Skip to main content

قُلْ اِنْ كَانَ لِلرَّحْمٰنِ وَلَدٌ ۖفَاَنَا۠ اَوَّلُ الْعٰبِدِيْنَ   ( الزخرف: ٨١ )

qul
قُلْ
പറയുക
in kāna
إِن كَانَ
ഉണ്ടെങ്കില്‍, ഉണ്ടായിരുന്നെങ്കില്‍
lilrraḥmāni
لِلرَّحْمَٰنِ
റഹ്മാന്നു
waladun
وَلَدٌ
വല്ല സന്താനവും, മക്കളും
fa-anā
فَأَنَا۠
എന്നാല്‍ ഞാന്‍
awwalu l-ʿābidīna
أَوَّلُ ٱلْعَٰبِدِينَ
ആരാധിക്കുന്നവരില്‍ ഒന്നാമാത്തേവനായിരിക്കും

പറയുക: ''പരമകാരുണികനായ അല്ലാഹുവിന് ഒരു പുത്രനുണ്ടായിരുന്നെങ്കില്‍ അവനെ പൂജിക്കുന്നവരില്‍ ഒന്നാമന്‍ ഞാനാകുമായിരുന്നു.''

തഫ്സീര്‍

سُبْحٰنَ رَبِّ السَّمٰوٰتِ وَالْاَرْضِ رَبِّ الْعَرْشِ عَمَّا يَصِفُوْنَ   ( الزخرف: ٨٢ )

sub'ḥāna
سُبْحَٰنَ
മഹാ പരിശുദ്ധന്‍, പരിശുദ്ധപ്പെടുത്തുന്നു
rabbi l-samāwāti
رَبِّ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ റബ്ബ്, റബ്ബിനെ
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
rabbi l-ʿarshi
رَبِّ ٱلْعَرْشِ
അര്‍ശിന്റെ റബ്ബ്
ʿammā yaṣifūna
عَمَّا يَصِفُونَ
അവര്‍ വര്‍ണ്ണിക്കുന്ന (വിവരിക്കുന്നതില്‍ നിന്നു)

ആകാശഭൂമികളുടെ സംരക്ഷകനും സിംഹാസനത്തിനുടമയുമായ അല്ലാഹു അവര്‍ പറഞ്ഞുപരത്തുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനത്രെ.

തഫ്സീര്‍

فَذَرْهُمْ يَخُوْضُوْا وَيَلْعَبُوْا حَتّٰى يُلٰقُوْا يَوْمَهُمُ الَّذِيْ يُوْعَدُوْنَ  ( الزخرف: ٨٣ )

fadharhum
فَذَرْهُمْ
ആകയാല്‍ (എന്നാല്‍) അവരെ വിട്ടേക്കുക
yakhūḍū
يَخُوضُوا۟
അവര്‍ മുഴുകട്ടെ, മുഴുകുമാറു
wayalʿabū
وَيَلْعَبُوا۟
വിളയാടുകയും, കളിക്കുകയും
ḥattā yulāqū
حَتَّىٰ يُلَٰقُوا۟
അവര്‍ കണ്ടെത്തുന്നതുവരെ
yawmahumu
يَوْمَهُمُ
അവരുടെ ദിവസം
alladhī yūʿadūna
ٱلَّذِى يُوعَدُونَ
അവരോടു വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്ന

നീ അവരെ അവരുടെ പാട്ടിന് വിട്ടേക്കുക. അവര്‍ അസംബന്ധങ്ങളിലാണ്ട് കളിതമാശകളില്‍ മുഴുകിക്കഴിഞ്ഞുകൊള്ളട്ടെ; അവരോട് വാഗ്ദാനം ചെയ്ത അവരുടെ ആ ദിനവുമായി അവര്‍ കണ്ടുമുട്ടുംവരെ.

തഫ്സീര്‍

وَهُوَ الَّذِيْ فِى السَّمَاۤءِ اِلٰهٌ وَّ فِى الْاَرْضِ اِلٰهٌ ۗوَهُوَ الْحَكِيْمُ الْعَلِيْمُ   ( الزخرف: ٨٤ )

wahuwa alladhī
وَهُوَ ٱلَّذِى
അവന്‍ യാതൊരുവനാണ്
fī l-samāi ilāhun
فِى ٱلسَّمَآءِ إِلَٰهٌ
ആകാശത്തില്‍ ആരാധ്യനായ (ദൈവമായ)
wafī l-arḍi ilāhun
وَفِى ٱلْأَرْضِ إِلَٰهٌۚ
ഭൂമിയിലും ആരാധ്യനായ
wahuwa l-ḥakīmu
وَهُوَ ٱلْحَكِيمُ
അവന്‍തന്നെ അഗാധജ്ഞന്‍
l-ʿalīmu
ٱلْعَلِيمُ
സര്‍വ്വജ്ഞന്‍

അവനാണ് ആകാശത്തിലെ ദൈവം. ഭൂമിയിലെ ദൈവവും അവന്‍ തന്നെ. അവന്‍ യുക്തിമാനാണ്. എല്ലാം അറിയുന്നവനും.

തഫ്സീര്‍

وَتَبٰرَكَ الَّذِيْ لَهٗ مُلْكُ السَّمٰوٰتِ وَالْاَرْضِ وَمَا بَيْنَهُمَا ۚوَعِنْدَهٗ عِلْمُ السَّاعَةِۚ وَاِلَيْهِ تُرْجَعُوْنَ  ( الزخرف: ٨٥ )

watabāraka alladhī
وَتَبَارَكَ ٱلَّذِى
യാതൊരുവന്‍ മഹത്വം (മേന്മ, ഗുണം) ഏറിയവനുമാകുന്നു
lahu
لَهُۥ
അവനാണ്
mul'ku l-samāwāti
مُلْكُ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ ആധിപത്യം
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
wamā baynahumā
وَمَا بَيْنَهُمَا
രണ്ടിന്നിടയിലുള്ളതിന്റെയും
waʿindahu
وَعِندَهُۥ
അവന്റെ അടുക്കലാണുതാനും
ʿil'mu l-sāʿati
عِلْمُ ٱلسَّاعَةِ
അന്ത്യഘട്ടത്തിന്റെ അറിവു
wa-ilayhi
وَإِلَيْهِ
അവനിലേക്കുതന്നെ
tur'jaʿūna
تُرْجَعُونَ
നിങ്ങള്‍ മടക്കപ്പെടുന്നു

ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും ഉടമയായ അല്ലാഹു അനുഗ്രഹപൂര്‍ണനാണ്. അവന് മാത്രമേ അന്ത്യസമയത്തെ സംബന്ധിച്ച അറിവുള്ളൂ. നിങ്ങളെല്ലാം മടങ്ങിച്ചെല്ലേണ്ടത് അവങ്കലേക്കാണ്.

തഫ്സീര്‍

وَلَا يَمْلِكُ الَّذِيْنَ يَدْعُوْنَ مِنْ دُوْنِهِ الشَّفَاعَةَ اِلَّا مَنْ شَهِدَ بِالْحَقِّ وَهُمْ يَعْلَمُوْنَ  ( الزخرف: ٨٦ )

walā yamliku
وَلَا يَمْلِكُ
സ്വാധീനമാക്കുക (അധികാരപ്പെടുക, കഴിയുക)യില്ല
alladhīna yadʿūna
ٱلَّذِينَ يَدْعُونَ
അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍
min dūnihi
مِن دُونِهِ
അവനു പുറമെ
l-shafāʿata
ٱلشَّفَٰعَةَ
ശുപാര്‍ശക്ക്
illā man shahida
إِلَّا مَن شَهِدَ
സാക്ഷ്യം വഹിച്ചവരല്ലാതെ
bil-ḥaqi
بِٱلْحَقِّ
യഥാര്‍ത്ഥത്തിനു
wahum yaʿlamūna
وَهُمْ يَعْلَمُونَ
അവര്‍ അറിഞ്ഞുകൊണ്ടു

അവനെവിട്ട് ഇക്കൂട്ടര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവര്‍ ശിപാര്‍ശക്കധികാരമുള്ളവരല്ല; ബോധപൂര്‍വം സത്യസാക്ഷ്യം നിര്‍വഹിച്ചവരൊഴികെ.

തഫ്സീര്‍

وَلَىِٕنْ سَاَلْتَهُمْ مَّنْ خَلَقَهُمْ لَيَقُوْلُنَّ اللّٰهُ فَاَنّٰى يُؤْفَكُوْنَۙ  ( الزخرف: ٨٧ )

wala-in sa-altahum
وَلَئِن سَأَلْتَهُم
നീ അവരോടു ചോദിച്ചുവെങ്കില്‍
man khalaqahum
مَّنْ خَلَقَهُمْ
അവരെ സൃഷ്ടിച്ചതാരെന്നു
layaqūlunna
لَيَقُولُنَّ
നിശ്ചയമായും അവര്‍ പറയും
l-lahu
ٱللَّهُۖ
അല്ലാഹു എന്നു
fa-annā
فَأَنَّىٰ
അപ്പോള്‍ എങ്ങിനെയാണ്, എവിടെ നിന്നാണ്
yu'fakūna
يُؤْفَكُونَ
അവര്‍ തെറ്റിക്കപ്പെടുന്നതു

ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും, അല്ലാഹുവെന്ന്. എന്നിട്ടും എങ്ങനെയാണവര്‍ വഴിതെറ്റിപ്പോകുന്നത്?

തഫ്സീര്‍

وَقِيْلِهٖ يٰرَبِّ اِنَّ هٰٓؤُلَاۤءِ قَوْمٌ لَّا يُؤْمِنُوْنَۘ  ( الزخرف: ٨٨ )

waqīlihi
وَقِيلِهِۦ
അദ്ദേഹത്തിന്റെ വാക്കും (അദ്ദേഹം പറയുന്നതും)
yārabbi
يَٰرَبِّ
എന്റെ റബ്ബേ
inna hāulāi
إِنَّ هَٰٓؤُلَآءِ
നിശ്ചയമായും ഇക്കൂട്ടര്‍
qawmun lā yu'minūna
قَوْمٌ لَّا يُؤْمِنُونَ
വിശ്വസിക്കാത്ത ഒരു ജനതയാണ്

''എന്റെ നാഥാ, തീര്‍ച്ചയായും ഇക്കൂട്ടര്‍ വിശ്വസിക്കാത്ത ജനതയാണെ''ന്ന പ്രവാചകന്റെ വചനവും അവനറിയുന്നു.

തഫ്സീര്‍

فَاصْفَحْ عَنْهُمْ وَقُلْ سَلٰمٌۗ فَسَوْفَ يَعْلَمُوْنَ ࣖ  ( الزخرف: ٨٩ )

fa-iṣ'faḥ
فَٱصْفَحْ
ആകയാല്‍ തിരിഞ്ഞു (മാറി) കളയുക
ʿanhum
عَنْهُمْ
അവരെവിട്ടു, അവരില്‍നിന്നു
waqul
وَقُلْ
പറയുകയും ചെയ്യുക
salāmun
سَلَٰمٌۚ
സലാം എന്നു
fasawfa
فَسَوْفَ
എന്നാല്‍ പിന്നീട്, വഴിയെ
yaʿlamūna
يَعْلَمُونَ
അവര്‍ അറിയുന്നതാണ്

അതിനാല്‍ നീ അവരോട് വിട്ടുവീഴ്ച കാണിക്കുക. 'നിങ്ങള്‍ക്കു സലാം' എന്നു പറയുക. അടുത്തുതന്നെ അവരെല്ലാം അറിഞ്ഞുകൊള്ളും.

തഫ്സീര്‍