Skip to main content

ذٰلِكَ اَنْ لَّمْ يَكُنْ رَّبُّكَ مُهْلِكَ الْقُرٰى بِظُلْمٍ وَّاَهْلُهَا غٰفِلُوْنَ   ( الأنعام: ١٣١ )

dhālika
ذَٰلِكَ
അതു
an lam yakun
أَن لَّمْ يَكُن
അല്ലാത്ത (ആയിരിക്കാത്ത)തിനാലാണു
rabbuka
رَّبُّكَ
നിന്റെ റബ്ബു
muh'lika
مُهْلِكَ
നശിപ്പിക്കുന്നവന്‍
l-qurā
ٱلْقُرَىٰ
രാജ്യങ്ങളെ
biẓul'min
بِظُلْمٍ
വല്ല അക്രമംകൊണ്ടും, അനീതിയായിട്ടു
wa-ahluhā
وَأَهْلُهَا
അതിലെ ആള്‍ക്കാര്‍ (ആയിരിക്കെ)
ghāfilūna
غَٰفِلُونَ
അശ്രദ്ധര്‍ (ബോധമില്ലാത്തവര്‍).

ഒരു പ്രദേശത്തുകാര്‍ സന്മാര്‍ഗത്തെപ്പറ്റി ഒന്നുമറിയാതെ കഴിയുമ്പോള്‍ നിന്റെ നാഥന്‍ അന്യായമായി അവരെ നശിപ്പിക്കുകയില്ലെന്നതിന് തെളിവാണ് ഇവരുടെ ഈ സാക്ഷ്യം.

തഫ്സീര്‍

وَلِكُلٍّ دَرَجٰتٌ مِّمَّا عَمِلُوْاۗ وَمَا رَبُّكَ بِغَافِلٍ عَمَّا يَعْمَلُوْنَ   ( الأنعام: ١٣٢ )

walikullin
وَلِكُلٍّ
എല്ലാവര്‍ക്കുമുണ്ടു
darajātun
دَرَجَٰتٌ
ചില പദവികള്‍
mimmā ʿamilū
مِّمَّا عَمِلُوا۟ۚ
അവര്‍ പ്രവര്‍ത്തിച്ചതു മൂലം, പ്രവര്‍ത്തിച്ചതു സംബന്ധിച്ചു
wamā rabbuka
وَمَا رَبُّكَ
നിന്റെ റബ്ബു അല്ല
bighāfilin
بِغَٰفِلٍ
അശ്രദ്ധനേ
ʿammā yaʿmalūna
عَمَّا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി.

ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രവര്‍ത്തിച്ചതിനനുസരിച്ച പദവിയുണ്ട്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് നിന്റെ നാഥന്‍ ഒട്ടും അശ്രദ്ധനല്ല.

തഫ്സീര്‍

وَرَبُّكَ الْغَنِيُّ ذُو الرَّحْمَةِ ۗاِنْ يَّشَأْ يُذْهِبْكُمْ وَيَسْتَخْلِفْ مِنْۢ بَعْدِكُمْ مَّا يَشَاۤءُ كَمَآ اَنْشَاَكُمْ مِّنْ ذُرِّيَّةِ قَوْمٍ اٰخَرِيْنَ   ( الأنعام: ١٣٣ )

warabbuka
وَرَبُّكَ
നിന്റെ റബ്ബു
l-ghaniyu
ٱلْغَنِىُّ
ധന്യനത്രെ
dhū l-raḥmati
ذُو ٱلرَّحْمَةِۚ
കാരുണ്യശാലി, കരുണയുള്ളവനായ
in yasha
إِن يَشَأْ
അവന്‍ ഉദ്ദേശിക്കുന്ന പക്ഷം
yudh'hib'kum
يُذْهِبْكُمْ
നിങ്ങളെ അവന്‍ പോക്കി (നശിപ്പിച്ചു) കളയും
wayastakhlif
وَيَسْتَخْلِفْ
അവന്‍ പിന്നാലെ കൊണ്ടുവരുകയും ചെയ്യും, പകരമാക്കും
min baʿdikum
مِنۢ بَعْدِكُم
നിങ്ങളുടെ ശേഷം
mā yashāu
مَّا يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നതു
kamā ansha-akum
كَمَآ أَنشَأَكُم
അവന്‍ നിങ്ങളെ ഉണ്ടാക്കിയതുപോലെ
min dhurriyyati
مِّن ذُرِّيَّةِ
സന്തതികളില്‍ നിന്നു
qawmin
قَوْمٍ
ജനതയുടെ
ākharīna
ءَاخَرِينَ
വേറെ.

നിന്റെ നാഥന്‍ സ്വയംപര്യാപ്തനാണ്. ഏറെ ദയാപരനും. അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളെ നീക്കംചെയ്യുകയും നിങ്ങള്‍ക്കുശേഷം താനിച്ഛിക്കുന്നവരെ പകരം കൊണ്ടുവരികയും ചെയ്യും. മറ്റൊരു ജനതയുടെ വംശപരമ്പരയില്‍നിന്ന് നിങ്ങളെ അവന്‍ ഉയര്‍ത്തിക്കൊണ്ടുവന്നപോലെ.

തഫ്സീര്‍

اِنَّ مَا تُوْعَدُوْنَ لَاٰتٍۙ وَّمَآ اَنْتُمْ بِمُعْجِزِيْنَ   ( الأنعام: ١٣٤ )

inna mā tūʿadūna
إِنَّ مَا تُوعَدُونَ
നിശ്ചയമായും നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതു
laātin
لَءَاتٍۖ
വരുന്നതുതന്നെ
wamā antum
وَمَآ أَنتُم
നിങ്ങളല്ലതാനും
bimuʿ'jizīna
بِمُعْجِزِينَ
അസാദ്ധ്യമാക്കുന്ന (പരാജയപ്പെടുത്തുന്ന) വര്‍.

നിങ്ങളോട് വാഗ്ദാനം ചെയ്യുന്നത് സംഭവിക്കുക തന്നെ ചെയ്യും; തീര്‍ച്ച. അല്ലാഹുവിനെ തോല്‍പിക്കാന്‍ നിങ്ങള്‍ക്കാവില്ല.

തഫ്സീര്‍

قُلْ يٰقَوْمِ اعْمَلُوْا عَلٰى مَكَانَتِكُمْ اِنِّيْ عَامِلٌۚ فَسَوْفَ تَعْلَمُوْنَۙ مَنْ تَكُوْنُ لَهٗ عَاقِبَةُ الدَّارِۗ اِنَّهٗ لَا يُفْلِحُ الظّٰلِمُوْنَ   ( الأنعام: ١٣٥ )

qul
قُلْ
പറയുക
yāqawmi
يَٰقَوْمِ
എന്റെ ജനങ്ങളേ
iʿ'malū
ٱعْمَلُوا۟
നിങ്ങള്‍ പ്രവര്‍ത്തിക്കുവിന്‍
ʿalā makānatikum
عَلَىٰ مَكَانَتِكُمْ
നിങ്ങളുടെ സ്ഥാനപ്രകാരം (നിലപാടനുസരിച്ചു)
innī
إِنِّى
നിശ്ചയമായും ഞാന്‍
ʿāmilun
عَامِلٌۖ
പ്രവര്‍ത്തിക്കുന്നവനാണു
fasawfa
فَسَوْفَ
എന്നാല്‍ (അപ്പോള്‍), പിറകെ (വഴിയെ)
taʿlamūna
تَعْلَمُونَ
നിങ്ങളറിയും, നിങ്ങള്‍ക്കറിയാം
man takūnu lahu
مَن تَكُونُ لَهُۥ
ആരാണു അവന്നായിരിക്കുക, ഉണ്ടാക്കുക
ʿāqibatu
عَٰقِبَةُ
അന്ത്യം, പര്യവസാനം, അവസാനഫലം
l-dāri
ٱلدَّارِۗ
(ഈ) ഭവനത്തിന്റെ വീടിന്റെ
innahu
إِنَّهُۥ
നിശ്ചയമായും അതു (കാര്യം)
lā yuf'liḥu
لَا يُفْلِحُ
വിജയിക്കുകയില്ല
l-ẓālimūna
ٱلظَّٰلِمُونَ
അക്രമികള്‍.

പറയുക: എന്റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നിലപാടനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളുക; ഞാനും പ്രവര്‍ത്തിക്കാം. ഈ ലോകത്തിന്റെ ഒടുക്കം ആര്‍ക്കനുകൂലമായിരിക്കുമെന്ന് വഴിയെ നിങ്ങളറിയുക തന്നെ ചെയ്യും. ഒന്നു തീര്‍ച്ച; അക്രമികള്‍ വിജയിക്കുകയില്ല.

തഫ്സീര്‍

وَجَعَلُوْا لِلّٰهِ مِمَّا ذَرَاَ مِنَ الْحَرْثِ وَالْاَنْعَامِ نَصِيْبًا فَقَالُوْا هٰذَا لِلّٰهِ بِزَعْمِهِمْ وَهٰذَا لِشُرَكَاۤىِٕنَاۚ فَمَا كَانَ لِشُرَكَاۤىِٕهِمْ فَلَا يَصِلُ اِلَى اللّٰهِ ۚوَمَا كَانَ لِلّٰهِ فَهُوَ يَصِلُ اِلٰى شُرَكَاۤىِٕهِمْۗ سَاۤءَ مَا يَحْكُمُوْنَ   ( الأنعام: ١٣٦ )

wajaʿalū
وَجَعَلُوا۟
അവര്‍ ആക്കി (വെച്ചു), ഏര്‍പ്പെടുത്തി
lillahi
لِلَّهِ
അല്ലാഹുവിനു
mimmā dhara-a
مِمَّا ذَرَأَ
അവന്‍ സൃഷ്‌ടിച്ചുണ്ടാക്കിയതില്‍ നിന്നു
mina l-ḥarthi
مِنَ ٱلْحَرْثِ
വിള (കൃഷി)യില്‍ നിന്നു, വിളയായിട്ടു
wal-anʿāmi
وَٱلْأَنْعَٰمِ
കാലികളിലും
naṣīban
نَصِيبًا
ഒരു പങ്കു, ഓഹരി
faqālū
فَقَالُوا۟
എന്നിട്ടു അവര്‍ പറഞ്ഞു, പറയുകയാണു
hādhā lillahi
هَٰذَا لِلَّهِ
ഇതു അല്ലാഹുവിനാണു
bizaʿmihim
بِزَعْمِهِمْ
അവരുടെ ജല്‍പനമനുസരിച്ച്‌, ജല്‍പനത്തില്‍
wahādhā
وَهَٰذَا
ഇതു
lishurakāinā
لِشُرَكَآئِنَاۖ
നമ്മുടെ പങ്കാളികള്‍ക്കാണു
famā kāna
فَمَا كَانَ
എന്നിട്ടു (എന്നാല്‍) ആയിത്തീര്‍ന്നതു
lishurakāihim
لِشُرَكَآئِهِمْ
അവരുടെ പങ്കാളികള്‍ക്കു
falā yaṣilu
فَلَا يَصِلُ
അതു (എത്തി)ചേരുകയില്ല
ilā l-lahi
إِلَى ٱللَّهِۖ
അല്ലാഹുവിലേക്കു
wamā kāna
وَمَا كَانَ
ആയിത്തീര്‍ന്നതോ
lillahi
لِلَّهِ
അല്ലാഹുവിനു
fahuwa yaṣilu
فَهُوَ يَصِلُ
അതു ചേരുന്നു, ചേരും
ilā shurakāihim
إِلَىٰ شُرَكَآئِهِمْۗ
അവരുടെ പങ്കാളികളിലേക്കു
sāa
سَآءَ
വളരെ ചീത്ത, മോശം
mā yaḥkumūna
مَا يَحْكُمُونَ
അവര്‍ വിധിക്കുന്നതു.

അല്ലാഹുതന്നെ സൃഷ്ടിച്ചുണ്ടാക്കിയ വിളകളില്‍നിന്നും കാലികളില്‍നിന്നും ഒരു വിഹിതം അവരവന് നിശ്ചയിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ടവര്‍ കെട്ടിച്ചമച്ച് പറയുന്നു: ''ഇത് അല്ലാഹുവിനുള്ളതാണ്. ഇത് തങ്ങള്‍ പങ്കാളികളാക്കിവെച്ച ദൈവങ്ങള്‍ക്കും.'' അതോടൊപ്പം അവരുടെ പങ്കാളികള്‍ക്കുള്ളതൊന്നും അല്ലാഹുവിലേക്കെത്തിച്ചേരുകയില്ല. അല്ലാഹുവിനുള്ളതോ അവരുടെ പങ്കാളികള്‍ക്കെത്തിച്ചേരുകയും ചെയ്യും. അവരുടെ തീരുമാനം എത്ര ചീത്ത!

തഫ്സീര്‍

وَكَذٰلِكَ زَيَّنَ لِكَثِيْرٍ مِّنَ الْمُشْرِكِيْنَ قَتْلَ اَوْلَادِهِمْ شُرَكَاۤؤُهُمْ لِيُرْدُوْهُمْ وَلِيَلْبِسُوْا عَلَيْهِمْ دِيْنَهُمْۗ وَلَوْ شَاۤءَ اللّٰهُ مَا فَعَلُوْهُ فَذَرْهُمْ وَمَا يَفْتَرُوْنَ   ( الأنعام: ١٣٧ )

wakadhālika
وَكَذَٰلِكَ
അതുപോലെ
zayyana
زَيَّنَ
ഭംഗിയാക്കി (അലങ്കാരമാക്കി)ക്കാട്ടിയിരിക്കുന്നു
likathīrin
لِكَثِيرٍ
പലര്‍ക്കും, വളരെ ആള്‍ക്കു
mina l-mush'rikīna
مِّنَ ٱلْمُشْرِكِينَ
മുശ്‌രിക്കുകളില്‍ നിന്നു
qatla
قَتْلَ
കൊലയെ, വിധിക്കുന്നതിനെ
awlādihim
أَوْلَٰدِهِمْ
തങ്ങളുടെ സന്താനങ്ങളെ
shurakāuhum
شُرَكَآؤُهُمْ
അവരുടെ പങ്കാളികള്‍
liyur'dūhum
لِيُرْدُوهُمْ
അവരെ അവര്‍ നാശത്തില്‍ പതിപ്പിക്കുവാന്‍
waliyalbisū
وَلِيَلْبِسُوا۟
അവര്‍ കൂട്ടിക്കലര്‍ത്തുവാനും
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍, അവര്‍ക്കു
dīnahum
دِينَهُمْۖ
അവരുടെ മതത്തെ, മതനടപടിയെ
walaw shāa
وَلَوْ شَآءَ
ഉദ്ദേശിച്ചിരുന്നെങ്കില്‍
l-lahu
ٱللَّهُ
അല്ലാഹു
mā faʿalūhu
مَا فَعَلُوهُۖ
അതവര്‍ ചെയ്യുകയില്ലായിരുന്നു
fadharhum
فَذَرْهُمْ
അതിനാല്‍ അവരെ നീ വിട്ടേക്കുക
wamā yaftarūna
وَمَا يَفْتَرُونَ
അവര്‍ കെട്ടിയുണ്ടാക്കുന്നതിനെയും.

അതുപോലെത്തന്നെ ധാരാളം ബഹുദൈവവിശ്വാസികള്‍ക്ക് തങ്ങളുടെ മക്കളെ കൊല്ലുന്നത് അവരുടെ പങ്കാളികള്‍ ഭൂഷണമായി തോന്നിപ്പിച്ചിരിക്കുന്നു. അവരെ വിപത്തില്‍പെടുത്തലും അവര്‍ക്ക് തങ്ങളുടെ ജീവിതക്രമം തിരിച്ചറിയാതാകലുമാണ് അതുകൊണ്ടുണ്ടാവുന്നത്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരങ്ങനെ ചെയ്യുമായിരുന്നില്ല. അവരെയും അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നവയെയും അവരുടെ പാട്ടിന് വിട്ടേക്കുക.

തഫ്സീര്‍

وَقَالُوْا هٰذِهٖٓ اَنْعَامٌ وَّحَرْثٌ حِجْرٌ لَّا يَطْعَمُهَآ اِلَّا مَنْ نَّشَاۤءُ بِزَعْمِهِمْ وَاَنْعَامٌ حُرِّمَتْ ظُهُوْرُهَا وَاَنْعَامٌ لَّا يَذْكُرُوْنَ اسْمَ اللّٰهِ عَلَيْهَا افْتِرَاۤءً عَلَيْهِۗ سَيَجْزِيْهِمْ بِمَا كَانُوْا يَفْتَرُوْنَ   ( الأنعام: ١٣٨ )

waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്‌തു, പറയുകയാണു
hādhihi anʿāmun
هَٰذِهِۦٓ أَنْعَٰمٌ
ഇവ ചില കാലികളാണു
waḥarthun
وَحَرْثٌ
വിളയും, വിളകളും
ḥij'run
حِجْرٌ
വിലക്കപെട്ട
lā yaṭʿamuhā
لَّا يَطْعَمُهَآ
അവ ഭക്ഷിക്കുകയില്ല, ഭക്ഷിച്ചുകൂടാ
illā
إِلَّا
ഒഴികെ
man nashāu
مَن نَّشَآءُ
നാം (ഞങ്ങള്‍) ഉദ്ദേശിക്കുന്നവര്‍
bizaʿmihim
بِزَعْمِهِمْ
അവരുടെ ജല്‍പനമനുസരിച്ചു
wa-anʿāmun
وَأَنْعَٰمٌ
ചില കാലികള്‍
ḥurrimat
حُرِّمَتْ
നിഷിദ്ധ (നിരോധിക്ക) പ്പെട്ടിരിക്കുന്നു
ẓuhūruhā
ظُهُورُهَا
അവയുടെ പുറങ്ങള്‍, മുതുകുകള്‍
wa-anʿāmun
وَأَنْعَٰمٌ
ചില കാലികള്‍
lā yadhkurūna
لَّا يَذْكُرُونَ
അവര്‍ പറയുക (ഉച്ചരിക്കുക)യില്ല
is'ma l-lahi
ٱسْمَ ٱللَّهِ
അല്ലാഹുവിന്റെ നാമം
ʿalayhā
عَلَيْهَا
അതിന്റെമേല്‍
if'tirāan
ٱفْتِرَآءً
കെട്ടിച്ചമച്ച്‌
ʿalayhi
عَلَيْهِۚ
അവന്റെ മേല്‍ (പേരില്‍)
sayajzīhim
سَيَجْزِيهِم
അവര്‍ക്കു അവന്‍ (വഴിയെ) പ്രതിഫലം നല്‍കും
bimā kānū
بِمَا كَانُوا۟
അവരായിരുന്നതിനു
yaftarūna
يَفْتَرُونَ
കെട്ടിച്ചമക്കുക.

അവര്‍ പറഞ്ഞു: ''ഇവ വിലക്കപ്പെട്ട കാലികളും വിളകളുമാകുന്നു. ഞങ്ങളുദ്ദേശിക്കുന്നവരല്ലാതെ, അവ തിന്നാന്‍ പാടില്ല.'' അവര്‍ സ്വയം കെട്ടിച്ചമച്ച വാദമാണിത്. അവര്‍ സവാരി ചെയ്യാനും ചരക്കു ചുമക്കാനും പുറം ഉപയോഗിക്കുന്നത് നിഷിദ്ധമാക്കിയ മറ്റു മൃഗങ്ങളുണ്ട്. അവര്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കാത്ത മൃഗങ്ങളുമുണ്ട്. ഇതൊക്കെയും അവര്‍ അല്ലാഹുവിന്റെ പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കിയവയാണ്. അവര്‍ ഇവ്വിധം കെട്ടിച്ചമച്ചുണ്ടാക്കുന്നതിന് അല്ലാഹു അവര്‍ക്ക് വൈകാതെ മതിയായ പ്രതിഫലം നല്‍കും.

തഫ്സീര്‍

وَقَالُوْا مَا فِيْ بُطُوْنِ هٰذِهِ الْاَنْعَامِ خَالِصَةٌ لِّذُكُوْرِنَا وَمُحَرَّمٌ عَلٰٓى اَزْوَاجِنَاۚ وَاِنْ يَّكُنْ مَّيْتَةً فَهُمْ فِيْهِ شُرَكَاۤءُ ۗسَيَجْزِيْهِمْ وَصْفَهُمْۗ اِنَّهٗ حَكِيْمٌ عَلِيْمٌ   ( الأنعام: ١٣٩ )

waqālū
وَقَالُوا۟
അവര്‍ പറയുന്നു
mā fī buṭūni
مَا فِى بُطُونِ
വയറുകളിലുള്ളതു
hādhihi l-anʿāmi
هَٰذِهِ ٱلْأَنْعَٰمِ
ഈ കാലികളുടെ
khāliṣatun
خَالِصَةٌ
മാത്രമാ(തനിച്ചാ)യുള്ളതാണു
lidhukūrinā
لِّذُكُورِنَا
നമ്മുടെ ആണുങ്ങള്‍ക്കു
wamuḥarramun
وَمُحَرَّمٌ
നിഷിദ്ധമാക്കപ്പെട്ടതുമാണു
ʿalā azwājinā
عَلَىٰٓ أَزْوَٰجِنَاۖ
നമ്മുടെ ഭാര്യമാര്‍ക്കു
wa-in yakun
وَإِن يَكُن
അതാണെങ്കിലോ, ആകുന്നപക്ഷം
maytatan
مَّيْتَةً
ചത്തതു, ശവം
fahum fīhi
فَهُمْ فِيهِ
എന്നാലവര്‍ അതില്‍
shurakāu
شُرَكَآءُۚ
പങ്കാളികളാണു
sayajzīhim
سَيَجْزِيهِمْ
അവര്‍ക്കവന്‍ പ്രതിഫലം നല്‍കും
waṣfahum
وَصْفَهُمْۚ
അവരുടെ വിവരണത്തിനു
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
ḥakīmun
حَكِيمٌ
അഗാധജ്ഞനാണു
ʿalīmun
عَلِيمٌ
സര്‍വ്വജ്ഞനാണു.

അവര്‍ പറയുന്നു: ''ഈ കാലികളുടെ വയറുകളിലുള്ളത് ഞങ്ങളിലെ ആണുങ്ങള്‍ക്ക് മാത്രമുള്ളതാണ്. ഞങ്ങളുടെ ഭാര്യമാര്‍ക്ക് അത് നിഷിദ്ധമാണ്.'' എന്നാല്‍ അത് ശവമാണെങ്കില്‍ അവരെല്ലാം അതില്‍ പങ്കാളികളാകും. തീര്‍ച്ചയായും അവരുടെ ഈ കെട്ടിച്ചമക്കലുകള്‍ക്ക് അല്ലാഹു അനുയോജ്യമായ പ്രതിഫലം വൈകാതെ നല്‍കും. സംശയമില്ല; അവന്‍ യുക്തിമാനും എല്ലാം അറിയുന്നവനുമാണ്.

തഫ്സീര്‍

قَدْ خَسِرَ الَّذِيْنَ قَتَلُوْٓا اَوْلَادَهُمْ سَفَهًاۢ بِغَيْرِ عِلْمٍ وَّحَرَّمُوْا مَا رَزَقَهُمُ اللّٰهُ افْتِرَاۤءً عَلَى اللّٰهِ ۗقَدْ ضَلُّوْا وَمَا كَانُوْا مُهْتَدِيْنَ ࣖ   ( الأنعام: ١٤٠ )

qad khasira
قَدْ خَسِرَ
നഷ്‌ടപ്പെട്ടിട്ടുണ്ടു
alladhīna qatalū
ٱلَّذِينَ قَتَلُوٓا۟
കൊന്ന
awlādahum
أَوْلَٰدَهُمْ
തങ്ങളുടെ സന്താനങ്ങളെ
safahan
سَفَهًۢا
വിഡ്‌ഢിത്തമായി, ഭോഷത്താല്‍
bighayri ʿil'min
بِغَيْرِ عِلْمٍ
ഒരു അറിവും (വിവരവും) ഇല്ലാതെ
waḥarramū
وَحَرَّمُوا۟
അവര്‍ നിഷിദ്ധമാക്കുകയും ചെയ്‌തു
mā razaqahumu
مَا رَزَقَهُمُ
അവര്‍ക്കു നല്‍കിയതിനെ
l-lahu
ٱللَّهُ
അല്ലാഹു
if'tirāan
ٱفْتِرَآءً
കെട്ടിച്ചമച്ചുകൊണ്ടു
ʿalā l-lahi
عَلَى ٱللَّهِۚ
അല്ലാഹുവിന്റെ മേല്‍
qad
قَدْ
തീര്‍ച്ചയായും
ḍallū
ضَلُّوا۟
അവര്‍ വഴിപിഴച്ചു
wamā kānū
وَمَا كَانُوا۟
അവരായതുമില്ല, ആയിരുന്നുമില്ല
muh'tadīna
مُهْتَدِينَ
നേര്‍മാര്‍ഗം പ്രാപിച്ചവര്‍.

ഒരു വിവരവുമില്ലാതെ, തികഞ്ഞ അവിവേകം കാരണം സ്വന്തം മക്കളെ കൊല്ലുന്നവരും അല്ലാഹു അവര്‍ക്കേകിയ അന്നം അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ച് സ്വയം നിഷിദ്ധമാക്കുന്നവരും നഷ്ടത്തില്‍പ്പെട്ടതുതന്നെ. സംശയമില്ല അവര്‍ വഴികേടിലായിരിക്കുന്നു. അവര്‍ നേര്‍വഴി പ്രാപിച്ചതുമില്ല.

തഫ്സീര്‍