Skip to main content

وَاذْكُرْ فِى الْكِتٰبِ اِبْرٰهِيْمَ ەۗ اِنَّهٗ كَانَ صِدِّيْقًا نَّبِيًّا  ( مريم: ٤١ )

wa-udh'kur
وَٱذْكُرْ
പ്രസ്താവിക്കുക, പറയുക
fī l-kitābi
فِى ٱلْكِتَٰبِ
വേദഗ്രന്ഥത്തില്‍
ib'rāhīma
إِبْرَٰهِيمَۚ
ഇബ്രാഹീമിനെക്കുറിച്ചു, ഇബ്രാഹീമിനെ
innahu
إِنَّهُۥ
നിശ്ചയമായും അദ്ദേഹം
kāna
كَانَ
ആയിരുന്നു
ṣiddīqan
صِدِّيقًا
പരമസത്യവാന്‍, സത്യസന്ധന്‍
nabiyyan
نَّبِيًّا
പ്രവാചകന്‍

ഈ വേദപുസ്തകത്തില്‍ ഇബ്‌റാഹീമിന്റെ കഥയും നീ വിവരിച്ചു കൊടുക്കുക: സംശയമില്ല; അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.

തഫ്സീര്‍

اِذْ قَالَ لِاَبِيْهِ يٰٓاَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِيْ عَنْكَ شَيْـًٔا   ( مريم: ٤٢ )

idh qāla
إِذْ قَالَ
അദ്ദേഹം പറഞ്ഞപ്പോള്‍
li-abīhi
لِأَبِيهِ
തന്‍റെ പിതാവിനോടു
yāabati
يَٰٓأَبَتِ
എന്‍റെ പിതാവേ
lima taʿbudu
لِمَ تَعْبُدُ
എന്തിനാണ് നിങ്ങള്‍ ആരാധിക്കുന്നതു, ഇബാദത്തു ചെയ്യുന്നതു
mā lā yasmaʿu
مَا لَا يَسْمَعُ
കേള്‍ക്കാത്തതിനെ
walā yub'ṣiru
وَلَا يُبْصِرُ
കാണുകയുമില്ലാത്ത
walā yugh'nī
وَلَا يُغْنِى
ഉപകരിക്കുകയുമില്ലാത്ത
ʿanka
عَنكَ
താങ്കള്‍ക്കു
shayan
شَيْـًٔا
ഒരു കാര്യത്തിനും, ഒട്ടും തന്നെ

അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: ''എന്റെ പിതാവേ, കേള്‍ക്കാനോ കാണാനോ അങ്ങയ്‌ക്കെന്തെങ്കിലും ഉപകാരം ചെയ്യാനോ കഴിയാത്ത വസ്തുക്കളെ അങ്ങ് എന്തിനാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്?

തഫ്സീര്‍

يٰٓاَبَتِ اِنِّي قَدْ جَاۤءَنِيْ مِنَ الْعِلْمِ مَا لَمْ يَأْتِكَ فَاتَّبِعْنِيْٓ اَهْدِكَ صِرَاطًا سَوِيًّا   ( مريم: ٤٣ )

yāabati
يَٰٓأَبَتِ
എന്‍റെ പിതാവേ
innī
إِنِّى
നിശ്ചയമായും ഞാന്‍
qad jāanī
قَدْ جَآءَنِى
എനിക്കു വന്നിട്ടുണ്ട്, ലഭിച്ചിട്ടുണ്ട്
mina l-ʿil'mi
مِنَ ٱلْعِلْمِ
അറിവില്‍ നിന്നു ( ചിലതു)
mā lam yatika
مَا لَمْ يَأْتِكَ
നിങ്ങള്‍ക്കു സിദ്ധിക്കാത്ത, വന്നെത്താത്തതു
fa-ittabiʿ'nī
فَٱتَّبِعْنِىٓ
അതുകൊണ്ടു എന്നെ പിന്‍തുടരുക
ahdika
أَهْدِكَ
ഞാന്‍ നിങ്ങള്‍ക്കു കാട്ടിത്തരാം, മാര്‍ഗ്ഗദര്‍ശനം നല്‍കാം
ṣirāṭan
صِرَٰطًا
മാര്‍ഗ്ഗം, മാര്‍ഗ്ഗത്തിലേക്ക്, മാര്‍ഗ്ഗത്തില്‍
sawiyyan
سَوِيًّا
ശരിയായ, നേരായ

''എന്റെ പിതാവേ, അങ്ങയ്ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്കു വന്നെത്തിയിട്ടുണ്ട്. അതിനാല്‍ എന്നെ പിന്തുടരുക. ഞാന്‍ അങ്ങയ്ക്ക് നേര്‍വഴി കാണിച്ചുതരാം.

തഫ്സീര്‍

يٰٓاَبَتِ لَا تَعْبُدِ الشَّيْطٰنَۗ اِنَّ الشَّيْطٰنَ كَانَ لِلرَّحْمٰنِ عَصِيًّا   ( مريم: ٤٤ )

yāabati
يَٰٓأَبَتِ
എന്‍റെ പിതാവേ
lā taʿbudi
لَا تَعْبُدِ
നിങ്ങള്‍ ആരാധിക്കരുത്, ഇബാദത്തു ചെയ്യരുതു
l-shayṭāna
ٱلشَّيْطَٰنَۖ
പിശാചിന്നു
inna l-shayṭāna
إِنَّ ٱلشَّيْطَٰنَ
നിശ്ചയമായും പിശാചു
kāna
كَانَ
ആകുന്നു, ആയിരിക്കുന്നു
lilrraḥmāni
لِلرَّحْمَٰنِ
പരമകാരുണികന്നു, റഹ്മാനായുള്ളവനു
ʿaṣiyyan
عَصِيًّا
അനുസരണമില്ലാത്തവന്‍, എതിരു നടക്കുന്നവന്‍, അനുസരണം കെട്ടവന്‍

''എന്റെ പിതാവേ, അങ്ങ് പിശാചിന് വഴിപ്പെടരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനായ അല്ലാഹുവെ ധിക്കരിച്ചവനാണ്.

തഫ്സീര്‍

يٰٓاَبَتِ اِنِّيْٓ اَخَافُ اَنْ يَّمَسَّكَ عَذَابٌ مِّنَ الرَّحْمٰنِ فَتَكُوْنَ لِلشَّيْطٰنِ وَلِيًّا   ( مريم: ٤٥ )

yāabati
يَٰٓأَبَتِ
എന്‍റെ പിതാവേ
innī akhāfu
إِنِّىٓ أَخَافُ
നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു
an yamassaka
أَن يَمَسَّكَ
നിങ്ങളെ സ്പര്‍ശിക്കും (ബാധിക്കും) എന്ന്
ʿadhābun
عَذَابٌ
വല്ല ശിക്ഷയും
mina l-raḥmāni
مِّنَ ٱلرَّحْمَٰنِ
പരമകാരുണികനില്‍ നിന്നു
fatakūna
فَتَكُونَ
അപ്പോള്‍ നിങ്ങളായിത്തീരും
lilshayṭāni
لِلشَّيْطَٰنِ
പിശാചിനു
waliyyan
وَلِيًّا
ബന്ധു

''പ്രിയ പിതാവേ, പരമകാരുണികനായ അല്ലാഹുവില്‍ നിന്നുള്ള വല്ല ശിക്ഷയും അങ്ങയെ ഉറപ്പായും പിടികൂടുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ അങ്ങ് പിശാചിന്റെ ഉറ്റമിത്രമായി മാറും.''

തഫ്സീര്‍

قَالَ اَرَاغِبٌ اَنْتَ عَنْ اٰلِهَتِيْ يٰٓاِبْرٰهِيْمُ ۚ لَىِٕنْ لَّمْ تَنْتَهِ لَاَرْجُمَنَّكَ وَاهْجُرْنِيْ مَلِيًّا   ( مريم: ٤٦ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
arāghibun
أَرَاغِبٌ
താല്പര്യമില്ലാത്തവനാണോ, ആഗ്രഹിക്കുന്നവനാണോ
anta
أَنتَ
നീ
ʿan ālihatī
عَنْ ءَالِهَتِى
എന്‍റെ ഇലാഹുകളെ വിട്ടു(കളയുവാന്‍)
yāib'rāhīmu
يَٰٓإِبْرَٰهِيمُۖ
ഇബ്രാഹീമേ
la-in lam tantahi
لَئِن لَّمْ تَنتَهِ
നീ വിരമിക്കുന്നില്ലെങ്കില്‍
la-arjumannaka
لَأَرْجُمَنَّكَۖ
നിശ്ചയമായും ഞാന്‍ നിന്നെ എറിഞ്ഞാട്ടും
wa-uh'jur'nī
وَٱهْجُرْنِى
നീ എന്നെ വിട്ടേച്ചു (ഉപേക്ഷിച്ചു) പോകണം
maliyyan
مَلِيًّا
സുരക്ഷിതനായ നിലയില്‍, കുറേകാലം

അയാള്‍ ചോദിച്ചു: ''ഇബ്‌റാഹീമേ, നീ എന്റെ ദൈവങ്ങളെ വെറുക്കുകയാണോ? എങ്കില്‍ ഉടനെത്തന്നെ ഇതവസാനിപ്പിക്കുക. അല്ലെങ്കില്‍ നിന്നെ ഞാന്‍ കല്ലെറിഞ്ഞാട്ടും. നീ എന്നെന്നേക്കുമായി എന്നെ വിട്ടുപോകണം.''

തഫ്സീര്‍

قَالَ سَلٰمٌ عَلَيْكَۚ سَاَسْتَغْفِرُ لَكَ رَبِّيْۗ اِنَّهٗ كَانَ بِيْ حَفِيًّا   ( مريم: ٤٧ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
salāmun
سَلَٰمٌ
സലാം, സമാധാനം
ʿalayka
عَلَيْكَۖ
നിങ്ങള്‍ക്കു
sa-astaghfiru
سَأَسْتَغْفِرُ
ഞാന്‍ പാപമോചനം തേടാം
laka
لَكَ
നിങ്ങള്‍ക്കു (വേണ്ടി)
rabbī
رَبِّىٓۖ
എന്‍റെ റബ്ബിനോടു
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
kāna
كَانَ
ആകുന്നു
بِى
എന്നെപ്പറ്റി, എന്നില്‍
ḥafiyyan
حَفِيًّا
വളരെ കനിവുള്ളവന്‍

ഇബ്‌റാഹീം പറഞ്ഞു: ''അങ്ങയ്ക്ക് സലാം. അങ്ങയ്ക്കു പൊറുത്തുതരാന്‍ ഞാനെന്റെ നാഥനോട് പ്രാര്‍ഥിക്കാം. സംശയമില്ല; അവനെന്നോട് ഏറെ കനിവുറ്റവനാണ്.

തഫ്സീര്‍

وَاَعْتَزِلُكُمْ وَمَا تَدْعُوْنَ مِنْ دُوْنِ اللّٰهِ وَاَدْعُوْ رَبِّيْۖ عَسٰٓى اَلَّآ اَكُوْنَ بِدُعَاۤءِ رَبِّيْ شَقِيًّا   ( مريم: ٤٨ )

wa-aʿtazilukum
وَأَعْتَزِلُكُمْ
ഞാന്‍ നിങ്ങളെ വിട്ടൊഴിഞ്ഞുപോകുന്നു
wamā tadʿūna
وَمَا تَدْعُونَ
നിങ്ങള്‍ വിളിക്കുന്നതിനേയും, പ്രാര്‍ത്ഥിക്കുന്നതിനേയും
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
wa-adʿū
وَأَدْعُوا۟
ഞാന്‍ വിളിക്കുകയും (പ്രാര്‍ത്ഥിക്കുകയും)ചെയ്യും
rabbī
رَبِّى
എന്‍റെ രക്ഷിതാവിനെ
ʿasā
عَسَىٰٓ
ആയേക്കാം
allā akūna
أَلَّآ أَكُونَ
ഞാന്‍ ആകാതിരിക്കുവാന്‍
biduʿāi
بِدُعَآءِ
വിളിക്കുന്നതു (പ്രാര്‍ത്ഥിക്കുന്നതു)കൊണ്ടു
rabbī
رَبِّى
എന്‍റെ റബ്ബിനെ
shaqiyyan
شَقِيًّا
ദുര്‍ഭാഗ്യവാന്‍, പരാജിതന്‍

''നിങ്ങളെയും അല്ലാഹുവെവിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെയും ഞാനിതാ നിരാകരിക്കുന്നു. ഞാനെന്റെ നാഥനോടു മാത്രം പ്രാര്‍ഥിക്കുന്നു. എന്റെ നാഥനെ പ്രാര്‍ഥിക്കുന്നതു കാരണം ഞാനൊരിക്കലും പരാജിതനാവില്ലെന്ന് ഉറപ്പിക്കാം.''

തഫ്സീര്‍

فَلَمَّا اعْتَزَلَهُمْ وَمَا يَعْبُدُوْنَ مِنْ دُوْنِ اللّٰهِ ۙوَهَبْنَا لَهٗٓ اِسْحٰقَ وَيَعْقُوْبَۗ وَكُلًّا جَعَلْنَا نَبِيًّا   ( مريم: ٤٩ )

falammā iʿ'tazalahum
فَلَمَّا ٱعْتَزَلَهُمْ
അങ്ങനെ അദ്ദേഹം അവരെ വിട്ടൊഴിഞ്ഞപ്പോള്‍
wamā yaʿbudūna
وَمَا يَعْبُدُونَ
അവര്‍ ആരാധിക്കുന്നവയെയും
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
wahabnā
وَهَبْنَا
നാം പ്രദാനം ചെയ്തു, ദാനം കൊടുത്തു
lahu
لَهُۥٓ
അദ്ദേഹത്തിനു
is'ḥāqa
إِسْحَٰقَ
ഇസ്ഹാഖിനെ
wayaʿqūba
وَيَعْقُوبَۖ
യഅ്ഖൂബിനേയും
wakullan
وَكُلًّا
എല്ലാവരേയും, ഓരോരുത്തരെയും
jaʿalnā
جَعَلْنَا
നാം ആക്കി
nabiyyan
نَبِيًّا
നബി, പ്രവാചകന്‍

അങ്ങനെ ഇബ്‌റാഹീം അവരെയും അല്ലാഹു അല്ലാത്ത അവരുടെ ആരാധ്യരെയും വെടിഞ്ഞുപോയപ്പോള്‍ അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും നല്‍കി. അവരെയെല്ലാം പ്രവാചകന്മാരാക്കുകയും ചെയ്തു.

തഫ്സീര്‍

وَوَهَبْنَا لَهُمْ مِّنْ رَّحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيًّا ࣖ  ( مريم: ٥٠ )

wawahabnā
وَوَهَبْنَا
നാം പ്രദാനം ചെയ്കയും ചെയ്തു
lahum
لَهُم
അവര്‍ക്കു
min raḥmatinā
مِّن رَّحْمَتِنَا
നമ്മുടെ അനുഗ്രഹത്തില്‍ നിന്നു, കാരുണ്യത്തില്‍ നിന്നു
wajaʿalnā
وَجَعَلْنَا
നാം ഉണ്ടാക്കുകയും ചെയ്തു, ഏര്‍പ്പെടുത്തുകയും ചെയ്തു
lahum
لَهُمْ
അവര്‍ക്കു
lisāna ṣid'qin
لِسَانَ صِدْقٍ
സത്യത്തിന്‍റെ കീര്‍ത്തി (സല്‍കീര്‍ത്തി)
ʿaliyyan
عَلِيًّا
ഉന്നതമായ, ഉന്നതമായ നിലയില്‍

അവരില്‍ നാം നമ്മുടെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചു. അവരുടെ സല്‍ക്കീര്‍ത്തി ഉയര്‍ത്തി.

തഫ്സീര്‍