Skip to main content

مَنْ ذَا الَّذِيْ يُقْرِضُ اللّٰهَ قَرْضًا حَسَنًا فَيُضٰعِفَهٗ لَهٗ وَلَهٗٓ اَجْرٌ كَرِيْمٌ   ( الحديد: ١١ )

man dhā
مَّن ذَا
ആരുണ്ട് (ആരാണ്) ഇങ്ങനെയുള്ളവന്‍
alladhī yuq'riḍu
ٱلَّذِى يُقْرِضُ
കടം കൊടുക്കുന്നവന്‍
l-laha
ٱللَّهَ
അല്ലാഹുവിന്
qarḍan ḥasanan
قَرْضًا حَسَنًا
നല്ലതായ കടം
fayuḍāʿifahu
فَيُضَٰعِفَهُۥ
എന്നാലത് അവന്‍ ഇരട്ടിപ്പിച്ചുകൊടുക്കും
lahu
لَهُۥ
അവന്ന്‍
walahu
وَلَهُۥٓ
അവന്ന്‍ ഉണ്ടായിരിക്കുന്നതുമാണ്
ajrun karīmun
أَجْرٌ كَرِيمٌ
മാന്യമായ (ഉദാരമായ) പ്രതിഫലം, കൂലി.

അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കാന്‍ ആരുണ്ട്? എങ്കില്‍ അല്ലാഹു അത് അനേകമിരട്ടിയായി തിരിച്ചുതരും. മാന്യമായ പ്രതിഫലത്തിനര്‍ഹനും അയാള്‍തന്നെ.

തഫ്സീര്‍

يَوْمَ تَرَى الْمُؤْمِنِيْنَ وَالْمُؤْمِنٰتِ يَسْعٰى نُوْرُهُمْ بَيْنَ اَيْدِيْهِمْ وَبِاَيْمَانِهِمْ بُشْرٰىكُمُ الْيَوْمَ جَنّٰتٌ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِيْنَ فِيْهَاۗ ذٰلِكَ هُوَ الْفَوْزُ الْعَظِيْمُۚ   ( الحديد: ١٢ )

yawma tarā
يَوْمَ تَرَى
നീ കാണുന്ന ദിവസം
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളെ
wal-mu'mināti
وَٱلْمُؤْمِنَٰتِ
വിശ്വാസിനികളെയും
yasʿā
يَسْعَىٰ
പായുന്ന (സഞ്ചരിക്കുന്ന)തായിട്ട്
nūruhum
نُورُهُم
അവരുടെ പ്രകാശം, വെളിച്ചം, ശോഭ
bayna aydīhim
بَيْنَ أَيْدِيهِمْ
അവരുടെ മുന്നിലൂടെ
wabi-aymānihim
وَبِأَيْمَٰنِهِم
അവരുടെ വലതു ഭാഗങ്ങളിലും
bush'rākumu
بُشْرَىٰكُمُ
നിങ്ങളുടെ അനുമോദനം, സന്തോഷവാര്‍ത്ത
l-yawma
ٱلْيَوْمَ
ഇന്ന്
jannātun
جَنَّٰتٌ
ചില സ്വര്‍ഗ്ഗങ്ങളാണ്, തോപ്പുകളാണ്
tajrī
تَجْرِى
സഞ്ചരിക്കുന്ന, ഒഴുകും
min taḥtihā
مِن تَحْتِهَا
അതിന്റെ അടിയില്‍കൂടി
l-anhāru
ٱلْأَنْهَٰرُ
അരുവി (നദി)കള്‍
khālidīna fīhā
خَٰلِدِينَ فِيهَاۚ
അതില്‍ നിത്യ (ശാശ്വത) വാസികളായ നിലക്ക്
dhālika huwa
ذَٰلِكَ هُوَ
അത് തന്നെയാണ്
l-fawzu
ٱلْفَوْزُ
ഭാഗ്യം, വിജയം
l-ʿaẓīmu
ٱلْعَظِيمُ
വമ്പിച്ച, മഹത്തായ

നീ വിശ്വാസികളെയും വിശ്വാസിനികളെയും കാണും ദിനം; അവരുടെ മുന്നിലും വലതുവശത്തും പ്രകാശം പ്രസരിച്ചുകൊണ്ടിരിക്കും. അന്നവരോട് പറയും: നിങ്ങള്‍ക്ക് ശുഭാശംസകള്‍! നിങ്ങള്‍ക്ക് താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. നിങ്ങളതില്‍ നിത്യവാസികളായിരിക്കും. അതൊരു മഹാഭാഗ്യം തന്നെ!

തഫ്സീര്‍

يَوْمَ يَقُوْلُ الْمُنٰفِقُوْنَ وَالْمُنٰفِقٰتُ لِلَّذِيْنَ اٰمَنُوا انْظُرُوْنَا نَقْتَبِسْ مِنْ نُّوْرِكُمْۚ قِيْلَ ارْجِعُوْا وَرَاۤءَكُمْ فَالْتَمِسُوْا نُوْرًاۗ فَضُرِبَ بَيْنَهُمْ بِسُوْرٍ لَّهٗ بَابٌۗ بَاطِنُهٗ فِيْهِ الرَّحْمَةُ وَظَاهِرُهٗ مِنْ قِبَلِهِ الْعَذَابُۗ  ( الحديد: ١٣ )

yawma yaqūlu
يَوْمَ يَقُولُ
പറയുന്ന ദിവസം
l-munāfiqūna
ٱلْمُنَٰفِقُونَ
കപടവിശ്വാസികള്‍
wal-munāfiqātu
وَٱلْمُنَٰفِقَٰتُ
കപടവിശ്വാസിനികളും
lilladhīna āmanū
لِلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരോട്
unẓurūnā
ٱنظُرُونَا
ഞങ്ങളെ നോക്കണേ, കാക്കണം
naqtabis
نَقْتَبِسْ
ഞങ്ങള്‍ പകര്‍ത്തിയെടുക്കട്ടെ (എടുത്തുപയോഗിക്കട്ടെ)
min nūrikum
مِن نُّورِكُمْ
നിങ്ങളുടെ പ്രകാശത്തില്‍നിന്ന്
qīla
قِيلَ
പറയപ്പെടും
ir'jiʿū
ٱرْجِعُوا۟
നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍
warāakum
وَرَآءَكُمْ
നിങ്ങളുടെ പിന്നോട്ട്, പുറകിലേക്ക്
fal-tamisū
فَٱلْتَمِسُوا۟
എന്നിട്ടന്വേഷിക്കുവിന്‍, തേടുക
nūran
نُورًا
വല്ല പ്രകാശവും
faḍuriba
فَضُرِبَ
അപ്പോള്‍ ഏര്‍പ്പെടുത്ത (സ്ഥാപിക്ക - ആക്ക)പ്പെടും
baynahum
بَيْنَهُم
അവര്‍ക്കിടയില്‍
bisūrin
بِسُورٍ
ഒരു മതിലിനെ, മറയെ, അതിര്‍ത്തിയെ
lahu
لَّهُۥ
അതിനുണ്ട്
bābun
بَابٌۢ
ഒരു വാതില്‍
bāṭinuhu
بَاطِنُهُۥ
അതിന്റെ ഉള്ള്
fīhi
فِيهِ
അതിലുണ്ട്, അതിലാണ്
l-raḥmatu
ٱلرَّحْمَةُ
കാരുണ്യം, ദയവ്
waẓāhiruhu
وَظَٰهِرُهُۥ
അതിന്റെ പുറം, വെളിഭാഗം
min qibalihi
مِن قِبَلِهِ
അതിന്റെ നേരില്‍ (ഭാഗത്തില്‍) കൂടിയാണ്
l-ʿadhābu
ٱلْعَذَابُ
ശിക്ഷ

കപടവിശ്വാസികളും വിശ്വാസിനികളും സത്യവിശ്വാസികളോട് ഇവ്വിധം പറയുന്ന ദിനമാണത്: നിങ്ങള്‍ ഞങ്ങളെയൊന്ന് നോക്കണേ, നിങ്ങളുടെ വെളിച്ചത്തില്‍ നിന്ന് ഇത്തിരി ഞങ്ങളും അനുഭവിക്കട്ടെ. അപ്പോള്‍ അവരോട് പറയും: ''നിങ്ങള്‍ നിങ്ങളുടെ പിറകിലേക്കു തന്നെ തിരിച്ചുപോവുക. എന്നിട്ട് വെളിച്ചം തേടുക.'' അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു ഭിത്തി ഉയര്‍ത്തപ്പെടും. അതിനൊരു കവാടമുണ്ടായിരിക്കും. അതിന്റെ അകഭാഗത്ത് കാരുണ്യവും പുറഭാഗത്ത് ശിക്ഷയുമായിരിക്കും.

തഫ്സീര്‍

يُنَادُوْنَهُمْ اَلَمْ نَكُنْ مَّعَكُمْۗ قَالُوْا بَلٰى وَلٰكِنَّكُمْ فَتَنْتُمْ اَنْفُسَكُمْ وَتَرَبَّصْتُمْ وَارْتَبْتُمْ وَغَرَّتْكُمُ الْاَمَانِيُّ حَتّٰى جَاۤءَ اَمْرُ اللّٰهِ وَغَرَّكُمْ بِاللّٰهِ الْغَرُوْرُ   ( الحديد: ١٤ )

yunādūnahum
يُنَادُونَهُمْ
അവര്‍ അവരെ വിളിച്ചു പറയും
alam nakun
أَلَمْ نَكُن
ഞങ്ങള്‍ ആയിരുന്നില്ലേ
maʿakum
مَّعَكُمْۖ
നിങ്ങളുടെ കൂടെ
qālū
قَالُوا۟
അവര്‍ പറയും
balā
بَلَىٰ
ഇല്ലാതേ, അതെ, ശരി
walākinnakum
وَلَٰكِنَّكُمْ
എങ്കിലും നിങ്ങള്‍
fatantum
فَتَنتُمْ
നിങ്ങള്‍ കുഴപ്പത്തിലാക്കി
anfusakum
أَنفُسَكُمْ
നിങ്ങളുടെ ദേഹങ്ങളെ (നിങ്ങളെത്തന്നെ)
watarabbaṣtum
وَتَرَبَّصْتُمْ
നിങ്ങള്‍ പ്രതീക്ഷിക്കുക (കാത്തിരിക്കുക)യും ചെയ്തു
wa-ir'tabtum
وَٱرْتَبْتُمْ
നിങ്ങള്‍ സന്ദേഹം വെക്കുക (സംശയപ്പെടുക) യും ചെയ്തു
wagharratkumu
وَغَرَّتْكُمُ
നിങ്ങളെ വഞ്ചിക്കുകയും ചെയ്തു
l-amāniyu
ٱلْأَمَانِىُّ
വ്യാ (ദുര്‍) മോഹങ്ങള്‍, കൊതികള്‍
ḥattā jāa
حَتَّىٰ جَآءَ
വരുവോളം, അങ്ങിനെ വന്നു
amru l-lahi
أَمْرُ ٱللَّهِ
അല്ലാഹുവിന്റെ കല്‍പന
wagharrakum
وَغَرَّكُم
നിങ്ങളെ വഞ്ചിക്കുകയും ചെയ്തു
bil-lahi
بِٱللَّهِ
അല്ലാഹുവിനെപ്പറ്റി
l-gharūru
ٱلْغَرُورُ
(ആ) മഹാ വഞ്ചകന്‍

അവര്‍ വിശ്വാസികളെ വിളിച്ച് ചോദിക്കും: ''ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരുന്നില്ലേ?'' സത്യവിശ്വാസികള്‍ പറയും: ''അതെ. പക്ഷേ, നിങ്ങള്‍ നിങ്ങളെത്തന്നെ നാശത്തിലാഴ്ത്തി. അവസരവാദനയം സ്വീകരിച്ചു. സന്ദേഹികളാവുകയും ചെയ്തു. അല്ലാഹുവിന്റെ തീരുമാനം വന്നെത്തുംവരെ വ്യാമോഹം നിങ്ങളെ വഞ്ചിതരാക്കി. അല്ലാഹുവിന്റെ കാര്യത്തില്‍ കൊടുംവഞ്ചകന്‍ നിങ്ങളെ ചതിച്ചു.

തഫ്സീര്‍

فَالْيَوْمَ لَا يُؤْخَذُ مِنْكُمْ فِدْيَةٌ وَّلَا مِنَ الَّذِيْنَ كَفَرُوْاۗ مَأْوٰىكُمُ النَّارُۗ هِيَ مَوْلٰىكُمْۗ وَبِئْسَ الْمَصِيْرُ   ( الحديد: ١٥ )

fal-yawma
فَٱلْيَوْمَ
എനി (ആകയാല്‍) ഇന്ന്
lā yu'khadhu minkum
لَا يُؤْخَذُ مِنكُمْ
നിങ്ങളില്‍നിന്ന്‍ സ്വീകരിക്കപ്പെടുകയില്ല
fid'yatun
فِدْيَةٌ
ഒരു തെണ്ടവും, മോചനമൂല്യവും, പ്രായശ്ചിത്തവും
walā mina alladhīna
وَلَا مِنَ ٱلَّذِينَ
യാതൊരുത്തരില്‍നിന്നും ഇല്ല
kafarū
كَفَرُوا۟ۚ
അവിശ്വസിച്ച
mawākumu
مَأْوَىٰكُمُ
നിങ്ങളുടെ സങ്കേത (വാസ - വിശ്രമ - പ്രാപ്യ) സ്ഥാനം
l-nāru
ٱلنَّارُۖ
നരകമാകുന്നു
hiya
هِىَ
അത്
mawlākum
مَوْلَىٰكُمْۖ
നിങ്ങളുടെ ബന്ധു (യോജിച്ചത് - രക്ഷാധികാരി - യജമാനന്‍) ആകുന്നു
wabi'sa
وَبِئْسَ
വളരെ ചീത്ത, മോശം
l-maṣīru
ٱلْمَصِيرُ
(ആ) തിരിച്ചു (മടങ്ങി) ചെല്ലുന്ന സ്ഥാനം, തിരിച്ചെത്തല്‍

അതിനാലിന്ന് നിങ്ങളില്‍നിന്നും സത്യനിഷേധികളില്‍നിന്നും പ്രായശ്ചിത്തം സ്വീകരിക്കുന്നതല്ല. നിങ്ങളുടെ സങ്കേതം നരകമത്രെ. അതു തന്നെയാണ് നിങ്ങളുടെ അഭയസ്ഥാനം. ആ മടക്കസ്ഥലം വളരെ ചീത്ത തന്നെ.''

തഫ്സീര്‍

اَلَمْ يَأْنِ لِلَّذِيْنَ اٰمَنُوْٓا اَنْ تَخْشَعَ قُلُوْبُهُمْ لِذِكْرِ اللّٰهِ وَمَا نَزَلَ مِنَ الْحَقِّۙ وَلَا يَكُوْنُوْا كَالَّذِيْنَ اُوْتُوا الْكِتٰبَ مِنْ قَبْلُ فَطَالَ عَلَيْهِمُ الْاَمَدُ فَقَسَتْ قُلُوْبُهُمْۗ وَكَثِيْرٌ مِّنْهُمْ فٰسِقُوْنَ   ( الحديد: ١٦ )

alam yani
أَلَمْ يَأْنِ
സമയം (നേരം) ആയിട്ടില്ലേ
lilladhīna āmanū
لِلَّذِينَ ءَامَنُوٓا۟
വിശ്വസിച്ചവര്‍ക്കു
an takhshaʿa
أَن تَخْشَعَ
വിനയ (ഭക്തി)പ്പെടുവാന്‍, ഒതുങ്ങുവാന്‍
qulūbuhum
قُلُوبُهُمْ
അവരുടെ ഹൃദയങ്ങള്‍
lidhik'ri l-lahi
لِذِكْرِ ٱللَّهِ
അല്ലാഹുവിന്റെ സ്മരണയിലേക്കു (ഉപദേശത്തിലേക്കു, ഉല്‍ബോധനത്തിനു)
wamā nazala
وَمَا نَزَلَ
ഇറങ്ങിയ (അവതരിച്ച)തിലേക്കും
mina l-ḥaqi
مِنَ ٱلْحَقِّ
യഥാര്‍ത്ഥ (സത്യ) ത്തില്‍ നിന്നു
walā yakūnū
وَلَا يَكُونُوا۟
അവര്‍ ആകാതിരിക്കുവാനും
ka-alladhīna
كَٱلَّذِينَ
യാതൊരുവരെപ്പോലെ
ūtū l-kitāba
أُوتُوا۟ ٱلْكِتَٰبَ
വേദഗ്രന്ഥം നല്‍കപ്പെട്ട
min qablu
مِن قَبْلُ
മുമ്പ്‌
faṭāla
فَطَالَ
എന്നിട്ടു ദീര്‍ഘിച്ചു, നീണ്ടു
ʿalayhimu
عَلَيْهِمُ
അവരില്‍
l-amadu
ٱلْأَمَدُ
കാലം
faqasat
فَقَسَتْ
എന്നിട്ടു കടുത്തു, കടുപ്പമായി
qulūbuhum
قُلُوبُهُمْۖ
അവരുടെ ഹൃദയങ്ങള്‍
wakathīrun
وَكَثِيرٌ
അധികമാൾ, പലരും
min'hum
مِّنْهُمْ
അവരില്‍ നിന്നു
fāsiqūna
فَٰسِقُونَ
ദുര്‍ന്നടപ്പുകാരാണ്, തോന്നിയവാസികളാണ്

സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവസ്മരണയ്ക്കും തങ്ങള്‍ക്ക് അവതീര്‍ണമായ സത്യവേദത്തിനും വിധേയമാകാന്‍ സമയമായില്ലേ? മുമ്പ് വേദം കിട്ടിയവരെപ്പോലെ ആകാതിരിക്കാനും. കാലം കുറേയേറെ കടന്നുപോയതിനാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അവരിലേറെ പേരും അധാര്‍മികരാണ്.

തഫ്സീര്‍

اِعْلَمُوْٓا اَنَّ اللّٰهَ يُحْيِ الْاَرْضَ بَعْدَ مَوْتِهَاۗ قَدْ بَيَّنَّا لَكُمُ الْاٰيٰتِ لَعَلَّكُمْ تَعْقِلُوْنَ   ( الحديد: ١٧ )

iʿ'lamū
ٱعْلَمُوٓا۟
നിങ്ങള്‍ അറിഞ്ഞുകൊള്ളുക
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്നു
yuḥ'yī
يُحْىِ
ജീവിപ്പിക്കുന്നു (എന്ന്)
l-arḍa
ٱلْأَرْضَ
ഭൂമിയെ
baʿda mawtihā
بَعْدَ مَوْتِهَاۚ
അതിന്റെ മരണത്തിനു (നിര്‍ജ്ജീവാവസ്ഥക്കു) ശേഷം
qad bayyannā
قَدْ بَيَّنَّا
നാം വിവരിച്ചിട്ടുണ്ട്
lakumu
لَكُمُ
നിങ്ങള്‍ക്കു
l-āyāti
ٱلْءَايَٰتِ
ദൃഷ്ടാന്തങ്ങളെ
laʿallakum taʿqilūna
لَعَلَّكُمْ تَعْقِلُونَ
നിങ്ങള്‍ ബുദ്ധി (ചിന്ത) കൊടുക്കുവാന്‍ വേണ്ടി

അറിയുക: അല്ലാഹു ഭൂമിയെ അതിന്റെ മൃതാവസ്ഥക്കുശേഷം ജീവസ്സുറ്റതാക്കുന്നു. നാം നിങ്ങള്‍ക്ക് ഉറപ്പായും ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തന്നിരിക്കുന്നു. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കാന്‍.

തഫ്സീര്‍

اِنَّ الْمُصَّدِّقِيْنَ وَالْمُصَّدِّقٰتِ وَاَقْرَضُوا اللّٰهَ قَرْضًا حَسَنًا يُّضٰعَفُ لَهُمْ وَلَهُمْ اَجْرٌ كَرِيْمٌ   ( الحديد: ١٨ )

inna l-muṣadiqīna
إِنَّ ٱلْمُصَّدِّقِينَ
നിശ്ചയമായും ദാനധര്‍മ്മം നല്‍കുന്ന പുരുഷന്‍മാര്‍
wal-muṣadiqāti
وَٱلْمُصَّدِّقَٰتِ
ദാനധര്‍മ്മം ചെയ്യുന്ന സ്ത്രീകളും
wa-aqraḍū
وَأَقْرَضُوا۟
കടം കൊടുക്കുകയും ചെയ്ത
l-laha
ٱللَّهَ
അല്ലാഹുവിന്
qarḍan ḥasanan
قَرْضًا حَسَنًا
നല്ലതായ കടം
yuḍāʿafu lahum
يُضَٰعَفُ لَهُمْ
അവര്‍ക്ക് ഇരട്ടിയായി കൊടുക്കപ്പെടും
walahum
وَلَهُمْ
അവര്‍ക്കുണ്ട് താനും
ajrun karīmun
أَجْرٌ كَرِيمٌ
മാന്യമായ പ്രതിഫലം, കൂലി

ദാനധര്‍മം നല്‍കിയ സ്ത്രീ പുരുഷന്മാര്‍ക്കും അല്ലാഹുവിന് ഉത്തമമായ കടം കൊടുത്തവര്‍ക്കും അനേകമിരട്ടി തിരിച്ചു കിട്ടും. അവര്‍ക്ക് മാന്യമായ പ്രതിഫലമുണ്ട്.

തഫ്സീര്‍

وَالَّذِيْنَ اٰمَنُوْا بِاللّٰهِ وَرُسُلِهٖٓ اُولٰۤىِٕكَ هُمُ الصِّدِّيْقُوْنَ ۖوَالشُّهَدَاۤءُ عِنْدَ رَبِّهِمْۗ لَهُمْ اَجْرُهُمْ وَنُوْرُهُمْۗ وَالَّذِيْنَ كَفَرُوْا وَكَذَّبُوْا بِاٰيٰتِنَآ اُولٰۤىِٕكَ اَصْحٰبُ الْجَحِيْمِ ࣖ  ( الحديد: ١٩ )

wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍
bil-lahi
بِٱللَّهِ
അല്ലാഹുവിലും
warusulihi
وَرُسُلِهِۦٓ
അവന്റെ റസൂലിലും, ദൂതന്‍മാരിലും
ulāika humu
أُو۟لَٰٓئِكَ هُمُ
അക്കൂട്ടര്‍ തന്നെയാണ്
l-ṣidīqūna
ٱلصِّدِّيقُونَۖ
സ്വിദ്ദീഖുകള്‍, സത്യസന്ധന്‍മാര്‍
wal-shuhadāu
وَٱلشُّهَدَآءُ
ശഹീദ് (രക്തസാക്ഷി)കളും
ʿinda rabbihim
عِندَ رَبِّهِمْ
തങ്ങളുടെ റബ്ബിന്റെ അടുക്കല്‍
lahum
لَهُمْ
അവര്‍ക്കുണ്ട്
ajruhum
أَجْرُهُمْ
അവരുടെ പ്രതിഫലം
wanūruhum
وَنُورُهُمْۖ
അവരുടെ പ്രകാശവും
wa-alladhīna kafarū
وَٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
wakadhabū
وَكَذَّبُوا۟
വ്യാജമാക്കുകയും ചെയ്ത
biāyātinā
بِـَٔايَٰتِنَآ
നമ്മുടെ ആയത്ത് (ലക്ഷ്യ ദൃഷ്ടാന്തം)കളെ
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
aṣḥābu l-jaḥīmi
أَصْحَٰبُ ٱلْجَحِيمِ
ജ്വലിക്കുന്ന നരകത്തിന്റെ ആള്‍ക്കാരാകുന്നു

അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവരാരോ, അവരാണ് തങ്ങളുടെ നാഥന്റെ സന്നിധിയില്‍ സത്യസന്ധരും സത്യസാക്ഷികളും. അവര്‍ക്ക് അവരുടെ പ്രതിഫലമുണ്ട്; വെളിച്ചവും. എന്നാല്‍ സത്യനിഷേധികളാവുകയും നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയും ചെയ്തവരോ; അവര്‍ തന്നെയാണ് നരകാവകാശികള്‍.

തഫ്സീര്‍

اِعْلَمُوْٓا اَنَّمَا الْحَيٰوةُ الدُّنْيَا لَعِبٌ وَّلَهْوٌ وَّزِيْنَةٌ وَّتَفَاخُرٌۢ بَيْنَكُمْ وَتَكَاثُرٌ فِى الْاَمْوَالِ وَالْاَوْلَادِۗ كَمَثَلِ غَيْثٍ اَعْجَبَ الْكُفَّارَ نَبَاتُهٗ ثُمَّ يَهِيْجُ فَتَرٰىهُ مُصْفَرًّا ثُمَّ يَكُوْنُ حُطَامًاۗ وَفِى الْاٰخِرَةِ عَذَابٌ شَدِيْدٌۙ وَّمَغْفِرَةٌ مِّنَ اللّٰهِ وَرِضْوَانٌ ۗوَمَا الْحَيٰوةُ الدُّنْيَآ اِلَّا مَتَاعُ الْغُرُوْرِ   ( الحديد: ٢٠ )

iʿ'lamū
ٱعْلَمُوٓا۟
അറിയുവിന്‍, നിങ്ങള്‍ അറിയണം
annamā l-ḥayatu l-dun'yā
أَنَّمَا ٱلْحَيَوٰةُ ٱلدُّنْيَا
നിശ്ചയമായും ഐഹികജീവിതം (ആകുന്നു) എന്ന്
laʿibun
لَعِبٌ
കളിയാണ് (എന്ന്)
walahwun
وَلَهْوٌ
വിനോദവും
wazīnatun
وَزِينَةٌ
അലങ്കാരവും, ഭംഗിയും
watafākhurun
وَتَفَاخُرٌۢ
ദുരഭിമാനം (പെരുമ - പത്രാസ്) നടിക്കലും
baynakum
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍, തമ്മില്‍
watakāthurun
وَتَكَاثُرٌ
പെരുപ്പം (ആധിക്യം) നടിക്കലും
fī l-amwāli
فِى ٱلْأَمْوَٰلِ
സ്വത്തുക്കളിലും
wal-awlādi
وَٱلْأَوْلَٰدِۖ
സന്താനങ്ങളിലും
kamathali ghaythin
كَمَثَلِ غَيْثٍ
ഒരു മഴയുടെ മാതിരി
aʿjaba l-kufāra
أَعْجَبَ ٱلْكُفَّارَ
കര്‍ഷകരെ ആശ്ചര്യപ്പെടുത്തി
nabātuhu
نَبَاتُهُۥ
അതിന്റെ ചെടി, സസ്യം, മുള
thumma yahīju
ثُمَّ يَهِيجُ
പിന്നെ അതുവാടി (ഉണങ്ങി, ഇളക്കംപറ്റി) പ്പോകുന്നു
fatarāhu
فَتَرَىٰهُ
എന്നിട്ട് നീ അതിനെ കാണുന്നു, കാണാം
muṣ'farran
مُصْفَرًّا
മഞ്ഞവര്‍ണ്ണമുള്ളതായി
thumma yakūnu
ثُمَّ يَكُونُ
പിന്നെ അതാകുന്നു
ḥuṭāman
حُطَٰمًاۖ
തുരുമ്പ്, നുറുങ്ങ്, ചവറ്
wafī l-ākhirati
وَفِى ٱلْءَاخِرَةِ
പരലോകത്തിലാകട്ടെ
ʿadhābun shadīdun
عَذَابٌ شَدِيدٌ
കഠിനശിക്ഷയാണ്
wamaghfiratun
وَمَغْفِرَةٌ
പാപമോചനവും
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവിങ്കല്‍നിന്നു
wariḍ'wānun
وَرِضْوَٰنٌۚ
പ്രീതിയും, പൊരുത്തവും
wamā l-ḥayatu l-dun'yā
وَمَا ٱلْحَيَوٰةُ ٱلدُّنْيَآ
ഐഹികജീവിതമല്ല
illā matāʿu
إِلَّا مَتَٰعُ
വിഭവം (ചരക്ക്, ഉപകരണം) അല്ലാതെ
l-ghurūri
ٱلْغُرُورِ
വഞ്ചന (ചതി) യുടെ, കൃത്രിമത്തിന്റെ.

അറിയുക: ഈ ലോക ജീവിതം വെറും കളിയും തമാശയും പുറംപൂച്ചും പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാണ്. അതൊരു മഴപോലെയാണ്. അതുവഴിയുണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷഭരിതരാക്കുന്നു. പിന്നെ അതുണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കു കാണാം. വൈകാതെ അത് ഉണങ്ങിത്തീരുന്നു. എന്നാല്‍, പരലോകത്തോ; കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹികജീവിതം ചതിച്ചരക്കല്ലാതൊന്നുമല്ല.

തഫ്സീര്‍