Skip to main content

اِذْ يُغَشِّيْكُمُ النُّعَاسَ اَمَنَةً مِّنْهُ وَيُنَزِّلُ عَلَيْكُمْ مِّنَ السَّمَاۤءِ مَاۤءً لِّيُطَهِّرَكُمْ بِهٖ وَيُذْهِبَ عَنْكُمْ رِجْزَ الشَّيْطٰنِ وَلِيَرْبِطَ عَلٰى قُلُوْبِكُمْ وَيُثَبِّتَ بِهِ الْاَقْدَامَۗ   ( الأنفال: ١١ )

idh yughashīkumu
إِذْ يُغَشِّيكُمُ
അവന്‍ നിങ്ങളെ മൂടിയിരുന്ന (ആവരണം ചെയ്യിച്ചിരുന്ന) സന്ദര്‍ഭം
l-nuʿāsa
ٱلنُّعَاسَ
മയക്കത്തെ, നിദ്രാമയക്കം, തൂക്കം
amanatan
أَمَنَةً
ഒരു നിര്‍ഭയതയായി, നിര്‍ഭയതക്ക് വേണ്ടി, സമാധാനമായി
min'hu
مِّنْهُ
അവന്റെ പക്കല്‍നിന്നുള്ള
wayunazzilu
وَيُنَزِّلُ
അവന്‍ ഇറക്കുകയും
ʿalaykum
عَلَيْكُم
നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കു
mina l-samāi
مِّنَ ٱلسَّمَآءِ
ആകാശത്തുനിന്നു
māan
مَآءً
വെള്ളം
liyuṭahhirakum
لِّيُطَهِّرَكُم
നിങ്ങളെ അവന്‍ ശുദ്ധമാക്കു (ശുദ്ധീകരിക്കു) വാന്‍ വേണ്ടി
bihi
بِهِۦ
അതുമൂലം (കൊണ്ടു)
wayudh'hiba
وَيُذْهِبَ
പോക്കി (നീക്കി) ക്കളയുവാനും
ʿankum
عَنكُمْ
നിങ്ങളില്‍ നിന്നു
rij'za
رِجْزَ
മാലിന്യം
l-shayṭāni
ٱلشَّيْطَٰنِ
പിശാചിന്റെ
waliyarbiṭa
وَلِيَرْبِطَ
അവന്‍ കെട്ടുറപ്പുണ്ടാക്കുവാനും
ʿalā qulūbikum
عَلَىٰ قُلُوبِكُمْ
നിങ്ങളുടെ ഹൃദയങ്ങള്‍ക്കു
wayuthabbita bihi
وَيُثَبِّتَ بِهِ
അതുമൂലം സ്ഥിരപ്പെടുത്തു (ഉറപ്പിക്കു) വാനും
l-aqdāma
ٱلْأَقْدَامَ
പാദങ്ങളെ, കാലടികളെ

അല്ലാഹു തന്നില്‍നിന്നുള്ള നിര്‍ഭയത്വം നല്‍കി മയക്കമേകുകയും മാനത്തുനിന്ന് മഴ വര്‍ഷിപ്പിച്ചു തരികയും ചെയ്ത സന്ദര്‍ഭം. നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങളില്‍നിന്ന് പൈശാചികമായ മ്ലേഛത നീക്കിക്കളയാനുമായിരുന്നു അത്. ഒപ്പം നിങ്ങളുടെ മനസ്സുകളെ ഭദ്രമാക്കാനും കാലുകള്‍ ഉറപ്പിച്ചുനിര്‍ത്താനും.

തഫ്സീര്‍

اِذْ يُوْحِيْ رَبُّكَ اِلَى الْمَلٰۤىِٕكَةِ اَنِّيْ مَعَكُمْ فَثَبِّتُوا الَّذِيْنَ اٰمَنُوْاۗ سَاُلْقِيْ فِيْ قُلُوْبِ الَّذِيْنَ كَفَرُوا الرُّعْبَ فَاضْرِبُوْا فَوْقَ الْاَعْنَاقِ وَاضْرِبُوْا مِنْهُمْ كُلَّ بَنَانٍۗ   ( الأنفال: ١٢ )

idh yūḥī
إِذْ يُوحِى
വഹ്-യു (ബോധനം) നല്‍കിയിരുന്ന സന്ദര്‍ഭം
rabbuka
رَبُّكَ
നിന്റെ റബ്ബു
ilā l-malāikati
إِلَى ٱلْمَلَٰٓئِكَةِ
മലക്കുകളിലേക്കു
annī maʿakum
أَنِّى مَعَكُمْ
ഞാന്‍ നിങ്ങളുടെ കൂടെയുണ്ടെന്നു
fathabbitū
فَثَبِّتُوا۟
അതിനാല്‍ നിങ്ങള്‍ ഉറപ്പിക്കു (സ്ഥിരത നല്‍കു) വിന്‍
alladhīna āmanū
ٱلَّذِينَ ءَامَنُوا۟ۚ
വിശ്വസിച്ചവരെ, വിശ്വസിച്ചവര്‍ക്കു
sa-ul'qī
سَأُلْقِى
ഞാന്‍ ഇട്ടുകൊടുക്കും, ഇട്ടേക്കും
fī qulūbi
فِى قُلُوبِ
ഹൃദയങ്ങളില്‍
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരുടെ
l-ruʿ'ba
ٱلرُّعْبَ
ഭീതി, നടുക്കം
fa-iḍ'ribū
فَٱضْرِبُوا۟
അതിനാല്‍ വെട്ടുവിന്‍
fawqa
فَوْقَ
മീതെ, മുകളില്‍
l-aʿnāqi
ٱلْأَعْنَاقِ
പിരടികളുടെ, കഴുത്തുകള്‍ക്കു
wa-iḍ'ribū
وَٱضْرِبُوا۟
വെട്ടുകയും (ഛേദിക്കുകയും) ചെയ്യുവിന്‍
min'hum
مِنْهُمْ
അവരില്‍നിന്നു
kulla
كُلَّ
എല്ലാം, ഒക്കെ
banānin
بَنَانٍ
വിരല്‍ തലപ്പു, വിരല്‍ക്കൊടി, വിരല്‍

നിന്റെ നാഥന്‍ മലക്കുകള്‍ക്ക് ബോധനം നല്‍കിയ സന്ദര്‍ഭം: ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭീതിയുളവാക്കും. അതിനാല്‍ അവരുടെ കഴുത്തുകള്‍ക്കു മീതെ വെട്ടുക. അവരുടെ എല്ലാ വിരലുകളും വെട്ടിമാറ്റുക.

തഫ്സീര്‍

ذٰلِكَ بِاَنَّهُمْ شَاۤقُّوا اللّٰهَ وَرَسُوْلَهٗۚ وَمَنْ يُّشَاقِقِ اللّٰهَ وَرَسُوْلَهٗ فَاِنَّ اللّٰهَ شَدِيْدُ الْعِقَابِ  ( الأنفال: ١٣ )

dhālika
ذَٰلِكَ
അതു
bi-annahum
بِأَنَّهُمْ
അവരാണെന്നതുകൊണ്ടാണു
shāqqū
شَآقُّوا۟
അവര്‍ ചേരിപിരിഞ്ഞു (മത്സരിച്ചു - കക്ഷി പിളര്‍ന്നു) എന്നുളളതു
l-laha
ٱللَّهَ
അല്ലാഹുവിനോടു
warasūlahu
وَرَسُولَهُۥۚ
അവന്റെ റസൂലിനോടും
waman
وَمَن
ആരെങ്കിലും (വല്ലവനും)
yushāqiqi
يُشَاقِقِ
കക്ഷിപിരിയുന്ന (മത്സരിക്കുന്ന) പക്ഷം
l-laha
ٱللَّهَ
അല്ലാഹുവിനോടു
warasūlahu
وَرَسُولَهُۥ
അവന്റെ റസൂലിനോടും
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
shadīdu
شَدِيدُ
കഠിനമായവനാണു
l-ʿiqābi
ٱلْعِقَابِ
ശിക്ഷാനടപടി

അവര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ശത്രുതയോടെ എതിര്‍ത്തതിനാലാണിത്. ആരെങ്കിലും അല്ലാഹുവോടും അവന്റെ ദൂതനോടും ശത്രുത പുലര്‍ത്തുന്നുവെങ്കില്‍ അറിയുക: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.

തഫ്സീര്‍

ذٰلِكُمْ فَذُوْقُوْهُ وَاَنَّ لِلْكٰفِرِيْنَ عَذَابَ النَّارِ  ( الأنفال: ١٤ )

dhālikum
ذَٰلِكُمْ
അതാണു, അതത്രെ (കാര്യം)
fadhūqūhu
فَذُوقُوهُ
അതിനാല്‍ അതു ആസ്വദിക്കുവീന്‍
wa-anna lil'kāfirīna
وَأَنَّ لِلْكَٰفِرِينَ
അവിശ്വാസികള്‍ക്കുണ്ടെന്നും
ʿadhāba l-nāri
عَذَابَ ٱلنَّارِ
നരകശിക്ഷ

അതാണ് നിങ്ങള്‍ക്കുള്ള ശിക്ഷ. അതിനാല്‍ നിങ്ങളതനുഭവിച്ചുകൊള്ളുക. അറിയുക: സത്യനിഷേധികള്‍ക്ക് കഠിനമായ നരകശിക്ഷയുമുണ്ട്.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِذَا لَقِيْتُمُ الَّذِيْنَ كَفَرُوْا زَحْفًا فَلَا تُوَلُّوْهُمُ الْاَدْبَارَۚ   ( الأنفال: ١٥ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
വിശ്വസിച്ചവരേ
idhā laqītumu
إِذَا لَقِيتُمُ
നിങ്ങള്‍ കണ്ടുമുട്ടിയാല്‍
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരെ
zaḥfan
زَحْفًا
തിരക്കി (പടയൊരുക്കി) വരുന്നതായി
falā tuwallūhumu
فَلَا تُوَلُّوهُمُ
അപ്പോള്‍ അവരോടു നിങ്ങള്‍ തിരിക്കരുതു
l-adbāra
ٱلْأَدْبَارَ
പിന്‍പുറങ്ങള്‍

വിശ്വസിച്ചവരേ, സത്യനിഷേധികളുടെ സൈന്യവുമായി ഏറ്റുമുട്ടേണ്ടിവരുമ്പോള്‍ നിങ്ങള്‍ പിന്തിരിഞ്ഞോടരുത്.

തഫ്സീര്‍

وَمَنْ يُّوَلِّهِمْ يَوْمَىِٕذٍ دُبُرَهٗٓ اِلَّا مُتَحَرِّفًا لِّقِتَالٍ اَوْ مُتَحَيِّزًا اِلٰى فِئَةٍ فَقَدْ بَاۤءَ بِغَضَبٍ مِّنَ اللّٰهِ وَمَأْوٰىهُ جَهَنَّمُ ۗ وَبِئْسَ الْمَصِيْرُ  ( الأنفال: ١٦ )

waman
وَمَن
വല്ലവരും, ആര്‍
yuwallihim
يُوَلِّهِمْ
അവരോടു (അവര്‍ക്കു) തിരിക്കുന്ന പക്ഷം
yawma-idhin
يَوْمَئِذٍ
അന്നത്തെ ദിവസം, ആ ദിവസം
duburahu
دُبُرَهُۥٓ
തന്റെ പിന്‍പുറം
illā mutaḥarrifan
إِلَّا مُتَحَرِّفًا
തിരിഞ്ഞു (ചാഞ്ഞു) പോകുന്നവനായിട്ടല്ലാതെ
liqitālin
لِّقِتَالٍ
വല്ല യുദ്ധ (തന്ത്ര) ത്തിലേക്കും
aw mutaḥayyizan
أَوْ مُتَحَيِّزًا
അല്ലെങ്കില്‍ ചെന്നു ചേരുന്ന (സ്ഥലം പിടിക്കുന്ന) വനായിട്ടു
ilā fi-atin
إِلَىٰ فِئَةٍ
വല്ല (ഒരു) കൂട്ടത്തിലേക്കും
faqad
فَقَدْ
എന്നാല്‍ തീര്‍ച്ചയായും
bāa
بَآءَ
അവന്‍ മടങ്ങി
bighaḍabin
بِغَضَبٍ
കോപവുമായി (കോപത്തെ)
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവില്‍നിന്നു
wamawāhu
وَمَأْوَىٰهُ
അവന്റെ സങ്കേത (പ്രാപ്യ - മടക്ക) സ്ഥാനമാകട്ടെ
jahannamu
جَهَنَّمُۖ
ജഹന്നമാകുന്നു
wabi'sa
وَبِئْسَ
വളരെ ചീത്ത (മോശം)
l-maṣīru
ٱلْمَصِيرُ
(ആ) തിരിച്ചെത്തുന്ന (മടക്ക) സ്ഥാനം

യുദ്ധതന്ത്രമെന്ന നിലയില്‍ സ്ഥലം മാറുന്നതിനോ സ്വന്തം സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ ആരെങ്കിലും യുദ്ധരംഗത്തുനിന്ന് പിന്തിരിയുകയാണെങ്കില്‍ അവന്‍ അല്ലാഹുവിന്റെ കോപത്തിനിരയാകും. അവന്‍ ചെന്നെത്തുന്നത് നരകത്തീയിലായിരിക്കും. അതെത്ര ചീത്ത സങ്കേതം!

തഫ്സീര്‍

فَلَمْ تَقْتُلُوْهُمْ وَلٰكِنَّ اللّٰهَ قَتَلَهُمْۖ وَمَا رَمَيْتَ اِذْ رَمَيْتَ وَلٰكِنَّ اللّٰهَ رَمٰىۚ وَلِيُبْلِيَ الْمُؤْمِنِيْنَ مِنْهُ بَلَاۤءً حَسَنًاۗ اِنَّ اللّٰهَ سَمِيْعٌ عَلِيْمٌ  ( الأنفال: ١٧ )

falam taqtulūhum
فَلَمْ تَقْتُلُوهُمْ
എന്നാല്‍ (അപ്പോള്‍) നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല
walākinna l-laha
وَلَٰكِنَّ ٱللَّهَ
എങ്കിലും അല്ലാഹു (അല്ലാഹുവത്രെ)
qatalahum
قَتَلَهُمْۚ
അവരെ കൊലപ്പെടുത്തിയ, (കൊന്നതു)
wamā ramayta
وَمَا رَمَيْتَ
നീ എറിഞ്ഞിട്ടുമില്ല
idh ramayta
إِذْ رَمَيْتَ
നീ എറിഞ്ഞപ്പോള്‍
walākinna l-laha
وَلَٰكِنَّ ٱللَّهَ
എങ്കിലും അല്ലാഹു(വത്രെ)
ramā
رَمَىٰۚ
എറിഞ്ഞു (എറിഞ്ഞത്)
waliyub'liya
وَلِيُبْلِىَ
അവന്‍ പരീക്ഷണം ചെയ്‌വാനും, പരിശീലിപ്പിക്കുവാനും, പരിചയിപ്പിക്കുവാനും
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളെ
min'hu
مِنْهُ
അവനില്‍നിന്നു (അവന്റെ വക)
balāan ḥasanan
بَلَآءً حَسَنًاۚ
നല്ല പരീക്ഷണം, പരിശീലനം
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും, അല്ലാഹു
samīʿun
سَمِيعٌ
കേള്‍ക്കുന്നവനാണ്
ʿalīmun
عَلِيمٌ
അറിയുന്നവനാണ്

സത്യത്തില്‍ അവരെ വധിച്ചത് നിങ്ങളല്ല, അല്ലാഹുവാണ്. നീ എറിഞ്ഞപ്പോള്‍ യഥാര്‍ഥത്തില്‍ നീയല്ല എറിഞ്ഞത്. അല്ലാഹുവാണ്. മഹത്തായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ വേര്‍തിരിച്ചെടുക്കാനാണിത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

തഫ്സീര്‍

ذٰلِكُمْ وَاَنَّ اللّٰهَ مُوْهِنُ كَيْدِ الْكٰفِرِيْنَ  ( الأنفال: ١٨ )

dhālikum
ذَٰلِكُمْ
അതാണു, അതത്രെ
wa-anna l-laha
وَأَنَّ ٱللَّهَ
അല്ലാഹുവാണെന്നുള്ളതും
mūhinu
مُوهِنُ
ബലഹീനമാക്കുന്നുവന്‍
kaydi
كَيْدِ
തന്ത്രത്തെ, ഉപായം
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളുടെ

അതാണ് നിങ്ങളോടുള്ള നിലപാട്. സംശയമില്ല; സത്യനിഷേധികളുടെ തന്ത്രത്തെ ദുര്‍ബലമാക്കുന്നവനാണ് അല്ലാഹു.

തഫ്സീര്‍

اِنْ تَسْتَفْتِحُوْا فَقَدْ جَاۤءَكُمُ الْفَتْحُۚ وَاِنْ تَنْتَهُوْا فَهُوَ خَيْرٌ لَّكُمْۚ وَاِنْ تَعُوْدُوْا نَعُدْۚ وَلَنْ تُغْنِيَ عَنْكُمْ فِئَتُكُمْ شَيْـًٔا وَّلَوْ كَثُرَتْۙ وَاَنَّ اللّٰهَ مَعَ الْمُؤْمِنِيْنَ ࣖ   ( الأنفال: ١٩ )

in tastaftiḥū
إِن تَسْتَفْتِحُوا۟
നിങ്ങള്‍ തുറവി (വിജയം -തീരുമാനം) തേടുന്നുവെങ്കില്‍
faqad jāakumu
فَقَدْ جَآءَكُمُ
എന്നാല്‍ നിങ്ങള്‍ക്കു വന്നിട്ടുണ്ടു
l-fatḥu
ٱلْفَتْحُۖ
തുറവി (തീരുമാനം - വിജയം)
wa-in tantahū
وَإِن تَنتَهُوا۟
നിങ്ങള്‍ വിരമിക്കുന്നുവെങ്കിലോ
fahuwa
فَهُوَ
എന്നാലതു
khayrun
خَيْرٌ
ഉത്തമമാണു, ഗുണമായിരിക്കും
lakum
لَّكُمْۖ
നിങ്ങള്‍ക്കു
wa-in taʿūdū
وَإِن تَعُودُوا۟
നിങ്ങള്‍ മടങ്ങുന്നു (ആവര്‍ത്തിക്കുന്നു) വെങ്കിലോ
naʿud
نَعُدْ
നാം മടങ്ങും, ആവര്‍ത്തിക്കും
walan tugh'niya
وَلَن تُغْنِىَ
ധന്യമാക്കുക (ഉപകരിക്കുക) യേ ഇല്ലതാനും
ʿankum
عَنكُمْ
നിങ്ങള്‍ക്കു
fi-atukum
فِئَتُكُمْ
നിങ്ങളുടെ കൂട്ടം
shayan
شَيْـًٔا
യാതൊന്നും (ഒട്ടും)
walaw kathurat
وَلَوْ كَثُرَتْ
അതു അധികമായിരുന്നാലും
wa-anna l-laha
وَأَنَّ ٱللَّهَ
അല്ലാഹു ആകുന്നുവെന്നുള്ളതും
maʿa l-mu'minīna
مَعَ ٱلْمُؤْمِنِينَ
സത്യവിശ്വാസികളുടെ കൂടെ

നിങ്ങള്‍ വിജയമാണ് ആഗ്രഹിച്ചിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്‍ക്കു വന്നെത്തിയിരിക്കുന്നു. അഥവാ, നിങ്ങള്‍ അതിക്രമത്തില്‍ നിന്ന് വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അതാവര്‍ത്തിക്കുകയാണെങ്കില്‍ നാമും അതാവര്‍ത്തിക്കും. നിങ്ങളുടെ സംഘബലം എത്ര വലുതായാലും അത് നിങ്ങള്‍ക്കൊട്ടും ഉപകരിക്കുകയില്ല. അല്ലാഹു സത്യവിശ്വാസികള്‍ക്കൊപ്പമാണ്; തീര്‍ച്ച.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اَطِيْعُوا اللّٰهَ وَرَسُوْلَهٗ وَلَا تَوَلَّوْا عَنْهُ وَاَنْتُمْ تَسْمَعُوْنَ  ( الأنفال: ٢٠ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
വിശ്വസിച്ചവരേ
aṭīʿū
أَطِيعُوا۟
അനുസരിക്കുവിന്‍
l-laha
ٱللَّهَ
അല്ലാഹുവിനെ
warasūlahu
وَرَسُولَهُۥ
അവന്റെ റസൂലിനെയും
walā tawallaw
وَلَا تَوَلَّوْا۟
തിരിഞ്ഞു കളയുകയും ചെയ്യരുതു
ʿanhu
عَنْهُ
അദ്ദേഹത്തെ വിട്ടു, അദ്ദേഹത്തില്‍നിന്നു
wa-antum
وَأَنتُمْ
നിങ്ങള്‍ ആയിരിക്കെ
tasmaʿūna
تَسْمَعُونَ
നിങ്ങള്‍ കേള്‍ക്കുന്നു

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുക. അദ്ദേഹത്തില്‍നിന്ന് സന്ദേശം കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട് പിന്തിരിഞ്ഞു പോകരുത്.

തഫ്സീര്‍