Skip to main content

قُلْ اَنَدْعُوْا مِنْ دُوْنِ اللّٰهِ مَا لَا يَنْفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلٰٓى اَعْقَابِنَا بَعْدَ اِذْ هَدٰىنَا اللّٰهُ كَالَّذِى اسْتَهْوَتْهُ الشَّيٰطِيْنُ فِى الْاَرْضِ حَيْرَانَ لَهٗٓ اَصْحٰبٌ يَّدْعُوْنَهٗٓ اِلَى الْهُدَى ائْتِنَا ۗ قُلْ اِنَّ هُدَى اللّٰهِ هُوَ الْهُدٰىۗ وَاُمِرْنَا لِنُسْلِمَ لِرَبِّ الْعٰلَمِيْنَۙ   ( الأنعام: ٧١ )

qul
قُلْ
പറയുക
anadʿū
أَنَدْعُوا۟
ഞങ്ങള്‍ വിളിക്കുമോ, പ്രാര്‍ത്ഥിക്കുകയോ
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
mā lā yanfaʿunā
مَا لَا يَنفَعُنَا
ഞങ്ങള്‍ക്കു ഉപകാരം ചെയ്യാത്ത വസ്തുവെ
walā yaḍurrunā
وَلَا يَضُرُّنَا
ഞങ്ങള്‍ക്കു ഉപദ്രവ (ദ്രോഹ)വും ചെയ്യാത്ത
wanuraddu
وَنُرَدُّ
ഞങ്ങള്‍ മടക്ക (തള്ള) പ്പെടുകയു (മോ)
ʿalā aʿqābinā
عَلَىٰٓ أَعْقَابِنَا
ഞങ്ങളുടെ പിന്‍കാലു (മടമ്പുകാലു) കളിലായി (വന്നപോലെത്തന്നെ)
baʿda idh hadānā
بَعْدَ إِذْ هَدَىٰنَا
ഞങ്ങളെ നേര്‍മാര്‍ഗ്ഗത്തിലാക്കിയതിനുശേഷം
l-lahu
ٱللَّهُ
അല്ലാഹു
ka-alladhī
كَٱلَّذِى
യതൊരുവനെപ്പോലെ
is'tahwathu
ٱسْتَهْوَتْهُ
അവനെ തെറ്റിച്ചു (പിഴപ്പിച്ചു) കൊണ്ടുപോയി
l-shayāṭīnu
ٱلشَّيَٰطِينُ
പിശാചുക്കള്‍
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
ḥayrāna
حَيْرَانَ
പരിഭ്രമചിത്തനായ (അന്തംവിട്ട) നിലയില്‍
lahu
لَهُۥٓ
അവനുണ്ടു, ഉണ്ടായിക്കൊണ്ടു
aṣḥābun
أَصْحَٰبٌ
ചില കൂട്ടുകാര്‍, ആള്‍ക്കാര്‍
yadʿūnahu
يَدْعُونَهُۥٓ
അവര്‍ അവനെ വിളിക്കുന്നു
ilā l-hudā
إِلَى ٱلْهُدَى
നേര്‍മാര്‍ഗ്ഗത്തിലേക്കു
i'tinā
ٱئْتِنَاۗ
ഞങ്ങളുടെ അടുക്കല്‍ വാ (വരുക) എന്നു
qul
قُلْ
പറയുക
inna hudā
إِنَّ هُدَى
നിശ്ചയമായും നേര്‍മാര്‍ഗ്ഗം
l-lahi
ٱللَّهِ
അല്ലാഹുവിന്റെ
huwa l-hudā
هُوَ ٱلْهُدَىٰۖ
അതത്രെ (യഥാര്‍ത്ഥ) നേര്‍മാര്‍ഗ്ഗം
wa-umir'nā
وَأُمِرْنَا
ഞങ്ങള്‍ കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു
linus'lima
لِنُسْلِمَ
ഞങ്ങള്‍ കീഴൊതുങ്ങുവാന്‍
lirabbi
لِرَبِّ
രക്ഷിതാവിനു
l-ʿālamīna
ٱلْعَٰلَمِينَ
ലോകരുടെ

ചോദിക്കുക: അല്ലാഹുവെവിട്ട്, ഞങ്ങള്‍ക്കു ഗുണമോ ദോഷമോ വരുത്താനാവാത്തവയെ ഞങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുകയോ? അങ്ങനെ, അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയ ശേഷം വീണ്ടും പിറകോട്ട് തിരിച്ചുപോവുകയോ? പിശാചിനാല്‍ വഴിപിഴച്ച് ഭൂമിയില്‍ പരിഭ്രാന്തനായി അലയുന്നവനെപ്പോലെ ആവുകയോ? അവന് ചില കൂട്ടുകാരുണ്ട്. അവര്‍ 'ഇങ്ങോട്ടുവരൂ' എന്നു പറഞ്ഞ് നേര്‍വഴിയിലേക്ക് അവനെ ക്ഷണിക്കുന്നു. പറയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ഥ വഴികാട്ടി. പ്രപഞ്ചനാഥന്ന് വഴിപ്പെടാന്‍ ഞങ്ങളോട് കല്‍പിച്ചിരിക്കുന്നു.

തഫ്സീര്‍

وَاَنْ اَقِيْمُوا الصَّلٰوةَ وَاتَّقُوْهُۗ وَهُوَ الَّذِيْٓ اِلَيْهِ تُحْشَرُوْنَ   ( الأنعام: ٧٢ )

wa-an aqīmū
وَأَنْ أَقِيمُوا۟
നിങ്ങള്‍ നിലനിറുത്തണമെന്നും
l-ṣalata
ٱلصَّلَوٰةَ
നമസ്കാരം
wa-ittaqūhu
وَٱتَّقُوهُۚ
അവനെ സൂക്ഷിക്കണമെന്നും
wahuwa alladhī
وَهُوَ ٱلَّذِىٓ
അവന്‍തന്നെയാണു യാതൊരുവനും
ilayhi
إِلَيْهِ
അവങ്കലേക്കു (തന്നെ)
tuḥ'sharūna
تُحْشَرُونَ
നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്നു

നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുവീന്‍. അല്ലാഹുവോട് ഭക്തി പുലര്‍ത്തുവീന്‍ എന്നും ഞങ്ങളോട് ആജ്ഞാപിച്ചിരിക്കുന്നു. അവന്റെ സന്നിധിയിലാണ് നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുക.

തഫ്സീര്‍

وَهُوَ الَّذِيْ خَلَقَ السَّمٰوٰتِ وَالْاَرْضَ بِالْحَقِّۗ وَيَوْمَ يَقُوْلُ كُنْ فَيَكُوْنُۚ قَوْلُهُ الْحَقُّۗ وَلَهُ الْمُلْكُ يَوْمَ يُنْفَخُ فِى الصُّوْرِۗ عٰلِمُ الْغَيْبِ وَالشَّهَادَةِ وَهُوَ الْحَكِيْمُ الْخَبِيْرُ   ( الأنعام: ٧٣ )

wahuwa alladhī
وَهُوَ ٱلَّذِى
അവന്‍ തന്നെയാണ് യാതൊരുവനും
khalaqa
خَلَقَ
അവന്‍ സൃഷ്ടിച്ചു
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
ഭൂമിയെയും
bil-ḥaqi
بِٱلْحَقِّۖ
യഥാര്‍ത്ഥപ്രകാരം, മുറയനുസരിച്ചു
wayawma yaqūlu
وَيَوْمَ يَقُولُ
അവന്‍ പറയുന്ന ദിവസം
kun
كُن
ഉണ്ടാകുക, ഉണ്ടാവണം (എന്നു)
fayakūnu
فَيَكُونُۚ
അപ്പോള്‍ (അതു) ഉണ്ടാകുന്നു
qawluhu
قَوْلُهُ
അവന്റെ വാക്കു, അവന്‍ പറയുന്നത്
l-ḥaqu
ٱلْحَقُّۚ
യഥാര്‍ത്ഥ (സത്യ - കാര്യമാണു)
walahu l-mul'ku
وَلَهُ ٱلْمُلْكُ
അവനുതന്നെയാണു രാജാധിപത്യവും
yawma yunfakhu
يَوْمَ يُنفَخُ
ഊതപ്പെടുന്ന ദിവസം
fī l-ṣūri
فِى ٱلصُّورِۚ
കാഹളത്തില്‍, കൊമ്പില്‍
ʿālimu l-ghaybi
عَٰلِمُ ٱلْغَيْبِ
അദൃശ്യത്തെ അറിയുന്നവനാണു
wal-shahādati
وَٱلشَّهَٰدَةِۚ
ദൃശ്യത്തെയും
wahuwa l-ḥakīmu
وَهُوَ ٱلْحَكِيمُ
അവനത്രെ അഗാജ്ഞനും, യുക്തിമാനും
l-khabīru
ٱلْخَبِيرُ
സൂക്ഷ്മജ്ഞന്‍

അവനാണ് ആകാശഭൂമികളെ യാഥാര്‍ഥ്യ നിഷ്ഠമായി സൃഷ്ടിച്ചവന്‍. അവന്‍ 'ഉണ്ടാവുക' എന്നു പറയുംനാള്‍ അതു സംഭവിക്കുക തന്നെ ചെയ്യും. അവന്റെ വചനം സത്യമാകുന്നു. കാഹളത്തില്‍ ഊതുംനാള്‍ സര്‍വാധിപത്യം അവനുമാത്രമായിരിക്കും. മറഞ്ഞതും തെളിഞ്ഞതും നന്നായറിയുന്നവനാണവന്‍. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞനുമാണ്.

തഫ്സീര്‍

۞ وَاِذْ قَالَ اِبْرٰهِيْمُ لِاَبِيْهِ اٰزَرَ اَتَتَّخِذُ اَصْنَامًا اٰلِهَةً ۚاِنِّيْٓ اَرٰىكَ وَقَوْمَكَ فِيْ ضَلٰلٍ مُّبِيْنٍ   ( الأنعام: ٧٤ )

wa-idh qāla
وَإِذْ قَالَ
പറഞ്ഞ സന്ദര്‍ഭം
ib'rāhīmu
إِبْرَٰهِيمُ
ഇബ്രാഹീം
li-abīhi
لِأَبِيهِ
തന്റെ ബാപ്പയോടു, പിതാവിനോടു
āzara
ءَازَرَ
ആസര്‍ (എന്ന)
atattakhidhu
أَتَتَّخِذُ
താങ്കള്‍ ഉണ്ടാക്കുക (ആക്കുക) യാണോ
aṣnāman
أَصْنَامًا
ബിംബ (വിഗ്രഹ) ങ്ങളെ
ālihatan
ءَالِهَةًۖ
ആരാധ്യന്‍മാര്‍, ദൈവങ്ങള്‍
innī
إِنِّىٓ
നിശ്ചയമായും ഞാന്‍
arāka
أَرَىٰكَ
താങ്കളെ ഞാന്‍ കാണുന്നു
waqawmaka
وَقَوْمَكَ
താങ്കളുടെ ജനങ്ങളെയും
fī ḍalālin
فِى ضَلَٰلٍ
വഴിപിഴവില്‍, ദുര്‍മ്മാര്‍ഗ്ഗത്തില്‍
mubīnin
مُّبِينٍ
സ്പഷ്ട(വ്യക്ത)മായ

ഓര്‍ക്കുക: ഇബ്‌റാഹീം തന്റെ പിതാവ് ആസറിനോടു പറഞ്ഞ സന്ദര്‍ഭം: ''വിഗ്രഹങ്ങളെയാണോ താങ്കള്‍ ദൈവങ്ങളാക്കിയിരിക്കുന്നത്? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.''

തഫ്സീര്‍

وَكَذٰلِكَ نُرِيْٓ اِبْرٰهِيْمَ مَلَكُوْتَ السَّمٰوٰتِ وَالْاَرْضِ وَلِيَكُوْنَ مِنَ الْمُوْقِنِيْنَ   ( الأنعام: ٧٥ )

wakadhālika
وَكَذَٰلِكَ
അപ്രകാരം, അതുപോലെ
nurī
نُرِىٓ
നാം കാണിച്ചു കൊടുത്തിരുന്നു, കാട്ടികൊടുക്കുന്നു
ib'rāhīma
إِبْرَٰهِيمَ
ഇബ്രാഹീമിനു
malakūta
مَلَكُوتَ
രാജാധിപത്യം, മഹാധിപത്യം
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
waliyakūna
وَلِيَكُونَ
അദ്ദേഹമായിരിക്കുവാനും
mina l-mūqinīna
مِنَ ٱلْمُوقِنِينَ
ദൃഢവിശ്വാസികളില്‍പെട്ട(വന്‍)

അവ്വിധം തന്നെയാണ് ഇബ്‌റാഹീമിനു നാം ആകാശഭൂമികളിലെ നമ്മുടെ ആധിപത്യവ്യവസ്ഥ കാണിച്ചുകൊടുത്തത്. അദ്ദേഹം അടിയുറച്ച സത്യവിശ്വാസിയാകാന്‍.

തഫ്സീര്‍

فَلَمَّا جَنَّ عَلَيْهِ الَّيْلُ رَاٰ كَوْكَبًا ۗقَالَ هٰذَا رَبِّيْۚ فَلَمَّآ اَفَلَ قَالَ لَآ اُحِبُّ الْاٰفِلِيْنَ  ( الأنعام: ٧٦ )

falammā janna
فَلَمَّا جَنَّ
അങ്ങനെ മൂടിയ (മറയിട്ട) പ്പോള്‍
ʿalayhi
عَلَيْهِ
അദ്ദേഹത്തിന്റെ മേല്‍
al-laylu
ٱلَّيْلُ
രാത്രി
raā
رَءَا
അദ്ദേഹം കണ്ടു
kawkaban
كَوْكَبًاۖ
ഒരു നക്ഷത്രം
qāla
قَالَ
അദ്ദേഹം പറഞ്ഞു
hādhā rabbī
هَٰذَا رَبِّىۖ
ഇതു എന്റെ റബ്ബാണു
falammā afala
فَلَمَّآ أَفَلَ
എന്നിട്ടു അതു മറഞ്ഞുപോയപ്പോള്‍
qāla
قَالَ
അദ്ദേഹം പറഞ്ഞു
lā uḥibbu
لَآ أُحِبُّ
ഞാന്‍ ഇഷ്ടപ്പെടുന്നില്ല
l-āfilīna
ٱلْءَافِلِينَ
മറഞ്ഞുപോകുന്നവരെ

അങ്ങനെ രാവ് അദ്ദേഹത്തെ ആവരണം ചെയ്തപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രത്തെ കണ്ടു. അപ്പോള്‍ പറഞ്ഞു: ''ഇതാണെന്റെ നാഥന്‍.'' പിന്നെ അതസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''അസ്തമിച്ചുപോകുന്നവയെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.''

തഫ്സീര്‍

فَلَمَّا رَاَ الْقَمَرَ بَازِغًا قَالَ هٰذَا رَبِّيْ ۚفَلَمَّآ اَفَلَ قَالَ لَىِٕنْ لَّمْ يَهْدِنِيْ رَبِّيْ لَاَكُوْنَنَّ مِنَ الْقَوْمِ الضَّاۤلِّيْنَ   ( الأنعام: ٧٧ )

falammā raā
فَلَمَّا رَءَا
എന്നിട്ടു അദ്ദേഹം കണ്ടപ്പോള്‍
l-qamara
ٱلْقَمَرَ
ചന്ദ്രനെ
bāzighan
بَازِغًا
ഉദിച്ചു വരുന്ന (ഉദയം ചെയ്യുന്ന) തായി
qāla
قَالَ
അദ്ദേഹം പറഞ്ഞു
hādhā rabbī
هَٰذَا رَبِّىۖ
ഇതു എന്റെ റബ്ബാണു
falammā afala
فَلَمَّآ أَفَلَ
എന്നിട്ടു അതു മറഞ്ഞപ്പോള്‍
qāla
قَالَ
അദ്ദേഹം പറഞ്ഞു
la-in lam yahdinī
لَئِن لَّمْ يَهْدِنِى
എനിക്കു വഴികാട്ടി (മാര്‍ഗ്ഗദര്‍ശനം നല്‍കി) യില്ലെങ്കില്‍
rabbī
رَبِّى
എന്റെ റബ്ബു
la-akūnanna
لَأَكُونَنَّ
നിശ്ചയമായും ഞാന്‍ ആയിരിക്ക തന്നെ ചെയ്യും
mina l-qawmi
مِنَ ٱلْقَوْمِ
ജനങ്ങളില്‍പെട്ട (വന്‍)
l-ḍālīna
ٱلضَّآلِّينَ
വഴിപിഴച്ചവരായ

പിന്നീട് ചന്ദ്രന്‍ ഉദിച്ചുയരുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഇതാ; ഇതാണെന്റെ നാഥന്‍.'' അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''എന്റെ നാഥന്‍ എനിക്ക് നേര്‍വഴി കാണിച്ചു തരുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴി പിഴച്ചവരില്‍ പെട്ടുപോകും.''

തഫ്സീര്‍

فَلَمَّا رَاَ الشَّمْسَ بَازِغَةً قَالَ هٰذَا رَبِّيْ هٰذَآ اَكْبَرُۚ فَلَمَّآ اَفَلَتْ قَالَ يٰقَوْمِ اِنِّيْ بَرِيْۤءٌ مِّمَّا تُشْرِكُوْنَ   ( الأنعام: ٧٨ )

falammā raā
فَلَمَّا رَءَا
എന്നിട്ടദ്ദേഹം കണ്ടപ്പോള്‍
l-shamsa
ٱلشَّمْسَ
സൂര്യനെ
bāzighatan
بَازِغَةً
ഉദിച്ചു വരുന്നതായി
qāla
قَالَ
അദ്ദേഹം പറഞ്ഞു
hādhā rabbī
هَٰذَا رَبِّى
ഇതെന്റെ റബ്ബാണു
hādhā akbaru
هَٰذَآ أَكْبَرُۖ
ഇതു ഏറ്റവും വലുതാണു
falammā afalat
فَلَمَّآ أَفَلَتْ
എന്നിട്ടതു മറഞ്ഞപ്പോള്‍
qāla
قَالَ
അദ്ദേഹം പറഞ്ഞു
yāqawmi
يَٰقَوْمِ
എന്റെ ജനങ്ങളെ
innī barīon
إِنِّى بَرِىٓءٌ
നിശ്ചയമായും ഞാന്‍ ഒഴിവായവനാണു
mimmā tush'rikūna
مِّمَّا تُشْرِكُونَ
നിങ്ങള്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നു

പിന്നീട് സൂര്യന്‍ ഉദിച്ചുവരുന്നതുകണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഇതാണെന്റെ നാഥന്‍! ഇത് മറ്റെല്ലാറ്റിനെക്കാളും വലുതാണ്.'' അങ്ങനെ അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ചു: ''എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നൊക്കെയും ഞാനിതാ മുക്തനായിരിക്കുന്നു;

തഫ്സീര്‍

اِنِّيْ وَجَّهْتُ وَجْهِيَ لِلَّذِيْ فَطَرَ السَّمٰوٰتِ وَالْاَرْضَ حَنِيْفًا وَّمَآ اَنَا۠ مِنَ الْمُشْرِكِيْنَۚ   ( الأنعام: ٧٩ )

innī wajjahtu
إِنِّى وَجَّهْتُ
നിശ്ചയമായും ഞാന്‍ മുഖം തിരിച്ചു
wajhiya
وَجْهِىَ
എന്റെ മുഖം
lilladhī
لِلَّذِى
യാതൊരുവനു
faṭara
فَطَرَ
സൃഷ്ടിച്ചുണ്ടാക്കിയ
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
ഭൂമിയെയും
ḥanīfan
حَنِيفًاۖ
ഋജുമാനസനായി (ശുദ്ധ മനസ്കനായി)
wamā anā
وَمَآ أَنَا۠
ഞാനല്ലതാനും
mina l-mush'rikīna
مِنَ ٱلْمُشْرِكِينَ
മുശ്രിക്കുകളില്‍, പങ്കുചേര്‍ക്കുന്നവരില്‍പെട്ട(വന്‍)

''തീര്‍ച്ചയായും ഞാന്‍ നേര്‍വഴിയിലുറച്ചുനിന്നുകൊണ്ട് എന്റെ മുഖം ആകാശഭൂമികളെ സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാനൊരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടവനല്ല; തീര്‍ച്ച.''

തഫ്സീര്‍

وَحَاۤجَّهٗ قَوْمُهٗ ۗقَالَ اَتُحَاۤجُّوْۤنِّيْ فِى اللّٰهِ وَقَدْ هَدٰىنِۗ وَلَآ اَخَافُ مَا تُشْرِكُوْنَ بِهٖٓ اِلَّآ اَنْ يَّشَاۤءَ رَبِّيْ شَيْـًٔا ۗوَسِعَ رَبِّيْ كُلَّ شَيْءٍ عِلْمًا ۗ اَفَلَا تَتَذَكَّرُوْنَ   ( الأنعام: ٨٠ )

waḥājjahu
وَحَآجَّهُۥ
അദ്ദേഹത്തോട് ന്യായവാദം ചെയ്തു (തര്‍ക്കം നടത്തി)
qawmuhu
قَوْمُهُۥۚ
അദ്ദേഹത്തിന്റെ ജനത, ജനങ്ങള്‍
qāla
قَالَ
അദ്ദേഹം പറഞ്ഞു
atuḥājjūnnī
أَتُحَٰٓجُّوٓنِّى
നിങ്ങള്‍ എന്നോടു ന്യായവാദം നടത്തുകയോ
fī l-lahi
فِى ٱللَّهِ
അല്ലാഹുവി(ന്റെ കാര്യത്തി)ല്‍
waqad hadāni
وَقَدْ هَدَىٰنِۚ
അവന്‍ എന്നെ നേര്‍മാര്‍ഗ്ഗത്തില്‍ ആക്കിയിട്ടുണ്ടെന്നിരിക്കെ
walā akhāfu
وَلَآ أَخَافُ
ഞാന്‍ ഭയപ്പെടുന്നുമില്ല
mā tush'rikūna
مَا تُشْرِكُونَ
നിങ്ങള്‍ പങ്കു ചേര്‍ക്കുന്നതിനെ
bihi
بِهِۦٓ
അവനോടു, അവനില്‍
illā an yashāa
إِلَّآ أَن يَشَآءَ
ഉദ്ദേശിക്കുന്നതായാലല്ലാതെ
rabbī
رَبِّى
എന്റെ റബ്ബു
shayan
شَيْـًٔاۗ
വല്ല കാര്യവും
wasiʿa
وَسِعَ
വിശാലമായിരിക്കുന്നു
rabbī
رَبِّى
എന്റെ റബ്ബു
kulla shayin
كُلَّ شَىْءٍ
എല്ലാ വസ്തുവിനും
ʿil'man
عِلْمًاۗ
അറിവാല്‍ (അറിവുകൊണ്ടു)
afalā tatadhakkarūna
أَفَلَا تَتَذَكَّرُونَ
അപ്പോള്‍ (എന്നാല്‍) നിങ്ങള്‍ ഉറ്റാലോചിക്കു (ഓര്‍മ്മവെക്കു)ന്നില്ലേ

തന്റെ ജനം അദ്ദേഹത്തോട് തര്‍ക്കത്തിലേര്‍പ്പെട്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ''അല്ലാഹുവിന്റെ കാര്യത്തിലാണോ നിങ്ങളെന്നോടു തര്‍ക്കിക്കുന്നത്? അവനെന്നെ നേര്‍വഴിയിലാക്കിയിരിക്കുന്നു. നിങ്ങള്‍ അവന്റെ പങ്കാളികളാക്കുന്ന ഒന്നിനെയും ഞാന്‍ പേടിക്കുന്നില്ല. എന്റെ നാഥന്‍ ഇച്ഛിക്കുന്നതല്ലാതെ ഒന്നും ഇവിടെ സംഭവിക്കുകയില്ല. എന്റെ നാഥന്റെ അറിവ് എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?

തഫ്സീര്‍