa-idhā massa
وَإِذَا مَسَّ
ബാധിച്ചാല്‍, സ്പര്‍ശിച്ചാല്‍
l-nāsa
ٱلنَّاسَ
മനുഷ്യരെ
ḍurrun
ضُرٌّ
വല്ല ബുദ്ധിമുട്ടും, ഉപദ്രവവും
daʿaw
دَعَوْا۟
അവര്‍ വിളിക്കും, പ്രാര്‍ത്ഥിക്കും
rabbahum
رَبَّهُم
തങ്ങളുടെ റബ്ബിനെ
munībīna
مُّنِيبِينَ
മനസ്സു മടങ്ങിയവരായ നിലയില്‍
ilayhi
إِلَيْهِ
അവങ്കലേക്കു
thumma
ثُمَّ
പിന്നെ
idhā adhāqahum
إِذَآ أَذَاقَهُم
അവന്‍ അവര്‍ക്കു ആസ്വദിപ്പിച്ചാല്‍
min'hu
مِّنْهُ
തന്റെ പക്കല്‍നിന്നു
raḥmatan
رَحْمَةً
വല്ല കാരുണ്യവും
idhā farīqun
إِذَا فَرِيقٌ
അപ്പോഴതാ ഒരുവിഭാഗം
min'hum
مِّنْهُم
അവരില്‍നിന്നു
birabbihim
بِرَبِّهِمْ
തങ്ങളുടെ റബ്ബിനോടു
yush'rikūna
يُشْرِكُونَ
പങ്കുചേര്‍ക്കുന്നു

ജനങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ തങ്ങളുടെ നാഥനിലേക്കുതിരിഞ്ഞ് അവനോട് പ്രാര്‍ഥിക്കും. പിന്നീട് അല്ലാഹു അവര്‍ക്ക് തന്റെ അനുഗ്രഹം അനുഭവിക്കാന്‍ അവസരം നല്‍കിയാല്‍ അവരിലൊരു വിഭാഗം തങ്ങളുടെ നാഥനില്‍ പങ്കുകാരെ സങ്കല്‍പിക്കുന്നു.

തഫ്സീര്‍

لِيَكْفُرُوْا بِمَآ اٰتَيْنٰهُمْۗ فَتَمَتَّعُوْاۗ فَسَوْفَ تَعْلَمُوْنَ  ( الروم: ٣٤ )

liyakfurū
لِيَكْفُرُوا۟
അവര്‍ നന്ദികേടു കാണിക്കുവാന്‍, നന്ദികേടു ചെയ്യട്ടെ
bimā ātaynāhum
بِمَآ ءَاتَيْنَٰهُمْۚ
നാം അവര്‍ക്കു കൊടുത്തതില്‍
fatamattaʿū
فَتَمَتَّعُوا۟
എന്നാല്‍ നിങ്ങള്‍ സുഖിക്കുക
fasawfa
فَسَوْفَ
എന്നാല്‍ വഴിയെ
taʿlamūna
تَعْلَمُونَ
നിങ്ങള്‍ക്കറിയാം

അങ്ങനെ അവര്‍ നാം നല്‍കിയതിനോട് നന്ദികേടു കാണിക്കുന്നു. ശരി, നിങ്ങള്‍ സുഖിച്ചോളൂ. അടുത്തുതന്നെ എല്ലാം നിങ്ങളറിയും.

തഫ്സീര്‍

اَمْ اَنْزَلْنَا عَلَيْهِمْ سُلْطٰنًا فَهُوَ يَتَكَلَّمُ بِمَا كَانُوْا بِهٖ يُشْرِكُوْنَ   ( الروم: ٣٥ )

am anzalnā
أَمْ أَنزَلْنَا
അഥവാ നാം ഇറക്കിയിരിക്കുന്നുവോ
ʿalayhim
عَلَيْهِمْ
അവര്‍ക്കു
sul'ṭānan
سُلْطَٰنًا
വല്ല പ്രമാണവും
fahuwa
فَهُوَ
എന്നിട്ടതു
yatakallamu
يَتَكَلَّمُ
സംസാരി(പ്രസ്താവി)ക്കുന്നു
bimā
بِمَا
യാതൊന്നിനെക്കുറിച്ചു
kānū bihi
كَانُوا۟ بِهِۦ
അതുകൊണ്ടു അവരായിരുന്നു
yush'rikūna
يُشْرِكُونَ
പങ്കുചേര്‍ക്കും

അതല്ല; അവര്‍ അല്ലാഹുവോടു പങ്കുചേര്‍ത്തതിന് അനുകൂലമായി സംസാരിക്കുന്ന വല്ല തെളിവും നാം അവര്‍ക്ക് ഇറക്കിക്കൊടുത്തിട്ടുണ്ടോ?

തഫ്സീര്‍

وَاِذَآ اَذَقْنَا النَّاسَ رَحْمَةً فَرِحُوْا بِهَاۗ وَاِنْ تُصِبْهُمْ سَيِّئَةٌ ۢبِمَا قَدَّمَتْ اَيْدِيْهِمْ اِذَا هُمْ يَقْنَطُوْنَ  ( الروم: ٣٦ )

wa-idhā adhaqnā
وَإِذَآ أَذَقْنَا
നാം ആസ്വദിപ്പിച്ചാല്‍
l-nāsa
ٱلنَّاسَ
മനുഷ്യര്‍ക്കു
raḥmatan
رَحْمَةً
വല്ല കാരുണ്യവും (അനുഗ്രഹവും)
fariḥū
فَرِحُوا۟
അവര്‍ ആഹ്ളാദിക്കും
bihā
بِهَاۖ
അതില്‍, അതുമൂലം
wa-in tuṣib'hum
وَإِن تُصِبْهُمْ
അവര്‍ക്കു ബാധിച്ചെങ്കില്‍
sayyi-atun
سَيِّئَةٌۢ
വല്ല തിന്‍മയും
bimā qaddamat
بِمَا قَدَّمَتْ
മുന്‍ചെയ്തതുകൊണ്ടു
aydīhim
أَيْدِيهِمْ
അവരുടെ കരങ്ങള്‍
idhā hum
إِذَا هُمْ
അപ്പോഴതാ അവര്‍
yaqnaṭūna
يَقْنَطُونَ
നിരാശപ്പെടുന്നു

മനുഷ്യര്‍ക്കു നാം വല്ല അനുഗ്രഹവും അനുഭവിക്കാന്‍ അവസരം നല്‍കിയാല്‍ അതിലവര്‍ മതിമറക്കുന്നു. തങ്ങളുടെ തന്നെ കൈകള്‍ നേരത്തെ ചെയ്തുവെച്ചതു കാരണം വല്ല വിപത്തും ബാധിച്ചാലോ; അതോടെ അവരതാ പറ്റെ നിരാശരായിത്തീരുന്നു.

തഫ്സീര്‍

اَوَلَمْ يَرَوْا اَنَّ اللّٰهَ يَبْسُطُ الرِّزْقَ لِمَنْ يَّشَاۤءُ وَيَقْدِرُۗ اِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّقَوْمٍ يُّؤْمِنُوْنَ  ( الروم: ٣٧ )

awalam yaraw
أَوَلَمْ يَرَوْا۟
അവര്‍ കാണുന്നില്ലേ
anna l-laha
أَنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yabsuṭu
يَبْسُطُ
വിശാലമാക്കുന്നു
l-riz'qa
ٱلرِّزْقَ
ഉപജീവനം, ആഹാരം
liman yashāu
لِمَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു
wayaqdiru
وَيَقْدِرُۚ
പരിമിതമാക്കുക (കുടുസ്സാക്കുക, കണക്കാക്കുക, നിയന്ത്രിക്കുക)യും ചെയ്യുന്നു
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyātin
لَءَايَٰتٍ
പല ദൃഷ്ടാന്തങ്ങള്‍
liqawmin yu'minūna
لِّقَوْمٍ يُؤْمِنُونَ
വിശ്വസിക്കുന്ന ജനങ്ങള്‍ക്കു

അവര്‍ കാണുന്നില്ലേ; അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ജീവിതവിഭവം വിപുലമാക്കുന്നത്? അവനിച്ഛിക്കുന്നവര്‍ക്ക് ഇടുക്കം വരുത്തുന്നതും. വിശ്വസിക്കുന്ന ജനത്തിന് തീര്‍ച്ചയായും അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.

തഫ്സീര്‍

فَاٰتِ ذَا الْقُرْبٰى حَقَّهٗ وَالْمِسْكِيْنَ وَابْنَ السَّبِيْلِۗ ذٰلِكَ خَيْرٌ لِّلَّذِيْنَ يُرِيْدُوْنَ وَجْهَ اللّٰهِ ۖوَاُولٰۤىِٕكَ هُمُ الْمُفْلِحُوْنَ  ( الروم: ٣٨ )

faāti
فَـَٔاتِ
ആകയാല്‍ നീ കൊടുക്കുക
dhā l-qur'bā
ذَا ٱلْقُرْبَىٰ
കുടുംബബന്ധമുള്ളവനു
ḥaqqahu
حَقَّهُۥ
അവന്റെ അവകാശം
wal-mis'kīna
وَٱلْمِسْكِينَ
സാധുവിനും
wa-ib'na l-sabīli
وَٱبْنَ ٱلسَّبِيلِۚ
വഴിപോക്കനും
dhālika
ذَٰلِكَ
അതു
khayrun
خَيْرٌ
ഗുണകരമാണ്
lilladhīna yurīdūna
لِّلَّذِينَ يُرِيدُونَ
ഉദ്ദേശിക്കുന്നവര്‍ക്ക്
wajha l-lahi
وَجْهَ ٱللَّهِۖ
അല്ലാഹുവിന്റെ മുഖത്തെ (പ്രീതിയെ)
wa-ulāika
وَأُو۟لَٰٓئِكَ
അക്കൂട്ടര്‍
humu
هُمُ
അവര്‍ തന്നെയാണ്
l-muf'liḥūna
ٱلْمُفْلِحُونَ
വിജയികള്‍

അതിനാല്‍ അടുത്തബന്ധുക്കള്‍ക്കും അഗതിക്കും വഴിപോക്കന്നും അവരുടെ അവകാശം നല്‍കുക. അല്ലാഹുവിന്റെ പ്രീതി കൊതിക്കുന്നവര്‍ക്ക് അതാണുത്തമം. വിജയം വരിക്കുന്നവരും അവര്‍തന്നെ.

തഫ്സീര്‍

وَمَآ اٰتَيْتُمْ مِّنْ رِّبًا لِّيَرْبُوَا۠ فِيْٓ اَمْوَالِ النَّاسِ فَلَا يَرْبُوْا عِنْدَ اللّٰهِ ۚوَمَآ اٰتَيْتُمْ مِّنْ زَكٰوةٍ تُرِيْدُوْنَ وَجْهَ اللّٰهِ فَاُولٰۤىِٕكَ هُمُ الْمُضْعِفُوْنَ  ( الروم: ٣٩ )

wamā ātaytum
وَمَآ ءَاتَيْتُم
നിങ്ങള്‍ കൊടുക്കുന്നതു, കൊടുക്കുന്നതായാല്‍
min riban
مِّن رِّبًا
വല്ല 'രിബാ'യും (വളര്‍ത്തുമുതലും, പലിശയും)
liyarbuwā
لِّيَرْبُوَا۟
അതു വളര്‍ന്നുണ്ടാകുവാന്‍
fī amwāli l-nāsi
فِىٓ أَمْوَٰلِ ٱلنَّاسِ
മനുഷ്യരുടെ സ്വത്തുക്കളില്‍
falā yarbū
فَلَا يَرْبُوا۟
എന്നാലതു വളരുന്നതല്ല
ʿinda l-lahi
عِندَ ٱللَّهِۖ
അല്ലാഹുവിങ്കല്‍
wamā ātaytum
وَمَآ ءَاتَيْتُم
നിങ്ങള്‍ കൊടുക്കുന്നതു, കൊടുക്കുന്നതായാല്‍
min zakatin
مِّن زَكَوٰةٍ
വല്ല 'സക്കാത്തും'
turīdūna
تُرِيدُونَ
നിങ്ങള്‍ ഉദ്ദേശിച്ചുകൊണ്ടു
wajha l-lahi
وَجْهَ ٱللَّهِ
അല്ലാഹുവിന്റെ മുഖത്തെ (പ്രീതിയെ)
fa-ulāika
فَأُو۟لَٰٓئِكَ
എന്നാലവര്‍
humu
هُمُ
അവര്‍ തന്നെയാണ്
l-muḍ'ʿifūna
ٱلْمُضْعِفُونَ
ഇരട്ടിപ്പിക്കുന്നവര്‍

ജനങ്ങളുടെ മുതലുകളില്‍ ചേര്‍ന്ന് വളരുന്നതിനുവേണ്ടി നിങ്ങള്‍ നല്‍കുന്ന പലിശയുണ്ടല്ലോ, അത് അല്ലാഹുവിന്റെ അടുത്ത് ഒട്ടും വളരുന്നില്ല. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്നുവെങ്കില്‍, അങ്ങനെ ചെയ്യുന്നവരാണ് അതിനെ ഇരട്ടിപ്പിച്ച് വളര്‍ത്തുന്നവര്‍.

തഫ്സീര്‍

اَللّٰهُ الَّذِيْ خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيْتُكُمْ ثُمَّ يُحْيِيْكُمْۗ هَلْ مِنْ شُرَكَاۤىِٕكُمْ مَّنْ يَّفْعَلُ مِنْ ذٰلِكُمْ مِّنْ شَيْءٍۗ سُبْحٰنَهٗ وَتَعٰلٰى عَمَّا يُشْرِكُوْنَ ࣖ  ( الروم: ٤٠ )

al-lahu
ٱللَّهُ
അല്ലാഹു
alladhī khalaqakum
ٱلَّذِى خَلَقَكُمْ
നിങ്ങളെ സൃഷ്ടിച്ചവന്‍
thumma razaqakum
ثُمَّ رَزَقَكُمْ
പിന്നീടു നിങ്ങള്‍ക്കു ഉപജീവനം നല്‍കി
thumma yumītukum
ثُمَّ يُمِيتُكُمْ
പിന്നീടു നിങ്ങളെ മരണപ്പെടുത്തുകയും ചെയ്യുന്നു
thumma yuḥ'yīkum
ثُمَّ يُحْيِيكُمْۖ
പിന്നീടു നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യുന്നു
hal min shurakāikum
هَلْ مِن شُرَكَآئِكُم
നിങ്ങളുടെ പങ്കുകാരിലുണ്ടോ
man yafʿalu
مَّن يَفْعَلُ
ചെയ്യുന്നവര്‍
min dhālikum
مِن ذَٰلِكُم
അതില്‍നിന്നു
min shayin
مِّن شَىْءٍۚ
ഏതെങ്കിലുമൊരു കാര്യം
sub'ḥānahu
سُبْحَٰنَهُۥ
അവന്‍ മഹാ പരിശുദ്ധന്‍
wataʿālā
وَتَعَٰلَىٰ
അവന്‍ ഉന്നതനാകുകയും ചെയ്തിരിക്കുന്നു
ʿammā yush'rikūna
عَمَّا يُشْرِكُونَ
അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു

അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവന്‍ നിങ്ങള്‍ക്ക് അന്നം തന്നു. പിന്നെ നിങ്ങളെ അവന്‍ മരിപ്പിക്കുന്നു. അതിനുശേഷം വീണ്ടും ജീവിപ്പിക്കും. ഇവയിലേതെങ്കിലും ഒരുകാര്യം ചെയ്യുന്ന ആരെങ്കിലും നിങ്ങള്‍ സങ്കല്‍പിച്ചുവെച്ച പങ്കാളികളിലുണ്ടോ? അവര്‍ സങ്കല്‍പിച്ചുണ്ടാക്കിയ പങ്കാളികളില്‍നിന്നെല്ലാം എത്രയോ പരിശുദ്ധനും അത്യുന്നതനുമാണ് അവന്‍.

തഫ്സീര്‍