Skip to main content

تَبٰرَكَ الَّذِيْ جَعَلَ فِى السَّمَاۤءِ بُرُوْجًا وَّجَعَلَ فِيْهَا سِرَاجًا وَّقَمَرًا مُّنِيْرًا   ( الفرقان: ٦١ )

tabāraka
تَبَارَكَ
നന്‍മയേറിയവനാകുന്നു, മഹത്വമേറിയവനാകുന്നു
alladhī jaʿala
ٱلَّذِى جَعَلَ
ആക്കിയിട്ടുള്ളവന്‍
fī l-samāi
فِى ٱلسَّمَآءِ
ആകാശത്തില്‍
burūjan
بُرُوجًا
രാശികളെ, ഗ്രഹമണ്ഡലങ്ങളെ
wajaʿala
وَجَعَلَ
ആക്കുകയും ചെയ്തു, ഉണ്ടാക്കുകയും ചെയ്തു
fīhā
فِيهَا
അതില്‍
sirājan
سِرَٰجًا
ഒരു വിളക്ക്, ദീപം
waqamaran
وَقَمَرًا
ഒരു ചന്ദ്രനെയും
munīran
مُّنِيرًا
പ്രകാശിക്കുന്ന, പ്രകാശമുള്ളതായ

ആകാശത്ത് നക്ഷത്രപഥങ്ങളുണ്ടാക്കിയവന്‍ ഏറെ അനുഗ്രഹമുള്ളവന്‍ തന്നെ. അതിലവന്‍ ജ്വലിക്കുന്ന വിളക്ക് സ്ഥാപിച്ചിരിക്കുന്നു. പ്രകാശിക്കുന്ന ചന്ദ്രനും.

തഫ്സീര്‍

وَهُوَ الَّذِيْ جَعَلَ الَّيْلَ وَالنَّهَارَ خِلْفَةً لِّمَنْ اَرَادَ اَنْ يَّذَّكَّرَ اَوْ اَرَادَ شُكُوْرًا   ( الفرقان: ٦٢ )

wahuwa alladhī
وَهُوَ ٱلَّذِى
അവന്‍തന്നെയാണ് യതൊരുവനും
jaʿala al-layla
جَعَلَ ٱلَّيْلَ
അവന്‍ രാത്രിയെ ആക്കി
wal-nahāra
وَٱلنَّهَارَ
പകലിനെയും
khil'fatan
خِلْفَةً
മാറിവരുന്നതു
liman arāda
لِّمَنْ أَرَادَ
ഉദ്ദേശിക്കുന്നവര്‍ക്കുവേണ്ടി
an yadhakkara
أَن يَذَّكَّرَ
ഉറ്റാലോചിക്കുവാന്‍
aw arāda
أَوْ أَرَادَ
അല്ലെങ്കില്‍ ഉദ്ദേശിക്കുന്ന
shukūran
شُكُورًا
നന്ദി ചെയ്‌വാന്‍, കൃതജ്ഞത കാണിക്കാന്‍

രാപകലുകള്‍ മാറിമാറിവരുംവിധമാക്കിയവനും അവന്‍ തന്നെ. ചിന്തിച്ചറിയാനോ നന്ദി കാണിക്കാനോ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടിയാണ് ഇതൊക്കെയും ഒരുക്കിയത്.

തഫ്സീര്‍

وَعِبَادُ الرَّحْمٰنِ الَّذِيْنَ يَمْشُوْنَ عَلَى الْاَرْضِ هَوْنًا وَّاِذَا خَاطَبَهُمُ الْجٰهِلُوْنَ قَالُوْا سَلٰمًا   ( الفرقان: ٦٣ )

waʿibādu l-raḥmāni
وَعِبَادُ ٱلرَّحْمَٰنِ
റഹ്മാന്റെ അടിയാന്‍മാര്‍
alladhīna
ٱلَّذِينَ
യാതൊരു കൂട്ടരാകുന്നു
yamshūna
يَمْشُونَ
അവര്‍ നടക്കും
ʿalā l-arḍi
عَلَى ٱلْأَرْضِ
ഭൂമിയില്‍
hawnan
هَوْنًا
വിനയത്തോടെ, എളിയ നിലയില്‍
wa-idhā khāṭabahumu
وَإِذَا خَاطَبَهُمُ
അവരെ അഭിമുഖീകരിച്ചാല്‍, അവരോടു നേരിട്ടാല്‍
l-jāhilūna
ٱلْجَٰهِلُونَ
അജ്ഞന്‍മാര്‍, മൂഢന്‍മാര്‍, അറിവില്ലാത്തവര്‍
qālū
قَالُوا۟
അവര്‍ പറയും
salāman
سَلَٰمًا
സമാധാനമായതു, സമാധാനവാക്കു, സലാം എന്നു

പരമകാരുണികനായ അല്ലാഹുവിന്റെ ദാസന്മാര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരാണ്. അവിവേകികള്‍ വാദകോലാഹലത്തിനുവന്നാല്‍ 'നിങ്ങള്‍ക്കു സമാധാനം' എന്നുമാത്രം പറഞ്ഞൊഴിയുന്നവരാണവര്‍;

തഫ്സീര്‍

وَالَّذِيْنَ يَبِيْتُوْنَ لِرَبِّهِمْ سُجَّدًا وَّقِيَامًا   ( الفرقان: ٦٤ )

wa-alladhīna yabītūna
وَٱلَّذِينَ يَبِيتُونَ
രാക്കഴിക്കുന്നവരുമാണ്
lirabbihim
لِرَبِّهِمْ
തങ്ങളുടെ റബ്ബിനു
sujjadan
سُجَّدًا
സുജൂദ് (സാഷ്ടാംഗ നമസ്കാരം) ചെയ്യുന്നവരായും
waqiyāman
وَقِيَٰمًا
നില്‍ക്കുന്നവരായും (നിന്നു നമസ്കരിക്കുന്നവരായും)

സാഷ്ടാംഗം പ്രണമിച്ചും നിന്ന് പ്രാര്‍ഥിച്ചും തങ്ങളുടെ നാഥന്റെ മുമ്പില്‍ രാത്രി കഴിച്ചുകൂട്ടുന്നവരും.

തഫ്സീര്‍

وَالَّذِيْنَ يَقُوْلُوْنَ رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَۖ اِنَّ عَذَابَهَا كَانَ غَرَامًا ۖ  ( الفرقان: ٦٥ )

wa-alladhīna yaqūlūna
وَٱلَّذِينَ يَقُولُونَ
പറയുന്നവരുമാകുന്നു
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
iṣ'rif
ٱصْرِفْ
തിരിച്ചുകളയണേ, അകറ്റേണമേ, ഒഴിവാക്കിത്തരേണമേ
ʿannā
عَنَّا
ഞങ്ങളില്‍ നിന്നു
ʿadhāba jahannama
عَذَابَ جَهَنَّمَۖ
നരകശിക്ഷയെ
inna ʿadhābahā
إِنَّ عَذَابَهَا
നിശ്ചയമായും അതിന്റെ ശിക്ഷ
kāna
كَانَ
ആകുന്നു, ആയിരിക്കുന്നു
gharāman
غَرَامًا
ഒഴിയാനഷ്ടം, തീരാനഷ്ടം, വേറിടാത്തതു, ഭാരപ്പെട്ടതു

അവരിങ്ങനെ പ്രാര്‍ഥിക്കുന്നു: ''ഞങ്ങളുടെ നാഥാ, ഞങ്ങളില്‍നിന്ന് നീ നരകശിക്ഷയെ തട്ടിനീക്കേണമേ തീര്‍ച്ചയായും അതിന്റെ ശിക്ഷ വിട്ടൊഴിയാത്തതുതന്നെ.''

തഫ്സീര്‍

اِنَّهَا سَاۤءَتْ مُسْتَقَرًّا وَّمُقَامًا   ( الفرقان: ٦٦ )

innahā
إِنَّهَا
നിശ്ചയമായും അതു
sāat
سَآءَتْ
വളരെ ചീത്തയാണ്‌, വളരെ മോശപ്പെട്ടതാണ്
mus'taqarran
مُسْتَقَرًّا
താവളം, ഭവനം
wamuqāman
وَمُقَامًا
പാര്‍പ്പിടവും, താമസസ്ഥലവും

അത് ഏറ്റം ചീത്തയായ താവളവും മോശമായ പാര്‍പ്പിടവുമത്രെ.

തഫ്സീര്‍

وَالَّذِيْنَ اِذَآ اَنْفَقُوْا لَمْ يُسْرِفُوْا وَلَمْ يَقْتُرُوْا وَكَانَ بَيْنَ ذٰلِكَ قَوَامًا   ( الفرقان: ٦٧ )

wa-alladhīna
وَٱلَّذِينَ
യാതൊരുകൂട്ടരും
idhā anfaqū
إِذَآ أَنفَقُوا۟
അവര്‍ ചിലവഴിക്കുന്നതായാല്‍
lam yus'rifū
لَمْ يُسْرِفُوا۟
അവര്‍ അതിരുകവിയുകയില്ല, അമിതവ്യയം ചെയ്കയില്ല
walam yaqturū
وَلَمْ يَقْتُرُوا۟
അവര്‍ ലുബ്‌ധ് (പിശുക്ക്) കാണിക്കുകയുമില്ല, കുടുസ്സ് കാണിക്കയുമില്ല
wakāna
وَكَانَ
അതായിരിക്കും
bayna dhālika
بَيْنَ ذَٰلِكَ
അതിനിടക്ക്
qawāman
قَوَامًا
മിതമായത്, ചൊവ്വായത്

ചെലവഴിക്കുമ്പോള്‍ അവര്‍ പരിധിവിടുകയില്ല. പിശുക്കുകാട്ടുകയുമില്ല. രണ്ടിനുമിടയ്ക്ക് മിതമാര്‍ഗം സ്വീകരിക്കുന്നവരാണവര്‍.

തഫ്സീര്‍

وَالَّذِيْنَ لَا يَدْعُوْنَ مَعَ اللّٰهِ اِلٰهًا اٰخَرَ وَلَا يَقْتُلُوْنَ النَّفْسَ الَّتِيْ حَرَّمَ اللّٰهُ اِلَّا بِالْحَقِّ وَلَا يَزْنُوْنَۚ وَمَنْ يَّفْعَلْ ذٰلِكَ يَلْقَ اَثَامًا ۙ  ( الفرقان: ٦٨ )

wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടരുമാണ്
lā yadʿūna
لَا يَدْعُونَ
അവര്‍ വിളിക്കയില്ല, പ്രാര്‍ത്ഥിക്കയില്ല
maʿa l-lahi
مَعَ ٱللَّهِ
അല്ലാഹുവിന്റെകൂടെ
ilāhan ākhara
إِلَٰهًا ءَاخَرَ
വേറെ ആരാധ്യനെ, ദൈവത്തെ
walā yaqtulūna
وَلَا يَقْتُلُونَ
അവര്‍ കൊലപ്പെടുത്തുകയുമില്ല
l-nafsa
ٱلنَّفْسَ
ദേഹത്തെ, ആളെ, ആത്മാവിനെ
allatī ḥarrama l-lahu
ٱلَّتِى حَرَّمَ ٱللَّهُ
അല്ലാഹു വിലക്കിയ, വിരോധിച്ച, ഹറാമാക്കിയ
illā bil-ḥaqi
إِلَّا بِٱلْحَقِّ
ന്യായപ്രകാരമല്ലാതെ, മുറപ്രകാരമല്ലാതെ
walā yaznūna
وَلَا يَزْنُونَۚ
അവര്‍ വ്യഭിചരിക്കുകയുമില്ല
waman yafʿal
وَمَن يَفْعَلْ
ആരെങ്കിലും ചെയ്‌താല്‍, ആര്‍ ചെയ്യുന്നുവോ
dhālika
ذَٰلِكَ
അതു
yalqa
يَلْقَ
അവന്‍ കാണും, കണ്ടെത്തും
athāman
أَثَامًا
കുറ്റത്തെ (ശിക്ഷയെ)

അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചുപ്രാര്‍ഥിക്കാത്തവരുമാണവര്‍. അല്ലാഹു ആദരണീയമാക്കിയ ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിക്കാത്തവരും. വ്യഭിചരിക്കാത്തവരുമാണ്. ഇക്കാര്യങ്ങള്‍ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ അവന്‍ അതിന്റെ പാപഫലം അനുഭവിക്കുകതന്നെ ചെയ്യും.

തഫ്സീര്‍

يُّضٰعَفْ لَهُ الْعَذَابُ يَوْمَ الْقِيٰمَةِ وَيَخْلُدْ فِيْهٖ مُهَانًا ۙ  ( الفرقان: ٦٩ )

yuḍāʿaf
يُضَٰعَفْ
ഇരട്ടിക്കപ്പെടും
lahu
لَهُ
അവനു
l-ʿadhābu
ٱلْعَذَابُ
ശിക്ഷ
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ഖിയാമത്തുനാളില്‍
wayakhlud
وَيَخْلُدْ
അവന്‍ ശാശ്വതമായിരിക്കയും ചെയ്യും
fīhi
فِيهِۦ
അതില്‍
muhānan
مُهَانًا
നിന്ദ്യനായ നിലയില്‍, അപമാനിക്കപ്പെട്ടവനായിക്കൊണ്ടു

ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവന് ഇരട്ടി ശിക്ഷ കിട്ടും. അവനതില്‍ നിന്ദിതനായി എന്നെന്നും കഴിയേണ്ടിവരും.

തഫ്സീര്‍

اِلَّا مَنْ تَابَ وَاٰمَنَ وَعَمِلَ عَمَلًا صَالِحًا فَاُولٰۤىِٕكَ يُبَدِّلُ اللّٰهُ سَيِّاٰتِهِمْ حَسَنٰتٍۗ وَكَانَ اللّٰهُ غَفُوْرًا رَّحِيْمًا   ( الفرقان: ٧٠ )

illā
إِلَّا
പക്ഷേ, ഒഴികെ
man tāba
مَن تَابَ
ആരെങ്കിലും പശ്ചാത്തപിച്ചാല്‍, പശ്ചാത്തപിച്ചവന്‍ (ഒഴികെ)
waāmana
وَءَامَنَ
വിശ്വസിക്കുകയും ചെയ്ത
waʿamila
وَعَمِلَ
പ്രവര്‍ത്തിക്കുകയും ചെയ്ത
ʿamalan ṣāliḥan
عَمَلًا صَٰلِحًا
സല്‍ക്കര്‍മ്മം, നല്ല പ്രവൃത്തി
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍ (അങ്ങിനെയുള്ളവര്‍)
yubaddilu l-lahu
يُبَدِّلُ ٱللَّهُ
അല്ലാഹു മാറ്റും, പകരമാക്കും
sayyiātihim
سَيِّـَٔاتِهِمْ
അവരുടെ തിന്‍മകളെ, കുറ്റങ്ങളെ
ḥasanātin
حَسَنَٰتٍۗ
നന്‍മകളായിട്ടു
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
ghafūran
غَفُورًا
വളരെ പൊറുക്കുന്നവന്‍
raḥīman
رَّحِيمًا
കരുണാനിധി, ദയാലു

പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാരുടെ തിന്മകള്‍ അല്ലാഹു നന്മകളാക്കി മാറ്റും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.

തഫ്സീര്‍