اَلَمْ تَرَ اَنَّ اللّٰهَ اَنْزَلَ مِنَ السَّمَاۤءِ مَاۤءً فَسَلَكَهٗ يَنَابِيْعَ فِى الْاَرْضِ ثُمَّ يُخْرِجُ بِهٖ زَرْعًا مُّخْتَلِفًا اَلْوَانُهٗ ثُمَّ يَهِيْجُ فَتَرٰىهُ مُصْفَرًّا ثُمَّ يَجْعَلُهٗ حُطَامًا ۗاِنَّ فِيْ ذٰلِكَ لَذِكْرٰى لِاُولِى الْاَلْبَابِ ࣖ ( الزمر: ٢١ )
alam tara
أَلَمْ تَرَ
നീ കണ്ടില്ലേ
anna l-laha anzala
أَنَّ ٱللَّهَ أَنزَلَ
അല്ലാഹു ഇറക്കിയിരിക്കുന്നതു
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തു നിന്നു
fasalakahu
فَسَلَكَهُۥ
എന്നിട്ടതിനെ പ്രവേശിപ്പിച്ചു
yanābīʿa
يَنَٰبِيعَ
ഉറവിടങ്ങളിൽ
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയിൽ
thumma yukh'riju
ثُمَّ يُخْرِجُ
പിന്നെ അവൻ പുറപ്പെടുവിക്കുന്നു, ഉൽപാദിപ്പിക്കുന്നു
bihi
بِهِۦ
അതുമൂലം, അതുകൊണ്ടു
mukh'talifan
مُّخْتَلِفًا
വ്യത്യസ്തമായ
alwānuhu
أَلْوَٰنُهُۥ
അതിന്റെ വർണ്ണങ്ങൾ
thumma yahīju
ثُمَّ يَهِيجُ
പിന്നെ അതു നീരുവറ്റുന്നു, ഉണങ്ങുന്നു
fatarāhu
فَتَرَىٰهُ
അപ്പോൾ നിനക്കതു കാണാം
muṣ'farran
مُصْفَرًّا
മഞ്ഞ വർണ്ണം പൂണ്ടതായി
thumma yajʿaluhu
ثُمَّ يَجْعَلُهُۥ
പിന്നെ അവനതിനെ ആക്കുന്നു
ḥuṭāman
حُطَٰمًاۚ
തുരുമ്പു, വൈക്കോൽ, നുറുങ്ങു
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ടു
ladhik'rā
لَذِكْرَىٰ
സ്മരണ, ഉപദേശം, ചിന്താവിഷയം
li-ulī l-albābi
لِأُو۟لِى ٱلْأَلْبَٰبِ
ബുദ്ധിമാന്മാർക്കു
നീ കാണുന്നില്ലേ; അല്ലാഹു മാനത്തുനിന്ന് വെള്ളമിറക്കുന്നത്. അങ്ങനെ അതിനെ ഭൂമിയില്‍ ഉറവകളായി ഒഴുക്കുന്നതും. പിന്നീട് അതുവഴി അല്ലാഹു വര്‍ണ വൈവിധ്യമുള്ള വിളകളുല്‍പാദിപ്പിക്കുന്നു. അതിനുശേഷം അവ ഉണങ്ങുന്നു. അപ്പോഴവ മഞ്ഞച്ചതായി നിനക്കു കാണാം. പിന്നെ അവനവയെ കച്ചിത്തുരുമ്പാക്കുന്നു. വിചാരമതികള്‍ക്കിതില്‍ ഗുണപാഠമുണ്ട്.
തഫ്സീര്‍اَفَمَنْ شَرَحَ اللّٰهُ صَدْرَهٗ لِلْاِسْلَامِ فَهُوَ عَلٰى نُوْرٍ مِّنْ رَّبِّهٖ ۗفَوَيْلٌ لِّلْقٰسِيَةِ قُلُوْبُهُمْ مِّنْ ذِكْرِ اللّٰهِ ۗ اُولٰۤىِٕكَ فِيْ ضَلٰلٍ مُّبِيْنٍ ( الزمر: ٢٢ )
afaman
أَفَمَن
എന്നാൽ യാതൊരുവനോ
sharaḥa l-lahu
شَرَحَ ٱللَّهُ
അല്ലാഹു വികാസം നൽകി
ṣadrahu
صَدْرَهُۥ
അവന്റെ നെഞ്ചിനു (ഹൃദയത്തിനു)
lil'is'lāmi
لِلْإِسْلَٰمِ
ഇസ്ലാമിലേക്കു
ʿalā nūrin
عَلَىٰ نُورٍ
പ്രകാശത്തിലാണ്
min rabbihi
مِّن رَّبِّهِۦۚ
തന്റെ റബ്ബിങ്കൽനിന്നു
fawaylun
فَوَيْلٌ
അപ്പോൾ നാശം, കഷ്ടം
lil'qāsiyati
لِّلْقَٰسِيَةِ
കടുത്തവർക്കാണ്
qulūbuhum
قُلُوبُهُم
തങ്ങളുടെ ഹൃദയങ്ങൾ
min dhik'ri l-lahi
مِّن ذِكْرِ ٱللَّهِۚ
അല്ലാഹുവിന്റെ ദിക്റിനെ (സ്മരണ - കീർത്തനം) സംബന്ധിച്ചു
ulāika
أُو۟لَٰٓئِكَ
അക്കൂട്ടർ
fī ḍalālin
فِى ضَلَٰلٍ
വഴിപിഴവിലാണ്, ദുർമ്മാർഗ്ഗത്തിലാണ്
mubīnin
مُّبِينٍ
പ്രത്യക്ഷമായ
അല്ലാഹു ഒരാള്‍ക്ക് ഇസ്‌ലാം സ്വീകരിക്കാന്‍ ഹൃദയവിശാലത നല്‍കി. അങ്ങനെ അവന്‍ തന്റെ നാഥനില്‍ നിന്നുള്ള വെളിച്ചത്തിലൂടെ ചരിക്കാന്‍ തുടങ്ങി. അയാളും അങ്ങനെയല്ലാത്തവനും ഒരുപോലെയാകുമോ? അതിനാല്‍, ദൈവസ്മരണയില്‍ നിന്നകന്ന് ഹൃദയം കടുത്തുപോയവര്‍ക്കാണ് കൊടിയ നാശം! അവര്‍ വ്യക്തമായ വഴികേടിലാണ്.
തഫ്സീര്‍اَللّٰهُ نَزَّلَ اَحْسَنَ الْحَدِيْثِ كِتٰبًا مُّتَشَابِهًا مَّثَانِيَۙ تَقْشَعِرُّ مِنْهُ جُلُوْدُ الَّذِيْنَ يَخْشَوْنَ رَبَّهُمْ ۚ ثُمَّ تَلِيْنُ جُلُوْدُهُمْ وَقُلُوْبُهُمْ اِلٰى ذِكْرِ اللّٰهِ ۗذٰلِكَ هُدَى اللّٰهِ يَهْدِيْ بِهٖ مَنْ يَّشَاۤءُ ۗوَمَنْ يُّضْلِلِ اللّٰهُ فَمَا لَهٗ مِنْ هَادٍ ( الزمر: ٢٣ )
al-lahu nazzala
ٱللَّهُ نَزَّلَ
അല്ലാഹു അവതരിപ്പിച്ചിരിക്കുന്നു
aḥsana l-ḥadīthi
أَحْسَنَ ٱلْحَدِيثِ
ഏറ്റവും നല്ല വർത്തമാനം, വിഷയം
kitāban
كِتَٰبًا
അതായതു ഒരു ഗ്രന്ഥം
mutashābihan
مُّتَشَٰبِهًا
പരസ്പര സാദൃശ്യമുള്ള
mathāniya
مَّثَانِىَ
ആവർത്തിത (വചന)ങ്ങളായ
taqshaʿirru
تَقْشَعِرُّ
വിറകൊള്ളും, രോമാഞ്ചപ്പെടും
alladhīna yakhshawna
ٱلَّذِينَ يَخْشَوْنَ
ഭയപ്പെടുന്നവരുടെ
rabbahum
رَبَّهُمْ
തങ്ങളുടെ റബ്ബിനെ
talīnu
تَلِينُ
മയപ്പെടും, മാർദ്ദവമാകും
julūduhum
جُلُودُهُمْ
അവരുടെ തൊലികൾ
waqulūbuhum
وَقُلُوبُهُمْ
അവരുടെ ഹൃദയങ്ങളും
ilā dhik'ri l-lahi
إِلَىٰ ذِكْرِ ٱللَّهِۚ
അല്ലാഹുവിന്റെ ഓർമ്മ (സ്മരണ)യിലേക്കു
hudā l-lahi
هُدَى ٱللَّهِ
അല്ലാഹുവിന്റെ മാർഗ്ഗദർശനമാണ്
yahdī bihi
يَهْدِى بِهِۦ
അതുകൊണ്ടു അവൻ മാർഗ്ഗദർശനം നൽകുന്നു
man yashāu
مَن يَشَآءُۚ
അവൻ ഉദ്ദേശിക്കുന്നവർക്കു
waman yuḍ'lili l-lahu
وَمَن يُضْلِلِ ٱللَّهُ
അല്ലാഹു ആരെയെങ്കിലും വഴിപിഴവിലാക്കിയാൽ
famā lahu
فَمَا لَهُۥ
എന്നാൽ അവന്നില്ല
min hādin
مِنْ هَادٍ
ഒരു മാർഗ്ഗദർശകനും, വഴികാട്ടിയും
ഏറ്റവും വിശിഷ്ടമായ വര്‍ത്തമാനമാണ് അല്ലാഹു ഇറക്കിത്തന്നത്. വചനങ്ങളില്‍ പരസ്പര ചേര്‍ച്ചയും ആവര്‍ത്തനവുമുള്ള ഗ്രന്ഥമാണിത്. അതു കേള്‍ക്കുമ്പോള്‍ തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ ഓര്‍ക്കാന്‍ പാകത്തില്‍ വിനീതമാകുന്നു. ഇതാണ് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുവഴി അവനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കാന്‍ ആര്‍ക്കുമാവില്ല.
തഫ്സീര്‍اَفَمَنْ يَّتَّقِيْ بِوَجْهِهٖ سُوْۤءَ الْعَذَابِ يَوْمَ الْقِيٰمَةِ ۗوَقِيْلَ لِلظّٰلِمِيْنَ ذُوْقُوْا مَا كُنْتُمْ تَكْسِبُوْنَ ( الزمر: ٢٤ )
afaman
أَفَمَن
എന്നാൽ യാതൊരുവനോ
yattaqī
يَتَّقِى
അവൻ കാക്കും, സൂക്ഷിക്കും, തടുക്കും
biwajhihi
بِوَجْهِهِۦ
തന്റെ മുഖം കൊണ്ടു
sūa l-ʿadhābi
سُوٓءَ ٱلْعَذَابِ
കടുത്ത ശിക്ഷയെ, ശിക്ഷയുടെ കെടുതിയെ
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِۚ
ഖിയാമത്തുനാളിൽ
lilẓẓālimīna
لِلظَّٰلِمِينَ
അക്രമികളോടു
dhūqū
ذُوقُوا۟
നിങ്ങൾ രുചിനോക്കുവിൻ, ആസ്വദിക്കുവിൻ
mā kuntum
مَا كُنتُمْ
നിങ്ങൾ ആയിരുന്നതിനെ
taksibūna
تَكْسِبُونَ
നിങ്ങൾ സമ്പാദിച്ചുണ്ടാക്കുക
എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ തനിക്കു നേരെ വരുന്ന കഠിനശിക്ഷയെ തന്റെ മുഖം കൊണ്ടു തടുക്കേണ്ടിവരുന്നവന്റെ സ്ഥിതിയോ? അതിക്രമികളോട് അന്ന് പറയും: ''നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരുന്നതത്രയും നിങ്ങള്‍തന്നെ ആസ്വദിച്ചുകൊള്ളുക.''
തഫ്സീര്‍كَذَّبَ الَّذِيْنَ مِنْ قَبْلِهِمْ فَاَتٰىهُمُ الْعَذَابُ مِنْ حَيْثُ لَا يَشْعُرُوْنَ ( الزمر: ٢٥ )
kadhaba
كَذَّبَ
കളവാക്കി, വ്യാജമാക്കി
alladhīna min qablihim
ٱلَّذِينَ مِن قَبْلِهِمْ
അവരുടെ (ഇവരുടെ) മുമ്പുള്ളവർ
fa-atāhumu
فَأَتَىٰهُمُ
അതിനാൽ അവർക്കു വന്നെത്തി
l-ʿadhābu
ٱلْعَذَابُ
ശിക്ഷ
min ḥaythu
مِنْ حَيْثُ
വിധേന, വിധത്തിലൂടെ
lā yashʿurūna
لَا يَشْعُرُونَ
അവർ അറിയാത്ത (ഊഹിക്കാത്ത)
ഇവര്‍ക്കു മുമ്പുള്ളവരും സത്യത്തെ തള്ളിപ്പറഞ്ഞു. അവസാനം അവരോര്‍ക്കാത്ത ഭാഗത്തുനിന്ന് വിപത്തുകള്‍ അവരില്‍ വന്നെത്തി.
തഫ്സീര്‍فَاَذَاقَهُمُ اللّٰهُ الْخِزْيَ فِى الْحَيٰوةِ الدُّنْيَا ۚوَلَعَذَابُ الْاٰخِرَةِ اَكْبَرُ ۘ لَوْ كَانُوْا يَعْلَمُوْنَ ( الزمر: ٢٦ )
fa-adhāqahumu
فَأَذَاقَهُمُ
അപ്പോൾ അവരെ ആസ്വദിപ്പിച്ചു
l-khiz'ya
ٱلْخِزْىَ
അപമാനം, നിന്ദ്യത, വഷളത്വം
fī l-ḥayati l-dun'yā
فِى ٱلْحَيَوٰةِ ٱلدُّنْيَاۖ
ഐഹിക ജീവിതത്തിൽ
walaʿadhābu l-ākhirati
وَلَعَذَابُ ٱلْءَاخِرَةِ
പരലോക ശിക്ഷയാകട്ടെ
akbaru
أَكْبَرُۚ
കൂടുതൽ (ഏറ്റവും) വലുതുമാണ്
law kānū
لَوْ كَانُوا۟
അവരായിരുന്നുവെങ്കിൽ
yaʿlamūna
يَعْلَمُونَ
അറിയും
അങ്ങനെ അല്ലാഹു അവരെ ഐഹികജീവിതത്തില്‍ തന്നെ അപമാനം ആസ്വദിപ്പിച്ചു. പരലോകശിക്ഷയോ അതിലും എത്രയോ കൂടുതല്‍ കഠിനമത്രേ. ഇക്കൂട്ടരിതറിഞ്ഞിരുന്നെങ്കില്‍!
തഫ്സീര്‍وَلَقَدْ ضَرَبْنَا لِلنَّاسِ فِيْ هٰذَا الْقُرْاٰنِ مِنْ كُلِّ مَثَلٍ لَّعَلَّهُمْ يَتَذَكَّرُوْنَۚ ( الزمر: ٢٧ )
walaqad ḍarabnā
وَلَقَدْ ضَرَبْنَا
തീർച്ചയായും നാം വിവരിച്ചിട്ടുണ്ടു, ഏർപ്പെടുത്തിയിട്ടുണ്ടു
lilnnāsi
لِلنَّاسِ
മനുഷ്യർക്കു
fī hādhā l-qur'āni
فِى هَٰذَا ٱلْقُرْءَانِ
ഈ ക്വുർആനിൽ
min kulli mathalin
مِن كُلِّ مَثَلٍ
എല്ലാ (വിധ) ഉപമകളെയും, ഉദാഹരണത്തിൽനിന്നും
laʿallahum
لَّعَلَّهُمْ
അവരായേക്കാം, ആകുവാൻ
yatadhakkarūna
يَتَذَكَّرُونَ
ഉറ്റാലോചിക്കുന്ന, ഓർമ്മിക്കുന്ന(വർ)
നാം ഈ ഖുര്‍ആനിലൂടെ മനുഷ്യര്‍ക്കായി വിവിധയിനം ഉദാഹരണങ്ങള്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. അവര്‍ ആലോചിച്ചറിയാന്‍.
തഫ്സീര്‍قُرْاٰنًا عَرَبِيًّا غَيْرَ ذِيْ عِوَجٍ لَّعَلَّهُمْ يَتَّقُوْنَ ( الزمر: ٢٨ )
qur'ānan ʿarabiyyan
قُرْءَانًا عَرَبِيًّا
അറബിയായ ക്വുർആൻ
ghayra dhī
غَيْرَ ذِى
ഉള്ളതല്ലാത്ത
ʿiwajin
عِوَجٍ
യാതൊരു വളവും, വക്രതയും
laʿallahum yattaqūna
لَّعَلَّهُمْ يَتَّقُونَ
അവർ സൂക്ഷിക്കുവാൻ, സൂക്ഷിച്ചേക്കാം
അറബി ഭാഷയിലുള്ള ഖുര്‍ആനാണിത്. ഇതിലൊട്ടും വളച്ചുകെട്ടില്ല. അവര്‍ ഭക്തിയുള്ളവരാകാന്‍ വേണ്ടിയാണിത്.
തഫ്സീര്‍ضَرَبَ اللّٰهُ مَثَلًا رَّجُلًا فِيْهِ شُرَكَاۤءُ مُتَشَاكِسُوْنَ وَرَجُلًا سَلَمًا لِّرَجُلٍ هَلْ يَسْتَوِيٰنِ مَثَلًا ۗ اَلْحَمْدُ لِلّٰهِ ۗبَلْ اَكْثَرُهُمْ لَا يَعْلَمُوْنَ ( الزمر: ٢٩ )
ḍaraba l-lahu
ضَرَبَ ٱللَّهُ
അല്ലാഹു വിവരിക്കുന്നു, ആക്കിയിരിക്കുന്നു
mathalan
مَثَلًا
ഒരു ഉപമ , ഉദാഹരണം
rajulan
رَّجُلًا
ഒരു പുരുഷനെ (മനുഷ്യനെ)
shurakāu
شُرَكَآءُ
(പല) പങ്കാളികൾ
mutashākisūna
مُتَشَٰكِسُونَ
പരസ്പരം വഴക്കടിക്കുന്ന, ശണ്ഠകൂടുന്ന
warajulan
وَرَجُلًا
ഒരു പുരുഷനെയും
salaman
سَلَمًا
തനിച്ച, രക്ഷപ്പെട്ട
lirajulin
لِّرَجُلٍ
ഒരു പുരുഷനു (മനുഷ്യനു)
hal yastawiyāni
هَلْ يَسْتَوِيَانِ
രണ്ടുപേരും സമമാകുമോ
mathalan
مَثَلًاۚ
ഉപമയിൽ, ഉദാഹരണം കൊണ്ടു
l-ḥamdu
ٱلْحَمْدُ
(സർവ്വ) സ്തുതി
lillahi
لِلَّهِۚ
അല്ലാഹുവിനാണ്
bal aktharuhum
بَلْ أَكْثَرُهُمْ
പക്ഷേ അവരിൽ അധികമാളുകളും
lā yaʿlamūna
لَا يَعْلَمُونَ
അറിയുന്നില്ല
അല്ലാഹു ഇതാ ഒരുദാഹരണം സമര്‍പ്പിക്കുന്നു: ഒരു മനുഷ്യന്‍. അനേകമാളുകള്‍ അവന്റെ ഉടമസ്ഥതയില്‍ പങ്കാളികളാണ്. അവര്‍ പരസ്പരം കലഹിക്കുന്നവരുമാണ്. മറ്റൊരു മനുഷ്യന്‍; ഒരു യജമാനനു മാത്രം കീഴ്‌പെട്ട് കഴിയുന്നവനാണയാള്‍. ഈ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. എന്നാല്‍ അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നില്ല.
തഫ്സീര്‍اِنَّكَ مَيِّتٌ وَّاِنَّهُمْ مَّيِّتُوْنَ ۖ ( الزمر: ٣٠ )
innaka
إِنَّكَ
നിശ്ചയമായും നീ
mayyitun
مَيِّتٌ
മരണമടയുന്നവനാണ്
wa-innahum
وَإِنَّهُم
അവരുംതന്നെ
mayyitūna
مَّيِّتُونَ
മരണമടയുന്നവരാണ്
സംശയമില്ല; ഒരുനാള്‍ നീ മരിക്കും. അവരും മരിക്കും.
തഫ്സീര്‍- القرآن الكريم - سورة الزمر٣٩
Az-Zumar (Surah 39)