Skip to main content

وَاِنَّهٗ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُوْنِۗ هٰذَا صِرَاطٌ مُّسْتَقِيْمٌ   ( الزخرف: ٦١ )

wa-innahu
وَإِنَّهُۥ
നിശ്ചയമായും അദ്ദേഹം
laʿil'mun
لَعِلْمٌ
ഒരു അറിവു(അടയാളം) തന്നെയാണ്
lilssāʿati
لِّلسَّاعَةِ
അന്ത്യസമയത്തിനു
falā tamtarunna
فَلَا تَمْتَرُنَّ
ആകയാല്‍ നിങ്ങള്‍ സംശയിക്കുകതന്നെ വേണ്ടാ, സന്ദേഹം വെക്കരുത്
bihā
بِهَا
അതിനെപ്പറ്റി
wa-ittabiʿūni
وَٱتَّبِعُونِۚ
എന്നെ പിന്‍പറ്റുകയും ചെയ്യുവിന്‍
hādhā
هَٰذَا
ഇതു
ṣirāṭun
صِرَٰطٌ
പാതയാണ്
mus'taqīmun
مُّسْتَقِيمٌ
ചൊവ്വായ, നേരായ

സംശയമില്ല; ഈസാനബി അന്ത്യസമയത്തിനുള്ള ഒരറിയിപ്പാണ്. നിങ്ങളതിലൊട്ടും സംശയിക്കരുത്. നിങ്ങളെന്നെ പിന്‍പറ്റുക. ഇതുതന്നെയാണ് നേര്‍വഴി.

തഫ്സീര്‍

وَلَا يَصُدَّنَّكُمُ الشَّيْطٰنُۚ اِنَّهٗ لَكُمْ عَدُوٌّ مُّبِيْنٌ   ( الزخرف: ٦٢ )

walā yaṣuddannakumu
وَلَا يَصُدَّنَّكُمُ
നിങ്ങളെ തടയാതിരിക്കട്ടെ
l-shayṭānu
ٱلشَّيْطَٰنُۖ
പിശാചു
innahu lakum
إِنَّهُۥ لَكُمْ
നിശ്ചയമായും നിങ്ങള്‍ക്കു അവന്‍
ʿaduwwun
عَدُوٌّ
ശത്രുവാണ്
mubīnun
مُّبِينٌ
പ്രത്യക്ഷമായ, (തനി)

പിശാച് നിങ്ങളെ ഇതില്‍നിന്ന് തടയാതിരിക്കട്ടെ. സംശയം വേണ്ട; അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്.

തഫ്സീര്‍

وَلَمَّا جَاۤءَ عِيْسٰى بِالْبَيِّنٰتِ قَالَ قَدْ جِئْتُكُمْ بِالْحِكْمَةِ وَلِاُبَيِّنَ لَكُمْ بَعْضَ الَّذِيْ تَخْتَلِفُوْنَ فِيْهِۚ فَاتَّقُوا اللّٰهَ وَاَطِيْعُوْنِ   ( الزخرف: ٦٣ )

walammā jāa ʿīsā
وَلَمَّا جَآءَ عِيسَىٰ
ഈസാ വന്നപ്പോള്‍
bil-bayināti
بِٱلْبَيِّنَٰتِ
തെളിവുകളുമായി
qāla
قَالَ
അദ്ദേഹം പറഞ്ഞു
qad ji'tukum
قَدْ جِئْتُكُم
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വന്നിരിക്കുന്നു
bil-ḥik'mati
بِٱلْحِكْمَةِ
വിജ്ഞാനം കൊണ്ടു
wali-ubayyina lakum
وَلِأُبَيِّنَ لَكُم
നിങ്ങള്‍ക്കു ഞാന്‍ വിവരിച്ചു (വ്യക്തമാക്കി) തരുവാനും
baʿḍa alladhī
بَعْضَ ٱلَّذِى
യാതൊന്നില്‍ ചിലതു
takhtalifūna fīhi
تَخْتَلِفُونَ فِيهِۖ
അതില്‍ നിങ്ങള്‍ ഭിന്നിച്ചു (അഭിപ്രായ വ്യത്യാസത്തിലായി) കൊണ്ടിരിക്കുന്നു
fa-ittaqū l-laha
فَٱتَّقُوا۟ ٱللَّهَ
അതുകൊണ്ടു അല്ലാഹുവിനെ സൂക്ഷിക്കുവിന്‍
wa-aṭīʿūni
وَأَطِيعُونِ
എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

ഈസാ വ്യക്തമായ തെളിവുകളുമായി വന്ന് ഇങ്ങനെ പറഞ്ഞു: ''ഞാനിതാ തത്ത്വജ്ഞാനവുമായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു, നിങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. എന്നെ അനുസരിക്കുക.

തഫ്സീര്‍

اِنَّ اللّٰهَ هُوَ رَبِّيْ وَرَبُّكُمْ فَاعْبُدُوْهُۗ هٰذَا صِرَاطٌ مُّسْتَقِيْمٌ   ( الزخرف: ٦٤ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
huwa rabbī
هُوَ رَبِّى
അവന്‍ എന്റെ റബ്ബാണ്
warabbukum
وَرَبُّكُمْ
നിങ്ങളുടെ റബ്ബുമാണ്
fa-uʿ'budūhu
فَٱعْبُدُوهُۚ
ആകയാല്‍ നിങ്ങളവനെ ആരാധിക്കണം
hādhā
هَٰذَا
ഇതു
ṣirāṭun mus'taqīmun
صِرَٰطٌ مُّسْتَقِيمٌ
നേരായ (ചൊവ്വായ പാതയാണ്)

''എന്റെയും നിങ്ങളുടെയും നാഥന്‍ അല്ലാഹുവാണ്. അതിനാല്‍ അവനെ മാത്രം വഴിപ്പെടുക. ഇതാണ് ഏറ്റവും ചൊവ്വായ മാര്‍ഗം.''

തഫ്സീര്‍

فَاخْتَلَفَ الْاَحْزَابُ مِنْۢ بَيْنِهِمْ ۚفَوَيْلٌ لِّلَّذِيْنَ ظَلَمُوْا مِنْ عَذَابِ يَوْمٍ اَلِيْمٍ   ( الزخرف: ٦٥ )

fa-ikh'talafa
فَٱخْتَلَفَ
എന്നിട്ടു ഭിന്നിപ്പിലായി
l-aḥzābu
ٱلْأَحْزَابُ
കക്ഷികള്‍
min baynihim
مِنۢ بَيْنِهِمْۖ
അവര്‍ക്കിടയില്‍നിന്നു
fawaylun
فَوَيْلٌ
അതിനാല്‍ നാശം, കഷ്ടം
lilladhīna ẓalamū
لِّلَّذِينَ ظَلَمُوا۟
അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു
min ʿadhābi
مِنْ عَذَابِ
ശിക്ഷമൂലം, ശിക്ഷയാല്‍
yawmin alīmin
يَوْمٍ أَلِيمٍ
വേദനയേറിയ ഒരു ദിവസത്തെ

അപ്പോള്‍ അവര്‍ പല കക്ഷികളായി ഭിന്നിച്ചു. അതിനാല്‍ അതിക്രമം കാണിച്ചവര്‍ക്ക് നോവുറ്റ നാളിന്റെ കടുത്തശിക്ഷയുടെ കൊടുംനാശമാണുണ്ടാവുക.

തഫ്സീര്‍

هَلْ يَنْظُرُوْنَ اِلَّا السَّاعَةَ اَنْ تَأْتِيَهُمْ بَغْتَةً وَّهُمْ لَا يَشْعُرُوْنَ   ( الزخرف: ٦٦ )

hal yanẓurūna
هَلْ يَنظُرُونَ
അവര്‍ നോക്കി (കാത്തു) കൊണ്ടിരിക്കുന്നുവോ
illā l-sāʿata
إِلَّا ٱلسَّاعَةَ
അന്ത്യസമയത്തെയല്ലാതെ
an tatiyahum
أَن تَأْتِيَهُم
അതായതു അതവര്‍ക്കു വരുന്നതു
baghtatan
بَغْتَةً
പെട്ടെന്നു, യാദൃശ്ചികമായി
wahum lā yashʿurūna
وَهُمْ لَا يَشْعُرُونَ
അവര്‍ അറിയാതിരിക്കെ

അവരറിയാതെ പെട്ടെന്ന് വന്നെത്തുന്ന അന്ത്യദിനമല്ലാതെ മറ്റെന്താണ് അവര്‍ക്ക് പ്രതീക്ഷിക്കാനുള്ളത്?

തഫ്സീര്‍

اَلْاَخِلَّاۤءُ يَوْمَىِٕذٍۢ بَعْضُهُمْ لِبَعْضٍ عَدُوٌّ اِلَّا الْمُتَّقِيْنَ ۗ ࣖ  ( الزخرف: ٦٧ )

al-akhilāu
ٱلْأَخِلَّآءُ
ചങ്ങാതിമാര്‍
yawma-idhin
يَوْمَئِذٍۭ
ആ ദിവസം
baʿḍuhum libaʿḍin
بَعْضُهُمْ لِبَعْضٍ
അവരില്‍ ചിലര്‍ ചിലര്‍ക്കു
ʿaduwwun
عَدُوٌّ
ശത്രുവായിരിക്കും
illā l-mutaqīna
إِلَّا ٱلْمُتَّقِينَ
സൂക്ഷിക്കുന്നവര്‍ (ഭയഭക്തന്മാര്‍) ഒഴികെ

കൂട്ടുകാരൊക്കെയും അന്നാളില്‍ പരസ്പരം ശത്രുക്കളായി മാറും; സൂക്ഷ്മത പാലിക്കുന്നവരൊഴികെ.

തഫ്സീര്‍

يٰعِبَادِ لَاخَوْفٌ عَلَيْكُمُ الْيَوْمَ وَلَآ اَنْتُمْ تَحْزَنُوْنَۚ   ( الزخرف: ٦٨ )

yāʿibādi
يَٰعِبَادِ
എന്റെ അടിയാന്മാരേ
lā khawfun
لَا خَوْفٌ
ഭയമില്ല
ʿalaykumu
عَلَيْكُمُ
നിങ്ങളുടെമേല്‍
l-yawma
ٱلْيَوْمَ
ഇന്നു
walā antum
وَلَآ أَنتُمْ
നിങ്ങള്‍ ഇല്ലതാനും
taḥzanūna
تَحْزَنُونَ
വ്യസനപ്പെടും

''എന്റെ ദാസന്മാരേ, ഇന്ന് നിങ്ങളൊട്ടും പേടിക്കേണ്ടതില്ല. തീരേ ദുഃഖിക്കേണ്ടതുമില്ല.

തഫ്സീര്‍

اَلَّذِيْنَ اٰمَنُوْا بِاٰيٰتِنَا وَكَانُوْا مُسْلِمِيْنَۚ   ( الزخرف: ٦٩ )

alladhīna āmanū
ٱلَّذِينَ ءَامَنُوا۟
അതായതു വിശ്വസിച്ചവര്‍
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ആയത്തുകളില്‍
wakānū mus'limīna
وَكَانُوا۟ مُسْلِمِينَ
മുസ്ലിംകളായി (അനുസരിക്കുന്നവരായി)യിരിക്കുകയും

''നമ്മുടെ വചനങ്ങളില്‍ വിശ്വസിച്ചവരാണ് നിങ്ങള്‍. അല്ലാഹുവിന് കീഴൊതുങ്ങിക്കഴിഞ്ഞിരുന്നവരും.

തഫ്സീര്‍

اُدْخُلُوا الْجَنَّةَ اَنْتُمْ وَاَزْوَاجُكُمْ تُحْبَرُوْنَ   ( الزخرف: ٧٠ )

ud'khulū l-janata
ٱدْخُلُوا۟ ٱلْجَنَّةَ
നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവിന്‍
antum wa-azwājukum
أَنتُمْ وَأَزْوَٰجُكُمْ
നിങ്ങളും നിങ്ങളുടെ ഇണകളും (ഭാര്യാഭര്‍ത്താക്കളും)
tuḥ'barūna
تُحْبَرُونَ
നിങ്ങള്‍ സന്തോഷഭരിതരായ നിലയില്‍

''നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷപൂര്‍വം സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക.''

തഫ്സീര്‍