Skip to main content

وَاِذْ قِيْلَ لَهُمُ اسْكُنُوْا هٰذِهِ الْقَرْيَةَ وَكُلُوْا مِنْهَا حَيْثُ شِئْتُمْ وَقُوْلُوْا حِطَّةٌ وَّادْخُلُوا الْبَابَ سُجَّدًا نَّغْفِرْ لَكُمْ خَطِيْۤـٰٔتِكُمْۗ سَنَزِيْدُ الْمُحْسِنِيْنَ  ( الأعراف: ١٦١ )

wa-idh qīla
وَإِذْ قِيلَ
പറയപ്പെട്ട സന്ദര്‍ഭവും
lahumu
لَهُمُ
അവരോടു
us'kunū
ٱسْكُنُوا۟
താമസിക്കു (പാര്‍ക്കു) വിന്‍
hādhihi l-qaryata
هَٰذِهِ ٱلْقَرْيَةَ
ഈ രാജ്യത്ത്
wakulū
وَكُلُوا۟
തിന്നുകയും ചെയ്യുവിന്‍
min'hā
مِنْهَا
അതില്‍നിന്നു
ḥaythu shi'tum
حَيْثُ شِئْتُمْ
നിങ്ങള്‍ ഉദ്ദേശിച്ചേടത്തു (നിന്നു), ഉദ്ദേശിച്ച പ്രകാരം
waqūlū
وَقُولُوا۟
പറയുകയും ചെയ്യുവിന്‍
ḥiṭṭatun
حِطَّةٌ
താഴ്ത്തല്‍ (പാപമോചനം), ഇറക്കിവെക്കുക
wa-ud'khulū
وَٱدْخُلُوا۟
പ്രവേശിക്കുക (കടക്കുക) യും ചെയ്യുവിന്‍
l-bāba
ٱلْبَابَ
വാതില്‍, പടിവാതില്‍, കവാടം
sujjadan
سُجَّدًا
സുജൂദു ചെയ്യുന്നവരായി, തലകുനിച്ചവരായി
naghfir lakum
نَّغْفِرْ لَكُمْ
നിങ്ങള്‍ക്കു നാം പൊറുത്തു തരും
khaṭīātikum
خَطِيٓـَٰٔتِكُمْۚ
നിങ്ങളുടെ തെറ്റുകള്‍, പിഴവു (പാപം) കള്‍
sanazīdu
سَنَزِيدُ
നാം (വഴിയെ) വര്‍ദ്ധിപ്പിക്കും
l-muḥ'sinīna
ٱلْمُحْسِنِينَ
നന്മ ചെയ്യുന്നവര്‍ക്കു, സുകൃതവാന്‍മാര്‍ക്കു.

അവരോടിങ്ങനെ പറഞ്ഞതോര്‍ക്കുക: ''നിങ്ങള്‍ ഈ പട്ടണത്തില്‍ പാര്‍ക്കുകയും ഇവിടെ നിങ്ങള്‍ക്കിഷ്ടമുള്ളേടത്തുനിന്ന് തിന്നുകയും ചെയ്യുക. നിങ്ങള്‍ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. പട്ടണ കവാടത്തിലൂടെ പ്രണമിക്കുന്നവരായി പ്രവേശിക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തുതരും. നല്ലവര്‍ക്ക് നാം കൂടുതല്‍ നല്‍കും.

തഫ്സീര്‍

فَبَدَّلَ الَّذِيْنَ ظَلَمُوْا مِنْهُمْ قَوْلًا غَيْرَ الَّذِيْ قِيْلَ لَهُمْ فَاَرْسَلْنَا عَلَيْهِمْ رِجْزًا مِّنَ السَّمَاۤءِ بِمَا كَانُوْا يَظْلِمُوْنَ ࣖ   ( الأعراف: ١٦٢ )

fabaddala
فَبَدَّلَ
എന്നിട്ടു പകരമാക്കി, മാറ്റി മറിച്ചു
alladhīna ẓalamū
ٱلَّذِينَ ظَلَمُوا۟
അക്രമം പ്രവര്‍ത്തിച്ചവര്‍
min'hum
مِنْهُمْ
അവരില്‍നിന്നു
qawlan
قَوْلًا
ഒരുവാക്കു
ghayra
غَيْرَ
ഒഴികെ
alladhī qīla lahum
ٱلَّذِى قِيلَ لَهُمْ
അവരോടു പറയപ്പെട്ട
fa-arsalnā
فَأَرْسَلْنَا
അപ്പോള്‍ നാം അയച്ചു
ʿalayhim
عَلَيْهِمْ
അവരില്‍
rij'zan
رِجْزًا
ഒരു (കഠിന) ശിക്ഷ
mina l-samāi
مِّنَ ٱلسَّمَآءِ
ആകാശത്തുനിന്നു
bimā kānū
بِمَا كَانُوا۟
അവര്‍ ആയിരുന്നതു നിമിത്തം (കൊണ്ടു)
yaẓlimūna
يَظْلِمُونَ
അവര്‍ അക്രമം ചെയ്യും.

എന്നാല്‍ അവരോട് പറഞ്ഞതിനെ അവരിലെ അക്രമികള്‍ മാറ്റിമറിച്ചു. അങ്ങനെ അവര്‍ അക്രമം കാണിച്ചു. തദ്ഫലമായി നാം അവരുടെമേല്‍ ഉപരിലോകത്തുനിന്ന് ശിക്ഷ അയച്ചു.

തഫ്സീര്‍

وَسْـَٔلْهُمْ عَنِ الْقَرْيَةِ الَّتِيْ كَانَتْ حَاضِرَةَ الْبَحْرِۘ اِذْ يَعْدُوْنَ فِى السَّبْتِ اِذْ تَأْتِيْهِمْ حِيْتَانُهُمْ يَوْمَ سَبْتِهِمْ شُرَّعًا وَّيَوْمَ لَا يَسْبِتُوْنَۙ لَا تَأْتِيْهِمْ ۛ كَذٰلِكَ ۛنَبْلُوْهُمْ بِمَا كَانُوْا يَفْسُقُوْنَ  ( الأعراف: ١٦٣ )

wasalhum
وَسْـَٔلْهُمْ
അവരോടു ചോദിക്കുക
ʿani l-qaryati
عَنِ ٱلْقَرْيَةِ
രാജ്യത്തെക്കുറിച്ചു
allatī kānat
ٱلَّتِى كَانَتْ
ആയിരുന്നതായ
ḥāḍirata
حَاضِرَةَ
അരികെ സ്ഥിതി ചെയ്യുന്നതു
l-baḥri
ٱلْبَحْرِ
സമുദ്രത്തിങ്കല്‍ (കടലിന്റെ)
idh yaʿdūna
إِذْ يَعْدُونَ
അവര്‍ അതിക്രമം ചെയ്യുന്ന (അതിരു വിട്ടി) രുന്ന സന്ദര്‍ഭം
fī l-sabti
فِى ٱلسَّبْتِ
ശബ്ബത്തില്‍ (ശബ്ബത്ത് ആചരണത്തില്‍)
idh tatīhim
إِذْ تَأْتِيهِمْ
അതായതു അവര്‍ക്കു വരുന്ന സന്ദര്‍ഭം
ḥītānuhum
حِيتَانُهُمْ
അവരുടെ മത്സ്യങ്ങള്‍
yawma sabtihim
يَوْمَ سَبْتِهِمْ
അവരുടെ ശബ്ബത്തിന്റെ ദിവസം (നാളില്‍)
shurraʿan
شُرَّعًا
പൊങ്ങിക്കൊണ്ടു (മൂക്കെടുത്തുകൊണ്ട്)
wayawma lā yasbitūna
وَيَوْمَ لَا يَسْبِتُونَۙ
അവര്‍ ശബ്ബത്ത് ആചരിക്കാത്ത ദിവസമാകട്ടെ
lā tatīhim
لَا تَأْتِيهِمْۚ
അവ അവര്‍ക്കു വരുകയുമില്ല
kadhālika
كَذَٰلِكَ
അപ്രകാരം
nablūhum
نَبْلُوهُم
അവരെ നാം പരീക്ഷിച്ചിരുന്നു
bimā kānū
بِمَا كَانُوا۟
അവര്‍ ആയിരുന്നതുകൊണ്ടു
yafsuqūna
يَفْسُقُونَ
അവര്‍ തോന്നിയവാസം (ധിക്കാരം) പ്രവര്‍ത്തിക്കും.

സമുദ്ര തീരത്ത് സ്ഥിതിചെയ്തിരുന്ന ആ പട്ടണത്തെപ്പറ്റി നീ ഇവരോടൊന്നു ചോദിച്ചുനോക്കൂ. സാബത്ത് ദിനാചരണത്തില്‍ അവര്‍ അതിക്രമം കാണിച്ച കാര്യം. സാബത്ത് ദിനത്തില്‍ അവര്‍ക്കാവശ്യമായ മത്സ്യങ്ങള്‍ ജലപ്പരപ്പില്‍ അവരുടെയടുത്ത് കൂട്ടമായി വന്നതും സാബത്ത് ആചരിക്കേണ്ടാത്ത ദിനങ്ങളില്‍ അവ അവരുടെ അടുത്ത് വരാതിരുന്നതുമായ കാര്യം. അവര്‍ അധര്‍മം പ്രവര്‍ത്തിച്ചിരുന്നതിനാല്‍ നാം അവരെ അവ്വിധം പരീക്ഷിക്കുകയായിരുന്നു.

തഫ്സീര്‍

وَاِذْ قَالَتْ اُمَّةٌ مِّنْهُمْ لِمَ تَعِظُوْنَ قَوْمًاۙ ۨاللّٰهُ مُهْلِكُهُمْ اَوْ مُعَذِّبُهُمْ عَذَابًا شَدِيْدًاۗ قَالُوْا مَعْذِرَةً اِلٰى رَبِّكُمْ وَلَعَلَّهُمْ يَتَّقُوْنَ  ( الأعراف: ١٦٤ )

wa-idh qālat
وَإِذْ قَالَتْ
പറഞ്ഞ സന്ദര്‍ഭവും
ummatun min'hum
أُمَّةٌ مِّنْهُمْ
അവരില്‍ നിന്നു ഒരു സമൂഹം
lima taʿiẓūna
لِمَ تَعِظُونَ
നിങ്ങള്‍ എന്തിനു സദുപദേശം നല്‍കുന്നു
qawman
قَوْمًاۙ
ഒരു ജനതക്ക്, ജനങ്ങളോടു
l-lahu
ٱللَّهُ
അല്ലാഹു
muh'likuhum
مُهْلِكُهُمْ
അവരെ നശിപ്പിക്കുന്നവനാണു (നശിപ്പിച്ചേക്കും)
aw muʿadhibuhum
أَوْ مُعَذِّبُهُمْ
അല്ലെങ്കില്‍ അവരെ ശിക്ഷിക്കുന്നവനാണു (ശിക്ഷിച്ചേക്കും)
ʿadhāban
عَذَابًا
ഒരു ശിക്ഷ, വല്ല ശിക്ഷയും
shadīdan
شَدِيدًاۖ
കഠിനമായ
qālū
قَالُوا۟
അവര്‍ പറഞ്ഞു
maʿdhiratan
مَعْذِرَةً
ഒഴികഴിവിനായിട്ടു, ഒരൊഴികഴിവു
ilā rabbikum
إِلَىٰ رَبِّكُمْ
നിങ്ങളുടെ റബ്ബിങ്കലേക്ക്
walaʿallahum
وَلَعَلَّهُمْ
അവരായേക്കുകയും ചെയ്യാമല്ലോ
yattaqūna
يَتَّقُونَ
അവര്‍ സൂക്ഷിക്കും.

അവരില്‍ ഒരു വിഭാഗം ഇങ്ങനെ പറഞ്ഞതോര്‍ക്കുക: ''അല്ലാഹു നിശ്ശേഷം നശിപ്പിക്കുകയോ അല്ലെങ്കില്‍ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാനിരിക്കുന്ന ജനത്തെ നിങ്ങളെന്തിന് ഉപദേശിക്കുന്നു?'' അവര്‍ മറുപടി പറഞ്ഞു: ''നിങ്ങളുടെ നാഥന്റെ അടുത്ത് ഞങ്ങള്‍ ബാധ്യത നിറവേറ്റിയിട്ടുണ്ടെന്ന് ന്യായം ബോധിപ്പിക്കാന്‍. ഒരുവേള അവര്‍ സൂക്ഷ്മതയുള്ളവരായേക്കാമല്ലോ.''

തഫ്സീര്‍

فَلَمَّا نَسُوْا مَا ذُكِّرُوْا بِهٖٓ اَنْجَيْنَا الَّذِيْنَ يَنْهَوْنَ عَنِ السُّوْۤءِ وَاَخَذْنَا الَّذِيْنَ ظَلَمُوْا بِعَذَابٍۢ بَـِٔيْسٍۢ بِمَا كَانُوْا يَفْسُقُوْنَ  ( الأعراف: ١٦٥ )

falammā nasū
فَلَمَّا نَسُوا۟
എന്നാല്‍ അവര്‍ വിസ്മരിച്ചപ്പോള്‍
mā dhukkirū bihi
مَا ذُكِّرُوا۟ بِهِۦٓ
അവരോടു യാതൊന്നുകൊണ്ടു ഉപദേശിക്കപ്പെട്ടുവോ അതു, അവര്‍ ഓര്‍മ്മിപ്പിക്കപ്പെട്ടതു
anjaynā
أَنجَيْنَا
നാം രക്ഷപ്പെടുത്തി
alladhīna yanhawna
ٱلَّذِينَ يَنْهَوْنَ
വിരോധിക്കുന്നവരെ
ʿani l-sūi
عَنِ ٱلسُّوٓءِ
തിന്‍മ (ദുഷ്പ്രവര്‍ത്തി) യെപ്പറ്റി
wa-akhadhnā
وَأَخَذْنَا
നാം പിടികൂടുകയും ചെയ്തു
alladhīna ẓalamū
ٱلَّذِينَ ظَلَمُوا۟
അക്രമം ചെയ്തവരെ
biʿadhābin
بِعَذَابٍۭ
ഒരു ശിക്ഷകൊണ്ടു
baīsin
بَـِٔيسٍۭ
ഗൗരവപ്പെട്ട, വിഷമകരമായ
bimā kānū
بِمَا كَانُوا۟
അവര്‍ ആയിരുന്നതു നിമിത്തം
yafsuqūna
يَفْسُقُونَ
അവര്‍ തോന്നിയവാസം പ്രവര്‍ത്തിക്കും.

അങ്ങനെ അവരെ ഓര്‍മിപ്പിച്ചിരുന്ന ഉപദേശം അവര്‍ പൂര്‍ണമായും മറന്നപ്പോള്‍, തിന്മകള്‍ തടഞ്ഞിരുന്നവരെ നാം രക്ഷപ്പെടുത്തി. അതിക്രമം കാണിച്ചവരെയെല്ലാം അവരുടെ പാപവൃത്തികളുടെ പേരില്‍ കൊടും ശിക്ഷയാല്‍ പിടികൂടുകയും ചെയ്തു.

തഫ്സീര്‍

فَلَمَّا عَتَوْا عَنْ مَّا نُهُوْا عَنْهُ قُلْنَا لَهُمْ كُوْنُوْا قِرَدَةً خَاسِـِٕيْنَ  ( الأعراف: ١٦٦ )

falammā ʿataw
فَلَمَّا عَتَوْا۟
അതായതു (അങ്ങിനെ - എന്നാല്‍) അവര്‍ ധിക്കരിച്ച (അതിലംഘിച്ച)പ്പോള്‍
ʿan mā nuhū ʿanhu
عَن مَّا نُهُوا۟ عَنْهُ
അവരോടു വിരോധിക്കപ്പെട്ടതിനെ
qul'nā
قُلْنَا
നാം പറഞ്ഞു
lahum
لَهُمْ
അവരോടു, അവരെക്കുറിച്ചു
kūnū
كُونُوا۟
നിങ്ങള്‍ ആകുവിന്‍, ആയിത്തീരുവിന്‍
qiradatan
قِرَدَةً
കുരങ്ങുകള്‍
khāsiīna
خَٰسِـِٔينَ
നിന്ദ്യന്മാരായ.

അവരോട് വിലക്കിയിരുന്ന കാര്യങ്ങളിലെല്ലാം അവര്‍ ധിക്കാരം കാണിച്ചപ്പോള്‍ നാം അവരോട് പറഞ്ഞു: ''നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്മാരായിത്തീരട്ടെ.''

തഫ്സീര്‍

وَاِذْ تَاَذَّنَ رَبُّكَ لَيَبْعَثَنَّ عَلَيْهِمْ اِلٰى يَوْمِ الْقِيٰمَةِ مَنْ يَّسُوْمُهُمْ سُوْۤءَ الْعَذَابِۗ اِنَّ رَبَّكَ لَسَرِيْعُ الْعِقَابِۖ وَاِنَّهٗ لَغَفُوْرٌ رَّحِيْمٌ  ( الأعراف: ١٦٧ )

wa-idh ta-adhana
وَإِذْ تَأَذَّنَ
അറിയിപ്പു (പ്രഖ്യാപനം) നല്‍കിയ സന്ദര്‍ഭവും
rabbuka
رَبُّكَ
നിന്റെ റബ്ബു
layabʿathanna
لَيَبْعَثَنَّ
നിശ്ചയമായും താന്‍ അയക്കും, നിയോഗിക്കുക തന്നെ ചെയ്യും
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍
ilā yawmi l-qiyāmati
إِلَىٰ يَوْمِ ٱلْقِيَٰمَةِ
ക്വിയാമത്തുനാള്‍ വരെ
man yasūmuhum
مَن يَسُومُهُمْ
അവര്‍ അനുഭവിപ്പിക്കുന്നവരെ
sūa l-ʿadhābi
سُوٓءَ ٱلْعَذَابِۗ
മോശകരമായ (കടുത്ത) ശിക്ഷ
inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്റെ റബ്ബു
lasarīʿu
لَسَرِيعُ
വേഗതയുള്ള (വേഗം ചെയ്യുന്ന) വന്‍ തന്നെ
l-ʿiqābi
ٱلْعِقَابِۖ
ശിക്ഷാനടപടി
wa-innahu
وَإِنَّهُۥ
നിശ്ചയമായും അവന്‍
laghafūrun
لَغَفُورٌ
വളരെ പൊറുക്കുന്നവനും തന്നെ
raḥīmun
رَّحِيمٌ
കരുണാനിധി(യും).

നിന്റെ നാഥന്‍ പ്രഖ്യാപിച്ചതോര്‍ക്കുക: അവരെ ക്രൂരമായി ശിക്ഷിച്ചുകൊണ്ടിരിക്കുന്നവരെ അവരുടെനേരെ അന്ത്യനാള്‍ വരെയും അവന്‍ നിയോഗിച്ചുകൊണ്ടിരിക്കും. നിന്റെ നാഥന്‍ വളരെ വേഗം ശിക്ഷ നടപ്പാക്കുന്നവനാണ്. ഒപ്പം ഏറെ പൊറുക്കുന്നവനും കരുണാമയനും.

തഫ്സീര്‍

وَقَطَّعْنٰهُمْ فِى الْاَرْضِ اُمَمًاۚ مِنْهُمُ الصّٰلِحُوْنَ وَمِنْهُمْ دُوْنَ ذٰلِكَ ۖوَبَلَوْنٰهُمْ بِالْحَسَنٰتِ وَالسَّيِّاٰتِ لَعَلَّهُمْ يَرْجِعُوْنَ  ( الأعراف: ١٦٨ )

waqaṭṭaʿnāhum
وَقَطَّعْنَٰهُمْ
അവരെ നാം പിരിക്കുക (കഷ്ണിക്കുക - ഭാഗിക്കുക)യും ചെയ്തു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
umaman
أُمَمًاۖ
പല സമൂഹങ്ങളായി
min'humu
مِّنْهُمُ
അവരിലുണ്ടു, അവരില്‍ പെട്ടതാണു
l-ṣāliḥūna
ٱلصَّٰلِحُونَ
നല്ലവര്‍, സദ്‌വൃത്തര്‍
wamin'hum
وَمِنْهُمْ
അവരിലുണ്ടു
dūna dhālika
دُونَ ذَٰلِكَۖ
അതല്ലാത്ത അതിനു താഴെയുള്ള - (വരും)
wabalawnāhum
وَبَلَوْنَٰهُم
അവരെ നാം പരീക്ഷിക്കുകയും ചെയ്തു
bil-ḥasanāti
بِٱلْحَسَنَٰتِ
നന്‍മകള്‍കൊണ്ടു
wal-sayiāti
وَٱلسَّيِّـَٔاتِ
തിന്‍മകള്‍കൊണ്ടും
laʿallahum
لَعَلَّهُمْ
അവരായേക്കാം, ആകുവാന്‍ വേണ്ടി
yarjiʿūna
يَرْجِعُونَ
അവര്‍ മടങ്ങും.

ഭൂമിയില്‍ അവരെ നാം പല സമൂഹങ്ങളായി വിഭജിച്ചിരിക്കുന്നു. അവരില്‍ സജ്ജനങ്ങളുണ്ട്. നേരെമറിച്ചുള്ളവരുമുണ്ട്. നാം അവരെ ഗുണദോഷങ്ങളാല്‍ പരീക്ഷിച്ചുകൊണ്ടിരുന്നു. ഒരുവേള അവര്‍ തിരിച്ചുവന്നെങ്കിലോ.

തഫ്സീര്‍

فَخَلَفَ مِنْۢ بَعْدِهِمْ خَلْفٌ وَّرِثُوا الْكِتٰبَ يَأْخُذُوْنَ عَرَضَ هٰذَا الْاَدْنٰى وَيَقُوْلُوْنَ سَيُغْفَرُ لَنَاۚ وَاِنْ يَّأْتِهِمْ عَرَضٌ مِّثْلُهٗ يَأْخُذُوْهُۗ اَلَمْ يُؤْخَذْ عَلَيْهِمْ مِّيْثَاقُ الْكِتٰبِ اَنْ لَّا يَقُوْلُوْا عَلَى اللّٰهِ اِلَّا الْحَقَّ وَدَرَسُوْا مَا فِيْهِۗ وَالدَّارُ الْاٰخِرَةُ خَيْرٌ لِّلَّذِيْنَ يَتَّقُوْنَۗ اَفَلَا تَعْقِلُوْنَ  ( الأعراف: ١٦٩ )

fakhalafa
فَخَلَفَ
എന്നിട്ടു (അനന്തരം) പിന്നില്‍ വന്നു, പിന്നാലെയുണ്ടായി
min baʿdihim
مِنۢ بَعْدِهِمْ
അവരുടെശേഷം
khalfun
خَلْفٌ
ഒരു പിന്‍തലമുറ, പിന്‍ഗാമികള്‍
warithū
وَرِثُوا۟
അവര്‍ അവകാശമെടുത്തു, പാരമ്പര്യമെടുത്തു
l-kitāba
ٱلْكِتَٰبَ
വേദഗ്രന്ഥത്തെ
yakhudhūna
يَأْخُذُونَ
അവര്‍ എടുക്കു (സ്വീകരിക്കു) ന്നു
ʿaraḍa
عَرَضَ
വിഭവത്തെ,സാധനം (ചരക്കു) കളെ (കാര്യലാഭം)
hādhā l-adnā
هَٰذَا ٱلْأَدْنَىٰ
ഈ താണതിന്റെ, അധമമായതിന്റെ
wayaqūlūna
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യും
sayugh'faru lanā
سَيُغْفَرُ لَنَا
നമുക്കു (വഴിയെ) പൊറുത്തുതരപ്പെടും
wa-in yatihim
وَإِن يَأْتِهِمْ
അവര്‍ക്കു വരുന്ന (കിട്ടുന്ന) പക്ഷം
ʿaraḍun
عَرَضٌ
വല്ല വിഭവവും
mith'luhu
مِّثْلُهُۥ
അതുപോലുള്ള
yakhudhūhu
يَأْخُذُوهُۚ
അവര്‍ അതെടുക്കും
alam yu'khadh
أَلَمْ يُؤْخَذْ
എടുക്ക (വാങ്ങ - മേടിക്ക) പ്പെട്ടിട്ടില്ലേ
ʿalayhim
عَلَيْهِم
അവരോടു
mīthāqu
مِّيثَٰقُ
ഉറപ്പു, കരാര്‍ (വേദ)
l-kitābi
ٱلْكِتَٰبِ
ഗ്രന്ഥത്തിന്റെ
an lā yaqūlū
أَن لَّا يَقُولُوا۟
അവര്‍ പറയുകയില്ല (പറയരുതു) എന്നു
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെ പേരില്‍
illā l-ḥaqa
إِلَّا ٱلْحَقَّ
യഥാര്‍ത്ഥമല്ലാതെ
wadarasū
وَدَرَسُوا۟
അവര്‍ പഠിക്കുകയും (ചെയ്തിട്ടില്ലേ), പഠിക്കുകയും ചെയ്തിരിക്കുന്നു
mā fīhi
مَا فِيهِۗ
അതിലുള്ളതു
wal-dāru l-ākhiratu
وَٱلدَّارُ ٱلْءَاخِرَةُ
പരലോക ഭവനം, അവസാന വീടു
khayrun
خَيْرٌ
ഉത്തമമാണു
lilladhīna yattaqūna
لِّلَّذِينَ يَتَّقُونَۗ
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
afalā taʿqilūna
أَفَلَا تَعْقِلُونَ
അപ്പോള്‍ നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ, ചിന്തിക്കുന്നില്ലേ.

പിന്നീട് അവര്‍ക്കുപിറകെ അവരുടെ പിന്‍ഗാമികളായി ഒരു വിഭാഗം വന്നു. അവര്‍ വേദഗ്രന്ഥം അനന്തരമെടുത്തു. ഈ അധമലോകത്തിന്റെ വിഭവങ്ങളാണ് അവര്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നത്. 'ഞങ്ങള്‍ക്ക് ഇതൊക്കെ പൊറുത്തുകിട്ടു'മെന്ന് അവര്‍ പറയുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഐഹികവിഭവങ്ങള്‍ വീണ്ടും വന്നുകിട്ടിയാല്‍ അതവര്‍ വാരിപ്പുണരും. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാതൊന്നും പറയുകയില്ലെന്ന് വേദഗ്രന്ഥത്തിലൂടെ അവരോട് കരാര്‍ വാങ്ങുകയും അതിലുള്ളത് അവര്‍ പഠിച്ചറിയുകയും ചെയ്തിട്ടില്ലേ? പരലോക ഭവനമാണ് ഭക്തി പുലര്‍ത്തുന്നവര്‍ക്ക് ഉത്തമം. നിങ്ങള്‍ ആലോചിച്ചറിയുന്നില്ലേ?

തഫ്സീര്‍

وَالَّذِيْنَ يُمَسِّكُوْنَ بِالْكِتٰبِ وَاَقَامُوا الصَّلٰوةَۗ اِنَّا لَا نُضِيْعُ اَجْرَ الْمُصْلِحِيْنَ  ( الأعراف: ١٧٠ )

wa-alladhīna yumassikūna
وَٱلَّذِينَ يُمَسِّكُونَ
പിടിച്ചു നില്‍ക്കുന്നവര്‍
bil-kitābi
بِٱلْكِتَٰبِ
ഗ്രന്ഥത്തെ
wa-aqāmū l-ṣalata
وَأَقَامُوا۟ ٱلصَّلَوٰةَ
നമസ്‌കാരം നിലനിറുത്തുകയും ചെയ്തു
innā
إِنَّا
നിശ്ചയമായും നാം
lā nuḍīʿu
لَا نُضِيعُ
നാം പാഴാക്കുക (വ്യഥാവിലാക്കുക) യില്ല
ajra
أَجْرَ
പ്രതിഫലം, കൂലി
l-muṣ'liḥīna
ٱلْمُصْلِحِينَ
നല്ലതു പ്രവര്‍ത്തി (നന്നാ) ക്കുന്നവരുടെ.

വേദഗ്രന്ഥം മുറുകെപ്പിടിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്ന സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തുകയില്ല; തീര്‍ച്ച.

തഫ്സീര്‍