Skip to main content

وَمَا قَدَرُوا اللّٰهَ حَقَّ قَدْرِهٖٓ اِذْ قَالُوْا مَآ اَنْزَلَ اللّٰهُ عَلٰى بَشَرٍ مِّنْ شَيْءٍۗ قُلْ مَنْ اَنْزَلَ الْكِتٰبَ الَّذِيْ جَاۤءَ بِهٖ مُوْسٰى نُوْرًا وَّهُدًى لِّلنَّاسِ تَجْعَلُوْنَهٗ قَرَاطِيْسَ تُبْدُوْنَهَا وَتُخْفُوْنَ كَثِيْرًاۚ وَعُلِّمْتُمْ مَّا لَمْ تَعْلَمُوْٓا اَنْتُمْ وَلَآ اٰبَاۤؤُكُمْ ۗقُلِ اللّٰهُ ۙثُمَّ ذَرْهُمْ فِيْ خَوْضِهِمْ يَلْعَبُوْنَ   ( الأنعام: ٩١ )

wamā qadarū
وَمَا قَدَرُوا۟
അവര്‍ കല്‍പിച്ചില്ല, കണക്കാക്കിയില്ല, വകവെച്ചില്ല
l-laha
ٱللَّهَ
അല്ലാഹുവിനു, അല്ലാഹുവിനെ
ḥaqqa qadrihi
حَقَّ قَدْرِهِۦٓ
അവന്റെ യഥാര്‍ത്ഥ നിലപാടു, കണക്കാക്കേണ്ട പ്രകാരം, മഹത്വത്തിന്റെ മുറക്കു
idh qālū
إِذْ قَالُوا۟
അവര്‍ പറഞ്ഞപ്പോള്‍, പറഞ്ഞതിനാല്‍
mā anzala l-lahu
مَآ أَنزَلَ ٱللَّهُ
അല്ലാഹു അവതരിപ്പിച്ചിട്ടില്ല
ʿalā basharin
عَلَىٰ بَشَرٍ
ഒരു മനുഷ്യന്റെ മേലും
min shayin
مِّن شَىْءٍۗ
ഒരു വസ്തുവും (യാതൊന്നും)
qul
قُلْ
പറയുക
man anzala
مَنْ أَنزَلَ
ഇറക്കിയതാര്‍, ആര്‍ അവതരിപ്പിച്ചു
l-kitāba alladhī
ٱلْكِتَٰبَ ٱلَّذِى
യാതൊരു ഗ്രന്ഥം
jāa bihi
جَآءَ بِهِۦ
അതിനെ കൊണ്ടുവന്നു
mūsā
مُوسَىٰ
മൂസാ
nūran
نُورًا
പ്രകാശമായിക്കൊണ്ടു
wahudan
وَهُدًى
മാര്‍ഗ്ഗദര്‍ശനവും
lilnnāsi
لِّلنَّاسِۖ
മനുഷ്യര്‍ക്കു
tajʿalūnahu
تَجْعَلُونَهُۥ
അതിനെ നിങ്ങള്‍ ആക്കുന്നു
qarāṭīsa
قَرَاطِيسَ
പല തുണ്ടു താളുകള്‍
tub'dūnahā
تُبْدُونَهَا
അവയെ നിങ്ങള്‍ വെളിവാക്കിക്കൊണ്ടു
watukh'fūna
وَتُخْفُونَ
നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടും
kathīran
كَثِيرًاۖ
പലതും, വളരെ
waʿullim'tum
وَعُلِّمْتُم
നിങ്ങള്‍ക്കു പഠിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു
mā lam taʿlamū
مَّا لَمْ تَعْلَمُوٓا۟
നിങ്ങള്‍ക്കറിഞ്ഞു കൂടാത്തതു, നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്തതു
antum
أَنتُمْ
നിങ്ങള്‍
walā ābāukum
وَلَآ ءَابَآؤُكُمْۖ
നിങ്ങളുടെ പിതാക്കളും ഇല്ലാത്തതു
quli
قُلِ
പറയുക
l-lahu
ٱللَّهُۖ
അല്ലാഹുവാണു
thumma dharhum
ثُمَّ ذَرْهُمْ
പിന്നെ അവരെ വിട്ടേക്കുക
fī khawḍihim
فِى خَوْضِهِمْ
അവരുടെ മുഴുകലില്‍ (അനാവശ്യത്തില്‍)
yalʿabūna
يَلْعَبُونَ
അവര്‍ വിളയാടുമാറ്, കളിച്ചുകൊണ്ടു

'അല്ലാഹു ഒരാള്‍ക്കും ഒന്നും ഇറക്കിക്കൊടുത്തിട്ടില്ലെ'ന്ന് അവര്‍ വാദിച്ചത് അല്ലാഹുവിന്റെ മഹത്വം യഥാവിധി വിലയിരുത്തിക്കൊണ്ടല്ല. ചോദിക്കുക: ജനങ്ങള്‍ക്ക് വഴികാട്ടിയും വെളിച്ചവുമായി മൂസാ കൊണ്ടുവന്ന വേദപുസ്തകം ആരാണ് ഇറക്കിത്തന്നത്? നിങ്ങളതിനെ കേവലം കടലാസുതുണ്ടുകളാക്കി. അങ്ങനെ ചിലത് വെളിപ്പെടുത്തുകയും മറ്റു പലതും മറച്ചുവെക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ പൂര്‍വപിതാക്കള്‍ക്കും അറിവില്ലാതിരുന്ന പലതും അതിലൂടെ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. പറയുക: ''അല്ലാഹുവാണ് അതിറക്കിത്തന്നത്.'' എന്നിട്ട് അവരെ തങ്ങളുടെ വിടുവായത്തങ്ങളില്‍ തന്നെ വിഹരിക്കാന്‍ വിട്ടേക്കുക.

തഫ്സീര്‍

وَهٰذَا كِتٰبٌ اَنْزَلْنٰهُ مُبٰرَكٌ مُّصَدِّقُ الَّذِيْ بَيْنَ يَدَيْهِ وَلِتُنْذِرَ اُمَّ الْقُرٰى وَمَنْ حَوْلَهَاۗ وَالَّذِيْنَ يُؤْمِنُوْنَ بِالْاٰخِرَةِ يُؤْمِنُوْنَ بِهٖ وَهُمْ عَلٰى صَلَاتِهِمْ يُحٰفِظُوْنَ   ( الأنعام: ٩٢ )

wahādhā kitābun
وَهَٰذَا كِتَٰبٌ
ഇതാ ഒരു ഗ്രന്ഥം, ഇതും ഒരു ഗ്രന്ഥമാണു
anzalnāhu
أَنزَلْنَٰهُ
നാമതു ഇറക്കി, നാം അവതരിപ്പിച്ച
mubārakun
مُبَارَكٌ
അനുഗ്രഹീതമായ, ആശിര്‍വ്വദിക്കപ്പെട്ട
muṣaddiqu
مُّصَدِّقُ
സത്യപ്പെടുത്തുന്ന
alladhī
ٱلَّذِى
യാതൊന്നിനെ
bayna yadayhi
بَيْنَ يَدَيْهِ
അതിന്റെ മുമ്പിലുള്ള
walitundhira
وَلِتُنذِرَ
നീ താക്കീതു (മുന്നറിയിപ്പു) നല്‍കുവാനും
umma l-qurā
أُمَّ ٱلْقُرَىٰ
ഉമ്മുല്‍ക്വുറായെ, രാജ്യങ്ങളുടെ മാതാവിനു (കേന്ദ്രത്തിനു)
waman ḥawlahā
وَمَنْ حَوْلَهَاۚ
അതിന്റെ ചുറ്റിലുമുള്ളവരെയും
wa-alladhīna yu'minūna
وَٱلَّذِينَ يُؤْمِنُونَ
വിശ്വസിക്കുന്നവര്‍
bil-ākhirati
بِٱلْءَاخِرَةِ
പരലോകത്തില്‍
yu'minūna
يُؤْمِنُونَ
അവര്‍ വിശ്വസിക്കും
bihi
بِهِۦۖ
ഇതില്‍, അതില്‍
wahum
وَهُمْ
അവരാകട്ടെ
ʿalā ṣalātihim
عَلَىٰ صَلَاتِهِمْ
തങ്ങളുടെ നമസ്കാരത്തെപ്പറ്റി
yuḥāfiẓūna
يُحَافِظُونَ
കാത്തുസൂക്ഷിക്കുന്നതുമാണ്

നാം ഇറക്കിയ അനുഗൃഹീത ഗ്രന്ഥം ഇതാ? ഇതിനു മുമ്പുള്ളവയെ ശരിവെക്കുന്നതാണിത്. മാതൃനഗരത്തിലും പരിസരങ്ങളിലുമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ളതും. പരലോകത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഈ വേദത്തിലും വിശ്വസിക്കുന്നു. അവര്‍ തങ്ങളുടെ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു.

തഫ്സീര്‍

وَمَنْ اَظْلَمُ مِمَّنِ افْتَرٰى عَلَى اللّٰهِ كَذِبًا اَوْ قَالَ اُوْحِيَ اِلَيَّ وَلَمْ يُوْحَ اِلَيْهِ شَيْءٌ وَّمَنْ قَالَ سَاُنْزِلُ مِثْلَ مَآ اَنْزَلَ اللّٰهُ ۗوَلَوْ تَرٰٓى اِذِ الظّٰلِمُوْنَ فِيْ غَمَرٰتِ الْمَوْتِ وَالْمَلٰۤىِٕكَةُ بَاسِطُوْٓا اَيْدِيْهِمْۚ اَخْرِجُوْٓا اَنْفُسَكُمْۗ اَلْيَوْمَ تُجْزَوْنَ عَذَابَ الْهُوْنِ بِمَا كُنْتُمْ تَقُوْلُوْنَ عَلَى اللّٰهِ غَيْرَ الْحَقِّ وَكُنْتُمْ عَنْ اٰيٰتِهٖ تَسْتَكْبِرُوْنَ  ( الأنعام: ٩٣ )

waman aẓlamu
وَمَنْ أَظْلَمُ
ആരാണധികം അക്രമി, കൂടിതല്‍ അക്രമി ആര്‍
mimmani if'tarā
مِمَّنِ ٱفْتَرَىٰ
കെട്ടിച്ചമച്ചവനെക്കാള്‍
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെ മേല്‍
kadhiban
كَذِبًا
വ്യാജം
aw qāla
أَوْ قَالَ
അല്ലെങ്കില്‍ പറഞ്ഞ (വനെക്കാള്‍)
ūḥiya ilayya
أُوحِىَ إِلَىَّ
എനിക്കു വഹ്യു നല്‍കപ്പെട്ടിരിക്കുന്നു
walam yūḥa
وَلَمْ يُوحَ
വഹ്യ് നല്‍കപ്പെട്ടിട്ടില്ലാതെ
ilayhi
إِلَيْهِ
അവനു, അവനിലേക്കു
shayon
شَىْءٌ
യാതൊന്നും
waman qāla
وَمَن قَالَ
പറഞ്ഞവനെക്കാളും
sa-unzilu
سَأُنزِلُ
ഞാന്‍ ഇറക്കാം
mith'la
مِثْلَ
പോലെ, മാതിരി
mā anzala l-lahu
مَآ أَنزَلَ ٱللَّهُۗ
അല്ലാഹു അവതരിപ്പിച്ചതു
walaw tarā
وَلَوْ تَرَىٰٓ
നീ കണ്ടിരുന്നുവെങ്കില്‍
idhi l-ẓālimūna
إِذِ ٱلظَّٰلِمُونَ
അക്രമികള്‍ ആകുമ്പോള്‍
fī ghamarāti
فِى غَمَرَٰتِ
വെപ്രാള (കാഠിന്യ) ങ്ങളില്‍
l-mawti
ٱلْمَوْتِ
മരണത്തിന്റെ
wal-malāikatu
وَٱلْمَلَٰٓئِكَةُ
മലക്കുകള്‍
bāsiṭū
بَاسِطُوٓا۟
വിരുത്തിയ (നീട്ടിയ) വരായിരിക്കും
aydīhim
أَيْدِيهِمْ
അവരുടെ കൈകളെ
akhrijū
أَخْرِجُوٓا۟
പുറത്താക്കുവിന്‍, വെളിക്കുവരുത്തുവിന്‍
anfusakumu
أَنفُسَكُمُۖ
നിങ്ങളുടെ ആത്മാക്കളെ
l-yawma
ٱلْيَوْمَ
ഇന്നു, ഈ ദിവസം
tuj'zawna
تُجْزَوْنَ
നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടും
ʿadhāba l-hūni
عَذَابَ ٱلْهُونِ
നിന്ദ്യത (എളിമ - ഹീനത) യുടെ ശിക്ഷ
bimā kuntum
بِمَا كُنتُمْ
നിങ്ങളായിരുന്നതു നിമിത്തം
taqūlūna
تَقُولُونَ
പറയുക, പറഞ്ഞുണ്ടാക്കുക
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെ പേരില്‍, അല്ലാഹുവിനെപ്പറ്റി
ghayra l-ḥaqi
غَيْرَ ٱلْحَقِّ
യഥാര്‍ത്ഥം (ന്യായം - സത്യം) അല്ലാത്തതു
wakuntum
وَكُنتُمْ
നിങ്ങള്‍ ആയിരുന്നതും
ʿan āyātihi
عَنْ ءَايَٰتِهِۦ
അവന്റെ ആയത്തുകളെപ്പറ്റി
tastakbirūna
تَسْتَكْبِرُونَ
നിങ്ങള്‍ അഹംഭാവം (ഗര്‍വ്വു) കാണിക്കുക

അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിയുണ്ടാക്കുകയോ; ഒരു ദിവ്യസന്ദേശവും ലഭിക്കാതെ, തനിക്ക് ദിവ്യബോധനം ലഭിച്ചിരിക്കുന്നുവെന്ന് വാദിക്കുകയോ, അല്ലാഹു അവതരിപ്പിച്ചതുപോലുള്ളത് താനും അവതരിപ്പിക്കുമെന്ന് വീമ്പ് പറയുകയോ ചെയ്തവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? ആ അക്രമികള്‍ മരണവെപ്രാളത്തിലകപ്പെടുമ്പോള്‍ മലക്കുകള്‍ കൈനീട്ടിക്കൊണ്ട് ഇങ്ങനെ പറയുന്നു: ''നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തേക്ക് തള്ളുക; നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യവിരുദ്ധമായത് പ്രചരിപ്പിച്ചു. അവന്റെ പ്രമാണങ്ങളെ അഹങ്കാരത്തോടെ തള്ളിക്കളഞ്ഞു. അതിനാല്‍ നിങ്ങള്‍ക്കു നിന്ദ്യമായ ശിക്ഷയുണ്ട്.'' ഇതൊക്കെയും നിനക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍!

തഫ്സീര്‍

وَلَقَدْ جِئْتُمُوْنَا فُرَادٰى كَمَا خَلَقْنٰكُمْ اَوَّلَ مَرَّةٍ وَّتَرَكْتُمْ مَّا خَوَّلْنٰكُمْ وَرَاۤءَ ظُهُوْرِكُمْۚ وَمَا نَرٰى مَعَكُمْ شُفَعَاۤءَكُمُ الَّذِيْنَ زَعَمْتُمْ اَنَّهُمْ فِيْكُمْ شُرَكٰۤؤُا ۗ لَقَدْ تَّقَطَّعَ بَيْنَكُمْ وَضَلَّ عَنْكُمْ مَّا كُنْتُمْ تَزْعُمُوْنَ ࣖ  ( الأنعام: ٩٤ )

walaqad ji'tumūnā
وَلَقَدْ جِئْتُمُونَا
നിങ്ങള്‍ നമ്മുടെ അടുക്കല്‍ വന്നിട്ടുണ്ട് (വന്നു കഴിഞ്ഞു)
furādā
فُرَٰدَىٰ
ഒറ്റപ്പെട്ട(ഓരോരു)വരായി
kamā khalaqnākum
كَمَا خَلَقْنَٰكُمْ
നിങ്ങളെ നാം സൃഷ്‌ടിച്ചതുപോലെ
awwala marratin
أَوَّلَ مَرَّةٍ
ഒന്നാം പ്രാവശ്യം
wataraktum
وَتَرَكْتُم
നിങ്ങള്‍ ഉപേക്ഷിക്കുക (വിടുക) യും ചെയ്തു
mā khawwalnākum
مَّا خَوَّلْنَٰكُمْ
നാം നിങ്ങള്‍ക്കു അധീനമാക്കി (വിധേയമാക്കി) ത്തന്നതു
warāa ẓuhūrikum
وَرَآءَ ظُهُورِكُمْۖ
നിങ്ങളുടെ പിന്‍പുറത്ത്
wamā narā
وَمَا نَرَىٰ
നാം കാണുന്നുമില്ല
maʿakum
مَعَكُمْ
നിങ്ങളുടെ കൂടെ
shufaʿāakumu
شُفَعَآءَكُمُ
നിങ്ങളുടെ ശുപാര്‍ശകരെ
alladhīna
ٱلَّذِينَ
യാതൊരുവരായ
zaʿamtum
زَعَمْتُمْ
നിങ്ങള്‍ ജല്‍പിച്ചു
annahum fīkum
أَنَّهُمْ فِيكُمْ
അവര്‍ നിങ്ങളില്‍ ആകുന്നുവെന്നു
shurakāu
شُرَكَٰٓؤُا۟ۚ
പങ്കുകാര്‍
laqad taqaṭṭaʿa
لَقَد تَّقَطَّعَ
മുറിഞ്ഞു (ബന്ധമറ്റു) പോക തന്നെ ചെയ്തു
baynakum
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
waḍalla ʿankum
وَضَلَّ عَنكُم
നിങ്ങളില്‍നിന്നു മറഞ്ഞു (അപ്രത്യക്ഷമായി) പോകയും ചെയ്തു
mā kuntum tazʿumūna
مَّا كُنتُمْ تَزْعُمُونَ
നിങ്ങള്‍ ജല്‍പിച്ചിരുന്നത്

അവരോട് പറയും: നിങ്ങളെ നാം ആദ്യതവണ സൃഷ്ടിച്ചപോലെ നിങ്ങളിതാ നമ്മുടെ അടുക്കല്‍ ഒറ്റയൊറ്റയായി വന്നെത്തിയിരിക്കുന്നു. നാം നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരുന്നതെല്ലാം പിന്നില്‍ വിട്ടേച്ചുകൊണ്ടാണ് നിങ്ങള്‍ വന്നിരിക്കുന്നത്. നിങ്ങളുടെ കാര്യത്തില്‍ അല്ലാഹുവിന്റെ പങ്കുകാരെന്ന് നിങ്ങള്‍ അവകാശപ്പെട്ടിരുന്ന ശിപാര്‍ശകരെയൊന്നും ഇപ്പോള്‍ നാം നിങ്ങളോടൊപ്പം കാണുന്നില്ലല്ലോ. നിങ്ങള്‍ക്കിടയിലെ ബന്ധങ്ങളൊക്കെ അറ്റുപോയിരിക്കുന്നു. നിങ്ങളുടെ അവകാശവാദങ്ങളെല്ലാം നിങ്ങള്‍ക്ക് കൈമോശം വന്നിരിക്കുന്നു.

തഫ്സീര്‍

۞ اِنَّ اللّٰهَ فَالِقُ الْحَبِّ وَالنَّوٰىۗ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَمُخْرِجُ الْمَيِّتِ مِنَ الْحَيِّ ۗذٰلِكُمُ اللّٰهُ فَاَنّٰى تُؤْفَكُوْنَ   ( الأنعام: ٩٥ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
fāliqu
فَالِقُ
പിളര്‍ത്തുന്നവനാണ്
l-ḥabi
ٱلْحَبِّ
ധാന്യത്തെ, ധാന്യമണി
wal-nawā
وَٱلنَّوَىٰۖ
കുരുവും, അണ്ടിയും, വിത്തും
yukh'riju
يُخْرِجُ
അവന്‍ പുറത്തു വരുത്തുന്നു (ഉല്‍പാദിപ്പിക്കും)
l-ḥaya
ٱلْحَىَّ
ജീവിയെ, ജീവസ്സുള്ളതു
mina l-mayiti
مِنَ ٱلْمَيِّتِ
നിര്‍ജ്ജീവമായതില്‍നിന്നു, ചത്തതില്‍നിന്നു
wamukh'riju
وَمُخْرِجُ
പുറത്തുവരുന്നവനുമാണു
l-mayiti
ٱلْمَيِّتِ
നിര്‍ജ്ജീവമായതിനെ
mina l-ḥayi
مِنَ ٱلْحَىِّۚ
ജീവനുള്ളതില്‍നിന്നു
dhālikumu
ذَٰلِكُمُ
അത(അവന)ത്രെ
l-lahu
ٱللَّهُۖ
അല്ലാഹു
fa-annā
فَأَنَّىٰ
എന്നിരിക്കെ എങ്ങിനെയാണു
tu'fakūna
تُؤْفَكُونَ
നിങ്ങള്‍ തെറ്റിക്ക (തിരിച്ചു വിട -നുണയില) കപ്പെടുന്നതു

ധാന്യമണികളെയും ഫലബീജങ്ങളെയും പിളര്‍ക്കുന്നവന്‍ അല്ലാഹുവാണ്. ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതിനെ ഉല്‍പാദിപ്പിക്കുന്നതും ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതിനെ പുറത്തെടുക്കുന്നതും അവന്‍ തന്നെ. ഇതൊക്കെ ചെയ്യുന്നവനാണ് അല്ലാഹു. എന്നിട്ടും നിങ്ങളെങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്?

തഫ്സീര്‍

فَالِقُ الْاِصْبَاحِۚ وَجَعَلَ الَّيْلَ سَكَنًا وَّالشَّمْسَ وَالْقَمَرَ حُسْبَانًا ۗذٰلِكَ تَقْدِيْرُ الْعَزِيْزِ الْعَلِيْمِ   ( الأنعام: ٩٦ )

fāliqu
فَالِقُ
പിളര്‍ത്തുന്നവനാണു
l-iṣ'bāḥi
ٱلْإِصْبَاحِ
പ്രഭാതത്തെ, പുലര്‍ച്ചനേരത്തെ
wajaʿala
وَجَعَلَ
അവന്‍ ആക്കുകയും ചെയ്തു
al-layla
ٱلَّيْلَ
രാത്രിയെ
sakanan
سَكَنًا
ശാന്തം, അടങ്ങിയതു, ഒതുക്കം
wal-shamsa
وَٱلشَّمْسَ
സൂര്യനെയും
wal-qamara
وَٱلْقَمَرَ
ചന്ദ്രനെയും
ḥus'bānan
حُسْبَانًاۚ
കണക്കു (ആക്കി)
dhālika
ذَٰلِكَ
അതു
taqdīru
تَقْدِيرُ
നിര്‍ണ്ണയമാണു, വ്യവസ്ഥപ്പെടുത്തലാണു
l-ʿazīzi
ٱلْعَزِيزِ
പ്രതാപശാലിയുടെ
l-ʿalīmi
ٱلْعَلِيمِ
(സര്‍വ്വ)ജ്ഞാനിയായ

പ്രഭാതത്തെ വിടര്‍ത്തുന്നതവനാണ്. രാവിനെ അവന്‍ വിശ്രമവേളയാക്കി; സൂര്യചന്ദ്രന്മാരെ സമയനിര്‍ണയത്തിനുള്ള അടിസ്ഥാനവും. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്റെ ക്രമീകരണമാണിതെല്ലാം.

തഫ്സീര്‍

وَهُوَ الَّذِيْ جَعَلَ لَكُمُ النُّجُوْمَ لِتَهْتَدُوْا بِهَا فِيْ ظُلُمٰتِ الْبَرِّ وَالْبَحْرِۗ قَدْ فَصَّلْنَا الْاٰيٰتِ لِقَوْمٍ يَّعْلَمُوْنَ   ( الأنعام: ٩٧ )

wahuwa
وَهُوَ
അവനത്രെ
alladhī jaʿala lakumu
ٱلَّذِى جَعَلَ لَكُمُ
നിങ്ങള്‍ക്കു ആക്കി (ഉണ്ടാക്കി - ഏര്‍പ്പെടുത്തി) ത്തന്നവന്‍
l-nujūma
ٱلنُّجُومَ
നക്ഷത്രങ്ങളെ
litahtadū
لِتَهْتَدُوا۟
നിങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കു (വഴി കാണു) വാന്‍ വേണ്ടി
bihā
بِهَا
അവ മൂലം
fī ẓulumāti
فِى ظُلُمَٰتِ
അന്ധകാരങ്ങളില്‍
l-bari
ٱلْبَرِّ
കരയിലെയും
wal-baḥri
وَٱلْبَحْرِۗ
കടലിലെയും
qad faṣṣalnā
قَدْ فَصَّلْنَا
നാം വിശദീകരിച്ചിട്ടുണ്ടു
l-āyāti
ٱلْءَايَٰتِ
ദൃഷ്ടാന്തലക്ഷ്യ - അടയാള)ങ്ങളെ
liqawmin
لِقَوْمٍ
ജനങ്ങള്‍ക്കു
yaʿlamūna
يَعْلَمُونَ
അവര്‍ അറിയുന്നു

കരയിലെയും കടലിലെയും കൂരിരുളില്‍ നിങ്ങള്‍ക്ക് വഴി കാണാന്‍ നക്ഷത്രങ്ങളെ സൃഷ്ടിച്ചതും അവന്‍ തന്നെ. കാര്യമറിയാന്‍ കഴിയുന്നവര്‍ക്ക് നാമിതാ തെളിവുകള്‍ വിശദീകരിച്ചുതരുന്നു.

തഫ്സീര്‍

وَهُوَ الَّذِيْٓ اَنْشَاَكُمْ مِّنْ نَّفْسٍ وَّاحِدَةٍ فَمُسْتَقَرٌّ وَّمُسْتَوْدَعٌ ۗقَدْ فَصَّلْنَا الْاٰيٰتِ لِقَوْمٍ يَّفْقَهُوْنَ   ( الأنعام: ٩٨ )

wahuwa
وَهُوَ
അവനത്രെ
alladhī ansha-akum
ٱلَّذِىٓ أَنشَأَكُم
നിങ്ങളെ ഉണ്ടാക്കിയവന്‍
min nafsin
مِّن نَّفْسٍ
ആത്മാവി (ആളി - ദേഹത്തി - വ്യക്തിയി)ല്‍ നിന്നു
wāḥidatin
وَٰحِدَةٍ
ഒരേ
famus'taqarrun
فَمُسْتَقَرٌّ
എന്നിട്ടു തങ്ങുന്ന (താമസിക്കുന്ന - ഉറച്ചു നില്‍ക്കുന്ന) ഇടമുണ്ടു
wamus'tawdaʿun
وَمُسْتَوْدَعٌۗ
സൂക്ഷിച്ചുവെക്കുന്ന ഇടവും
qad faṣṣalnā
قَدْ فَصَّلْنَا
നാം വിശദീകരിച്ചിട്ടുണ്ടു
l-āyāti
ٱلْءَايَٰتِ
ദൃഷ്ടാന്തങ്ങളെ
liqawmin
لِقَوْمٍ
ജനങ്ങള്‍ക്കു, ഒരു ജനതക്കു
yafqahūna
يَفْقَهُونَ
അവര്‍ ഗ്രഹിക്കുന്നു

ഒരേയൊരു സത്തയില്‍ നിന്ന് നിങ്ങളെയൊക്കെ സൃഷ്ടിച്ചുണ്ടാക്കിയതും അവനാണ്. പിന്നെ നിങ്ങള്‍ക്കാവശ്യമായ വാസസ്ഥലവും ഏല്‍പിക്കപ്പെടുന്ന ഇടവുമുണ്ട്. ഈ തെളിവുകളൊക്കെയും നാം വിവരിച്ചുതരുന്നത് കാര്യം മനസ്സിലാക്കുന്ന ജനത്തിനുവേണ്ടിയാണ്.

തഫ്സീര്‍

وَهُوَ الَّذِيْٓ اَنْزَلَ مِنَ السَّمَاۤءِ مَاۤءًۚ فَاَخْرَجْنَا بِهٖ نَبَاتَ كُلِّ شَيْءٍ فَاَخْرَجْنَا مِنْهُ خَضِرًا نُّخْرِجُ مِنْهُ حَبًّا مُّتَرَاكِبًاۚ وَمِنَ النَّخْلِ مِنْ طَلْعِهَا قِنْوَانٌ دَانِيَةٌ وَّجَنّٰتٍ مِّنْ اَعْنَابٍ وَّالزَّيْتُوْنَ وَالرُّمَّانَ مُشْتَبِهًا وَّغَيْرَ مُتَشَابِهٍۗ اُنْظُرُوْٓا اِلٰى ثَمَرِهٖٓ اِذَٓا اَثْمَرَ وَيَنْعِهٖ ۗاِنَّ فِيْ ذٰلِكُمْ لَاٰيٰتٍ لِّقَوْمٍ يُّؤْمِنُوْنَ   ( الأنعام: ٩٩ )

wahuwa
وَهُوَ
അവനത്രെ
alladhī anzala
ٱلَّذِىٓ أَنزَلَ
ഇറക്കിയവന്‍
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തുനിന്നു
māan
مَآءً
വെള്ളം
fa-akhrajnā
فَأَخْرَجْنَا
എന്നിട്ടു നാം പുറപ്പെടുവിച്ചു
bihi
بِهِۦ
അതുകൊണ്ടു, അതുമൂലം
nabāta
نَبَاتَ
മുളയെ, സസ്യത്തെ
kulli shayin
كُلِّ شَىْءٍ
എല്ലാ വസ്തുവിന്റെയും
fa-akhrajnā
فَأَخْرَجْنَا
എന്നിട്ടു നാം പുറപ്പെടുവിച്ചു
min'hu
مِنْهُ
അതില്‍നിന്നു, അതിനാല്‍
khaḍiran
خَضِرًا
പച്ചയായവ
nukh'riju min'hu
نُّخْرِجُ مِنْهُ
അതില്‍നിന്നു നാം പുറപ്പെടുവിക്കുന്നു
ḥabban
حَبًّا
ധാന്യത്തെ
mutarākiban
مُّتَرَاكِبًا
പരസ്പരം കയറിയ (ഇടതിങ്ങിയ - കൂടിക്കലര്‍ന്ന)
wamina l-nakhli
وَمِنَ ٱلنَّخْلِ
ഈത്തപ്പനയില്‍ നിന്നും
min ṭalʿihā
مِن طَلْعِهَا
അതിന്റെ കുലയില്‍ നിന്നു
qin'wānun
قِنْوَانٌ
കതിര്‍പ്പുകള്‍
dāniyatun
دَانِيَةٌ
താണു (തൂങ്ങി) നില്‍ക്കുന്ന
wajannātin
وَجَنَّٰتٍ
തോട്ടങ്ങളെയും
min aʿnābin
مِّنْ أَعْنَابٍ
മുന്തിരികളില്‍ നിന്നു (മുന്തിരികളുടെ)
wal-zaytūna
وَٱلزَّيْتُونَ
ഓലീവു മരത്തെയും
wal-rumāna
وَٱلرُّمَّانَ
മാതളത്തെയും
mush'tabihan
مُشْتَبِهًا
സാദൃശ്യമുള്ളതായിക്കൊണ്ടു
waghayra mutashābihin
وَغَيْرَ مُتَشَٰبِهٍۗ
പരസ്പര സാദൃശ്യമില്ലാത്തതായും
unẓurū
ٱنظُرُوٓا۟
നിങ്ങള്‍ നോക്കുക
ilā thamarihi
إِلَىٰ ثَمَرِهِۦٓ
അതിന്റെ കായയിലേക്കു, ഫലത്തിലേക്കു
idhā athmara
إِذَآ أَثْمَرَ
അതു കായിച്ചാല്‍, ഫലമുണ്ടായാല്‍
wayanʿihi
وَيَنْعِهِۦٓۚ
അതിന്റെ മൂപ്പെത്തുന്നതിലേക്കും (പാകമാകുന്നതിലേക്കും - പഴുപ്പിലേക്കും)
inna fī dhālikum
إِنَّ فِى ذَٰلِكُمْ
നിശ്ചയമായും അതില്‍ (എല്ലാം) ഉണ്ട്
laāyātin
لَءَايَٰتٍ
പല ദൃഷ്ടാന്തങ്ങള്‍
liqawmin yu'minūna
لِّقَوْمٍ يُؤْمِنُونَ
വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്

അവന്‍ തന്നെയാണ് മാനത്തുനിന്ന് വെള്ളം ഇറക്കിയത്. അങ്ങനെ അതുവഴി നാം സകല വസ്തുക്കളുടെയും മുളകള്‍ കിളിര്‍പ്പിച്ചു. പിന്നെ നാം അവയില്‍ നിന്ന് പച്ചപ്പുള്ള ചെടികള്‍ വളര്‍ത്തി. അവയില്‍ നിന്ന് ഇടതൂര്‍ന്ന ധാന്യക്കതിരുകളും. നാം ഈന്തപ്പനയുടെ കൂമ്പോളകളില്‍ തൂങ്ങിക്കിടക്കുന്ന കുലകള്‍ ഉല്‍പാദിപ്പിച്ചു. മുന്തിരിത്തോട്ടങ്ങളും ഒലീവും റുമ്മാനും ഉണ്ടാക്കി. ഒരു പോലെയുള്ളതും എന്നാല്‍ വ്യത്യസ്തങ്ങളുമായവ. അവ കായ്ക്കുമ്പോള്‍ അവയില്‍ കനികളുണ്ടാകുന്നതും അവ പാകമാകുന്നതും നന്നായി നിരീക്ഷിക്കുക. വിശ്വസിക്കുന്ന ജനത്തിന് ഇതിലെല്ലാം തെളിവുകളുണ്ട്.

തഫ്സീര്‍

وَجَعَلُوْا لِلّٰهِ شُرَكَاۤءَ الْجِنَّ وَخَلَقَهُمْ وَخَرَقُوْا لَهٗ بَنِيْنَ وَبَنٰتٍۢ بِغَيْرِ عِلْمٍۗ سُبْحٰنَهٗ وَتَعٰلٰى عَمَّا يَصِفُوْنَ ࣖ   ( الأنعام: ١٠٠ )

wajaʿalū
وَجَعَلُوا۟
അവര്‍ ആക്കുക (ഉണ്ടാക്കുക)യും ചെയ്‌തു
lillahi
لِلَّهِ
അല്ലാഹുവിനു
shurakāa
شُرَكَآءَ
പങ്കാളികള്‍
l-jina
ٱلْجِنَّ
ജിന്നുകളെ
wakhalaqahum
وَخَلَقَهُمْۖ
അവരെ അവന്‍ സൃഷ്‌ടിക്കുകയും ചെയ്‌തിരിക്കുന്നു, സൃഷ്‌ടിച്ചിരിക്കെ
wakharaqū lahu
وَخَرَقُوا۟ لَهُۥ
അവര്‍ അവനുകെട്ടി (സങ്കല്‍പിച്ചു) ഉണ്ടാക്കുകയും ചെയ്‌തു
banīna
بَنِينَ
പുത്രന്മാരെ
wabanātin
وَبَنَٰتٍۭ
പുത്രിമാരെയും
bighayri ʿil'min
بِغَيْرِ عِلْمٍۚ
ഒരു അറിവും (വിവരവും) ഇല്ലാതെ
sub'ḥānahu
سُبْحَٰنَهُۥ
അവന്‍ മഹാ പരിശുദ്ധന്‍
wataʿālā
وَتَعَٰلَىٰ
അവന്‍ വളരെ ഉന്നതി പ്രാപിക്കുകയും ചെയ്‌തിരിക്കുന്നു
ʿammā yaṣifūna
عَمَّا يَصِفُونَ
അവര്‍ വര്‍ണ്ണി(വിവരി-വിശേഷിപ്പി)ച്ചു പറയുന്നതില്‍നിന്നു

എന്നിട്ടും അവര്‍ ജിന്നുകളെ അല്ലാഹുവിന്റെ പങ്കാളികളാക്കുന്നു. എന്നാല്‍ അവനാണ് ജിന്നുകളെ സൃഷ്ടിച്ചത്. ഒരു വിവരവുമില്ലാതെ അവരവന് പുത്രന്മാരെയും പുത്രിമാരെയും സങ്കല്‍പിക്കുന്നു. അവനാകട്ടെ അവരുടെ വിവരണങ്ങള്‍ക്കെല്ലാം അതീതനും പരിശുദ്ധനുമത്രെ.

തഫ്സീര്‍