وَاللّٰهُ جَعَلَ لَكُمْ مِّمَّا خَلَقَ ظِلٰلًا وَّجَعَلَ لَكُمْ مِّنَ الْجِبَالِ اَكْنَانًا وَّجَعَلَ لَكُمْ سَرَابِيْلَ تَقِيْكُمُ الْحَرَّ وَسَرَابِيْلَ تَقِيْكُمْ بَأْسَكُمْ ۚ كَذٰلِكَ يُتِمُّ نِعْمَتَهٗ عَلَيْكُمْ لَعَلَّكُمْ تُسْلِمُوْنَ ( النحل: ٨١ )
wal-lahu
وَٱللَّهُ
അല്ലാഹു
jaʿala lakum
جَعَلَ لَكُم
നിങ്ങള്‍ക്കുണ്ടാക്കിത്തന്നു
mimmā khalaqa
مِّمَّا خَلَقَ
അവന്‍ സൃഷ്ടിച്ചതില്‍നിന്നു
wajaʿala lakum
وَجَعَلَ لَكُم
നിങ്ങള്‍ക്കുണ്ടാക്കുകയും ചെയ്തു
mina l-jibāli
مِّنَ ٱلْجِبَالِ
മലകളില്‍നിന്നു
aknānan
أَكْنَٰنًا
ഒളിയിടം (മറഞ്ഞിരിക്കുന്ന പതി) കളെ
wajaʿala lakum
وَجَعَلَ لَكُمْ
നിങ്ങള്‍ക്കുണ്ടാക്കുകയും ചെയ്തു
sarābīla
سَرَٰبِيلَ
ഉടുപ്പുകള്‍
taqīkumu
تَقِيكُمُ
നിങ്ങളെ കാത്തുസൂക്ഷിക്കുന്ന, നിങ്ങള്‍ക്കു തടുക്കുന്ന
l-ḥara
ٱلْحَرَّ
ചൂടിനെ (ചൂടില്‍നിന്നു)
wasarābīla
وَسَرَٰبِيلَ
ഉടുപ്പുകളും
taqīkum
تَقِيكُم
അവ നിങ്ങളെ കാക്കുന്നു
basakum
بَأْسَكُمْۚ
നിങ്ങളുടെ (പടയുടെ) ഊക്കിനെ, (യുദ്ധ) കാഠിന്യത്തെ
kadhālika
كَذَٰلِكَ
അപ്രകാരം
yutimmu
يُتِمُّ
അവന്‍ പൂര്‍ത്തിയാക്കുന്നു
niʿ'matahu
نِعْمَتَهُۥ
അവന്റെ അനുഗ്രഹം
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കു
laʿallakum
لَعَلَّكُمْ
നിങ്ങളാകുവാന്‍ വേണ്ടി, ആയേക്കാം
tus'limūna
تُسْلِمُونَ
നിങ്ങള്‍ കീഴൊതുങ്ങും
അല്ലാഹു താന്‍ സൃഷ്ടിച്ച നിരവധി വസ്തുക്കളാല്‍ നിങ്ങള്‍ക്ക് തണലുണ്ടാക്കി. പര്‍വതങ്ങളില്‍ അവന്‍ നിങ്ങള്‍ക്ക് അഭയസ്ഥാനങ്ങളുമുണ്ടാക്കി. നിങ്ങളെ ചൂടില്‍ നിന്ന് കാത്തുരക്ഷിക്കുന്ന വസ്ത്രങ്ങള്‍ നല്‍കി. യുദ്ധവേളയില്‍ സംരക്ഷണമേകുന്ന കവചങ്ങളും പ്രദാനം ചെയ്തു. ഇവ്വിധം അല്ലാഹു തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചുതരുന്നു; നിങ്ങള്‍ അനുസരണമുള്ളവരാകാന്‍.
തഫ്സീര്‍فَاِنْ تَوَلَّوْا فَاِنَّمَا عَلَيْكَ الْبَلٰغُ الْمُبِيْنُ ( النحل: ٨٢ )
fa-in tawallaw
فَإِن تَوَلَّوْا۟
എനി (എന്നാല്‍) അവര്‍ തിരിഞ്ഞു കളയുകയാണെങ്കില്‍
fa-innamā
فَإِنَّمَا
എന്നാല്‍
ʿalayka
عَلَيْكَ
നിന്റെമേല്‍
l-balāghu
ٱلْبَلَٰغُ
എത്തിക്കല്‍, പ്രബോധനം (മാത്രം)
l-mubīnu
ٱلْمُبِينُ
സ്പഷ്ടമായ
എന്നിട്ടും അവര്‍ പിന്മാറുകയാണെങ്കില്‍ ഓര്‍ക്കുക: സത്യസന്ദേശം വ്യക്തമായി എത്തിച്ചുകൊടുക്കുന്നതല്ലാത്ത ഒരുത്തരവാദിത്വവും നിനക്കില്ല.
തഫ്സീര്‍يَعْرِفُوْنَ نِعْمَتَ اللّٰهِ ثُمَّ يُنْكِرُوْنَهَا وَاَكْثَرُهُمُ الْكٰفِرُوْنَ ࣖ ( النحل: ٨٣ )
yaʿrifūna
يَعْرِفُونَ
അവര്‍ അറിയുന്നു
niʿ'mata l-lahi
نِعْمَتَ ٱللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തെ
thumma
ثُمَّ
പിന്നെ (എന്നിട്ടും)
yunkirūnahā
يُنكِرُونَهَا
അവരതിനെ നിഷേധിക്കുന്നു
wa-aktharuhumu
وَأَكْثَرُهُمُ
അവരില്‍ അധികം (ആളുകള്‍)
l-kāfirūna
ٱلْكَٰفِرُونَ
അവിശ്വാസികളത്രെ, നന്ദികെട്ടവരാണ്
അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ അവരറിയുന്നുണ്ട്. എന്നിട്ടും അവരതിനെ തള്ളിപ്പറയുകയാണ്. അവരിലേറെപ്പേരും നന്ദികെട്ടവരാണ്.
തഫ്സീര്‍وَيَوْمَ نَبْعَثُ مِنْ كُلِّ اُمَّةٍ شَهِيْدًا ثُمَّ لَا يُؤْذَنُ لِلَّذِيْنَ كَفَرُوْا وَلَا هُمْ يُسْتَعْتَبُوْنَ ( النحل: ٨٤ )
nabʿathu
نَبْعَثُ
നാം എഴുന്നേല്‍പി (നിയോഗി) ക്കുന്ന
min kulli ummatin
مِن كُلِّ أُمَّةٍ
എല്ലാ സമുദായത്തില്‍നിന്നും
shahīdan
شَهِيدًا
ഒരു സാക്ഷിയെ
lā yu'dhanu
لَا يُؤْذَنُ
അനുവാദം നല്‍കപ്പെടുകയില്ല
lilladhīna kafarū
لِلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍ക്കു
walā hum
وَلَا هُمْ
അവരല്ല താനും
yus'taʿtabūna
يُسْتَعْتَبُونَ
ഖേദിച്ചു മടങ്ങുവാന്‍ (തൃപ്തിപ്പെടുത്തുവാന്‍) ആവശ്യപ്പെടും
എല്ലാ ഓരോ സമുദായത്തില്‍നിന്നും ഓരോ സാക്ഷിയെ നാം ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന ദിവസം. അന്നു പിന്നെ ഒഴികഴിവു പറയാന്‍ സത്യനിഷേധികള്‍ക്ക് ഒരവസരവും നല്‍കുകയില്ല. അവരില്‍നിന്ന് പശ്ചാത്താപം ആവശ്യപ്പെടുകയുമില്ല.
തഫ്സീര്‍وَاِذَا رَاَ الَّذِيْنَ ظَلَمُوا الْعَذَابَ فَلَا يُخَفَّفُ عَنْهُمْ وَلَا هُمْ يُنْظَرُوْنَ ( النحل: ٨٥ )
wa-idhā raā
وَإِذَا رَءَا
കണ്ടാല്‍
alladhīna ẓalamū
ٱلَّذِينَ ظَلَمُوا۟
അക്രമം പ്രവര്‍ത്തിച്ചവര്‍
l-ʿadhāba
ٱلْعَذَابَ
ശിക്ഷയെ
falā yukhaffafu
فَلَا يُخَفَّفُ
അപ്പോള്‍ ലഘുവാക്കപ്പെടുന്നതല്ല
ʿanhum
عَنْهُمْ
അവര്‍ക്കു, അവരില്‍ നിന്നു
walā hum
وَلَا هُمْ
അവരല്ല താനും
yunẓarūna
يُنظَرُونَ
അവര്‍ നോക്ക (കാത്തു നിറുത്ത - ഒഴിവു നല്‍ക) പ്പെടുക
അക്രമം പ്രവര്‍ത്തിച്ചവര്‍ ശിക്ഷ നേരില്‍ കണ്ടാല്‍ പിന്നീട് അവര്‍ക്ക് അതിലൊരിളവും നല്‍കുകയില്ല. അവര്‍ക്കൊട്ടും അവധി ലഭിക്കുകയുമില്ല.
തഫ്സീര്‍وَاِذَا رَاَ الَّذِيْنَ اَشْرَكُوْا شُرَكَاۤءَهُمْ قَالُوْا رَبَّنَا هٰٓؤُلَاۤءِ شُرَكَاۤؤُنَا الَّذِيْنَ كُنَّا نَدْعُوْا مِنْ دُوْنِكَۚ فَاَلْقَوْا اِلَيْهِمُ الْقَوْلَ اِنَّكُمْ لَكٰذِبُوْنَۚ ( النحل: ٨٦ )
wa-idhā raā
وَإِذَا رَءَا
കണ്ടാല്‍, കാണുമ്പോള്‍
alladhīna ashrakū
ٱلَّذِينَ أَشْرَكُوا۟
ശിര്‍ക്കു (പങ്കു ചേര്‍ക്കല്‍) ചെയ്തവര്‍
shurakāahum
شُرَكَآءَهُمْ
അവരുടെ പങ്കാളികളെ
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ (ഇതാ)
hāulāi
هَٰٓؤُلَآءِ
ഇക്കൂട്ടര്‍
shurakāunā
شُرَكَآؤُنَا
ഞങ്ങളുടെ പങ്കാളികളാണ്
alladhīna kunnā
ٱلَّذِينَ كُنَّا
ഞങ്ങള്‍ ആയിരുന്നവര്‍
nadʿū
نَدْعُوا۟
ഞങ്ങള്‍ വിളിക്കു - പ്രാര്‍ത്ഥിക്കു (മായിരുന്ന)
min dūnika
مِن دُونِكَۖ
നിനക്കു പുറമെ, നിന്നെ കൂടാതെ
fa-alqaw
فَأَلْقَوْا۟
അപ്പോള്‍ അവര്‍ ഇട്ടുകൊടുക്കും
ilayhimu
إِلَيْهِمُ
അവരിലേക്കു, അവരുടെ നേരെ
innakum
إِنَّكُمْ
നിശ്ചയമായും നിങ്ങള്‍
lakādhibūna
لَكَٰذِبُونَ
വ്യാജം (കളവു) പറയുന്നവര്‍ തന്നെ (എന്നുള്ള)
ബഹുദൈവ വിശ്വാസികള്‍ തങ്ങള്‍ അല്ലാഹുവില്‍ പങ്കാളികളാക്കിയിരുന്നവരെ കാണുമ്പോള്‍ പറയും: ''ഞങ്ങളുടെ നാഥാ! നിന്നെവിട്ട് ഞങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കാറുണ്ടായിരുന്ന ഞങ്ങളുടെ പങ്കാളികളാണിവര്‍.'' അപ്പോള്‍ ആ പങ്കാളികള്‍ അവരോടിങ്ങനെ പറയും: ''നിങ്ങള്‍ കള്ളം പറയുന്നവരാണ്.''
തഫ്സീര്‍وَاَلْقَوْا اِلَى اللّٰهِ يَوْمَىِٕذِ ِۨالسَّلَمَ وَضَلَّ عَنْهُمْ مَّا كَانُوْا يَفْتَرُوْنَ ( النحل: ٨٧ )
wa-alqaw
وَأَلْقَوْا۟
അവര്‍ ഇടുക (കാട്ടുക - പ്രദര്‍ശിപ്പിക്കുക) യും ചെയ്യും
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിന്റെ നേരെ
yawma-idhin
يَوْمَئِذٍ
അന്നു, ആ ദിവസം
l-salama
ٱلسَّلَمَۖ
കീഴൊതുക്കം, സമാധാനം
waḍalla
وَضَلَّ
തെറ്റി (മറഞ്ഞു) പോകയും ചെയ്യും
ʿanhum
عَنْهُم
അവര്‍ക്കു, അവരെവിട്ടും
mā kānū
مَّا كَانُوا۟
അവരായിരുന്നതു
yaftarūna
يَفْتَرُونَ
അവര്‍ കെട്ടിച്ചമക്കും
അന്ന് അവരെല്ലാം അല്ലാഹുവിന് കീഴൊതുങ്ങും. അവര്‍ കെട്ടിച്ചമച്ചിരുന്നവയെല്ലാം അവരില്‍നിന്ന് അകന്നുപോകും.
തഫ്സീര്‍اَلَّذِيْنَ كَفَرُوْا وَصَدُّوْا عَنْ سَبِيْلِ اللّٰهِ زِدْنٰهُمْ عَذَابًا فَوْقَ الْعَذَابِ بِمَا كَانُوْا يُفْسِدُوْنَ ( النحل: ٨٨ )
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
waṣaddū
وَصَدُّوا۟
തടുക്കുകയും ചെയ്തു
ʿan sabīli
عَن سَبِيلِ
മാര്‍ഗ്ഗത്തില്‍ നിന്നു
l-lahi
ٱللَّهِ
അല്ലാഹുവിന്റെ
zid'nāhum
زِدْنَٰهُمْ
നാം അവർക്ക് വര്‍ദ്ധിപ്പിക്കും
l-ʿadhābi
ٱلْعَذَابِ
ശിക്ഷയുടെ
bimā kānū
بِمَا كَانُوا۟
അവരായിരുന്നതു നിമിത്തം
yuf'sidūna
يُفْسِدُونَ
അവര്‍ കുഴപ്പം പ്രവര്‍ത്തിക്കും
സത്യത്തെ നിഷേധിച്ചുതള്ളുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനങ്ങളെ തടയുകയും ചെയ്തവര്‍ക്ക് നാം ശിക്ഷക്കു മേല്‍ ശിക്ഷ കൂട്ടിക്കൊടുക്കും. അവര്‍ നാശം വരുത്തിക്കൊണ്ടിരുന്നതിനാലാണിത്.
തഫ്സീര്‍وَيَوْمَ نَبْعَثُ فِيْ كُلِّ اُمَّةٍ شَهِيْدًا عَلَيْهِمْ مِّنْ اَنْفُسِهِمْ وَجِئْنَا بِكَ شَهِيْدًا عَلٰى هٰٓؤُلَاۤءِۗ وَنَزَّلْنَا عَلَيْكَ الْكِتٰبَ تِبْيَانًا لِّكُلِّ شَيْءٍ وَّهُدًى وَّرَحْمَةً وَّبُشْرٰى لِلْمُسْلِمِيْنَ ࣖ ( النحل: ٨٩ )
nabʿathu
نَبْعَثُ
നാം എഴുന്നേല്‍പിക്കുന്നു (അയക്കുന്നു, നിയോഗിക്കുന്നു)
fī kulli ummatin
فِى كُلِّ أُمَّةٍ
എല്ലാ സമുദായത്തിലും
shahīdan
شَهِيدًا
ഒരു സാക്ഷിയെ
ʿalayhim
عَلَيْهِم
അവരുടെമേല്‍
min anfusihim
مِّنْ أَنفُسِهِمْۖ
അവരുടെ സ്വന്തങ്ങളില്‍ നിന്നു, അവരില്‍നിന്നു തന്നെ
waji'nā
وَجِئْنَا
നാം വരുകയും ചെയ്യും
shahīdan
شَهِيدًا
സാക്ഷിയായി
ʿalā hāulāi
عَلَىٰ هَٰٓؤُلَآءِۚ
ഇക്കൂട്ടരുടെ മേല്‍
wanazzalnā
وَنَزَّلْنَا
നാം ഇറക്കുക (അവതരിപ്പിക്കുക) യും ചെയ്തു
ʿalayka
عَلَيْكَ
നിനക്കു, നിന്റെ മേല്‍
l-kitāba
ٱلْكِتَٰبَ
(വേദ) ഗ്രന്ഥം
tib'yānan
تِبْيَٰنًا
വിവരണമായിട്ടു
likulli shayin
لِّكُلِّ شَىْءٍ
എല്ലാ കാര്യത്തിനും
wahudan
وَهُدًى
മാര്‍ഗ്ഗദര്‍ശനമായും
waraḥmatan
وَرَحْمَةً
കാരുണ്യമായും
wabush'rā
وَبُشْرَىٰ
സന്തോഷവാര്‍ത്തയായും
lil'mus'limīna
لِلْمُسْلِمِينَ
മുസ്ലിംകള്‍ക്കു
ഓരോ സമുദായത്തിലും അവര്‍ക്കെതിരായി നിലകൊള്ളുന്ന സാക്ഷിയെ അവരില്‍ നിന്നു തന്നെ നാം നിയോഗിക്കുന്ന ദിവസമാണത്. ഇക്കൂട്ടര്‍ക്കെതിരെ സാക്ഷിയായി നിന്നെ നാം കൊണ്ടുവരുന്നതുമാണ്. നിനക്ക് നാം ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ഇതില്‍ സകല സംഗതികള്‍ക്കുമുള്ള വിശദീകരണമുണ്ട്. വഴിപ്പെട്ടു ജീവിക്കുന്നവര്‍ക്ക് വഴികാട്ടിയും അനുഗ്രഹവും ശുഭവൃത്താന്തവുമാണിത്.
തഫ്സീര്‍۞ اِنَّ اللّٰهَ يَأْمُرُ بِالْعَدْلِ وَالْاِحْسَانِ وَاِيْتَاۤئِ ذِى الْقُرْبٰى وَيَنْهٰى عَنِ الْفَحْشَاۤءِ وَالْمُنْكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُوْنَ ( النحل: ٩٠ )
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yamuru
يَأْمُرُ
കല്‍പിക്കുന്നു
bil-ʿadli
بِٱلْعَدْلِ
നീതിയെപ്പറ്റി, (നീതി ചെയ്‌വാന്‍)
wal-iḥ'sāni
وَٱلْإِحْسَٰنِ
നന്‍മ (പുണ്യം) ചെയ്‌വാനും
waītāi
وَإِيتَآئِ
കൊടുക്കുവാനും
dhī l-qur'bā
ذِى ٱلْقُرْبَىٰ
അടുത്ത (കുടുംബ) ബന്ധമുള്ളവര്‍ക്കു
wayanhā
وَيَنْهَىٰ
അവന്‍ വിരോധിക്കുകയും ചെയ്യുന്നു
ʿani l-faḥshāi
عَنِ ٱلْفَحْشَآءِ
നീചവൃത്തിയെക്കുറിച്ചു
wal-munkari
وَٱلْمُنكَرِ
വെറുക്കപ്പെട്ടതിനെയും, ദുരാചാരത്തെയും
wal-baghyi
وَٱلْبَغْىِۚ
അതിക്രമത്തെ (ക്രമം തെറ്റുന്നതിനെ - ധിക്കാരത്തെ) യും
yaʿiẓukum
يَعِظُكُمْ
അവന്‍ നിങ്ങള്‍ക്കു സദുപദേശം നല്‍കുന്നു, ഉപദേശം നല്‍കുകയാണു
laʿallakum
لَعَلَّكُمْ
നിങ്ങള്‍ ആകുവാന്‍, ആയേക്കും
tadhakkarūna
تَذَكَّرُونَ
നിങ്ങള്‍ ഉറ്റാലോചിക്കും,ഓര്‍മ്മവെക്കും
നീതിപാലിക്കണമെന്നും നന്മ ചെയ്യണമെന്നും കുടുംബ ബന്ധമുള്ളവര്‍ക്ക് സഹായം നല്‍കണമെന്നും അല്ലാഹു കല്‍പിക്കുന്നു. നീചവും നിഷിദ്ധവും അതിക്രമവും വിലക്കുകയും ചെയ്യുന്നു. അവന്‍ നിങ്ങളെ ഉപദേശിക്കുകയാണ്. നിങ്ങള്‍ കാര്യം മനസ്സിലാക്കാന്‍.
തഫ്സീര്‍- القرآن الكريم - سورة النحل١٦
An-Nahl (Surah 16)