Skip to main content

اِنَّكُمْ لَتَأْتُوْنَ الرِّجَالَ شَهْوَةً مِّنْ دُوْنِ النِّسَاۤءِۗ بَلْ اَنْتُمْ قَوْمٌ مُّسْرِفُوْنَ   ( الأعراف: ٨١ )

innakum latatūna
إِنَّكُمْ لَتَأْتُونَ
നിശ്ചയമായും നിങ്ങള്‍ ചെയ്യുകതന്നെ ചെയ്യുന്നു
l-rijāla
ٱلرِّجَالَ
പുരുഷന്‍മാരുടെ അടുക്കല്‍
shahwatan
شَهْوَةً
കാമവികാരത്താല്‍, ഇച്ഛക്കായി
min dūni l-nisāi
مِّن دُونِ ٱلنِّسَآءِۚ
സ്ത്രീകളെ കൂടാതെ, സ്ത്രീകളെ വിട്ട്
bal antum
بَلْ أَنتُمْ
പക്ഷേ (എന്നാല്‍, എങ്കിലും) നിങ്ങള്‍
qawmun
قَوْمٌ
ഒരു ജനതയാണ്
mus'rifūna
مُّسْرِفُونَ
അതിരുകവിഞ്ഞവരായ.

''നിങ്ങള്‍ സ്ത്രീകളെ ഒഴിവാക്കി ഭോഗേച്ഛയോടെ പുരുഷന്മാരെ സമീപിക്കുന്നു. അല്ല; നിങ്ങള്‍ കൊടിയ അതിക്രമികള്‍ തന്നെ.''

തഫ്സീര്‍

وَمَا كَانَ جَوَابَ قَوْمِهٖٓ اِلَّآ اَنْ قَالُوْٓا اَخْرِجُوْهُمْ مِّنْ قَرْيَتِكُمْۚ اِنَّهُمْ اُنَاسٌ يَّتَطَهَّرُوْنَ   ( الأعراف: ٨٢ )

wamā kāna
وَمَا كَانَ
ആയിരുന്നില്ല
jawāba
جَوَابَ
മറുപടി, ഉത്തരം
qawmihi
قَوْمِهِۦٓ
അദ്ദേഹത്തിന്റെ ജനങ്ങളുടെ
illā an qālū
إِلَّآ أَن قَالُوٓا۟
അവര്‍ പറഞ്ഞതല്ലാതെ
akhrijūhum
أَخْرِجُوهُم
അവരെ (ഇവരെ) പുറത്താക്കുവിന്‍
min qaryatikum
مِّن قَرْيَتِكُمْۖ
നിങ്ങളുടെ രാജ്യത്തുനിന്ന്
innahum
إِنَّهُمْ
നിശ്ചയമായും അവര്‍ (ഇവര്‍)
unāsun
أُنَاسٌ
ചില മനുഷ്യരാകുന്നു
yataṭahharūna
يَتَطَهَّرُونَ
ശുദ്ധത പാലിക്കുന്ന (ശുദ്ധമായ).

എന്നാല്‍ അദ്ദേഹത്തിന്റെ ജനത്തിന്റെ മറുപടി ഇത്രമാത്രമായിരുന്നു: ''ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കുക. ഇവര്‍ വല്ലാത്ത വിശുദ്ധന്മാര്‍ തന്നെ!''

തഫ്സീര്‍

فَاَنْجَيْنٰهُ وَاَهْلَهٗٓ اِلَّا امْرَاَتَهٗ كَانَتْ مِنَ الْغٰبِرِيْنَ   ( الأعراف: ٨٣ )

fa-anjaynāhu
فَأَنجَيْنَٰهُ
എന്നിട്ടു (അങ്ങിനെ, അപ്പോള്‍) അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി
wa-ahlahu
وَأَهْلَهُۥٓ
അദ്ദേഹത്തിന്റെ ആള്‍ക്കാരെയും, കുടുംബത്തെയും, വീട്ടുകാരെയും
illā im'ra-atahu
إِلَّا ٱمْرَأَتَهُۥ
അദ്ദേഹത്തിന്റെ സ്ത്രീ [ഭാര്യ] ഒഴികെ
kānat
كَانَتْ
അവളായിത്തീര്‍ന്നു
mina l-ghābirīna
مِنَ ٱلْغَٰبِرِينَ
ശേഷിച്ചവരില്‍ - കഴിഞ്ഞുപോയവരില്‍ - പെട്ട(വള്‍).

അപ്പോള്‍ ലൂത്തിനെയും കുടുംബത്തേയും നാം രക്ഷപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാര്യയെ ഒഴികെ. അവള്‍ പിന്മാറിനിന്നവരില്‍ പെട്ടവളായിരുന്നു.

തഫ്സീര്‍

وَاَمْطَرْنَا عَلَيْهِمْ مَّطَرًاۗ فَانْظُرْ كَيْفَ كَانَ عَاقِبَةُ الْمُجْرِمِيْنَ ࣖ   ( الأعراف: ٨٤ )

wa-amṭarnā
وَأَمْطَرْنَا
നാം വര്‍ഷിപ്പിക്കുകയും ചെയ്തു
ʿalayhim
عَلَيْهِم
അവരുടെ മേല്‍
maṭaran
مَّطَرًاۖ
ഒരു മഴ
fa-unẓur
فَٱنظُرْ
അപ്പോള്‍ നോക്കൂ
kayfa kāna
كَيْفَ كَانَ
എങ്ങിനെ ആയിരുന്നു (ഉണ്ടായി) എന്നു
ʿāqibatu
عَٰقِبَةُ
കലാശം, പര്യവസാനം
l-muj'rimīna
ٱلْمُجْرِمِينَ
കുറ്റവാളികളുടെ.

നാം ആ ജനതക്കുമേല്‍ പേമാരി പെയ്യിച്ചു. നോക്കൂ: എവ്വിധമായിരുന്നു ആ പാപികളുടെ പരിണതിയെന്ന്!

തഫ്സീര്‍

وَاِلٰى مَدْيَنَ اَخَاهُمْ شُعَيْبًاۗ قَالَ يٰقَوْمِ اعْبُدُوا اللّٰهَ مَا لَكُمْ مِّنْ اِلٰهٍ غَيْرُهٗۗ قَدْ جَاۤءَتْكُمْ بَيِّنَةٌ مِّنْ رَّبِّكُمْ فَاَوْفُوا الْكَيْلَ وَالْمِيْزَانَ وَلَا تَبْخَسُوا النَّاسَ اَشْيَاۤءَهُمْ وَلَا تُفْسِدُوْا فِى الْاَرْضِ بَعْدَ اِصْلَاحِهَاۗ ذٰلِكُمْ خَيْرٌ لَّكُمْ اِنْ كُنْتُمْ مُّؤْمِنِيْنَۚ   ( الأعراف: ٨٥ )

wa-ilā madyana
وَإِلَىٰ مَدْيَنَ
മദ്-യനിലേക്കും
akhāhum
أَخَاهُمْ
അവരുടെ സഹോദരനെ
shuʿayban
شُعَيْبًاۗ
ശുഐബിനെ
qāla yāqawmi
قَالَ يَٰقَوْمِ
അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ
uʿ'budū l-laha
ٱعْبُدُوا۟ ٱللَّهَ
അല്ലാഹുവിനെ ആരാധിക്കുവിന്‍
mā lakum
مَا لَكُم
നിങ്ങള്‍ക്കില്ല
min ilāhin
مِّنْ إِلَٰهٍ
ഒരു ഇലാഹും, ആരാധ്യനുംതന്നെ
ghayruhu
غَيْرُهُۥۖ
അവനല്ലാതെ
qad jāatkum
قَدْ جَآءَتْكُم
നിങ്ങള്‍ക്കു വന്നിട്ടുണ്ടു, തീര്‍ച്ചയായും വന്നിരിക്കുന്നു
bayyinatun
بَيِّنَةٌ
(വ്യക്തമായ) തെളിവു
min rabbikum
مِّن رَّبِّكُمْۖ
നിങ്ങളുടെ റബ്ബിങ്കല്‍നിന്നു
fa-awfū
فَأَوْفُوا۟
അതിനാല്‍ നിറവേറ്റിക്കൊടുക്കുവിന്‍
l-kayla
ٱلْكَيْلَ
അളവു, അളത്തം
wal-mīzāna
وَٱلْمِيزَانَ
തൂക്കവും, തുലാസ്സും
walā tabkhasū
وَلَا تَبْخَسُوا۟
നിങ്ങള്‍ നഷ്ടപ്പെടുത്തുക (കുറക്കുക) യും ചെയ്യരുതു
l-nāsa
ٱلنَّاسَ
മനുഷ്യര്‍ക്കു
ashyāahum
أَشْيَآءَهُمْ
അവരുടെ വസ്തു (സാധനം) ക്കളെ
walā tuf'sidū
وَلَا تُفْسِدُوا۟
നിങ്ങള്‍ നാശം (കുഴപ്പം) ഉണ്ടാക്കരുതു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
baʿda iṣ'lāḥihā
بَعْدَ إِصْلَٰحِهَاۚ
അതിനെ നന്നാക്കിയതിനുശേഷം
dhālikum
ذَٰلِكُمْ
അതു (മുകളില്‍ പറഞ്ഞതു)
khayrun lakum
خَيْرٌ لَّكُمْ
നിങ്ങള്‍ക്കു ഉത്തമമാകുന്നു
in kuntum
إِن كُنتُم
നിങ്ങളാണെങ്കില്‍
mu'minīna
مُّؤْمِنِينَ
വിശ്വസിക്കുന്നവര്‍ (സത്യവിശ്വാസികള്‍).

മദ്‌യന്‍ ജനതയിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: ''എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. നിങ്ങള്‍ക്ക് അവനല്ലാതെ ദൈവമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്ന് വ്യക്തമായ തെളിവ് വന്നെത്തിയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അളത്തത്തിലും തൂക്കത്തിലും കൃത്യത പാലിക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ കുറവ് വരുത്തരുത്. ഭൂമിയെ യഥാവിധി ചിട്ടപ്പെടുത്തിവെച്ചിരിക്കെ നിങ്ങളതില്‍ നാശമുണ്ടാക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം.''

തഫ്സീര്‍

وَلَا تَقْعُدُوْا بِكُلِّ صِرَاطٍ تُوْعِدُوْنَ وَتَصُدُّوْنَ عَنْ سَبِيْلِ اللّٰهِ مَنْ اٰمَنَ بِهٖ وَتَبْغُوْنَهَا عِوَجًاۚ وَاذْكُرُوْٓا اِذْ كُنْتُمْ قَلِيْلًا فَكَثَّرَكُمْۖ وَانْظُرُوْا كَيْفَ كَانَ عَاقِبَةُ الْمُفْسِدِيْنَ   ( الأعراف: ٨٦ )

walā taqʿudū
وَلَا تَقْعُدُوا۟
നിങ്ങള്‍ ഇരിക്കുകയും ചെയ്യരുതു
bikulli ṣirāṭin
بِكُلِّ صِرَٰطٍ
എല്ലാ പാത (വഴി) യിലും
tūʿidūna
تُوعِدُونَ
നിങ്ങള്‍ ഭീഷണിപ്പെടുത്തിക്കൊണ്ടു
wataṣuddūna
وَتَصُدُّونَ
നിങ്ങള്‍ തിരിച്ചു വിട്ടു (തട്ടി വിട്ടു) കൊണ്ടും
ʿan sabīli
عَن سَبِيلِ
മാര്‍ഗ്ഗത്തില്‍നിന്നു
l-lahi
ٱللَّهِ
അല്ലാഹുവിന്റെ
man āmana bihi
مَنْ ءَامَنَ بِهِۦ
അവനില്‍ വിശ്വസിച്ചവരെ
watabghūnahā
وَتَبْغُونَهَا
നിങ്ങള്‍ അതിനെതേടി (അതിനു ആഗ്രഹിച്ചു) കൊണ്ടും
ʿiwajan
عِوَجًاۚ
വളഞ്ഞതായി(രിക്കുവാന്‍)
wa-udh'kurū
وَٱذْكُرُوٓا۟
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍
idh kuntum
إِذْ كُنتُمْ
നിങ്ങള്‍ ആയിരുന്നതിനെ
qalīlan
قَلِيلًا
അല്‍പം (ആളുകള്‍)
fakatharakum
فَكَثَّرَكُمْۖ
എന്നിട്ട് അവന്‍ നിങ്ങളെ പെരുപ്പിച്ചു, വര്‍ദ്ധിപ്പിച്ചു
wa-unẓurū
وَٱنظُرُوا۟
നിങ്ങള്‍ നോക്കുകയും ചെയ്യുവിന്‍
kayfa kāna
كَيْفَ كَانَ
എങ്ങിനെ ആയിരുന്നുവെന്നു
ʿāqibatu
عَٰقِبَةُ
പര്യവസാനം, കലാശം
l-muf'sidīna
ٱلْمُفْسِدِينَ
കുഴപ്പക്കാരുടെ, നാശക്കാരുടെ.

ജനങ്ങളെ ഭീഷണിപ്പെടുത്തുന്നവരായും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് വിശ്വാസികളെ തടയുന്നവരായും ആ മാര്‍ഗത്തെ വക്രമാക്കാന്‍ ശ്രമിക്കുന്നവരായും പാതവക്കിലൊക്കെയും നിങ്ങള്‍ ഇരിക്കരുത്. നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്ന കാലത്തെക്കുറിച്ച് ഒന്നോര്‍ത്തുനോക്കൂ. പിന്നീട് അല്ലാഹു നിങ്ങളെ പെരുപ്പിച്ചു. നോക്കൂ; നാശകാരികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.

തഫ്സീര്‍

وَاِنْ كَانَ طَاۤىِٕفَةٌ مِّنْكُمْ اٰمَنُوْا بِالَّذِيْٓ اُرْسِلْتُ بِهٖ وَطَاۤىِٕفَةٌ لَّمْ يُؤْمِنُوْا فَاصْبِرُوْا حَتّٰى يَحْكُمَ اللّٰهُ بَيْنَنَاۚ وَهُوَ خَيْرُ الْحٰكِمِيْنَ ۔  ( الأعراف: ٨٧ )

wa-in kāna
وَإِن كَانَ
ആകുന്നുവെങ്കില്‍
ṭāifatun minkum
طَآئِفَةٌ مِّنكُمْ
നിങ്ങളില്‍ നിന്നു ഒരു വിഭാഗം
āmanū
ءَامَنُوا۟
അവര്‍ വിശ്വസിച്ചു
bi-alladhī
بِٱلَّذِىٓ
യാതൊന്നില്‍
ur'sil'tu bihi
أُرْسِلْتُ بِهِۦ
ഞാന്‍ അതുമായി അയക്കപ്പെട്ടു
waṭāifatun
وَطَآئِفَةٌ
ഒരു വിഭാഗം
lam yu'minū
لَّمْ يُؤْمِنُوا۟
വിശ്വസിക്കുന്നുമില്ല (വിശ്വസിച്ചുമില്ല)
fa-iṣ'birū
فَٱصْبِرُوا۟
എന്നാല്‍ ക്ഷമിക്കുക
ḥattā yaḥkuma
حَتَّىٰ يَحْكُمَ
വിധിക്കുന്നതുവരെ
l-lahu
ٱللَّهُ
അല്ലാഹു
baynanā
بَيْنَنَاۚ
നമുക്കിടയില്‍
wahuwa
وَهُوَ
അവനാകട്ടെ
khayru l-ḥākimīna
خَيْرُ ٱلْحَٰكِمِينَ
വിധികര്‍ത്താക്കളില്‍ ഉത്തമനാകുന്നു.

ഏതൊരു സന്ദേശവുമായാണോ ഞാന്‍ നിയോഗിതനായിരിക്കുന്നത് അതില്‍ നിങ്ങളിലൊരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയുമാണെങ്കില്‍ അല്ലാഹു നമുക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുംവരെ ക്ഷമിക്കുക. തീരുമാനമെടുക്കുന്നവരില്‍ അത്യുത്തമന്‍ അവന്‍ തന്നെ.

തഫ്സീര്‍

قَالَ الْمَلَاُ الَّذِيْنَ اسْتَكْبَرُوْا مِنْ قَوْمِهٖ لَنُخْرِجَنَّكَ يٰشُعَيْبُ وَالَّذِيْنَ اٰمَنُوْا مَعَكَ مِنْ قَرْيَتِنَآ اَوْ لَتَعُوْدُنَّ فِيْ مِلَّتِنَاۗ قَالَ اَوَلَوْ كُنَّا كَارِهِيْنَ  ( الأعراف: ٨٨ )

qāla l-mala-u
قَالَ ٱلْمَلَأُ
പ്രധാനികള്‍ പറഞ്ഞു
alladhīna is'takbarū
ٱلَّذِينَ ٱسْتَكْبَرُوا۟
അഹംഭാവം നടിച്ചവരായ
min qawmihi
مِن قَوْمِهِۦ
അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നു
lanukh'rijannaka
لَنُخْرِجَنَّكَ
നിശ്ചയമായും ഞങ്ങള്‍ നിന്നെ പുറത്താക്കും
yāshuʿaybu
يَٰشُعَيْبُ
ശുഐബേ
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെയും
maʿaka
مَعَكَ
നിന്റെകൂടെ
min qaryatinā
مِن قَرْيَتِنَآ
ഞങ്ങളുടെ രാജ്യത്തില്‍ നിന്നു
aw lataʿūdunna
أَوْ لَتَعُودُنَّ
അല്ലെങ്കില്‍ നിങ്ങള്‍ മടങ്ങുക (തിരിച്ചുവരുക) തന്നെ ചെയ്യണം
fī millatinā
فِى مِلَّتِنَاۚ
ഞങ്ങളുടെ മാര്‍ഗ്ഗത്തില്‍ (മത നടപടിയിലേക്കു)
qāla
قَالَ
അദ്ദേഹം പറഞ്ഞു
awalaw kunnā
أَوَلَوْ كُنَّا
ഞങ്ങളായിരുന്നാലുമോ
kārihīna
كَٰرِهِينَ
വെറുക്കുന്നവര്‍, തൃപ്തിപ്പെടാത്തവര്‍.

അദ്ദേഹത്തിന്റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ''ശുഐബേ, നിന്നെയും നിന്നോടൊപ്പമുള്ള വിശ്വാസികളെയും ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കും; ഉറപ്പ്. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവരിക തന്നെ വേണം.'' അദ്ദേഹം ചോദിച്ചു: ''ഞങ്ങള്‍ക്കത് ഇഷ്ടമില്ലെങ്കിലും?

തഫ്സീര്‍

قَدِ افْتَرَيْنَا عَلَى اللّٰهِ كَذِبًا اِنْ عُدْنَا فِيْ مِلَّتِكُمْ بَعْدَ اِذْ نَجّٰىنَا اللّٰهُ مِنْهَاۗ وَمَا يَكُوْنُ لَنَآ اَنْ نَّعُوْدَ فِيْهَآ اِلَّآ اَنْ يَّشَاۤءَ اللّٰهُ رَبُّنَاۗ وَسِعَ رَبُّنَا كُلَّ شَيْءٍ عِلْمًاۗ عَلَى اللّٰهِ تَوَكَّلْنَاۗ رَبَّنَا افْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِالْحَقِّ وَاَنْتَ خَيْرُ الْفَاتِحِيْنَ  ( الأعراف: ٨٩ )

qadi if'taraynā
قَدِ ٱفْتَرَيْنَا
തീര്‍ച്ചയായും ഞങ്ങള്‍ കെട്ടിച്ചമച്ചു
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെ മേല്‍
kadhiban
كَذِبًا
വ്യാജം
in ʿud'nā
إِنْ عُدْنَا
ഞങ്ങള്‍ മടങ്ങിയാല്‍
fī millatikum
فِى مِلَّتِكُم
നിങ്ങളുടെ മാര്‍ഗ്ഗത്തില്‍, മതത്തിലേക്കു
baʿda
بَعْدَ
ശേഷം
idh najjānā l-lahu
إِذْ نَجَّىٰنَا ٱللَّهُ
ഞങ്ങളെ അല്ലാഹു രക്ഷപ്പെടുത്തിയത്തിനു
min'hā
مِنْهَاۚ
അതില്‍ നിന്നു
wamā yakūnu
وَمَا يَكُونُ
ആകുകയില്ല (പാടില്ല)
lanā
لَنَآ
ഞങ്ങള്‍ക്കു
an naʿūda
أَن نَّعُودَ
ഞങ്ങള്‍ മടങ്ങിവരല്‍
fīhā
فِيهَآ
അതില്‍
illā an yashāa
إِلَّآ أَن يَشَآءَ
ഉദ്ദേശിക്കുന്നതായാലല്ലാതെ
l-lahu rabbunā
ٱللَّهُ رَبُّنَاۚ
ഞങ്ങളുടെ റബ്ബായ അല്ലാഹു
wasiʿa
وَسِعَ
വിശാലമായിരിക്കുന്നു
rabbunā
رَبُّنَا
ഞങ്ങളുടെ (നമ്മുടെ) റബ്ബു
kulla shayin
كُلَّ شَىْءٍ
എല്ലാ വസ്തുവിനും
ʿil'man
عِلْمًاۚ
അറിവാല്‍, അറിവു കൊണ്ടു
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെ മേല്‍
tawakkalnā
تَوَكَّلْنَاۚ
ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
if'taḥ
ٱفْتَحْ
തുറന്നു (തുറവിയാക്കി) തരേണമേ
baynanā
بَيْنَنَا
ഞങ്ങള്‍ക്കിടയില്‍
wabayna qawminā
وَبَيْنَ قَوْمِنَا
ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയിലും
bil-ḥaqi
بِٱلْحَقِّ
യഥാര്‍ത്ഥപ്രകാരം, ന്യായമനുസരിച്ചു
wa-anta
وَأَنتَ
നീയാകട്ടെ
khayru l-fātiḥīna
خَيْرُ ٱلْفَٰتِحِينَ
തുറന്നു (തുറവിയാക്കി) തരുന്നവരില്‍ ഉത്തമനാകുന്നു.

''അല്ലാഹു ഞങ്ങളെ നിങ്ങളുടെ മതത്തില്‍ നിന്ന് രക്ഷപ്പെടുത്തി.അതിലേക്കു തന്നെ തിരിച്ചു വരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവരായിത്തീരും. ഞങ്ങള്‍ക്ക് ഇനി ഒരിക്കലും അതിലേക്കു തിരിച്ചുവരാനാവില്ല; ഞങ്ങളുടെ നാഥനായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ. ഞങ്ങളുടെ നാഥനായ അല്ലാഹു സകല സംഗതികളെ സംബന്ധിച്ചും വിപുലമായ അറിവുള്ളവനാണ്. അല്ലാഹുവിലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്. നാഥാ! ഞങ്ങള്‍ക്കും ഞങ്ങളുടെ ജനത്തിനുമിടയില്‍ നീ ന്യായമായ തീരുമാനമെടുക്കേണമേ. തീരുമാനമെടുക്കുന്നവരില്‍ ഏറ്റം ഉത്തമന്‍ നീയാണല്ലോ.''

തഫ്സീര്‍

وَقَالَ الْمَلَاُ الَّذِيْنَ كَفَرُوْا مِنْ قَوْمِهٖ لَىِٕنِ اتَّبَعْتُمْ شُعَيْبًا ِانَّكُمْ اِذًا لَّخٰسِرُوْنَ  ( الأعراف: ٩٠ )

waqāla
وَقَالَ
പറയുകയും ചെയ്തു
l-mala-u
ٱلْمَلَأُ
പ്രധാനികള്‍
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ച
min qawmihi
مِن قَوْمِهِۦ
അദ്ദേഹത്തിന്റെ ജനങ്ങളില്‍നിന്നു
la-ini ittabaʿtum
لَئِنِ ٱتَّبَعْتُمْ
നിങ്ങള്‍ പിന്‍പറ്റിയെങ്കില്‍
shuʿayban
شُعَيْبًا
ശുഐബിനെ
innakum
إِنَّكُمْ
എന്നാല്‍ (അപ്പോള്‍) നിശ്ചയമായും നിങ്ങള്‍
idhan lakhāsirūna
إِذًا لَّخَٰسِرُونَ
നഷ്ടപ്പെട്ടവര്‍ തന്നെ.

അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ''നിങ്ങള്‍ ശുഐബിനെ പിന്‍പറ്റിയാല്‍ ഉറപ്പായും നിങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും.''

തഫ്സീര്‍