Skip to main content

فَاِذَا نُفِخَ فِى الصُّوْرِ فَلَآ اَنْسَابَ بَيْنَهُمْ يَوْمَىِٕذٍ وَّلَا يَتَسَاۤءَلُوْنَ  ( المؤمنون: ١٠١ )

fa-idhā nufikha
فَإِذَا نُفِخَ
എനി ഊതപ്പെട്ടാല്‍
fī l-ṣūri
فِى ٱلصُّورِ
കാഹളത്തില്‍, കൊമ്പില്‍
falā ansāba
فَلَآ أَنسَابَ
അപ്പോള്‍ കുടുംബബന്ധങ്ങളില്ല
baynahum
بَيْنَهُمْ
അവര്‍ക്കിടയില്‍
yawma-idhin
يَوْمَئِذٍ
അന്നത്തെ ദിവസം
walā yatasāalūna
وَلَا يَتَسَآءَلُونَ
അവരന്യോന്യം ചോദിക്കുന്നതുമല്ല

പിന്നെ കാഹളം ഊതപ്പെട്ടാല്‍. അവര്‍ക്കിടയില്‍ ഒരുവിധ ബന്ധവുമുണ്ടായിരിക്കുകയില്ല. അവരന്യോന്യം അന്വേഷിക്കുകയുമില്ല.

തഫ്സീര്‍

فَمَنْ ثَقُلَتْ مَوَازِيْنُهٗ فَاُولٰۤىِٕكَ هُمُ الْمُفْلِحُوْنَ   ( المؤمنون: ١٠٢ )

faman
فَمَن
അപ്പോള്‍ ആര്‍, ഏതൊരുവന്‍
thaqulat
ثَقُلَتْ
ഘനമുള്ളതായി
mawāzīnuhu
مَوَٰزِينُهُۥ
അവന്റെ തൂക്കങ്ങള്‍
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
humu l-muf'liḥūna
هُمُ ٱلْمُفْلِحُونَ
അവര്‍ തന്നെ വിജയികള്‍

അന്ന് ആരുടെ തുലാസിന്‍തട്ട് ഭാരം തൂങ്ങുന്നുവോ അവരാണ് വിജയംവരിച്ചവര്‍.

തഫ്സീര്‍

وَمَنْ خَفَّتْ مَوَازِيْنُهٗ فَاُولٰۤىِٕكَ الَّذِيْنَ خَسِرُوْٓا اَنْفُسَهُمْ فِيْ جَهَنَّمَ خٰلِدُوْنَ ۚ  ( المؤمنون: ١٠٣ )

waman
وَمَنْ
ആര്‍, ഏതൊരുവര്‍
khaffat
خَفَّتْ
ലഘുവായി
mawāzīnuhu
مَوَٰزِينُهُۥ
അവന്റെ തൂക്കങ്ങള്‍
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
alladhīna khasirū
ٱلَّذِينَ خَسِرُوٓا۟
നഷ്ടപ്പെടുത്തിയവരാണ്
anfusahum
أَنفُسَهُمْ
തങ്ങളുടെ ദേഹങ്ങളെ
fī jahannama
فِى جَهَنَّمَ
നരകത്തില്‍
khālidūna
خَٰلِدُونَ
സ്ഥിരവാസികളാണ്

ആരുടെ തുലാസിന്‍തട്ട് ഭാരം കുറയുന്നുവോ അവര്‍ സ്വയം നഷ്ടം വരുത്തിവെച്ചവരാണ്. അവര്‍ നരകത്തീയില്‍ സ്ഥിരവാസികളായിരിക്കും.

തഫ്സീര്‍

تَلْفَحُ وُجُوْهَهُمُ النَّارُ وَهُمْ فِيْهَا كَالِحُوْنَ   ( المؤمنون: ١٠٤ )

talfaḥu
تَلْفَحُ
എരിക്കും, കരിക്കും
wujūhahumu
وُجُوهَهُمُ
അവരുടെ മുഖങ്ങളെ
l-nāru
ٱلنَّارُ
അഗ്നി, നരകം
wahum
وَهُمْ
അവരാകട്ടെ
fīhā
فِيهَا
അതില്‍
kāliḥūna
كَٰلِحُونَ
മുഖം ചുളിക്കുന്നവരായിരിക്കും, പല്ലിളിക്കുന്നവരായിരിക്കും

നരകത്തീ അവരുടെ മുഖം കരിച്ചുകളയും. അവരതില്‍ പല്ലിളിക്കുന്നവരായിരിക്കും.

തഫ്സീര്‍

اَلَمْ تَكُنْ اٰيٰتِيْ تُتْلٰى عَلَيْكُمْ فَكُنْتُمْ بِهَا تُكَذِّبُوْنَ  ( المؤمنون: ١٠٥ )

alam takun
أَلَمْ تَكُنْ
ആയിരുന്നില്ലേ
āyātī
ءَايَٰتِى
എന്റെ ലക്ഷ്യങ്ങള്‍ (വചനങ്ങള്‍)
tut'lā
تُتْلَىٰ
ഓതിത്തരപ്പെട്ടിരുന്നു (ഇല്ലേ)
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്ക്
fakuntum bihā
فَكُنتُم بِهَا
അപ്പോള്‍ നിങ്ങളായിരുന്നു
tukadhibūna
تُكَذِّبُونَ
അവയെ വ്യാജമാക്കിയിരുന്നു

അന്ന് അവരോടു പറയും: ''എന്റെ വചനങ്ങള്‍ നിങ്ങളെ ഓതിക്കേള്‍പ്പിച്ചിരുന്നില്ലേ? അപ്പോള്‍ നിങ്ങളവയെ തള്ളിപ്പറയുകയായിരുന്നില്ലേ.''

തഫ്സീര്‍

قَالُوْا رَبَّنَا غَلَبَتْ عَلَيْنَا شِقْوَتُنَا وَكُنَّا قَوْمًا ضَاۤلِّيْنَ  ( المؤمنون: ١٠٦ )

qālū
قَالُوا۟
അവര്‍ പറയും
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
ghalabat
غَلَبَتْ
കവിഞ്ഞുപോയി, ജയിച്ചടക്കി
ʿalaynā
عَلَيْنَا
ഞങ്ങളില്‍, ഞങ്ങളുടെമേല്‍
shiq'watunā
شِقْوَتُنَا
ഞങ്ങളുടെ ദൗര്‍ഭാഗ്യം
wakunnā
وَكُنَّا
ഞങ്ങളായിത്തീരുകയും ചെയ്തു
qawman
قَوْمًا
ഒരു ജനത
ḍāllīna
ضَآلِّينَ
പിഴച്ചവരായ, വഴിതെറ്റിയ

അവര്‍ പറയും: ''ഞങ്ങളുടെ നാഥാ! ഞങ്ങളുടെ ഭാഗ്യദോഷം ഞങ്ങളെ കീഴ്‌പെടുത്തി. ഞങ്ങള്‍പിഴച്ച ജനതയായിപ്പോയി.

തഫ്സീര്‍

رَبَّنَآ اَخْرِجْنَا مِنْهَا فَاِنْ عُدْنَا فَاِنَّا ظٰلِمُوْنَ  ( المؤمنون: ١٠٧ )

rabbanā
رَبَّنَآ
ഞങ്ങളുടെ റബ്ബേ
akhrij'nā
أَخْرِجْنَا
ഞങ്ങളെ പുറത്താക്കിത്തരണേ
min'hā
مِنْهَا
ഇതില്‍നിന്നു
fa-in ʿud'nā
فَإِنْ عُدْنَا
എനി ഞങ്ങള്‍ മടങ്ങിയാല്‍, ആവര്‍ത്തിച്ചാല്‍
fa-innā
فَإِنَّا
എന്നാല്‍ നിശ്ചയമായും ഞങ്ങള്‍
ẓālimūna
ظَٰلِمُونَ
അക്രമികളാണ്

''ഞങ്ങളുടെ നാഥാ! ഞങ്ങളെ നീ ഇവിടെനിന്ന് പുറത്തേക്കെടുക്കേണമേ! ഇനിയും ഞങ്ങള്‍ വഴികേടിലേക്ക് തിരിച്ചുപോവുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികള്‍ തന്നെയായിരിക്കും.''

തഫ്സീര്‍

قَالَ اخْسَـُٔوْا فِيْهَا وَلَا تُكَلِّمُوْنِ  ( المؤمنون: ١٠٨ )

qāla
قَالَ
അവന്‍ പറയും
ikh'saū
ٱخْسَـُٔوا۟
നിങ്ങള്‍ നിന്ദ്യമായിക്കഴിയുവിന്‍
fīhā
فِيهَا
അതില്‍
walā tukallimūni
وَلَا تُكَلِّمُونِ
നിങ്ങള്‍ എന്നോടു സംസാരിക്കയും ചെയ്യരുത്

അല്ലാഹു പറയും: ''നിങ്ങളവിടെത്തന്നെ അപമാനിതരായി കഴിയുക. എന്നോടു മിണ്ടരുത്.''

തഫ്സീര്‍

اِنَّهٗ كَانَ فَرِيْقٌ مِّنْ عِبَادِيْ يَقُوْلُوْنَ رَبَّنَآ اٰمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَاَنْتَ خَيْرُ الرّٰحِمِيْنَ ۚ  ( المؤمنون: ١٠٩ )

innahu
إِنَّهُۥ
നിശ്ചയമായും കാര്യം
kāna
كَانَ
ഉണ്ടായിരുന്നു, ആയിരുന്നു
farīqun
فَرِيقٌ
ഒരു സംഘം, ഒരു കക്ഷി, ഒരു വിഭാഗം
min ʿibādī
مِّنْ عِبَادِى
എന്റെ അടിയാന്‍മാരില്‍നിന്നു
yaqūlūna
يَقُولُونَ
പറഞ്ഞുവന്നിരുന്നു
rabbanā
رَبَّنَآ
ഞങ്ങളുടെ റബ്ബേ
āmannā
ءَامَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
fa-igh'fir lanā
فَٱغْفِرْ لَنَا
അതുകൊണ്ടു ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
wa-ir'ḥamnā
وَٱرْحَمْنَا
ഞങ്ങള്‍ക്ക് കരുണയും ചെയ്യേണമേ
wa-anta
وَأَنتَ
നീ, നീയാകട്ടെ
khayru l-rāḥimīna
خَيْرُ ٱلرَّٰحِمِينَ
കരുണ ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണ് (അല്ലോ)

എന്റെ ദാസന്മാരിലൊരു വിഭാഗം ഇവ്വിധം പറയാറുണ്ടായിരുന്നു: ''ഞങ്ങളുടെ നാഥാ; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കു നീ പൊറുത്തുതരേണമേ. ഞങ്ങളോടു കരുണ കാണിക്കേണമേ. നീ കരുണ കാണിക്കുന്നവരില്‍ അത്യുത്തമനാണല്ലോ.''

തഫ്സീര്‍

فَاتَّخَذْتُمُوْهُمْ سِخْرِيًّا حَتّٰٓى اَنْسَوْكُمْ ذِكْرِيْ وَكُنْتُمْ مِّنْهُمْ تَضْحَكُوْنَ  ( المؤمنون: ١١٠ )

fa-ittakhadhtumūhum
فَٱتَّخَذْتُمُوهُمْ
അപ്പോള്‍ നിങ്ങള്‍ അവരെ ആക്കിത്തീര്‍ത്തു
sikh'riyyan
سِخْرِيًّا
പരിഹാസ്യം
ḥattā ansawkum
حَتَّىٰٓ أَنسَوْكُمْ
അങ്ങനെ അവര്‍ നിങ്ങളെ മറപ്പിച്ചു (നിങ്ങള്‍ മറക്കുവാന്‍ കാരണമായി)
dhik'rī
ذِكْرِى
എന്റെ സ്മരണയെ, ഓര്‍മ്മയെ
wakuntum
وَكُنتُم
നിങ്ങള്‍ ആകുകയും ചെയ്തിരുന്നു
min'hum
مِّنْهُمْ
അവരെപ്പറ്റി
taḍḥakūna
تَضْحَكُونَ
ചിരിച്ചുകൊണ്ടിരിക്കുക

നിങ്ങളവരെ പരിഹസിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ നിങ്ങള്‍ക്ക് എന്നെ ഓര്‍ക്കാന്‍പോലും കഴിയാതെപോയി. നിങ്ങള്‍ അവരെ പുച്ഛിച്ചു ചിരിക്കുകയായിരുന്നു.

തഫ്സീര്‍