Skip to main content

وَمِنْ اٰيٰتِهٖٓ اَنْ خَلَقَ لَكُمْ مِّنْ اَنْفُسِكُمْ اَزْوَاجًا لِّتَسْكُنُوْٓا اِلَيْهَا وَجَعَلَ بَيْنَكُمْ مَّوَدَّةً وَّرَحْمَةً ۗاِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّقَوْمٍ يَّتَفَكَّرُوْنَ  ( الروم: ٢١ )

wamin āyātihi
وَمِنْ ءَايَٰتِهِۦٓ
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്
an khalaqa
أَنْ خَلَقَ
അവന്‍ സൃഷ്ടിച്ചിരിക്കുന്നതു
lakum
لَكُم
നിങ്ങള്‍ക്കു
min anfusikum
مِّنْ أَنفُسِكُمْ
നിങ്ങളില്‍നിന്നു തന്നെ (നിങ്ങളുടെ വര്‍ഗ്ഗത്തില്‍നിന്നു)
azwājan
أَزْوَٰجًا
ഇണകളെ (ഭാര്യമാരെ)
litaskunū
لِّتَسْكُنُوٓا۟
നിങ്ങള്‍ സമാധാനപ്പെടുവാന്‍, അടങ്ങുവാന്‍
ilayhā
إِلَيْهَا
അവരിലേക്ക് (അവരുടെ അടുക്കല്‍)
wajaʿala
وَجَعَلَ
അവന്‍ ആക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു
baynakum
بَيْنَكُم
നിങ്ങള്‍ക്കിടയില്‍
mawaddatan
مَّوَدَّةً
സ്നേഹബന്ധം
waraḥmatan
وَرَحْمَةًۚ
കരുണയും
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ടു
laāyātin
لَءَايَٰتٍ
പല ദൃഷ്ടാന്തങ്ങള്‍
liqawmin
لِّقَوْمٍ
ഒരു ജനതക്ക്
yatafakkarūna
يَتَفَكَّرُونَ
ചിന്തിക്കുന്ന

അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.

തഫ്സീര്‍

وَمِنْ اٰيٰتِهٖ خَلْقُ السَّمٰوٰتِ وَالْاَرْضِ وَاخْتِلَافُ اَلْسِنَتِكُمْ وَاَلْوَانِكُمْۗ اِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّلْعٰلِمِيْنَ   ( الروم: ٢٢ )

wamin āyātihi
وَمِنْ ءَايَٰتِهِۦ
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെ
khalqu l-samāwāti
خَلْقُ ٱلسَّمَٰوَٰتِ
ആകാശങ്ങളെ സൃഷ്ടിച്ചതു
wal-arḍi
وَٱلْأَرْضِ
ഭൂമിയെയും
wa-ikh'tilāfu
وَٱخْتِلَٰفُ
വ്യത്യാസപ്പെട്ടതും
alsinatikum
أَلْسِنَتِكُمْ
നിങ്ങളുടെ ഭാഷകള്‍
wa-alwānikum
وَأَلْوَٰنِكُمْۚ
നിങ്ങളുടെ വര്‍ണ്ണങ്ങളും
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ടു
laāyātin
لَءَايَٰتٍ
പല ദൃഷ്ടാന്തങ്ങള്‍
lil'ʿālimīna
لِّلْعَٰلِمِينَ
അറിവുള്ളവര്‍ക്ക്

ആകാശഭൂമികളുടെ സൃഷ്ടി, നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലെയും വൈവിധ്യം; ഇവയും അവന്റെ അടയാളങ്ങളില്‍പെട്ടവയാണ്. ഇതിലൊക്കെയും അറിവുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.

തഫ്സീര്‍

وَمِنْ اٰيٰتِهٖ مَنَامُكُمْ بِالَّيْلِ وَالنَّهَارِ وَابْتِغَاۤؤُكُمْ مِّنْ فَضْلِهٖۗ اِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّقَوْمٍ يَّسْمَعُوْنَ  ( الروم: ٢٣ )

wamin āyātihi
وَمِنْ ءَايَٰتِهِۦ
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ്
manāmukum
مَنَامُكُم
നിങ്ങളുടെ ഉറക്ക്
bi-al-layli
بِٱلَّيْلِ
രാത്രിയില്‍
wal-nahāri
وَٱلنَّهَارِ
പകലും
wa-ib'tighāukum
وَٱبْتِغَآؤُكُم
നിങ്ങള്‍ അന്വേഷിക്കുന്നതും
min faḍlihi
مِّن فَضْلِهِۦٓۚ
അവന്‍റെ അനുഗ്രഹത്തില്‍നിന്ന്
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyātin
لَءَايَٰتٍ
പല ദൃഷ്ടാന്തങ്ങള്‍
liqawmin
لِّقَوْمٍ
ഒരു ജനതക്കു
yasmaʿūna
يَسْمَعُونَ
കേള്‍ക്കുന്ന

രാപ്പകലുകളിലെ നിങ്ങളുടെ ഉറക്കവും നിങ്ങള്‍ അവന്റെ അനുഗ്രഹം തേടലും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. കേട്ടുമനസ്സിലാക്കുന്ന ജനത്തിന് ഇതിലും നിരവധി തെളിവുകളുണ്ട്.

തഫ്സീര്‍

وَمِنْ اٰيٰتِهٖ يُرِيْكُمُ الْبَرْقَ خَوْفًا وَّطَمَعًا وَّيُنَزِّلُ مِنَ السَّمَاۤءِ مَاۤءً فَيُحْيٖ بِهِ الْاَرْضَ بَعْدَ مَوْتِهَاۗ اِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّقَوْمٍ يَّعْقِلُوْنَ  ( الروم: ٢٤ )

wamin āyātihi
وَمِنْ ءَايَٰتِهِۦ
അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ്
yurīkumu
يُرِيكُمُ
അവന്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നുവെന്നതു
l-barqa
ٱلْبَرْقَ
മിന്നല്‍
khawfan
خَوْفًا
ഭയപ്പാടായിക്കൊണ്ടു, ഭയത്തിന്നായി
waṭamaʿan
وَطَمَعًا
പ്രത്യാശയായും, ആശക്കും
wayunazzilu
وَيُنَزِّلُ
അവന്‍ ഇറക്കുന്നുവെന്നതും
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തുനിന്നു
māan
مَآءً
വെള്ളം
fayuḥ'yī
فَيُحْىِۦ
എന്നിട്ടവന്‍ ജീവിപ്പിക്കുന്നു
bihi
بِهِ
അതുകൊണ്ടു, അതുമൂലം
l-arḍa
ٱلْأَرْضَ
ഭൂമിയെ
baʿda mawtihā
بَعْدَ مَوْتِهَآۚ
അതിന്റെ മരണത്തിനു (നിര്‍ജ്ജീവതക്കു) ശേഷം
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyātin
لَءَايَٰتٍ
പല ദൃഷ്ടാന്തങ്ങള്‍, ലക്ഷ്യങ്ങള്‍
liqawmin yaʿqilūna
لِّقَوْمٍ يَعْقِلُونَ
ബുദ്ധികൊടുക്കുന്ന (മനസ്സിരുത്തുന്ന) ജനങ്ങള്‍ക്ക്

നിങ്ങള്‍ക്ക് പേടിയും പ്രതീക്ഷയുമുണര്‍ത്തുന്ന മിന്നല്‍പ്പിണര്‍ കാണിച്ചുതരുന്നതും മാനത്തുനിന്ന് വെള്ളമിറക്കിത്തന്ന് അതിലൂടെ ഭൂമിയെ അതിന്റെ മൃതാവസ്ഥക്കുശേഷം ജീവസ്സുറ്റതാക്കുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ഒട്ടേറെ തെളിവുകളുണ്ട്.

തഫ്സീര്‍

وَمِنْ اٰيٰتِهٖٓ اَنْ تَقُوْمَ السَّمَاۤءُ وَالْاَرْضُ بِاَمْرِهٖۗ ثُمَّ اِذَا دَعَاكُمْ دَعْوَةًۖ مِّنَ الْاَرْضِ اِذَآ اَنْتُمْ تَخْرُجُوْنَ  ( الروم: ٢٥ )

wamin āyātihi
وَمِنْ ءَايَٰتِهِۦٓ
അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതു തന്നെ
an taqūma
أَن تَقُومَ
നിലനില്‍ക്കുന്നതു
l-samāu
ٱلسَّمَآءُ
ആകാശം
wal-arḍu
وَٱلْأَرْضُ
ഭൂമിയും
bi-amrihi
بِأَمْرِهِۦۚ
അവന്റെ കൽപനപ്രകാരം
thumma
ثُمَّ
പിന്നീടു
idhā daʿākum
إِذَا دَعَاكُمْ
അവന്‍ നിങ്ങളെ വിളിച്ചാല്‍
daʿwatan
دَعْوَةً
ഒരു വിളി
mina l-arḍi
مِّنَ ٱلْأَرْضِ
ഭൂമിയില്‍നിന്നു
idhā antum
إِذَآ أَنتُمْ
അപ്പോള്‍ നിങ്ങളതാ
takhrujūna
تَخْرُجُونَ
പുറത്തുവരുന്നു.

ആകാശഭൂമികള്‍ അവന്റെ ഹിതാനുസാരം നിലനില്‍ക്കുന്നുവെന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. പിന്നെ അവന്‍ ഭൂമിയില്‍നിന്ന് നിങ്ങളെയൊരു വിളിവിളിച്ചാല്‍ പെട്ടെന്നുതന്നെ നിങ്ങള്‍ പുറത്തുവരും.

തഫ്സീര്‍

وَلَهٗ مَنْ فِى السَّمٰوٰتِ وَالْاَرْضِۗ كُلٌّ لَّهٗ قَانِتُوْنَ  ( الروم: ٢٦ )

walahu
وَلَهُۥ
അവന്നുള്ളതാണ്
man fī l-samāwāti
مَن فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളവര്‍
wal-arḍi
وَٱلْأَرْضِۖ
ഭൂമിയിലും
kullun
كُلٌّ
എല്ലാവരും
lahu
لَّهُۥ
അവനു
qānitūna
قَٰنِتُونَ
കീഴൊതുങ്ങിയവരാണ്, കീഴടങ്ങുന്നവരാണ്.

ആകാശഭൂമികളിലുള്ളവയെല്ലാം അവന്റേതാണ്. എല്ലാം അവന് വിധേയവും.

തഫ്സീര്‍

وَهُوَ الَّذِيْ يَبْدَؤُا الْخَلْقَ ثُمَّ يُعِيْدُهٗ وَهُوَ اَهْوَنُ عَلَيْهِۗ وَلَهُ الْمَثَلُ الْاَعْلٰى فِى السَّمٰوٰتِ وَالْاَرْضِۚ وَهُوَ الْعَزِيْزُ الْحَكِيْمُ ࣖ   ( الروم: ٢٧ )

wahuwa
وَهُوَ
അവനാണ്
alladhī yabda-u
ٱلَّذِى يَبْدَؤُا۟
ആദ്യമായുണ്ടാക്കുന്നവന്‍
l-khalqa
ٱلْخَلْقَ
സൃഷ്ടിയെ
thumma yuʿīduhu
ثُمَّ يُعِيدُهُۥ
പിന്നീടതിനെ ആവര്‍ത്തിക്കുന്നു, മടക്കിയുണ്ടാക്കുന്നു
wahuwa
وَهُوَ
അതാകട്ടെ
ahwanu
أَهْوَنُ
വളരെ (ഏറ്റവും) നിസ്സാരമാണ്
ʿalayhi
عَلَيْهِۚ
അവനു
walahu
وَلَهُ
അവന്നുണ്ടു (താനും)
l-mathalu
ٱلْمَثَلُ
ഉപമ, ഉപമാനം (ഗുണം, നിലപാടു)
l-aʿlā
ٱلْأَعْلَىٰ
അത്യുന്നതമായ
fī l-samāwāti
فِى ٱلسَّمَٰوَٰتِ
ആകാശങ്ങളില്‍
wal-arḍi
وَٱلْأَرْضِۚ
ഭൂമിയിലും
wahuwa
وَهُوَ
അവന്‍
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലിയാണ്
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞനാണ്

സൃഷ്ടി ആരംഭിക്കുന്നത് അവനാണ്. പിന്നെ അവന്‍ തന്നെ അതാവര്‍ത്തിക്കുന്നു. അത് അവന് നന്നെ നിസ്സാരം! ആകാശത്തും ഭൂമിയിലും അത്യുന്നതാവസ്ഥ അവന്നാണ്. അവന്‍ പ്രതാപിയും യുക്തിജ്ഞനുമാണ്.

തഫ്സീര്‍

ضَرَبَ لَكُمْ مَّثَلًا مِّنْ اَنْفُسِكُمْۗ هَلْ لَّكُمْ مِّنْ مَّا مَلَكَتْ اَيْمَانُكُمْ مِّنْ شُرَكَاۤءَ فِيْ مَا رَزَقْنٰكُمْ فَاَنْتُمْ فِيْهِ سَوَاۤءٌ تَخَافُوْنَهُمْ كَخِيْفَتِكُمْ اَنْفُسَكُمْۗ كَذٰلِكَ نُفَصِّلُ الْاٰيٰتِ لِقَوْمٍ يَّعْقِلُوْنَ  ( الروم: ٢٨ )

ḍaraba lakum
ضَرَبَ لَكُم
നിങ്ങള്‍ക്കു അവന്‍ വിവരിച്ചു തരുകയാണ്‌
mathalan
مَّثَلًا
ഒരു ഉപമ
min anfusikum
مِّنْ أَنفُسِكُمْۖ
നിങ്ങളില്‍നിന്നു തന്നെ
hal lakum
هَل لَّكُم
നിങ്ങള്‍ക്കുണ്ടോ
min mā malakat
مِّن مَّا مَلَكَتْ
അധീനപ്പെടുത്തിയ (ഉടമയാക്കിയ)തില്‍നിന്നു
aymānukum
أَيْمَٰنُكُم
നിങ്ങളുടെ വലങ്കൈകള്‍
min shurakāa
مِّن شُرَكَآءَ
വല്ല പങ്കുകാരും
fī mā razaqnākum
فِى مَا رَزَقْنَٰكُمْ
നിങ്ങള്‍ക്കു നാം നല്‍കിയതില്‍
fa-antum
فَأَنتُمْ
എന്നിട്ടു നിങ്ങള്‍
fīhi
فِيهِ
അതില്‍
sawāon
سَوَآءٌ
ഒരുപോലെയാണ്, സമമാണ്
takhāfūnahum
تَخَافُونَهُمْ
നിങ്ങളവരെ ഭയപ്പെടുന്നു
kakhīfatikum
كَخِيفَتِكُمْ
നിങ്ങള്‍ ഭയപ്പെടുന്നതുപോലെ
anfusakum
أَنفُسَكُمْۚ
നിങ്ങളെത്തന്നെ (തമ്മതമ്മില്‍)
kadhālika
كَذَٰلِكَ
അപ്രകാരം
nufaṣṣilu
نُفَصِّلُ
നാം വിവരിക്കുന്നു
l-āyāti
ٱلْءَايَٰتِ
ദൃഷ്ടാന്തങ്ങളെ
liqawmin yaʿqilūna
لِقَوْمٍ يَعْقِلُونَ
ബുദ്ധികൊടുക്കുന്ന ജനങ്ങള്‍ക്ക്

നിങ്ങള്‍ക്ക് അവന്‍ നിങ്ങളില്‍ തന്നെയിതാ ഒരുപമ വിവരിച്ചുതരുന്നു: നിങ്ങളുടെ അധീനതയിലുള്ള അടിമകള്‍, നിങ്ങള്‍ക്കു നാം നല്‍കിയ സമ്പത്തില്‍ സമാവകാശികളായിക്കണ്ട് നിങ്ങളവരെ പങ്കാളികളാക്കുന്നുണ്ടോ? സ്വന്തക്കാരെ പേടിക്കുംപോലെ നിങ്ങളവരെ പേടിക്കുന്നുണ്ടോ? ആലോചിച്ചറിയുന്ന ജനത്തിനു നാം ഇവ്വിധം തെളിവുകള്‍ വിശദീകരിച്ചുകൊടുക്കുന്നു.

തഫ്സീര്‍

بَلِ اتَّبَعَ الَّذِيْنَ ظَلَمُوْٓا اَهْوَاۤءَهُمْ بِغَيْرِ عِلْمٍۗ فَمَنْ يَّهْدِيْ مَنْ اَضَلَّ اللّٰهُ ۗوَمَا لَهُمْ مِّنْ نّٰصِرِيْنَ  ( الروم: ٢٩ )

bali
بَلِ
പക്ഷേ
ittabaʿa
ٱتَّبَعَ
പിന്‍പറ്റി, തുടര്‍ന്നു
alladhīna ẓalamū
ٱلَّذِينَ ظَلَمُوٓا۟
അക്രമം പ്രവര്‍ത്തിക്കുന്നവര്‍
ahwāahum
أَهْوَآءَهُم
തങ്ങളുടെ ഇച്ഛകളെ
bighayri ʿil'min
بِغَيْرِ عِلْمٍۖ
യാതൊരു അറിവുമില്ലാതെ
faman
فَمَن
എന്നിരിക്കെ ആരാണ്
yahdī
يَهْدِى
സന്മാര്‍ഗ്ഗം കാണിക്കുന്നതു
man
مَنْ
യാതൊരുവര്‍ക്കു
aḍalla l-lahu
أَضَلَّ ٱللَّهُۖ
അല്ലാഹു വഴിപിഴപ്പിച്ച
wamā lahum
وَمَا لَهُم
അവര്‍ക്കില്ലതാനും
min nāṣirīna
مِّن نَّٰصِرِينَ
യാതൊരു സഹായികളും, സഹായികളില്‍പെട്ട (ആരും)

എന്നാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ ഒരുവിധ വിവരവുമില്ലാതെ തങ്ങളുടെതന്നെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയാണ്. അല്ലാഹു വഴിതെറ്റിച്ചവനെ നേര്‍വഴിയിലാക്കുന്ന ആരുണ്ട്? അവര്‍ക്ക് സഹായികളായി ആരുമുണ്ടാവില്ല.

തഫ്സീര്‍

فَاَقِمْ وَجْهَكَ لِلدِّيْنِ حَنِيْفًاۗ فِطْرَتَ اللّٰهِ الَّتِيْ فَطَرَ النَّاسَ عَلَيْهَاۗ لَا تَبْدِيْلَ لِخَلْقِ اللّٰهِ ۗذٰلِكَ الدِّيْنُ الْقَيِّمُۙ وَلٰكِنَّ اَكْثَرَ النَّاسِ لَا يَعْلَمُوْنَۙ   ( الروم: ٣٠ )

fa-aqim
فَأَقِمْ
ആകയാല്‍ നിലനിറുത്തുക
wajhaka
وَجْهَكَ
നിന്റെ മുഖം
lilddīni
لِلدِّينِ
മതത്തിലേക്ക്
ḥanīfan
حَنِيفًاۚ
ശുദ്ധമനസ്കനായ നിലയില്‍
fiṭ'rata l-lahi
فِطْرَتَ ٱللَّهِ
അല്ലാഹുവിന്റെ പ്രകൃതി, സൃഷ്ടിപ്പു
allatī faṭara
ٱلَّتِى فَطَرَ
അവന്‍ പ്രകൃതം ചെയ്ത, സൃഷ്ടിച്ചതായ
l-nāsa
ٱلنَّاسَ
മനുഷ്യരെ
ʿalayhā
عَلَيْهَاۚ
അതുപ്രകാരം, അതിന്റെമേല്‍
lā tabdīla
لَا تَبْدِيلَ
മാറ്റം ഇല്ല, പകരമാക്കലില്ല
likhalqi l-lahi
لِخَلْقِ ٱللَّهِۚ
അല്ലാഹുവിന്റെ സൃഷ്ടിപ്പിനു
dhālika
ذَٰلِكَ
അതു, അതത്രെ
l-dīnu l-qayimu
ٱلدِّينُ ٱلْقَيِّمُ
ശരിയായി നിലനില്‍ക്കുന്ന (വക്രതയില്ലാത്ത) മതം
walākinna
وَلَٰكِنَّ
എങ്കിലും
akthara l-nāsi
أَكْثَرَ ٱلنَّاسِ
മനുഷ്യരില്‍ അധികമാളും
lā yaʿlamūna
لَا يَعْلَمُونَ
അറിയുന്നില്ല.

അതിനാല്‍ ശ്രദ്ധയോടെ നീ നിന്റെ മുഖം ഈ ജീവിതദര്‍ശനത്തിനുനേരെ ഉറപ്പിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ പടച്ചത് ഏതൊരു പ്രകൃതിയിലൂന്നിയാണോ ആ പ്രകൃതിതന്നെയാണ് ഇത്. അല്ലാഹുവിന്റെ സൃഷ്ടിഘടനക്ക് മാറ്റമില്ല. ഇതുതന്നെയാണ് ഏറ്റം ചൊവ്വായ മതം. പക്ഷേ; ജനങ്ങളിലേറെ പേരും അതറിയുന്നില്ല.

തഫ്സീര്‍