۞ اَوَلَمْ يَسِيْرُوْا فِى الْاَرْضِ فَيَنْظُرُوْا كَيْفَ كَانَ عَاقِبَةُ الَّذِيْنَ كَانُوْا مِنْ قَبْلِهِمْ ۗ كَانُوْا هُمْ اَشَدَّ مِنْهُمْ قُوَّةً وَّاٰثَارًا فِى الْاَرْضِ فَاَخَذَهُمُ اللّٰهُ بِذُنُوْبِهِمْ ۗوَمَا كَانَ لَهُمْ مِّنَ اللّٰهِ مِنْ وَّاقٍ ( غافر: ٢١ )
awalam yasīrū
أَوَلَمْ يَسِيرُوا۟
അവർ (ഇവർ) സഞ്ചരിക്കാറില്ലേ, നടന്നിട്ടില്ലേ
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയിൽ
fayanẓurū
فَيَنظُرُوا۟
അപ്പോൾ ഇവർക്കു കാണാം
kayfa kāna
كَيْفَ كَانَ
എങ്ങിനെ ആയി, ഉണ്ടായി
ʿāqibatu alladhīna
عَٰقِبَةُ ٱلَّذِينَ
യാതൊരുവരുടെ പര്യവസാനം, കലാശം
kānū min qablihim
كَانُوا۟ مِن قَبْلِهِمْۚ
ഇവരുടെ മുമ്പുണ്ടായിരുന്ന
kānū hum
كَانُوا۟ هُمْ
അവർ തന്നെയായിരുന്നു
ashadda min'hum
أَشَدَّ مِنْهُمْ
ഇവരെക്കാൾ ഊക്കു (കാഠിന്യം) കൂടിയവർ
quwwatan
قُوَّةً
ശക്തിയിൽ, കഴിവാൽ
waāthāran
وَءَاثَارًا
അവശിഷ്ടങ്ങളിലും (ശേഷിച്ച അടയാളങ്ങളിൽ)
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയിൽ
fa-akhadhahumu l-lahu
فَأَخَذَهُمُ ٱللَّهُ
എന്നിട്ടു അല്ലാഹു അവരെ പിടിച്ചു
bidhunūbihim
بِذُنُوبِهِمْ
അവരുടെ പാപങ്ങൾ നിമിത്തം
wamā kāna lahum
وَمَا كَانَ لَهُم
അവർക്കുണ്ടായതുമില്ല, (ഇല്ലതാനും)
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവിൽനിന്നു
min wāqin
مِن وَاقٍ
ഒരു തടുക്കുന്ന (കാക്കുന്ന)വനും
ഇക്കൂട്ടര്‍ ഭൂമിയില്‍ സഞ്ചരിച്ച് തങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് കണ്ട് മനസ്സിലാക്കിയിട്ടില്ലേ? അവര്‍ കരുത്ത് കൊണ്ടും ഭൂമിയില്‍ ബാക്കിവെച്ച പ്രൗഢമായ പാരമ്പര്യംകൊണ്ടും ഇവരെക്കാളേറെ പ്രബലന്മാരായിരുന്നു. അങ്ങനെ അവരുടെ തെറ്റുകുറ്റങ്ങള്‍ കാരണം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് അവരെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
തഫ്സീര്‍ذٰلِكَ بِاَنَّهُمْ كَانَتْ تَّأْتِيْهِمْ رُسُلُهُمْ بِالْبَيِّنٰتِ فَكَفَرُوْا فَاَخَذَهُمُ اللّٰهُ ۗاِنَّهٗ قَوِيٌّ شَدِيْدُ الْعِقَابِ ( غافر: ٢٢ )
bi-annahum
بِأَنَّهُمْ
അവരാണെന്നതുകൊണ്ടാണ്
kānat tatīhim
كَانَت تَّأْتِيهِمْ
അവർക്കു വന്നിരുന്നു
rusuluhum
رُسُلُهُم
അവരുടെ റസൂലുകൾ
bil-bayināti
بِٱلْبَيِّنَٰتِ
തെളിവുകളുംകൊണ്ടു
fakafarū
فَكَفَرُوا۟
അപ്പോൾ അവർ അവിശ്വസിച്ചു (അതുകൊണ്ടാണ്)
fa-akhadhahumu l-lahu
فَأَخَذَهُمُ ٱللَّهُۚ
അപ്പോൾ അല്ലാഹു അവരെ പിടിച്ചു
innahu
إِنَّهُۥ
നിശ്ചയമായും അവൻ
shadīdu l-ʿiqābi
شَدِيدُ ٱلْعِقَابِ
പ്രതികാര (ശിക്ഷ) കഠിനമായവനാണ്
അതിനു കാരണമിതാണ്. അവരിലേക്കുള്ള ദൈവദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്തെത്താറുണ്ടായിരുന്നു. അപ്പോഴെല്ലാം അവര്‍ ആ ദൂതന്മാരെ തള്ളിപ്പറഞ്ഞു. അതിനാല്‍ അല്ലാഹു അവരെ പിടികൂടി. നിശ്ചയം അല്ലാഹു അതിശക്തനാണ്. കഠിനമായി ശിക്ഷിക്കുന്നവനും.
തഫ്സീര്‍وَلَقَدْ اَرْسَلْنَا مُوسٰى بِاٰيٰتِنَا وَسُلْطٰنٍ مُّبِيْنٍۙ ( غافر: ٢٣ )
walaqad arsalnā
وَلَقَدْ أَرْسَلْنَا
തീർച്ചയായും നാം അയക്കയുണ്ടായി
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
wasul'ṭānin
وَسُلْطَٰنٍ
അധികാരപ്രമാണവും, അധികൃതരേഖയും
mubīnin
مُّبِينٍ
പ്രത്യക്ഷമായ
മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവുമായി നാം അയക്കുകയുണ്ടായി.
തഫ്സീര്‍اِلٰى فِرْعَوْنَ وَهَامٰنَ وَقَارُوْنَ فَقَالُوْا سٰحِرٌ كَذَّابٌ ( غافر: ٢٤ )
ilā fir'ʿawna
إِلَىٰ فِرْعَوْنَ
ഫിർഔന്റെ അടുക്കലേക്കു
wahāmāna waqārūna
وَهَٰمَٰنَ وَقَٰرُونَ
ഹാമാന്റെയും ഖാറൂന്റെയും
faqālū
فَقَالُوا۟
എന്നിട്ടവർ പറഞ്ഞു
sāḥirun
سَٰحِرٌ
ജാലവിദ്യക്കാരൻ, ആഭിചാരി
kadhābun
كَذَّابٌ
കള്ളവാദിയായ
ഫറവോന്റെയും ഹാമാന്റെയും ഖാറൂന്റെയും അടുത്തേക്ക്. അപ്പോള്‍ അവര്‍ പറഞ്ഞു: ''ഇവന്‍ കള്ളവാദിയായ ജാലവിദ്യക്കാരനാണ്.''
തഫ്സീര്‍فَلَمَّا جَاۤءَهُمْ بِالْحَقِّ مِنْ عِنْدِنَا قَالُوا اقْتُلُوْٓا اَبْنَاۤءَ الَّذِيْنَ اٰمَنُوْا مَعَهٗ وَاسْتَحْيُوْا نِسَاۤءَهُمْ ۗوَمَا كَيْدُ الْكٰفِرِيْنَ اِلَّا فِيْ ضَلٰلٍ ( غافر: ٢٥ )
falammā jāahum
فَلَمَّا جَآءَهُم
അങ്ങനെ അദ്ദേഹം അവരിൽ ചെന്നപ്പോൾ
bil-ḥaqi
بِٱلْحَقِّ
യഥാർത്ഥവുംകൊണ്ടു
min ʿindinā
مِنْ عِندِنَا
നമ്മുടെ പക്കൽനിന്നു
uq'tulū
ٱقْتُلُوٓا۟
നിങ്ങൾ കൊലപ്പെടുത്തുവിൻ
abnāa alladhīna
أَبْنَآءَ ٱلَّذِينَ
യാതൊരു കൂട്ടരുടെ ആൺകുട്ടികളെ
āmanū maʿahu
ءَامَنُوا۟ مَعَهُۥ
അവന്റെകൂടെ വിശ്വസിച്ച
wa-is'taḥyū
وَٱسْتَحْيُوا۟
നിങ്ങൾ ജീവിക്കുമാറാക്കുക (ബാക്കിയാക്കുക) യും ചെയ്യുവിൻ
nisāahum
نِسَآءَهُمْۚ
അവരുടെ സ്ത്രീകളെ, പെണ്ണുങ്ങളെ
kaydu l-kāfirīna
كَيْدُ ٱلْكَٰفِرِينَ
അവിശ്വാസികളുടെ ഉപായം, തന്ത്രം
illā fī ḍalālin
إِلَّا فِى ضَلَٰلٍ
വഴിപിഴവിൽ (പാഴിൽ) അല്ലാതെ
അങ്ങനെ നമ്മുടെ ഭാഗത്തുനിന്നുള്ള സത്യവുമായി അദ്ദേഹം അവരുടെ അടുത്തു ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ''ഇവനോടൊപ്പം വിശ്വസിച്ചവരുടെ ആണ്‍കുട്ടികളെ നിങ്ങള്‍ കൊന്നുകളയുക. പെണ്‍കുട്ടികളെ ജീവിക്കാന്‍ വിടുക.'' എന്നാല്‍ സത്യനിഷേധികളുടെ തന്ത്രം പിഴച്ചുപോയി.
തഫ്സീര്‍وَقَالَ فِرْعَوْنُ ذَرُوْنِيْٓ اَقْتُلْ مُوْسٰى وَلْيَدْعُ رَبَّهٗ ۚاِنِّيْٓ اَخَافُ اَنْ يُّبَدِّلَ دِيْنَكُمْ اَوْ اَنْ يُّظْهِرَ فِى الْاَرْضِ الْفَسَادَ ( غافر: ٢٦ )
waqāla fir'ʿawnu
وَقَالَ فِرْعَوْنُ
ഫിർഔൻ പറയുകയാണ്, പറഞ്ഞു
dharūnī
ذَرُونِىٓ
എന്നെ വിട്ടേക്കുവിൻ
aqtul
أَقْتُلْ
ഞാൻ കൊല്ലാം, കൊല്ലട്ടെ
walyadʿu
وَلْيَدْعُ
അവൻ വിളിക്ക (പ്രാർത്ഥിക്ക)യും ചെയ്യട്ടെ
rabbahu
رَبَّهُۥٓۖ
അവന്റെ റബ്ബിനെ
innī akhāfu
إِنِّىٓ أَخَافُ
നിശ്ചയം ഞാൻ ഭയപ്പെടുന്നു
an yubaddila
أَن يُبَدِّلَ
അവൻ മാറ്റിമറിക്കുന്നതു
dīnakum
دِينَكُمْ
നിങ്ങളുടെ മതം, ആചാരം
aw an yuẓ'hira
أَوْ أَن يُظْهِرَ
അല്ലെങ്കിൽ അവൻ പുറപ്പെടുവിക്കുമെന്നു, പ്രത്യക്ഷപ്പെടുത്തുമെന്നു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയിൽ
l-fasāda
ٱلْفَسَادَ
കുഴപ്പം
ഫറവോന്‍ പറഞ്ഞു: ''എന്നെ വിടൂ. മൂസായെ ഞാന്‍ കൊല്ലുകയാണ്. അവന്‍ അവന്റെ നാഥനോട് പ്രാര്‍ഥിച്ചുനോക്കട്ടെ. അവന്‍ നിങ്ങളുടെ ജീവിതക്രമം മാറ്റിമറിക്കുകയോ നാട്ടില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്‌തേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.''
തഫ്സീര്‍وَقَالَ مُوْسٰىٓ اِنِّيْ عُذْتُ بِرَبِّيْ وَرَبِّكُمْ مِّنْ كُلِّ مُتَكَبِّرٍ لَّا يُؤْمِنُ بِيَوْمِ الْحِسَابِ ࣖ ( غافر: ٢٧ )
waqāla mūsā
وَقَالَ مُوسَىٰٓ
മൂസാ പറഞ്ഞു
innī ʿudh'tu
إِنِّى عُذْتُ
നിശ്ചയമായും ഞാൻ ശരണം (രക്ഷ) പ്രാപിക്കുന്നു
birabbī
بِرَبِّى
എന്റെ റബ്ബിൽ
warabbikum
وَرَبِّكُم
നിങ്ങളുടെയും റബ്ബ്
min kulli mutakabbirin
مِّن كُلِّ مُتَكَبِّرٍ
എല്ലാ അഹംഭാവികളിൽനിന്നും
lā yu'minu
لَّا يُؤْمِنُ
വിശ്വസിക്കാത്ത
biyawmi l-ḥisābi
بِيَوْمِ ٱلْحِسَابِ
വിചാരണ (ന്യായവിസ്താര) ദിവസത്തിൽ
മൂസ പറഞ്ഞു: ''വിചാരണ നാളില്‍ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളില്‍നിന്നും എന്റെയും നിങ്ങളുടെയും നാഥനില്‍ ഞാന്‍ ശരണം തേടുന്നു.''
തഫ്സീര്‍وَقَالَ رَجُلٌ مُّؤْمِنٌۖ مِّنْ اٰلِ فِرْعَوْنَ يَكْتُمُ اِيْمَانَهٗٓ اَتَقْتُلُوْنَ رَجُلًا اَنْ يَّقُوْلَ رَبِّيَ اللّٰهُ وَقَدْ جَاۤءَكُمْ بِالْبَيِّنٰتِ مِنْ رَّبِّكُمْ ۗوَاِنْ يَّكُ كَاذِبًا فَعَلَيْهِ كَذِبُهٗ ۚوَاِنْ يَّكُ صَادِقًا يُّصِبْكُمْ بَعْضُ الَّذِيْ يَعِدُكُمْ ۗاِنَّ اللّٰهَ لَا يَهْدِيْ مَنْ هُوَ مُسْرِفٌ كَذَّابٌ ( غافر: ٢٨ )
waqāla rajulun
وَقَالَ رَجُلٌ
ഒരു പുരുഷൻ പറഞ്ഞു
mu'minun
مُّؤْمِنٌ
സത്യവിശ്വാസിയായ
min āli fir'ʿawna
مِّنْ ءَالِ فِرْعَوْنَ
ഫിർഔന്റെ ആൾക്കാരിൽപെട്ട
yaktumu
يَكْتُمُ
അദ്ദേഹം മറച്ചുവെച്ചിരുന്നു
īmānahu
إِيمَٰنَهُۥٓ
തന്റെ വിശ്വാസം
ataqtulūna
أَتَقْتُلُونَ
നിങ്ങൾ കൊല്ലുകയോ
rajulan
رَجُلًا
ഒരു പുരുഷനെ (മനുഷ്യനെ)
an yaqūla
أَن يَقُولَ
അയാൾ പറയുന്നതിനാൽ
rabbiya l-lahu
رَبِّىَ ٱللَّهُ
എന്റെ റബ്ബ് അല്ലാഹുവാണ് എന്നു
waqad jāakum
وَقَدْ جَآءَكُم
അദ്ദേഹം നിങ്ങൾക്കു വന്നിട്ടുമുണ്ട്
bil-bayināti
بِٱلْبَيِّنَٰتِ
തെളിവുകളും കൊണ്ടു
min rabbikum
مِن رَّبِّكُمْۖ
നിങ്ങളുടെ റബ്ബിങ്കൽനിന്നു
wa-in yaku
وَإِن يَكُ
അദ്ദേഹം ആണെങ്കിൽ
kādhiban
كَٰذِبًا
കളവു (വ്യാജം) പറയുന്നവൻ
faʿalayhi
فَعَلَيْهِ
എന്നാൽ അദ്ദേഹത്തിന്റെ മേൽതന്നെ
kadhibuhu
كَذِبُهُۥۖ
തന്റെ വ്യാജം
wa-in yaku
وَإِن يَكُ
അദ്ദേഹമാണെങ്കിൽ
ṣādiqan
صَادِقًا
സത്യം പറയുന്നവൻ
yuṣib'kum
يُصِبْكُم
നിങ്ങൾക്കു എത്തും , ബാധിക്കും
baʿḍu alladhī
بَعْضُ ٱلَّذِى
യാതൊന്നിൽ ചിലതു
yaʿidukum
يَعِدُكُمْۖ
അദ്ദേഹം നിങ്ങളോടു വാഗ്ദത്തം (താക്കീതു) ചെയ്യുന്ന
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yahdī
لَا يَهْدِى
അവൻ നേർമാർഗത്തിലാക്കുകയില്ല
mus'rifun
مُسْرِفٌ
അതിരു കവിഞ്ഞവനാണ്
kadhābun
كَذَّابٌ
കള്ളവാദിയായ, വ്യാജക്കാരനാണ്
സത്യവിശ്വാസിയായ ഒരാള്‍ പറഞ്ഞു -അയാള്‍ ഫറവോന്റെ വംശത്തില്‍പെട്ട വിശ്വാസം ഒളിപ്പിച്ചുവെച്ച ഒരാളായിരുന്നു: ''എന്റെ നാഥന്‍ അല്ലാഹുവാണ് എന്നു പറഞ്ഞതിന്റെ പേരില്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങളുടെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടുവന്നിട്ടും! അദ്ദേഹം കള്ളം പറയുന്നവനാണെങ്കില്‍ ആ കളവിന്റെ ദോഷഫലം അദ്ദേഹത്തിനു തന്നെയാണ്. മറിച്ച് സത്യവാനാണെങ്കിലോ, അദ്ദേഹം നിങ്ങളെ താക്കീതു ചെയ്യുന്ന ശിക്ഷകളില്‍ ചിലതെങ്കിലും നിങ്ങളെ ബാധിക്കും. തീര്‍ച്ചയായും പരിധി വിടുന്നവരെയും കള്ളം പറയുന്നവരെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
തഫ്സീര്‍يٰقَوْمِ لَكُمُ الْمُلْكُ الْيَوْمَ ظَاهِرِيْنَ فِى الْاَرْضِۖ فَمَنْ يَّنْصُرُنَا مِنْۢ بَأْسِ اللّٰهِ اِنْ جَاۤءَنَا ۗقَالَ فِرْعَوْنُ مَآ اُرِيْكُمْ اِلَّا مَآ اَرٰى وَمَآ اَهْدِيْكُمْ اِلَّا سَبِيْلَ الرَّشَادِ ( غافر: ٢٩ )
yāqawmi
يَٰقَوْمِ
എന്റെ ജനങ്ങളേ
lakumu
لَكُمُ
നിങ്ങൾക്കാണ്, നിങ്ങൾക്കുണ്ട്
l-mul'ku
ٱلْمُلْكُ
രാജത്വം, ഭരണാധിപത്യം
ẓāhirīna
ظَٰهِرِينَ
പ്രത്യക്ഷരായ (മികച്ച, വിജയികളായ) നിലക്കു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയിൽ
faman yanṣurunā
فَمَن يَنصُرُنَا
എന്നാൽ നമ്മെ ആർ സഹായിക്കും, നമ്മെ രക്ഷിക്കുന്നതാരാണ്
min basi l-lahi
مِنۢ بَأْسِ ٱللَّهِ
അല്ലാഹുവിന്റെ ദണ്ഡന (ശിക്ഷ)യിൽ നിന്നു
in jāanā
إِن جَآءَنَاۚ
അതു നമുക്കു വന്നാൽ
qāla fir'ʿawnu
قَالَ فِرْعَوْنُ
ഫിർഔൻ പറഞ്ഞു
mā urīkum
مَآ أُرِيكُمْ
ഞാൻ നിങ്ങൾക്കു കാട്ടിത്തരുന്നില്ല
illā mā
إِلَّا مَآ
യാതൊന്നല്ലാതെ
arā
أَرَىٰ
ഞാൻ കാണുന്ന, അഭിപ്രായപ്പെടുന്ന
wamā ahdīkum
وَمَآ أَهْدِيكُمْ
ഞാൻ നിങ്ങളെ നയിക്കുന്നുമില്ല
illā sabīla
إِلَّا سَبِيلَ
വഴിക്കല്ലാതെ
l-rashādi
ٱلرَّشَادِ
ശരിയുടെ (തന്റേടത്തിന്റെ, നന്മയുടെ)
''എന്റെ ജനമേ, ഇന്ന് നിങ്ങള്‍ക്കിവിടെ ആധിപത്യമുണ്ട്. നാട്ടില്‍ ജയിച്ചുനില്‍ക്കുന്നവരും നിങ്ങള്‍ തന്നെ. എന്നാല്‍ ദൈവശിക്ഷ വന്നെത്തിയാല്‍ നമ്മെ സഹായിക്കാന്‍ ആരാണുണ്ടാവുക?'' ഫറവോന്‍ പറഞ്ഞു: ''എനിക്കു ശരിയായി തോന്നുന്ന കാര്യമാണ് ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നത്. നേര്‍വഴിയില്‍ തന്നെയാണ് ഞാന്‍ നിങ്ങളെ നയിക്കുന്നത്.''
തഫ്സീര്‍وَقَالَ الَّذِيْٓ اٰمَنَ يٰقَوْمِ اِنِّيْٓ اَخَافُ عَلَيْكُمْ مِّثْلَ يَوْمِ الْاَحْزَابِۙ ( غافر: ٣٠ )
alladhī āmana
ٱلَّذِىٓ ءَامَنَ
വിശ്വസിച്ച ആൾ
yāqawmi
يَٰقَوْمِ
എന്റെ ജനങ്ങളേ
innī akhāfu
إِنِّىٓ أَخَافُ
നിശ്ചയമായും ഞാൻ ഭയപ്പെടുന്നു
ʿalaykum
عَلَيْكُم
നിങ്ങളുടെ മേൽ
mith'la yawmi
مِّثْلَ يَوْمِ
ദിവസംപോലെയുള്ളതു
l-aḥzābi
ٱلْأَحْزَابِ
സഖ്യ (മിത്ര) കക്ഷികളുടെ
ആ സത്യവിശ്വാസി പറഞ്ഞു: ''എന്റെ ജനമേ, ആ കക്ഷികള്‍ക്കുണ്ടായ ദുര്‍ദിനം പോലൊന്ന് നിങ്ങള്‍ക്കുമുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.
തഫ്സീര്‍- القرآن الكريم - سورة غافر٤٠
Ghafir (Surah 40)