Skip to main content

۞ اَلَمْ تَرَ اِلَى الَّذِيْنَ نَافَقُوْا يَقُوْلُوْنَ لِاِخْوَانِهِمُ الَّذِيْنَ كَفَرُوْا مِنْ اَهْلِ الْكِتٰبِ لَىِٕنْ اُخْرِجْتُمْ لَنَخْرُجَنَّ مَعَكُمْ وَلَا نُطِيْعُ فِيْكُمْ اَحَدًا اَبَدًاۙ وَّاِنْ قُوْتِلْتُمْ لَنَنْصُرَنَّكُمْۗ وَاللّٰهُ يَشْهَدُ اِنَّهُمْ لَكٰذِبُوْنَ   ( الحشر: ١١ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ, നോക്കുന്നില്ലേ
ilā alladhīna
إِلَى ٱلَّذِينَ
യാതൊരുവരിലേക്കു
nāfaqū
نَافَقُوا۟
കപടത പ്രവര്‍ത്തിച്ച (കപടവിശ്വാസം സ്വീകരിച്ച)
yaqūlūna
يَقُولُونَ
അവര്‍ പറയുന്നു
li-ikh'wānihimu
لِإِخْوَٰنِهِمُ
തങ്ങളുടെ സഹോദരന്‍മാരോടു
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരായ
min ahli l-kitābi
مِنْ أَهْلِ ٱلْكِتَٰبِ
വേദക്കാരില്‍ നിന്ന്‍
la-in ukh'rij'tum
لَئِنْ أُخْرِجْتُمْ
നിങ്ങള്‍ ബഹിഷ്ക്കരിക്കപ്പെട്ടുവെങ്കില്‍
lanakhrujanna
لَنَخْرُجَنَّ
നിശ്ചയമായും ഞങ്ങള്‍ പുറപ്പെടും, പുറത്തുപോകും
maʿakum
مَعَكُمْ
നിങ്ങളുടെ കൂടെ, ഒപ്പം
walā nuṭīʿu
وَلَا نُطِيعُ
ഞങ്ങള്‍ അനുസരിക്കുകയുമില്ല
fīkum
فِيكُمْ
നിങ്ങളുടെ വിഷയത്തില്‍
aḥadan
أَحَدًا
ഒരാളെയും
abadan
أَبَدًا
ഒരു കാലത്തും
wa-in qūtil'tum
وَإِن قُوتِلْتُمْ
നിങ്ങളോടു യുദ്ധം ചെയ്യപ്പെട്ടുവെങ്കിലോ
lananṣurannakum
لَنَنصُرَنَّكُمْ
നിശ്ചയമായും ഞങ്ങള്‍ നിങ്ങളെ സഹായിക്കും
wal-lahu yashhadu
وَٱللَّهُ يَشْهَدُ
അല്ലാഹു സാക്ഷ്യം വഹിക്കുന്നു, സാക്ഷ്യപ്പെടുത്തുന്നു
innahum
إِنَّهُمْ
നിശ്ചയമായും അവര്‍
lakādhibūna
لَكَٰذِبُونَ
വ്യാജം പറയുന്നവര്‍ തന്നെ എന്ന്‍

കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരിലെ സത്യനിഷേധികളായ സഹോദരങ്ങളോട് അവര്‍ പറയുന്നു: ''നിങ്ങള്‍ നാടുകടത്തപ്പെടുകയാണെങ്കില്‍ നിശ്ചയമായും നിങ്ങളോടൊപ്പം ഞങ്ങളും പുറത്തുപോരും. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും മറ്റാരെയും അനുസരിക്കുകയില്ല. നിങ്ങള്‍ക്കെതിരെ യുദ്ധമുണ്ടായാല്‍ ഉറപ്പായും ഞങ്ങള്‍ നിങ്ങളെ സഹായിക്കും.'' എന്നാല്‍ ഈ കപടന്മാര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.

തഫ്സീര്‍

لَىِٕنْ اُخْرِجُوْا لَا يَخْرُجُوْنَ مَعَهُمْۚ وَلَىِٕنْ قُوْتِلُوْا لَا يَنْصُرُوْنَهُمْۚ وَلَىِٕنْ نَّصَرُوْهُمْ لَيُوَلُّنَّ الْاَدْبَارَۙ ثُمَّ لَا يُنْصَرُوْنَ   ( الحشر: ١٢ )

la-in ukh'rijū
لَئِنْ أُخْرِجُوا۟
അവര്‍ പുറത്താക്കപ്പെട്ടുവെങ്കില്‍
lā yakhrujūna
لَا يَخْرُجُونَ
ഇവര്‍ പുറത്തുപോകുയില്ല, പുറപ്പെടുകയില്ല
maʿahum
مَعَهُمْ
അവരുടെ ഒപ്പം
wala-in qūtilū
وَلَئِن قُوتِلُوا۟
അവരോടു യുദ്ധം ചെയ്യപ്പെട്ടെങ്കിലോ
lā yanṣurūnahum
لَا يَنصُرُونَهُمْ
ഇവര്‍ അവരെ സഹായിക്കയില്ല
wala-in naṣarūhum
وَلَئِن نَّصَرُوهُمْ
അവരെ ഇവര്‍ സഹായിച്ചാല്‍തന്നെയും
layuwallunna l-adbāra
لَيُوَلُّنَّ ٱلْأَدْبَٰرَ
ഇവര്‍ പിന്‍തിരിഞ്ഞോടും
thumma lā yunṣarūna
ثُمَّ لَا يُنصَرُونَ
പിന്നെ അവര്‍ സഹായിക്കപ്പെടുക (അവര്‍ക്കു സഹായം ലഭിക്കുക)യില്ല

അവര്‍ പുറത്താക്കപ്പെട്ടാല്‍ ഒരിക്കലും ഇക്കൂട്ടര്‍ കൂടെ പുറത്തു പോവുകയില്ല. അവര്‍ യുദ്ധത്തിന്നിരയായാല്‍ ഈ കപടന്മാര്‍ അവരെ സഹായിക്കുകയുമില്ല. അഥവാ; സഹായിക്കാനിറങ്ങിയാല്‍ തന്നെ പിന്തിരിഞ്ഞോടും; തീര്‍ച്ച. പിന്നെ, അവര്‍ക്ക് ഒരിടത്തുനിന്നും ഒരു സഹായവും ലഭിക്കുകയില്ല.

തഫ്സീര്‍

لَاَنْتُمْ اَشَدُّ رَهْبَةً فِيْ صُدُوْرِهِمْ مِّنَ اللّٰهِ ۗذٰلِكَ بِاَنَّهُمْ قَوْمٌ لَّا يَفْقَهُوْنَ   ( الحشر: ١٣ )

la-antum
لَأَنتُمْ
നിങ്ങള്‍, നിങ്ങള്‍തന്നെ
ashaddu rahbatan
أَشَدُّ رَهْبَةً
പേടിയില്‍ അധികം കാഠിന്യമുള്ളവരാണു (അധികം പേടിക്കപ്പെടുന്നവരാണ്)
fī ṣudūrihim
فِى صُدُورِهِم
അവരുടെ നെഞ്ചു (ഹൃദയം)കളില്‍
mina l-lahi
مِّنَ ٱللَّهِۚ
അല്ലാഹുവിനെക്കാളും
dhālika
ذَٰلِكَ
അതു
bi-annahum qawmun
بِأَنَّهُمْ قَوْمٌ
അവര്‍ ഒരു ജനതയാണെന്നതുകൊണ്ടാണു
lā yafqahūna
لَّا يَفْقَهُونَ
ഗ്രഹിക്കാത്ത, കാര്യം തിരിയാത്ത

ആ കപടവിശ്വാസികളുടെ മനസ്സുകളില്‍ അല്ലാഹുവോടുള്ളതിലേറെ ഭയം നിങ്ങളോടാണ്. കാരണം, അവരൊട്ടും കാര്യബോധമില്ലാത്ത ജനതയാണെന്നതുതന്നെ.

തഫ്സീര്‍

لَا يُقَاتِلُوْنَكُمْ جَمِيْعًا اِلَّا فِيْ قُرًى مُّحَصَّنَةٍ اَوْ مِنْ وَّرَاۤءِ جُدُرٍۗ بَأْسُهُمْ بَيْنَهُمْ شَدِيْدٌ ۗ تَحْسَبُهُمْ جَمِيْعًا وَّقُلُوْبُهُمْ شَتّٰىۗ ذٰلِكَ بِاَنَّهُمْ قَوْمٌ لَّا يَعْقِلُوْنَۚ   ( الحشر: ١٤ )

lā yuqātilūnakum
لَا يُقَٰتِلُونَكُمْ
അവര്‍ നിങ്ങളോടു യുദ്ധം ചെയ്കയില്ല
jamīʿan
جَمِيعًا
മുഴുവനായിട്ടു (യോജിച്ചു-ഒരുമിച്ചു-സംഘടിച്ചുകൊണ്ടു)
illā fī quran
إِلَّا فِى قُرًى
രാജ്യങ്ങളില്‍ (നാടുകളില്‍) വെച്ചല്ലാതെ
muḥaṣṣanatin
مُّحَصَّنَةٍ
കോട്ടകെട്ടപ്പെട്ട, ഭദ്രമാക്കപ്പെട്ട
aw min warāi
أَوْ مِن وَرَآءِ
അല്ലെങ്കില്‍ പിന്നില്‍ നിന്നല്ലാതെ
judurin
جُدُرٍۭۚ
വല്ല മതിലുകളുടെയും
basuhum
بَأْسُهُم
അവരുടെ സമരം, ശക്തി, ശൂരത
baynahum
بَيْنَهُمْ
അവര്‍ക്കിടയില്‍
shadīdun
شَدِيدٌۚ
കഠിനമായതാണ്
taḥsabuhum
تَحْسَبُهُمْ
നീ അവരെ വിചാരിക്കും, ഭാവിക്കുന്നു
jamīʿan
جَمِيعًا
ഒരുമിച്ച (യോജിച്ച)വരാണെന്നു
waqulūbuhum
وَقُلُوبُهُمْ
അവരുടെ ഹൃദയങ്ങളാകട്ടെ
shattā
شَتَّىٰۚ
ഭിന്നങ്ങളാണ്, ചിന്നിച്ചിതറിയാണ്
dhālika
ذَٰلِكَ
അതു
bi-annahum
بِأَنَّهُمْ
അവര്‍ ആകുന്നുവെന്നതു കൊണ്ടാണ്
qawmun
قَوْمٌ
ഒരു ജനത
lā yaʿqilūna
لَّا يَعْقِلُونَ
ബുദ്ധികൊടുക്കാത്ത, മനസ്സിലാക്കാത്ത

ഭദ്രമായ കോട്ടകളോടുകൂടിയ പട്ടണങ്ങളില്‍ വെച്ചോ വന്‍മതിലുകള്‍ക്കു പിറകെ ഒളിച്ചിരുന്നോ അല്ലാതെ അവരൊരിക്കലും ഒന്നായി നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ക്കിടയില്‍ പരസ്പരപോര് അതിരൂക്ഷമത്രെ. അവര്‍ ഒറ്റക്കെട്ടാണെന്ന് നീ കരുതുന്നു. എന്നാല്‍ അവരുടെ മനസ്സുകള്‍ പലതാണ്. കാരണം, അവര്‍ കാര്യം ശരിയാംവിധം മനസ്സിലാക്കാത്തവരാണെന്നതുതന്നെ.

തഫ്സീര്‍

كَمَثَلِ الَّذِيْنَ مِنْ قَبْلِهِمْ قَرِيْبًا ذَاقُوْا وَبَالَ اَمْرِهِمْۚ وَلَهُمْ عَذَابٌ اَلِيْمٌۚ   ( الحشر: ١٥ )

kamathali alladhīna
كَمَثَلِ ٱلَّذِينَ
യാതൊരുത്തരുടെ മാതിരിത്തന്നെ, ഒരു കൂട്ടരെപ്പോലെ
min qablihim
مِن قَبْلِهِمْ
അവരുടെ മുമ്പുള്ള
qarīban
قَرِيبًاۖ
അടുത്തു, സമീപകാലത്തു
dhāqū
ذَاقُوا۟
അവര്‍ ആസ്വദിച്ചു, രുചിനോക്കി
wabāla amrihim
وَبَالَ أَمْرِهِمْ
അവരുടെ കാര്യത്തിന്‍റെ ദുഷ്ഫലം, കെടുതി, നാശം
walahum
وَلَهُمْ
അവര്‍ക്കുണ്ട്താനും
ʿadhābun alīmun
عَذَابٌ أَلِيمٌ
വേദനയേറിയ ശിക്ഷ

അവര്‍ അവരുടെ തൊട്ടുമുമ്പുള്ളവരെപ്പോലെത്തന്നെയാണ്. അവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ദുഷ്ഫലം അനുഭവിച്ചുകഴിഞ്ഞു. ഇവര്‍ക്കും നോവേറിയ ശിക്ഷയുണ്ട്.

തഫ്സീര്‍

كَمَثَلِ الشَّيْطٰنِ اِذْ قَالَ لِلْاِنْسَانِ اكْفُرْۚ فَلَمَّا كَفَرَ قَالَ اِنِّيْ بَرِيْۤءٌ مِّنْكَ اِنِّيْٓ اَخَافُ اللّٰهَ رَبَّ الْعٰلَمِيْنَ   ( الحشر: ١٦ )

kamathali l-shayṭāni
كَمَثَلِ ٱلشَّيْطَٰنِ
പിശാചിനെപ്പോലെ, പിശാചിന്‍റെ മാതിരി
idh qāla
إِذْ قَالَ
അവന്‍ പറഞ്ഞ സന്ദര്‍ഭം
lil'insāni
لِلْإِنسَٰنِ
മനുഷ്യനോടു
uk'fur
ٱكْفُرْ
നീ അവിശ്വസിക്കുക
falammā kafara
فَلَمَّا كَفَرَ
എന്നിട്ടവന്‍ അവിശ്വസിച്ചപ്പോഴോ
qāla
قَالَ
അവന്‍ പറഞ്ഞു
innī barīon
إِنِّى بَرِىٓءٌ
നിശ്ചയമായും ഞാന്‍ ഒഴിവായ (ബന്ധമില്ലാത്ത - ഉത്തരവാദമില്ലാത്ത) വനാണു
minka
مِّنكَ
നിന്നില്‍നിന്നു
innī akhāfu
إِنِّىٓ أَخَافُ
നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു
l-laha
ٱللَّهَ
അല്ലാഹുവിനെ
rabba l-ʿālamīna
رَبَّ ٱلْعَٰلَمِينَ
ലോകരുടെ രക്ഷിതാവായ

പിശാചിനെപ്പോലെയാണ് ഇവര്‍. നീ അവിശ്വാസിയാവുക എന്ന് പിശാച് മനുഷ്യനോട് പറയും. അങ്ങനെ മനുഷ്യന്‍ അവിശ്വാസിയായാല്‍ പിശാച് പറയും: ''എനിക്ക് നീയുമായി ഒരു ബന്ധവുമില്ല. എനിക്കു പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഭയമാണ്.''

തഫ്സീര്‍

فَكَانَ عَاقِبَتَهُمَآ اَنَّهُمَا فِى النَّارِ خَالِدَيْنِ فِيْهَاۗ وَذٰلِكَ جَزٰۤؤُا الظّٰلِمِيْنَ ࣖ  ( الحشر: ١٧ )

fakāna
فَكَانَ
അങ്ങനെ ആയി
ʿāqibatahumā
عَٰقِبَتَهُمَآ
രണ്ടാളുടെയും പര്യവസാനം, കലാശം
annahumā fī l-nāri
أَنَّهُمَا فِى ٱلنَّارِ
രണ്ടുപേരും നരകത്തിലാണു എന്നുള്ളതു
khālidayni fīhā
خَٰلِدَيْنِ فِيهَاۚ
അതില്‍ രണ്ടാളും നിത്യവാസികളായ നിലയില്‍
wadhālika
وَذَٰلِكَ
അതു
jazāu l-ẓālimīna
جَزَٰٓؤُا۟ ٱلظَّٰلِمِينَ
അക്രമികളുടെ പ്രതിഫലമത്രെ

ഇരുവരുടെയും പര്യവസാനം, നരകത്തില്‍ നിത്യവാസികളാവുക എന്നതത്രെ. അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوا اتَّقُوا اللّٰهَ وَلْتَنْظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍۚ وَاتَّقُوا اللّٰهَ ۗاِنَّ اللّٰهَ خَبِيْرٌ ۢبِمَا تَعْمَلُوْنَ   ( الحشر: ١٨ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരെ
ittaqū l-laha
ٱتَّقُوا۟ ٱللَّهَ
അല്ലാഹുവിനെ സൂക്ഷിക്കുവിന്‍
waltanẓur
وَلْتَنظُرْ
നോക്കട്ടെ, ആലോചിക്കട്ടെ
nafsun
نَفْسٌ
ഓരോ ദേഹവും (ആത്മാവും, ആളും)
mā qaddamat
مَّا قَدَّمَتْ
അതു (താന്‍) മുന്‍ ചെയ്തു (ഒരുക്കി)വെച്ചതു
lighadin
لِغَدٍۖ
നാളേക്കുവേണ്ടി
wa-ittaqū l-laha
وَٱتَّقُوا۟ ٱللَّهَۚ
അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
khabīrun
خَبِيرٌۢ
സൂക്ഷ്മമായി അറിയുന്നവനാണു
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

സത്യവിശ്വാസികളേ, നിങ്ങള്‍ ദൈവഭക്തരാവുക. നാളേക്കുവേണ്ടി താന്‍ തയ്യാറാക്കിയത് എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

وَلَا تَكُوْنُوْا كَالَّذِيْنَ نَسُوا اللّٰهَ فَاَنْسٰىهُمْ اَنْفُسَهُمْۗ اُولٰۤىِٕكَ هُمُ الْفٰسِقُوْنَ   ( الحشر: ١٩ )

walā takūnū
وَلَا تَكُونُوا۟
നിങ്ങള്‍ ആകരുതു
ka-alladhīna
كَٱلَّذِينَ
യാതൊരുവരെപ്പോലെ
nasū l-laha
نَسُوا۟ ٱللَّهَ
അവര്‍ അല്ലാഹുവിനെ മറന്നു
fa-ansāhum
فَأَنسَىٰهُمْ
അപ്പോള്‍ അവന്‍ അവരെ മറപ്പിച്ചു
anfusahum
أَنفُسَهُمْۚ
അവരെത്തന്നെ, അവരുടെ ദേഹങ്ങളെ
ulāika humu
أُو۟لَٰٓئِكَ هُمُ
അക്കൂട്ടര്‍ തന്നെ
l-fāsiqūna
ٱلْفَٰسِقُونَ
തോന്നിയവാസികള്‍, ദുര്‍ന്നടപ്പുകാര്‍

അല്ലാഹുവെ മറന്നതിനാല്‍, സ്വയം വിസ്മൃതരാക്കി അല്ലാഹു മാറ്റിയ ജനത്തെപ്പോലെ ആകരുത് നിങ്ങള്‍. അവര്‍ തന്നെയാണ് ദുര്‍മാര്‍ഗികള്‍.

തഫ്സീര്‍

لَا يَسْتَوِيْٓ اَصْحٰبُ النَّارِ وَاَصْحٰبُ الْجَنَّةِۗ اَصْحٰبُ الْجَنَّةِ هُمُ الْفَاۤىِٕزُوْنَ   ( الحشر: ٢٠ )

lā yastawī
لَا يَسْتَوِىٓ
സമമാവുകയില്ല
aṣḥābu l-nāri
أَصْحَٰبُ ٱلنَّارِ
നരകക്കാര്‍
wa-aṣḥābu l-janati
وَأَصْحَٰبُ ٱلْجَنَّةِۚ
സ്വര്‍ഗക്കാരും
aṣḥābu l-janati
أَصْحَٰبُ ٱلْجَنَّةِ
സ്വര്‍ഗക്കാര്‍
humu l-fāizūna
هُمُ ٱلْفَآئِزُونَ
അവരത്രെ ഭാഗ്യവാന്മാര്‍

നരകവാസികളും സ്വര്‍ഗവാസികളും തുല്യരാവുകയില്ല. സ്വര്‍ഗവാസികളോ; അവര്‍തന്നെയാണ് വിജയികള്‍.

തഫ്സീര്‍