Skip to main content

قَالَ رَبِّ اغْفِرْ لِيْ وَلِاَخِيْ وَاَدْخِلْنَا فِيْ رَحْمَتِكَ ۖوَاَنْتَ اَرْحَمُ الرّٰحِمِيْنَ ࣖ   ( الأعراف: ١٥١ )

qāla rabbi
قَالَ رَبِّ
അദ്ദേഹം പറഞ്ഞു റബ്ബേ
igh'fir lī
ٱغْفِرْ لِى
എനിക്കു പൊറുത്തു തരണേ
wali-akhī
وَلِأَخِى
എന്റെ സഹോദരനും
wa-adkhil'nā
وَأَدْخِلْنَا
ഞങ്ങളെ നീ പ്രവേശിപ്പിക്കുകയും വേണമേ
fī raḥmatika
فِى رَحْمَتِكَۖ
നിന്റെ കാരുണ്യത്തില്‍, ദയവില്‍
wa-anta
وَأَنتَ
നീയാകട്ടെ, നീയോ
arḥamu
أَرْحَمُ
ഏറ്റവും കരുണയുള്ളവനാകുന്നു
l-rāḥimīna
ٱلرَّٰحِمِينَ
കരുണ ചെയ്യുന്നവരില്‍.

മൂസാ പറഞ്ഞു: ''എന്റെ നാഥാ, എനിക്കും എന്റെ സഹോദരന്നും നീ പൊറുത്തുതരേണമേ. ഞങ്ങളെ നീ നിന്റെ അനുഗ്രഹത്തിന് അര്‍ഹരാക്കേണമേ. നീ പരമകാരുണികനല്ലോ.''

തഫ്സീര്‍

اِنَّ الَّذِيْنَ اتَّخَذُوا الْعِجْلَ سَيَنَالُهُمْ غَضَبٌ مِّنْ رَّبِّهِمْ وَذِلَّةٌ فِى الْحَيٰوةِ الدُّنْيَاۗ وَكَذٰلِكَ نَجْزِى الْمُفْتَرِيْنَ  ( الأعراف: ١٥٢ )

inna
إِنَّ
നിശ്ചയമായും
alladhīna ittakhadhū
ٱلَّذِينَ ٱتَّخَذُوا۟
ഉണ്ടാക്കിയവര്‍
l-ʿij'la
ٱلْعِجْلَ
പശു(മൂരി)ക്കുട്ടിയെ
sayanāluhum
سَيَنَالُهُمْ
അവര്‍ക്കു എത്തും, ബാധിക്കും
ghaḍabun
غَضَبٌ
കോപം, ദേഷ്യം
min rabbihim
مِّن رَّبِّهِمْ
അവരുടെ റബ്ബിങ്കല്‍ നിന്ന്
wadhillatun
وَذِلَّةٌ
നിന്ദ്യതയും
fī l-ḥayati l-dun'yā
فِى ٱلْحَيَوٰةِ ٱلدُّنْيَاۚ
ഐഹിക ജീവിതത്തില്‍
wakadhālika
وَكَذَٰلِكَ
അപ്രകാരം
najzī
نَجْزِى
നാം പ്രതിഫലം നല്‍കുന്നു
l-muf'tarīna
ٱلْمُفْتَرِينَ
കെട്ടിച്ചമക്കുന്നവര്‍ക്കു.

പശുക്കിടാവിനെ ദൈവമാക്കിയവരെ അവരുടെ നാഥന്റെ കോപം ബാധിക്കുക തന്നെ ചെയ്യും. ഐഹികജീവിതത്തില്‍ അവര്‍ക്ക് നിന്ദ്യതയാണുണ്ടാവുക. കള്ളം കെട്ടിച്ചമക്കുന്നവര്‍ക്ക് നാം ഇവ്വിധമാണ് പ്രതിഫലം നല്‍കുക.

തഫ്സീര്‍

وَالَّذِيْنَ عَمِلُوا السَّيِّاٰتِ ثُمَّ تَابُوْا مِنْۢ بَعْدِهَا وَاٰمَنُوْٓا اِنَّ رَبَّكَ مِنْۢ بَعْدِهَا لَغَفُوْرٌ رَّحِيْمٌ  ( الأعراف: ١٥٣ )

wa-alladhīna ʿamilū
وَٱلَّذِينَ عَمِلُوا۟
പ്രവര്‍ത്തിച്ചവരാകട്ടെ
l-sayiāti
ٱلسَّيِّـَٔاتِ
തിന്‍മകളെ
thumma tābū
ثُمَّ تَابُوا۟
പിന്നെ അവര്‍ പശ്ചാത്തപിച്ചു, മടങ്ങി
min baʿdihā
مِنۢ بَعْدِهَا
അതിനു (അവക്കു) ശേഷം
waāmanū
وَءَامَنُوٓا۟
വിശ്വസിക്കുകയും ചെയ്തു
inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്റെ റബ്ബു
min baʿdihā
مِنۢ بَعْدِهَا
അതിനുശേഷം
laghafūrun
لَغَفُورٌ
(വളരെ) പൊറുക്കുന്നവന്‍ തന്നെ
raḥīmun
رَّحِيمٌ
കരുണാനിധി.

ദുര്‍വൃത്തികള്‍ ചെയ്തശേഷം പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്തവരോട് നിന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാണ്.

തഫ്സീര്‍

وَلَمَّا سَكَتَ عَنْ مُّوْسَى الْغَضَبُ اَخَذَ الْاَلْوَاحَۖ وَفِيْ نُسْخَتِهَا هُدًى وَّرَحْمَةٌ لِّلَّذِيْنَ هُمْ لِرَبِّهِمْ يَرْهَبُوْنَ  ( الأعراف: ١٥٤ )

walammā sakata
وَلَمَّا سَكَتَ
അടങ്ങിയപ്പോള്‍
ʿan mūsā
عَن مُّوسَى
മൂസായില്‍നിന്നു, മൂസാക്കു
l-ghaḍabu
ٱلْغَضَبُ
കോപം
akhadha
أَخَذَ
അദ്ദേഹം എടുത്തു
l-alwāḥa
ٱلْأَلْوَاحَۖ
പലകകളെ
wafī nus'khatihā
وَفِى نُسْخَتِهَا
അവയുടെ പകര്‍പ്പില്‍ (എഴുത്തില്‍) ഉണ്ടായിരുന്നു
hudan
هُدًى
മാര്‍ഗ്ഗദര്‍ശനം
waraḥmatun
وَرَحْمَةٌ
കാരുണ്യവും
lilladhīna
لِّلَّذِينَ
യാതൊരുവര്‍ക്കു
hum
هُمْ
അവര്‍
lirabbihim
لِرَبِّهِمْ
തങ്ങളുടെ റബ്ബിനെക്കുറിച്ചു
yarhabūna
يَرْهَبُونَ
അവര്‍ ഭയപ്പെടുന്നു, പേടിക്കുന്നു.

മൂസായുടെ കോപം ശമിച്ചപ്പോള്‍ അദ്ദേഹം ആ ഫലകങ്ങളെടുത്തു. തങ്ങളുടെ നാഥനെ ഭയപ്പെടുന്നവര്‍ക്ക് ആ രേഖാഫലകത്തില്‍ മാര്‍ഗദര്‍ശനവും അനുഗ്രഹവുമാണുണ്ടായിരുന്നത്.

തഫ്സീര്‍

وَاخْتَارَ مُوْسٰى قَوْمَهٗ سَبْعِيْنَ رَجُلًا لِّمِيْقَاتِنَا ۚفَلَمَّآ اَخَذَتْهُمُ الرَّجْفَةُ قَالَ رَبِّ لَوْ شِئْتَ اَهْلَكْتَهُمْ مِّنْ قَبْلُ وَاِيَّايَۗ اَتُهْلِكُنَا بِمَا فَعَلَ السُّفَهَاۤءُ مِنَّاۚ اِنْ هِيَ اِلَّا فِتْنَتُكَۗ تُضِلُّ بِهَا مَنْ تَشَاۤءُ وَتَهْدِيْ مَنْ تَشَاۤءُۗ اَنْتَ وَلِيُّنَا فَاغْفِرْ لَنَا وَارْحَمْنَا وَاَنْتَ خَيْرُ الْغَافِرِيْنَ  ( الأعراف: ١٥٥ )

wa-ikh'tāra
وَٱخْتَارَ
തിരഞ്ഞെടുത്തു
mūsā
مُوسَىٰ
മൂസാ
qawmahu
قَوْمَهُۥ
തന്റെ ജനതയെ (ജനങ്ങളില്‍നിന്നു)
sabʿīna
سَبْعِينَ
എഴുപതു
rajulan
رَجُلًا
പുരുഷന്‍മാരെ
limīqātinā
لِّمِيقَٰتِنَاۖ
നമ്മുടെ (നാമുമായുള്ള) നിശ്ചിത സമയത്തേക്കു
falammā akhadhathumu
فَلَمَّآ أَخَذَتْهُمُ
എന്നിട്ടു അവരെ പിടിച്ച (അവര്‍ക്കു പിടിപെട്ട)പ്പോള്‍
l-rajfatu
ٱلرَّجْفَةُ
(കഠിന) കമ്പനം
qāla
قَالَ
അദ്ദേഹം പറഞ്ഞു
rabbi
رَبِّ
റബ്ബേ
law shi'ta
لَوْ شِئْتَ
നീ ഉദ്ദേശിച്ചിരുന്നെങ്കില്‍
ahlaktahum
أَهْلَكْتَهُم
അവരെ നീ (നിനക്കു) നശിപ്പിക്കാമായിരുന്നു
min qablu
مِّن قَبْلُ
മുമ്പേ
wa-iyyāya
وَإِيَّٰىَۖ
എന്നെയും
atuh'likunā
أَتُهْلِكُنَا
നീ ഞങ്ങളെ നശിപ്പിക്കുകയാണോ
bimā faʿala
بِمَا فَعَلَ
ചെയ്തതു നിമിത്തം
l-sufahāu
ٱلسُّفَهَآءُ
ഭോഷന്‍മാര്‍, വിഡ്ഢികള്‍
minnā
مِنَّآۖ
ഞങ്ങളില്‍ നിന്നുള്ള
in hiya
إِنْ هِىَ
അതല്ല
illā fit'natuka
إِلَّا فِتْنَتُكَ
നിന്റെ പരീക്ഷണമല്ലാതെ
tuḍillu bihā
تُضِلُّ بِهَا
അതുമൂലം നീ വഴിപിഴവിലാക്കുന്നു
man tashāu
مَن تَشَآءُ
നീ ഉദ്ദേശിക്കുന്നവരെ
watahdī
وَتَهْدِى
നീ വഴി ചേര്‍ക്കുക (നേര്‍മാര്‍ഗ്ഗത്തിലാക്കുക)യും ചെയ്യുന്നു
man tashāu
مَن تَشَآءُۖ
നീ ഉദ്ദേശിക്കുന്നവരെ
anta
أَنتَ
നീ
waliyyunā
وَلِيُّنَا
ഞങ്ങളുടെ കൈകാര്യകര്‍ത്താവാണു, രക്ഷാധികാരിയാണു
fa-igh'fir lanā
فَٱغْفِرْ لَنَا
അതിനാല്‍ ഞങ്ങള്‍ക്കു പൊറുത്തുതരണേ
wa-ir'ḥamnā
وَٱرْحَمْنَاۖ
ഞങ്ങള്‍ക്കു (ഞങ്ങളോടു) കരുണ ചെയ്യുകയും വേണമേ
wa-anta
وَأَنتَ
നീയാകട്ടെ
khayru l-ghāfirīna
خَيْرُ ٱلْغَٰفِرِينَ
പൊറുക്കുന്നവരില്‍ ഉത്തമനാകുന്നു.

നാം നിശ്ചയിച്ച സമയത്ത് തന്റെ കൂടെ ഹാജരാകാന്‍ മൂസാ അദ്ദേഹത്തിന്റെ ജനതയില്‍നിന്ന് എഴുപതുപേരെ തെരഞ്ഞെടുത്തു. പെട്ടെന്ന് ഞെട്ടലുണ്ടാക്കുന്ന പ്രകമ്പനം അവരെ പിടികൂടി. അപ്പോള്‍ മൂസാ പറഞ്ഞു: ''എന്റെ നാഥാ, നീ ഇച്ഛിച്ചിരുന്നെങ്കില്‍ നേരത്തെതന്നെ അവരെയും എന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നു. ഞങ്ങളിലെ ഏതാനും വിഡ്ഢികള്‍ പ്രവര്‍ത്തിച്ച പാപത്തിന്റെ പേരില്‍ നീ ഞങ്ങളെയൊക്കെ നശിപ്പിക്കുകയാണോ? നിന്റെ ഒരു പരീക്ഷണമല്ലാതൊന്നുമല്ലിത്. അതുവഴി നീ ഇച്ഛിച്ചവരെ നീ വഴികേടിലാക്കുന്നു. നീ ഇച്ഛിച്ചവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നീയാണ് ഞങ്ങളുടെ രക്ഷകന്‍. അതിനാല്‍ ഞങ്ങള്‍ക്കു നീ പൊറുത്തുതരേണമേ. ഞങ്ങളോട് കരുണ കാണിക്കേണമേ. പൊറുക്കുന്നവരില്‍ അത്യുത്തമന്‍ നീയാണല്ലോ.

തഫ്സീര്‍

۞ وَاكْتُبْ لَنَا فِيْ هٰذِهِ الدُّنْيَا حَسَنَةً وَّفِى الْاٰخِرَةِ اِنَّا هُدْنَآ اِلَيْكَۗ قَالَ عَذَابِيْٓ اُصِيْبُ بِهٖ مَنْ اَشَاۤءُۚ وَرَحْمَتِيْ وَسِعَتْ كُلَّ شَيْءٍۗ فَسَاَكْتُبُهَا لِلَّذِيْنَ يَتَّقُوْنَ وَيُؤْتُوْنَ الزَّكٰوةَ وَالَّذِيْنَ هُمْ بِاٰيٰتِنَا يُؤْمِنُوْنَۚ   ( الأعراف: ١٥٦ )

wa-uk'tub
وَٱكْتُبْ
എഴുതുക (രേഖപ്പെടുത്തുക) യും ചെയ്യേണമേ
lanā
لَنَا
ഞങ്ങള്‍ക്കു
fī hādhihi l-dun'yā
فِى هَٰذِهِ ٱلدُّنْيَا
ഈ ഇഹത്തില്‍
ḥasanatan
حَسَنَةً
നന്മയെ
wafī l-ākhirati
وَفِى ٱلْءَاخِرَةِ
പരത്തിലും
innā hud'nā
إِنَّا هُدْنَآ
നിശ്ചയമായും ഞങ്ങള്‍ മടങ്ങിയി (ഖേദിച്ചി) രിക്കുന്നു
ilayka
إِلَيْكَۚ
നിന്നിലേക്കു
qāla
قَالَ
അവന്‍ പറഞ്ഞു
ʿadhābī
عَذَابِىٓ
എന്റെ ശിക്ഷ
uṣību bihi
أُصِيبُ بِهِۦ
അതിനെ ഞാന്‍ ബാധിപ്പിക്കും, എത്തിക്കുന്നു
man ashāu
مَنْ أَشَآءُۖ
ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു
waraḥmatī
وَرَحْمَتِى
എന്റെ കാരുണ്യമാകട്ടെ
wasiʿat
وَسِعَتْ
അതു വിശാലമായിരിക്കുന്നു, വിശാലപ്പെട്ടതാണു
kulla shayin
كُلَّ شَىْءٍۚ
എല്ലാ വസ്തുവിനും
fasa-aktubuhā
فَسَأَكْتُبُهَا
എന്നാല്‍ അതിനെ ഞാന്‍ എഴുതും (രേഖപ്പെടുത്തിവെക്കും)
lilladhīna
لِلَّذِينَ
യാതൊരു കൂട്ടര്‍ക്കു
yattaqūna
يَتَّقُونَ
സൂക്ഷ്മത പാലിക്കുന്ന
wayu'tūna
وَيُؤْتُونَ
കൊടുക്കുകയും ചെയ്യുന്ന
l-zakata
ٱلزَّكَوٰةَ
സകാത്തു
wa-alladhīna
وَٱلَّذِينَ
യാതൊരുകൂട്ടര്‍ക്കും
hum
هُم
അവര്‍
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍
yu'minūna
يُؤْمِنُونَ
വിശ്വസിക്കുന്നു.

''ഞങ്ങള്‍ക്കു നീ ഈ ലോകത്തും പരലോകത്തും നന്മ വിധിക്കേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു.'' അല്ലാഹു അറിയിച്ചു: ''എന്റെ ശിക്ഷ ഞാനുദ്ദേശിക്കുന്നവരെ ബാധിക്കും. എന്നാല്‍ എന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും ചൂഴ്ന്നുനില്‍ക്കുന്നു. സൂക്ഷ്മത പാലിക്കുകയും സകാത്ത് നല്‍കുകയും നമ്മുടെ പ്രമാണങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് നാമത് രേഖപ്പെടുത്തുന്നു.''

തഫ്സീര്‍

اَلَّذِيْنَ يَتَّبِعُوْنَ الرَّسُوْلَ النَّبِيَّ الْاُمِّيَّ الَّذِيْ يَجِدُوْنَهٗ مَكْتُوْبًا عِنْدَهُمْ فِى التَّوْرٰىةِ وَالْاِنْجِيْلِ يَأْمُرُهُمْ بِالْمَعْرُوْفِ وَيَنْهٰىهُمْ عَنِ الْمُنْكَرِ وَيُحِلُّ لَهُمُ الطَّيِّبٰتِ وَيُحَرِّمُ عَلَيْهِمُ الْخَبٰۤىِٕثَ وَيَضَعُ عَنْهُمْ اِصْرَهُمْ وَالْاَغْلٰلَ الَّتِيْ كَانَتْ عَلَيْهِمْۗ فَالَّذِيْنَ اٰمَنُوْا بِهٖ وَعَزَّرُوْهُ وَنَصَرُوْهُ وَاتَّبَعُوا النُّوْرَ الَّذِيْٓ اُنْزِلَ مَعَهٗٓ ۙاُولٰۤىِٕكَ هُمُ الْمُفْلِحُوْنَ ࣖ  ( الأعراف: ١٥٧ )

alladhīna yattabiʿūna
ٱلَّذِينَ يَتَّبِعُونَ
പിന്‍പറ്റുന്നവര്‍ക്കു
l-rasūla
ٱلرَّسُولَ
റസൂലിനെ, ദൂതനെ
l-nabiya
ٱلنَّبِىَّ
നബിയായ, പ്രവാചകനായ
l-umiya
ٱلْأُمِّىَّ
അക്ഷരജ്ഞാനമില്ലാത്ത, എഴുത്തും വായനയും അറിയാത്തവനായ
alladhī
ٱلَّذِى
അതായതു യാതൊരാള്‍
yajidūnahu
يَجِدُونَهُۥ
അദ്ദേഹത്തെ അവര്‍ കണ്ടുവരുന്നു
maktūban
مَكْتُوبًا
എഴുതപ്പെട്ടവനായിട്ടു
ʿindahum
عِندَهُمْ
തങ്ങളുടെ അടുക്കല്‍
fī l-tawrāti
فِى ٱلتَّوْرَىٰةِ
തൗറാത്തില്‍
wal-injīli
وَٱلْإِنجِيلِ
ഇഞ്ചീലിലും
yamuruhum
يَأْمُرُهُم
അവരോടു അദ്ദേഹം കല്‍പിക്കും
bil-maʿrūfi
بِٱلْمَعْرُوفِ
സദാചാരം (മര്യാദ - നല്ലതു)
wayanhāhum
وَيَنْهَىٰهُمْ
അവരെ അദ്ദേഹം വിരോധിക്കുകയും ചെയ്യും
ʿani l-munkari
عَنِ ٱلْمُنكَرِ
ദുരാചാര (ദുഷ്കാര്യ - വെറുക്കപ്പെട്ട കാര്യ)ത്തെപ്പറ്റി
wayuḥillu lahumu
وَيُحِلُّ لَهُمُ
അവര്‍ക്കു അനുവദനീയമാക്കിക്കൊടുക്കുകയും ചെയ്യും
l-ṭayibāti
ٱلطَّيِّبَٰتِ
നല്ല (വിശിഷ്ട - ശുദ്ധമായ) വസ്തുക്കളെ
wayuḥarrimu
وَيُحَرِّمُ
നിഷിദ്ധമാക്കുകയും
ʿalayhimu
عَلَيْهِمُ
അവരുടെ മേല്‍
l-khabāitha
ٱلْخَبَٰٓئِثَ
ദുഷിച്ച (ചീത്ത) വസ്തുക്കളെ
wayaḍaʿu
وَيَضَعُ
വെക്കുകയും ചെയും (ഇറക്കി -താഴ്ത്തി - എടുത്തു)
ʿanhum
عَنْهُمْ
അവരില്‍നിന്നു
iṣ'rahum
إِصْرَهُمْ
അവരുടെ ഭാരം
wal-aghlāla
وَٱلْأَغْلَٰلَ
കുടുക്കുകളും, ബന്ധങ്ങളും
allatī kānat
ٱلَّتِى كَانَتْ
ഉണ്ടായിരുന്നതായ
ʿalayhim
عَلَيْهِمْۚ
അവരുടെമേല്‍, അവരില്‍
fa-alladhīna
فَٱلَّذِينَ
എന്നാല്‍ യാതൊരുവര്‍
āmanū bihi
ءَامَنُوا۟ بِهِۦ
അദ്ദേഹത്തില്‍ വിശ്വസിച്ചു
waʿazzarūhu
وَعَزَّرُوهُ
അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു, ബലപ്പെടുത്തുകയും ചെയ്തു
wanaṣarūhu
وَنَصَرُوهُ
അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു
wa-ittabaʿū
وَٱتَّبَعُوا۟
പിന്‍പറ്റുകയും ചെയ്തു
l-nūra
ٱلنُّورَ
പ്രകാശത്തെ
alladhī unzila maʿahu
ٱلَّذِىٓ أُنزِلَ مَعَهُۥٓۙ
അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ട
ulāika humu
أُو۟لَٰٓئِكَ هُمُ
അക്കൂട്ടര്‍തന്നെ
l-muf'liḥūna
ٱلْمُفْلِحُونَ
വിജയികള്‍.

തങ്ങളുടെ വശമുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ അവര്‍ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ്. അവരോട് അദ്ദേഹം നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. ഉത്തമ വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചുമാറ്റുന്നു. അതിനാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തിന് അവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ, അവരാണ് വിജയം വരിച്ചവര്‍.

തഫ്സീര്‍

قُلْ يٰٓاَيُّهَا النَّاسُ اِنِّيْ رَسُوْلُ اللّٰهِ اِلَيْكُمْ جَمِيْعًا ۨالَّذِيْ لَهٗ مُلْكُ السَّمٰوٰتِ وَالْاَرْضِۚ لَآ اِلٰهَ اِلَّا هُوَ يُحْيٖ وَيُمِيْتُۖ فَاٰمِنُوْا بِاللّٰهِ وَرَسُوْلِهِ النَّبِيِّ الْاُمِّيِّ الَّذِيْ يُؤْمِنُ بِاللّٰهِ وَكَلِمٰتِهٖ وَاتَّبِعُوْهُ لَعَلَّكُمْ تَهْتَدُوْنَ  ( الأعراف: ١٥٨ )

qul
قُلْ
പറയുക
yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
ഹേ, മനുഷ്യരേ
innī
إِنِّى
നിശ്ചയമായും ഞാന്‍
rasūlu l-lahi
رَسُولُ ٱللَّهِ
അല്ലാഹുവിന്റെ റസൂലാണു, ദൂതനാകുന്നു
ilaykum
إِلَيْكُمْ
നിങ്ങളിലേക്കു മുഴുവനും,
jamīʿan
جَمِيعًا
എല്ലാം
alladhī
ٱلَّذِى
യാതൊരുവന്‍, യാതൊരുത്തന്റെ
lahu
لَهُۥ
അവന്നാണു, അവന്റേതാണു
mul'ku
مُلْكُ
രാജത്വം, രാജാധികാരം
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ
wal-arḍi
وَٱلْأَرْضِۖ
ഭൂമിയുടെയും
lā ilāha
لَآ إِلَٰهَ
ഒരു ഇലാഹു (ആരാധ്യനും ദൈവവും) ഇല്ല
illā huwa
إِلَّا هُوَ
അവനല്ലാതെ
yuḥ'yī
يُحْىِۦ
അവന്‍ ജീവിപ്പിക്കുന്നു
wayumītu
وَيُمِيتُۖ
മരണപ്പെടുത്തുകയും ചെയ്യുന്നു
faāminū
فَـَٔامِنُوا۟
അതിനാല്‍ വിശ്വസിക്കുവിന്‍
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
warasūlihi
وَرَسُولِهِ
അവന്റെ റസൂലിലും
l-nabiyi l-umiyi
ٱلنَّبِىِّ ٱلْأُمِّىِّ
അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ
alladhī yu'minu
ٱلَّذِى يُؤْمِنُ
വിശ്വസിക്കുന്നവനായ
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wakalimātihi
وَكَلِمَٰتِهِۦ
അവന്റെ വാക്കു (വാക്യം) കളിലും
wa-ittabiʿūhu
وَٱتَّبِعُوهُ
അദ്ദേഹത്തെ പിന്‍പറ്റുകയും ചെയ്യുവിന്‍
laʿallakum
لَعَلَّكُمْ
നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി
tahtadūna
تَهْتَدُونَ
നിങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കും.

പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കുമുള്ള, ആകാശഭൂമികളുടെ അധിപനായ അല്ലാഹുവിന്റെ ദൂതനാണ്. അവനല്ലാതെ ദൈവമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുക. അവന്റെ ദൂതനിലും. അഥവാ നിരക്ഷരനായ പ്രവാചകനില്‍. അദ്ദേഹം അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തെ പിന്‍പറ്റുക. നിങ്ങള്‍ നേര്‍വഴിയിലായേക്കാം.

തഫ്സീര്‍

وَمِنْ قَوْمِ مُوْسٰٓى اُمَّةٌ يَّهْدُوْنَ بِالْحَقِّ وَبِهٖ يَعْدِلُوْنَ  ( الأعراف: ١٥٩ )

wamin qawmi
وَمِن قَوْمِ
ജനങ്ങളിലുണ്ടു, ജനതയില്‍പെട്ടതാണു
mūsā
مُوسَىٰٓ
മൂസായുടെ
ummatun
أُمَّةٌ
ഒരു സമൂഹം
yahdūna
يَهْدُونَ
അവര്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു, സന്മാര്‍ഗ്ഗത്തില്‍ ചലിക്കുന്നു
bil-ḥaqi
بِٱلْحَقِّ
യഥാര്‍ത്ഥമനുസരിച്ചു
wabihi
وَبِهِۦ
അതനുസരിച്ചു തന്നെ
yaʿdilūna
يَعْدِلُونَ
അവര്‍ നീതി (മര്യാദ) പാലിക്കുന്നു (താനും).

മൂസായുടെ ജനതയില്‍തന്നെ സത്യമനുസരിച്ച് നേര്‍വഴി കാട്ടുകയും അതിനനുസരിച്ച് നീതി നടത്തുകയും ചെയ്യുന്ന ഒരു സമുദായമുണ്ട്.

തഫ്സീര്‍

وَقَطَّعْنٰهُمُ اثْنَتَيْ عَشْرَةَ اَسْبَاطًا اُمَمًاۗ وَاَوْحَيْنَآ اِلٰى مُوْسٰٓى اِذِ اسْتَسْقٰىهُ قَوْمُهٗٓ اَنِ اضْرِبْ بِّعَصَاكَ الْحَجَرَۚ فَانْۢبَجَسَتْ مِنْهُ اثْنَتَا عَشْرَةَ عَيْنًاۗ قَدْ عَلِمَ كُلُّ اُنَاسٍ مَّشْرَبَهُمْۗ وَظَلَّلْنَا عَلَيْهِمُ الْغَمَامَ وَاَنْزَلْنَا عَلَيْهِمُ الْمَنَّ وَالسَّلْوٰىۗ كُلُوْا مِنْ طَيِّبٰتِ مَا رَزَقْنٰكُمْۗ وَمَا ظَلَمُوْنَا وَلٰكِنْ كَانُوْٓا اَنْفُسَهُمْ يَظْلِمُوْنَ  ( الأعراف: ١٦٠ )

waqaṭṭaʿnāhumu
وَقَطَّعْنَٰهُمُ
അവരെ നാം മുറിക്കുക (കഷ്ണിക്കുക - ഭാഗിക്കുക - പിരിക്കുക)യും ചെയ്തു
ith'natay ʿashrata
ٱثْنَتَىْ عَشْرَةَ
പന്ത്രണ്ടു
asbāṭan
أَسْبَاطًا
ഗോത്രങ്ങളായി
umaman
أُمَمًاۚ
സമൂഹങ്ങളായി, കൂട്ടങ്ങളായി
wa-awḥaynā
وَأَوْحَيْنَآ
നാം വഹ്-യ് (സന്ദേശം) നല്‍കുകയും ചെയ്തു
ilā mūsā
إِلَىٰ مُوسَىٰٓ
മൂസാക്കു
idhi is'tasqāhu
إِذِ ٱسْتَسْقَىٰهُ
അദ്ദേഹത്തോട് കുടിക്കുവാനാവശ്യപ്പെട്ട (വെള്ളം തേടിയ)പ്പോള്‍
qawmuhu
قَوْمُهُۥٓ
അദ്ദേഹത്തിന്റെ ജനത
ani iḍ'rib
أَنِ ٱضْرِب
നീ അടിക്കുക എന്നു
biʿaṣāka
بِّعَصَاكَ
നിന്റെ വടികൊണ്ടു
l-ḥajara
ٱلْحَجَرَۖ
പാറക്ക്, പാറക്കല്ലിനെ
fa-inbajasat
فَٱنۢبَجَسَتْ
അപ്പോള്‍ പൊട്ടി ഒഴുകി
min'hu
مِنْهُ
അതില്‍നിന്നു, അതിലൂടെ
ith'natā ʿashrata
ٱثْنَتَا عَشْرَةَ
പന്ത്രണ്ടു
ʿaynan
عَيْنًاۖ
നീരുറവ, അരുവി
qad ʿalima
قَدْ عَلِمَ
അറിഞ്ഞിട്ടുണ്ട്, അറിയുകയുണ്ടായി
kullu unāsin
كُلُّ أُنَاسٍ
എല്ലാ മനുഷ്യരും (മനുഷ്യക്കൂട്ടങ്ങളും)
mashrabahum
مَّشْرَبَهُمْۚ
അവരുടെ കുടിക്കുന്ന സ്ഥലം
waẓallalnā
وَظَلَّلْنَا
നാം തണലാക്കുകയും ചെയ്തു, നിഴലിട്ടു കൊടുത്ത്
ʿalayhimu
عَلَيْهِمُ
അവരുടെമേല്‍, അവര്‍ക്കു
l-ghamāma
ٱلْغَمَٰمَ
മേഘത്തെ
wa-anzalnā
وَأَنزَلْنَا
നാം ഇറക്കുകയും ചെയ്തു
ʿalayhimu
عَلَيْهِمُ
അവരില്‍, അവര്‍ക്കു
l-mana
ٱلْمَنَّ
മന്നാ (കട്ടിത്തേന്‍)
wal-salwā
وَٱلسَّلْوَىٰۖ
സല്‍വായും (കാടപ്പക്ഷിയും)
kulū
كُلُوا۟
തിന്നുകൊള്ളുവിന്‍
min ṭayyibāti
مِن طَيِّبَٰتِ
നല്ല (ശുദ്ധ - വിശിഷ്ട) വസ്തുക്കളില്‍ നിന്നു
mā razaqnākum
مَا رَزَقْنَٰكُمْۚ
നിങ്ങള്‍ക്കു നാം നല്‍കിയതിലെ
wamā ẓalamūnā
وَمَا ظَلَمُونَا
അവര്‍ നമ്മോട് അക്രമം ചെയ്തതുമില്ല
walākin kānū
وَلَٰكِن كَانُوٓا۟
എങ്കിലും അവരായിരുന്നു
anfusahum
أَنفُسَهُمْ
അവരോടു തന്നെ
yaẓlimūna
يَظْلِمُونَ
അക്രമം ചെയ്യുക.

അവരെ നാം പന്ത്രണ്ട് ഗോത്രങ്ങളായി അഥവാ സമൂഹങ്ങളായി വിഭജിച്ചു. മൂസായോട് അദ്ദേഹത്തിന്റെ ജനത കുടിവെള്ളം ചോദിച്ചു. അപ്പോള്‍ നാം അദ്ദേഹത്തോട് നിര്‍ദേശിച്ചു: ''നീ നിന്റെ വടികൊണ്ട് പാറക്കല്ലില്‍ അടിക്കുക.'' അങ്ങനെ അതില്‍നിന്ന് പന്ത്രണ്ട് ഉറവകള്‍ പൊട്ടിയൊഴുകി. ഓരോ വിഭാഗത്തിനും തങ്ങള്‍ വെള്ളം കുടിക്കേണ്ട സ്ഥലമേതെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. അവര്‍ക്കു നാം കാര്‍മേഘംകൊണ്ട് തണലേകി. മന്നായും സല്‍വായും ഇറക്കിക്കൊടുത്തു. നാം നിര്‍ദേശിച്ചു: ''നാം നിങ്ങള്‍ക്കു നല്‍കിയ ഉത്തമ പദാര്‍ഥങ്ങളില്‍നിന്ന് തിന്നുകൊള്ളുക.'' തങ്ങളുടെ ചെയ്തികളിലൂടെ അവര്‍ നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല. അവരെത്തന്നെയാണ് അവര്‍ ദ്രോഹിച്ചുകൊണ്ടിരുന്നത്.

തഫ്സീര്‍