Skip to main content

فَهَزَمُوْهُمْ بِاِذْنِ اللّٰهِ ۗوَقَتَلَ دَاوٗدُ جَالُوْتَ وَاٰتٰىهُ اللّٰهُ الْمُلْكَ وَالْحِكْمَةَ وَعَلَّمَهٗ مِمَّا يَشَاۤءُ ۗ وَلَوْلَا دَفْعُ اللّٰهِ النَّاسَ بَعْضَهُمْ بِبَعْضٍ لَّفَسَدَتِ الْاَرْضُ وَلٰكِنَّ اللّٰهَ ذُوْ فَضْلٍ عَلَى الْعٰلَمِيْنَ   ( البقرة: ٢٥١ )

fahazamūhum
فَهَزَمُوهُم
അങ്ങനെ അവര്‍ അവരെ പൊട്ടിച്ചു. പരാജയപ്പെടുത്തി
bi-idh'ni l-lahi
بِإِذْنِ ٱللَّهِ
അല്ലാഹുവിന്‍റെ അനുമതികൊണ്ട്
waqatala dāwūdu
وَقَتَلَ دَاوُۥدُ
ദാവൂദ് കൊല്ലുകയും ചെയ്തു
jālūta
جَالُوتَ
ജാലൂത്തിനെ
waātāhu l-lahu
وَءَاتَىٰهُ ٱللَّهُ
അദ്ദേഹത്തിന് അല്ലാഹു കൊടുക്കുകയും ചെയ്തു
l-mul'ka
ٱلْمُلْكَ
രാജത്വം
wal-ḥik'mata
وَٱلْحِكْمَةَ
വിജ്ഞാനവും
waʿallamahu
وَعَلَّمَهُۥ
അദ്ദേഹത്തിനവന്‍ പഠിപ്പിക്കുകയും ചെയ്തു
mimmā yashāu
مِمَّا يَشَآءُۗ
അവന്‍ ഉദ്ദേശിക്കുന്നതില്‍നിന്നും (ചിലത്)
walawlā
وَلَوْلَا
ഇല്ലായിരുന്നെങ്കില്‍
dafʿu l-lahi
دَفْعُ ٱللَّهِ
അല്ലാഹുവിന്‍റെ തടവ്, തടുക്കല്‍
l-nāsa
ٱلنَّاسَ
മനുഷ്യരെ
baʿḍahum
بَعْضَهُم
അവരില്‍ ചിലരെ
bibaʿḍin
بِبَعْضٍ
ചിലരെക്കൊണ്ട്
lafasadati
لَّفَسَدَتِ
നാശപ്പെടുകതന്നെ ചെയ്യുമായിരുന്നു, ദുഷിക്കുന്നതാണ്
l-arḍu
ٱلْأَرْضُ
ഭൂമി
walākinna l-laha
وَلَٰكِنَّ ٱللَّهَ
പക്ഷേ (എന്നാല്‍, എങ്കിലും) അല്ലാഹു
dhū faḍlin
ذُو فَضْلٍ
ദയവ് (അനുഗ്രഹം- ഔദാര്യം ഉള്ളവനാണ്)
ʿalā l-ʿālamīna
عَلَى ٱلْعَٰلَمِينَ
ലോകരുടെ മേല്‍, ലോകരോട്

അവസാനം ദൈവഹിതത്താല്‍ അവര്‍ ശത്രുക്കളെ തോല്‍പിച്ചോടിച്ചു. ദാവൂദ് ജാലൂത്തിനെ കൊന്നു. അല്ലാഹു അദ്ദേഹത്തിന് അധികാരവും തത്ത്വജ്ഞാനവും നല്‍കി. അവനിച്ഛിച്ചതൊക്കെ അദ്ദേഹത്തെ പഠിപ്പിച്ചു. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലയെങ്കില്‍ ഭൂമിയാകെ കുഴപ്പത്തിലാകുമായിരുന്നു. എന്നാല്‍ ലോകത്തെങ്ങുമുള്ളവരോട് അത്യുദാരനാണ് അല്ലാഹു.

തഫ്സീര്‍

تِلْكَ اٰيٰتُ اللّٰهِ نَتْلُوْهَا عَلَيْكَ بِالْحَقِّ ۗ وَاِنَّكَ لَمِنَ الْمُرْسَلِيْنَ ۔  ( البقرة: ٢٥٢ )

til'ka
تِلْكَ
അത്, അവ, ഇവ
āyātu l-lahi
ءَايَٰتُ ٱللَّهِ
അല്ലാഹുവിന്‍റെ ആയത്തുകളാണ്
natlūhā
نَتْلُوهَا
അവയെ നാം ഓതിത്തരുന്നു
ʿalayka
عَلَيْكَ
നിന്‍റെമേല്‍, നിനക്ക്
bil-ḥaqi
بِٱلْحَقِّۚ
യഥാര്‍ത്ഥ പ്രകാരം, മുറയനുസരിച്ച്
wa-innaka
وَإِنَّكَ
നിശ്ചയമായും നീയും
lamina l-mur'salīna
لَمِنَ ٱلْمُرْسَلِينَ
മുര്‍സലുകളില്‍ പെട്ട(വന്‍) തന്നെ

അല്ലാഹുവിന്റെ വചനങ്ങളാണിവ. നാമിതു യഥാവിധി നിനക്ക് ഓതിക്കേള്‍പ്പിച്ചുതരികയാണ്. തീര്‍ച്ചയായും നീ ദൈവദൂതന്മാരില്‍ പെട്ടവന്‍ തന്നെ.

തഫ്സീര്‍

تِلْكَ الرُّسُلُ فَضَّلْنَا بَعْضَهُمْ عَلٰى بَعْضٍۘ مِنْهُمْ مَّنْ كَلَّمَ اللّٰهُ وَرَفَعَ بَعْضَهُمْ دَرَجٰتٍۗ وَاٰتَيْنَا عِيْسَى ابْنَ مَرْيَمَ الْبَيِّنٰتِ وَاَيَّدْنٰهُ بِرُوْحِ الْقُدُسِۗ وَلَوْ شَاۤءَ اللّٰهُ مَا اقْتَتَلَ الَّذِيْنَ مِنْۢ بَعْدِهِمْ مِّنْۢ بَعْدِ مَا جَاۤءَتْهُمُ الْبَيِّنٰتُ وَلٰكِنِ اخْتَلَفُوْا فَمِنْهُمْ مَّنْ اٰمَنَ وَمِنْهُمْ مَّنْ كَفَرَ ۗوَلَوْ شَاۤءَ اللّٰهُ مَا اقْتَتَلُوْاۗ وَلٰكِنَّ اللّٰهَ يَفْعَلُ مَا يُرِيْدُ ࣖ  ( البقرة: ٢٥٣ )

til'ka l-rusulu
تِلْكَ ٱلرُّسُلُ
ആ റസൂലുകള്‍
faḍḍalnā
فَضَّلْنَا
നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു
baʿḍahum
بَعْضَهُمْ
അവരില്‍ ചിലരെ
ʿalā baʿḍin
عَلَىٰ بَعْضٍۘ
ചിലരെക്കാള്‍
min'hum
مِّنْهُم
അവരിലുണ്ട്
man kallama l-lahu
مَّن كَلَّمَ ٱللَّهُۖ
അല്ലാഹു സംസാരിച്ചവര്‍
warafaʿa
وَرَفَعَ
അവന്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു
baʿḍahum
بَعْضَهُمْ
അവരില്‍ ചിലരെ
darajātin
دَرَجَٰتٍۚ
പല പദവികള്‍, പടികള്‍
waātaynā
وَءَاتَيْنَا
നാം കൊടുക്കുകയും ചെയ്തു
ʿīsā
عِيسَى
ഈസാക്ക്
ib'na maryama
ٱبْنَ مَرْيَمَ
മര്‍യമിന്‍റെ മകന്‍
l-bayināti
ٱلْبَيِّنَٰتِ
(വ്യക്തമായ) തെളിവുകള്‍
wa-ayyadnāhu
وَأَيَّدْنَٰهُ
അദ്ദേഹത്തെ നാം ബലപ്പെടുത്തുകയും ചെയ്തു
birūḥi l-qudusi
بِرُوحِ ٱلْقُدُسِۗ
പരിശുദ്ധാത്മാവിനെക്കൊണ്ട്
walaw shāa l-lahu
وَلَوْ شَآءَ ٱللَّهُ
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
mā iq'tatala
مَا ٱقْتَتَلَ
ശണ്ഠ കൂടുക (യുദ്ധം ചെയ്യുക- കൊലനടത്തുക)യില്ലായിരുന്നു
alladhīna
ٱلَّذِينَ
യാതൊരു കൂട്ടര്‍
min baʿdihim
مِنۢ بَعْدِهِم
അവരുടെ ശേഷമുള്ള
min baʿdi
مِّنۢ بَعْدِ
ശേഷം, ശേഷമായി
mā jāathumu
مَا جَآءَتْهُمُ
അവര്‍ക്ക് വന്നതിന്‍റെ
l-bayinātu
ٱلْبَيِّنَٰتُ
തെളിവുകള്‍
walākini
وَلَٰكِنِ
എങ്കിലും
ikh'talafū
ٱخْتَلَفُوا۟
അവര്‍ ഭിന്നിച്ചു
famin'hum
فَمِنْهُم
എന്നിട്ട് അവരിലുണ്ട്, അവരില്‍ ചിലര്‍ ആകുന്നു
man āmana
مَّنْ ءَامَنَ
വിശ്വസിച്ചവര്‍
wamin'hum
وَمِنْهُم
അവരിലുണ്ട്, ചിലര്‍ ആകുന്നു
man kafara
مَّن كَفَرَۚ
അവിശ്വസിച്ചവര്‍
walaw shāa l-lahu
وَلَوْ شَآءَ ٱللَّهُ
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
mā iq'tatalū
مَا ٱقْتَتَلُوا۟
അവര്‍ ശണ്ഠ കൂടുകയില്ലായിരുന്നു
walākinna l-laha
وَلَٰكِنَّ ٱللَّهَ
എങ്കിലും അല്ലാഹു
yafʿalu
يَفْعَلُ
അവന്‍ ചെയ്യും, ചെയ്യുന്നു
mā yurīdu
مَا يُرِيدُ
അവന്‍ (താന്‍) ഉദ്ദേശിക്കുന്നത്

ആ ദൈവദൂതന്മാരില്‍ ചിലരെ നാം മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരാക്കിയിരിക്കുന്നു. അല്ലാഹു നേരില്‍ സംസാരിച്ചവര്‍ അവരിലുണ്ട്. മറ്റുചിലരെ അവന്‍ വിശിഷ്ടമായ ചില പദവികളിലേക്കുയര്‍ത്തിയിരിക്കുന്നു. മര്‍യമിന്റെ മകന്‍ ഈസാക്ക് നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കി. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരുടെ പിന്‍മുറക്കാര്‍ അവര്‍ക്ക് വ്യക്തമായ തെളിവ് വന്നെത്തിയശേഷവും പരസ്പരം പൊരുതുമായിരുന്നില്ല. എന്നാല്‍ അവര്‍ ഭിന്നിച്ചു. അവരില്‍ വിശ്വസിച്ചവരുണ്ട്. സത്യനിഷേധികളുമുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവര്‍ ഏറ്റുമുട്ടുമായിരുന്നില്ല. പക്ഷേ, അല്ലാഹു അവനിച്ഛിക്കുന്നത് ചെയ്യുന്നു.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اَنْفِقُوْا مِمَّا رَزَقْنٰكُمْ مِّنْ قَبْلِ اَنْ يَّأْتِيَ يَوْمٌ لَّا بَيْعٌ فِيْهِ وَلَا خُلَّةٌ وَّلَا شَفَاعَةٌ ۗوَالْكٰفِرُوْنَ هُمُ الظّٰلِمُوْنَ  ( البقرة: ٢٥٤ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
ഹേ വിശ്വസിച്ചവരേ
anfiqū
أَنفِقُوا۟
നിങ്ങള്‍ ചെലവഴിക്കുവിന്‍
mimmā razaqnākum
مِمَّا رَزَقْنَٰكُم
നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന്
min qabli
مِّن قَبْلِ
മുമ്പായി
an yatiya
أَن يَأْتِىَ
വരുന്നതിന്
yawmun
يَوْمٌ
ഒരു ദിവസം
lā bayʿun
لَّا بَيْعٌ
ഒരു ക്രയവിക്രയവും (വില്‍പനയും- കച്ചവടവും) ഇല്ല
fīhi
فِيهِ
അതില്‍
walā khullatun
وَلَا خُلَّةٌ
ചങ്ങാതിത്തവും (സുഹൃല്‍ ബന്ധവും) ഇല്ല
walā shafāʿatun
وَلَا شَفَٰعَةٌۗ
ശുപാര്‍ശയുമില്ല
wal-kāfirūna
وَٱلْكَٰفِرُونَ
അവിശ്വാസികള്‍
humu
هُمُ
അവര്‍തന്നെ
l-ẓālimūna
ٱلظَّٰلِمُونَ
അക്രമികള്‍

വിശ്വസിച്ചവരേ, നാം നിങ്ങള്‍ക്കു നല്‍കിയതില്‍നിന്ന് ചെലവഴിക്കുക. കൊള്ളക്കൊടുക്കയോ സൗഹൃദമോ ശിപാര്‍ശയോ ഒന്നും നടക്കാത്ത നാള്‍ വന്നെത്തുംമുമ്പെ. സത്യനിഷേധികള്‍ തന്നെയാണ് അക്രമികള്‍.

തഫ്സീര്‍

اَللّٰهُ لَآ اِلٰهَ اِلَّا هُوَۚ اَلْحَيُّ الْقَيُّوْمُ ەۚ لَا تَأْخُذُهٗ سِنَةٌ وَّلَا نَوْمٌۗ لَهٗ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِۗ مَنْ ذَا الَّذِيْ يَشْفَعُ عِنْدَهٗٓ اِلَّا بِاِذْنِهٖۗ يَعْلَمُ مَا بَيْنَ اَيْدِيْهِمْ وَمَا خَلْفَهُمْۚ وَلَا يُحِيْطُوْنَ بِشَيْءٍ مِّنْ عِلْمِهٖٓ اِلَّا بِمَا شَاۤءَۚ وَسِعَ كُرْسِيُّهُ السَّمٰوٰتِ وَالْاَرْضَۚ وَلَا يَـُٔوْدُهٗ حِفْظُهُمَاۚ وَهُوَ الْعَلِيُّ الْعَظِيْمُ  ( البقرة: ٢٥٥ )

al-lahu
ٱللَّهُ
അല്ലാഹു
lā ilāha
لَآ إِلَٰهَ
ഒരു ഇലാഹുമല്ല, ആരാധ്യനേയില്ല, ദൈവവുമില്ല
illā huwa
إِلَّا هُوَ
അവനല്ലാതെ
l-ḥayu
ٱلْحَىُّ
ജീവത്തായുള്ളവനാണ്
l-qayūmu
ٱلْقَيُّومُۚ
സര്‍വ്വ നിയന്താവാണ്, സ്വയം നിലകൊ ള്ളുന്നവന്‍
lā takhudhuhu
لَا تَأْخُذُهُۥ
അവനെ പിടിപെടുകയില്ല
sinatun
سِنَةٌ
മയക്കം (പ്രാഥമിക നിദ്ര)
walā nawmun
وَلَا نَوْمٌۚ
നിദ്രയുമില്ല
lahu
لَّهُۥ
അവനാണ്, അവന്റേതാണ്
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളത്
wamā fī l-arḍi
وَمَا فِى ٱلْأَرْضِۗ
ഭൂമിയിലുള്ളതും
man dhā alladhī
مَن ذَا ٱلَّذِى
(ഇങ്ങനെയുള്ള) ഒരുവന്‍ ആര്‍, ആരുണ്ട്
yashfaʿu
يَشْفَعُ
അവന്‍ ശുപാര്‍ശ ചെയ്യും
ʿindahu
عِندَهُۥٓ
അവന്‍റെ അടുക്കല്‍
illā bi-idh'nihi
إِلَّا بِإِذْنِهِۦۚ
അവന്‍റെ അനുമതി കൂടാതെ
yaʿlamu
يَعْلَمُ
അവന്‍ അറിയുന്നു, അറിയും
mā bayna aydīhim
مَا بَيْنَ أَيْدِيهِمْ
അവരുടെ കൈകള്‍ക്കിടയിലുള്ള (മുമ്പിലുള്ള)ത്
wamā khalfahum
وَمَا خَلْفَهُمْۖ
അവരുടെ പിമ്പിലുള്ളതും
walā yuḥīṭūna
وَلَا يُحِيطُونَ
അവര്‍ വലയം ചെയ്കയില്ല (സൂക്ഷ്മമായി അറിയുകയില്ല)
bishayin
بِشَىْءٍ
ആ യാതൊന്നിനെപ്പറ്റിയും
min ʿil'mihi
مِّنْ عِلْمِهِۦٓ
അവന്‍റെ അറിവില്‍ നിന്ന്
illā bimā shāa
إِلَّا بِمَا شَآءَۚ
അവന്‍ ഉദ്ദേശിച്ചതിനെപ്പറ്റിയല്ലാതെ
wasiʿa
وَسِعَ
വിശാലമായിരിക്കുന്നു
kur'siyyuhu
كُرْسِيُّهُ
അവന്‍റെ കുര്‍സിയ്യ് (രാജപീഠം)
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങള്‍ക്ക്
wal-arḍa
وَٱلْأَرْضَۖ
ഭൂമിക്കും
walā yaūduhu
وَلَا يَـُٔودُهُۥ
അവനെ ഭാരപ്പെടുത്തുകയില്ല, വിഷമിപ്പിക്കയില്ല
ḥif'ẓuhumā
حِفْظُهُمَاۚ
അവ രണ്ടിനെയും സൂക്ഷിക്കല്‍, കാക്കല്‍, സംരക്ഷിക്കല്‍
wahuwa
وَهُوَ
അവന്‍, അവനത്രെ
l-ʿaliyu
ٱلْعَلِىُّ
ഉന്നതന്‍
l-ʿaẓīmu
ٱلْعَظِيمُ
മഹത്തായുള്ളവന്‍, മഹാന്‍

അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവനറിയുന്നു. അവന്റെ അറിവില്‍നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യവുമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവന്നൊട്ടും ഭാരമാവുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ്.

തഫ്സീര്‍

لَآ اِكْرَاهَ فِى الدِّيْنِۗ قَدْ تَّبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَنْ يَّكْفُرْ بِالطَّاغُوْتِ وَيُؤْمِنْۢ بِاللّٰهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقٰى لَا انْفِصَامَ لَهَا ۗوَاللّٰهُ سَمِيْعٌ عَلِيْمٌ  ( البقرة: ٢٥٦ )

lā ik'rāha
لَآ إِكْرَاهَ
നിര്‍ബന്ധം ചെലുത്തലില്ല, ബലാല്‍ക്കാരമില്ല
fī l-dīni
فِى ٱلدِّينِۖ
മതത്തില്‍
qad tabayyana
قَد تَّبَيَّنَ
വ്യക്തമായിട്ടുണ്ട്, തീര്‍ച്ചയായും സ്പഷ്ടമായിരിക്കുന്നു
l-rush'du
ٱلرُّشْدُ
നേര്‍മാര്‍ഗം, നേര്‍വഴി
mina l-ghayi
مِنَ ٱلْغَىِّۚ
ദുര്‍മാര്‍ഗത്തില്‍ (വഴികേടില്‍) നിന്ന്
faman yakfur
فَمَن يَكْفُرْ
അപ്പോള്‍ (അതിനാല്‍) യാതൊരുവന്‍ അവിശ്വസിക്കുന്നുവോ, ആരെങ്കിലും അവിശ്വസിക്കുന്നപക്ഷം
bil-ṭāghūti
بِٱلطَّٰغُوتِ
ത്വാഗൂത്തില്‍ (ദുര്‍മൂര്‍ത്തിയില്‍- പിശാചില്‍)
wayu'min
وَيُؤْمِنۢ
വിശ്വസിക്കുകയും
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
faqadi is'tamsaka
فَقَدِ ٱسْتَمْسَكَ
എന്നാലവന്‍ മുറുകെ പിടിച്ചു, പിടിച്ചു കഴിഞ്ഞു
bil-ʿur'wati
بِٱلْعُرْوَةِ
പിടിക്കയറിനെ, പിടി ബന്ധത്തെ
l-wuth'qā
ٱلْوُثْقَىٰ
വളരെ ബലവത്തായ, ഏറ്റം ഉറപ്പുള്ള
lā infiṣāma lahā
لَا ٱنفِصَامَ لَهَاۗ
അതിന് അറ്റ് (മുറിഞ്ഞ്- പൊട്ടി)പോകലില്ല
wal-lahu
وَٱللَّهُ
അല്ലാഹു
samīʿun
سَمِيعٌ
കേള്‍ക്കുന്നവനാണ്
ʿalīmun
عَلِيمٌ
അറിയുന്നവനാണ്

മതത്തില്‍ ബലപ്രയോഗം അരുത്. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ വ്യാജ ദൈവങ്ങളെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുറുകെപ്പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അതറ്റുപോവില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

തഫ്സീര്‍

اَللّٰهُ وَلِيُّ الَّذِيْنَ اٰمَنُوْا يُخْرِجُهُمْ مِّنَ الظُّلُمٰتِ اِلَى النُّوْرِۗ وَالَّذِيْنَ كَفَرُوْٓا اَوْلِيَاۤؤُهُمُ الطَّاغُوْتُ يُخْرِجُوْنَهُمْ مِّنَ النُّوْرِ اِلَى الظُّلُمٰتِۗ اُولٰۤىِٕكَ اَصْحٰبُ النَّارِۚ هُمْ فِيْهَا خٰلِدُوْنَ ࣖ  ( البقرة: ٢٥٧ )

al-lahu
ٱللَّهُ
അല്ലാഹു
waliyyu
وَلِىُّ
ബന്ധു (മിത്രം, രക്ഷാധികാരി) ആകുന്നു
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരുടെ
yukh'rijuhum
يُخْرِجُهُم
അവന്‍ അവരെ പുറപ്പെടുവിക്കുന്നു, വെളിക്ക് വരുത്തും
mina l-ẓulumāti
مِّنَ ٱلظُّلُمَٰتِ
അന്ധകാരങ്ങളില്‍ നിന്ന്
ilā l-nūri
إِلَى ٱلنُّورِۖ
പ്രകാശ ത്തിലേക്ക്
wa-alladhīna kafarū
وَٱلَّذِينَ كَفَرُوٓا۟
അവിശ്വസിച്ചവരാകട്ടെ
awliyāuhumu
أَوْلِيَآؤُهُمُ
അവരുടെ ബന്ധുക്കള്‍, മിത്രങ്ങള്‍, കൈകാര്യക്കാര്‍
l-ṭāghūtu
ٱلطَّٰغُوتُ
ത്വാഗൂത്താകുന്നു
yukh'rijūnahum
يُخْرِجُونَهُم
അവര്‍ അവരെ പുറത്തു കൊണ്ടുവരുന്നു
mina l-nūri
مِّنَ ٱلنُّورِ
പ്രകാശത്തില്‍നിന്ന്
ilā l-ẓulumāti
إِلَى ٱلظُّلُمَٰتِۗ
അന്ധകാരങ്ങളിലേക്ക്
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
aṣḥābu l-nāri
أَصْحَٰبُ ٱلنَّارِۖ
നരകത്തിന്‍റെ ആള്‍ക്കാരാകുന്നു
hum fīhā
هُمْ فِيهَا
അവര്‍ അതില്‍
khālidūna
خَٰلِدُونَ
നിത്യവാസികളാണ്

അല്ലാഹു, വിശ്വസിച്ചവരുടെ രക്ഷകനാണ്. അവന്‍ അവരെ ഇരുളുകളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ വ്യാജ ദൈവങ്ങളാണ്. അവര്‍ അവരെ നയിക്കുന്നത് വെളിച്ചത്തില്‍നിന്ന് ഇരുളുകളിലേക്കാണ്. അവര്‍ തന്നെയാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും.

തഫ്സീര്‍

اَلَمْ تَرَ اِلَى الَّذِيْ حَاۤجَّ اِبْرٰهٖمَ فِيْ رَبِّهٖٓ اَنْ اٰتٰىهُ اللّٰهُ الْمُلْكَ ۘ اِذْ قَالَ اِبْرٰهٖمُ رَبِّيَ الَّذِيْ يُحْيٖ وَيُمِيْتُۙ قَالَ اَنَا۠ اُحْيٖ وَاُمِيْتُ ۗ قَالَ اِبْرٰهٖمُ فَاِنَّ اللّٰهَ يَأْتِيْ بِالشَّمْسِ مِنَ الْمَشْرِقِ فَأْتِ بِهَا مِنَ الْمَغْرِبِ فَبُهِتَ الَّذِيْ كَفَرَ ۗوَاللّٰهُ لَا يَهْدِى الْقَوْمَ الظّٰلِمِيْنَۚ  ( البقرة: ٢٥٨ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ, നോക്കുന്നില്ലേ
ilā alladhī ḥājja
إِلَى ٱلَّذِى حَآجَّ
ന്യായവാദം ചെയ്തവനെ
ib'rāhīma
إِبْرَٰهِۦمَ
ഇബ്‌റാഹീമിനോട്
fī rabbihi
فِى رَبِّهِۦٓ
അദ്ദേഹത്തിന്‍റെ റബ്ബിന്‍റെ (കാര്യത്തില്‍)
an ātāhu l-lahu
أَنْ ءَاتَىٰهُ ٱللَّهُ
അവന് അല്ലാഹു നല്‍കിയതിനാല്‍
l-mul'ka
ٱلْمُلْكَ
രാജത്വം
idh qāla
إِذْ قَالَ
പറഞ്ഞ സന്ദര്‍ഭം
ib'rāhīmu
إِبْرَٰهِۦمُ
ഇബ്‌റാഹീം
rabbiya
رَبِّىَ
എന്‍റെ റബ്ബ്, റബ്ബത്രെ
alladhī yuḥ'yī
ٱلَّذِى يُحْىِۦ
ജീവിപ്പിക്കുന്നവനാണ് (ജീവിപ്പിക്കുന്നവന്‍)
wayumītu
وَيُمِيتُ
മരണപ്പെടുത്തുകയും ചെയ്യുന്ന
qāla
قَالَ
അവന്‍ പറഞ്ഞു
anā uḥ'yī
أَنَا۠ أُحْىِۦ
ഞാന്‍ ജീവിപ്പിക്കുന്നു
wa-umītu
وَأُمِيتُۖ
ഞാന്‍ മരിപ്പിക്കുകയും ചെയ്യുന്നു
qāla ib'rāhīmu
قَالَ إِبْرَٰهِۦمُ
ഇബ്‌റാഹീം പറഞ്ഞു
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
yatī
يَأْتِى
അവന്‍ വരുന്നു
bil-shamsi
بِٱلشَّمْسِ
സൂര്യനെക്കൊണ്ട്
mina l-mashriqi
مِنَ ٱلْمَشْرِقِ
കിഴക്കുനിന്ന്, ഉദയസ്ഥാനത്തുനിന്ന്
fati bihā
فَأْتِ بِهَا
എന്നാല്‍ നീ അതിനെ കൊണ്ടുവാ
mina l-maghribi
مِنَ ٱلْمَغْرِبِ
പടിഞ്ഞാറുനിന്ന്, അസ്തമയസ്ഥാനത്തു നിന്ന്
fabuhita
فَبُهِتَ
അപ്പോള്‍ സ്തംഭിച്ചു, പരിഭ്രമിച്ചു (ഉത്തരം മുട്ടി)
alladhī kafara
ٱلَّذِى كَفَرَۗ
അവിശ്വസിച്ചവന്‍
wal-lahu
وَٱللَّهُ
അല്ലാഹു
lā yahdī
لَا يَهْدِى
അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയില്ല
l-qawma
ٱلْقَوْمَ
ജനങ്ങളെ
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളായ

നീ കണ്ടില്ലേ; ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെ. കാരണം അല്ലാഹു അവന്ന് രാജാധികാരം നല്‍കി. ഇബ്‌റാഹീം പറഞ്ഞു: ''ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ് എന്റെ നാഥന്‍.'' അയാള്‍ അവകാശപ്പെട്ടു: ''ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു.'' ഇബ്‌റാഹീം പറഞ്ഞു: ''എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കുനിന്നുദിപ്പിക്കുന്നു. നീ അതിനെ പടിഞ്ഞാറുനിന്ന് ഉദിപ്പിക്കുക.'' അപ്പോള്‍ ആ സത്യനിഷേധി ഉത്തരംമുട്ടി. അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.

തഫ്സീര്‍

اَوْ كَالَّذِيْ مَرَّ عَلٰى قَرْيَةٍ وَّهِيَ خَاوِيَةٌ عَلٰى عُرُوْشِهَاۚ قَالَ اَنّٰى يُحْيٖ هٰذِهِ اللّٰهُ بَعْدَ مَوْتِهَا ۚ فَاَمَاتَهُ اللّٰهُ مِائَةَ عَامٍ ثُمَّ بَعَثَهٗ ۗ قَالَ كَمْ لَبِثْتَ ۗ قَالَ لَبِثْتُ يَوْمًا اَوْ بَعْضَ يَوْمٍۗ قَالَ بَلْ لَّبِثْتَ مِائَةَ عَامٍ فَانْظُرْ اِلٰى طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّهْ ۚ وَانْظُرْ اِلٰى حِمَارِكَۗ وَلِنَجْعَلَكَ اٰيَةً لِّلنَّاسِ وَانْظُرْ اِلَى الْعِظَامِ كَيْفَ نُنْشِزُهَا ثُمَّ نَكْسُوْهَا لَحْمًا ۗ فَلَمَّا تَبَيَّنَ لَهٗ ۙ قَالَ اَعْلَمُ اَنَّ اللّٰهَ عَلٰى كُلِّ شَيْءٍ قَدِيْرٌ  ( البقرة: ٢٥٩ )

aw ka-alladhī
أَوْ كَٱلَّذِى
അല്ലെങ്കില്‍ യാതൊരുവന്‍റെമാതിരി
marra
مَرَّ
അദ്ദേഹം നടന്നുപോയി
ʿalā qaryatin
عَلَىٰ قَرْيَةٍ
ഒരു രാജ്യത്തിലൂടെ
wahiya khāwiyatun
وَهِىَ خَاوِيَةٌ
അത് വീണടിഞ്ഞിരിക്കുന്നതാണ്
ʿalā ʿurūshihā
عَلَىٰ عُرُوشِهَا
അതിലെ മേല്‍പുര (കൂര)കളോടെ
qāla annā
قَالَ أَنَّىٰ
അദ്ദേഹം പറഞ്ഞു എങ്ങനെയായിരിക്കും
yuḥ'yī hādhihi
يُحْىِۦ هَٰذِهِ
ഇതിനെ ജീവിപ്പിക്കുക
l-lahu
ٱللَّهُ
അല്ലാഹു
baʿda mawtihā
بَعْدَ مَوْتِهَاۖ
ഇത് നിര്‍ജ്ജീവമായതിനു ശേഷം
fa-amātahu l-lahu
فَأَمَاتَهُ ٱللَّهُ
എന്നിട്ട് അദ്ദേഹത്തെ അല്ലാഹു മരണപ്പെടുത്തി
mi-ata ʿāmin
مِا۟ئَةَ عَامٍ
നൂറ് വര്‍ഷം
thumma baʿathahu
ثُمَّ بَعَثَهُۥۖ
പിന്നെ അദ്ദേഹത്തെ എഴുന്നേല്‍പിച്ചു
qāla
قَالَ
അവന്‍ പറഞ്ഞു
kam labith'ta
كَمْ لَبِثْتَۖ
നീ എത്ര താമസിച്ചു, കഴിഞ്ഞുകൂടി
qāla
قَالَ
അദ്ദേഹം പറഞ്ഞു
labith'tu yawman
لَبِثْتُ يَوْمًا
ഞാന്‍ ഒരു ദിവസം താമസിച്ചു, കഴിഞ്ഞുകൂടി
aw baʿḍa yawmin
أَوْ بَعْضَ يَوْمٍۖ
അല്ലെങ്കില്‍ ഒരു ദിവസത്തിന്‍റെ കുറച്ചുഭാഗം
qāla
قَالَ
അവന്‍ പറഞ്ഞു
bal labith'ta
بَل لَّبِثْتَ
പക്ഷേ (എന്നാല്‍) നീ താമസിച്ചു
mi-ata ʿāmin
مِا۟ئَةَ عَامٍ
നൂറ് വര്‍ഷം
fa-unẓur
فَٱنظُرْ
എന്നാല്‍ നീ നോക്കുക
ilā ṭaʿāmika
إِلَىٰ طَعَامِكَ
നിന്‍റെ ഭക്ഷണ (സാധന)ത്തിലേക്ക്
washarābika
وَشَرَابِكَ
നിന്‍റെ പാനീയത്തിലേക്കും
lam yatasannah
لَمْ يَتَسَنَّهْۖ
അത് കാലപ്പഴക്കം ചെന്നിട്ടില്ല, മാറ്റം വന്നിട്ടില്ല
wa-unẓur
وَٱنظُرْ
നീ നോക്കുകയും ചെയ്യുക
ilā ḥimārika
إِلَىٰ حِمَارِكَ
നിന്‍റെ കഴുതയിലേക്ക്
walinajʿalaka
وَلِنَجْعَلَكَ
നിന്നെ ആക്കുവാന്‍ വേണ്ടിയുമാണ്
āyatan
ءَايَةً
ഒരു ദൃഷ്ടാന്തം
lilnnāsi
لِّلنَّاسِۖ
മനുഷ്യര്‍ക്ക്
wa-unẓur
وَٱنظُرْ
നീ നോക്കുകയും ചെയ്യുക
ilā l-ʿiẓāmi
إِلَى ٱلْعِظَامِ
എല്ലുകളിലേക്ക്
kayfa
كَيْفَ
എങ്ങനെയാണ് (എന്ന്)
nunshizuhā
نُنشِزُهَا
നാമതിനെ ഘടിപ്പിക്കുന്നു, അവയെ കൂട്ടിച്ചേര്‍ക്കുന്നു, പൊക്കിക്കൊണ്ടു വരുന്നു
thumma naksūhā
ثُمَّ نَكْسُوهَا
പിന്നെ നാമതിന് ധരിപ്പിക്കുന്നു
laḥman
لَحْمًاۚ
മാംസത്തെ
falammā tabayyana lahu
فَلَمَّا تَبَيَّنَ لَهُۥ
അങ്ങനെ അദ്ദേഹത്തിന് വ്യക്തമായപ്പോള്‍
qāla aʿlamu
قَالَ أَعْلَمُ
അദ്ദേഹം പറഞ്ഞു ഞാന്‍ അറിയുന്നു
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്ന്
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
qadīrun
قَدِيرٌ
കഴിവുള്ളവന്‍

അല്ലെങ്കിലിതാ മറ്റൊരു ഉദാഹരണം. തകര്‍ന്ന് കീഴ്‌മേല്‍ മറിഞ്ഞുകിടക്കുന്ന ഒരു പട്ടണത്തിലൂടെ സഞ്ചരിക്കാനിടയായ ഒരാള്‍. അയാള്‍ പറഞ്ഞു: ''നിര്‍ജീവമായിക്കഴിഞ്ഞശേഷം ഇതിനെ അല്ലാഹു എങ്ങനെ ജീവിപ്പിക്കാനാണ്?'' അപ്പോള്‍ അല്ലാഹു അയാളെ നൂറുകൊല്ലം ജീവനറ്റ നിലയിലാക്കി. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിച്ചു. അല്ലാഹു ചോദിച്ചു: ''നീ എത്രകാലം ഇങ്ങനെ കഴിച്ചുകൂട്ടി?'' അയാള്‍ പറഞ്ഞു: ''ഒരു ദിവസം; അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ ഏതാനും ഭാഗം.'' അല്ലാഹു പറഞ്ഞു: ''അല്ല, നീ നൂറ് കൊല്ലം ഇങ്ങനെ കഴിച്ചുകൂട്ടിയിരിക്കുന്നു. നീ നിന്റെ അന്നപാനീയങ്ങള്‍ നോക്കൂ. അവയൊട്ടും വ്യത്യാസപ്പെട്ടിട്ടില്ല. എന്നാല്‍ നീ നിന്റെ കഴുതയെ ഒന്ന് നോക്കൂ. നിന്നെ ജനത്തിന് ഒരു ദൃഷ്ടാന്തമാക്കാനാണ് നാമിങ്ങനെയെല്ലാം ചെയ്തത്. ആ എല്ലുകളിലേക്ക് നോക്കൂ. നാം അവയെ എങ്ങനെ കൂട്ടിയിണക്കുന്നുവെന്നും പിന്നെ എങ്ങനെ മാംസം കൊണ്ട് പൊതിയുന്നുവെന്നും.'' ഇങ്ങനെ സത്യം വ്യക്തമായപ്പോള്‍ അയാള്‍ പറഞ്ഞു: ''അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണെന്ന് ഞാനറിയുന്നു.''

തഫ്സീര്‍

وَاِذْ قَالَ اِبْرٰهٖمُ رَبِّ اَرِنِيْ كَيْفَ تُحْيِ الْمَوْتٰىۗ قَالَ اَوَلَمْ تُؤْمِنْ ۗقَالَ بَلٰى وَلٰكِنْ لِّيَطْمَىِٕنَّ قَلْبِيْ ۗقَالَ فَخُذْ اَرْبَعَةً مِّنَ الطَّيْرِفَصُرْهُنَّ اِلَيْكَ ثُمَّ اجْعَلْ عَلٰى كُلِّ جَبَلٍ مِّنْهُنَّ جُزْءًا ثُمَّ ادْعُهُنَّ يَأْتِيْنَكَ سَعْيًا ۗوَاعْلَمْ اَنَّ اللّٰهَ عَزِيْزٌحَكِيْمٌ ࣖ  ( البقرة: ٢٦٠ )

wa-idh qāla
وَإِذْ قَالَ
പറഞ്ഞ സന്ദര്‍ഭം
ib'rāhīmu
إِبْرَٰهِۦمُ
ഇബ്‌റാഹീം
rabbi arinī
رَبِّ أَرِنِى
എന്‍റെ റബ്ബേ എനിക്ക് കാണിച്ചു തരണേ
kayfa tuḥ'yī
كَيْفَ تُحْىِ
നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന്
l-mawtā
ٱلْمَوْتَىٰۖ
മരണപ്പെട്ടവരെ
qāla
قَالَ
അവന്‍ പറഞ്ഞു
awalam tu'min
أَوَلَمْ تُؤْمِنۖ
നീ വിശ്വസിച്ചിട്ടില്ലേ
qāla balā
قَالَ بَلَىٰ
അദ്ദേഹം പറഞ്ഞു ഇല്ലാതേ (ഉണ്ട്)
walākin
وَلَٰكِن
എങ്കിലും
liyaṭma-inna
لِّيَطْمَئِنَّ
സമാധാനമടയുവാന്‍ (ശാന്തമാകുവാന്‍) വേണ്ടിയാണ്
qalbī
قَلْبِىۖ
എന്‍റെ ഹൃദയം, മനസ്സ്
qāla fakhudh
قَالَ فَخُذْ
അവന്‍ പറഞ്ഞു എന്നാല്‍ നീ പിടിക്കുക, എടുക്കുക
arbaʿatan
أَرْبَعَةً
നാലെണ്ണം
mina l-ṭayri
مِّنَ ٱلطَّيْرِ
പക്ഷികളില്‍ നിന്ന്
faṣur'hunna ilayka
فَصُرْهُنَّ إِلَيْكَ
എന്നിട്ട് അവയെ നിന്നിലേക്ക് കൂട്ടിച്ചേര്‍ക്കുക, പാട്ടിലാക്കുക, വശീകരിക്കുക, ക്ഷണിച്ചെടുക്കുക
thumma ij'ʿal
ثُمَّ ٱجْعَلْ
പിന്നെ നീ ആക്കുക
ʿalā kulli jabalin
عَلَىٰ كُلِّ جَبَلٍ
എല്ലാ മലമേലും, മലയിലും
min'hunna juz'an
مِّنْهُنَّ جُزْءًا
അവയില്‍ നിന്ന് ഒരംശം, (ഒരു ഭാഗം)
thumma ud'ʿuhunna
ثُمَّ ٱدْعُهُنَّ
പിന്നെ അവയെ വിളിക്കുക
yatīnaka
يَأْتِينَكَ
എന്നാലവ നിന്‍റെ അടുക്കല്‍ വരും
saʿyan
سَعْيًاۚ
ഓടിക്കൊണ്ട് (വേഗം)
wa-iʿ'lam
وَٱعْلَمْ
നീ അറിഞ്ഞുകൊള്ളുക
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്ന്
ʿazīzun
عَزِيزٌ
പ്രതാപശാലി
ḥakīmun
حَكِيمٌ
അഗാധജ്ഞന്‍, യുക്തിമാന്‍

ഓര്‍ക്കുക: ഇബ്‌റാഹീം പറഞ്ഞു: ''എന്റെ നാഥാ! മരിച്ചവരെ നീ എങ്ങനെയാണ് ജീവിപ്പിക്കുന്നതെന്ന് എനിക്കൊന്നു കാണിച്ചുതരിക.'' അല്ലാഹു ചോദിച്ചു: ''നീ വിശ്വസിച്ചിട്ടില്ലേ?'' അദ്ദേഹം പറഞ്ഞു: ''തീര്‍ച്ചയായും! എന്നാലും എനിക്കു മനസ്സമാധാനം ലഭിക്കാനാണ്.'' അല്ലാഹു കല്‍പിച്ചു: ''എങ്കില്‍ നാലു പക്ഷികളെ പിടിച്ച് അവയെ നിന്നോട് ഇണക്കമുള്ളതാക്കുക. പിന്നെ അവയുടെ തുണ്ടം ഓരോ മലയിലും വെക്കുക. എന്നിട്ടവയെ വിളിക്കുക. അവ നിന്റെ അടുക്കല്‍ പറന്നെത്തും. അറിയുക: അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.''

തഫ്സീര്‍