Skip to main content

وَمَآ اَنْتَ بِهٰدِى الْعُمْيِ عَنْ ضَلٰلَتِهِمْۗ اِنْ تُسْمِعُ اِلَّا مَنْ يُّؤْمِنُ بِاٰيٰتِنَا فَهُمْ مُّسْلِمُوْنَ   ( النمل: ٨١ )

wamā anta
وَمَآ أَنتَ
നീ അല്ല താനും
bihādī l-ʿum'yi
بِهَٰدِى ٱلْعُمْىِ
അന്ധന്മാര്‍ക്കു നേര്‍മ്മാര്‍ഗ്ഗം കാണിച്ചുകൊടുക്കുന്നവന്‍
ʿan ḍalālatihim
عَن ضَلَٰلَتِهِمْۖ
അവരുടെ വഴിപിഴവുവിട്ടു, വഴിതെറ്റില്‍നിന്ന്
in tus'miʿu
إِن تُسْمِعُ
നീ കേള്‍പ്പിക്കയില്ല
illā man yu'minu
إِلَّا مَن يُؤْمِنُ
വിശ്വസിക്കുന്നവര്‍ക്കല്ലാതെ
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍, ലക്ഷ്യങ്ങളില്‍
fahum
فَهُم
അങ്ങിനെ (എന്നിട്ട്)അവര്‍
mus'limūna
مُّسْلِمُونَ
മുസ്‌ലിംകളുമാണ്, കീഴൊതുങ്ങിയവരാണ്

കണ്ണുപൊട്ടന്മാരെ അവരകപ്പെട്ട ദുര്‍മാര്‍ഗത്തില്‍നിന്ന് നേര്‍വഴിയിലേക്കു നയിക്കാനും നിനക്കാവില്ല. നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുകയും അങ്ങനെ അനുസരണമുള്ളവരാവുകയും ചെയ്യുന്നവരെ മാത്രമേ നിനക്കു കേള്‍പ്പിക്കാന്‍ കഴിയുകയുള്ളൂ.

തഫ്സീര്‍

۞ وَاِذَا وَقَعَ الْقَوْلُ عَلَيْهِمْ اَخْرَجْنَا لَهُمْ دَاۤبَّةً مِّنَ الْاَرْضِ تُكَلِّمُهُمْ اَنَّ النَّاسَ كَانُوْا بِاٰيٰتِنَا لَا يُوْقِنُوْنَ ࣖ  ( النمل: ٨٢ )

wa-idhā waqaʿa
وَإِذَا وَقَعَ
സംഭവിച്ചാല്‍, സംഭവിക്കുമ്പോള്‍
l-qawlu
ٱلْقَوْلُ
വാക്ക്
ʿalayhim
عَلَيْهِمْ
അവരില്‍
akhrajnā
أَخْرَجْنَا
നാം പുറപ്പെടുവിക്കും
lahum
لَهُمْ
അവര്‍ക്ക്
dābbatan
دَآبَّةً
ഒരു ജീവിയെ, ജന്തുവെ , മൃഗത്തെ
mina l-arḍi
مِّنَ ٱلْأَرْضِ
ഭൂമിയില്‍നിന്നു
tukallimuhum
تُكَلِّمُهُمْ
അതവരോട് സംസാരിക്കും
anna l-nāsa
أَنَّ ٱلنَّاسَ
ജനങ്ങള്‍ [മനുഷ്യര്‍]ആണെന്നു
kānū
كَانُوا۟
അവരാകുന്നു
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ലക്ഷ്യങ്ങളില്‍, ദൃഷ്ടാന്തങ്ങളില്‍
lā yūqinūna
لَا يُوقِنُونَ
ദൃഢമായി വിശ്വസിക്കുന്നില്ല

നമ്മുടെ വചനം അവരില്‍ പുലര്‍ന്നാല്‍, നാം അവര്‍ക്കായി ഭൂമിയില്‍നിന്ന് ഒരു ജന്തുവെ പുറപ്പെടുവിക്കും. ജനം നമ്മുടെ വചനങ്ങളില്‍ ദൃഢവിശ്വാസം ഉള്ളവരായില്ല എന്ന കാര്യം അതവരോടു പറയും.

തഫ്സീര്‍

وَيَوْمَ نَحْشُرُ مِنْ كُلِّ اُمَّةٍ فَوْجًا مِّمَّنْ يُّكَذِّبُ بِاٰيٰتِنَا فَهُمْ يُوْزَعُوْنَ   ( النمل: ٨٣ )

wayawma naḥshuru
وَيَوْمَ نَحْشُرُ
നാം ഒരുമിച്ചുകൂട്ടുന്ന ദിവസം
min kulli ummatin
مِن كُلِّ أُمَّةٍ
എല്ലാ സമുദായത്തില്‍നിന്നും
fawjan
فَوْجًا
ഓരോ സമൂഹത്തെ, കൂട്ടത്തെ
mimman yukadhibu
مِّمَّن يُكَذِّبُ
വ്യാജമാക്കുന്നവരില്‍പെട്ട
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ
fahum
فَهُمْ
എന്നിട്ടു അവര്‍
yūzaʿūna
يُوزَعُونَ
തടഞ്ഞു നിയന്ത്രിക്കപ്പെടും

നാം എല്ലാ സമുദായങ്ങളിലെയും നമ്മുടെ വചനങ്ങളെ തള്ളിപ്പറഞ്ഞ ഓരോ സംഘത്തെ ഒരുമിച്ചുകൂട്ടുന്ന നാളിനെ ഒന്ന് സങ്കല്‍പിച്ചു നോക്കുക. അപ്പോള്‍, അവരെ ക്രമത്തില്‍ നിര്‍ത്തും.

തഫ്സീര്‍

حَتّٰٓى اِذَا جَاۤءُوْ قَالَ اَكَذَّبْتُمْ بِاٰيٰتِيْ وَلَمْ تُحِيْطُوْا بِهَا عِلْمًا اَمَّاذَا كُنْتُمْ تَعْمَلُوْنَ   ( النمل: ٨٤ )

ḥattā idhā jāū
حَتَّىٰٓ إِذَا جَآءُو
അങ്ങനെ അവര്‍ വന്നാല്‍
qāla
قَالَ
അവന്‍ പറയും
akadhabtum
أَكَذَّبْتُم
നിങ്ങള്‍ വ്യാജമാക്കിയോ
biāyātī
بِـَٔايَٰتِى
എന്‍റെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ
walam tuḥīṭū bihā
وَلَمْ تُحِيطُوا۟ بِهَا
നിങ്ങള്‍ അവയെക്കുറിച്ചു സൂക്ഷ്മമാക്കാതെ
ʿil'man
عِلْمًا
അറിവ് (സൂക്ഷ്മമായറിയാതെ)
ammādhā
أَمَّاذَا
അതല്ലെങ്കില്‍ എന്താണ്
kuntum
كُنتُمْ
നിങ്ങളായിരുന്നത്
taʿmalūna
تَعْمَلُونَ
പ്രവര്‍ത്തിക്കുക

അങ്ങനെ അവരെല്ലാം വന്നെത്തിയാല്‍ അല്ലാഹു ചോദിക്കും: ''എന്റെ വചനങ്ങള്‍ ശരിക്കും മനസ്സിലാക്കാതെ നിങ്ങളവയെ തള്ളിപ്പറഞ്ഞുവോ? അല്ലെങ്കില്‍ പിന്നെ നിങ്ങളെന്താണ് ചെയ്തുകൊണ്ടിരുന്നത്?''

തഫ്സീര്‍

وَوَقَعَ الْقَوْلُ عَلَيْهِمْ بِمَا ظَلَمُوْا فَهُمْ لَا يَنْطِقُوْنَ   ( النمل: ٨٥ )

wawaqaʿa
وَوَقَعَ
സംഭവിക്കുകയും ചെയ്യുന്നതാണ്
l-qawlu
ٱلْقَوْلُ
വാക്ക്
ʿalayhim
عَلَيْهِم
അവരില്‍, അവര്‍ക്ക്
bimā ẓalamū
بِمَا ظَلَمُوا۟
അവര്‍ അക്രമം പ്രവര്‍ത്തിച്ചതുകൊണ്ട്
fahum
فَهُمْ
അപ്പോള്‍ അവര്‍
lā yanṭiqūna
لَا يَنطِقُونَ
മിണ്ടുകയില്ല, ഉരിയാടുകയില്ല

അവര്‍ അതിക്രമം കാണിച്ചതിനാല്‍ നിശ്ചയമായും ശിക്ഷാവിധി അവരില്‍ വന്നെത്തും. അപ്പോഴവര്‍ക്കൊന്നും പറയാനാവില്ല.

തഫ്സീര്‍

اَلَمْ يَرَوْا اَنَّا جَعَلْنَا الَّيْلَ لِيَسْكُنُوْا فِيْهِ وَالنَّهَارَ مُبْصِرًاۗ اِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّقَوْمٍ يُّؤْمِنُوْنَ   ( النمل: ٨٦ )

alam yaraw
أَلَمْ يَرَوْا۟
അവര്‍ കണ്ടിട്ടില്ലേ
annā jaʿalnā
أَنَّا جَعَلْنَا
നാം ഉണ്ടാക്കിയിട്ടുണ്ടെന്ന്
al-layla
ٱلَّيْلَ
രാത്രിയെ
liyaskunū
لِيَسْكُنُوا۟
അവര്‍ ശാന്തമായിരിക്കുവാന്‍, അടങ്ങുവാന്‍ വേണ്ടി
fīhi
فِيهِ
അതില്‍
wal-nahāra
وَٱلنَّهَارَ
പകലിനെയും
mub'ṣiran
مُبْصِرًاۚ
കാണാവുന്നതായി, കാണത്തക്കവണ്ണം
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyātin
لَءَايَٰتٍ
ദൃഷ്ടാന്തങ്ങള്‍
liqawmin
لِّقَوْمٍ
ഒരു ജനതക്ക്
yu'minūna
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു

അവര്‍ കാണുന്നില്ലേ? അവര്‍ക്ക് ശാന്തി കൈവരിക്കാന്‍ നാം രാവിനെ ഉണ്ടാക്കിയത്. പകലിനെ പ്രഭാപൂരിതമാക്കിയതും. സംശയമില്ല; വിശ്വസിക്കുന്ന ജനത്തിന് അതില്‍ ധാരാളം തെളിവുകളുണ്ട്.

തഫ്സീര്‍

وَيَوْمَ يُنْفَخُ فِى الصُّوْرِ فَفَزِعَ مَنْ فِى السَّمٰوٰتِ وَمَنْ فِى الْاَرْضِ اِلَّا مَنْ شَاۤءَ اللّٰهُ ۗوَكُلٌّ اَتَوْهُ دَاخِرِيْنَ   ( النمل: ٨٧ )

wayawma yunfakhu
وَيَوْمَ يُنفَخُ
ഊതപ്പെടുന്ന ദിവസം
fī l-ṣūri
فِى ٱلصُّورِ
കാഹളത്തില്‍, കൊമ്പില്‍
fafaziʿa
فَفَزِعَ
അപ്പോള്‍ ഭയവിഹ്വലതയിലാകും, പേടിച്ചു നടുങ്ങും
man fī l-samāwāti
مَن فِى ٱلسَّمَٰوَٰتِ
ആകാശത്തിലുള്ളവര്‍
waman fī l-arḍi
وَمَن فِى ٱلْأَرْضِ
ഭൂമിയിലുള്ളവരും
illā man
إِلَّا مَن
യാതൊരു കൂട്ടരൊഴികെ
shāa l-lahu
شَآءَ ٱللَّهُۚ
അല്ലാഹു ഉദ്ദേശിച്ച
wakullun
وَكُلٌّ
എല്ലാവരും
atawhu
أَتَوْهُ
അവന്‍റെ അടുക്കല്‍ വരുന്നതാണ്, ചെല്ലും
dākhirīna
دَٰخِرِينَ
എളിയവരായിട്ട്, നിസ്സാരന്മാരായിക്കൊണ്ട്

കാഹളം ഊതപ്പെടുന്ന ദിനം. അന്ന് ആകാശഭൂമികളിലുള്ളവരെല്ലാം പേടിച്ചരണ്ടുപോകും. അല്ലാഹു ഉദ്ദേശിക്കുന്നവരൊഴികെ. എല്ലാവരും ഏറെ എളിമയോടെ അവന്റെ അടുത്ത് വന്നെത്തും.

തഫ്സീര്‍

وَتَرَى الْجِبَالَ تَحْسَبُهَا جَامِدَةً وَّهِيَ تَمُرُّ مَرَّ السَّحَابِۗ صُنْعَ اللّٰهِ الَّذِيْٓ اَتْقَنَ كُلَّ شَيْءٍۗ اِنَّهٗ خَبِيْرٌ ۢبِمَا تَفْعَلُوْنَ  ( النمل: ٨٨ )

watarā
وَتَرَى
നീ കാണും, നിനക്കു കാണാം, നീ കാണുന്നു
l-jibāla
ٱلْجِبَالَ
പര്‍വ്വതങ്ങളെ
taḥsabuhā
تَحْسَبُهَا
നീ അവയെ ധരിച്ചേക്കും, ധരിക്കുന്നു, ഗണിക്കും
jāmidatan
جَامِدَةً
നിശ്ചലമെന്ന്, ഇളകാത്തതായി
wahiya
وَهِىَ
അവ, അവയാകട്ടെ
tamurru
تَمُرُّ
ചലിക്കും, ചലിക്കുന്നു, നടക്കും
marra l-saḥābi
مَرَّ ٱلسَّحَابِۚ
മേഘത്തിന്‍റെ ചലനം (മേഘം ചലിക്കുമ്പോലെ)
ṣun'ʿa l-lahi
صُنْعَ ٱللَّهِ
അല്ലാഹുവിന്‍റെ പ്രവര്‍ത്തനം
alladhī atqana
ٱلَّذِىٓ أَتْقَنَ
വ്യവസ്ഥാപിതമാക്കിയ
kulla shayin
كُلَّ شَىْءٍۚ
എല്ലാ വസ്തുവെയും
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
khabīrun
خَبِيرٌۢ
സൂക്ഷ്മമായറിയുന്നവനാണ്
bimā tafʿalūna
بِمَا تَفْعَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ

നീയിപ്പോള്‍ മലകളെ കാണുന്നു. അവ ഊന്നിയുറച്ചവയാണെന്ന് നിനക്ക് തോന്നും. എന്നാല്‍ അവ മേഘങ്ങള്‍ പോലെ ഇളകി നീങ്ങിക്കൊണ്ടിരിക്കും. അല്ലാഹുവിന്റെ പ്രവൃത്തിയാണത്. എല്ലാ കാര്യങ്ങളും കുറ്റമറ്റതാക്കിയവനാണല്ലോ അവന്‍. നിശ്ചയമായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാണവന്‍.

തഫ്സീര്‍

مَنْ جَاۤءَ بِالْحَسَنَةِ فَلَهٗ خَيْرٌ مِّنْهَاۚ وَهُمْ مِّنْ فَزَعٍ يَّوْمَىِٕذٍ اٰمِنُوْنَ   ( النمل: ٨٩ )

man jāa
مَن جَآءَ
ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍
bil-ḥasanati
بِٱلْحَسَنَةِ
നന്മയും കൊണ്ടു
falahu
فَلَهُۥ
എന്നാല്‍ അവന്നുണ്ടു
khayrun
خَيْرٌ
ഉത്തമമായതു
min'hā
مِّنْهَا
അതിനെക്കാള്‍, അതുനിമിത്തം
wahum
وَهُم
അവര്‍, അവരാകട്ടെ
min fazaʿin
مِّن فَزَعٍ
ഭയവിഹ്വലതയില്‍ നിന്നു, പരിഭ്രമത്തെപ്പറ്റി
yawma-idhin
يَوْمَئِذٍ
അന്നു, ആ ദിവസം
āminūna
ءَامِنُونَ
നിര്‍ഭയമായിരിക്കും, വിശ്വസ്തരാണ്

അന്ന് നന്മയുമായി വന്നെത്തുന്നവന് അതിലും മെച്ചപ്പെട്ട പ്രതിഫലം കിട്ടും. അന്നത്തെ കൊടുംപേടിയില്‍ നിന്ന് അവര്‍ തീര്‍ത്തും മുക്തരായിരിക്കും.

തഫ്സീര്‍

وَمَنْ جَاۤءَ بِالسَّيِّئَةِ فَكُبَّتْ وُجُوْهُهُمْ فِى النَّارِۗ هَلْ تُجْزَوْنَ اِلَّا مَا كُنْتُمْ تَعْمَلُوْنَ   ( النمل: ٩٠ )

waman jāa
وَمَن جَآءَ
ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍
bil-sayi-ati
بِٱلسَّيِّئَةِ
തിന്മയുമായി
fakubbat
فَكُبَّتْ
എന്നാല്‍ മറിച്ചിടപ്പെടും, കമിഴ്ത്തിവീഴ്ത്തപ്പെടും
wujūhuhum
وُجُوهُهُمْ
അവരുടെ മുഖങ്ങള്‍
fī l-nāri
فِى ٱلنَّارِ
നരകത്തില്‍
hal tuj'zawna
هَلْ تُجْزَوْنَ
നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുമോ
illā mā
إِلَّا مَا
യാതൊന്നിന്നല്ലാതെ
kuntum
كُنتُمْ
നിങ്ങളായിരുന്നു
taʿmalūna
تَعْمَلُونَ
(അതു) പ്രവര്‍ത്തിച്ചിരുന്നു

തിന്മയുമായി വന്നെത്തുന്നവരെ നരകത്തീയില്‍ മുഖം കുത്തിവീഴ്ത്തും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം കിട്ടുമോ?

തഫ്സീര്‍