Skip to main content

۞ وَاِذْ نَتَقْنَا الْجَبَلَ فَوْقَهُمْ كَاَنَّهٗ ظُلَّةٌ وَّظَنُّوْٓا اَنَّهٗ وَاقِعٌۢ بِهِمْۚ خُذُوْا مَآ اٰتَيْنٰكُمْ بِقُوَّةٍ وَّاذْكُرُوْا مَا فِيْهِ لَعَلَّكُمْ تَتَّقُوْنَ ࣖ   ( الأعراف: ١٧١ )

wa-idh nataqnā
وَإِذْ نَتَقْنَا
നാം പറിച്ചെടുത്ത(പുഴക്കിയെടുത്ത) സന്ദര്‍ഭം
l-jabala
ٱلْجَبَلَ
മലയെ, പര്‍വ്വതത്തെ
fawqahum
فَوْقَهُمْ
തങ്ങളുടെ മീതെ
ka-annahu
كَأَنَّهُۥ
അതാണെന്നപോലെ
ẓullatun
ظُلَّةٌ
ഒരു തണല്‍ (മേഘം), കുട
waẓannū
وَظَنُّوٓا۟
അവര്‍ ധരിക്കു(വിചാരിക്കുക)കയും ചെയ്‌തു
annahu wāqiʿun
أَنَّهُۥ وَاقِعٌۢ
അതു വീഴുന്നതാണെന്നു
bihim
بِهِمْ
അവരില്‍
khudhū
خُذُوا۟
എടുത്തു (സ്വീകരിച്ചു) കൊള്ളുവിന്‍
mā ātaynākum
مَآ ءَاتَيْنَٰكُم
നിങ്ങള്‍ക്കു നാം നല്‍കിയതു
biquwwatin
بِقُوَّةٍ
ശക്തിയോടെ, ബലത്തില്‍
wa-udh'kurū
وَٱذْكُرُوا۟
നിങ്ങള്‍ ഓര്‍മ്മിക്കുകയും ചെയ്യുവിന്‍
mā fīhi
مَا فِيهِ
അതിലുള്ളതു
laʿallakum
لَعَلَّكُمْ
നിങ്ങളായേക്കാം
tattaqūna
تَتَّقُونَ
നിങ്ങള്‍ സൂക്ഷ്‌മത പാലിക്കും.

ഓര്‍ക്കുക: നാം അവര്‍ക്കുമീതെ മലയെ കുടയായി പിടിച്ചു. അത് തങ്ങളുടെ മേല്‍ വീഴുമെന്ന് അവര്‍ കരുതി. അപ്പോള്‍ നാം പറഞ്ഞു: ''നാം നിങ്ങള്‍ക്കു നല്‍കിയത് മുറുകെപ്പിടിക്കുക. അതിലുള്ളത് ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം.''

തഫ്സീര്‍

وَاِذْ اَخَذَ رَبُّكَ مِنْۢ بَنِيْٓ اٰدَمَ مِنْ ظُهُوْرِهِمْ ذُرِّيَّتَهُمْ وَاَشْهَدَهُمْ عَلٰٓى اَنْفُسِهِمْۚ اَلَسْتُ بِرَبِّكُمْۗ قَالُوْا بَلٰىۛ شَهِدْنَا ۛاَنْ تَقُوْلُوْا يَوْمَ الْقِيٰمَةِ اِنَّا كُنَّا عَنْ هٰذَا غٰفِلِيْنَۙ   ( الأعراف: ١٧٢ )

wa-idh akhadha
وَإِذْ أَخَذَ
എടുത്ത (പിടിച്ച) സന്ദര്‍ഭം
rabbuka
رَبُّكَ
നിന്റെ റബ്ബു
min banī ādama
مِنۢ بَنِىٓ ءَادَمَ
ആദമിന്റെ മക്കളില്‍ (സന്തതികളില്‍) നിന്നു
min ẓuhūrihim
مِن ظُهُورِهِمْ
അവരുടെ മുതുകുകളില്‍നിന്നും
dhurriyyatahum
ذُرِّيَّتَهُمْ
അവരുടെ സന്തതികളെ
wa-ashhadahum
وَأَشْهَدَهُمْ
അവരെ സാക്ഷ്യപ്പെടുത്തുകയും (ചെയ്ത - ചെയ്തു)
ʿalā anfusihim
عَلَىٰٓ أَنفُسِهِمْ
അവരുടെ സ്വന്തങ്ങളുടെ മേല്‍
alastu
أَلَسْتُ
ഞാനല്ലയോ
birabbikum
بِرَبِّكُمْۖ
നിങ്ങളുടെ റബ്ബു
qālū
قَالُوا۟
അവര്‍ പറഞ്ഞു
balā
بَلَىٰۛ
അല്ലാതേ (അതെ)
shahid'nā
شَهِدْنَآۛ
ഞങ്ങള്‍ സാക്ഷ്യം വഹിച്ചു
an taqūlū
أَن تَقُولُوا۟
നിങ്ങള്‍ പറഞ്ഞേക്കുന്നതിനാല്‍, പറയുമെന്നതിനു
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ക്വിയാമത്തുനാളില്‍
innā kunnā
إِنَّا كُنَّا
നിശ്ചയമായും ഞങ്ങളായിരുന്നു
ʿan hādhā
عَنْ هَٰذَا
ഇതിനെപ്പറ്റി
ghāfilīna
غَٰفِلِينَ
അശ്രദ്ധര്‍, ബോധാരഹിതര്‍.

നിന്റെ നാഥന്‍ ആദം സന്തതികളുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താന പരമ്പരകളെ പുറത്തെടുക്കുകയും അവരുടെമേല്‍ അവരെത്തന്നെ സാക്ഷിയാക്കുകയും ചെയ്ത സന്ദര്‍ഭം. അവന്‍ ചോദിച്ചു: ''നിങ്ങളുടെ നാഥന്‍ ഞാനല്ലയോ?'' അവര്‍ പറഞ്ഞു: ''അതെ; ഞങ്ങളതിന് സാക്ഷ്യം വഹിച്ചിരിക്കുന്നു.'' ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ 'ഞങ്ങള്‍ ഇതേക്കുറിച്ച് അശ്രദ്ധരായിരുന്നു'വെന്ന് നിങ്ങള്‍ പറയാതിരിക്കാനാണിത്.

തഫ്സീര്‍

اَوْ تَقُوْلُوْٓا اِنَّمَآ اَشْرَكَ اٰبَاۤؤُنَا مِنْ قَبْلُ وَكُنَّا ذُرِّيَّةً مِّنْۢ بَعْدِهِمْۚ اَفَتُهْلِكُنَا بِمَا فَعَلَ الْمُبْطِلُوْنَ  ( الأعراف: ١٧٣ )

aw taqūlū
أَوْ تَقُولُوٓا۟
അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞേക്കു (പറയു) മെന്നതിനാല്‍
innamā ashraka
إِنَّمَآ أَشْرَكَ
ശിര്‍ക്കു ചെയ്യുക (മാത്രം) ചെയ്തു, പങ്കു ചേര്‍ത്തതേയുള്ളു
ābāunā
ءَابَآؤُنَا
ഞങ്ങളുടെ പിതാക്കള്‍
min qablu
مِن قَبْلُ
മുമ്പു
wakunnā
وَكُنَّا
ഞങ്ങളായിരിക്കയും ചെയ്തു, ഞങ്ങളായിരുന്നു
dhurriyyatan
ذُرِّيَّةً
സന്തതികള്‍ (മക്കള്‍)
min baʿdihim
مِّنۢ بَعْدِهِمْۖ
അവരുടെ ശേഷം (അവരുടെ)
afatuh'likunā
أَفَتُهْلِكُنَا
അപ്പോള്‍ (എന്നിരിക്കെ) ഞങ്ങളെ നീ നശിപ്പിക്കുന്നുവോ
bimā faʿala
بِمَا فَعَلَ
ചെയ്തതുകൊണ്ടു
l-mub'ṭilūna
ٱلْمُبْطِلُونَ
വ്യര്‍ത്ഥകാരികള്‍, നിരര്‍ത്ഥം പ്രവര്‍ത്തിച്ചവര്‍.

അല്ലെങ്കില്‍ നിങ്ങളിങ്ങനെയും പറയാതിരിക്കാനാണ്: ''വളരെ മുമ്പുതന്നെ ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ അല്ലാഹുവില്‍ പങ്കുചേര്‍ത്തിരുന്നു. അവര്‍ക്കു ശേഷം വന്ന അവരുടെ പിന്മുറക്കാര്‍ മാത്രമാണ് ഞങ്ങള്‍. എന്നിട്ടും ആ ദുരാചാരികള്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ഞങ്ങളെ ശിക്ഷിക്കുകയോ?''

തഫ്സീര്‍

وَكَذٰلِكَ نُفَصِّلُ الْاٰيٰتِ وَلَعَلَّهُمْ يَرْجِعُوْنَ  ( الأعراف: ١٧٤ )

wakadhālika
وَكَذَٰلِكَ
അപ്രകാരം
nufaṣṣilu
نُفَصِّلُ
നാം വിശദീകരിക്കുന്നു
l-āyāti
ٱلْءَايَٰتِ
ആയത്തുകള്‍, ലക്ഷ്യങ്ങളെ
walaʿallahum
وَلَعَلَّهُمْ
അവരാകുകയും ചെയ്യാമല്ലോ, ആയേക്കുവാനും
yarjiʿūna
يَرْجِعُونَ
അവര്‍ മടങ്ങും.

ഇവ്വിധം നാം തെളിവുകള്‍ വിശദമായി വിവരിച്ചുതരുന്നു. ഒരുവേള അവര്‍ തിരിച്ചുവന്നെങ്കിലോ.

തഫ്സീര്‍

وَاتْلُ عَلَيْهِمْ نَبَاَ الَّذِيْٓ اٰتَيْنٰهُ اٰيٰتِنَا فَانْسَلَخَ مِنْهَا فَاَتْبَعَهُ الشَّيْطٰنُ فَكَانَ مِنَ الْغٰوِيْنَ  ( الأعراف: ١٧٥ )

wa-ut'lu ʿalayhim
وَٱتْلُ عَلَيْهِمْ
അവര്‍ക്കു ഓതിക്കൊടുക്കുക (ഓതിക്കേള്‍പ്പിക്കുക)
naba-a alladhī
نَبَأَ ٱلَّذِىٓ
യാതൊരുവന്റെ വൃത്താന്തം (വര്‍ത്തമാനം)
ātaynāhu
ءَاتَيْنَٰهُ
അവനു നാം നല്‍കി
āyātinā
ءَايَٰتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെ
fa-insalakha
فَٱنسَلَخَ
എന്നിട്ടവന്‍ ഊരിപ്പോയി, കഴിച്ചലായി
min'hā
مِنْهَا
അവയില്‍ നിന്നു
fa-atbaʿahu
فَأَتْبَعَهُ
അപ്പോള്‍ അവനു പിന്നാലെ കൂടി
l-shayṭānu
ٱلشَّيْطَٰنُ
പിശാചു
fakāna
فَكَانَ
അങ്ങനെ അവനായി
mina l-ghāwīna
مِنَ ٱلْغَاوِينَ
ദുര്‍മ്മാര്‍ഗ്ഗികളില്‍ പെട്ട (വന്‍).

ആ ഒരുവന്റെ വിവരം നീ അവരെ വായിച്ചു കേള്‍പ്പിക്കുക. നാം അയാള്‍ക്ക് നമ്മുടെ വചനങ്ങള്‍ നല്‍കി. എന്നിട്ടും അയാള്‍ അതില്‍നിന്നൊഴിഞ്ഞുമാറി. അപ്പോള്‍ പിശാച് അവന്റെ പിറകെകൂടി. അങ്ങനെ അവന്‍ വഴികേടിലായി.

തഫ്സീര്‍

وَلَوْ شِئْنَا لَرَفَعْنٰهُ بِهَا وَلٰكِنَّهٗٓ اَخْلَدَ اِلَى الْاَرْضِ وَاتَّبَعَ هَوٰىهُۚ فَمَثَلُهٗ كَمَثَلِ الْكَلْبِۚ اِنْ تَحْمِلْ عَلَيْهِ يَلْهَثْ اَوْ تَتْرُكْهُ يَلْهَثْۗ ذٰلِكَ مَثَلُ الْقَوْمِ الَّذِيْنَ كَذَّبُوْا بِاٰيٰتِنَاۚ فَاقْصُصِ الْقَصَصَ لَعَلَّهُمْ يَتَفَكَّرُوْنَ  ( الأعراف: ١٧٦ )

walaw shi'nā
وَلَوْ شِئْنَا
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍
larafaʿnāhu
لَرَفَعْنَٰهُ
അങ്ങനെ നാം ഉയര്‍ത്തുകതന്നെ ചെയ്തിരുന്നു
bihā
بِهَا
അവ മൂലം
walākinnahu
وَلَٰكِنَّهُۥٓ
എങ്കിലും
akhlada
أَخْلَدَ
അവന്‍ ശാശ്വതത്വം നടിച്ചു
ilā l-arḍi
إِلَى ٱلْأَرْضِ
ഭൂമിയിലേക്ക്
wa-ittabaʿa
وَٱتَّبَعَ
പിന്‍പറ്റുകയും ചെയ്തു
hawāhu
هَوَىٰهُۚ
തന്റെ ഇച്ഛയെ
famathaluhu
فَمَثَلُهُۥ
അപ്പോള്‍ അവന്റെ ഉപമ, മാതൃക, ഉദാഹരണം
kamathali
كَمَثَلِ
ഉപമപോലെ(മാതിരി)യാണ്
l-kalbi
ٱلْكَلْبِ
നായയുടെ
in taḥmil
إِن تَحْمِلْ
നീ തിരക്കിയാല്‍ (എതിര്‍ത്താല്‍)
ʿalayhi
عَلَيْهِ
അതിനോടു, അതിനെതിരെ
yalhath
يَلْهَثْ
അതു (കിതച്ചു) നാവു തൂക്കിയിടും (വാ പിളര്‍ന്നു നാക്കുനീട്ടും)
aw tatruk'hu
أَوْ تَتْرُكْهُ
അല്ലെങ്കില്‍ നീ അതിനെ വിട്ടുകളഞ്ഞാലും
yalhath
يَلْهَثۚ
അതു നാവു തൂക്കിയിടും
dhālika mathalu
ذَّٰلِكَ مَثَلُ
അതു ഉപമ (മാതൃക) യാണു
l-qawmi alladhīna
ٱلْقَوْمِ ٱلَّذِينَ
യാതൊരു ജനങ്ങളുടെ
kadhabū
كَذَّبُوا۟
അവര്‍ വ്യാജമാക്കി നമ്മുടെ
biāyātinā
بِـَٔايَٰتِنَاۚ
ദൃഷ്ടാന്തങ്ങളെ
fa-uq'ṣuṣi
فَٱقْصُصِ
അതിനാല്‍ കഥ പറയുക (വിവരിച്ചു കൊടുക്കുക)
l-qaṣaṣa
ٱلْقَصَصَ
(ഈ) കഥ, കഥനം
laʿallahum
لَعَلَّهُمْ
അവരാകുവാന്‍, ആയേക്കാം
yatafakkarūna
يَتَفَكَّرُونَ
അവര്‍ ചിന്തിക്കും.

നാം ഇച്ഛിച്ചിരുന്നെങ്കില്‍ ആ വചനങ്ങളിലൂടെത്തന്നെ നാമവനെ ഉന്നതിയിലേക്ക് നയിക്കുമായിരുന്നു. പക്ഷേ, അയാള്‍ ഭൂമിയോട് ഒട്ടിച്ചേര്‍ന്ന് തന്നിഷ്ടത്തെ പിന്‍പറ്റുകയാണുണ്ടായത്. അതിനാല്‍ അയാളുടെ ഉപമ ഒരു നായയുടേതാണ്. നീ അതിനെ ദ്രോഹിച്ചാല്‍ അത് നാക്ക് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് നീട്ടിയിടും. നമ്മുടെ വചനങ്ങളെ കള്ളമാക്കിയ ജനത്തിന്റെ ഉദാഹരണവും ഇതുതന്നെ. അതിനാല്‍ അവര്‍ക്ക് ഇക്കഥയൊന്ന് വിശദീകരിച്ചുകൊടുക്കുക. ഒരുവേള അവര്‍ ചിന്തിച്ചെങ്കിലോ.

തഫ്സീര്‍

سَاۤءَ مَثَلًا ۨالْقَوْمُ الَّذِيْنَ كَذَّبُوْا بِاٰيٰتِنَا وَاَنْفُسَهُمْ كَانُوْا يَظْلِمُوْنَ  ( الأعراف: ١٧٧ )

sāa
سَآءَ
വളരെ (എത്രയോ) ചീത്ത, ദുഷിച്ചതു
mathalan
مَثَلًا
ഉപമയില്‍, മാതൃകയാല്‍, ഉദാഹരണം
l-qawmu
ٱلْقَوْمُ
ജനത, ജനങ്ങള്‍
alladhīna kadhabū
ٱلَّذِينَ كَذَّبُوا۟
വ്യാജമാക്കിയവരായ
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെ
wa-anfusahum
وَأَنفُسَهُمْ
അവരുടെ സ്വന്തങ്ങളെത്തന്നെ
kānū
كَانُوا۟
അവരായിരുന്നു, ആയിക്കൊണ്ടിരുന്നു
yaẓlimūna
يَظْلِمُونَ
അക്രമം ചെയ്യുക.

നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയും തങ്ങള്‍ക്കുതന്നെ ദ്രോഹം വരുത്തിവെക്കുകയും ചെയ്യുന്നവരുടെ ഉപമ വളരെ ചീത്ത തന്നെ.

തഫ്സീര്‍

مَنْ يَّهْدِ اللّٰهُ فَهُوَ الْمُهْتَدِيْۚ وَمَنْ يُّضْلِلْ فَاُولٰۤىِٕكَ هُمُ الْخٰسِرُوْنَ  ( الأعراف: ١٧٨ )

man
مَن
ആര്‍, ഏതൊരുവന്‍
yahdi
يَهْدِ
നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നുവോ
l-lahu
ٱللَّهُ
അല്ലാഹു
fahuwa
فَهُوَ
എന്നാലവനത്രെ
l-muh'tadī
ٱلْمُهْتَدِىۖ
നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നവന്‍
waman
وَمَن
ആര്‍, ഏതൊരാള്‍
yuḍ'lil
يُضْلِلْ
അവന്‍ വഴി പിഴവിലാക്കുന്നുവോ
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
humu
هُمُ
അവരത്രെ
l-khāsirūna
ٱلْخَٰسِرُونَ
നഷ്ടപ്പെട്ടവര്‍.

അല്ലാഹു നന്മയിലേക്കു നയിക്കുന്നവര്‍ മാത്രമാണ് നേര്‍വഴി പ്രാപിച്ചവര്‍. അവന്‍ ദുര്‍മാര്‍ഗത്തിലാക്കുന്നവര്‍ നഷ്ടം പറ്റിയവരാണ്.

തഫ്സീര്‍

وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيْرًا مِّنَ الْجِنِّ وَالْاِنْسِۖ لَهُمْ قُلُوْبٌ لَّا يَفْقَهُوْنَ بِهَاۖ وَلَهُمْ اَعْيُنٌ لَّا يُبْصِرُوْنَ بِهَاۖ وَلَهُمْ اٰذَانٌ لَّا يَسْمَعُوْنَ بِهَاۗ اُولٰۤىِٕكَ كَالْاَنْعَامِ بَلْ هُمْ اَضَلُّ ۗ اُولٰۤىِٕكَ هُمُ الْغٰفِلُوْنَ  ( الأعراف: ١٧٩ )

walaqad
وَلَقَدْ
തീര്‍ച്ചയായും ഉണ്ടു
dharanā
ذَرَأْنَا
നാം സൃഷ്ടിച്ചുണ്ടാക്കി
lijahannama
لِجَهَنَّمَ
ജഹന്നമിനുവേണ്ടി
kathīran
كَثِيرًا
വളരെ (ആളുകളെ)
mina l-jini
مِّنَ ٱلْجِنِّ
ജിന്നുകളില്‍ നിന്നു
wal-insi
وَٱلْإِنسِۖ
മനുഷ്യരില്‍നിന്നും
lahum
لَهُمْ
അവര്‍ക്കുണ്ടു, ഉണ്ടായിരിക്കും
qulūbun
قُلُوبٌ
ഹൃദയങ്ങള്‍, മനസ്സുകള്‍
lā yafqahūna
لَّا يَفْقَهُونَ
അവര്‍ ഗ്രഹിക്കുകയില്ല
bihā
بِهَا
അവകൊണ്ടു, അവയാല്‍
walahum
وَلَهُمْ
അവര്‍ക്കുണ്ടു
aʿyunun
أَعْيُنٌ
കണ്ണുകള്‍(ളും) അതുകൊണ്ടു
lā yub'ṣirūna
لَّا يُبْصِرُونَ
അവര്‍ കാണുകയില്ല
bihā
بِهَا
അവര്‍ക്കു
walahum ādhānun
وَلَهُمْ ءَاذَانٌ
കാതുകളുമുണ്ടു
lā yasmaʿūna bihā
لَّا يَسْمَعُونَ بِهَآۚ
അതുകൊണ്ടു അവര്‍ കേള്‍ക്കുകയില്ല
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
kal-anʿāmi
كَٱلْأَنْعَٰمِ
കാലികളെ (ആടുമാടു ഒട്ടകങ്ങളെ) പ്പോലെയാണു
bal
بَلْ
എങ്കിലും, പക്ഷേ, എന്നല്ല
hum
هُمْ
അവര്‍
aḍallu
أَضَلُّۚ
കൂടുതല്‍ വഴിപിഴച്ചവരാണു
ulāika humu
أُو۟لَٰٓئِكَ هُمُ
അക്കൂട്ടര്‍ തന്നെ
l-ghāfilūna
ٱلْغَٰفِلُونَ
അശ്രദ്ധര്‍, ബോധരഹിതര്‍.

ജിന്നുകളിലും മനുഷ്യരിലും ധാരാളം പേരെ നാം നരകത്തിനുവേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്; അതുപയോഗിച്ച് അവര്‍ പഠിക്കുന്നില്ല. കണ്ണുകളുണ്ട്; അതുകൊണ്ട് കണ്ടറിയുന്നില്ല. കാതുകളുണ്ട്; അതുപയോഗിച്ച് കേട്ടു മനസ്സിലാക്കുന്നില്ല. അവര്‍ നാല്‍ക്കാലികളെപ്പോലെയാണ്. എന്നല്ല, അവരാണ് പിഴച്ചവര്‍. അവര്‍ തന്നെയാണ് ഒരു ശ്രദ്ധയുമില്ലാത്തവര്‍.

തഫ്സീര്‍

وَلِلّٰهِ الْاَسْمَاۤءُ الْحُسْنٰى فَادْعُوْهُ بِهَاۖ وَذَرُوا الَّذِيْنَ يُلْحِدُوْنَ فِيْٓ اَسْمَاۤىِٕهٖۗ سَيُجْزَوْنَ مَا كَانُوْا يَعْمَلُوْنَ ۖ  ( الأعراف: ١٨٠ )

walillahi
وَلِلَّهِ
അല്ലാഹുവിനുണ്ടു
l-asmāu
ٱلْأَسْمَآءُ
നാമങ്ങള്‍, പേരുകള്‍
l-ḥus'nā
ٱلْحُسْنَىٰ
ഏറ്റവും നല്ല, അത്യുല്‍കൃഷ്ടമായ
fa-id'ʿūhu
فَٱدْعُوهُ
അതിനാല്‍ അവനെ വിളിക്കു (പ്രാര്‍ത്ഥിക്കു) വിന്‍
bihā
بِهَاۖ
അവകൊണ്ടു, അവയാല്‍
wadharū
وَذَرُوا۟
നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുവിന്‍
alladhīna
ٱلَّذِينَ
യാതൊരു കൂട്ടരെ
yul'ḥidūna
يُلْحِدُونَ
അവര്‍ ക്രമക്കേടു കാണിക്കുന്നു, തെറ്റിപ്പോകുന്നു, വക്രത കാണിക്കുന്നു
fī asmāihi
فِىٓ أَسْمَٰٓئِهِۦۚ
അവന്റെ നാമങ്ങളില്‍
sayuj'zawna
سَيُجْزَوْنَ
അവര്‍ക്കു വഴിയെ പ്രതിഫലം നല്‍കപ്പെടും
mā kānū
مَا كَانُوا۟
അവരായിരുന്നതിനു
yaʿmalūna
يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കും.

അല്ലാഹുവിന് അത്യുല്‍കൃഷ്ടമായ അനേകം നാമങ്ങളുണ്ട്. ആ നാമങ്ങളില്‍ തന്നെ നിങ്ങളവനെ വിളിച്ചു പ്രാര്‍ഥിക്കുക. അവന്റെ നാമങ്ങളില്‍ കൃത്രിമം കാണിക്കുന്നവരെ അവഗണിക്കുക. സംശയം വേണ്ട. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലം അവര്‍ക്ക് കിട്ടുക തന്നെ ചെയ്യും.

തഫ്സീര്‍